അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 24 December 2013

ക്രിസ്മസ് - അവര്‍ണനീയമായ ഒരനുഭവം.


ദൈവം മനുഷ്യനെ സൃഷ്ടിച്ചു - വെളിച്ചത്തെയും.. മനുഷ്യന്‍ വെളിച്ചത്തില്‍ വസിക്കണം എന്ന് ദൈവം ആഗ്രഹിച്ചു. അതിനായി അവിടുന്ന് അവന്റെ ഹൃദയത്തില്‍ തന്നെക്കുറിച്ചുള്ള പരിജ്ഞാനം നല്‍കി. അനശ്വര സത്യവും വെളിച്ചവുമായ ദൈവത്തെ ആത്മാവില്‍ അറിയാനും അനുഭവിക്കുവാനും അനുസരിക്കാനും ഭാഗ്യം ലഭിച്ച മനുഷ്യനില്‍ ഇരുള്‍ നിറയുവാന്‍ താമസമുണ്ടായില്ല.. സ്വന്തം ഇഛാശക്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗം അവനെ ദൈവത്തില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി.. അങ്ങനെ എന്നേക്കും പ്രകാശിക്കേണ്ട ദൈവിക വെളിച്ചം അവനില്‍ അണഞ്ഞു പോയി!

എന്നാല്‍ , ദൈവം എന്ന ശാശ്വത പ്രകാശത്തിലേക്ക് അവനെ തിരികെ അടുപ്പിക്കാന്‍ അവിടുന്ന് തന്നെ തിരുമനസ് കാണിച്ചു.. ദൈവത്തിനു നഷ്ടമായ മനുഷ്യ സമൂഹത്തെ തിരികെ ദൈവത്തോട് ചേര്‍ക്കുന്നതിനുള്ള ദൈത്യം ഏറ്റെടുത്തത് ത്രീയേകനായ മഹോന്നത ദൈവത്തിന്റെ സാരാംശത്തില്‍ ഒരുവനായ "പുത്രന്‍" ആയിരുന്നു... ദൈവിക വെളിപ്പാടുകള്‍ പടിപടിയായി നല്‍കിക്കൊണ്ട് അവന്‍ തന്നെത്താന്‍ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിക്കൊണ്ടിരുന്നു... തന്നിലേക്ക് മനുഷ്യരെ തിരിച്ചു വിളിച്ചുകൊണ്ടിരുന്നു.. അഥവാ, ദൈവിക വെളിച്ചം മനുഷ്യ മനസുകളില്‍ തെളിഞ്ഞു കൊണ്ടിരുന്നു.... അത് കൂടുതല്‍ പ്രകാശിച്ചുകൊണ്ടേയിരുന്നു ...!!!

ഒടുവില്‍ ആ വെളിപ്പാടുകള്‍ക്ക് പൂര്‍ണത വന്നു. 'ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം' - വചനം - പൂര്‍ണ്ണമായും ഒരുവനില്‍ തെളിഞ്ഞു!!! ആതായത് ദൈവം തന്നെ ഒരു മനുഷ്യനായി ജന്മമെടുത്തു! പുരുഷബന്ധമില്ലാതെ ഒരു കന്യകയിലൂടെ - മറിയയിലൂടെ - അവിടുന്ന് ലോകാവതാരം ചെയ്തു! ഇത് ക്രിസ്തുമസ് എന്നറിയപ്പെടുന്ന ആഘോഷത്തിന്റെ പൊരുള്‍ !



ക്രിസ്മസ് - അവര്‍ണനീയമായ ഒരനുഭവം

ധ്രുവപ്രദേശങ്ങളില്‍ ആകാശങ്ങളുടെ അന്തഃപുരങ്ങളില്‍ (സുമാര്‍ നൂറു കിലോമീറ്ററിനു മുകളില്‍) സാധാരണ രാത്രികാലങ്ങളില്‍ കാണപ്പെടുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഓറോറ.
ആകാശത്തിനു വിലങ്ങനെ കിഴക്കു പടിഞ്ഞാറന്‍ ചക്രവാളം മുതല്‍ ചക്രവാളം വരെ അണ്ഡാകൃതിയില്‍ പച്ചയും ചുവപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന രശ്മികള്‍ നൃത്തം വയ്ക്കുന്ന രംഗം ചിലപ്പോള്‍ വര്‍ണാഭയേറിയ മേഘശകലങ്ങളായും കാണപ്പെടും.

ഓറോറയ്ക്ക് ഒട്ടേറെ വ്യത്യസ്തങ്ങളായ നിറങ്ങളും സവിശേഷതകളുമുണ്ട്. ഏതാണ്ട് പത്തുമണി രാത്രി കഴിയുമ്പോഴേക്കും അവയ്ക്കു തിളക്കമേറിത്തുടങ്ങും. കതിരുകള്‍ കുത്തനെ താഴേക്കു പൊഴിഞ്ഞു വീഴുന്നതുപോലെയും! ഈ അപൂര്‍വദൃശ്യം മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കും. പ്രഭാതമാകുമ്പോള്‍ അവ കൂട്ടംകൂടുന്നതുപോലെയും മങ്ങുന്നതുപോലെയുമൊക്കെത്തോന്നും.
വടക്കന്‍ ധ്രുവപ്രദേശത്തുള്ളതിനെ ഓറോറാ ബേറിയേയ്‌ലിസ് എന്നും തെക്കന്‍ ധ്രുവപ്രദേശത്തുള്ളതിനെ ഓറോറാ ഒസ്‌ത്രേയ്‌ലിസ് എന്നും വിളിക്കുന്നു. രണ്ടും ഏതാണ്ട് ഒന്നുപോലെതന്നെ.
നോര്‍വേക്കാരനായ റൊവാള്‍ഡ് അമ്യൂഡ്‌സെന്‍ (18721928) ആണ് ആദ്യമായി ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തിയത്1910 ഡിസംബറില്‍. തിരിച്ചെത്തിയ അമ്യൂഡ്‌സെന്നിനോട് ആളുകള്‍ ചോദിച്ചു:
"അവിടെ പ്രത്യേകമായി എന്തു കണ്ടു?''

ഓറോറ ഒസ്‌ത്രേയ്‌ലിസ്.''
"അത് എങ്ങനെയുണ്ടായിരുന്നു?''
"അവര്‍ണനീയമായ ഒരനുഭവം!'' അതായിരുന്നു മറുപടി.
നമുക്ക് ഒത്തിരിയൊത്തിരി അനുഭവങ്ങളുണ്ടാവാം അപൂര്‍വം ചിലതൊക്കെ അവര്‍ണനീയങ്ങളും. അത്തരത്തിലൊന്നാണു ക്രിസ്മസ്. ക്രിസ്മസ് ശരിക്കും അവര്‍ണനീയമായ ഒരനുഭവമാണ്. അതിലുപരി അഭൗമികവും. പരിശുദ്ധ അമ്മയ്ക്ക് അതൊരു അനുഭവമായിരുന്നു. അതാണ് പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞ് അവള്‍ ഇങ്ങനെ പറഞ്ഞത്. "എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു'' (ലൂക്കാ 1:47). അതു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിര്‍വൃതിയാണ്. ആത്മവിസ്മൃതിയിലാണ്ട നിമിഷങ്ങളിലുണ്ടായ നിര്‍വൃതി.

സ്വാഭാവികമായും അവിവാഹിതയായ ഒരു കന്യക ഗര്‍ഭിണിയായാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ മറിയത്തിനു നല്ലവണ്ണം നിശ്ചയമുണ്ടായിരുന്നു. "ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ'' എന്നു പറഞ്ഞവള്‍ ഉദ്ദേശിച്ചതും അതുകൂടെയാണ്. പക്ഷേ, ഇവിടെ അവള്‍ അതെല്ലാം മറക്കുകയാണ് പരിസരംപോലും.

"എന്റെ ചിത്തം, (My spirit എന്നു തനിതര്‍ജ്ജമ) എന്റെ രക്ഷകനായ ദൈവത്തില്‍ നിര്‍വൃതി കൊള്ളുന്നു.'' അതൊരു അനുഭൂതിയാണ്. പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ കഴിയാത്ത അനുഭവം. സൂര്യന്റെ സാന്നിധ്യത്തില്‍ ഭൂമിയുടെ കാന്തികപ്രവര്‍ത്തനത്തിലുണ്ടാകുന്ന ഓറോറാ പോലുള്ള ഒരു അനുഭവം.

അതിന്റെ ഒരംശമാണ് ഉണ്ണിയേശുവിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന മറിയത്തിന്റെ സാന്നിധ്യത്തില്‍ എലിസബത്തിനും കൈവരുന്നത്. തന്നെത്തന്നെ മറന്ന് അവളും എന്തൊക്കെയോ പറഞ്ഞുപോകുന്നു (ലൂക്കാ 1:4145).
ആ അനുഭവം പിന്നീട് ആട്ടിടയന്മാര്‍ക്കുമുണ്ടായി: "അതിവേഗം അവര്‍ പോയി പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന യേശുവിനെ കണ്ടു'' എന്നാണ് വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നത്. അതവര്‍ക്ക് വലിയൊരു ആനന്ദാനുഭവമായിരുന്നു. എന്തെന്നില്ലാത്ത സന്തോഷത്തികവിലാണ് അവര്‍ മടങ്ങിയെത്തിയതും കണ്ടവരോടെല്ലാം തങ്ങളുടെ അനുഭവം വര്‍ണിക്കുന്നതും (ലൂക്കാ 2:17).

"ദി ഡയ്‌സിസ് ഓഫ് നസറത്ത്" എന്ന പ്രസിദ്ധീകരണത്തില്‍ ഹഫ് മാക്ക്മില്ലന്‍ ഒരു ആട്ടിടയന്റെ കഥ പറയുന്നുണ്ട്. പത്തുകൊല്ലമായി തളര്‍ന്നു ചലനമറ്റു കിടക്കുന്ന അന്ധനായ ആട്ടിടയന്റെ കഥ. ഒരിക്കല്‍ ഒരു സന്ദര്‍ശകന്‍ ആശ്ചര്യപൂര്‍വം അയാളോടു ചോദിച്ചു:
"ഇതേ കിടപ്പില്‍ത്തന്നെ കിടക്കുന്നതില്‍ നിനക്കു വിഷമമില്ലേ?''
"ഇല്ല, ഒരിക്കലുമില്ല; ഞാന്‍ അവാച്യമായ ആനന്ദത്തിലാണ്. യേശു എന്റെ ഹൃദയത്തില്‍ ആവാസമുറപ്പിച്ചുകഴിഞ്ഞുപത്തുകൊല്ലമായിട്ട്.'' കാടും മേടും താണ്ടി, കല്ലും മുള്ളും ചവിട്ടി, വിശപ്പും ദാഹവും സഹിച്ച്, വഴിയില്ലാ വഴികളിലൂടെയും മാസങ്ങളോളം യാത്ര ചെയ്‌തെത്തിയ പൂജരാജാക്കള്‍ക്കുണ്ടായ ആനന്ദാനുഭൂതിയും വ്യത്യസ്തമല്ല.
പിന്നീടൊരിക്കല്‍ പത്രോസും ആ ദിവ്യാനുഭൂതിയിലെത്തുന്നുണ്ട് താബോര്‍ മലമുകളില്‍വച്ച്. എല്ലാം മറന്ന് അവനും വിളിച്ചു പറഞ്ഞു: "എന്തൊരു മനോഹാരിത. നമുക്ക് ഇവിടെത്തന്നെ കഴിയാം...'' (ലൂക്കാ 9:33).
ഉത്ഥിതനായ കര്‍ത്താവിനോടൊപ്പം എമ്മാവൂസിലേക്കു പോയവരുടെ അനുഭവവും അതുതന്നെ. അവരുടെ ഹൃദയം സന്തോഷംകൊണ്ടു ത്രസിക്കുകയായിരുന്നു: "നാഥാ പോവരുതേ. ഞങ്ങളോടൊപ്പം വസിക്കണമേ''  അവരും അപേക്ഷിച്ചു.

ഇതുപോലൊരു നിര്‍വൃതിയാണ് പിന്നീടു യോഹന്നാനും കൈവരുന്നത്. "പെട്ടെന്ന് ഞാന്‍ ഒരു ആനന്ദാനുഭൂതിയില്‍ ലയിച്ചു'' (വെളി.4:1) എന്ന് അനുഭവസ്ഥന്‍ തന്നെയാണ് പറയുന്നത്. അതേ അവാച്യമായ നിറവ് ഒരുനാള്‍ വിശുദ്ധ പൗലോസിനും കൈവരുന്നുണ്ട് (2 കോറി. 12:4).

ഓറോറ കണ്ട് ആസ്വദിക്കാനുള്ള അപൂര്‍വഭാഗ്യം അമ്യൂഡ്‌സെന്നിന് കൈവരുന്നത് 38ാമത്തെ വയസിലാണ്. സമാനമായൊരു ഭാഗ്യം ഇതാ, വിശുദ്ധ അഗസ്റ്റിനും കൈവരുന്നു, 33ാമത്തെ വയസില്‍. ലോകത്തിന്റെ എല്ലാ വശ്യതകളിലും കുടുങ്ങിക്കഴിഞ്ഞവന്, ആനന്ദത്തിന്റെ അത്യുന്നതി എവിടെയാണെന്നു പിടുത്തം കിട്ടുന്നു. അത് യഥാര്‍ത്ഥ ആഗ്രഹങ്ങളുടെ സാക്ഷാത്ക്കരണത്തിലാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനു സിദ്ധിക്കുന്നു.

കവി ആല്‍ഫ്രെഡ് ടെന്നിസണ് ഇത്തിരികൂടെ കൂട്ടിച്ചേര്‍ക്കാനുണ്ട്: ഒരിക്കലും ഒരു കാലത്തും നമുക്കുണ്ടാകാത്ത അഭൗമിക മോഹങ്ങളാണ് യേശു നമ്മില്‍ ഉണര്‍ത്തുക. അവന്‍ കാണിച്ചുതരുന്ന തരത്തിലുള്ള ഓറോറ ഒരാളും ഒരു കാലത്തും കണ്ടിട്ടുണ്ടാകയില്ല. "കണ്ണു കണ്ടിട്ടില്ലാത്തത്, കാത് 
കേട്ടിട്ടില്ലാത്തത്, ഹൃദയം ആസ്വദിച്ചിട്ടില്ലാത്തത്.''

കിസ്മസ് നമ്മെ പഠിപ്പിക്കുന്ന രണ്ട് വലിയ കാര്യങ്ങളുണ്ട്; താഴ്മയും ആനന്ദവും. മനുഷ്യജീവിതത്തിന്റെ ഭംഗിയും ദൈവത്തിന്റെ പക്കലുള്ള സ്വീകാര്യതയും തുറന്നുവക്കുന്ന ദിനമാണ് ക്രിസ്മസ്. നന്മയുടെ ആസ്വാദനമാണ് ജീവിതത്തിലെ ഏറ്റവും ഉന്നതമായ അവസ്ഥ എന്ന് ഓര്‍മിപ്പിക്കുന്ന ദൃശ്യം ക്രിസ്മസിലൂടെ നമുക്കു മുന്നില്‍ തെളിയുന്നു. ആത്യന്തികമായ നന്മ കണ്ടെത്തപ്പെട്ടിരിക്കുന്നു, അത് നമുക്കരികില്‍ കൊണ്ടുവരപ്പെട്ടിരിക്കുന്നു, തന്റെ പിതാവിന്റെ മാറില്‍നിന്ന് ഈ ലോകത്തേക്ക് വന്ന ദൈവപുത്രന്റെ രൂപത്തില്‍. എന്തെന്നാല്‍ എല്ലാവരോടുമായി വചനം പറയുന്നു  ''ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു'' (ലൂക്കാ 2:11). നശ്വരമായ ഈ ലോകം മഹത്തായതെന്നും മാന്യമായതെന്നും വിളിക്കുന്നവയെത്തേടി ഇനി നാം യാത്ര ചെയ്യേണ്ടതില്ല. ലോകം തിരസ്‌കരിക്കുന്ന ഒരു സ്ഥാനവും സ്ഥലവും ക്രിസ്തു സ്വീകരിച്ചപ്പോള്‍ അവിടുന്ന് ലോകം ബഹുമാനിക്കുന്നതിനെ ബഹുമാനിക്കാതിരിക്കുകയായിരുന്നു. ഉള്ളതിനെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്കും ഇല്ലാത്തതിനെക്കുറിച്ചുള്ള നിരാശയ്ക്കും വലിയ കാര്യങ്ങളുടെ പിന്നാലെയുള്ള ഓട്ടത്തിനും പകരംസന്തോഷവും ആനന്ദവും നിറഞ്ഞവരാകാനുള്ള പാഠമാണത്.

എന്തുകൊണ്ട് ആട്ടിടയര്‍? 
''ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായി രുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെ ത്തി'' (ലൂക്കാ 2:89). സ്വര്‍ഗീയദൂതര്‍ എന്തിന് ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെട്ടു? അവരിലുള്ള എന്താണ് മാലാഖമാരെയും മാലാഖമാരുടെ നാഥനെയും ആകര്‍ഷിച്ചത്? നമുക്ക് പറയാം, അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന്. ഇസ്രായേലിന്റെ രക്ഷ കാത്തിരുന്ന അക്കാലത്തെ മറ്റെല്ലാ നല്ല മനുഷ്യരെക്കാള്‍ വിശുദ്ധരും കൂടുതല്‍ പ്രകാശം ലഭിച്ചവരുമായിരുന്നു അവര്‍ എന്നു കരുതാന്‍ മറ്റൊന്നുമില്ല. അവരുടെ സാഹചര്യങ്ങളില്‍ അവര്‍ സാധാരണക്കാരായിരുന്നു, പക്ഷേ ദൈവഭയമുള്ളവര്‍. സര്‍വശക്തനായ ദൈവം പ്രത്യേകമായ സ്‌നേഹത്തോടെ താഴ്മയുള്ളവരെ നോക്കുന്നു. തങ്ങളുടെ നിസാരതകൊണ്ട് ഈ ലോകത്തിലെ രാജകുമാരന്‍മാരൊന്നും അറിയാതിരുന്ന കര്‍ത്താവിന്റെ ജനനം ആദ്യമായി അറിയാന്‍ ആട്ടിടയന്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതിശയിക്കുന്ന ശക്തിയുള്ള മാലാഖമാരാണ് ആട്ടിടയരെ ആ സന്ദേശം അറിയിച്ചത്. ഇവിടെ ദൈവത്തിന്റെ സൃഷ്ടികളിലെ ഏറ്റവും ഉന്നതരും നിസാരരും ഒരുമിച്ചു വരുന്നു. 

