tag:blogger.com,1999:blog-32845338158271478292024-03-19T05:50:42.841-07:00വചനം തിരുവചനംവചനത്തെ മുറുകെ പിടിക്കാന്‍ ..വചനത്തെ ധ്യാനിക്കാന്‍ ..വചനത്തില്‍ വളരാന്‍ ..Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.comBlogger179125tag:blogger.com,1999:blog-3284533815827147829.post-16930252742034435772017-07-03T12:28:00.000-07:002017-07-03T12:28:00.172-07:00രമ്യത<div dir="ltr" style="text-align: left;" trbidi="on">
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
എന്റെ ജീവിതത്തിലെ ഏറ്റവും ചേതോഹരമായ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. 1982-ൽ ഞാൻ പത്താംക്ലാസ് പരീക്ഷയെഴുതി. ആ വർഷം ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഒരു കൂട്ടുകാരൻ ഞാനുമായി പിണങ്ങി. പരസ്പരം സംസാരം ഇല്ലാതായി. കൂട്ടുകാർ തമ്മിലുള്ള വഴക്ക് പിന്നീട് വീട്ടുകാർ തമ്മിലായി. പരസ്പരം സംസാരിക്കില്ല. അന്ന് അതൊന്നും ഒരു വിഷയമല്ലായിരുന്നു. വഴക്കിന് വഴക്ക്, വെറുപ്പിന് വെറുപ്പ്, അത്രയേ ചിന്തിച്ചുള്ളൂ. ആ വർഷം അതായത് 1982 ജൂൺ 15-ന് വൈദികനാകാനുള്ള ആഗ്രഹത്താൽ ഞാൻ സെമിനാരിയിൽ ചേർന്നു.</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
സെമിനാരി ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ദിനവുമുള്ള പ്രഭാത ധ്യാനം. ഒരു ദിവസം ധ്യാനിക്കാനായി കിട്ടിയത് മത്തായി 5:21-26 വചനങ്ങളായിരുന്നു. സഹോദരനുമായി രമ്യതപ്പെടുക എന്നാണ് ആ ഖണ്ഡികയുടെ ശീർഷകം. സഹോദരനുമായി സ്നേഹത്തിലായിരിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. ഞാൻ ചിന്തിച്ചു, ‘എന്റെ കൂട്ടുകാരനുമായി ഞാൻ വഴക്കിലാണ്. ഈ വഴക്കോടുകൂടി എനിക്കൊരു നല്ല വൈദികനാകാൻ പറ്റില്ല.’ എനിക്കാകെ വിഷമമായി. ഇനി എന്തു ചെയ്യും?</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
അന്നുതന്നെ തീരുമാനമെടുത്തു, ക്രിസ്മസിന് അവധിക്കു പോകുമ്പോൾ എല്ലാം ക്ഷമിച്ച് അവരുടെ വീട്ടിൽ പോകും, സംസാരിക്കും എന്ന്. 1982-ലെ ക്രിസ്മസ് അവധിക്ക് വീട്ടിൽ പോയി. പോയപോലെതന്നെ തിരിച്ചുവന്നു, ക്ഷമിച്ചില്ല, സംസാരിച്ചില്ല. എന്റെ ഇളയപ്പന്റെ കുഞ്ഞുമകൾ എന്നോട് പറഞ്ഞു, ”ചേട്ടാ, അച്ചനാകാൻ പോയിട്ട് വഴക്കു കൂടി നടക്കുന്നത് ശരിയല്ല.” അതെനിക്കുമറിയാം. എന്നിട്ടും എനിക്ക് ക്ഷമിക്കാൻ പറ്റിയില്ല.</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
എന്റെ തീരുമാനമെല്ലാം അതേപോലെ പോയി. അവധി കഴിഞ്ഞ് സെമിനാരിയിൽ വന്നു. പണ്ടത്തെക്കാൾ കൂടുതലായി എന്റെ ഹൃദയം അസ്വസ്ഥമാകാൻ തുടങ്ങി. കൂട്ടുകാരനോട് ക്ഷമിച്ച് സ്നേഹിക്കാതെ എനിക്ക് നല്ല അച്ചനാകാൻ പറ്റില്ല എന്ന ചിന്ത എന്നെ വിഷമിപ്പിച്ചു. എനിക്കൊരു നല്ല അച്ചനാകുകയും വേണം. ഇനി എന്തുചെയ്യും?</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
<span style="border: 0px; color: #ff6600; font-family: inherit; font-size: 18pt; font-stretch: inherit; font-style: inherit; font-variant: inherit; font-weight: inherit; line-height: inherit; margin: 0px; padding: 0px; vertical-align: baseline;"><strong style="border: 0px; font-family: inherit; font-size: inherit; font-stretch: inherit; font-style: inherit; font-variant: inherit; line-height: inherit; margin: 0px; padding: 0px; vertical-align: baseline;">ചോദ്യം ഈശോയോടായപ്പോൾ</strong></span><br />
ഒരു ദിവസം ഞാൻ ഈശോയോട് പ്രാർത്ഥിച്ചു. ഈശോയേ, ഞാൻ എന്തു ചെയ്യണം? അവിടുന്ന് എനിക്കൊരു വചനഭാഗം തന്നു. ലൂക്കാ 6:27-36. അതിലെ ഒരു വചനം എന്നെ സ്പർശിച്ചു. ”അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” (6:28). അന്നുമുതൽ എന്റെ കൂട്ടുകാരനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. ”എന്റെ ഈശോയേ, എന്റെ കൂട്ടുകാരനെ അനുഗ്രഹിക്കണമേ” ഇതായിരുന്നു എന്റെ പ്രാർത്ഥന. ഇത് ഞാൻ എന്നും പ്രാർത്ഥിച്ചു.</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
ഈസ്റ്റർ അവധിയുടെ സമയമായപ്പോൾ മനസിൽ തോന്നി ഇപ്രാവശ്യം കൂട്ടുകാരനോട് ക്ഷമിക്കണമെന്ന്. അവധിക്ക് വീട്ടിൽ ചെന്നു. പോയി സംസാരിക്കാൻ പറ്റുന്നില്ല. വല്ലാത്ത തടസം. അവസാനം വിചാരിച്ചു, പെസഹാവ്യാഴാഴ്ച അവരുടെ വീട്ടിൽ അപ്പവും പാലും കഴിക്കാൻ പോകാം. അങ്ങനെ വഴക്ക് മാറുമല്ലോ. ചുറ്റുമുള്ള എല്ലാ വീട്ടിലും പോയി. അവിടെമാത്രം പോയില്ല. ഉള്ളിൽ വേദനയും വിഷമവും കൂടി.</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
പിറ്റേന്ന് ദുഃഖവെള്ളി. ആ ദുഃഖവെള്ളി എന്നെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതായിരുന്നു. ഞാൻ അൾത്താര ബാലൻ അല്ലാതിരുന്നതിനാൽ സെമിനാരിയിൽ പോകുന്നതിനുമുമ്പ് ഞാൻ അൾത്താരയിൽ കയറിയിട്ടേയില്ലായിരുന്നു. എന്നാൽ സെമിനാരിയിൽനിന്ന് അവധിക്ക് ചെന്നപ്പോൾ, വികാരിയച്ചൻ എന്നോട് പറഞ്ഞു: ”പീഡാനുഭവ ചരിത്രത്തിലെ ചില ഭാഗങ്ങൾ ബ്രദർ വായിച്ചോ.” എനിക്ക് വളരെ സന്തോഷമായി. അൾത്താരയിൽ കയറാൻ പറ്റുമല്ലോ. നേരത്തേ തന്നെ അച്ചന്റെ കൈയിൽനിന്ന് പുസ്തകം വാങ്ങി, ഭാഗങ്ങൾ അടയാളപ്പെടുത്തി വായിച്ച് പരിശീലിച്ചു. പീഡാനുഭവ തിരുക്കർമങ്ങളിലെല്ലാം പങ്കെടുത്തു. ദേവാലയത്തിലെ ശുശ്രൂഷകൾ കഴിഞ്ഞ് എല്ലാവരും പോയിട്ടും ഞാൻ അല്പനേരംകൂടി ദേവാലയത്തിലിരുന്ന് ഈശോയ്ക്ക് നന്ദി പറഞ്ഞു.</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
പെട്ടെന്ന് എന്റെ കൂട്ടുകാരന്റെ ഓർമവന്നു. അതോടൊപ്പം ഈശോ എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി: ”ക്ഷമിക്കുക.” ഈശോയുടെ കുരിശിലെ പ്രാർത്ഥന എന്റെ ചെവിയിൽ മുഴങ്ങി. ”പിതാവേ, അവരോട് ക്ഷമിക്കണമേ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ 23:34). ഞാൻ ഈശോയോട് പ്രാർത്ഥിച്ചു: ”ഈശോയേ, ക്ഷമിക്കാൻ എന്നെ സഹായിക്കണമേ.” എന്തോ ഒരു ശക്തി എനിക്ക് ലഭിച്ചു. ഞാൻ സാവധാനം പുറത്തിറങ്ങി. കൂട്ടുകാരന്റെ വീട്ടിൽ പോകണം, സംസാരിക്കണം. ഈ ഒരൊറ്റ വിചാരമേ മനസിൽ ഉള്ളൂ.</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
