അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Saturday 25 August 2012

പാദുവായിലെ വിശുദ്ധ അന്തോണീസ്


ജനനം : 1195
മരണം ജൂണ്‍ 13 ,1231
വിശുദ്ധ പദവി :മെയ്‌  30 ,1232   ഒമ്പതാം പീയുസ് മാര്‍പ്പാപ്പ (ഗ്രിഗോറി) 


പ്രാരംഭ ഗാനം
( അദ്ധ്വാനിക്കുന്നവര്‍ക്കും... എ.മ.)
പാദുവാപ്പതിയെ, ദൈവ
സ്നേഹത്തിന്‍ കേദാരമെ
നേര്‍വഴി കാട്ടേണമെ
പരിശുദ്ധ അന്തോനീസെ.....


അമലോത്ഭവ കന്യകതന്റെ
മാനസ പുത്രനായ
പരിശുദ്ധ അന്തോനീസെ
ഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിക്കണെ

(പാദുവാപ്പതിയെ..)
പൈതലാം യേശുവിനെ
തൃകൈയില്‍ ഏന്തിയോനെ
തൃപ്പാത പിന്‍തുടരാന്‍
ത്രാണിയുണ്ടാകേണമെ .....

(പാദുവാപ്പതിയെ..)

ക്രൂശിന്റെ അടയാളത്താല്‍
ദുഷ്ടത നീക്കിയോനെ
ആലംബഹീനര്‍ക്കെന്നും
മദ്ധ്യസ്ഥനാകേണമെ

(പാദുവാപ്പതിയെ..)


പ്രാരംഭ പ്രാര്‍ത്ഥന

അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിനെ ഞങ്ങള്‍ക്കെന്നും സഹായമരുളുന്ന മദ്ധ്യസ്ഥനായി നല്‍കിയ ദൈവമെ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങു ഞങ്ങള്‍ക്കുനല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ നന്ദിപറയുന്നു. ഞങ്ങളുടെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള പാപങ്ങളെയോര്‍ത്തു കണ്ണിരോടെ പശ്ചാത്തപിച്ചു മാപ്പുചോദിക്കുന്നു. ഞങ്ങളുടെ അനുദിനജീവിതത്തെ അങ്ങ്‌ ആശീര്‍വദിച്ചനുഗ്രഹിക്കേണമെ. ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ, അങ്ങേ പൈതൃകമായ പരിപാലനയില്‍, എന്നും ജീവിക്കുന്നതിനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ. വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രൂഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്ന്, അങ്ങയുടെയും മനുഷ്യരുടെയും മുമ്പില്‍, കുറ്റമറ്റവരായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമെ.

കാരുണ്യവാനായ ദൈവമേ, വിശുദ്ധ അന്തോനീസു വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
മദ്ധ്യസ്ഥ പ്രാര്‍ത്ഥന

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയാണന്ന് ഞങ്ങള്‍ അറിയുന്നു. ഈശോയുടെ സന്നിധിയിലുള്ള അങ്ങയുടെ മദ്ധ്യസ്ഥ ശക്തിയില്‍ ദൃഢമായി ശരണപ്പെട്ടുകൊണ്ട് ഞങ്ങള്‍ അങ്ങേ മുമ്പില്‍ നില്ക്കുന്നു. ദിവ്യനാഥനോടുള്ള അഗാധമായ സ്നേഹവും സഹോദരങ്ങളോടുള്ള കാരുണ്യവും മൂലം ഏതൊരത്ഭുതവും പ്രവര്‍ത്തിക്കുന്നതിനുള്ള അമൂല്യമായ വരം ലഭിച്ചിരിക്കുന്ന വിശുദ്ധ അന്തോനീസേ, ആവശ്യനേരങ്ങളില്‍ ഞങ്ങളുടെ സഹായത്തിനെത്തണമെ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും പ്രത്യേകമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമായ അനുഗ്രഹം... ( ഇവിടെ ആവശ്യം പറയുക...) സാധിച്ചുകിട്ടുന്നതിന് പരമപിതാവിന്റെ സന്നിധിയില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് തകര്‍ന്ന ഹൃദയത്തോടെ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