ബലഹീനതകളില്‍ സഹതപിക്കുന്ന ദൈവം
വിശപ്പും കഷ്ടപ്പാടുകളുമുള്ള സാഹചര്യത്തില്‍ കഴിയുന്നവര്‍ക്കാണ് മാലാഖ പ്രത്യക്ഷപ്പെട്ടത്. അവരുടെ മനസ് തുറക്കാനും നിസാരരായതു കൊണ്ട് അവര്‍ അടിമത്തത്തിലും താഴേക്കിടയിലും കഴിയേണ്ടവരല്ല എന്ന് അവരെ പഠിപ്പിക്കാനുമായിരുന്നിത്. ആദ്യം തന്നെ പറയുന്നതാകട്ടെ: ''ഭയപ്പെ ടേണ്ടാ'' എന്നാണ്. ഇത് വിശുദ്ധ ലിഖിതത്തില്‍ സാധാരണയായി കാണുന്ന ഒരു അഭിസംബോധന യാണ്. മനുഷ്യന് ഒരു ഉറപ്പും താങ്ങും ആവശ്യമെന്നപോലെയാണ് അത് പറയപ്പെടുന്നത്. അതിനെക്കാളും ചെറിയൊരു അത്ഭുതംപോലും ഇടയന്‍മാരെ ഭയപ്പെടുത്തുമായിരുന്നു. നമ്മുടെ മനഃസാക്ഷിയില്‍ അല്പം പ്രകാശം ചൊരിയപ്പെട്ടാല്‍ അന്ധകാരം കാണാനാവും, ഭീതിയുടെയും ഭയത്തിന്റെയും കാഴ്ചകളും. ദൈവമഹത്വം ചുറ്റും പ്രകാശിക്കുമ്പോള്‍ അത് നമ്മെ ഭയപ്പെടുത്തുന്നു, അവിടുത്തെ കല്പനക ളുടെ വ്യാപ്തിയും ബുദ്ധിമുട്ടുകളും അവിടുത്തെ ശക്തിയുടെ പ്രാഭവവും വചനത്തിന്റെ വിശ്വസ്തത യും പാപിയെ ഭയപ്പെടുത്തുന്നു. എന്നാല്‍, െ്രെകസ്തവികത പഠിപ്പിക്കുന്നത് ഭയപ്പെടേണ്ടാ എന്നാണ്. കാരണം, അത്ര വലുതാണ് ദൈവത്തിന്റെ കാരുണ്യം. 

ദൂതന്‍ ആ സദ്വാര്‍ത്ത പ്രഖ്യാപിച്ചുതീര്‍ന്നപ്പോള്‍ത്തന്നെ സ്വര്‍ഗവാസികളുടെ വൃന്ദം ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തിക്കൊണ്ട് പാടി, ''അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം!''ക്രിസ്തുവിനെയും അവിടുത്തെ വിശുദ്ധരെയും ശുശ്രൂഷിക്കുന്നവരുടെ വാക്കുകള്‍ അതായിരുന്നു. ആട്ടിടയന്‍മാരുടെ തണുത്ത് ജീവനില്ലാത്ത മാനസികാവസ്ഥ മാറ്റി ആഹ്ലാദമണിയാന്‍ അവര്‍ സഹായിച്ചു. ആ രാത്രി സംഭവിച്ച മഹത്തായ കാര്യം അറിയാന്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടവരെന്ന നിലയില്‍ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യരെന്നവണ്ണം ദൈവത്തിന്റെ സ്‌നേഹത്തിന് പാത്രമായവരാണവര്‍ എന്ന കാര്യം അവരെ അനുസ്മരിപ്പിച്ചുകൊണ്ടാണങ്ങനെ ചെയ്തത്. അത്തരം കാര്യങ്ങള്‍ നാം ഏറ്റവുമധികം അടുപ്പമുള്ളവരോടും സ്‌നേഹിക്കുന്നവരോടു മാണല്ലോ ആദ്യം പറയുക. വലിയവരായ മനുഷ്യരില്‍നിന്ന് മറച്ചുവച്ച് രാത്രിയില്‍ ആടുകളെ കാത്തുകഴിയുന്ന ഇടയന്‍മാരായ ഈ നിസാരമനുഷ്യരോട് തന്റെ കാരുണ്യം കാണിക്കാന്‍മാത്രം അത്ര കൃപാലുവാകാന്‍ അവിടുന്ന് തീരുമാനിക്കുന്നതെന്തുകൊണ്ടാവാം? സന്തോഷവും വിനയവും ഉള്‍ക്കൊള്ളുന്ന ആദ്യപാഠം മാലാഖ ഈ വാക്കുകളില്‍ അറിയിച്ചു: ''പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.'' അല്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ അവനെ രാജകൊട്ടാരങ്ങളില്‍ അന്വേഷിക്കു മായിരുന്നു. തങ്ങളിലൊരുവനായി വന്നുവെന്ന് അവര്‍ക്ക് ചിന്തിക്കാനാവില്ലായിരുന്നു; അതി നാല്‍ത്തന്നെ അവനെ സമീപിക്കാനും കഴിയില്ലായിരുന്നു. ആ കാരണത്താല്‍ ഒരടയാളമായിട്ടുമാത്രമല്ല, താഴ്മയുടെ ഒരു പാഠമായിട്ടുകൂടിയാണ് അങ്ങനെ സംഭവിച്ചത്.

ഇത്ര ചെറുതാകാന്‍ എത്ര വളരേണം! 

ദൂതര്‍ അവരെ വിട്ട് സ്വര്‍ഗത്തിലേക്ക് പോയപ്പോള്‍ അവര്‍ ശിശുവിനെ കാണാന്‍ യാത്രയായി. നമുക്കും അവരോടൊപ്പം പോയി ആ രണ്ടാമത്തെ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കാം. വിശുദ്ധ ലൂക്കാ പറയുന്നു: ''അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി'' (ലൂക്കാ 2:7). സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ദൈവമായവന്‍ പാപം നിറഞ്ഞ ഈ ലോകത്തില്‍ ഒരു ശിശുവായി ജനിച്ചിരിക്കുന്നു. ഇപ്പോള്‍ അവന്‍ അമ്മയുടെ കൈകളില്‍ നിസഹായനും അശക്തനുമായ ഒരു ശിശുവായി കാണപ്പെടുന്നു. മനുഷ്യന്റെ പുത്രി ദൈവത്തിന്റെ മാതാവായി അവള്‍ക്ക് അത് അവര്‍ണനീയമായ ഒരു സമ്മാനമാണ്. ദൈവപുത്രന്‍ മനുഷ്യനായിത്തീരുന്നതില്‍ ആദ്യം മുതല്‍ അവസാനം വരെ എന്തുമാത്രം രഹസ്യങ്ങളാണ്? ആ രഹസ്യങ്ങള്‍ക്ക് ആനുപാതികമായി അവിടുത്തെ കൃപയും കാരുണ്യവും. കൃപ ആയിരിക്കുന്നതുപോലെ മഹത്തരമാണ് കൃപയുടെ ഫലങ്ങളും. 

നാമിപ്പോഴും മനുഷ്യരായി തുടരുന്നു, പക്ഷേ വെറും മനുഷ്യരല്ല. എന്തെന്നാല്‍ അവിടുത്തെ ദൈവിക സ്വഭാവ ത്തില്‍ പങ്കാളികളാകുന്നവരാണ് നാം. അതിനാലാണ് ക്രിസ്തുവില്‍ നാമെല്ലാവരും ദൈവങ്ങളായി എന്നെഴുത പ്പെട്ടിരിക്കുന്നുത്. ആരാധ്യനായ ദൈവത്തിന് അനന്തമായി താഴെയാണ് നമ്മുടെ സ്ഥാനമെങ്കിലും ഈ ലോകത്തെ മറ്റേത് സൃഷ്ടികളെക്കാളും ഉയര്‍ന്നവരാണ് നാം. കാരണം, നമ്മുടെ വംശത്തിന്റെ ആദ്യഫലമായി ക്രിസ്തു എല്ലാ സൃഷ്ടികള്‍ക്കും മീതെ സ്വര്‍ഗത്തിലേക്ക് കരേറി. അവിടുത്തെ കൃപയാല്‍ അതേ അനുഗൃഹീത പദവിയി ലേക്ക് ഉയരുവാനുള്ള നാമും മഹത്വം ഉള്ളവരാണ്. നാം വിശ്വസ്തരായി കാണപ്പെട്ടാല്‍ പിന്നീട് അതിന്റെ പൂര്‍ണതയില്‍ ലഭിക്കും. ഇതാണ് മനുഷ്യാവതാരത്തിലെ എളിമ എന്ന പാഠത്തോടൊപ്പമുള്ള ആനന്ദം എന്ന പാഠം. 

ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ വിശുദ്ധ പൗലോസ് പറയുന്നു, ''യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നുവെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു'' (ഫിലിപ്പി 2:57). ജീവിതക്ലേശങ്ങളെ അതിജീവിക്കാനുള്ള ശക്തി നല്കുകയും കഷ്ടതകളെ അകറ്റുകയും ചെയ്യുന്ന നിത്യസമൃദ്ധിയും നിത്യസ്‌നേഹവും നല്കണേ എന്ന് നമുക്ക് അവിടുത്തോട് പ്രാര്‍ത്ഥിക്കാം.

സൂര്യനില്‍നിന്നു പുറപ്പെടുന്ന വൈദ്യുത സംവാഹിയായ അണുശകലങ്ങള്‍ (ഇലക്‌ട്രോണ്‍സ്, പ്രോട്ടോണ്‍സ്) ഭൂമിയുടെ ഉത്തര ദക്ഷിണ കാന്തവലയങ്ങളില്‍ കടന്നാണ് ഓറോറ സൃഷ്ടിക്കുക തികച്ചും വിവിധ രൂപങ്ങളില്‍. അര്‍ദ്ധരാത്രികളിലാണ് അവ മിന്നിത്തെളിഞ്ഞുനില്‍ക്കുന്നതും.

ആദ്യമായി ഉത്തര ദക്ഷിണ ധ്രുവങ്ങളിലെത്തിയ അമ്യൂഡ്‌സെന്‍, റോബര്‍ട്ടു പീയറി തുടങ്ങിയവരാണ് ആ അപൂര്‍വദൃശ്യം ഏറ്റവും അടുത്തുപോയി കണ്ടത്. അത് ഭഅവര്‍ണനീയ'മെന്ന് അവര്‍ ഉദ്‌ഘോഷിച്ചെങ്കിലും പിന്നീടുപോയ പലരുമാണ് ആ മനോഹരദൃശ്യം നിശയുടെ നീണ്ട നിശബ്ദതയില്‍ മണിക്കൂറുകളോളം കണ്ടുനിന്നാസ്വദിച്ചത്!

ഇതാ, സൂര്യാധിസൂര്യന്റെ പ്രകാശകിരണങ്ങള്‍ ഭൂമിയുടെ കാന്തവലയത്തില്‍ പ്രവേശിച്ച് അത്യത്ഭുതകരമായ ഒരു ഓറോറയ്ക്കു രൂപംകൊടുത്ത രംഗം ഒരിക്കല്‍ക്കൂടി തെളിഞ്ഞുവരുന്നു ക്രിസ്മസ് അര്‍ദ്ധരാത്രിയില്‍.
മടിച്ചുനില്‍ക്കരുത്, മാറിനില്‍ക്കരുത്, തിരിഞ്ഞുനോക്കുകയുമരുത്. ആട്ടിടയരെപ്പോലെ തിടുക്കത്തില്‍ നമുക്ക് ആ ദിവ്യാനുഭവത്തില്‍ പങ്കുചേരാം.

ബെത്‌ലഹേം നഗരം മുഴുവന്‍ ആഹ്ലാദത്തിലായിരുന്നു ആ ദിവസങ്ങളില്‍... അഗസ്റ്റസ് സീസറിന്റെ കല്പന പ്രകാരം സെന്‍സസ് പട്ടികയില്‍ പേരെഴുതിക്കാന്‍ നാനാദിക്കുകളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍... സത്രങ്ങളിലെല്ലാം മേല്‍ത്തരം വീഞ്ഞുകുപ്പികള്‍ തുറക്കപ്പെട്ടു. പാട്ടും നൃത്തവും നഗരവീഥികളെ ഉണര്‍ത്തി. കച്ചവടക്കാര്‍ക്കെല്ലാം നല്ല കൊയ്ത്തുകാലം...

ഇതിനിടയില്‍ നഗരത്തിനു പുറത്തൊരു സം ഭവം നടന്നു. പേരെഴുതിക്കാന്‍ എത്തിച്ചേര്‍ന്ന രണ്ട് ദരിദ്ര ദമ്പതികള്‍ അന്തിയുറങ്ങിയത് പശുത്തൊഴുത്തിലായിരുന്നു. ഗര്‍ഭിണിയായിരുന്ന ഭാ ര്യ രാത്രിയില്‍ പ്രസവിച്ചു, ഒരു ആണ്‍കുഞ്ഞിനെ.

മനുഷ്യവംശത്തെ രക്ഷിക്കുവാന്‍ മനുഷ്യനായിത്തീര്‍ന്ന ദൈവമായിരുന്നു ആ കുഞ്ഞ്. പക്ഷേ, തളര്‍ന്നുറങ്ങിയ പട്ടണം അതറിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിലും മനുഷ്യചരിത്രത്തിലെ ആ മഹാസംഭവം ബെത്‌ലഹേം നിവാസികള്‍ തിരിച്ചറിയാതെപോയി. കാരണം, മിശിഹായെക്കുറിച്ച് സ്വര്‍ഗം നല്കിയ അടയാളം വിചിത്രമായിരുന്നു. ലൂക്കാ 2:12 ല്‍ മാലാഖമാര്‍ ആട്ടിടയന്മാരോടു പറയുന്നതിങ്ങനെയാണ്: ''ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാ ണും.'' ദേശാധിപതിയുടെ കൊട്ടാരത്തിലെ സ്വര്‍ ണത്തൊട്ടിലില്‍, പരിചാരകവൃന്ദങ്ങളുടെ നടുവിലായി കൈകാലിട്ടടിക്കുന്ന കുഞ്ഞായിരുന്നുവെങ്കില്‍ വിശ്വസിക്കുവാന്‍ എളുപ്പമായിരുന്നു.

എന്നാല്‍, ഇതാ സര്‍വശക്തനായ ദൈവം നിസഹായനായ ശിശുവായി പുല്‍ത്തൊട്ടിയില്‍! ചുറ്റും കന്നുകാലികള്‍... ചാണകത്തിന്റെ മണം. സിനിമയിലെയും ടി.വി സീരിയലുകളിലെയും ദൈവങ്ങള്‍ സുന്ദരരും ശക്തരും ആണ്. ഗ്രീക്കു പുരാണങ്ങളിലെയും റോമന്‍ പുരാണങ്ങളിലെ യും ഭാരതീയ പുരാണങ്ങളിലെയും ദൈവങ്ങ ള്‍ക്ക് പട്ടുവസ്ത്രങ്ങളും സ്വര്‍ണ കിരീടങ്ങളും ആയുധങ്ങളുമുണ്ട്. പക്ഷേ, ചരിത്രത്തിലെ ദൈ വത്തിന് കീറത്തുണികളും വൈക്കോലും മാത്രം.

അവനെന്നും ഇടര്‍ച്ചയുടെ അടയാളമായിരുന്നു. രത്‌ന കിരീടത്തിനു പകരം മുള്‍ക്കിരീടം. ചെങ്കോലിനു പകരം മരക്കുരിശ്. അതിനാല്‍ അവനെന്നും തിരിച്ചറിയപ്പെടാതെ പോകുന്നു. മറിയത്തിന്റെ ഉദരത്തില്‍ മിശിഹാ ആണെന്നറിഞ്ഞിരുന്നെങ്കില്‍, സത്രം ഉടമസ്ഥന്‍ തീര്‍ച്ചയായും തിരുക്കുടുംബത്തിനായി വാതില്‍ തുറക്കുമായിരുന്നു. പക്ഷേ, അവനതു തിരിച്ചറിഞ്ഞില്ല. എങ്കിലും ആട്ടിടയന്മാരും ജ്ഞാനികളും അവനെ തിരിച്ചറിഞ്ഞു. എല്ലാ കുഞ്ഞുങ്ങളെക്കാളും പരിതാപകരമായ അവസ്ഥയില്‍ പിറന്ന ഉണ്ണിയേശുവില്‍ ദൈവത്തെ കാണാന്‍, അവന്റെ മുന്‍പില്‍ കുമ്പിടാന്‍ അവര്‍ പ്രകടിപ്പിച്ച വിശ്വാ സം ഈ ക്രിസ്മസ് വേളയില്‍ നമുക്കും കിട്ടിയിരുന്നെങ്കില്‍... ക്രിസ്മസ് ആഘോഷത്തിന്റെ ബഹളത്തില്‍ സ്വന്തം കുഞ്ഞുങ്ങളില്‍പ്പോലും ഉണ്ണിയേശുവിനെ കണ്ട് പരിചരിക്കാന്‍ മടിക്കുന്നവര്‍. വാര്‍ധക്യത്തിന്റെ അവശതയില്‍ കട്ടിലില്‍ കിടക്കുന്ന 'ദൈവങ്ങളെയും' അടുക്കളയിലും വീടിന്റെയും നാടിന്റെയും പിന്നാമ്പുറങ്ങളിലും നിസഹായതയില്‍ വസിക്കുന്ന 'രക്ഷകരെയും' വിസ്മൃതിയില്‍ ഉപേക്ഷിക്കാന്‍ നമുക്ക് മടിയില്ല.
രക്ഷകനെ കാണാന്‍ ഹൃദയവിശുദ്ധി വേ ണം. കാരണം, യേശു പറഞ്ഞു: ''ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാ ണും'' (മത്തായി 5:8). ഈ ക്രിസ്മസിനെങ്കിലും ദൈവത്തെ കാണാന്‍ തക്കവിധം ഹൃദയങ്ങളെ നമുക്ക് പവിത്രമാക്കാം.

പ്രാര്‍ത്ഥന
ദൈവമേ, ആട്ടിടയന്മാരുടെ ഹൃദയവിശുദ്ധിയും ജ്ഞാനികളുടെ വിശ്വാസവും ഈ ക്രിസ്മസ് നാളുകളില്‍ ഞങ്ങളിലുണ്ടാകട്ടെ. അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും വീണ്ടും പിറക്കണമേ. സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്തയായ ക്രിസ്തുവിനെ ലോകത്തിന് നല്കാന്‍ ഞങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ സഹായകമായിത്തീരട്ടെ, ആമ്മേന്‍.