<span style="border: 0px; color: #ff6600; font-family: inherit; font-size: 18pt; font-stretch: inherit; font-style: inherit; font-variant: inherit; font-weight: inherit; line-height: inherit; margin: 0px; padding: 0px; vertical-align: baseline;"><strong style="border: 0px; font-family: inherit; font-size: inherit; font-stretch: inherit; font-style: inherit; font-variant: inherit; line-height: inherit; margin: 0px; padding: 0px; vertical-align: baseline;">യുദ്ധക്കളത്തിൽ</strong></span><br />
ഞാൻ ഈ തീരുമാനത്തോടെ പുറത്തിറങ്ങിയ ഉടനെ എന്റെ ഹൃദയം രണ്ടു ഭാഗമായി തിരിഞ്ഞതുപോലെ എനിക്ക് തോന്നി. എന്നിൽ ശക്തമായി യുദ്ധം ആരംഭിച്ചു. എന്റെ ഹൃദയത്തിന്റെ വലതുവശത്തുനിന്ന് ഒരു ശബ്ദം എന്നോട് പറയുകയാണ്: ”നീ അവരുടെ വീട്ടിൽ പോകണം, ക്ഷമിക്കണം, സംസാരിക്കണം” എന്ന്.<br />
ഉടൻ ഇടതുഭാഗത്തുനിന്ന്: ”നീ എന്തിനാണ് പോകുന്നത്? എന്തിനാ ക്ഷമിക്കുന്നത്? നീ തെറ്റൊന്നും ചെയ്തില്ലല്ലോ?”<br />
ഉടൻ വലതുഭാഗം: ”ഈശോ തെറ്റൊന്നും ചെയ്യാഞ്ഞിട്ടും ക്ഷമിച്ചില്ലേ? നീയും ക്ഷമിക്കണം, സ്നേഹിക്കണം.”<br />
ഇടതുഭാഗം: ”നീ ചെന്നാൽ അവർ നിന്നെ അടിച്ചിറക്കും. നോക്കിക്കോ, അവർക്ക് നിന്നെ കാണണ്ട.”</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
ഈ യുദ്ധത്തിനിടയിൽ ഞാൻ നടന്ന് അവരുടെ വീടടുക്കാറായി. ഞാൻ വീട്ടിൽ പോകുന്ന വഴിയാണ് അവരുടെ വീട്. റോഡരികിൽത്തന്നെ. ആ വീടിന്റെ മുൻപിൽ എത്തിയപ്പോൾ ”പോകരുത്” എന്ന ശബ്ദം കൂടിവന്നു. എവിടെനിന്ന് ശക്തി കിട്ടിയെന്ന് എനിക്കറിയില്ല. ഞാൻ അവരുടെ മുറ്റത്തേക്ക് കയറി. ഉടൻതന്നെ എന്റെ ഹൃദയത്തിന്റെ ഇടതുവശത്തെ ശബ്ദം ഇല്ലാതായി. വലിയ സമാധാനവും ശാന്തിയും എന്നിൽ നിറഞ്ഞു.</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
ഞാൻ അവരുടെ വാതിലിൽ മുട്ടി. അകത്തുനിന്ന് ആരാണെന്ന് ചോദിച്ചു. ഞാൻ പേരു പറഞ്ഞു. അവർ ഏറെ സ്നേഹത്തോടെ, സന്തോഷത്തോടെ എന്നെ വീട്ടിൽ സ്വീകരിച്ചു. ഒരുപാട് സംസാരിച്ചു. ചായ കഴിച്ചു. ക്ഷമ ചോദിക്കുകയോ പറയുകയോ ചെയ്തില്ല. എന്നാൽ എല്ലാം സംഭവിച്ചു. ഹൃദയത്തിൽ വീണ്ടും സ്നേഹം പൂത്തു.</div>
<div style="border: 0px; color: #626262; font-family: NotoSansMalayalam, Arial, Tahoma, sans-serif; font-size: 18px; font-stretch: inherit; line-height: 32px; margin-bottom: 20px; padding: 0px; vertical-align: baseline;">
ഇത്രയും വർഷങ്ങൾക്കുശേഷവും മധുരിമ നഷ്ടമാ കാതെ എന്നിൽ നിറഞ്ഞുനില്ക്കുന്ന സന്തോഷത്തിന്റെ ദുഃഖവെള്ളിയുടെ ഓർമയാണിത്. എന്റെ സന്യാസ, പൗരോഹിത്യ, മിഷനറി ജീവിതത്തിന്റെ ശക്തിയാണിത്. എന്റെ ഈശോ കാൽവരിക്കുരിശിൽനിന്ന് എനിക്ക് തന്ന സമ്മാനം. ആദ്യമായി അൾത്താരയോട് ചേർന്നുനിന്ന ദിവസം, ഈശോ എന്നെ പഠിപ്പിച്ചു – അൾത്താര ക്ഷമയുടെ ഇടമാണെന്ന്. ഒത്തിരി പേരുടെ ജീവിതങ്ങളിൽ ക്ഷമയുടെ കതിരു വീശുവാൻ ഈ ക്ഷമാനുഭവം എനിക്ക് ശക്തി തന്നിട്ടുണ്ട്. ഇതൊരു ദൈവികസന്ദേശമാണ്. ഇതാണ് വെറുപ്പിന്റെ, പകയുടെ ഇടങ്ങളിൽ ക്രിസ്ത്യാനി ജീവിതത്തിലൂടെ നല്‍കേണ്ട സന്ദേശം.<br />
<strong style="border: 0px; font-family: inherit; font-size: inherit; font-stretch: inherit; font-style: inherit; font-variant: inherit; line-height: inherit; margin: 0px; padding: 0px; vertical-align: baseline;">ഫാ. ജോർജ് ആലുക്ക സി.എസ്.റ്റി</strong></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-8731015085431815002017-07-02T23:45:00.004-07:002017-07-02T23:50:12.351-07:00സ്ഥൈര്യലേപനം<div dir="ltr" style="text-align: left;" trbidi="on">
<br /><br /><br />
<b>സ്ഥൈര്യലേപനം : എപ്പോള്‍? എങ്ങനെ സ്ഥാപിക്കപ്പെട്ടു?</b>
നമ്മുടെ കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പായി അവിടുന്നു ശിഷ്യന്മാരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുള്‍ ചെയ്തു. " നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ " (യോഹ. 20:22).
<br /><br /><br />
<b>ലേപനം എന്തിനെക്കുറിക്കുന്നു ? അത് എപ്രകാരം?</b>
സ്ഥൈര്യലേപനം മനുഷ്യനു സിദ്ധിക്കുന്ന സന്തോഷത്തെയും ബലത്തേയും സൂചിപ്പിക്കുന്നു. തൈലം, സ്വഭാവത്താലെ പൂശപ്പെടുന്ന ശരീരത്തില്‍ വ്യാപിച്ച് അതിനെ ലാഘവപ്പെടുത്തി ചൈതന്യം കൊടുക്കുന്നതുപോലെ, പരിശുദ്ധാരൂപിയുടെ വരപ്രസാദങ്ങള്‍ ആത്മാവില്‍ വ്യാപിച്ച് അതിനു ശക്തിയും വീര്യവും നല്കുന്നു.
<br /><br /><br />
<b>"സ്ഥൈര്യപ്പെടുത്തുന്നു" എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?</b>
ശരീരത്തില്‍ പൂശുന്ന തൈലം ശരീരത്തിനു ചൈതന്യം കൊടുക്കുന്നതുപോലെ, സ്ഥൈര്യലേപന കൂദാശ ജ്ഞാനവും ദൈവീകശക്തിയും നല്കി ദൈവരാജ്യ സാക്ഷിയാകുവാന്‍ ഒരുക്കുന്നുവെന്നര്‍ത്ഥമാകുന്നു.
<br /><br /><br />
<b>സ്ഥൈര്യലേപനത്തിന്റെ ശുശ്രൂഷകര്‍ ആര്?</b>
സാധാരണ ശുശ്രൂഷകര്‍ മെത്രാന്മാരും അസാധാരണമായി പ്രത്യേകം അനുവാദം ലഭിച്ച വൈദികരും ആകുന്നു.
<br /><br /><br />
<b>സ്ഥൈര്യലേപനം രണ്ടാമതും സ്വീകരിക്കാന്‍ പാടില്ലാത്തതെന്ത്?</b>
സ്ഥൈര്യലേപനം സ്വീകരിക്കുന്നയാളില്‍ അക്ഷയവും ശാശ്വതവുമായ അഴിയാത്ത മുദ്ര പതിയുന്നതുകൊണ്ട്.
<br /><br /><br />
<b>സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ കുറ്റമുണ്ടോ? അതെന്തുകൊണ്ട്?</b>
അറിഞ്ഞുകൊണ്ട് സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ ഗൗരവമായ പാപത്തില്‍ വീഴുന്നു. കാരണം ഈ കൂദാശയുടെ സ്വീകരണത്തിലൂടെ ശാശ്വതഫലം പുറപ്പെടുത്താന്‍ കഴിയില്ലെന്നൊ, പുറപ്പെടുത്തിയ ഫലം ക്ഷയിച്ചു പോയെന്നൊ കാണിക്കുന്നതുകൊണ്ട്. തന്മൂലം ദൈവത്തിനും ദിവ്യകൂദാശക്കും ആക്ഷേപവും അപമാനവും വരുത്തി വയ്ക്കുന്നു. അതിനാലത്രെ ദൈവദോഷത്തില്‍ വീഴുന്നത്.