സമൂഹ പ്രാര്‍ത്ഥന
പരമകാരുണ്യവാനായ ദൈവമേ, അങ്ങേ വിശ്വസ്ത ശുശ്രൂഷകനായ വിശുദ്ധ അന്തോനീസിന്റെ മദ്ധ്യസ്ഥം യാചിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍ക്ക് അദേഹത്തിന്റെ അപേക്ഷമൂലം ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നല്‍കണമെ. ഞങ്ങള്‍ അങ്ങുമായി ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിച്ച്‌ മറ്റുള്ളവരിലേക്കും വിശുദ്ധി പ്രസരിപ്പിക്കുവാനും നിത്യ സൗഭാഗ്യം അനുഭവിക്കുവാനും ഞങ്ങള്‍ക്കിടയാക്കണമേ. ആമ്മേന്‍
ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,


സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ (പ്രതിവചനം: "ഞങ്ങളെ അനുഗ്രഹിക്കേണമേ")
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ


പരിശുദ്ധ മറിയമേ, (പ്രതിവചനം: "ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ")
ഞങ്ങളുടെ പിതാവായ വിശുദ്ധ അന്തോനീസേ,
ദൈവജനനിയുടെ ഭക്തനായ വിശുദ്ധ അന്തോനീസേ,
അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വിശുദ്ധ അന്തോനീസേ,
സങ്കടപ്പെടുന്നവര്‍ക്ക് ആശ്വാസമായ വിശുദ്ധ അന്തോനീസേ,
അനേകം കഠിന പാപികളെ മാനസാന്തരപ്പെടുത്തിയ വിശുദ്ധ അന്തോനീസേ,
അനേകം അത്ഭുതങ്ങളാല്‍ ഈശോയുടെ സുവിശേഷം പ്രസംഗിച്ച വിശുദ്ധ അന്തോനീസേ,
ദാരിദ്ര്യത്തെ സന്തോഷത്തോടു കൂടി സ്വീകരിച്ച വിശുദ്ധ അന്തോനീസേ,
ക്ലേശിതരും ദു:ഖിതരുമായ അനേകരെ ആശ്വസിപ്പിക്കുന്ന വിശുദ്ധ അന്തോനീസേ,
ആത്മാക്കളെ രക്ഷിക്കണമെന്നുള്ള ആശയാല്‍ അപ്പസ്തോലനായ വിശുദ്ധ അന്തോനീസേ,
ഭക്തി നിറഞ്ഞ വചനങ്ങളാല്‍ അനേകം പേരുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം നിറച്ച വിശുദ്ധ അന്തോനീസേ,
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവികവരം ലഭിച്ച വിശുദ്ധ അന്തോനീസേ,
കാണാതെ പോയ വസ്തുക്കളെ തിരികെ നല്‍കുവാനുള്ള പ്രത്യേക വരം ലഭിച്ച വിശുദ്ധ അന്തോനീസേ,
ആത്മീയവും ശാരീരികവുമായ രോഗങ്ങളാല്‍ വലയുന്നവരെ സുഖപ്പെടുത്തുന്ന വിശുദ്ധ അന്തോനീസേ,
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ പിശാചുക്കളെ അകറ്റിയവനായ വിശുദ്ധ അന്തോനീസേ,

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ.
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍
പാദുവാപ്പതിയായിരിക്കുന്ന വിശുദ്ധ അന്തോനീസേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.