Sunday 15 December 2013

പരിശുദ്ധാത്മാവിന് വിധേയപ്പെടുക; ജീവിതം അനുഗ്രഹിക്കപ്പെടും


 പരിശുദ്ധാത്മാവ് ഒരു വക്തിയോ ശക്തിയോ ?
പരിശുദ്ധാത്മാവിനെ ദൈവശക്തിയായിട്ടാണ് ബൈബിള്‍ അവതരിപ്പിക്കുന്നത്. സുവിശേഷങ്ങളിലും പരിശുദ്ധാത്മ ശക്തിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. പരിശുദ്ധാത്മാവ് ശിഷ്യരുടെമേല്‍ വന്ന് നിറഞ്ഞപ്പോള്‍ അവര്‍ ശക്തിപ്രാപിച്ചതായി ദൈവവചനത്തില്‍ നാം വായിക്കുന്നു. പരിശുദ്ധാത്മാവ് ശക്തിയാണ്, ധൈര്യമാണ്. അതുകൊണ്ടാണ് അവിടുന്ന് വന്ന് നിറയുമ്പോള്‍ നാം ശക്തരും ധീരരുമായി മാറുന്നതെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു.
കാറ്റ് പോലെയുള്ള ശക്തിയല്ല പരിശുദ്ധാത്മാവ്. വ്യക്തിത്വമില്ലാത്ത ശക്തിയുമല്ല.ഒരു വികാരവുമല്ല. യേശു പറയുന്നു, ഞാന്‍ നിങ്ങള്‍ക്കായി ഒരു സഹായകനെ അയക്കും. നിങ്ങളെ ഞാന്‍ അനാഥരായി വിടുകയില്ലെന്ന്. സഹായകന്‍ വെറുമൊരു ശക്തിയല്ല, വ്യക്തിത്വമുള്ള, ആലോചിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവനാണ്. ഈ പരിശുദ്ധാത്മാവിനെ ത്രീത്വത്തിലെ മൂന്നാം ആളായി നാം വിശ്വസിക്കുന്നത് അതുകൊണ്ടാണ്. എന്നും കൂടെയായിരിക്കുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. എന്റെ കൂടെ നിന്ന്, എനിക്ക് തുണയായി, എന്നെ പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. എന്നില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനാല്‍ എല്ലാം എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

എന്താണ് പരിശുദ്ധാത്മാവിന്റെ ഇന്നത്തെ ദൗത്യം?
പ്രധാനമായും രണ്ട് ദൗത്യങ്ങളാണ് പരിശുദ്ധാത്മാവിന് ഉള്ളത്. ഒന്ന് ശക്തിപ്പെടുത്തുക, രണ്ട് വചനപ്രഘോഷണത്തിന് വ്യക്തികളെ ഒരുക്കുക. ഇന്നും അതു തന്നെയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്. എന്റെ ഉള്ളില്‍ വസിച്ച് എന്നെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിനെയാണ് ആദ്യമായി ഞാന്‍ കാണേണ്ടത്. വ്യക്തിപരമായ രൂപാന്തരീകരണമാണ് പരിശുദ്ധാത്മ ആവാസത്തിലൂടെ നടക്കുന്നത്. യഥാര്‍ത്ഥ ശിഷ്യത്വത്തിലേക്ക് നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഇതാണ് നമ്മില്‍ വരങ്ങളും ദാനങ്ങളുമായി പ്രവര്‍ത്തിക്കുന്നത്.

ആത്മാവിനാല്‍ നിറയുമ്പോഴാണ് ഓരോ വ്യക്തിയുടെയും ജീവിതം ഫലവത്താകുന്നത്. വ്യക്തിതലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനെ നാമിവിടെ കണ്ടുമുട്ടുന്നു. അതേ സമയം സുവിശേഷ പ്രഘോഷണത്തിന് നമ്മെ ഒരുക്കുന്ന ശക്തിയായിട്ടാണ് സുവിശേഷങ്ങള്‍ പരിശുദ്ധാത്മാവിനെ ചിത്രീകരിക്കുന്നത്. പ്രധാനമായും ലൂക്കാ സുവിശേഷകനാണ് സുവിശേഷ പ്രഘോഷണത്തില്‍ പരിശുദ്ധാത്മാവിനുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നത്.

 പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാന്‍ ഇന്നത്തെ ലോകത്തിന് എങ്ങനെ കഴിയും?
പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ കഴിയണമെങ്കില്‍ പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്ന് ഹൃദയത്തില്‍ വിശ്വസിക്കണം. യേശുവിന്റെ വാക്കുകളില്‍ വിശ്വസിക്കുക. ബൈബിളിലൂടെയും സഭാ പ്രബോധനങ്ങളിലൂടെയുമാണ് യേശുവിന്റെ വാക്കുകള്‍ നമുക്ക് കേള്‍ക്കാനാകുന്നത്. ഇതിന് കണ്ണും കാതും തുറന്ന് വയ്ക്കണം. പരിശുദ്ധാത്മാവ് എന്നോട് സംസാരിക്കുന്നു, എന്നെ നയിക്കുന്നു എന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
പരിശുദ്ധാത്മാവിനോട് വിധേയപ്പെടാനുള്ള ആഗ്രഹം നമ്മുടെ മനസില്‍ ഉണ്ടാകണം. 'ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ, എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഞാനൊഴുക്കും'' തുടങ്ങിയ വചനങ്ങളിലൂടെ വിശുദ്ധ യോഹന്നാന്‍ സുവിശേഷകനും വിശുദ്ധ ലൂക്കാ സുവിശേഷകനും നമ്മെ പരിശുദ്ധാത്മാവിന്റെ നയിക്കപ്പെടലിന് ഒരുങ്ങണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു.

വിശ്വാസവും ആഗ്രഹവും പ്രാര്‍ത്ഥനയും ഇതിന് അത്യാവശ്യമാണ്. പരിശുദ്ധാത്മാവിനായി കാത്തിരിക്കാന്‍ നാം തയ്യാറാകണം. അതോടൊപ്പം സമൂഹത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകണം. കൂദാശകളിലൂടെയാണ് ഓരോ വ്യക്തികളിലേക്കും പരിശുദ്ധാത്മാവി ന്റെ അഭിഷേകം ഉണ്ടാകുന്നത്. 'സ്ഥൈര്യലേപനം' എന്ന കൂദാശയില്‍ വൈദികന്റെ കൈവയ്പ് വഴി ദൈവം പരിശുദ്ധാത്മാവിനെ നമുക്ക് നല്കുന്നു. പക്ഷേ ഈ പരിശുദ്ധാത്മാവിനെക്കുറിച്ച് നാം പലപ്പോഴും വേണ്ടത്ര ബോധവാന്മാരല്ല. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളില്‍ കനല്‍മൂടി കിടക്കുന്നു. അതിനെ ഉണര്‍ത്തണം. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്ക് നാം എപ്പോഴും കാതോര്‍ക്കണം.
നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്റെ തഴക്കദോഷങ്ങളും കടുംപിടുത്തങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളുമാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകാതെ പോകുന്നതിന്റെ കാരണമെന്ന് അറിയണം. ഏകാഗ്രതയോടെ പരിശുദ്ധാത്മ സ്വരത്തിനുവേണ്ടി ശ്രദ്ധിക്കണം. നിശബ്ദതയില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഒരു മൗന സംസ്‌കാരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് എനിക്ക് തോന്നാറുണ്ട്. ആന്തരികമായി നമ്മുടെ ഹൃദയത്തില്‍ മന്ത്രിക്കുന്ന പരിശുദ്ധാത്മ ശബ്ദം അപ്പോള്‍ നമുക്ക് ശ്രവിക്കാന്‍ കഴിയും. ഏകാഗ്രതയില്ലാതെ ദൈവം പറയുന്നത് കേള്‍ക്കാനാവില്ലല്ലോ. എനിക്ക് കിട്ടുന്ന പ്രചോദനമനുസരിച്ച് ഞാന്‍ മുന്നോട്ട് പോകണം. പരിശുദ്ധ അമ്മയില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചത് ഇതാ കര്‍ത്താവിന്റെ ദാസി എന്ന മനോഭാവത്തോടെ അമ്മ ശ്രവിച്ചു.

സാധാരണയായി ദൈവാത്മാവ് ശാന്തമായിട്ടും സൗമ്യമായിട്ടുമാണ് നമ്മില്‍ പ്രവര്‍ത്തിക്കുന്നത്. ആത്മാവിന് വഴങ്ങുന്നതിന് അനുസരിച്ച് അവിടുത്തെ പ്രവര്‍ത്തനം നമ്മില്‍ ശക്തിപ്പെടും. പശ്ചാത്താപവും പാപബോധവും ദൈവത്തോട് രമ്യപ്പെടാനുള്ള ആഗ്രഹവും ഇതിന് ആവശ്യമാണ്. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് വയലുകള്‍ കര്‍ഷകന്‍ ഒരുക്കുന്നതുപോലെ നമ്മുടെ ഹൃദയത്തെയും ഇതിന് ഒരുക്കണം. പറയുന്നത് കേള്‍ക്കാനുള്ള സന്നദ്ധത ഉണ്ടാകണം. വിനയം, വിധേയത്വം ഇവയും ആവശ്യമാണ്. ഞാന്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കാള്‍ കൂടുതലായി പരിശുദ്ധാത്മാവ് എന്നെയാണ് എടുത്ത് ഉപയോഗിക്കേണ്ടതെന്ന് അപ്പോള്‍ നമുക്ക് വ്യക്തമാകും.

 സഭയ്ക്ക് പുറത്ത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ?
'പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എല്ലായിടത്തുമുണ്ട്. 'കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു' (യോഹ. 3:8) സൃഷ്ടികര്‍മ്മത്തിന്റെ ആരംഭം മുതലേ പരിശുദ്ധാത്മാവിന്റെ ഈ പ്രവര്‍ത്തനം ലോകത്തില്‍ ഉണ്ടായിട്ടുണ്ട്. യേശുവിലും ശിഷ്യന്മാരിലും പ്രവര്‍ത്തിച്ചത് ഇതേ പരിശുദ്ധാത്മാവാണ്. ഇന്ന് മറ്റ് മതങ്ങളിലും നേതാക്കളിലും ഇതേ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ നമ്മോട് പറയുന്നതും അത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊട്ടിത്തെറിച്ച് പുതിയ രൂപങ്ങള്‍ ഉണ്ടാകുന്നത്.

തിന്മയുടെ ശക്തി മരണത്തിലേക്കും നന്മയുടെ ശക്തി ജീവനിലേക്കും നയിക്കുമെന്ന് നമുക്കറിയാം. നന്മതിന്മയുടെ യുദ്ധഭൂമിയായിട്ടാണ് ബൈബിള്‍ ഭൂതലത്തെ എടുത്തുകാട്ടുന്നത്. അനേകം വ്യക്തികള്‍ക്ക് നന്മയ്ക്ക് വേണ്ടിയും നീതിക്കു വേണ്ടിയും പോരാടാന്‍ പ്രചോദനം നല്കുന്നത് പരിശുദ്ധാത്മാവാണ്. അനേകരെ മൂല്യങ്ങള്‍ക്കായി നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും പരിശുദ്ധാത്മാവാണ്. ദൈവഹിതം നിറവേറ്റാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. സത്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നിലയുറപ്പിക്കാന്‍ അനേകരെ ശക്തരാക്കുന്നതും പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളാണ്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തില്‍ പരിമിതികളുണ്ട്. പക്ഷേ സഭയ്ക്ക് പുറത്തും ദൈവരാജ്യമുണ്ടെന്ന് ഈ ആത്മാവ് നമ്മെ ഓര്‍മ്മിപ്പക്കുന്നു. അദൃശ്യമായ സഭയെന്നും അറിയപ്പെടാത്ത വിശ്വാസികളെന്നും നാം പറയുന്നത് അതുകൊണ്ടാണ്.

പരിശുദ്ധാത്മാവ് ഒരേസമയം വ്യക്തിയും ശക്തിയുമാണെന്ന് പറയുന്നതെന്തുകൊണ്ട്.?
= യേശുവിന്റെ സ്വര്‍ഗാരോഹണത്തിന് മുമ്പ് ഒലിവുമലയില്‍ വച്ച് അവിടുന്ന് ശ്ലീഹന്മാരെ അനുഗ്രഹിച്ച് നല്‍കിയ സാര്‍വത്രിക നിര്‍ദേശത്തില്‍ നാം ഇങ്ങനെ കാണുന്നു. ''നിങ്ങള്‍ പോയി സര്‍വജനപദങ്ങളെയും ശിഷ്യപ്പെടുത്തി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ ജ്ഞാനസ്‌നാനപ്പെടുത്തുവിന്‍'' (മത്താ.28:19). ജ്ഞാനസ്‌നാനവാക്യത്തില്‍ നിന്ന്, പരിശുദ്ധാരൂപി പിതാവിനും പുത്രനും സമാനമായ വ്യക്തിയാണെന്ന് വ്യക്തമാണ്. ഏതൊരുവന്റെയും ക്രിസ്തീയതയിലേക്കുള്ള പ്രവേശം ത്രിതൈ്വക ദൈവത്തിലുള്ള മുദ്രിതാനുഭവമാണ്. നിഖ്യാ സൂനഹദോസ് പ്രഖ്യാപിക്കുന്നു. ''...കര്‍ത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. അവിടുന്ന് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നു. പിതാവിനോടും പുത്രനോടും സമാനനായി ആരാധിതനും മഹത്വീകൃതനുമാകുന്നു.''അവിടുന്ന് പ്രവാചകന്മാരിലൂടെ സംസാരിച്ചു. എഡി 381 ലെ കോണ്‍സ്റ്റന്റിനോപ്പിള്‍ കൗണ്‍സില്‍ നിഖ്യാ സൂനഹദോസിന്റെ ഈ പ്രഖ്യാപനം സ്ഥിരീകരിച്ചു. 1943 സെപ്തംബര്‍ 30 ല്‍ പ്രസിദ്ധീകൃതമായ, 12ാം പിയൂസ് മാര്‍പാപ്പയുടെ 'ദിവിനോ അഫല്‍ത്തെ സ്പിരിത്തു' എന്ന ചാക്രികലേഖനം മുഖ്യമായും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പഠനമാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (19621965) 16 പ്രമാണരേഖകളിലും നിറഞ്ഞുനില്‍ക്കുന്ന പഠനങ്ങളാണ് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ളത്. 1973 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞത് 'പരിശുദ്ധാരൂപിയോടുള്ള സവിശേഷമായ ഭക്തിയും പുതിയ പഠനങ്ങളും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു' എന്നാണ്. പരിശുദ്ധാത്മാവിന്റെ ആഗമനത്തെക്കുറിച്ച് യേശു പറഞ്ഞു. ''എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും.'' (യോഹ. 14:26).

വേദപുസ്തകത്തില്‍ ആദ്യന്തം പരിശുദ്ധാത്മാവിനെ പരാമര്‍ശിക്കുമ്പോഴൊക്കെ 'ദൈവത്തിന്റെ ശക്തി', 'കര്‍ത്താവിന്റെ ബലം' എന്നീ പ്രയോഗങ്ങള്‍ ധാരാളം കാണാന്‍ കഴിയും. അത് പ്രവര്‍ത്തനനിരതവും ചലനാത്മകവുമാണെന്നും വിശുദ്ധ ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സര്‍വവും ഉണ്ടായത് ദൈവത്തിന്റെ അരൂപിയായ വചനത്താലാണല്ലോ. ആദിയില്‍ ദൈവത്തിന്റെ അരൂപി ജലവിതാനങ്ങളില്‍ ചലനാത്മകനായിരുന്നു. മാലാഖാ പരിശുദ്ധ കന്യാമറിയത്തോട് സംസാരിക്കുമ്പോള്‍ പറയുന്നതും, ദൈവാത്മാവിന്റെ ശക്തിയെക്കുറിച്ചാണ്.''പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.'' (ലൂക്കാ. 1:35).
ജോയേല്‍ പ്രവാചകന്റെ പ്രവചനം പരിശുദ്ധാത്മാവിന്റെ ആഗമനത്തിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നു. ''എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.'' (അപ്പ: 2:18). ഇത് വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ആനന്ദത്തിന്റെയും അരൂപിയാണ്.

അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ ആദ്യന്തം കാണുന്ന പരിശുദ്ധാത്മശക്തി ശിഷ്യ സമൂഹത്തിന് പ്രസംഗിക്കാനും രോഗശാന്തി നല്‍കാനും തിന്മകളകറ്റാനും യേശുവിന് സാക്ഷ്യം നല്‍കാനും കൂട്ടായ്മ വളര്‍ത്താനുമൊക്കെ ഉപയോഗിക്കുന്നു. വ്യക്തിയും ശക്തിയുമായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന് വേണ്ടിയാണ് നാം ദിനവും പ്രാര്‍ത്ഥിക്കേണ്ടത്.

 എന്താണ് പരിശുദ്ധാത്മാവിന്റെ ഇന്നത്തെ ദൗത്യം ?

= പരിശുദ്ധാരൂപിക്ക് ഇന്ന് സഭയിലും സമൂഹത്തിലും വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാ മനുഷ്യഹൃദയങ്ങളിലും ദൈവ ചൈതന്യം നിവേശിപ്പിക്കാന്‍ പരിശുദ്ധാത്മാവിന് മാത്രമേ കഴിയൂ. യേശു ശിഷ്യരോട് പറഞ്ഞു. ''മനുഷ്യര്‍ക്ക് പാപബോധവും നീതിബോധവും ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ വേണ്ടി ഞാന്‍ എന്റെ സഹായകനെ നിങ്ങളുടെ അടുക്കലേക്കയയ്ക്കും'' (യോഹ. 16:711). പരിശുദ്ധാത്മാവിന്റെ ഈ സഹായമില്ലെങ്കില്‍ നമുക്ക് വഴിതെറ്റുമെന്ന് തീര്‍ച്ചയാണ്. ദൈവവചനം പറയുന്നു. ''യേശു കര്‍ത്താവാണെന്ന് പറയാന്‍ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയുമില്ല.''(1 കോറി 12:3). ഓരോരുത്തര്‍ക്കും ആത്മീയവരദാനങ്ങള്‍ നല്‍കപ്പെടുന്നത് ക്രിസ്തുവിന്റെ ഭൗതികശരീരം പണിതുയര്‍ത്താന്‍ ആണെന്ന് കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തിലും നാം വായിക്കുന്നു.

പരിശുദ്ധാത്മാവ് വന്നു നിറയുമ്പോഴാണ് സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, നന്മ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങളാല്‍ നാം നിറയുന്നത്. സഹായകനായ പരിശുദ്ധാത്മാവ് ഒരിക്കലും നമ്മെ മറന്നുകളയുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. രൂപരഹിതവും ശൂന്യവുമായിരുന്ന ഭൂമിക്ക് രൂപവും ഭാവവും നല്‍കിയതും ദൈവസാന്നിധ്യം ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തതും ഈ പരിശുദ്ധാത്മാവാണെന്ന് തിരുവചനത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. സഭയുടെ നിരന്തര സാന്നിധ്യത്തിന്റെ അടയാളം കൂടിയാണ് ഈ പരിശുദ്ധാരൂപി. പുതുജീവന്‍ നല്‍കുകയും ശക്തിപ്പെടുത്തുകയും നവീകരിക്കുകയും അമ്മയെപ്പോലെ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് ഈ സഹായകനാണ്. എവിടെ സമൂഹമുണ്ടോ അവിടെ ദൈവത്തിലേക്ക് ചേര്‍ന്ന് നില്‍ക്കാന്‍ നമ്മെ സഹായിക്കുന്നത് ഈ അരൂപിയുടെ സാന്നിധ്യമാണ്. അതാണിന്ന് പരിശുദ്ധാത്മാവിന്റെ പ്രധാന ദൗത്യവും.


 പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാന്‍ ഇന്നത്തെ ലോകത്തിന് എങ്ങനെയാണ് കഴിയുന്നത്?