<br /><br /><br />
<b>സ്ഥൈര്യലേപനം ആര്‍ക്കൊക്കെ സ്വീകരിച്ചുകൂടാ?</b>
മഹറോന്‍ ശിക്ഷമൂലം തിരുസ്സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റിനിറുത്തപ്പെട്ടവര്‍, ഇന്റര്‍ഡിക്ട് എന്ന സഭാ മുടക്കില്‍ ഉള്‍പ്പെട്ടവര്‍,പരസ്യമായി പാപത്തില്‍ ജീവിക്കുന്നവര്‍, പെസഹാ കടമ നിറവേറ്റിയിട്ടില്ലാത്തവര്‍ മുതലായവര്‍ക്ക് സ്ഥൈര്യലേപനം സ്വീകരിച്ചുകൂടാ.
<br /><br /><br />
<b>സ്ഥൈര്യലേപന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ഏവ?</b>
മുന്നൊരുക്കം, താല്‍ക്കാലിക ഒരുക്കം എന്നു രണ്ടുവിധം:
<br /><br /><br />
മുന്നൊരുക്കം
<br /><br />
(1) പരിശുദ്ധമായ ജീവിതം നയിക്കണം.
<br /><br />
(2) സ്ഥൈര്യലേപനത്തെക്കുറിച്ചും ക്രിസ്തു രഹസ്യത്തെക്കുറിച്ചും സഭാരഹസ്യത്തെക്കുറിച്ചുമുള്ള ആഴമായ അറിവ് ഉണ്ടാകണം.
<br /><br />
<b>വിശുദ്ധ തൈലം പൂശുമ്പോള്‍ നമ്മുടെ ചിന്ത എന്തായിരിക്കണം?</b>
പരിശുദ്ധാരൂപി തന്റെ ഏഴു ദാനങ്ങള്‍കൊണ്ടും മറ്റു ദൈവിക നന്മകള്കൊണ്ടും നമ്മെ സമ്പൂര്‍ണ്ണരാക്കുന്നുവെന്നും, നമ്മുടെ ഹൃദയത്തെ തന്റെ പ്രത്യേക ഭവനമായി തെരഞ്ഞെടുത്ത് പിതാവിനോടും പുത്രനോടും കൂടി വിശേഷ വിധമായി അതില്‍ വാസം ചെയ്യുവാന്‍ തുടങ്ങുന്നുവെന്നും വിചാരിക്കണം.
<br /><br />
<b>വിശുദ്ധതൈലം പൂശുമ്പോള്‍ നാം എന്താണ് പ്രാര്‍ത്ഥിക്കേണ്ടത്?</b>
ഒന്നാമതായി ദൈവം നല്കുന്ന ഈ കൃപയെക്കുറിച്ചു ദൈവത്തെ സ്തുതിക്കണം, നന്ദിപറയണം. അതിനുശേഷം ഇപ്പോള്‍ കൈക്കൊണ്ട ഈ വിശേഷനന്‍മകളെ ഒരിക്കലും നഷ്ടമാക്കിക്കളയാതെ മരണംവരെ അവയെ കാത്തു കൊള്ളുന്നതിന് പരിശുദ്ധാരൂപിയുടെ പ്രേരണയ്ക്കനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹവും സഹായവും ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കണം.
<br /><br />
<b>സ്ഥൈര്യലേപനത്തിന്റെ ഫലം എന്ത്?</b>
സമ്പൂര്‍ണ്ണമായ ദൈവവരപ്രസാദവും അക്ഷയമായ ജ്ഞാനമുദ്രയും പരിശുദ്ധാരൂപിയുടെ ദാനങ്ങളും ദൈവരാജ്യപ്രഘോഷണത്തിന് വേണ്ട ധൈര്യവും ലഭ്യമാകുന്നു.
<br /><br />
<b>സ്ഥൈര്യലേപനം സ്വീകരിക്കണമെന്ന കടമയുണ്ടോ?</b>
ഉണ്ട്. ദൈവരാജ്യത്തെയും അവിടുത്തെ നീതിയെയും ജീവിക്കുവാനും പ്രഘോഷിക്കുവാനും അതുവഴി പുണ്യ പൂര്‍ണ്ണത പ്രാപിക്കുന്നതിനും സ്ഥൈര്യലേപനം എന്ന കൂദാശ ആവശ്യമാണ് (മത്താ 6:33;5:48).
<br /><br />
<b>സ്ഥൈര്യലേപനം സ്വീകരിച്ചയാളുടെ കടമ</b>
ഈശോ ലോകരക്ഷകനാണെന്ന് ജീവിതം വഴി കാണിച്ചു കൊടുക്കുകയും, പ്രഘോഷിക്കുകയും ചെയ്യുക. ദൈവരാജ്യത്തിന്റെ വരവിനെ തടസ്സപ്പെടുത്തുന്ന പ്രലോഭനങ്ങളെ സധൈര്യം നേരിടുക. സ്വജീവനെ ബലികഴിച്ചുപോലും ദൈവരാജ്യം ഇന്നിന്റെ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-39253022705028497802017-07-02T12:09:00.003-07:002018-01-18T00:33:27.080-08:00ഒരാൾ നിങ്ങൾക്കായി കാത്തിരിക്കുന്നു<div dir="ltr" style="text-align: left;" trbidi="on">
<div style="border: 0px; font-stretch: inherit; margin-bottom: 20px; padding: 0px; vertical-align: baseline;">
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">വിശുദ്ധ കുര്‍ബാനയില്‍ ജീവന്റെ സാന്നിധ്യമുണ്ടേണ്ടാ? ജീവനില്ലാത്ത അപ്പത്തില്‍ ജീവനുള്ള ദൈവം സന്നിഹിതനാണെന്ന് പറയുന്നത് ശരിയാണോ? ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനായി കയറുമ്പോള്‍ ആദ്യമായി കാണുന്നത് സക്രാരിയാണ്. അപ്പോള്‍ ഒരു വ്യക്തിയുടെ മനസില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാം.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">അന്ത്യ അത്താഴത്തിന്റെ പശ്ചാത്തലത്തിലാണ് യേശു വിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നത്. താന്‍ ഏറെ സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട ശിഷ്യരോടൊത്ത് അവിടുന്ന് അവസാനമായി ഈ ലോകത്തില്‍ ഭക്ഷണത്തിനിരിക്കുകയാണ്. അവരെ ഉപേക്ഷിച്ചു പോകുവാന്‍ യേശുവിന്റെ മനസ് അനുവദിക്കുന്നില്ല. അവരോടുകൂടെ എന്നെന്നും ജീവിക്കുവാന്‍ - അവരോടുകൂടെ മാത്രമല്ല അവരുടെ വചനത്തിലൂടെ യേശുവില്‍ വിശ്വസിക്കുന്നവരുടെ കൂടെയും - അവിടുന്ന് തീവ്രമായി ആഗ്രഹിച്ചു.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="color: blue; font-size: 18px; line-height: 32px;"><b><u><br /></u></b></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="color: blue; font-size: 18px; line-height: 32px;"><b><u>സ്നേഹതീരുമാനത്തിന്റെ അടയാളം</u></b></span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">'എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ല' (യോഹന്നാന് 6:37) എന്ന് അവിടുന്ന് പറഞ്ഞത് ഒരു പൊള്ളയായ പ്രസ്താവന ആയിരുന്നില്ല. അത് യേശുവിന്റെ ഹൃദയത്തിന്റെ മാറ്റമില്ലാത്ത ഒരു ഭാവമായിരുന്നു. 'യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' (മത്തായി 28:20) എന്ന തന്റെ വാഗ്ദാനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുവാന്‍ അവിടുന്ന് തീരുമാനിച്ചതിന്റെ പ്രകടമായ അടയാളമാണ് വിശുദ്ധ കുര്‍ബാന.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">തന്റെ ജീവന് മനുഷ്യമക്കളുടെ വിമോചനത്തിനായി സമര്‍പ്പിച്ചതുകൊണ്ടുമാത്രം അവിടുന്ന് തൃപ്തനായില്ല. അവര്‍ക്ക് തുടര്‍ന്നും പോഷണം നല്കി വളര്‍ത്തുവാന്‍ അവിടുന്ന് തീവ്രമായി അഭിലഷിച്ചു. നാം യാത്ര പോകുമ്പോള്‍ ഭക്ഷണം കരുതാറുണ്ടല്ലോ. ഇതുപോലെ മനുഷ്യന്റെ ആത്മീയ യാത്രയില്‍ അവന് ശക്തി പകരുവാന്‍ അവിടുന്ന് തന്നെ ഭക്ഷണമായിത്തീര്‍ന്നു. 'എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല' (യോഹന്നാന് 6:35) എന്ന അവിടുത്തെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് വിശുദ്ധ കുര്‍ബാന.