Pages

Wednesday, 2 May 2012

ദൈവഹിതം പ്രവര്‍ത്തിക്കുക

ഇന്ന് മെയ്‌ 2 . വിശുദ്ധ അത്തനേഷ്യസ്  പുണ്യാളനെ മനസിലോര്‍ക്കുന്നു ...
ലുക്കാ 6 44 -49  ദൈവഹിതം പ്രവര്‍ത്തിക്കുക
44 ഓരോ വൃക്ഷവും ഫലം കൊണ്ട് തിരിച്ചറിയുന്നു .മുള്‍ചെടിയില്‍ നിന്ന് അത്തിപഴമോ നെരിഞ്ഞിലില്‍ നിന്ന് മുന്തിരിപഴമോ ലഭിക്കുന്നില്ലല്ലോ 45 നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍ നിന്ന് നന്മ പുറപ്പെടുവിക്കുന്നു ..ചീത്ത മനുഷ്യന്‍ തിന്മയില്‍ നിന്നും തിന്മ പുറപ്പെടുവിക്കുന്നു ..
46  നിങ്ങള്‍ എന്നെ കര്‍ത്താവെ കര്‍ത്താവെ എന്ന് വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍  പ്രവര്‍ത്തിക്കാതെ ഇരിക്കുകയും ചെയുന്നത് എന്ത് കൊണ്ട് ? 47 എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം  ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. 49  വചനം കേള്‍ക്കുകയും എന്നാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാതെ  ഇരിക്കുകയും ചെയ്യുന്നവന്‍ ഉറപ്പില്ലാത്ത തറയിന്‍ മേല്‍ വീട് പണിതവനോട് തുല്യന്‍ .ജലപ്രവാഹം അതിന്മേല്‍ ആഞ്ഞടിച്ചു..ഉടനെ അത് നിലംപതിച്ചു ..ആ വീടിന്റെ തകര്‍ച്ച വലുതായിരുന്നു ...