പ്രാര്‍ത്ഥിക്കാം

പിതാവായ ദൈവമേ, അങ്ങേ വിശ്വസ്തദാസനായ വിശുദ്ധ അന്തോനീസിന് വണക്കം ചെയ്യുന്ന അങ്ങേ മക്കളായ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമെന്നും, ആ വിശുദ്ധന്റെ മദ്ധ്യസ്ഥം വഴിയായി ഞങ്ങളപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്നും, നിത്യമായി ജീവിച്ചുവാഴുന്ന അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
സമാപന പ്രാര്‍ത്ഥന

അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, ഞങ്ങള്‍ അങ്ങയുടെ തിരുസ്വരൂപത്തിന്‍ മുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്ത്,ഞങ്ങളുടെ നിസ്സഹായാവസ്ഥയില്‍ അങ്ങയുടെ സഹായം തേടുന്നു. അസ്വസ്ഥമായിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് ദയാപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ. എല്ലാ ക്ലേശങ്ങളും നൈരാശ്യങ്ങളും പരീക്ഷകളും ഞങ്ങളില്‍ നിന്നും അകറ്റിക്കളയണമെ. ആവശ്യനേരങ്ങളില്‍ അങ്ങയോട് അപേക്ഷിക്കുന്നവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന് അങ്ങ് ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല എന്ന് ഓര്‍ക്കേണമേ. സജീവമായ വിശ്വാസത്തോടെ ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ അങ്ങേ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായിരിക്കുന്ന അനുഗ്രഹങ്ങള്‍ ........ കാരുണ്യവാനായ ദൈവത്തില്‍ നിന്നും ലഭിച്ചുതന്ന് ഞങ്ങള്‍ക്ക്‌ സഹായവും സമാധാനവും നല്‍കണമെന്ന് ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്റെ അഗാധ ഭക്തനായിരുന്ന വിശുദ്ധ അന്തോനീസേ, അങ്ങയുടെ അനുഗ്രഹങ്ങളെ ഞങ്ങള്‍ എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും അങ്ങയോടുള്ള ഭക്തിവഴിയായി ദിവ്യകാരുണ്യനാഥനായ ഈശോയെ കൂടുതല്‍ സ്നേഹിക്കുവാന്‍ പരിശ്രമിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

സമാപന ഗാനം
( സ്നേഹപിതാവിന്‍ ഭവനത്തില്‍ ... എ.മ.)
ലോകപിതാവിന്‍ തിരുമുമ്പില്‍
എത്രയുമെളിയൊരു പ്രേഷിതനായ്
സുവിശേഷത്തിന്‍ സന്ദേശം
പതിതര്‍ക്കേകിയ പുണ്യാത്മാ


സ്നേഹവുമതുപോല്‍ ഉപവിയിലും
സ്വര്‍ഗ്ഗീയാഗ്നി തെളിച്ചവനെ
ഇരുളുനിറഞ്ഞൊരു വീഥികളില്‍
കൈത്തിരികാട്ടി നയിക്കണമേ
ഈശോതന്‍പ്രിയ സ്നേഹിതരായ്
നിര്‍മ്മല ജീവിത പാതകളില്‍
ഇടറാതെന്നും ജീവിക്കാന്‍
മാദ്ധ്യസ്ഥം നീയരുളണമെ


നഷ്ടപ്പെട്ടവ കണ്ടെത്താന്‍
നന്മയും തിന്മയും കണ്ടെത്താന്‍
ഉള്‍ക്കണ്ണിന്‍ പ്രഭ ചോരിയണമേ
ജീവിതവിജയം നല്‍കണമേ...



ഫ്രാന്‍സിസ്കന്‍ സന്ന്യാസിയും വിശുദ്ധനും സഭയുടെ വേദ പരംഗതനും . 