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതമായി വേണം വിശുദ്ധ കുര്‍ബാനയെ കാണുവാന്‍. കാരണം ആ അത്ഭുതം ഇന്നും അനുസ്യൂതം തുടര്‍ന്നുപോകുന്നു. അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് വാഴ്ത്തിക്കൊണ്ട് അവിടുന്ന് അരുള്‍ചെയ്തു. 'ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്.' അവിടുന്ന് കൂട്ടിച്ചേര്‍ത്തു, 'എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍.' വൈദികര്‍ ഇന്നും ദൈവാലയത്തില്‍ അപ്പമെടുത്ത് കൂദാശാവചനം ഉച്ചരിക്കുമ്പോള്‍ വെറും ഓസ്തി തിരുവോസ്തിയാകുന്നു. അപ്പം യേശുവിന്റെ ജീവനുള്ള ശരീരമായി രൂപാന്തരപ്പെടുന്നു.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">വിശുദ്ധ കുര്‍ബാനയിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവ് യേശുവിന്റെ വാക്കുകള്‍ തന്നെയാണ്. ആകാശവും ഭൂമിയും കടന്നുപോയാലും തന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. യേശു സത്യമാണ്. അതിനാല്‍ അവിടുത്തെ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള വാക്കുകള്‍ നാം സത്യമായിത്തന്നെ സ്വീകരിക്കണം. യേശു വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. അവിടുന്ന് പറഞ്ഞതെല്ലാം പ്രാവര്‍ത്തികമാക്കി. എങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള തന്റെ വാഗ്ദാനവും നിറവേറ്റപ്പെട്ടതായി നാം നിശ്ചയമായും ബോധ്യപ്പെടണം. യേശുവിന്റെ മറ്റ് വാഗ്ദാനങ്ങളെല്ലാം നാം വിശ്വസിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു. എന്നാല്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അവിടുത്തെ വാഗ്ദാനങ്ങള്‍ വിശ്വസിക്കാത്തത് ഒരു വൈരുദ്ധ്യമല്ലേ?</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="color: blue; font-size: 18px; line-height: 32px;"><u><b>ഒരു അനുഭവത്തിലേക്ക്</b></u></span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">വിശുദ്ധ കുര്‍ബാന ജീവിക്കുന്ന ദൈവപുത്രന് തന്നെയാണ്. വൈദികന് തിരുവോസ്തി ഉയര്‍ത്തി ആശീര്വദിക്കുമ്പോള് യഥാര്‍ത്ഥത്തില്‍ യേശു തന്നെയാണ് കരങ്ങളുയര്‍ത്തി അനുഗ്രഹിക്കുന്നത്, രോഗസൗഖ്യം നല്‍കുന്നത് എന്ന ബോധ്യം നല്കുവാന് ഒരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഈ സംഭവം ഒരു വ്യക്തിയുടെ ജീവിതത്തെ സമൂലം മാറ്റിമറിച്ചതാണ്. അദ്ദേഹത്തിന്റെ മുന്‍ഗണനാക്രമങ്ങളെ തിരുത്തിയ ഒന്നാണ്. അദ്ദേഹത്തിന്റെ പേര് പെദ്രോ അരൂപ്പെ. 1965 മുതല്‍ 1983 വരെ ദീര്‍ഘകാലം ഈശോസഭയുടെ സുപ്പീരിയര്‍ ജനറലായിരുന്നു അരൂപ്പെ അച്ചന്. ഈശോസഭാംഗങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സുപ്പീരിയര്‍. അവരുടെ പല ഭവനങ്ങളും അദ്ദേഹത്തോടുള്ള ആദരവിനാല്‍ 'അരൂപ്പെ ഭവനം' എന്നത്രേ വിളിക്കപ്പെടുന്നത്. ഈശോസഭയുടെ രണ്ടാം സ്ഥാപകന്‍ എന്ന് അദ്ദേഹത്തെ പലരും കരുതുന്നുണ്ട്. അത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനം.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">അദ്ദേഹം വൈദികനായതിന്റെ പിന്നില്‍ ഒരു ദിവ്യകാരുണ്യ ഇടപെടലുണ്ട്. 1907-ല്‍ സ്പെയിനിലാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കള്‍ ഭക്തരായ കത്തോലിക്കരായിരുന്നു. എന്നാല്‍ ചെറുപ്പത്തില്‍ ഒരു വൈദികനാകുവാനല്ല അദ്ദേഹം ആഗ്രഹിച്ചത്. പ്രത്യുത ഒരു ഡോക്ടറാകുവാനായിരുന്നു. തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി അദ്ദേഹം സ്പെയിനിലെ പ്രസിദ്ധമായ മാഡ്രിഡ് മെഡിക്കല്‍ സ്കൂളില്‍ ചേര്‍ന്നു. തന്റെ നിയോഗം ഒരു ഡോക്ടറാകുവാനുള്ളതാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ മാറ്റിയ ഒരു യാത്ര നടത്തുവാന്‍ ഇടയായി. അത് പരിശുദ്ധ അമ്മയുടെ വളരെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദിലേക്കായിരുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കണ്ണുകളിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ കണ്ടിരുന്നത്. വൈദ്യശാസ്ത്രം ഉപേക്ഷിച്ച അനേക രോഗികള്‍ ലൂര്‍ദ്ദില്‍ വച്ച് സുഖപ്പെടാറുണ്ട്. അത് പ്രധാനമായും സംഭവിക്കുന്നത് ദിവ്യകാരുണ്യപ്രദക്ഷിണ സമയത്താണ്.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">അരൂപ്പെയുടെ ഹൃദയത്തെ തൊടുവാന്‍ ഒരു പ്രകൃത്യാതീതമായ അത്ഭുതം ആവശ്യമായിരുന്നു. കണ്ട് വിശ്വസിക്കുവാന്‍ ദൈവം അദ്ദേഹത്തിന് അവസരമൊരുക്കി. അതും അദ്ദേഹത്തിന്റെ തൊട്ട് അടുത്തുതന്നെ. അദ്ദേഹം നിന്നിരുന്നതിന്റെ അടുത്ത് പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്ന ഒരു ബാലനെ അവന്റെ മാതാപിതാക്കള്‍ കിടത്തിയിരുന്നു. വൈദികന് വിശുദ്ധ കുര്‍ബാന ഉയര്‍ത്തി ആശീര്‍വദിക്കുന്ന നിമിഷം അത് സംഭവിച്ചു. അരൂപ്പെയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതുവരെ തളര്‍ന്നിരുന്ന ആ ബാലന് കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു. യേശു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പലസ്തീനായില്‍ ചെയ്ത അത്ഭുതങ്ങള്‍ ഇന്നും അവിടുന്ന് തുടര്‍ന്ന് ചെയ്യുന്നുവെന്നും മാത്രമല്ല വിശുദ്ധ കുര്‍ബാനയില്‍ യേശു സത്യമായും സന്നിഹിതനാണെന്നും വിശ്വസിക്കുവാന്‍ അരൂപ്പെയ്ക്ക് ഇനി വേറെ തെളിവ് ആവശ്യമില്ലല്ലോ.