= പരിശുദ്ധാത്മാവ് സ്‌നേഹത്തിന്റെ അരൂപിയാണ്. സെന്റ് പോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''ദൈവസ്‌നേഹമാകുന്ന പരിശുദ്ധാത്മാവ് നമ്മില്‍ ചൊരിയപ്പെട്ടിരിക്കുന്നു.'' (റോമ 5:5). ഈ പ്രസ്താവനയ്ക്ക് മുമ്പ് നമ്മുടെ മാനസികാവസ്ഥയുടെ ഒരു വിശകലനം അദ്ദേഹം നടത്തുന്നുണ്ട്. നമ്മുടെ കഷ്ടതകളില്‍ നമുക്ക് അഭിമാനിക്കാം. കാരണം, കഷ്ടത സഹനശീലം ഉളവാക്കുന്നു. സഹനശീലത്തില്‍ നിന്ന് സ്വഭാവഗുണം ഉളവാക്കുന്നു. സ്വഭാവഗുണത്തില്‍ നിന്ന് പ്രത്യാശ ജനിക്കുന്നു. ഈ പ്രത്യാശയില്‍ നിരാശയ്ക്കിടമില്ല. കാരണം നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ യാണ് ദൈവസ്‌നേഹം ചൊരിയപ്പെടുന്നത്.

 സഭയ്ക്ക് പുറമെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമുണ്ടെന്ന് വിശ്വസിക്കാമോ.?

= തീര്‍ച്ചയായും. ദൈവത്തോട് മനുഷ്യനെ അടുപ്പിക്കാനുള്ള ദൈവികപദ്ധതിയാണ് പരിശുദ്ധാത്മാവ്. ഇന്ന് സഭയിലും സമൂഹത്തിലുമെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നമുക്ക് വ്യക്തമായി കാണാം. എന്നാല്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തില്‍ പരിമിതികളുണ്ട്. പക്ഷേ നന്മയുടെ വഴികളിലൂടെ സഭയ്ക്ക് പുറത്തും ആത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.


Saturday 19 October 2013

തോറ്റുപോയവര്‍ക്കുള്ള സുവിശേഷം


വെന്തുതീര്‍ന്ന ചോറിനു കീഴെ കത്തിയമര്‍ന്ന കനലുകളുണ്ട്.
വര്‍ത്തമാനകാലത്തെ പ്രകാശമാക്കിയവര്‍ക്കൊക്കെ ഒരു ഭൂതകാലത്തിന്റെ ഇരുള്‍ബാധിച്ച കഥ
പറയാനുണ്ടാകും. കമ്പ്യൂട്ടര്‍ ലോകത്തെ ആചാര്യന്മാരിലൊരുവനായ സ്റ്റീവ് പോള്‍ ജോബ്‌സിന്റെ
കഥയും ഇതുതന്നെ. ആപ്പിള്‍ കമ്പ്യൂട്ടറിന്റെ സഹസ്ഥാപകന്‍, ബിസിനസ് രാജാവ്, തിരഞ്ഞെടുക്കപ്പെട്ട യുവ
ബിസിനസുകാരില്‍ ഒന്നാമന്‍, അമേരിക്കയിലെ കോടിപതി. ഈ
അലങ്കാരങ്ങള്‍ക്കൊക്കെമുമ്പ് അലഞ്ഞു നടന്നൊരു കാലമുണ്ടായിരുന്നു ഇദ്ദേഹത്തിന്.
ആരാലും അറിയപ്പെടാത്ത, സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി കലാലയ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍
കഴിയാത്ത ഒരു ഭൂതകാലം. ഇരുള്‍നിറഞ്ഞ ആ കാലത്തെക്കുറിച്ച് പ്രസിദ്ധമായ കാലിഫോര്‍ണിയയിലെ
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അദ്ദേഹം ഒരു പ്രഭാഷണം നടത്തി, ബിരുദദാന ചടങ്ങിലെ പ്രധാന അതിഥി എന്ന നിലയില്‍.


ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സര്‍
ആനിമേഷന്‍ സ്റ്റുഡിയോയുടെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എന്ന നിലയില്‍, വാര്‍ത്താവിനിമയലോകത്തെ മാസ്മരികകഥകള്‍ പങ്കുവയ്ക്കുമെന്നു കരുതിയവര്‍ക്കു തെറ്റി.
ജീവിതത്തിലെ തോറ്റുപോയ കഥകള്‍ വിജയം മാത്രം ലക്ഷ്യമിട്ടിരിക്കുന്ന സദസിനായി അയാള്‍
വിളമ്പി: 'സത്യത്തില്‍ ഒരു കോളജില്‍നിന്നും ബിരുദമെടുത്ത ആളല്ല
ഞാന്‍. ആദ്യമായാണ് ഒരു ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നത്. എന്റെ ജീവിതത്തിലെ
മൂന്നു കഥകള്‍ എനിക്കു പങ്കുവയ്ക്കാനുണ്ട്. വലിയ കാര്യങ്ങളൊന്നുംതന്നെയില്ല.
വെറും മൂന്നു കഥകള്‍!


ഞാന്‍ പഠിച്ച റീഡ് കോളജിലെ
വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍നിന്നും ആദ്യകഥ തുടങ്ങുന്നു. എന്തുകൊണ്ട്
ഉപേക്ഷിക്കേണ്ടിവന്നു എന്ന ചോദ്യത്തിന് ഞാന്‍ ജനിക്കുംമുമ്പുള്ള കാലമാണ് മറുപടി
തരിക. അവിവാഹിതയും ബിരുദ വിദ്യാര്‍ത്ഥിനിയുമായിരുന്നു എന്റെ അമ്മ. ആരെങ്കിലും
എന്നെ ദത്തെടുക്കുമോയെന്ന് എന്റെ അമ്മ അന്വേഷിച്ചു. ഒരൊറ്റ നിര്‍ബന്ധമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ
കലാലയ വിദ്യാഭ്യാസം നടത്തിയിട്ടുള്ള ആരെങ്കിലുമാകണം കുഞ്ഞിനെ ദത്തെടുക്കുന്നത്.
അന്വേഷണം സഫലമായി. ഒരു വക്കീലും അയാളുടെ ഭാര്യയും അരുതാത്തൊരു ഗര്‍ഭത്തില്‍ പിറന്ന
എന്നെ സ്വീകരിക്കാന്‍ തയാറായി. പക്ഷേ, ഞാനൊരു ആണ്‍കുട്ടിയെന്നറിഞ്ഞപ്പോള്‍
അവര്‍ പിന്മാറി. അവര്‍ക്കാവശ്യം പെണ്‍കുട്ടിയെ ആയിരുന്നു. അങ്ങനെ വെയ്റ്റിങ്
ലിസ്റ്റില്‍ അടുത്ത സ്ഥാനത്തുള്ള ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ
സ്വീകരിക്കാന്‍ തയാറായി. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ്
എന്നെ ദത്തെടുത്തിരിക്കുന്നതെന്ന് പിന്നീടാണ് എന്റെ അമ്മ അറിയുന്നത്.
എന്തായാലും, എന്നെ കോളജില്‍ വിടുമെന്ന ഉറപ്പുകിട്ടിയ ശേഷമേ അവര്‍ എന്നെ
കൈമാറിയുള്ളൂ.

ഈ വിധം ജീവിതം തുടങ്ങിയ ഞാ ന്‍, പതിനേഴു വര്‍ഷം കഴിഞ്ഞ് കോളജില്‍ പോവുകതന്നെ ചെയ്തു. ചെലവേറിയ റീഡ് കോളജിലെ
വിദ്യാഭ്യാസത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ എന്റെ വളര്‍ത്തു മാതാപിതാക്കള്‍ക്കാവില്ലെന്നു
ഞാനറിഞ്ഞു. മാതാപിതാക്കള്‍ അവരുടെ വേതനം മുഴുവന്‍ എന്റെ പഠിപ്പിനുവേണ്ടി
ചെലവിടുന്നത് ശരിയാകില്ലെന്നു തോന്നിയപ്പോള്‍, ആറുമാസത്തിനകം കോളജിന്റെ പടിയിറങ്ങി. എന്തായാലും, തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്നു
മനസിലായി. ഉറങ്ങാന്‍ സ്വന്തമായൊരു മുറിയില്ലാതിരുന്നതിനാല്‍ സുഹൃത്തുക്കളുടെ
മുറിയില്‍ തറയില്‍ രാത്രിയില്‍ കിടന്നുറങ്ങി. കൊക്കൊ കോളയുടെ കാലിക്കുപ്പികള്‍
ശേഖരിച്ചു കൊടുത്താല്‍ കിട്ടുന്ന അഞ്ചു സെന്റുകൊണ്ട് ആഹാരം വാങ്ങിക്കഴിച്ചു.
ഞായറാഴ്ച രാത്രികളില്‍ ദൈവാലയങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന
അന്നദാനത്തിന് മണിക്കൂറുകള്‍ കാല്‍നടയായി യാത്ര ചെയ്തു. ആ അലച്ചിലുകള്‍
എനിക്കിഷ്ടമായിരുന്നു. യാത്രയ്ക്കിടയില്‍ മനസിലുദിച്ച ജിജ്ഞാസയും ഉള്‍ക്കാഴ്ചയും
എനിക്കു കൂട്ടായി. ഒരുദാഹരണം, അക്കാലത്ത് റീഡ് കോളജില്‍ അക്ഷരമെഴുത്ത്
അഥവാ കാലിഗ്രാഫി പരിശീലിപ്പിക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നു. കോളജിലെ ക്ലാസില്‍
പങ്കെടുക്കാന്‍ പറ്റാത്തതുകൊണ്ട്, ആര്‍ക്കും പങ്കെടുക്കാവുന്ന കാലിഗ്രാഫിക്ലാസില്‍
ഞാന്‍ ചേര്‍ന്നു. അക്ഷരങ്ങളുടെ കൂട്ടില്‍ വിരിയുന്ന മാറ്റങ്ങള്‍, അതിന്റെ ലാവണ്യം അതൊക്കെ എനിക്കേറെ ഇഷ്ടപ്പെട്ടു. ഇതുകൊണ്ട് ജീവിതത്തിന്റെ
ലാവണ്യം വര്‍ധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കമ്പ്യൂട്ടര്‍ രൂപകല്പന ചെയ്യുമ്പോള്‍
എനിക്കവയെല്ലാം പ്രയോജനകരമായി. മനോഹരമായി ടൈപ്പോഗ്രഫി ഉപയോഗിച്ച ആദ്യ കമ്പ്യൂട്ടറാണ്
ആപ്പിള്‍. കോളജിന്റെ പടിയിറങ്ങാന്‍ അന്നെനിക്കായില്ലായിരുന്നെങ്കില്‍, ആപ്പിളിന്റെ സ്‌ക്രീനില്‍ വര്‍ണങ്ങള്‍ വിരിയില്ലായിരുന്നു.

ഇന്നലെയുടെ നഷ്ടങ്ങള്‍ നാളെയുടെ
ലാഭങ്ങളാകാം. ഭൂതകാലത്തിലെ വിപരീത അനുഭവങ്ങള്‍ ഭാവിയുടെ അനുഗ്രഹവഴികളില്‍ നമുക്കു
പ്രത്യാശ പകരും.

ഇനി രണ്ടാമത്തെ കഥ:

അതൊരു നഷ്ടപ്പെടലിന്റെ
കഥയാണ്. 'ഇരുപതു വയസുള്ളപ്പോഴാണ് ഞാനും വോസും കൂടി ഞങ്ങളുടെ
ഗാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. കഠിന പരിശ്രമംകൊണ്ട് പത്തുവര്‍ഷത്തിനകം ഇരുപതു
ദശലക്ഷം ഡോളറിന്റെ ആസ്തിയുള്ള നാലായിരത്തോളം ജോലിക്കാരുള്ള ഒരു വമ്പന്‍
കമ്പനിയായി ആപ്പിള്‍ വളര്‍ന്നപ്പോള്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരാളെക്കൂടി
നിയമിച്ചു. ആദ്യനാളുകളില്‍ പ്രത്യേക പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും, സാവധാനം ഞങ്ങള്‍ തെറ്റിപ്പിരിഞ്ഞു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ
പക്ഷംചേര്‍ന്നു. അങ്ങനെ എന്റെ ഇരുപത്തിയൊന്‍പതാം വയസില്‍ അവരെന്നെ ജോലിയില്‍
നിന്നും പിരിച്ചുവിട്ടു. നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്ഥാപനത്തില്‍നിന്നും
നിങ്ങളെ പിരിച്ചുവിടുക! മുപ്പതാം വയസില്‍ ഞാന്‍ എല്ലാം നഷ്ടപ്പെട്ടവനായി.
ജീവിതത്തില്‍നിന്നും ഓടിയൊളിക്കണം എന്നെനിക്കു തോന്നി. വ്യവസായ സംരംഭകര്‍ക്ക്, പ്രത്യേകിച്ചും മുന്‍തലമുറക്കാര്‍ക്ക് ഞാനൊരു അപമാനമായല്ലോ എന്ന തോന്നലില്‍, അപകര്‍ഷതകൊണ്ട് ഞാന്‍ തല താഴ്ത്തി. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ നീറി
നടന്നു.

വീണ്ടും ഒരങ്കത്തിന് എന്നെത്തന്നെ
സജ്ജമാക്കി. ജീവിതത്തില്‍ സംഭവിച്ചതെല്ലാം നല്ലതിനെന്നു ചിന്തിക്കാന്‍ തുടങ്ങി.
ഒരു വിജയിയുടെ ഗര്‍വിന്റെ സ്ഥാനത്ത്, തോല്‍വിയുടെ വിനയം എന്നെ
പുതുവഴികളിലേക്കു നയിച്ചു. പിന്നെയുള്ള അഞ്ചുവര്‍ഷത്തിനുള്ളില്‍ നെക്‌സറ്റ് എന്ന
കമ്പനിയും പിക്‌സര്‍ എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ലോകത്തിലെ ഇദംപ്രഥമമായ
കമ്പ്യൂട്ടര്‍ ആനിമേഷന്‍സ് ഉള്ള ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മിച്ചു. ഇന്ന് ഏറ്റം വിജയപ്രദമായി മുന്നോട്ടുപോകുന്ന ആനിമേഷന്‍
സ്റ്റുഡിയോ ആണ് പിക്‌സര്‍. സംഭവങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ അധികകാലം
വേണ്ടിവന്നില്ല. 'നെക്‌സ്റ്റ്' എന്ന കമ്പനി ആപ്പിള്‍ വാങ്ങുന്നു.
നഷ്ടമായതെല്ലാം തിരിച്ചെത്തുന്നു. അന്നു ആപ്പിളില്‍ നിന്നും പുറത്താക്കിയില്ലായിരുന്നെങ്കില്‍, നൂതനമായ കമ്പനികള്‍ക്കു രൂപം നല്‍കാന്‍ എനിക്കാവില്ലായിരുന്നു. ഒരിക്കലും
വിശ്വാസം നഷ്ടമാക്കരുത്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കും. ആഘാതം ഏറെ
ആഴമുള്ളതുമാകാം. എങ്കിലും തകരരുത്. നാം ചെയ്യുന്ന പ്രവൃത്തിയെ ആഴമായി സ്‌നേഹിക്കുക.
ജീവിതസഖിയെപ്പോലെ കരുതുക. നാം തേടുന്നതിനെ കണ്ടെത്തുവോളം അന്വേഷിക്കുക.
കണ്ടെത്തുംവരെ അടങ്ങിയിരിക്കരുത്.


ഇനി മൂന്നാമത്തെ കഥ:

ഇതൊരു മരണചിന്തയാണ്. 'പതിനേഴു വയസുള്ളപ്പോള്‍ ഒരു ദൈവവചനം ഞാന്‍ വായിച്ചു. അത്
ഏതാണ്ടിങ്ങനെയാണ്: ''ഓരോ ദിവസവും നിങ്ങളുടെ അവസാന ദിനമെന്നു കരുതി ജീവിക്കുക; ഒരുനാള്‍ നിങ്ങളുടെ ധാരണ ശരിയാകും.'' കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷമായി
ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യമിതാണ്: 'ഇന്ന് എന്റെ അന്ത്യദിനമാണെങ്കില്‍ ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളാണോ
ഞാനിന്ന് ചെയ്തത്? ഏറെ ദിവസങ്ങള്‍ തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്കൊരു മാറ്റം
ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ചിന്ത പല നല്ല തിരഞ്ഞെടുപ്പുകള്‍ക്കും
കാരണമായിട്ടുണ്ട്. കാരണം, മരണത്തിനു മുമ്പില്‍ നിങ്ങളുടെ
ജയപരാജയങ്ങളും ഭയങ്ങളും സ്വപ്‌നങ്ങളും അഭിമാനവുമൊക്കെ അഴിഞ്ഞുവീഴുന്നു. മരണബോധമാണ്
നഷ്ടബോധത്തിന്റെ വഴിയില്‍നിന്നും എന്നെ രക്ഷപ്പെടുത്തുന്നത്. അവിടെ നിങ്ങള്‍
നഗ്‌നരാണ്. ഇനി ഹൃദയത്തിന്റെ വഴികളെ പിന്തുടരാതെ നിങ്ങള്‍ക്കു വഴിയില്ല.


ഒരുകൊല്ലം മുമ്പാണ് എനിക്ക് കാന്‍സറുണ്ടെന്ന്
കണ്ടെത്തുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍. ചികിത്സിച്ച് ഭേദമാക്കാനാവില്ലെന്നു
ഡോക്ടര്‍മാര്‍ പറഞ്ഞു. ആറുമാസത്തെ ആയുസേയുള്ളൂ. വീട്ടില്‍പോയി കാര്യങ്ങളെല്ലാം
ശരിപ്പെടുത്താന്‍ അവരുപദേശിച്ചു. മരിക്കാന്‍ തയാറായിക്കൊള്ളൂ എന്നതിന്റെ
വൈദ്യഭാഷ്യമാണിത്. ഭാവിയുടെ വഴിയില്‍ ജീവിതസഖിയോടും നാലുമക്കളോടും
പറയാനുള്ളതെല്ലാം പറയുക എന്നര്‍ത്ഥം? വിടവാങ്ങല്‍ തന്നെ. ഒരു ദിവസം മുഴുവന്‍
രോഗവുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ശ്രമിച്ചു. വൈകുന്നേരം എന്നെ ബയോപ്‌സിക്
കൊണ്ടുപോയി. റിസല്‍റ്റു പറഞ്ഞപ്പോള്‍ ഡോക്ടര്‍ കരയുന്നുണ്ടായിരുന്നു. ഭേദമാക്കാവുന്ന
കാന്‍സറെന്ന സന്തോഷവാര്‍ത്ത. ഞാന്‍ രോഗവിമുക്തനായി. മരണത്തെ ഇത്രയധികം അടുത്തറിഞ്ഞ
മറ്റൊരു സമയമില്ലെനിക്ക്. മരണചിന്ത ഏറെ ഉപയോഗപ്രദമെന്നു ഞാന്‍ കരുതുന്നു.