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ ജീവിതത്തിലെ ഒരു സംഭവം നിങ്ങളുടെ ധ്യാനത്തിനായി സമര്‍പ്പിക്കട്ടെ. അന്തോനീസ് പുണ്യാളനെക്കുറിച്ചോര്‍ക്കുമ്പോള്‍ പെട്ടെന്ന് പാദുവാ ആണ് നമ്മുടെ മനസില്‍ ഓടിവരുന്നത്. എന്നാല്‍, അദ്ദേഹം ജനിച്ചത് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ഒരു പ്രഭുകുടുംബത്തിലാണ്. പോർട്ടുഗലിലെ ലിസ്ബൺ പട്ടണത്തിൽ മാർട്ടിൻ-ത്രേസ്യ ദമ്പതികളുടെ പുത്രനായിട്ട് 1195 ആഗസ്റ്റ് 15-ന് ജനിച്ചു .കുലീന കുടുംബത്തിലെ അംഗമായ അന്തോണിയുടെ പിതാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഫെർണാണ്ടോ എന്ന പേരിലാണ് അന്തോണി അറിയപ്പെട്ടിരുന്നത്. അമ്മ നന്നേ ചെറുപ്പത്തിൽത്തന്നെ പരിശുദ്ധാത്മാവിന് അന്തോണിയെ സമർപ്പിച്ചിരുന്നു .എന്തെങ്കിലും കാര്യത്തിന് ഫെർണാഡോ കരയുമ്പോൾ മാതാവിന്റെ സ്വരൂപം കാണിച്ചാൽ അവൻ കരച്ചിൽ നിർത്തുമായിരുന്നു .വിശ്വാസത്തിന്റെ ബാലപാഠങ്ങൾ ആ ബാലൻ വേഗം സ്വന്തമാക്കി .സ്കൂളിൽവച്ച് ചരിത്രവും ശാസ്ത്രവും കൂടാതെ മതവിഷയങ്ങളും ഫെർണാഡോ പഠിച്ചു .ബുദ്ധശാലിയായ അവന് നല്ല ഓർമ്മശക്തിയും ഉണ്ടായിരുന്നു. അൾത്താരബാലനായി ശുശ്രൂഷ ചെയ്തതിനാൽ വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടാൻ ഫെർണാണ്ടോയ്ക്ക് സാധിച്ചു .


ഏ­ക­ദേ­ശം 20 വ­യ­സു­ള്ള­പ്പോള്‍ അ­ദ്ദേ­ഹം വി. കുര്‍­ബാ­ന­മധ്യേ സു­വി­ശേ­ഷ­വാ­യ­നയില്‍ ഇ­പ്ര­കാ­രം കേട്ടു. ''നീ പ­രി­പൂര്‍­ണ്ണ­നാകാന്‍ ആ­ഗ്ര­ഹി­ക്കു­ന്നെങ്കില്‍ നി­ന­ക്കു­ള്ള സ­മ­സ്­തവും വി്്­റ്റ് ദ­രി­ദ്രര്‍­ക്ക് കൊ­ടു­ക്കു­ക. അ­തു­കേ­ട്ട ആന്റ­ണി­യു­ടെ ഹൃദ­യം ത­പിച്ചു. ത­നി­ക്കു­ള്ള വ­സ്­തു­ക്ക­ളെല്ലാം വി­റ്റ് ദ­രി­ദ്രര്‍­ക്ക് കൊ­ടുത്തു. യേശുവിനു വേണ്ടി വളരെ പാവപ്പെട്ടവനായി ആന്റണി ജീവിച്ചു.ദൈവവിളിയുടെഭാഗമായി ഫെർണാഡോ അഗസ്റ്റീനിയൻ സന്യാസസഭയിൽ ചേരാൻ ആഗ്രഹിച്ചു .മാതാപിതാക്കള്‍ക്ക് ഫെര്‍ണാണ്ടോയെക്കുറിച്ച് ലൗകികമായ അനവധി സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാല്‍, കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസസഭയില്‍ ചേര്‍ന്ന് വൈദികനായി.1210-ൽ സെന്റ് വിൻസെന്റ് ആശ്രമത്തിൽ ചേർന്നു .പിന്നീട് പോർട്ടുഗലിലെ കോയിംബ്ര എന്ന സ്ഥലത്തേക്ക് മാറ്റം കിട്ടി. 