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="color: blue; font-size: 18px; line-height: 32px;"><b><u>ലോകം ചെറുതാവുമ്പോള്‍</u></b></span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">ആ വിസ്മയകരമായ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്. ''യേശുവിന്റെ തൊട്ടടുത്ത് ഞാന്‍ നില്ക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അവിടുത്തെ സര്‍വ്വശക്തി ഞാന്‍ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അപ്പോള്‍ എന്റെ ചുറ്റിലുമുള്ള ലോകം വളരെ ചെറുതായി എനിക്ക് തോന്നി.'' അദ്ദേഹം ലൂര്‍ദ്ദില്‍ നിന്ന് മാഡ്രിഡിലേക്ക് മടങ്ങി. പക്ഷേ തന്റെ മെഡിക്കല്‍ പഠനം തുടരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">അദ്ദേഹം ഇപ്രകാരം അക്കാലം ഓര്‍മ്മിച്ചെടുക്കുന്നു. ''മെഡിക്കല്‍ പുസ്തകങ്ങള്‍ എന്റെ കൈയില്‍ നിന്ന് താഴെ വീഴുന്നതുപോലെ എനിക്ക് തോന്നി. അവയെക്കുറിച്ച്, ഞാന്‍ മനുഷ്യ ശരീരത്തില്‍ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ച്, ഒക്കെ മുമ്പ് ഞാന്‍ വളരെ ആവേശത്തോടെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവയൊക്കെ അര്‍ത്ഥരഹിതമായി എനിക്ക് തോന്നി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ ഒരു ചിത്രം മാത്രമേയുള്ളൂ. വൈദികന് വിശുദ്ധ കുര്‍ബാന ഉയര്‍ത്തി ആശീര്‍വദിക്കുന്നതും ആ ബാലന് ചാടിയെഴുന്നേല്ക്കുന്നതും. (Ref. James Martin SJ: My Life with the Saints. P. 104)</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">യേശു അരൂപ്പെയുടെ മനസിനെ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് മുമ്പില്‍ ഒറ്റ വഴി മാത്രം. അത് ജീവിക്കുന്ന ദൈവത്തിന്റെ ഒരു പുരോഹിതനാകുക. അവിടുത്തെ കരങ്ങളില്‍ ഉയര്‍ത്തുവാനുള്ള മഹാഭാഗ്യത്തിനായി സ്വജീവിതം സമര്‍പ്പിക്കുക. അങ്ങനെയാണ് അദ്ദേഹം തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഈശോസഭയില്‍ ചേര്‍ന്നത്.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">പ്രിയപ്പെട്ടവരേ, യേശു നിങ്ങളെ അത്യധികമായി സ്നേഹിക്കുന്നു. ജീവന്റെ ഉടയവനായ അവിടുന്ന് നിങ്ങളോടുള്ള അനന്തസ്നേഹത്തെപ്രതി ജീവന് വെടിഞ്ഞ് ഒരു അപ്പത്തിന്റെ രൂപത്തില്‍ ദൈവാലയത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. നീ ഇപ്പോള്‍ നിരാശനാണെങ്കില്‍ നിന്നെ ആശ്വസിപ്പിക്കുവാന്‍ യേശു ആഗ്രഹിക്കുന്നു. നീ തളര്‍ന്നവനാണെങ്കില്‍ നിന്നെ ബലപ്പെടുത്തുവാന്‍ അവിടുന്ന് തയ്യാറാണ്. എല്ലാവരും, നിന്റെ ഉറ്റവര്‍ പോലും നിന്നെ ഉപേക്ഷിച്ചുവെന്ന് നീ ചിന്തിക്കുന്നു. പക്ഷേ ഒരു നാളും ഉപേക്ഷിക്കാത്തവന് ഇവിടെ ഉണ്ട്. അവിടുത്തെ വാക്കുകള്‍ക്ക് മാറ്റമില്ല. നീ പാപത്തിന്റെ വഴികളില്‍ അനേക കാതം സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും നിന്റെ മനസ് അസ്വസ്ഥമാണ്. സാരമില്ല, അവിടുത്തെ പക്കലേക്കു ചെല്ലൂ, അവിടുന്ന് ഇന്നും ഇങ്ങനെ പറയുന്നുണ്ട്. ''എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല'' (യോഹന്നാന് 6:35). അവിടുത്തെ സന്നിധിയില്‍ ശാന്തമായി ഇരിക്കുക. അവിടുന്ന് ചൊരിയുന്ന സമാധാനം നിന്നെ മൂടുന്നത് നിശ്ചയമായും അനുഭവിച്ചറിയുവാന്‍ സാധിക്കും.</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;">ദിവ്യകാരുണ്യത്തില്‍ സത്യമായും സന്നിഹിതനായിരിക്കുന്ന ദൈവപുത്രാ, ഞാന്‍ അങ്ങയില്‍ വിശ്വസിക്കുന്നു. അങ്ങയെ ആരാധിക്കുന്നു. അങ്ങയെ കാണുവാനായി എന്റെ വിശ്വാസത്തിന്റെ കണ്ണുകള്‍ തുറന്നാലും. എന്റെ കൂടെ വസിക്കുവാന്‍ സ്വജീവന്‍ വെടിഞ്ഞ അങ്ങയുടെ അനന്തസ്നേഹത്താല്‍ എന്റെ മനസിനെ നിറക്കണമേ. എന്റെ എല്ലാ ദാഹങ്ങളും അങ്ങനെ ശമിക്കട്ടെ. ഞാന്‍ എന്നും അങ്ങയുടേതായി മാറട്ടെ. പരിശുദ്ധ അമ്മേ, ദിവ്യകാരുണ്യ നാഥേ, എനിക്കായി പ്രാര്‍ത്ഥിച്ചാലും. വിശുദ്ധ യൗസേപ്പിതാവേ എനിക്കായി പ്രാര്‍ത്ഥിക്കണമേ. ആമേന്‍</span></span><br />
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<span style="color: #626262; font-family: "notosansmalayalam" , "arial" , "tahoma" , sans-serif;"><span style="font-size: 18px; line-height: 32px;"><br /></span></span>
<br />
<div style="color: #626262; font-family: notosansmalayalam, arial, tahoma, sans-serif; font-size: 18px; line-height: 32px;">
<br /></div>
</div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-48351396078311975752017-01-31T01:33:00.000-08:002017-01-31T01:39:03.093-08:00നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്'<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZaqUbZacNe4cB3GhYq4SiwX2UxLwF-WjrR0jmJGTdshV0lC7S35UQaCh-CKUQRY3cOnPr4A8dV38wEWjPqw2aOoLktEIYPP0xuRb3kbzGOlkNrAyFwd3_ME2IomdZHxQbUoK-w6kLWUQ/s1600/Psalm-139-16-You-Saw-Me-Before-I-Was-Born-yellow-copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="281" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZaqUbZacNe4cB3GhYq4SiwX2UxLwF-WjrR0jmJGTdshV0lC7S35UQaCh-CKUQRY3cOnPr4A8dV38wEWjPqw2aOoLktEIYPP0xuRb3kbzGOlkNrAyFwd3_ME2IomdZHxQbUoK-w6kLWUQ/s400/Psalm-139-16-You-Saw-Me-Before-I-Was-Born-yellow-copy.jpg" width="400" /></a></div>
<br />
<br />
<br />
ജോലിക്ക് പോകാന്‍ തിരക്ക് പിടിച്ചൊരുങ്ങുന്ന ആ പ്രഭാതത്തില്‍ പരിഭവം
നിറഞ്ഞ മുഖവുമായി അമ്മ മുന്നിലെത്തി. ''എന്റെ മോളേ, നീ ആ ജാതകം ഇങ്ങനെ
ഒളിപ്പിച്ചു വയ്ക്കാതെ ഒന്നെടുത്തു താ. ക്രിസ്തുവില്‍
വിശ്വസിക്കുന്നുവെങ്കിലും നാം ഇപ്പോഴും ഹൈന്ദവര്‍തന്നെയായതിനാല്‍
ഹൈന്ദവക്രമങ്ങള്‍ പിന്തുടര്ന്നാലേ നിന്റെ വിവാഹം നടക്കൂ.<br />
അതൊന്ന് നടന്ന് കണ്ടാല്‍ എനിക്കും നിന്റെ അച്ഛനും എത്ര സമാധാനമാകുമെന്ന് എന്റെ മോളെന്താ ഓര്‍ക്കാത്തേ?''<br />
<br />
അക്രൈസ്തവരായ
ഞങ്ങളുടെ കുടുംബം ഈശോയെ കണ്ടുമുട്ടി സ്നേഹിക്കുകയും ജീവിതത്തിന്റെ നാഥനായി
സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞതാണ്. പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും
ഒന്നും ഞങ്ങളനുഭവിച്ചറിഞ്ഞ കര്‍ത്താവിന്റെ സ്നേഹത്തില്‍നിന്ന് ഞങ്ങളെ