ആരും മരിക്കാന്‍ മോഹിക്കാറില്ല.
സ്വര്‍ഗത്തില്‍ പോകാന്‍ കൊതിക്കുന്നവര്‍പോലും പെട്ടെന്നു മരിക്കാന്‍ ഇഷ്ടപ്പെടില്ല.
എങ്കിലും നാം മരണത്തെ അഭിമുഖീകരിച്ചേ മതിയാവൂ. അതില്‍നിന്നാരും
രക്ഷപ്പെട്ടിട്ടില്ല, രക്ഷപെടുകയുമില്ല. ജീവിതത്തിന്റെ ഏറ്റവും വലിയ
കണ്ടുപിടുത്തമാണ് മരണം. പഴയതിനെ മാറ്റി പുതുജീവനിലേക്കു പ്രവേശിക്കുന്ന
ജീവിതത്തിലെ മാറ്റമാണിത്. സമയം കുറച്ചേയുള്ളൂ എന്നു കരുതി ജീവിക്കുക.
മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം വിശുദ്ധമായി ജീവിക്കുക. അന്യരുടെ
ചിന്തയുടെ ഫലങ്ങള്‍ ഭക്ഷിക്കരുത്. ആ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍നിന്നും
ഉയരുന്ന ആന്തരികശബ്ദം കേള്‍ക്കാതെ പോകരുത്. ദി ഹോള്‍ എര്‍ത്ത് കാറ്റലോഗ്' എന്നൊരു
പ്രസിദ്ധീകരണമുണ്ടായിരുന്നു. 1979 ല്‍ അവസാനലക്കം പുറത്തിറങ്ങി.
അതിന്റെ പുറംചട്ടയില്‍ ഇങ്ങനെയൊരു വാക്യം കൊടുത്തിരുന്നു: വിശന്നിരിക്കുക; വിഡ്ഢിയായിരിക്കുക.


ജീവിതത്തിന്റെ വഴിയില്‍ പുതിയ കാര്യങ്ങള്‍ക്കായി
ഇച്ഛിക്കുന്ന ഏവര്‍ക്കും സൂക്ഷിക്കാനുള്ള മന്ത്രമായിരിക്കുമിത്: നന്മയുടെ വഴികള്‍ക്കായി
വിശക്കാനും ജയത്തിന്റെ വഴികളില്‍ വിഡ്ഢിയായിരിക്കാനും കഴിയുക. തകര്‍ക്കപ്പെട്ടാലും
നശിക്കപ്പെടില്ലെന്നു തിരിച്ചറിയുക. തിരിച്ചെടുക്കാന്‍ കഴിയാത്തതായി നമുക്കൊന്നും
നഷ്ടമായിട്ടില്ല. അതെ, തോറ്റുപോയവര്‍ക്കുള്ള സുവിശേഷമാണിത്!

Saturday 5 October 2013

ആ വിരല്‍ തുമ്പില്‍ പിടയുമായിരുന്ന ജീവന്‍




ദൈവപരിപാലന അനുഭവിച്ചറിഞ്ഞവര്‍ ക്ക്, അതിന്റെ ആഴം വര്‍ണ്ണിക്കാന്‍ വാക്കുകളുണ്ടാവില്ല. കാരണം, അത്ര അഗാധമാ ണത്. മനുഷ്യന് അസാധ്യമായ കാര്യങ്ങളില്‍ ദൈവത്തിന്റെ വിരല്‍  നീളു ന്നു എന്നതിന്റെ അടയാളമാണത്. രണ്ടു വര്‍ഷം മുന്‍പ് ന്യൂസിലന്ഡിംല്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ അനുഭവിച്ചറിഞ്ഞതും ഈ ദൈവപരിപാലന തന്നെയെന്ന് ഒരുനാട് മുഴുവന്‍ വിളിച്ചോതുന്നു.

ന്യൂസിലന്ഡി ലെ ടോക്കിയോവില്‍ നി ന്നുള്ള 15 വയസുകാരായ എഡ്വേനി നസാബു, സാമു പെലേസ്, ഫിലി ഫിലി എന്നിവര്‍ ചെറിയൊരു അലുമിനിയം ബോട്ടില്‍ വീട്ടില്‍ നിന്നും അടുത്തൊരു പ്രദേശത്തേ ക്ക് പോകുമ്പോള്‍ എങ്ങനെയോ അപകടത്തില്‌പ്പെകടുകയായിരുന്നു. വഴിതെറ്റി നീ ങ്ങിയ അവരുടെ ബോട്ട് തീരപ്രദേശത്തുനിന്നും ദക്ഷിണ ശാന്ത സമുദ്രതീരത്തിലെ വിദൂരതയിലാണ് എത്തിയത്. അപ്പോള്‍ മു തല്‍ കുട്ടികളെക്കുറിച്ച് വീട്ടുകാരും നാട്ടുകാരും സാധ്യമായ എല്ലാ അന്വേഷണങ്ങളും നടത്തിയെങ്കിലും കണ്ടെത്താനായില്ല. പക്ഷേ, സമുദ്രത്തിലെ ഓളപ്പരപ്പില്‍ നിയന്ത്രണംവിട്ട ബോട്ടില്‍ അവര്‍ നടുക്കടലില്‍ അലയുകയാണെന്നുള്ള യാഥാര്ത്ഥ്യം അപ്പോഴാരും തിരിച്ചറിഞ്ഞില്ല.
രണ്ടാഴ്ച കഴിഞ്ഞിട്ടും കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. സാധ്യമായ എല്ലാ അന്വേഷണവും പോലീസും തിരച്ചില്‍ സേനയും നാട്ടുകാരും ചേര്ന്ന്വ നടത്തി. എന്നിട്ടും ആശാവഹമായ യാതൊരു പുരോഗതിയും ഉണ്ടാകാതായപ്പോള്‍ അവര്‍ മരണമടഞ്ഞുവെന്ന് നാട്ടില്‍ വാര്ത്തതപരന്നു. അതോടെ ദുഃഖാര്ത്തരായ കുടുംബാംഗങ്ങള്‍ മരണാനന്തര ചടങ്ങുകളും നടത്തി.

കരകാണാക്കടലിന്റെ ഓളവും അതിശക്തമായ കാറ്റിന്റെ മര്മ്മകരവും മാത്രം കേട്ട് കുട്ടികള്‍ അപ്പോള്‍ നടുക്കടലില്‍ ഉണ്ടായിരുന്നു. കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ അവര്‍ ക്ലേശിക്കുകയായിരുന്നു. രക്ഷയ്ക്കുവേണ്ടി ഉറക്കെ അവര്‍ നിലവിളിച്ചെങ്കിലും കുട്ടികളുടെ രക്ഷയ്‌ക്കെത്താന്‍ ആരും ഉണ്ടായിരുന്നില്ല. പക്ഷേ, പ്രത്യാശ കൈവിടാതെ, ദൈവം തങ്ങളെ രക്ഷിക്കുമെന്ന് അവര്‍ ഹൃദയത്തില്‍ ഉറച്ചു വിശ്വസിച്ചു. വെള്ളത്തിലൂടെ ഇടയ്ക്ക് ഒഴുകിവരുന്ന തേങ്ങകളും ബോട്ടിലുണ്ടായിരുന്ന അല്പം കുടിവെള്ളവുമാണ് അവരുടെ ജീവന്‍ നിലനിര്ത്തിഉയത്.

ദിനരാത്രങ്ങള്‍ കടന്നു പോയി. ഒടുവില്‍ അമ്പതാം ദിനമാണ് ഒരു മത്സ്യബന്ധന ബോട്ട് അവര്ക്ക്  തുണയായി എത്തുന്നത്. 'സാന്സിബ കാനു' എന്ന ആ മത്സ്യബന്ധന ബോട്ടിന്റെ ക്യാപ്റ്റന്‍ ടാലി ഫ്രെഡി തീര്ത്തും യാദൃച്ഛികമായി ആഴക്കടലില്‍ ആ ചെറുവള്ളം കണ്ടെത്തുകയായിരുന്നു. ഫ്രെഡി അത്ഭുതത്തോടെ ബോട്ട് അവരു ടെ അടുത്തേക്ക് കൊണ്ടുവന്നു. ജീവനുവേണ്ടിയുള്ള ആ യുവാക്കളുടെ പാരവ ശ്യം അദ്ദേഹം കണ്ടു.
എന്നാല്‍ ഈ അമ്പതുദിനങ്ങള്‍ ആഴക്കടലില്‍ ഈ കുട്ടികള്‍ എങ്ങനെ ജീവന്‍ നിലനിര്ത്തി എന്നുള്ളത് അദ്ദേഹത്തിനും സഹജീവനക്കാര്ക്കും അത്ഭുതമായിരുന്നു. ദൈവമാണ് ആ തീരം വഴി തങ്ങളുടെ ബോട്ടിനെ നയിച്ചതെന്ന് ഫ്രെഡി ഉറച്ച് വിശ്വസിക്കുന്നു. കാരണം, അമേരിക്കയില്‍ ച രക്കിറക്കേണ്ട ബോട്ട് ന്യൂസിലന്ഡ്യ തീരത്തുകൂടി പോകാന്‍ ഹൃദയത്തിലാരോ മന്ത്രിക്കുന്നതുപോലെ ക്യാപ്റ്റനു തോന്നിയത്രേ. അത് ദൈവപരിപാലനയെന്ന് കുട്ടികളും ബോട്ടുജീവനക്കാരും, ന്യൂസിലന്റി ലെ തീരപ്രദേശത്തുള്ളവരും ഉറച്ചു വിശ്വസിക്കുന്നു. ഒക്‌ടോബര്‍ ആറു മുതല്‍ ഇ ക്കഴിഞ്ഞ നവംബര്‍ 25 വരെയുള്ള ഓരോ ദിനങ്ങളും ദൈവപരിപാലന തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ദിനങ്ങളാണെന്ന് കുട്ടികള്‍ പറയുന്നു.
``ഞങ്ങളെ രക്ഷിച്ചത്‌ ദൈവമാണ്‌. കടലാഴങ്ങളില്‍ ദൈവപരിപാലനയാണ്‌ ഞങ്ങ ള്‍ അനുഭവിച്ചറിഞ്ഞത്‌. ഓളപ്പരപ്പില്‍ ഞങ്ങള്‍ കേട്ടത്‌ ദൈവത്തിന്റെ സം ഗീത വും. `മൃതരായ' ഞങ്ങളെ അവിടുന്ന്‌ ജീവനിലേക്ക്‌ നയിച്ചിരിക്കുന്നു.'' ' യുവാക്കളുടെ പ്രത്യാശ കലര്ന്ന വാക്കുകള്‍ ലോകത്തിനും വിശ്വാസവെളിച്ചമായിത്തീരുകയാണ്.

ജീവിതവ്യഗ്രതകള്ക്കി്ടയില്‍ പ്രതികൂലങ്ങളുണ്ടാകുമ്പോള്‍ ദൈവപരിപാലന നമു ക്കു വ്യക്തമാകണമെന്നില്ല. എന്നാല്‍ വി ശുദ്ധ ജോസഫ് കൊത്തലൊംഗോ പറയു ന്നു: "ദൈവപരിപാലന ഇന്നത്തെപ്പോലെതന്നെയാണ് നാളെയും അടുത്ത ആഴ്ചയിലും ഭാവിയിലും. ആകയാല്‍, യാതൊരു കാരണവശാലും ഭയപ്പെടേണ്ടതില്ല. ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോവുക.'' സ്വാശ്രയം ഉപേക്ഷിച്ച് ദൈവാശ്രയത്തിലേക്ക് നോക്കുന്നവര്ക്ക്  പരാജയം രുചിക്കേണ്ടി വരികയില്ല. ഇനി തോല്‍വിയെ അഭിമുഖീകരിക്കേണ്ടിവന്നാലും അത് ദൈവം നല്കുന്നു എന്ന ബോധ്യമാണ് അവരിലുണ്ടായിരിക്കുക.
ദൈവപരിപാലനയിലുള്ള നിരന്തര ആ ശ്രയത്തെ വിശ്വാസത്തിന്റെ അടിസ്ഥാന ശിലയായി വിശേഷിപ്പിക്കാം. ദൈവം കരുതുകയും സംരക്ഷിക്കുകയും ചെയ്യുമെന്നുള്ള തിരിച്ചറിവാണത്. എന്നാല്‍ സ്വന്തം ശക്തിയിലും കഴിവിലും അമിതാശ്രയം തേടുന്നവര്ക്ക്  ദൈവപരിപാലനയെന്തെ ന്ന് വ്യക്തമാകണമെന്നില്ല...

വിശുദ്ധ ഗ്രന്ഥത്തില്‍ ദൈവപരിപാലന വ്യക്തമാകുന്ന ധാരാളം സംഭവങ്ങളുണ്ട്. ദാരിയൂസ് രാജാവിനെ തെറ്റിദ്ധരിപ്പിച്ച് ദേശാധിപതികള്‍ ദാനിയേലിനെ സിംഹക്കുഴിയില്‍ തള്ളിയിടുന്നത് ഒരുദാഹരണം. തന്റെ മുമ്പില്‍ ഞാന്‍ കുറ്റമറ്റവനാണെന്ന് കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ ഉപദ്രവിച്ചില്ല'' (ദാനി. 6:22). ദാനിയേല്‍ തനിക്ക് ലഭിച്ച ദൈവപരിപാലന ഏറ്റ് പറയുന്നു. കാക്കയില്‌നിന്നും അപ്പം സ്വീകരിച്ച് ജീവന്‍ നിലനിര്‍ത്തിയ ഏലിയാ, ദൈവത്തി ല്‍ ആശ്രയിച്ച് ജീവിച്ച ജോബ്, ശത്രുക്കള്‍ ക്കുമുമ്പില്‍ കരമുയര്‍ത്തി  പ്രാര്‍ത്ഥിച്ച മോശ.. ഈ നിര ഇങ്ങനെ നീളുന്നു.
ദൈവാശ്രയത്തെ വിശ്വാസാനുഭവമാക്കി ജീവിക്കുന്ന എത്രയോ വ്യക്തികളും സമൂഹങ്ങളും നമുക്കിടയിലുണ്ട്. ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ദ ഡിവൈന്‍ പ്രോവിഡന്‍സ്' എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാ പകയായ സിസ്റ്റര്‍ മേരി ലിറ്റി തന്റെ ജീവി തം പണിതുയര്ത്തി യിരിക്കുന്നതുതന്നെ ദൈവപരിപാലനയിലാണെന്ന് ഓര്മിപ്പിക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ ചെറിയ കാര്യങ്ങളും ദൈവത്തിന്റെ പരിപാലനയാണെന്ന് സിസ്റ്റര്‍ പറയുന്നു.
ഇതുപോലെ കേരളത്തിലുടനീളം ആയിരക്കണക്കിന് നിരാംലബരെ സംരക്ഷിക്കു ന്ന സ്ഥാപനങ്ങളില്ലേ? ഓരോദിവസവും ചിലവഴിക്കേണ്ട തുക ഇവരാരും സംഭരിച്ചിട്ടില്ല. എന്നാല്‍ അത്ഭുതകരമായി ഈ സ്ഥാപനങ്ങളെല്ലാം ഒരു കുറവുമില്ലാതെ നയിക്കപ്പെടുന്നത് ദൈവപരിപാലനയുടെ പ്രത്യക്ഷഅടയാളമായി കാണരുതോ?

ആകുലരും നിരാശരും ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠയോടെ നീങ്ങുന്നവരും ദൈവാശ്രയബോധ്യമില്ലാത്തവരാണ്. ദൈവകരങ്ങളില്‍ പൂര്‌ണോമായി സമര്പ്പിപക്കുന്നവരെ ദൈവംതന്നെ വഴി നടത്തും.
പ്രശസ്ത കവിയും ഗായകനുമായിരുന്ന ഐറാ ഡി. സാങ്കേയുടെ ജീവിതത്തില്‍ ഒരു അനുഭവം വിവരിക്കുന്നുണ്ട്. ഒരിക്കല്‍ അദ്ദേഹം കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. പ്രശസ്തനായിരുന്നതുകൊണ്ട് യാത്രക്കാരില്‍ ചിലര്‍ അദ്ദേഹത്തോട് ഒരു ഗാനം ആലപിക്കുവാന്‍ ആവശ്യപ്പെട്ടു. അവരുടെ നിര്ബന്ധത്തിനു വഴങ്ങി അദ്ദേഹം 'ഇടയന്റെ സംരക്ഷണയില്‍ അടിയനെ വഴി നടത്തൂ...'' എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം ആലപിച്ചു. പാടിക്കഴിഞ്ഞപ്പോള്‍ ശ്രോതാക്കളില്‍ ഒരാള്‍ വികാരഭരിതനായി മുന്നോട്ടു വന്ന് സാങ്കേയോടു ചോദിച്ചു: സുഹൃത്തേ, താങ്കള്‍ ഒരു പട്ടാളക്കാരനായിരുന്നോ?

"അതെ,'' സാങ്കേ പറഞ്ഞു.
"മേരിലാന്റില്‍ ശത്രുസൈന്യത്തിനെതി രെ താങ്കള്‍ ഒരിക്കല്‍ കാവല്‍ നിന്നത് ഓര്‍ മിക്കുന്നുവോ?''
സാങ്കേയുടെ ഓര്മതകള്‍ ആ കാലത്തിലേ ക്ക് പോയി. "ശരിയാണ്, ഞാന്‍ ഓര്ക്കുന്നു. എന്താണ് താങ്കള്‍ ഇതേപ്പറ്റി ചോദിക്കാന്‍ കാരണം?''

അപരിചിതനായ ആ വ്യക്തി പറഞ്ഞു: "പട്ടാളവേഷത്തില്‍ അന്ന് രാത്രിയില്‍ കാവല്‍ നിന്നിരുന്ന താങ്കളെ ഞാന്‍ കണ്ടു. ശത്രുസൈന്യത്തെ തുരത്താന്‍ നിയോഗിക്കപ്പെട്ട ഒരു സൈന്യാധിപനായിരുന്നു ഞാനും. നമ്മള്‍ പരസ്പരം ശത്രുക്കള്‍. എന്റെ തോക്ക് നിങ്ങളുടെ നേരെ ഉയര്ന്നു്. കാഞ്ചി വലിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു ഗാനത്തിന്റെ ഈരടികള്‍ ഞാന്‍ ശ്രദ്ധിച്ചത്. അത് താങ്കളിപ്പോള്‍ പാടിയ ഗാനം തന്നെയായിരുന്നു. ആ പാട്ട് എന്റെ ഹൃദയത്തെ ആര്ദ്ര്മാക്കി. എന്നെ മടിയില്‍ ഇ രുത്തി അമ്മ പാടാറുള്ള പാട്ടാണിത്. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നിശബ്ദനായി ഞാന്‍ എന്റെ കൂടാരത്തിലേക്ക് തിരിച്ചുപോയി. അന്ന് രാത്രി മുഴുവന്‍ എന്റെ ദൈവത്തെക്കുറിച്ചുള്ള ചിന്തയില്‍ ഞാന്‍ മുഴുകി.
സാങ്കേ ദൈവപരിപാലനയുടെ ആഴം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. കണ്ണീരോടെ അദ്ദേഹം ആ മനുഷ്യനെ കെട്ടിപ്പുണര്ന്നു .