സംതൃപ്തി നഷ്ടപ്പെടുത്തിയ സുരക്ഷിതത്വം

അഗസ്റ്റീനിയന്‍ ആശ്രമത്തിലെ താരതമ്യേന സുരക്ഷിതമായ ജീവിതം ഫെര്‍ണാണ്ടോ അച്ചന് തൃപ്തി നല്കിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് അഞ്ച് ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ അന്തിയുറങ്ങുവാന്‍ വന്നത്. ആഫ്രിക്കയിലെ മൊറോക്കോയില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ പോവുകയായിരുന്നു അവര്‍. അവിടെവച്ച് യേശുവിനുവേണ്ടി രക്തസാക്ഷികളാകുവാന്‍ അവര്‍ തീവ്രമായി ആഗ്രഹിച്ചു. അവരുടെ വാക്കുകളും ലക്ഷ്യവും ഫെര്‍ണാണ്ടോ അച്ചനെ ഹഠാദാകര്‍ഷിച്ചു. തനിക്കും ഒരു രക്തസാക്ഷിയാകുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. കുറെ നാളുകള്‍ കഴിഞ്ഞശേഷം രക്തസാക്ഷികളായ ഈ അഞ്ചു സഹോദരന്മാരുടെയും ഭൗതികശരീരങ്ങള്‍ ആശ്രമത്തില്‍ ആദരപൂര്‍വം എത്തിച്ചു. അവരുടെ രക്തസാക്ഷിത്വം ഫെര്‍ണാണ്ടോ അച്ചന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി.  രക്തസാക്ഷിയാകണമെന്ന ആഗ്രഹത്തോടുകൂടി ഇദ്ദേഹം 1220-ൽ ഫ്രാൻസിസ്കൻ സമൂഹത്തിൽ ചേർന്നു. 
മൊറോക്കോയില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ അയയ്ക്കണമെന്ന അപേക്ഷയോടെ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. എങ്കിലും വേദശാസ്ത്രപണ്ഡിതൻ എന്ന നിലയിൽ ബൊളോഞ്ഞാ മോണ്ട് വെല്ലിയർ, പാദുവ എന്നീ വിദ്യാപീഠങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയാണുണ്ടായത്. അപ്പോള്‍ ഒരു പുതിയ പേര് സ്വീകരിക്കുന്നത് നല്ലതാണെന്ന് അദ്ദേഹത്തിന് തോന്നി. ഈജിപ്തിലെ മരുഭൂമിയില്‍ സന്യാസിയായി ജീവിച്ച വിശുദ്ധ ആന്റണിയുടെ പേരുതന്നെ അദ്ദേഹം സ്വീകരിച്ചു. അങ്ങനെയാണ് ഫെര്‍ണാണ്ടോ അച്ചന്‍ ആന്റണി അച്ചനായി മാറിയത്.