പിന്മാറ്റിയില്ല. മറിച്ച് കടുത്ത അഗ്നിപരീക്ഷണങ്ങള്‍ വേദനകളില്‍
വിട്ടകലാതെ ചേര്‍ത്തുപിടിച്ച് ഒപ്പം നടക്കുന്ന ആ വാത്സല്യസാന്നിധ്യം
അനുഭവിച്ചറിയാനുള്ള അവസരങ്ങളായി പരിണമിച്ചു. കഴിഞ്ഞുപോയ ചുരുങ്ങിയ
വര്‍ഷങ്ങളിലൂടെ ദൈവവും കര്‍ത്താവുമെന്നതിലുപരി ഈശോ എനിക്ക് വാത്സല്യനിധിയായ
പിതാവും കരുതുന്ന സഹോദരനും ഒരു നിമിഷംപോലും വേര്‍പിരിയാതെ എന്നോടൊപ്പം
നടക്കുന്ന ഏറ്റവും പ്രിയസുഹൃത്തും ഒക്കെയായി തീര്‍ന്നു.<br />
<br />
ഓരോ
മനുഷ്യനെയും ദൈവം നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചുവെന്നും തന്റെ നിശ്ചയം
ഓരോ ജീവിതത്തിലും അവിടുന്ന് കൃത്യമായി നിറവേറ്റുമെന്നും കര്‍ത്താവ് ബോധ്യം
തന്ന നാളുകളില്‍ ഞാനെടുത്തു മാറ്റിയതാണ് 'ജാതകം'. വിശുദ്ധ ഗ്രന്ഥത്തിലെ ഈ
വചനങ്ങളായിരുന്നു അതിനെനിക്ക് പ്രചോദനമായത്: ''എനിക്ക് രൂപം
ലഭിക്കുന്നതിനുമുന്‍പുതന്നെ അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്ക്
നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അങ്ങയുടെ
പുസ്തകത്തില്‍ അവ എഴുതപ്പെട്ടു'' (സങ്കീ. 139:16).<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlRhhYTYecqbHO8kOK6KWdsyDMa-uATVqW1shqDoVphhwlvRleIpteGXXtA2EuPhE0Isz_E_nxb3tyYokBkU3R44Bbaxn2nmHR7qFUHhKECW7HSsYkeoptOL1v5_eJstemcp0S6lhL-iM/s1600/Psalm-139-16-You-Saw-Me-Before-I-Was-Born-purple-copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="282" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlRhhYTYecqbHO8kOK6KWdsyDMa-uATVqW1shqDoVphhwlvRleIpteGXXtA2EuPhE0Isz_E_nxb3tyYokBkU3R44Bbaxn2nmHR7qFUHhKECW7HSsYkeoptOL1v5_eJstemcp0S6lhL-iM/s400/Psalm-139-16-You-Saw-Me-Before-I-Was-Born-purple-copy.jpg" width="400" /></a></div>
അച്ഛനമ്മമാരെ ഞാന്‍ ഒത്തിരിയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും
ചെയ്യുന്നുണ്ട്. അതേസമയം, മുന്നോട്ട് നോക്കാന്‍ ഇനി ഒന്നുമില്ലെന്ന
വിധത്തില്‍ തകര്‍ന്നുപോയ ഞങ്ങളുടെ ജീവിതത്തിന് പുതിയ അര്‍ത്ഥവും
പ്രത്യാശയും നല്കി വഴി നടത്തുന്ന, അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിന്
മുന്‍പേ എന്നെ അറിഞ്ഞ് സ്നേഹിച്ചു തുടങ്ങിയ എന്റെ കര്‍ത്താവിനെ
മനുഷ്യബുദ്ധിയില്‍ എഴുതിവച്ച ഒരു ജാതകക്കുറിപ്പിലാശ്രയിച്ച്
വേദനിപ്പിക്കാന്‍ എനിക്കത്രപോലുമാവില്ല.<br />
<br />
പ്രശ്നപരിഹാരം<br />
<br />
ഇങ്ങനെ
ജാതകപ്രശ്നം അസ്വസ്ഥതയായപ്പോള്‍, ഞാന്‍ കര്‍ത്താവിന്റെ
സന്നിധിയില്‍ത്തന്നെ അഭയംതേടി. ''എന്റെ ഈശോ, ഈ വിഷയം ഞാനങ്ങയുടെ കരങ്ങളില്‍
വിട്ടുതരുന്നു. ജാതകം അമ്മയ്ക്ക് എടുത്തു കൊടുത്തേക്കാം. പക്ഷേ, എന്റെ
ഭൂതകാലവും വര്‍ത്തമാനവും ഭാവിയും എല്ലാം അങ്ങ് അറിയുന്നുണ്ട്. എന്റെ വിവാഹം
നടത്താന്‍ അങ്ങ് തീരുമാനിച്ചാല്‍പ്പിന്നെ ഇതൊന്നും വേണ്ടെന്നും
എനിക്കറിയാം. അങ്ങയുടെ ഹിതമല്ലാത്ത ഒന്നും എന്റെ ജീവിതത്തില്‍
കടന്നുവരരുതേ...'<br />
ഇങ്ങനെ പ്രാര്‍ത്ഥിച്ച് അമ്മയ്ക്ക് ഞാന്‍ ജാതകം
എടുത്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് ആര്‍ക്കോ കൊടുക്കാന്‍ ജാതകത്തിനായി അമ്മ
അലമാര തുറക്കുമ്പോള്‍ ഞാനും വീട്ടിലുണ്ടായിരുന്നു. ''എന്റെ
കര്‍ത്താവേ...!'' എന്ന അമ്മയുടെ അമ്പരന്നുള്ള വിളികേട്ട് അങ്ങോട്ട്
കടന്നുചെന്ന ഞാന്‍ കണ്ടത് വളരെ വിചിത്രമായ ഒരു കാഴ്ചയാണ്. നീല നിറത്തിലുള്ള
പ്ലാസ്റ്റിക് പുറംചട്ടയുള്ള ആ കൊച്ചുപുസ്തകത്തിന്റെ പുറംചട്ടയൊഴികെ എല്ലാ
താളുകളും ചിതലരിച്ചപോലെ പൊടിഞ്ഞിരിക്കുന്നു. ഒരു വരിപോലും അതില്‍നിന്ന്
വായിച്ചെടുക്കാനാവില്ല. ചുറ്റിനും ഇരുന്ന തുണികള്‍ക്ക് ഒരു കുഴപ്പവുമില്ല
താനും.<br />
<br />
ഈ സംഭവത്തിനുശേഷം ഒരു വര്‍ഷം തികയുന്നതിനുമുന്‍പ്
കര്‍ത്താവ് എന്റെ വിവാഹം നടത്തി. ഹൈന്ദവനായി ജനിച്ചുവളര്‍ന്ന, എന്നാല്‍
ജീവിതത്തിന്റെ ഇരുള്‍വീണ ഒരു വഴിത്താരയില്‍വച്ച് യേശു എന്ന സത്യപ്രകാശത്തെ
അനുഭവിച്ചറിയാനും സ്നേഹിക്കാനും അനുഗ്രഹം ലഭിച്ച ഒരാളെ കര്‍ത്താവ് എനിക്ക്
ജീവിതപങ്കാളിയായി നല്കി. ഈശോയിലുള്ള ഉറച്ച വിശ്വാസം എന്ന ഒറ്റ
പൊരുത്തത്തില്‍ ഞങ്ങള്‍ ഒന്നിച്ചു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മാമോദീസ
സ്വീകരിക്കാനുള്ള അനുഗ്രഹവും കര്‍ത്താവ് നല്കി. അവിടുന്ന് സമ്മാനിച്ച രണ്ട്
കുഞ്ഞുങ്ങളുമൊത്ത് ദൈവകൃപയാല്‍ ഞങ്ങള്‍ സന്തോഷമായി ജീവിക്കുന്നു.<br />
<br />
കര്‍ത്താവിന്റെ ഉള്ളംകൈയില്‍<br />
<br />
ഇന്ന്
ക്രൈസ്തവരായ പലരും വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നതും
വാരഫലത്തിലൂടെയും കൈനോട്ടത്തിലൂടെയും മറ്റും ഭാവി അറിയാന്‍ താല്പര്യം
കാണിക്കുന്നതും കാണുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കാറുണ്ട്.
പെറ്റമ്മയെക്കാള്‍ നമ്മെ സ്നേഹിക്കുന്ന കര്‍ത്താവിന്റെ പരിപാലനയിലുള്ള
അവിശ്വാസമല്ലേ ഇത്തരം കുറുക്കു വഴികളിലൂടെ ഭാവി അറിയാനും ആസൂത്രണം
ചെയ്യാനുമൊക്കെ പ്രേരിപ്പിക്കുന്നത്?<br />
<br />
സ്വന്തം ഭാവിയും
ഭൂതകാലവുമൊക്കെ വിവരിച്ചു കേള്‍ക്കാന്‍ മറ്റൊരാള്‍ക്ക് മുന്പില് കൈ
നിവര്‍ത്തി നില്ക്കുമ്പോള് ഒന്നോര്‍ക്കണം - നമ്മുടെതന്നെ ഹസ്തരേഖകളില്‍
നമ്മുടെ ജീവിതം കുറിച്ചിടുകയല്ല, സ്വന്തം കൈവെള്ളയില്‍ നാം ഓരോരുത്തരെയും
രേഖപ്പെടുത്തി വ്യക്തിപരമായി കരുതുകയാണ് അവിടുന്ന് ചെയ്യുന്നത്. ''ഇതാ
നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു'' (ഏശ. 49:16).<br />
<br />
ആകാശത്തിലെ
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം അടിസ്ഥാനപ്പെടുത്തിയുള്ള
ഭാവിപ്രവചനങ്ങളുടെ പിറകെ ഓടുമ്പോള്‍ ഓരോ ക്രിസ്ത്യാനിയും മറന്നുപോകുന്ന
സത്യമിതാണ് - മനുഷ്യരുടെ ശാസ്ത്രവും കണക്കുകളും ഒക്കെ തെറ്റിപ്പോകാം.