ദൈവത്തിന്റെ സംരക്ഷണത്തിന് ഒരിക്കലും കുറവുണ്ടാകുന്നില്ല. അവിടുന്ന് തക്കസമയത്ത് ഇടപെടുകതന്നെ ചെയ്യും. തീര്‍ത്തും അപ്രതീക്ഷിതമായ സമയങ്ങളിലും അപരിചിതരിലൂടെയും അവിടുന്ന് പ്രവര്‍ ത്തിക്കും. പ്രാര്‍ത്ഥനയില്‍ കര്‍ത്താവിനോട് ചേര്ന്നിരിക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളു. സഹനങ്ങളും പ്രതികൂലങ്ങളും തുടര്ച്ചളയായി നേരിടേണ്ടിവന്നാലും പതറിപ്പോകരുതെന്ന് മാത്രം. ദൈവം നമ്മെ കരുതുന്നുണ്ടെന്ന് നാം തിരിച്ചറിയണം.
തുടര്ച്ചയായി പ്രതികൂലങ്ങളെ നേരിടേണ്ടിവന്നപ്പോഴും ദൈവപരിപാലനയില്‍ ആശ്രയിച്ച റോസ് കെന്നഡിയെക്കുറിച്ച് 'പരേഡ് മാഗസിന്‍' ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അവരിങ്ങനെ പറഞ്ഞു.
'എന്റെ മൂത്ത മകന്‍ ജോസഫ് കെന്നഡി രണ്ടാം ലോകമഹായുദ്ധത്തില്‍ മരണമടഞ്ഞു. മൂത്തമകള്‍ റോസ് മേരി മാനസിക രോഗിയായി. മറ്റൊരു മകള്‍ കാതറിന്‍ വി മാനാപകടത്തില്‍ മരിച്ചു. അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് മകന്‍ ജോണ്‍ കെന്നഡിയും തുടര്ന്ന്  റോബര്ട്ട്  കെന്നഡിയും വധിക്കപ്പെടുന്നത്. അധികം വൈ കാതെ ഭര്ത്താ്വ് ജോസഫ് കെന്നഡിയും മരണമടഞ്ഞു. ഈ ദുരന്തങ്ങളെല്ലാം ഏറ്റുവാങ്ങിയിട്ടും ഞാന്‍ തളരാതിരുന്നത് ദൈ വപരിപാലനയിലുള്ള ഉത്തമബോധ്യം ഒന്നുകൊണ്ടുമാത്രമാണ്. ദൈവം കാത്തു പരിപാലിക്കുന്നവര്ക്ക്  ദുരന്തങ്ങളുണ്ടാവും; എങ്കിലും അവര്‍ തളരുന്നില്ല. കാരണം ദൈവം അവരെ ഉറ്റു നോക്കിയിരിക്കുന്നു.'' ഈ വാക്കുകള്‍ ദൈവാശ്രയബോധത്തിലേക്ക് ആയിരക്കണക്കിന് വ്യക്തികളെ ആനയിച്ചുവെന്ന് മാഗസിന്റെ ഓഫീസില്‍ ലഭിച്ച പ്രതികരണങ്ങളില്‌നികന്ന് വ്യ ക്തമാകുമായിരുന്നു.

അതെ, ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന ബോധ്യത്തിലേക്കും ദൈവപരിപാലനയുടെ ആഴങ്ങളിലേക്കും നമുക്ക് കടന്നുവരാം. അപ്പോള്‍ പ്രതികൂലങ്ങള്‍ അനുകൂലങ്ങളാകുന്നതും വൈതരണികള്‍ അനുഗ്രഹങ്ങളാകുന്നതും നമുക്ക് ബോധ്യപ്പെടും.


Thursday 12 September 2013

അധ്യാപകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടോ ??



അധ്യാപക ദിനം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് സ്‌കൂളുമായി ബന്ധപ്പെട്ട ചിന്തകളായിരിക്കും. നമ്മള്‍ ഓരോ അധ്യയനവര്‍ഷാരംഭത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ കാര്യങ്ങളാണ്. എന്നാല്‍, ദിവസങ്ങള്‍ക്കു മുമ്പ് വ്യത്യസ്തമായ ഒരു ഇമെയില്‍ ലഭിച്ചു. അതിലുണ്ടായിരുന്നത് അധ്യാപകരുടെ പ്രാര്‍ത്ഥനയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വഴികാണിക്കുന്നതിന് കൃപ ലഭിക്കുന്നതിനായി ഒരധ്യാപകന്‍ ദൈവത്തോട് നടത്തുന്ന പ്രാര്‍ത്ഥന. അതിന്റെ ചുരുക്കം ഇങ്ങനെയാണ്. ''ഈ ഭൂമിയില്‍ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ എന്നെ സഹായിക്കണമേ. അതിലൂടെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടുവാനും, ഏതവസ്ഥയിലും ശരിയായ വഴി തിരിച്ചറിയാനും അവര്‍ക്കു കഴിയട്ടെ. പാഠപുസ്തകങ്ങളില്‍ ഒതുങ്ങാതെ യഥാര്‍ത്ഥ സത്യം മനസിലാക്കുവാന്‍ കഴിയുംവിധം അവര്‍ക്കു വഴികാട്ടിയാകുവാന്‍ എന്നെ അനുഗ്രഹിച്ചാലും. ഭൂമിയുടെ മനോഹാരിത ആസ്വദിക്കുവാന്‍ കഴിയുംവിധം അവരിലെ സൗന്ദര്യബോധം വളര്‍ത്തുവാന്‍ എന്നെ പ്രാപ്തനാക്കണമേ. അവര്‍ കുറച്ചുകൂടി നല്ല മനുഷ്യരായിത്തീര്‍ന്ന് ലോകത്തിന് അനുഗ്രഹങ്ങളായി മാറട്ടെ.''

അധ്യാപക സമൂഹം ഈ പ്രാര്‍ത്ഥന ഹൃദയപൂര്‍വം ഏറ്റെടുത്താല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിനുള്ള തുടക്കമാകുമത്. അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ കഴിയുന്നവരാണ് അധ്യാപകര്‍. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് വളര്‍ന്നുവരുന്ന തലമുറയാണെന്നത് സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്ന വാചകമാണ്. എങ്കില്‍ തലമുറകളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുന്നവരാണ് അധ്യാപകര്‍. ഒരു കുട്ടിയുടെ കഴിവും കഴിവുകേടുകളും സാധ്യതകളും ഒരുപക്ഷേ, മാതാപിതാക്കന്മാരെക്കാളും കൂടുതല്‍ മനസിലാക്കാന്‍ കഴിയുന്നത് അധ്യാപകര്‍ക്കായിരിക്കും. എത്ര കഴിവുള്ളവര്‍ക്കും എല്ലാ മേഖലയിലും ഒരുപോലെ ശോഭിക്കാന്‍ കഴിയില്ല. മികച്ച പത്രപ്രവര്‍ത്തകനെന്ന് പേരു സമ്പാദിച്ച ഒരാള്‍ അതിനു പകരം ഡോക്ടറാകുകയായിരുന്നെങ്കില്‍ ആ മേഖലയില്‍ പേരെടുക്കണമെന്നില്ല. പത്രപ്രവര്‍ത്തകന് പ്രശസ്തനാകാന്‍ കഴിഞ്ഞത് അഭിരുചിക്കനുസരിച്ചുള്ള മേഖലയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. അതുകൊണ്ടാണ് ജീവിതത്തിന്റെ ഗതിമാറ്റിമറിക്കാനും ലോകത്ത് പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനും ചില തിരഞ്ഞെടുപ്പുകള്‍ കാരണമാകുമെന്ന് പറയുന്നത്.

പ്രശസ്തരും പ്രഗത്ഭരുമായ അനേകര്‍ തങ്ങള്‍ക്കു വഴികാട്ടികളായി മാറിയ അധ്യാപകരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവരുടെ തിരഞ്ഞെടുപ്പുകളുടെ പിന്നില്‍ അധ്യാപകരുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഭാഗമായ പല പേരുകളും നാം കേള്‍ക്കുമായിരുന്നില്ല. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രമല്ല അധ്യാപകര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നത്. മെഡിക്കല്‍ കോളജില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ ആ പ്രൊഫഷനോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥത കുറച്ചു വിദ്യാര്‍ത്ഥികളെ എങ്കിലും സ്വാധീനിക്കും. അതിലൂടെ ഭാവിയില്‍ കുറച്ചുകൂടി നല്ല ഡോക്ടര്‍മാരെ ലോകത്തിന് ലഭിക്കും. പല പദവികളും വഹിക്കുന്നവരെ ബഹുമാനിക്കുന്നത് അവരുടെ അധികാരമുള്ള കാലത്ത് മാത്രമായിരിക്കും. പക്ഷേ റിട്ടയര്‍ ചെയ്താലും പഠിപ്പിച്ച അധ്യാപരോടുള്ള ബഹുമാനം ആരും കുറയ്ക്കാറില്ല. അധ്യാപകരുടെ സാധ്യതകളിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.

ഗുരുക്കന്മാരെ ആദരവോടെ കാണുകയും അവരുടെ അനുഗ്രഹത്തിന് വലിയ ഗൗരവം കല്പിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമ്മുടേത്. നിര്‍ഭാഗ്യവശാല്‍ അതിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചകള്‍ ഒരുപരിധിവരെ കാരണമായിട്ടുണ്ട്. പലതും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കിലും മാതാപിതാ ഗുരു ദൈവമെന്ന് ചൊല്ലിപഠിച്ച സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാരായതുകൊണ്ടായിരിക്കാം ആ വീഴ്ചകള്‍ക്ക് കൂടുതല്‍ ഗൗരവം ഉണ്ടാകുന്നത്. എല്ലാവര്‍ക്കും മാതൃകകളാകേണ്ടവര്‍ക്ക് സംഭവിക്കുന്ന ചെറിയ ദിശാഭ്രംശങ്ങള്‍പ്പോലും സമൂഹത്തിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. അധ്യാപകസമൂഹത്തിനുണ്ടായ അപചയത്തിന് ചൂണ്ടിക്കാണിക്കാന്‍ പലവിധ കാരണങ്ങളുണ്ട്. യൂണിയന്‍ പ്രവര്‍ത്തനം, ജോലിയില്‍ സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ, സ്വകാര്യ മേഖലയില്‍ നിലനില്ക്കുന്ന മതിയായ ശമ്പളം ഇല്ലാത്ത സാഹചര്യങ്ങള്‍, ജോലി ലഭിക്കുന്നതിനുള്ള അധികയോഗ്യതയായി സമ്പത്ത് മാറുന്നത് എന്നു തുടങ്ങീ അനേകം കാര്യങ്ങള്‍ പറയാന്‍ കഴിയും. സമര്‍പ്പണമനോഭാവം ഇല്ലാത്ത, അധ്യാപനത്തെ വെറും ജോലിയായി കരുതുന്ന ധാരാളം പേര്‍ ആ മേഖലയില്‍ എത്തിയതും തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. എവിടെയാണ് വീഴ്ചകള്‍ സംഭവിച്ചതെന്ന് അധ്യാപകരും പരിശോധിക്കണം.

അധ്യാപന രംഗം കൂടുതല്‍ വിശുദ്ധീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് ഗവണ്‍മെന്റിനും സഭയ്ക്കും സമൂഹത്തിനുമൊക്കെ അവരുടേതായ പങ്കുവഹിക്കാനുണ്ട്. സമൂഹത്തെ മൂല്യവല്ക്കരിക്കണമെങ്കില്‍ പുതിയ തലമുറയെ ആ വഴിയിലൂടെ നടത്തണം. മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസക്കുറവ് കാണിക്കുന്ന കൊച്ചുകുട്ടികള്‍പ്പോലും അധ്യാപകരെ അവിശ്വസിക്കാറില്ല. വിശുദ്ധ മനസുള്ള അധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചാല്‍ തീര്‍ച്ചയായും അവരിലും ആ ഘടകങ്ങള്‍ സ്വാധീനം ചെലുത്തും. മക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ ഇനി അധ്യാപകര്‍ക്കുകൂടി ഇടംനല്കാം. മക്കളുടെ അധ്യാപകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ഓരോ കുടുംബവും തീരുമാനമെടുക്കണം. മക്കള്‍ പഠനം കഴിഞ്ഞവരാണെങ്കില്‍ പഠിപ്പിച്ച അധ്യാപകരെ ഓര്‍ത്ത് ദൈവത്തിന് നന്ദിപറയണം. സമൂഹം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയാല്‍ ദൈവം ഇടപെടും. എല്ലാ കുറവുകളും അതിലൂടെ പരിഹരിക്കപ്പെടും.

Wednesday 28 August 2013

ദൈവത്തിന്റെ കരുതലില്ലായ്‌മകള്‍


ജീവിത  സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുമ്പോഴും പ്രാര്‍ത്ഥനയുടെ ഉത്തരം അനിശ്ചിതമായി  വൈകുമ്പോഴും നാം നിരാശപ്പെട്ടുപോകാന്‍ സാധ്യതയുണ്ട്. കര്‍ത്താവിന്  എന്നെക്കുറിച്ച് കരുതലില്ല, അവിടുന്ന് എന്നെ സ്‌നേഹിക്കുന്നില്ല എന്നെല്ലാം  ചിന്തിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ സങ്കീ.115:11 ല്‍ ഇങ്ങനെ  പറയുന്നു: "കര്‍ത്താവിന് നിന്നെക്കുറിച്ച് വിചാരമുണ്ട്. അവിടുന്ന് നിന്നെ  അനുഗ്രഹിക്കും.''

പഴയനിയമത്തിലെ ജോസഫ് സഹോദരന്മാരാല്‍ പൊട്ടക്കിണറ്റില്‍  എറിയപ്പെട്ടപ്പോഴും അടിമയായി വില്ക്കപ്പെട്ടപ്പോഴും ദൈവം കൈവിട്ടവനായി കാണപ്പെടാം.  ചെയ്യാത്ത തെറ്റിന് തടവറയില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അവനെ കരുതുന്ന ഒരു  ദൈവമുണ്ടെന്ന് ആര്‍ക്കും ചിന്തിക്കാനാകില്ല. എന്നാല്‍, ദൈവത്തിന്റെ  കരുതലില്ലായ്മകള്‍ അത്ഭുതകരമായ കരുതലില്‍നിന്നും രൂപപ്പെടുന്നതാണെന്ന്  ഈജിപ്തിന്റെ ഭരണാധികാരിയായ ജോസഫിലൂടെ വെളിപ്പെടുന്നുണ്ട്. എങ്കിലും  കൈവിടപ്പെടുന്നവന്റെ നൊമ്പരങ്ങള്‍ ജോസഫ് പൂര്‍ണമായും അനുഭവിച്ചറിഞ്ഞിട്ടുണ്ടാകണം.  ക്രിസ്തുപോലും കുരിശില്‍ പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ടവനായി തീര്‍ന്നത്  ഉപേക്ഷിക്കപ്പെട്ടവരുടെ വേദനകള്‍ ഏറ്റെടുക്കാനും കൂടിയായിരിക്കും.

ദൈവം  ഒരിക്കലും ആരെയും കൈവിടുന്നില്ല. പക്ഷേ, സാത്താന്‍ നമ്മുടെ ജീവിതാനുഭവങ്ങളെ  തെറ്റായി ചിത്രീകരിച്ച് ദൈവത്തിന്റെ സ്‌നേഹത്തെ സംശയിക്കാന്‍ ഇടയാക്കാം.  അനുഭവങ്ങളും സാഹചര്യങ്ങളും പ്രതികൂലമായി തീരുമ്പോള്‍ നാം നമ്മോടുതന്നെ പറയുക: "കര്‍ത്താവിന് എന്നെക്കുറിച്ച് കരുതലുണ്ട്. അവിടുന്ന് എന്നെ അനുഗ്രഹിക്കും.''

കൊലപാതകിയായ കായേനെപ്പോലും സംരക്ഷണമുദ്ര നല്കി കരുതിയ കര്‍ത്താവ് നമ്മെ  കരുതാതിരിക്കുമോ? ദൈവത്തിന്റെ കരുതല്‍ വെളിപ്പെടണമെങ്കില്‍ മനുഷ്യന്റെ  കരുതലില്ലായ്മയെക്കുറിച്ചുളള പരാതിയും ദേഷ്യവും ഉപേക്ഷിക്കണം. ദൈവം നമുക്ക്  മതിയായവനാണെന്ന വിശ്വാസവും സ്വന്തമാകണം. അതിനായി നമുക്കു  പ്രാര്‍ത്ഥിക്കാം.

കര്‍ത്താവേ... ശൂന്യതയും ഏകാന്തതയും നിസഹായതയും വഴി  കൈവിടപ്പെടലിന്റെ വേദനയിലൂടെ കടന്നുപോകുമ്പോള്‍, വിശ്വാസത്തിന്റെ വരംതന്ന് ഞങ്ങളെ  ബലപ്പെടുത്തണമേ... ഒരിക്കലും തള്ളിക്കളയാത്ത അങ്ങയുടെ സ്‌നേഹത്തെ സംശയിക്കുവാന്‍  എന്റെ ജീവിതപ്രശ്‌നങ്ങള്‍ കാരണമാകാതിരിക്കട്ടെ. ആമ്മേന്‍

Friday 12 July 2013

ഓര്‍മകളുടെ ചിറകിന്‍കീഴില്‍ ഒളിച്ചു കഴിയുന്നവര്‍

കഴിഞ്ഞകാലത്തെ  പരാജയ ചിന്തകള്‍ മനസില്‍  നിറഞ്ഞുനില്‌ക്കുന്നതിനാലാണ്‌ പലര്‍ക്കും വിജയിക്കാന്‍ സാധിക്കാത്തത്‌.

``ജീവിതത്തില്‍ വിജയം നിങ്ങള്‍ ആശിക്കുന്നുവെങ്കില്‍ സ്ഥിരപരിശ്രമത്തെ ആത്മമിത്രമായും അനുഭവത്തെ വിവേകിയായ ഉപദേശിയായും മുന്‍കരുതലിനെ ജ്യേഷ്‌ഠ സഹോദരനായും മഹത്വത്തെ രക്ഷിതാവായും കണക്കാക്കണം.'' - അഡിസണ്‍

ഭൂതകാലത്തെപ്പറ്റി അമിതമായി ശ്രദ്ധിക്കുന്നവരും ആകുലചിത്തരുമാണെങ്കില്‍ ജീവിതത്തില്‍ ഒരു പുനര്‍വിചിന്തനത്തിന്‌ സമയമായിരിക്കുന്നു എന്നുറപ്പിക്കാം. നമ്മുടെ വിളിയും ദൗത്യവും കഴിഞ്ഞ കാലങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ വ്യാകുലപ്പെടുവാനുള്ളതല്ല; മറിച്ച്‌ നല്ലൊരു ഭാവിയെ സ്വപ്‌നം കണ്ട്‌ മുന്നോട്ട്‌ കുതിക്കുവാനുള്ളതാണ്‌. കഴിഞ്ഞ കാലത്തെപ്പറ്റി അനാവശ്യമായി ആകുലപ്പെടുകയോ അതിലേക്ക്‌ അകാരണമായി പിന്‍തിരിഞ്ഞ്‌ നോക്കുകയോ ഇല്ലെന്നുള്ള ഉറച്ച തീരുമാനമെടുക്കണം. കഴിഞ്ഞ കാലങ്ങളെക്കുറിച്ചുള്ള നിരാശ ചിന്തകള്‍ ശക്തി ചോര്‍ത്തിക്കളയും. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ നിന്നുകൊണ്ട്‌ നമുക്കൊരിക്കലും വിജയിക്കുവാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജീവിതം ചലിക്കാത്ത ഒരു യന്ത്രമായിത്തീരും. ഇവിടെ വിശുദ്ധ പൗലോസ്‌ നമ്മെ ഓര്‍മിപ്പിക്കുന്നു: ``സഹോദരരേ, ഞാന്‍തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരു കാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്‌മരിച്ചിട്ട്‌ മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു'' (ഫിലിപ്പി 3:13-14).