കൊടുങ്കാറ്റില്‍ തകര്‍ന്ന കപ്പല്‍

ഫ്രാന്‍സീഷ്യന്‍ സഭയിലെ ഒരു പുരോഹിതനായി മാറിയ ആന്റണി ആഫ്രിക്കയിലേക്കാണ് തന്റെ പ്രേഷിതദൗത്യവുമായി ആദ്യം പോയത്.  
മേലധികാരികളുടെ അനുവാദത്തോടെ ആന്റണിയച്ചന്‍ മൊറോക്കോയിലേക്ക് യാത്രയായി. ക്ലേശകരമായ കപ്പല്‍യാത്രയ്ക്കുശേഷം, മരുഭൂമിയിലൂടെയുള്ള ദീര്‍ഘയാത്ര അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ത്തു. കഠിനമായ പനിമൂലം കിടപ്പിലായി. അവിടെ ഒരു ദിവസം പോലും സുവിശേഷം പ്രസംഗിക്കുവാന്‍ സാധിക്കാതെ അദ്ദേഹം തിരിച്ച് പോര്‍ച്ചുഗലിലേക്ക് കപ്പല്‍ കയറി. ദൈവം എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്തത്? എന്തിനായിരുന്നു ഈ കഷ്ടപ്പാടുകളൊക്കെ? ഈ വിധ ചിന്തകളാല്‍ കലങ്ങിമറിഞ്ഞ മനസുമായി അദ്ദേഹം കപ്പല്‍ കയറി. പക്ഷേ, ദൈവത്തിന് അദ്ദേഹത്തെക്കുറിച്ചുള്ളത് വ്യത്യസ്തമായ പദ്ധതിയായിരുന്നു. അദ്ദേഹം കയറിയ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ട് തകര്‍ന്നു. പോര്‍ച്ചുഗലിലെത്തുവാന്‍ കപ്പല്‍ കയറിയ ആന്റണിയച്ചനെ ദൈവം എത്തിച്ചത് ഇറ്റലിയിലെ മെസ്സീന എന്ന തുറമുഖനഗരത്തിലാണ്. സാന്‍പവോളയിലെ ഒരു ഗുഹയിലുള്ള ആശ്രമത്തില്‍ ഒന്‍പതു മാസത്തോളം അദ്ദേഹം ജീവിച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്തു. വിറകുവെട്ടുക, മുറികള്‍ വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ അദ്ദേഹം തന്നെ ചെയ്തു. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം ആശ്രമം വിട്ടത്. ഒരു ദിവസം ദേവാലയത്തില്‍ സുവിശേഷപ്രസംഗം നടത്തേണ്ടിയിരുന്ന പുരോഹിതന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്തോണി പ്രസംഗിക്കാന്‍ തയാറായി. അതോടെ അദ്ദേഹത്തിന്റെ പ്രസംഗ ചാതുര്യം ഏവര്‍ക്കു ബോധ്യമായി. മറ്റു സ്ഥലങ്ങളില്‍ പോയി മതപ്രഭാഷണം നടത്തുന്ന ചുമതല അന്തോണിക്കു ലഭിച്ചു. അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം വന്‍ജനക്കൂട്ടം തടിച്ചുകൂടി. പല ഭാഷകളില്‍ ആന്റണി പ്രസംഗിക്കുമായിരുന്നു. ഇദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ കേട്ട ധാരാളം പേര്‍ക്ക് മാനസാന്തരം ഉണ്ടാവുകയും ഇദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനകള്‍ വഴി ഒട്ടേറെ അത്ഭുത സിദ്ധികള്‍ സംഭവിക്കുകയും ചെയ്തു. ആ നിലയിൽ ഇറ്റലിയിൽ ഇദ്ദേഹം പ്രസിദ്ധനായിത്തീർന്നു.വചനപ്രഘോഷണത്തിൽ വളരെ സാമർത്ഥ്യമുള്ള ആളായിരുന്നു അന്തോണീസ് .അവിടെവച്ച് അദ്ദേഹം ആറ് ഫ്രാന്‍സിസ്‌കന്‍ സഹോദരന്മാരെ കണ്ടുമുട്ടി. സഭാസ്ഥാപകനായ ഫ്രാന്‍സീസ് അസീസി വിളിച്ചുചേര്‍ത്ത വാര്‍ഷിക സഭാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോവുകയായിരുന്ന അവരോടൊപ്പം അദ്ദേഹവും ചേര്‍ന്നു. ദൈവം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നു ഈ കൂടിക്കാഴ്ച: ഫ്രാന്‍സീസ് അസീസിയും ആന്റണിയച്ചനും തമ്മിലുള്ള സമാഗമം. അദ്ദേഹം ഫ്രാന്‍സില്‍ വചനപ്രഘോഷണത്തിനായി നിയോഗിക്കപ്പെട്ടു. ആല്‍ബിജിനിയനിസം, മനിക്കേയിസം തുടങ്ങിയ പഷാണ്ഡതകള്‍ ജനങ്ങളെ വഴിതെറ്റിക്കുന്ന കാലമായിരുന്നു അത്. ആന്റണിയച്ചന്‍ അവയ്‌ക്കെതിരെ ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ വാഗ്‌ധോരണിയും പാണ്ഡിത്യവും സഭയിലുള്ളവരെ ഉറപ്പിച്ചു നിര്‍ത്തുകയും സഭവിട്ടുപോയവരെ തിരികെ കൊണ്ടുവരികയും ചെയ്തു. പക്ഷികളോടും മത്സ്യങ്ങളോടുപോലും വചനം പ്രഘോഷിച്ച അതുല്യനായ വചനപ്രഘോഷകനായിരുന്നു അദ്ദേഹം. ..വിശുദ്ധ ഫ്രാൻസിസ് അന്തോണിയെ ഇതിനാൽ അഭിനന്ദിച്ചിട്ടുണ്ട് .വിവിധ ഭാഷകളിൽ അന്തോണി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് .മൊറോക്കോയില്‍വച്ച് രക്തസാക്ഷിയാവുക എന്നതല്ലായിരുന്നു അദ്ദേഹത്തെപ്പറ്റിയുള്ള ദൈവഹിതം.