കര്‍ത്താവു എന്ത് കൊണ്ടാണ് ഇവിടെ അത്തിപഴത്തിനും മുന്തിരിക്കുമെതിരായി ഞെരിഞ്ഞിലും മുള്‍ചെടിയും ഉപമിച്ചിരിക്കുന്നത് ? പലസ്തീനി ജനങ്ങളുടെ ഇടയില്‍ ഏറ്റവും പ്രിയപ്പെട്ട വൃക്ഷമാണ് അത്തി .അത്തി വൃക്ഷം പ്രതിനിധാനം ചെയ്യുന്നത് സമാധാനവും ഐശ്വരിയവും സമൃത്ഥിയെയും ആണ് ..മുന്തിരി അത് പോലെ തന്നെ സന്തോഷം പ്രധാനം ചെയ്യുന്ന വീഞ്ഞുണ്ടാക്കാന്‍ ഉപയോഗിക്കുന്നു ..എന്നാല്‍ മുള്‍ചെടിയും ഞെരിഞ്ഞിലും തീക്കുള്ള വിറകായി മാത്രമേ അവര്‍ ഉപയോഗിക്കാറുള്ളയിരുന്നു.. ഓരോ വൃക്ഷവും ഫലം കൊണ്ട് തിരിച്ചറിയുന്നു എന്നുത് കൊണ്ട് ഉദേശിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ ചിന്തകള്‍ നമ്മുടെ പ്രവര്‍ത്തികള്‍ പുറത്തു കൊണ്ട് വരുന്നു എന്നാണ് ..അല്ലെങ്കില്‍ ഹൃദയം ശുദ്ധം ആണെകില്‍ മാത്രമേ ,നിര്‍മലം ആണെങ്കില്‍ മാത്രമേ നമ്മളില്‍ നിന്ന് നല്ല പ്രവര്‍ത്തികള്‍ പുറത്തു വരുകയുള്ളു ..ചാള്‍സ്  റീഡിന്റെ: "Sow an act and you reap a habit.  Sow a habit and you reap a character.  Sow a character and you reap a destiny."  ഇപ്പോള്‍ നമ്മുക്ക് ഓര്‍ക്കാം ഒരാളുടെ പ്രവര്‍ത്തി പതിയെ അതൊരു ശീലമാകുന്നു .ആ ശീലത്തില്‍ നിന്ന് അവന്‍ ഒരു സ്വഭാവം രൂപപെടുത്തുന്നു.അവന്റെ സ്വഭാവം അവന്റെ വിധി രൂപപെടുത്തുന്നു  . ഒരാളുടെ സ്വഭാവം ഒരു പഴം പോലെ തന്നെ ഒരു രാത്രികൊണ്ട്‌ രൂപപെടുന്നതല്ല ..ഒരു നല്ല ഫലം രൂപപെടുന്നത് പോലെ തന്നെ നമ്മള്‍ കുട്ടികളുടെ സംഭവ രൂപീകരണത്തിന്റെ കരിയതില്‍ ശ്രദ്ധ വക്കണം ..അവര്‍ക്കായി ചില്ലറ ത്യാഗങ്ങള്‍ സഹിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം ..അവര്‍ക്ക് വളരുവനായി നല്ല നിലമൊരുക്കാന്‍ ഉള്ള ബാധ്യത എല്ലാ മാതാപിതാകള്‍ക്കും ഉണ്ട് ..
ഈ കാലഘട്ടത്തിന്റെ ഒരു പ്രതേകത ആണ് ദൈവത്തിന്റെ കരുണയെ സ്വന്തം രീതിയില്‍ വ്യാഗ്യാനിച്ചു വീണ്ടും വീണ്ടും പാപം ചെയുക ..തെറ്റായ ബോധ്യങ്ങളും സ്വന്തം വികലമായ ധാരണകളും പ്രചരിപ്പിക്കുക എന്നത് ..അവരോടു കര്‍ത്താവു ചോദിക്കുന്നു "നിങ്ങള്‍ എന്നെ കര്‍ത്താവെ കര്‍ത്താവെ എന്ന് വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍  പ്രവര്‍ത്തിക്കാതെ ഇരിക്കുകയും ചെയുന്നത് എന്ത് കൊണ്ട് ? " കര്‍ത്താവിന്റെ പീടാനുഭവവും ദൈവത്തിന്റെ കരുണയും രക്ഷയും നിങ്ങള്ക്ക് വീണ്ടും വീണ്ടും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാനുള്ള ലൈസെന്‍സ് അല്ല..കര്‍ത്താവിന്റെ കരുണ അവകാശപെടുന്നവര്‍ക്ക് അവിടുത്തെ വചനം പാലിക്കുക എന്നാ ഉത്തരവാദിത്തവും ഉണ്ട് എന്നത് നിങ്ങള്‍ മരകക്തെ ഇരിക്കുക ..ദൈവത്തിന്റെ നിയമങ്ങളും വചനവും നിങ്ങളുടെ ഇഷ്ടത്തിന് വലച്ച്ചോടിക്കാനുള്ളത്  അല്ല .ഞാന്‍ വെറും ദുര്‍ബലന്‍ അല്ലെ ?കര്‍ത്താവ്‌ വെള്ളം വീഞ്ഞക്കിയല്ലോ ? അത് എല്ലാ മനുഷ്യരും ചെയ്യുന്നതല്ലേ ? ഇതൊക്കെ ദൈവത്തിനു അറിയാം തുടങ്ങിയ നായികരണങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ താഴത്തെ വചനത്തിലൂടെ കടന്നു പോകുന്നത് നന്നായിരിക്കും
ഏശയ്യ 5 :20 ല്‍ പറയുന്നു "നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവന് ദുരിതം ..പ്രകാശത്തെ അന്ധകരമെന്നും അന്ധകാരത്തെ പ്രകാശമെന്നും വിളിക്കുന്നവന് ദുരിതം .മധുരത്തെ കൈപായും കൈപ്പിനെ മധുരമായും കരുതുന്നവന് ദുരിതം "

എങ്ങനെ ആണ് നമ്മള്‍ നല്ല ബലങ്ങള്‍ പുറപെടുവിക്കുന്നത്? ദൈവത്തിനോടും അവന്റെ വചനതോടും നീതി പുലര്‍ത്തുമ്പോള്‍ ..നമ്മള്‍ക്ക് പാറമേല്‍ പണിത ഭവനം ആകാന്‍ ശ്രദ്ധിക്കാം ..നല്ല ബലങ്ങള്‍ പുരപെടുവിക്കാന്‍ ശ്രദ്ധിക്കാം ..നമ്മുക്ക് സുഭാഷിതം 10 ന്റെ 25 ധ്യാനിക്കാം ..ദുഷ്ടന്‍ കൊടുംകാട്ടില്‍ നിലം പതിക്കുന്നു ..നീതിമാണോ എന്നേക്കും നിലനില്‍ക്കും

No comments:

Post a Comment