നാളെയുടെ സന്തോഷം കെടുത്തിക്കളയുന്നവര്‍
കഴിഞ്ഞകാല അനുഭവങ്ങളെമാത്രം പാഠമായി ഉള്‍ക്കൊണ്ടുകൊണ്ട്‌ ഭാവിജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചാല്‍ തെറ്റുപറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ആ കറുത്ത ചിന്തകള്‍ മനസില്‍ നിറഞ്ഞു നില്‌ക്കുമ്പോള്‍ ഭാവിജീവിതത്തെക്കുറിച്ചുള്ള സുന്ദര സ്വപ്‌നങ്ങള്‍ക്ക്‌ മനസില്‍ ഇടംകിട്ടില്ല. മുന്‍പോട്ട്‌ ഓടുമ്പോഴും പിറകോട്ട്‌ തിരിഞ്ഞുനോക്കുന്ന കോവര്‍കഴുതയെപ്പോലെയാണ്‌ ഇന്ന്‌ പലരും. എങ്കില്‍ നമ്മള്‍ ഓര്‍ ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്‌: ``ഇന്നലയെക്കുറിച്ചോര്‍ത്ത്‌ വിലപിക്കുന്നവര്‍ ഇന്നിന്റെ സന്തോഷം നശിപ്പിക്കുകയാണ്‌. അതുപോലെ ഇന്നിന്റെ പ്രശ്‌നങ്ങളെപ്പറ്റി വിലപിക്കുന്നവര്‍ നാളെയുടെ സന്തോഷം നശിപ്പിക്കുകയാണ്‌.''
മറ്റു ജീവികളെ അപേക്ഷിച്ച്‌ മനുഷ്യന്‌ ബലഹീനതകള്‍ ഏറെയുണ്ട്‌. പക്ഷിയെപ്പോലെ പറക്കുവാനോ പുള്ളിപ്പുലിയെക്കാള്‍ വേഗത്തില്‍ ഓടുവാനോ മുതലയെപ്പോലെ നീന്തുവാനോ കുരങ്ങിനെപ്പോലെ മരം കയറുവാനോ സാധ്യമല്ല. ഒരു പരുന്തിന്റെ കണ്ണുകളോ കാട്ടുപൂച്ചയുടെ നഖങ്ങളോ ഇല്ല. പ്രതിരോധശേഷി കുറഞ്ഞ മനുഷ്യനെ ഒരു ചെറുപ്രാണിക്കുപോലും കൊല്ലാന്‍ കഴിയും. എന്നാല്‍, ദൈവം മനുഷ്യന്‌ നല്‌കിയ വരദാനമാണ്‌ ചിന്തിക്കുവാനുള്ള കഴിവ്‌. ആ കഴിവുപയോഗിച്ച്‌ മനുഷ്യന്‌ സ്വന്തം ജീവിതസാഹചര്യങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയും. എന്നാല്‍, ഈശ്വരന്റെ ഈ വരദാനം- ചിന്തിക്കുവാനുള്ള കഴിവ്‌- വളരെ കുറച്ചുപേര്‍ മാത്രമേ പൂര്‍ണമായും വിനിയോഗിക്കുന്നുള്ളൂ എന്നതാണ്‌ സത്യം.

മാറ്റാന്‍ കഴിയാത്ത ഭൂതകാലം
നമ്മുടെ ഭൂതകാലം അതായിരിക്കുന്ന വഴിയില്‍ ഏറെ പോയ്‌ക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്തില്‍ മാറ്റം വരുത്താനുള്ള പരിശ്രമം ഉപേക്ഷിക്കണം. കഴിഞ്ഞ കാലം തന്നതിലധികം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഭാവികാലം കാത്തിരിപ്പുണ്ടെന്ന്‌ ഉറച്ചു വിശ്വസിക്കുവാന്‍ കഴിയണം. നല്ലത്‌ ഇനിയും സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയാവണം മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ ഊര്‍ജ്ജം പകരേണ്ടത്‌. ലോകത്തില്‍ ഇന്നുവരെയാര്‍ക്കും കഴിഞ്ഞ കാലത്തിലേക്ക്‌ മടങ്ങിപ്പോയി കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവച്ച്‌ ജീവിതത്തെ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, നമുക്ക്‌ ആയിരിക്കുന്ന അവസ്ഥയെ അവലോകനം ചെയ്‌ത്‌ ജീവിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഭാവി കൂടുതല്‍ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കുവാനാകും.

``തന്റെ കഴിഞ്ഞകാലത്തെ വില കൊടുത്ത്‌ തിരിച്ചുവാങ്ങുവാന്‍ കഴിയത്തക്കവിധം ധനികനായ ഒരു മനുഷ്യനും ലോകത്തിലില്ല'' എന്ന്‌ ഓസ്‌കര്‍ വൈല്‍ഡ്‌ പറയുന്നു. ``നമ്മള്‍ എത്രമാത്രം പിന്നോട്ട്‌ തിരിഞ്ഞുനോക്കുന്നുവോ, അത്രയും കുറച്ചു മാത്രമേ മുന്‍പോട്ടുള്ള പ്രയാണം സാധ്യമാകൂ'' എന്ന്‌ തോമസ്‌ ജെഫേഴ്‌സനും, ``ആരോഗ്യവും സന്തോഷവും വിജയവും ജീവിതത്തെ സധൈര്യം നേരിടാനുള്ള കഴിവിനനുസരിച്ചായിരിക്കും. ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നതല്ല സംഭവിക്കുന്നതിനെ എങ്ങനെ നേരിടുന്നു എന്നതാണ്‌ പ്രധാനം'' എന്ന്‌ ജോര്‍ജ്‌ എലനും നമ്മെ ഓര്‍മിപ്പിക്കുന്നു.

വളര്‍ച്ച മുരടിപ്പിക്കുന്ന മനോഭാവങ്ങള്‍
ജീവിതത്തില്‍ നിരാശയും അസ്വസ്ഥതയും ഏറുമ്പോള്‍, നമ്മള്‍ ജീവിക്കുന്നത്‌ കഴിഞ്ഞ കാലങ്ങളിലാണെന്ന്‌ ഉറപ്പിക്കാം. ജീവിതത്തിന്റെ വളര്‍ച്ച മുരടിച്ചതായിട്ട്‌ തോന്നുമ്പോള്‍ ഓര്‍ക്കുക, നമ്മള്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളുടെ ചിറകിന്‍കീഴില്‍ ഒളിച്ചു കഴിയുകയാണ്‌. അവിടെ നമ്മുടെ വളര്‍ച്ച നിലയ്‌ക്കുകയും നമ്മള്‍ മരിച്ചു തുടങ്ങുകയും ചെയ്യുന്നു. സഭാപ്രസംഗകന്‍ പറയുന്നു: ``കഴിഞ്ഞ കാലം ഇന്നത്തെക്കാള്‍ മെച്ചമായത്‌ എങ്ങനെയെന്നു ചോദിക്കരുത്‌. ജ്ഞാനത്തില്‍നിന്ന്‌ വരുന്നതല്ല ഈ ചോദ്യം'' (സഭാപ്രസ. 7:10).

വര്‍ഷങ്ങളോളം തുറങ്കിലടയ്‌ക്കപ്പെട്ട ഒരു തടവുകാരന്റെ കഥ ചാള്‍സ്‌ ഡിക്കന്‍സ്‌ വിവരിക്കുന്നുണ്ട്‌. ശിക്ഷയുടെ കാലാവധി ക ഴിഞ്ഞ്‌ പുറത്തുവന്നപ്പോള്‍ അയാള്‍ക്ക്‌ സ്വതന്ത്രലോകവുമായി പൊരുത്തപ്പെടാനാകുന്നില്ല. കാറ്റും വെളിച്ചവുമുള്ള അന്തരീക്ഷം ഇ ഷ്‌ടപ്പെടാതെ, കഴിയുന്നതും വേഗം തന്റെ ഇരുട്ടിലേക്ക്‌ തിരിച്ചുപോകാനാണ്‌ അയാള്‍ ആഗ്രഹിച്ചത്‌. പഴയ ജീവിതം കൂടുതല്‍ സുരക്ഷിതമായി അയാള്‍ക്ക്‌ തോന്നിയതാണ്‌ ഇതിന്‌ കാരണം. മനുഷ്യപ്രകൃതി പൊതുവേ മാറ്റങ്ങളെ ചെറുക്കുന്ന പ്രവണത കാണിക്കുന്നുണ്ട്‌. പലപ്പോഴും മാറ്റങ്ങളില്‍ നാം അസ്വസ്ഥരാകാറുണ്ട്‌. നല്ലതിനുവേണ്ടിയാണെങ്കില്‍പ്പോലും അത്‌ സ്വീകരിക്കാന്‍ നാം മടിക്കുന്നു. ഈ മനോഭാവം നമ്മുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു.

ശുഭകരമായ പ്രതീക്ഷകള്‍
ഇന്നലകളെ ഓര്‍ത്ത്‌ വിലപിച്ച്‌ ഇന്നിന്റെ സന്തോഷം നശിപ്പിക്കുന്നവരാകരുത്‌. ``നിങ്ങളുടെ കഴിഞ്ഞ കാലത്തില്‍ മാറ്റം വരുത്തുവാന്‍ നിങ്ങള്‍ക്കാവില്ല. എന്നാല്‍, ഇന്നത്തെ ബുദ്ധി പൂര്‍വമായ പ്രവൃത്തികള്‍കൊണ്ട്‌ നാളയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുവാന്‍ കഴിയും'' എന്ന ഡേവിഡ്‌ മാക്‌നെല്ലിയുടെ വാക്കുകള്‍ ചിന്തിക്കുവാന്‍ ഏറെ വക നല്‌കുന്നതാണ്‌.

കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്ത ഒഴിവാക്കുക എന്നതാണ്‌ ജീവിതത്തില്‍ സന്തോഷം അനുഭവിക്കാനുള്ള ആദ്യത്തെ നിയമം. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഇന്നലെകളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവന്‌ ആസ്വാദ്യകരമായ ഒരു നാളെ ഉണ്ടാകുവാന്‍ സാധ്യതയില്ല.

ഏറ്റവും നല്ലത്‌ ചിന്തിക്കുക, ഏറ്റവും നല്ല ത്‌ പ്രവര്‍ത്തിക്കുക, ഏറ്റവും നല്ലത്‌ പ്രതീക്ഷിക്കുക, സ്വന്തം വിജയത്തിലെന്നപോലെ മറ്റുള്ളവരുടെ വിജയത്തിലും ആവേശം കൊള്ളുക. കഴിഞ്ഞകാലങ്ങളിലെ തെറ്റുകള്‍ ഓര്‍ത്ത്‌ വിഷമിക്കാതെ ഭാവിയിലെ മഹത്തായ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക. ജീവിതത്തെക്കുറിച്ചുള്ള ശുഭകരമായ പ്രതീക്ഷകള്‍ നമ്മു ടെ മുഖമുദ്രയാവണം.

``സഹായമാവശ്യപ്പെടുന്ന നല്ല കാര്യങ്ങള്‍ ക്കുവേണ്ടി, അകലെ കിടക്കുന്ന ഭാവിക്കുവേണ്ടി, സാധ്യമായ നന്മയ്‌ക്കുവേണ്ടി ജീവിക്കുകയാണ്‌ എന്റെ ആദര്‍ശം''- ജോര്‍ജ്‌ എന്‍. ബാങ്ക്‌സ്‌.

Thursday 11 July 2013

ദേവാലയത്തിലെ കാണികള്‍'




പെങ്ങള്‍ സ്വപ്നയുടെ പാലക്കാട്ട് ഉള്ള വീടിലേക്ക്‌ പോകുന്നതിനിടെ ഉള്ള ഇടത്താവളം കേരളത്തി ന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരായിരുന്നു. ഓണവും പൂരവുമാണ് അവിടെ ഏറ്റവും ആഘോഷപ്രദമായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അത് രണ്ടും വരുന്ന ദിനങ്ങളില്‍ തേക്കിന്‍കാട് മൈതാനത്ത് ആള്‍ക്കൂട്ടത്തിലൊരാളായി കാഴ്ചകള്‍ കണ്ട് നടക്കാന്‍ ഇഷ്ടമായിരുന്നു. കാണുന്നവയില്‍ മനസിലുടക്കുന്നവയുടെ അരികുചേര്‍ന്ന് കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. അല്പനേരത്തേക്കാണെങ്കിലും ഈ കാഴ്ചകള്‍ ന ല്കുന്ന ബാഹ്യമായ ആനന്ദം രസകരമായിരുന്നു. ഇതുപോലെ കണ്ണുകള്‍ക്കാനന്ദം പകരുന്ന, കാതുകള്‍ക്കിമ്പം തരുന്ന ധാരാളം കാര്യങ്ങള്‍ ദിനംപ്രതി കാണുന്നവരും കേള്‍ക്കുന്നവരുമാണ് നാം. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വിവിധങ്ങളായ കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അവിടെ എന്റെ പങ്ക് വെറുമൊരു വഴിപോക്കന്റേതു മാത്രമാണ് എന്നറിയാന്‍ സാധിക്കും. അതായത് കാഴ്ചയിലും കേള്‍വിയിലും എന്റെ ഭാഗഭാഗിത്വം പൊതുവേ ഇല്ല എന്നുള്ള സത്യം. ഏതു കാര്യമാണെങ്കിലും കാണാന്‍ വരുന്നവന് ചില ആഗ്രഹങ്ങളുണ്ട്. എന്റെ മുന്‍പിലെ കാഴ്ച മറയുമ്പോള്‍ തന്നെ അതിലെ കൗതുകം തീരുകയും ചെയ്യാം. അതില്‍ അപൂര്‍വം ചിലതെങ്കിലും വ്യക്തിജീവിതത്തിന് ഉപകരിക്കും.


ഇതുപോലെ ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിലും പള്ളികളില്‍ എത്തിച്ചേരുന്ന ഭൂരിപക്ഷം വിശ്വാസികളും ഭകുര്‍ബാന കാണാന്‍' വരുന്നരാണ്. നയനാനന്ദം പകരുന്ന, കാതിനു കുളിര്‍മയേകുന്ന ചില നിമിഷങ്ങളായി വിശുദ്ധ കുര്‍ ബാന മാറുമ്പോള്‍ അത്തരം ബാഹ്യ സംതൃപ്തിക്കായി മാത്രം ദേവാലയത്തില്‍ ഭവിശ്വാസികള്‍' എത്തിച്ചേരുമ്പോള്‍ എന്തോ പന്തികേടുള്ളതായി ഞാന്‍ മനസിലാക്കുന്നു. വിശുദ്ധ കുര്‍ബാനയും ഞാന്‍ കാണുന്ന നിരവധി കാര്യങ്ങളില്‍ ഒന്നായി മാറിപ്പോകുന്നുണ്ടോ എന്ന ആത്മവിശകലനം നല്ലതാണെന്ന് തോന്നുന്നു. കാണുന്നവയെക്കുറിച്ച് പലപ്പോഴും അഭിപ്രായം പറയാറുണ്ട്. ചിലപ്പോള്‍ ചര്‍ച്ചകള്‍പോലും രൂപപ്പെടാറുണ്ട്. നീ ഇന്ന് കുര്‍ബാന കണ്ടോ എന്നുള്ള കുശലാന്വേഷണങ്ങളും ഇന്നത്തെ കുര്‍ബാന അടിപൊളിയായിരുന്നു, നന്നായിരുന്നു, ഇന്നത്തെ കുര്‍ബാന ഒരു രസവുമില്ലായിരുന്നു, എന്തുമാത്രം തെറ്റാ ഇന്ന് അച്ചന്‍ വരുത്തിയത്, എത്ര സമയമാ ഇന്ന് കൂടുതലെടുത്തത്. ഇങ്ങനെ വൈദികനെ കുറ്റപ്പെടുത്തുന്ന കുറെ പ്രതികരണങ്ങളും ചേരുമ്പോള്‍ എല്ലാം പൂര്‍ത്തിയായി.



മുടങ്ങാതെ ഭകുര്‍ബാന ചൊല്ലുന്ന' പുരോഹിതരും മുടങ്ങാതെ കുര്‍ബാന കാണുന്ന വിശ്വാസികളും ഇന്ന് കൂടിവരുന്നില്ലേ എന്നൊരു സംശയം എനിക്കുണ്ട്. അതിന്റെ പ്രതിഫലനം വ്യക്തമാകുന്നത് വിശ്വാസജീവിതത്തിലാണ്. എന്തോ ചെയ്തുകൂട്ടി എന്ന് കരുതി രണ്ടുകൂട്ടരും തൃപ്തി അടയുന്നു. യഥാര്‍ത്ഥ വിശ്വാസി ഒരിക്കലും കാഴ്ച കണ്ട് നില്ക്കുന്ന ഒരാളല്ല എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. വിശ്വാസിക്ക് കാഴ്ചയ്ക്ക് അതീതമായ ഒരു തലമുണ്ട്. കാണുന്നു എന്നത് ശരിയാണ്. എന്നാല്‍ അതിലുപരിയായി വിശ്വാസി കാര്‍മികന്‍ തന്നെയാണ്. ഈശോ കാര്‍മികനായി ബലിയര്‍പ്പിച്ചപ്പോള്‍ അതവന്റെ ആത്മാവും ജീവനും പകുത്തേകിയ, തന്റെ പ്രിയസ്‌നേഹിതര്‍ക്കായി തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ച നിമിഷമായിരുന്നു. അതേ തലം തന്നെയാണ് വിശ്വാസികള്‍ക്കുമുള്ളത്. ഞാനും ചേര്‍ന്നാണീ ബലിയര്‍പ്പണം നടത്തിയതെന്ന അവബോധം ഉള്ളില്‍ ഉണ്ടെങ്കില്‍ കാഴ്ച കണ്ട രീതിയിലുള്ള കമന്റുകളും ചര്‍ച്ചകളും നമ്മുടെ കൂടപ്പിറപ്പായി മാറില്ലായിരുന്നു.



ഏറ്റവും നല്ല ഉത്തരം


ഒരിടത്ത് ഒരു വിശുദ്ധനായ പുരോഹിതനുണ്ടായിരുന്നു. അദ്ദേ ഹം ബലിയര്‍പ്പിക്കുമ്പോള്‍ ജനം സംസാരിക്കുകയോ അസ്വസ്ഥരായി ഇറങ്ങിപ്പോകുകയോ ചെയ്താലും ആ പുരോഹിതന്‍ ഒന്നും പറയാറില്ലായിരുന്നു. ഒരിക്കല്‍ ചില നല്ല വിശ്വാസികള്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങ് ഒന്ന് പറയുകയാണെങ്കില്‍ വിശുദ്ധ കുര്‍ബാനമധ്യേ ജനം മോശമായി പെരുമാറുകയില്ലല്ലോ. അവര്‍ക്കുള്ള പുരോഹിതന്റെ മറുപടി ഇതായിരുന്നു: ഭഭഞാന്‍ ബലിയര്‍പ്പിക്കുമ്പോള്‍ മറ്റുള്ളവരുടെ ബഹളങ്ങള്‍ അറിയാറില്ല. പിന്നെ ഈ ദേവാലയത്തില്‍ വരുന്നവര്‍ ബലിയര്‍പ്പിക്കാനാണ് വരുന്നതെങ്കില്‍ അവര്‍ സംസാരിക്കുകയോ മറ്റുള്ളവര്‍ക്ക് അസ്വസ്ഥത പകരുകയോ ചെയ്യില്ല. എന്തിനാണ് ദേവാലയത്തിനകത്ത് കയറിയത് എന്നറിയാത്തവരെ തിരുത്താനുള്ള അവസരമല്ല എനിക്ക് വിശുദ്ധ കുര്‍ബാന.'' എത്ര നല്ല ഉത്തരം.