പാദുവാനഗരത്തിന്റെ നാമത്തോടു ചേർന്നാണ് അന്തോണീസ് അറിയപ്പെടുന്നത് .1230 കാലത്താണ് അന്തോണി പാദുവായിലെത്തുന്നത് .പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത് .കാരണം ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമർശിക്കുകയും ചെയ്യിരുന്നു .മാത്രവുമല്ല ഒത്തിരി അത്ഭുതങ്ങൾ അവിടെ പ്രവർത്തിക്കുകയും ചെയ്തു .ഫ്രാൻസിസ്കൻ സമൂഹത്തിന്റെ മേധാവിയായിരുന്ന എലിയാസ് അക്കാലത്ത് ആവിഷ്കരിച്ച വ്രതകാഠിന്യം കുറയ്ക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ തീവ്രവാദിയായി ഇദ്ദേഹം നിലകൊണ്ടു.നിരന്തരമായ അധ്വാനത്തിന്‍റെയും തന്മൂലമുണ്ടായ രോഗത്തിന്‍റെയും ഫലമായി 36-ാം വയസ്സില്‍ 1231 ജൂൺ 13-ന് പാദുവയ്ക്കടുത്തുള്ള അറസെല്ലാ എന്ന സന്ന്യാസിമഠത്തിൽവച്ച് ഇദ്ദേഹം നിര്യാതനായി. . ഇദ്ദേഹത്തിന്‍റെ തിരു ശരീരം പാദുവായിലെ വിശുദ്ധ കന്യകയുടെ ദേവാലയത്തിലാണ് അടക്കിയത്. അവിടെക്കൂടി സഹായം അപേക്ഷിച്ച അനേകം പേര്‍ക്ക് അദ്ദേഹം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു.
ഇത് സംഭവിച്ചത് ഒരു ചൊവ്വാഴ്ചയാണ്. അതുകൊണ്ടാണ് ഭക്തര്‍ ചൊവ്വാഴ്ച ഈ വിശുദ്ധന്‍റെ ദിനമായി കണക്കാക്കുന്നത്.