എന്നാല്‍, ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുമെല്ലാം സൃഷ്ടിച്ച പ്രപഞ്ച നാഥനായ
കര്‍ത്താവിന്റെ കണക്കുകള്‍ അണുവിടപോലും പിഴക്കില്ല.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPvGUQG9GdMCzlyR4ihKH7YeuHFR3laVny-ivPChY4rNQuzhan3T4xeKlxVcR1UxcYQVT4YRUKvPFrUjqsw2QGjiSOTLqXPfHtIZ_1iYagZ3-4U4tJ9-N7q5xupzVcM3ptveE9mgkAj_c/s1600/Psalm+139-16+You+Saw+Me+Before+I+Was+Born+lemon.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPvGUQG9GdMCzlyR4ihKH7YeuHFR3laVny-ivPChY4rNQuzhan3T4xeKlxVcR1UxcYQVT4YRUKvPFrUjqsw2QGjiSOTLqXPfHtIZ_1iYagZ3-4U4tJ9-N7q5xupzVcM3ptveE9mgkAj_c/s400/Psalm+139-16+You+Saw+Me+Before+I+Was+Born+lemon.jpg" width="400" /></a></div>
<br />
<br />
<br />
<br />
എനിക്കായുള്ള പദ്ധതി<br />
<br />
നമ്മെക്കുറിച്ച് വ്യക്തവും മനോഹരവുമായ പദ്ധതി ഒരുക്കി നമ്മുടെ ജീവിതം ക്രമപ്പെടുത്തുന്നവനാണ് അവിടുന്ന്. ''നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്'' (ജറെ. 29:11). ഈ പദ്ധതി വെളിപ്പെട്ടു കിട്ടാന്‍ ഹൃദയം തുറന്നൊന്ന് വിളിച്ചാല്‍ മാത്രം മതി. കര്‍ത്താവ് പറയുന്നു: ''എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിയ്ക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും'' (ജറെ. 33:3).<br />
<br />
വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോടെ നമ്മളന്വേഷിക്കുന്ന ഏത് ചോദ്യത്തിനും ഉത്തരമരുളുന്നവനാണ് കര്‍ത്താവ്. ഈ ഉത്തരങ്ങള്‍ മുഖ്യമായും നാം കണ്ടെത്തുക വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ ഹൃദയത്തില്‍ ശക്തമായി ഉയരുന്ന പരിശുദ്ധാത്മാവിന്റെ തോന്നലുകളായും അതുമല്ലെങ്കില്‍ ദൈവത്തോട് ചേര്‍ന്നു ജീവിക്കുന്ന മറ്റ് സഹോദരങ്ങളിലൂടെയുമൊക്കെ ദൈവഹിതം വെളിപ്പെട്ട് കിട്ടാറുണ്ട്. അതിനാല്‍ പരിമിതമായ നമ്മുടെ കഴിവുകളിലും സമ്പത്തിലും ആശ്രയിച്ച് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്തും അതിനായി കഠിനപ്രയത്നം ചെയ്തും നമ്മള് സമയം പാഴാക്കുന്നതെന്തിന്?<br />
<br />
സര്‍വശക്തനും നമ്മുടെ പിതാവുമായ കര്‍ത്താവിന്റെ കരങ്ങളില്‍ നമ്മുടെ ജീവിതങ്ങളെ വിട്ടുകൊടുക്കാം. ദൈവപരിപാലനയില്‍ പരിപൂര്‍ണ വിശ്വാസത്തോടെ ആശ്രയിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ ദൈവമക്കളാകാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് കൂട്ടായിരിക്കട്ടെ.<br />
<br />
സുഗന്ധി മരിയ വിജയ്<br />
<br />
<br />
<br />
<span class="st"><br /><i></i></span></div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-54850324306348837572016-05-22T16:04:00.003-07:002016-05-22T16:07:01.235-07:00ജീസസ് യൂത്ത്<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeekWGHCAKIH1KFDoBDjeftvOyGtnXwiDfltvrkfawD6cw3qKrTqfUTJjN_rFEMX6B1J7yHPVZUzf_CYyaKJPanb3FekimhHAQ8iwNoYEP901YQY8wbdGivxdF_ZZ9JVWnxIARojOvSQ0/s1600/201615508-696x398.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="182" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeekWGHCAKIH1KFDoBDjeftvOyGtnXwiDfltvrkfawD6cw3qKrTqfUTJjN_rFEMX6B1J7yHPVZUzf_CYyaKJPanb3FekimhHAQ8iwNoYEP901YQY8wbdGivxdF_ZZ9JVWnxIARojOvSQ0/s320/201615508-696x398.jpg" width="320" /></a></b></div>
<br />
<br />
<br />
<b>വത്തിക്കാൻ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യമുന്നേറ്റം.</b><br />
1970-കളിൽ കേരളത്തിൽ തുടക്കം- 1985 ൽ ജീസസ്യൂത്ത് എന്ന പേര് ലഭിച്ചു-
2008 മുതൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ അംഗീകാരം- മുപ്പതിലധികം
രാജ്യങ്ങളിൽ സാന്നിധ്യം- 2010-ൽ കൊച്ചിയിൽ വച്ച് 22000ലധികം പേർ പങ്കെടുത്ത
ജൂബിലി സമ്മേളനം-. 2016 ൽ വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ
ലെയിറ്റിയുടെ അംഗീകാരം-മിഷനറി ശിഷ്യത്വം എന്ന ലക്ഷ്യത്തിലൂന്നിയുള്ള
പരിശീലന പരിപാടികൾ- വ്യക്തിപരമായ പ്രാർഥന, ദൈവവചന പഠനം, കൂട്ടായ്മ,
കൂദാശകൾ, പാവങ്ങളോടുള്ള പക്ഷം ചേരൽ, സുവിശേഷവത്കരണാഭിമുഖ്യം. എന്നിവ
ആധ്യാത്മികതയുടെ അടിസ്ഥാനം.<br />
<b>ചരിത്രനിമിഷം</b><br />
2016 മെയ ് മാസം 20-ാം തീയതി ഉച്ചയ്ക്ക് 11 മണി. വളരെ ചെറിയ രീതിയിൽ
കേരളത്തിൽ ആരംഭിച്ച് ഇന്ന് മുപ്പതിലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി
മാറിയ ജീസസ്യൂത്ത് മുന്നേറ്റത്തിന് വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ
ലെയിറ്റിയുടെ അംഗീകാരം. വത്തിക്കാൻ അംഗീകരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള
ആദ്യത്തെ അന്തർദേശീയ മുന്നേറ്റമാവുകയാണ് ജീസസ്യൂത്ത്.<br />
<b>ദൈവപരിപാലനയുടെ ആഘോഷം</b><br />
ജീസസ്യൂത്ത് മുന്നേറ്റത്തെ അറിയുകയും, സ്നേഹിക്കുകയും ചെയ്യുന്ന
എല്ലാവരെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെയും കൃതജ്ഞതാ
പ്രകാശനത്തിന്റെയും ദിനങ്ങളാണിന്ന്. മുന്നേറ്റത്തിന്റെ പ്രാരംഭ പ്രവർത്തകരെ
സംബന്ധിച്ചിടത്തോളം അവരെ മുന്നോട്ടു നയിച്ച ഒരു സ്വർഗീയ
സന്ദേശമുണ്ടായിരുന്നു. ‘ഞാൻ നിങ്ങളെ പടിപടിയായി നയിക്കു’മെന്നതായിരുന്നു
അത്. മുപ്പതിലധികം വർഷങ്ങൾ നീളുന്ന മുന്നേറ്റത്തിന്റെ യാത്രയിലെ
ദൈവപരിപാലനയ്ക്ക് കൃതജ്ഞതയർപ്പിക്കാനായി അങ്കമാലിയിൽ ഒത്തുചേരുന്നു. അർഥ
സമ്പൂഷ്ടമായ പേരോടുകൂടി ‘ദൈവ പരിപാലനയുടെ ആഘോഷം’. മെയ് 22-ന് അങ്കമാലിയിൽ.<br />
<b>വളർച്ചയുടെ വഴികൾ</b><br />
1975-76 കാലഘട്ടത്തിലാണ് ആഗോള കത്തോലിക്കാ സഭയിൽ ഒരു പുതുവസന്തത്തിന്
കാരണമായ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കേരള മണ്ണിലെത്തുന്നത്. ഈ
നവീകരണത്തിന്റെ ഭാഗമായ യുവജനങ്ങളിൽ നിന്നാണ് ജീസസ്യൂത്തിന്റെ വളർച്ച.