ഈശോയുടെ അന്ത്യ അത്താഴത്തില്‍ എല്ലാ ശിഷ്യന്മാരും ഉണ്ടായിരുന്നു. പക്ഷേ, യൂദാസിന് ആ അത്താഴം കഴിയുന്നതുവരെ ഈശോയോടൊപ്പം ഇരിക്കാന്‍പോലും കഴിഞ്ഞില്ല. അത്ര യും തിരക്കുള്ള ഒരാളായിരുന്നവന്‍. അവന് ചെയ്തുതീര്‍ക്കാന്‍ ഒരു വലിയ കാര്യമുണ്ടായിരുന്നു. ആ തിരക്കുപിടിച്ച നിമിഷങ്ങള്‍ എവിടെവരെ യൂദാസിനെ കൊണ്ടെത്തിച്ചു എന്ന് നമുക്കറിയാം. ഇതുപോലെ തിരക്കുപിടിച്ച് വിശുദ്ധ കുര്‍ബാനയ്ക്ക് വന്നിട്ട് പലവിധ കാര്യങ്ങള്‍ ഓര്‍ത്ത്, ഇതെങ്ങനെയെങ്കിലും ഒന്ന് തീര്‍ന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരൊക്കെ ദേവാലയപടികള്‍ കയറാതിരിക്കുന്നതല്ലേ ഉചിതം! ഞായറാഴ്ചയെന്ന ദിനം ചെയ്തു തീര്‍ക്കേണ്ട പല കാര്യങ്ങളില്‍ ഒന്നായി വിശുദ്ധ കുര്‍ ബാന നമുക്ക് മാറിപ്പോകാം. പലര്‍ക്കും ആഴ്ചയില്‍ ആകെയുള്ള അവധി ദിനമാണ് ഞായറാഴ്ച. തിരക്കുകളുടെ ഇടയില്‍ ജീവിതം ഹോമിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന അന്നെങ്ങനെയെങ്കിലും കണ്ട് ആശ്വാസമടയണം എന്നു മാത്രമേയുള്ളൂ.



ചില പള്ളികളില്‍ വിഭാഗീയതയുടെ ചിന്തകളുണ്ട്. രണ്ടോ അതിലധികമോ ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്ന ദേവാലയങ്ങളുണ്ട്. എന്തുകൊണ്ട് ഇത്തരം മുറിവുകള്‍ ഉണ്ടാകുന്നു? പലയിടങ്ങളിലും ഇന്നും ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നു. അതുപോലെ ഉണ്ടായ മുറിവുകള്‍ ഉണങ്ങാതെ ഇന്നും നോവിച്ചുകൊണ്ടിരിക്കുന്നു. ആഴമായി പരിശോധിച്ചാല്‍ കിട്ടുന്ന ഉത്തരം അവിടെ അവരാരും ഇന്നുവരെ ഭബലിയര്‍പ്പിച്ചിട്ടില്ലാ' എന്നാണ്. ക്രിസ്തുവിനോടൊപ്പം ബലിയര്‍പ്പിക്കുന്നവന് എങ്ങനെ സ്‌നേഹമില്ലാത്ത ജീവിതം നയിക്കാനാകും. വിഭാഗീയതയും അതിനനുബന്ധ പ്രതിസന്ധികളും ഉടലെടുക്കുന്നത് സ്‌നേഹരാഹിത്യത്തി ല്‍ നിന്നാണെന്ന് ഏവര്‍ക്കും അറിയാം. നീ ബലിയര്‍പ്പിക്കാനായി ദേവാലയത്തില്‍ വരുമ്പോള്‍ നിന്റെ സഹോദരന് നിന്നോടെന്തെങ്കിലും നീരസമുണ്ടെന്ന് അറിഞ്ഞാല്‍ നിന്റെ ബലിവസ്തു താഴെവച്ചിട്ട് പോയി അവനുമായി രമ്യതപ്പെട്ടതിനുശേഷം വന്ന് ബലിയര്‍പ്പിക്കുക എന്ന ക്രിസ്തുമൊഴികള്‍ എന്നും നമ്മുടെ കര്‍ണപുടങ്ങളില്‍ മുഴങ്ങിയിരുന്നെങ്കില്‍, ഒരു വിശ്വാസക്കൂട്ടായ്മയിലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാകില്ലായിരുന്നു.




കുര്‍ബാന കാണുക എന്നതില്‍നിന്നും ബലിയര്‍പ്പിക്കുക എ ന്ന തലത്തിലേക്ക് ഒരു വളര്‍ച്ച വളരെ പ്രധാനമായതാണ്. അമ്മ കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ തന്റെ ജീവരക്തംതന്നെയാണ് നല്കുന്നത്. കുഞ്ഞിനായിട്ടവള്‍ തന്നെ സമര്‍പ്പിക്കുകയാണ്. അതുപോലെ ബലിയര്‍പ്പണത്തില്‍ ഞാനും ഈശോയും ഒന്നാക്കപ്പെടുകയാണ്. ഞാന്‍ ചെയ്യേണ്ടതായ കുറെ കാര്യങ്ങള്‍ ഒന്നുചേര്‍ന്നിട്ടുണ്ടിവിടെ. അത് വിസ്മരിച്ച് കാഴ്ച കണ്ട് മടങ്ങുമ്പോള്‍ കുര്‍ബാനയ്ക്ക് മുന്‍പും ശേഷവും ഞാനൊരുപോലെയായിരിക്കും. കുര്‍ബാന കാണുന്ന ആള്‍ക്ക് എപ്പോഴാണോ സൗകര്യം കിട്ടുന്നത് അപ്പോള്‍ എത്തിയാല്‍ മതി. പത്തുമണിക്ക് തുടങ്ങുന്ന കുര്‍ബാനയ്ക്ക് പത്തരയ്ക്ക് വന്നാലും മതി, എന്നാല്‍ ബലിയര്‍പ്പിക്കുന്ന ആള്‍ക്ക് പത്തുമണിക്കുള്ള കുര്‍ബാനയ്ക്ക് പത്തു മിനിറ്റെങ്കിലും മുന്‍പ് എത്തണം. അവിടെ തിരുമുന്‍പിലിരുന്ന് പ്രാര്‍ത്ഥിച്ചൊരുങ്ങണം. എന്റെ ജീവിതത്തെ മുഴുവനായി തമ്പുരാന്റെ സന്നിധിയില്‍ സമര്‍പ്പിക്കുന്ന പുണ്യനിമിഷമാണീ ബലിയര്‍പ്പണം. എനിക്ക് എന്നെ പൂര്‍ണമായി അര്‍പ്പിക്കണമെങ്കില്‍ എന്നില്‍ നിറയേണ്ട ആത്മാര്‍ത്ഥതയും എന്നിലുയരേണ്ട തീ ക്ഷ്ണതയും എത്രയോ ഉന്നതമായിരിക്കണം. ആ അറിവും അതിനുള്ള ഒരുക്കവും എന്റെ ആത്മീയജീവിതത്തെ പടിപടിയായി മുന്‍പോട്ടു നയിക്കുകയും ചെയ്യും. ശ്രദ്ധിച്ചാല്‍ നമുക്കറിയാം ദേവാലയങ്ങളില്‍ പൊതുവെ വൈകി എത്തുന്നവര്‍ രോഗികളായവരോ ഏറെ ദൂരെനിന്നും വരുന്നവരോ വാഹനസൗകര്യമില്ലാത്തവരോ ഒന്നുമല്ല. ദേവാലയത്തിനടുത്തായി വീടുള്ളവരും സ്വന്തമായി വാഹനമുള്ളവരുമൊക്കെയാണ്.



ബാഹ്യസമ്മര്‍ദ്ദങ്ങള്‍


ഞാന്‍ എന്തിനാണ് പള്ളിയില്‍ പോകുന്നത്...? ആധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ...? ഞാന്‍ ഇന്ന് പള്ളിയില്‍ പോയത് കുര്‍ബാന കാണാന്‍ എന്ന ഉത്തരമാണോ പറയാനുള്ളത്...? ഞാ യറാഴ്ച പള്ളിയില്‍ പോകുക എന്നത് വിശ്വാസിക്ക് ഒരു കടമയായി മാറിയതുകൊണ്ട്, അല്ലെങ്കില്‍ പറഞ്ഞു കുമ്പസാരിക്കേണ്ട പാപമായതുകൊണ്ട്, അതുമല്ലെങ്കില്‍ മറ്റുള്ളവരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ, അവരെന്തു പറയുമെന്നുള്ള ആകുലതയാലൊക്കെയാണോ ഞാന്‍ പള്ളിയില്‍ പോകുന്നത്. അത്ത രം യാത്രകള്‍ എന്നെ കാഴ്ചക്കാരനാക്കിയില്ലെങ്കിലാണ് അതിശയം. പലരും പള്ളിയില്‍ വരുന്നത് ബാഹ്യമായ പലവിധ സമ്മര്‍ദ്ദങ്ങളാലാണ്. സാധാരണ ഇഷ്ടമല്ലാത്ത ഒരു കാര്യത്തിനാണ് നിര്‍ബന്ധിക്കേണ്ടത്. വിശുദ്ധ കുര്‍ബാന പതിവായി കാണുന്ന ഒരാള്‍ക്ക് അത് മടുപ്പു പകരാം, വിരസമായി ട്ടു മാറാം. മടുപ്പും വിരസതയും തോന്നിക്കുന്ന ഒരു കാര്യത്തിനായി വീണ്ടും വീണ്ടും ഒരാളെ നിര്‍ബന്ധിക്കുമ്പോള്‍ അത് മറ്റു നിവൃത്തിയില്ലാത്തതുകൊണ്ട് ചെയ്യുന്നതായിട്ടു മാറും. എന്നാല്‍ ബലിയര്‍പ്പണത്തിനായി ദേവാലയത്തിലേക്ക് പോകുന്ന വ്യക്തിക്ക് അവിടെ മടുപ്പിന്റെയോ വിരസതയുടെയോ അനുഭവമായിരിക്കില്ല. ആത്മീയമായ ഉണര്‍വിന്റെയും സന്തോഷത്തിന്റെയും തലമായിരിക്കുമത്.
പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്; ബലിയര്‍പ്പണം പുരോഹിതര്‍ക്ക് മാത്രം സാധിക്കുന്ന ഒരു കര്‍മ്മമാണെന്ന്. അതുകൊണ്ട് ഈ ബലിയര്‍പ്പണം കാണാന്‍ ജനങ്ങള്‍ എത്തിച്ചേരുന്നു. ഈ ധാരണ ശരിയായതല്ല എന്ന് ഇനിയെങ്കിലും നമുക്ക് മനസിലാക്കാം.


കുര്‍ബാന കാണാനും കേള്‍ക്കാനും നമ്മുടെ മുന്‍പില്‍ നിരവധി സാധ്യതകള്‍ ഇന്ന് തുറന്നു കിടപ്പുണ്ട്. ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നമുക്ക് ഇഷ്ടമുള്ള കുര്‍ബാന കാണാം, കേള്‍ക്കാം. എന്നാല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ഞാന്‍ ദേവാലയത്തില്‍ പോകണം. അവിടെ എന്നെ സ്‌നേഹിക്കുന്നവരും എന്നെ ദ്രോഹിക്കുന്നവരുമായ എല്ലാവരുമുണ്ടാകും. രമ്യതയുടെയും ഒരുമയുടെയും മനസിലേക്ക് വളരാന്‍ ബലിയര്‍പ്പണം തുണയ്ക്കും. എന്നാല്‍ കുര്‍ബാന കാണല്‍ ഒരിക്കലും സഹായിക്കില്ല.



ബലിയര്‍പ്പണം കഴിഞ്ഞ് ദേവാലയത്തിന് പുറത്തിറങ്ങുന്നത് ദേവാലയത്തിനകത്ത് കയറിയ വ്യക്തിയല്ല. നവീകരിക്കപ്പെട്ട, ദൈവം നല്കിയ വിശുദ്ധിയാല്‍ നിറഞ്ഞ വ്യക്തിയാണ്. ഞാന്‍ ആ ബലിപീഠത്തില്‍ അര്‍പ്പിച്ചത് എന്റെ ജീവിതം തന്നെയാണ്. എന്നിലെ പാപങ്ങള്‍, എന്നിലെ നീരസങ്ങള്‍, എന്നിലെ കുറവുകള്‍, അപരനെ സ്‌നേഹിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍... തുടങ്ങി നന്മയല്ലാത്ത അനേകം കാര്യങ്ങള്‍. എന്നാല്‍ അവന്‍ എനിക്കേകുന്നതോ അനുസ്യൂതമൊഴുകുന്ന അവന്റെ സ്‌നേഹ വും വാത്സല്യവുമാണ്. അത് സ്വന്തമാക്കി കഴിയുമ്പോള്‍ ജീവിതത്തിന് രൂപാന്തരീകരണം സംഭവിക്കുന്നില്ലെങ്കില്‍ എനിക്കെന്തോ വലിയ ആധ്യാത്മിക അപചയം സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ ആരംഭിക്കേണ്ടിയിരിക്കുന്നു.



ചില തിരിച്ചറിവുകള്‍


ഇതുവരെ കുര്‍ബാന കണ്ട് തിരികെ ചെന്ന എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റമൊന്നും അനുഭവപ്പെട്ടു കാണില്ല. എന്നാല്‍, ബലിയര്‍പ്പണം കഴിഞ്ഞ് മടങ്ങി ചെല്ലുമ്പോള്‍ ജീവിതം ആകമാനം മാറിയ അനുഭവമായിരിക്കും. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കായി ദേവാലയത്തിലെത്തുന്ന ഒരു ചെറുപ്പക്കാരന്‍ അവന്റെ അനുഭവം പറഞ്ഞു. ജോലി ചെയ്യാനായി എത്തിച്ചേര്‍ന്ന ഇടം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. പരസ്പരം ബഹുമാനിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്ത സഹപ്രവര്‍ത്തകര്‍. വിശുദ്ധ കുര്‍ബാനയിലൂടെ ലഭ്യമായ കൃപയിലൂടെ അവന്‍ അവരോട് ഇടപെടാന്‍ തുടങ്ങി. ആദ്യമെല്ലാം അവന്‍ അപഹാസ്യനായി മാറിയെങ്കിലും, സാവകാശം ആ സ്ഥാപനത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. അപവാദപ്രചാരണങ്ങളും കുറ്റം പറച്ചിലുകളും സ്‌നേഹാന്വേഷണത്തിലേക്ക് നീങ്ങി. അവിടെ ഒരാളുടെ ജോലി നേരത്തെ തീര്‍ന്നാല്‍ മറ്റേയാളെ സഹായിക്കാന്‍ മനസു കാണിക്കുന്ന അവസ്ഥയുണ്ടായി. ആരെങ്കിലും നല്ലതു ചെയ്താല്‍ അസൂയയോടെ കാണുന്നതിനു പകരം ആദരിക്കാന്‍ തുടങ്ങി. അതുവരെ ഉണ്ടായിരുന്നതിലും വളര്‍ച്ച ആ സ്ഥാപനത്തിന് നേടാനും കഴിഞ്ഞു. അവനിങ്ങനെ കൂട്ടിച്ചേര്‍ത്തു, ഞാന്‍ കുര്‍ബാന കണ്ടിരുന്ന നാളുകളില്‍ ഞാനും എന്റെ ജോലിയും എന്റെ ശമ്പളവും എന്റെ പ്രമോഷനുമായിരുന്നു ലക്ഷ്യം. എന്നാല്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ ഭാഗഭാഗിത്വം എന്താണെന്ന് ബോധ്യമായപ്പോള്‍ എനിക്ക് മാറാതിരിക്കാനായില്ല... ആ മാറ്റം ഞാന്‍ ചെന്നിടത്തും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഈ യാഥാര്‍ത്ഥ്യം ജോലിസ്ഥലത്തു മാത്രമല്ല, ജീവിതത്തിന്റെ ഏതു തലങ്ങളിലും സത്യമാക്കപ്പെടും എന്ന വിശ്വാസക്കാരനാണ് ഞാന്‍.


ഈശോ അപ്പം മുറിച്ച് വാഴ്ത്തി ഇതെന്റെ ശരീരമെന്നും വീഞ്ഞ് വാഴ്ത്തി ഇതെന്റെ രക്തമെന്നും പറഞ്ഞ് തന്റെ അരുമ ശിഷ്യര്‍ക്ക് നല്കുന്നതിനുമുന്‍പ് അവരാരും പ്രതീക്ഷിക്കാത്ത പാദംകഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. ഞാന്‍ വലിയവനല്ലെന്നും വലിയവനാകേണ്ടവന്‍ ഏറ്റവും ചെറുതാകണമെന്നും ഓര്‍മപ്പെടുത്തിയ പുണ്യകര്‍മം. സഭാജീവിതത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബത്തില്‍ സ്വയം ബലിയര്‍പ്പിച്ച ഈശോയുടെ മാതൃക പുലര്‍ത്താനായാല്‍ അവിടെ ആരും ചെറുതാകില്ല, വലിയവരാകുകയേ ചെയ്യൂ.



കുര്‍ബാന കാണുക, കുര്‍ബാന ചൊല്ലുക എന്നീ പദങ്ങള്‍ ഞാനും ഏറെ ഉപയോഗിച്ചിട്ടുണ്ട്. അതിലെ പോരായ്മകള്‍ ഇന്ന് വ്യക്തമായി തിരിച്ചറിയുന്നു. നമ്മുടെ അധരങ്ങളില്‍ നിന്നും ആവര്‍ത്തിക്കപ്പെടുന്ന കുര്‍ബാന കാണുക, കുര്‍ബാന ചൊല്ലുക തുടങ്ങിയ പ്രയോഗങ്ങള്‍ ശരിയായ ഒരു ദിശാബോധമല്ല നല്കുക. അതിനു പകരമായി ബലിയര്‍പ്പണം എന്ന പദം അതിന്റെ ശരിയായ അര്‍ത്ഥം മനസിലാക്കി നമുക്ക് ഉപയോഗിച്ചു തുടങ്ങാം.



കൂട്ടിവായിക്കാന്‍


കുര്‍ബാന ചൊല്ലിയ പുരോഹിതന്‍, കുര്‍ബാനയ്ക്കുശേഷം, പള്ളിയില്‍ വരാത്തതാരൊക്കെയാണെന്ന് പേരു വെളിപ്പെടുത്താതെ, എന്നാല്‍ ലക്ഷണസഹിതം വിളിച്ചു പറഞ്ഞു. കുര്‍ബാന കണ്ടവര്‍ അത് അവനാണെന്നും അവളാണെന്നും പരസ്പരം പറഞ്ഞു. എന്നാല്‍ ബലിയര്‍പ്പിച്ച പുരോഹിതനും ദൈവജനവും ഒരു ബലികൂടി ഒന്നുചേര്‍ന്ന് ഒരു മനസോടെ അര്‍പ്പിക്കാന്‍ കഴിഞ്ഞതിന് ദൈവത്തിന് നന്ദി പറഞ്ഞു.

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22