അതിനെ തുടർന്ന് പാദുവയിലെ വിശുദ്ധ അന്തോണിയോസ് എന്നിദ്ദേഹം അറിയപ്പെട്ടു. സെന്‍റ് ആന്‍റണി ഓഫ് ലിസ്ബണ്‍ എന്ന പേരില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. .അടുത്ത വർഷം ഗ്രിഗറി IX മാർപാപ്പാ ഇദ്ദേഹത്തെ പുണ്യവാളനായി അംഗീകരിച്ചു. മരിച്ച് ഒരു കൊല്ലം തികയുന്നതിന് മുമ്പ് വാഴ്ത്തപ്പെട്ട രണ്ടു പേരില്‍ ഒരാളാണ് സെന്‍റ് ആന്‍റണി.ജൂൺ 13 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആചരിച്ചു വരുന്നു. 1946 ജനുവരി 12-ന് പോപിയൂസ് VII അന്തോണിയോസിനെ ഡോക്ടർ ഒഫ് ദി ചർച്ച് ആയി പ്രഖ്യാപിച്ചു. ഇദ്ദേഹത്തോടു പ്രാർഥിച്ചാൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള പ്രാര്‍ഥനയില്‍ മധ്യസ്ഥനായി വി. ആന്റണിയെയാണ് കരുതപ്പെടുന്നത്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ യേശുവിനെ കുറിച്ചുപഠിപ്പിക്കാനായി ആന്റണി പ്രസംഗക്കുറിപ്പുകള്‍ തയാറാക്കി. എന്നാല്‍, പ്രസംഗിക്കേണ്ടതിന്റെ തലേദിവസം ആ കുറിപ്പുകള്‍ ആരോ മനഃപൂര്‍വം മോഷ്ടിച്ചുകൊണ്ടു പോയി. ആന്റണി ദുഃഖിതനായി. കുറിപ്പുകള്‍ മോഷ്ടിച്ച വ്യക്തി തന്റെ നേരെ ആരോ വാള്‍ ഉയര്‍ത്തിവരുന്നതായി സ്വപ്നത്തില്‍ കണ്ട് ആ കുറിപ്പുകള്‍ ആന്റണിയെ തിരികെ ഏല്‍പി­ച്ചു. രണ്ടും മൂന്നും ദിവ­സം കൂ­ടു­മ്പോള്‍ കു­റെ അ­പ്പവും വെ­ള്ള­വും മാ­ത്ര­മാ­ണ് ആന്റ­ണി ക­ഴി­ച്ചി­രു­ന്നത്. സ­ന്യാ­സ­ജീ­വി­തത്തില്‍ ആ­കൃ­ഷ്ടനാ­യ ആന്റ­ണി ഏ­കാ­ന്ത­ജീ­വി­തം ന­യിച്ചു. ആന്റ­ണി­യെ അ­നു­ക­രി­ച്ച് അ­നേ­കര്‍ ദെര്‍ എല്‍ മെമൂണ്‍ എ­ന്ന മ­ലയില്‍ ചെ­ന്നു. ആന്റ­ണി അ­വര്‍­ക്കാ­യി ഒ­രു സ­ന്യാ­സ മു­റ ക്ര­മ­പ്പെ­ടുത്തി. ത­ന്റെ ശി­ഷ്യ­ന്മാ­രെയും കൂ­ട്ടി ആന്റ­ണി  വ­നത്തില്‍ താ­മ­സിച്ചു. ദെര്‍ മാര്‍ അ­ന്തോ­ണി­യൂ­സ് എ­ന്ന ആ­ശ്ര­മം ഇന്നും അ­വി­ടെ സ്ഥി­തി­ചെ­യ്യുന്നു.പാവപ്പെട്ടവരുടെ പുണ്യവാളനായും ഇദ്ദേഹം അറിയപ്പെടുന്നു.





വിശുദ്ധ അന്തോണിസിന്‍റെ പക്കല്‍ അപ്പവും പുസ്തകവും ലില്ലിപ്പൂവും ഉണ്ണിയേശുവിനെയും കാണിച്ചിരിക്കുന്നു. ദൈവമാതാവ് ഉണ്ണീശോയെ ഈ വിശുദ്ധന്‍റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നതായി ഒരാള്‍ക്ക് അനുഭവപ്പെട്ടു. അതുകൊണ്ടാണ് വിശുദ്ധന്‍റെ കൈയ്യില്‍ ഉണ്ണീശോയെ പിടിച്ചിരിക്കുന്ന ചിത്രം വരയ്ക്കുന്നത്.

പാദുവയിലെ അന്തോണി പുണ്യവാളന്‍ നഷ്ടപ്പെട്ടതെന്തും - സാധനങ്ങളാകട്ടെ, മനസ്സമാധാനമാകട്ടെ, ധൈര്യമാകട്ടെ എന്തും വീണ്ടെടുക്കാനും തിരിച്ചു നല്‍കാനും ആ പുണ്യാത്മാവ് സഹായമേകുന്നു.

വിശുദ്ധ അന്തോനിസേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ




No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22