അന്നത്തെ ദേശീയ ചെയർമാനായിരുന്ന ഫാ.ഫിയോ മസ്ക്കരനാസിന്റെ
നിർദേശമനുസരിച്ചാണ് കേരളത്തിലെ യുവജനങ്ങളുടെ ഇടയിലെ സാധ്യതകൾ കണ്ടെത്താനായി
ഫാ.ജസ്റ്റിൻ പിൻഹീറോയും, പ്രൊ.ആലീസുകുട്ടിയും, ഡോ. എഡ്വേർഡ്
എടേഴത്തുമടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. കമ്മിറ്റിയുടെ
നേതൃത്വത്തിൽ 1978 ഡിസംബറിൽ എറണാകുളത്ത് തേവര കോളജിൽ വച്ച് പ്രഥമ
കരിസ്മാറ്റിക് യുവജന കൺവെൻഷൻ നടന്നു. ആയിരത്തോളം യുവജനങ്ങൾ പങ്കെടുത്ത ആ
സമ്മേളനം, മുന്നേറ്റത്തിന്റെ ചരിത്രത്തിലെ നിർണായകമായൊരു സംഭവമായി മാറി.<br />
<b>യാത്ര തുടരുമ്പോൾ</b><br />
വിദഗ്ധ പരിശീലകനും സിംഗപ്പൂരിലെ ഇവാഞ്ചലൈസേഷൻ 2033 ഡയറക്ടറുമായ ഫാ.ജിനോ
ഹെൻട്രിക്സിന്റെ പരിശീലനങ്ങളും ഇടപെടലുകളും 1980കളിൽ ജീസസ്യൂത്തിന്റെ
വളർച്ചയുടെ വഴികളിൽ നിർണായകമായി. ഫസ്റ്റ് ലൈൻ എന്ന പേരിൽ പിന്നീടറിയപ്പെട്ട
ആദ്യത്തെ നേതൃത്വ കൂട്ടായ്മ രൂപപ്പെടുന്നത് ആ നാളുകളിലാണ്.<br />
<b>പേരു കിട്ടിയ വർഷം 1985</b><br />
1985 അന്താരാഷ്ട്ര യുവജന വർഷമായി ഐക്യരാഷ്ട്ര സംഘടനയും, മാർപാപ്പയും
പ്രഖ്യാപിച്ചു. ഫസ്റ്റ് ലൈനിന്റെ നേതൃത്വത്തിൽ വലിയൊരു യുവജന ഒത്തു
ചേരലിനുള്ള ഒരുക്കങ്ങൾ തുടങ്ങി. യേശു, യുവാക്കൾ എന്നൊക്കെയുള്ള യുവത്വം
തുടിച്ചു നിൽക്കുന്ന ഒരു പേരിനായി അന്വേഷണം തുടങ്ങി. അതൊരു പ്രാർഥനാ
വേളയായിരുന്നു. യുവജനങ്ങൾ ആവേശ ഭരിതരായി മാർച്ച് ചെയ്തു പോകുന്ന ഒരു
കാഴ്ചയുടെ പശ്ചാത്തലത്തിൽ ജീസസ്… യൂത്ത് എന്ന പേര് ആദ്യം നിർദേശിച്ചത്
ഫാ.ജോസ് പാലാട്ടി സി.എം.ഐ ആണ്. ഏതാണ്ട് രണ്ടായിരത്തിലധികം പേർ പങ്കെടുത്ത
കോൺഫറൻസിന്റെ പേരങ്ങനെ ജീസസ്യൂത്ത് 85 എന്നായി. കോൺഫറൻസ് കഴിഞ്ഞ്
മടങ്ങിയവർ പരസ്പരം ജീസസ് യൂത്ത് എന്നു വിളിച്ചു. അങ്ങനെ കോൺഫറൻസിന്റെ പേര്
മുന്നേറ്റത്തിന്റെയും അതിൽ പങ്കെടുത്തവരുടേതുമായി.<br />
<b>വിരുതകുളങ്ങര പിതാവ്</b><br />
എളിമയുടെയും വിനയത്തിന്റെയും സൗഹൃദത്തിന്റെയും പ്രോത്സാഹനത്തിന്റെയും
ഇടയസാന്നിധ്യമാണ് നാഗ്പൂർ അതിരൂപതയുടെ മെത്രാൻ എബ്രാഹം വിരുതകുളങ്ങര.
സൗഹൃദം പങ്കിടാനും തമാശകൾ പറയാനും മാത്രമല്ല ഗഞ്ചകളിക്കാനും, ഫുട്ബോൾ
ആസ്വദിക്കാനും യുവജനങ്ങൾക്കൊപ്പം കൂടുന്ന ആർച്ച് ബിഷപ്പ് എബ്രഹാം
വിരുതകുളങ്ങരയാണ് 2008 മുതൽ ജീസസ്യൂത്തിന്റെ എപ്പിസ്കോപ്പൽ അഡൈ്വസർ. ഭാരത
കത്തോലിക്കാ മെത്രാൻ സമിതിയാണ് ആ നിയമനം നടത്തിയിരിക്കുന്നത്.
പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരമെന്ന ചരിത്ര നിമിഷത്തിലേയ്ക്കുള്ള
യാത്രയിൽ പിതാവിന്റെ ഇടപെടലുകൾ നിർണായകമായി.<br />
<b>കൗൺസിലുകൾ</b><br />
ജീസസ്യൂത്ത് നേതൃത്വ സമിതികളെ കൗൺസിലുകൾ എന്നാണ് വിളിക്കുന്നത്. ഇപ്പോൾ
നിലവിലിരിക്കുന്ന അന്തർദേശീയ കൗൺസിലിന്റെ കോ-ഓർഡിനേറ്റർ ബാംഗ്ലൂരിൽ
താമസമാക്കിയിരിക്കുന്ന പരിശീലകനും, പ്രഭാഷകനുമായ സി.സി.ജോസഫ് ആണ്. ദേശീയ
കൗൺസിലിന് ചുക്കാൻ പിടിക്കുന്നത് ബാംഗ്ലൂർ സ്വദേശിയായ ഷോയി മണവാളനാണ്.
കൗൺസിലുകളുടെ കാലാവധി മൂന്നു വർഷമാണ്. കേരള ജീസസ്യൂത്ത് കൗൺസിലിനു
നേതൃത്വം നൽകുന്നത് മാനന്തവാടി സ്വദേശിയും കോഴിക്കോട് എൻ. ഐ. റ്റി. യിലെ
ഗവേഷകനുമായ മിഥുൻ പോൾ ആണ്.<br />
<b>ചാപ്ലയിൻ</b><br />
ബിറ്റാജു അച്ചനാണ് ( ഫാ.ബിറ്റാജു ) ജീസസ്യൂത്ത് ഇന്റർ നാഷണൽ
കൗൺസിലിന്റെ ചാപ്ലയിൻ. ദീർഘ നാളുകളായ അദ്ദേഹം ബംഗളൂരുവിൽ
പ്രവർത്തിക്കുകയായിരുന്നു. 2015 മുതൽ ആസ്സാമിലെ തമൽപൂർ എന്ന സ്ഥലത്താണ്,
അച്ചൻ ട്രിനിറ്റേറിയൻ സഭാംഗമാണ്.വിജയപുരം രൂപതാംഗമായ തറയിലച്ചൻ(ഫാ.തോമസ്
തറയിൽ) അന്താരാഷ്ട്ര കൗൺസിലിലെ ആനിമേറ്ററാണ്.ഇന്ത്യയിലെ ജീസസ്യൂത്ത്
കൗൺസിലിന്റെ ചാപ്ലയിൻ ആയി പ്രവർത്തിക്കുന്നത് ഫാ.ചെറിയാൻ നേരെവീട്ടിൽ
ആണ്.പാലാ സെന്റ് തോമസ് കോളജിന്റെ പ്രിൻസിപ്പളായിരുന്ന ഡോ. കുര്യൻ മറ്റമാണ്
കേരള കൗൺസിലിന്റെ ചാപ്ലയിൻ.<br />
<b>ഓഫീസ്</b><br />
ജീസസ്യൂത്തിന്റെ ദേശീയ അന്തർദേശീയ ഓഫീസുകൾ പ്രവർത്തിക്കുന്നത്
എറണാകുളത്ത് പാലാരിവട്ടത്താണ്. jyglobal@jesusyouth.org എന്ന ഈമെയിൽ
വിലാസത്തിലോ, 0484-40548470 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കേരള
ജീസസ്യൂത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് കളമശ്ശേരിയിലെ സെന്റ് പോൾസ്
കോളജിന് സമീപമുള്ള എമ്മാവൂസിലാണ്. കേരള കത്തോലിക്ക കരിസ്മാറ്റിക്
നവീകരണത്തിന്റെ ആസ്ഥാനവും കൂടിയാണ് എമ്മാവൂസ്.<br />
<b>വെബ്സൈററ്</b><br />
ജീസസ് യൂത്തിനെക്കുറിച്ച് ഏറെ വിശദാംശങ്ങൾ ലഭിക്കാൻ www.jesusyouth.org
എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. കേരളത്തിലെ ജീസസ്യൂത്തിന്റെ അഡ്രസ്സ്
എമ്മാവൂസ് HMT Colony PO എറണാകുളം പിൻ 683503 എന്നതാണ്. രാജ്യത്തിന്റെ
വിവിധ ഭാഗങ്ങളിലും കാമ്പസുകളിലും സാന്നിധ്യമുള്ളതുകൊണ്ട് കേരളത്തിന്
പുറത്ത് പഠിക്കുന്നതിനും ജോലിക്കുമായി പോകുന്ന യൂത്തും അവരുടെ
മാതാപിതാക്കളും ജീസസ്യൂത്തിനെ അന്വേഷിച്ചെത്താറുണ്ട്.<br />
<b>എല്ലാ റീത്തുകളും ഒന്നിച്ച്</b><br />
കത്തോലിക്കാ സഭയുടെ മനോഹാരിതകളിൽ ഒന്ന് വിവിധ റീത്തുകളാണ്. സഭയുടെ
ചരിത്രത്തിന്റെയും വളർച്ചയുടെയും വഴികളിലെ വൈവിധ്യമാർന്ന വിശ്വാസ
പാര്യമ്പര്യങ്ങളുടെ മനോഹരമായ രൂപങ്ങളാണവ. വിവിധ റീത്തുകളിൽ നിന്നുള്ളവർ
ഏകോദര സഹോദരങ്ങളെന്നപോലെ ഒന്നിച്ചു പ്രവർത്തിക്കുകയും ജീവിക്കുകയും
ചെയ്യുന്നു എന്നതാണ് ജീസസ്യൂത്തിന്റെ സമാനതകളില്ലാത്ത പ്രത്യേകതകളിലൊന്ന്.
സീറോ മലബാർ, ലത്തീൻ മലങ്കര റീത്തിൽപ്പെട്ടവരും, കോട്ടയം
രൂപതയിൽപ്പെട്ടവരും മുന്നേറ്റത്തിന്റെ എല്ലാ തലങ്ങളിലും ഒന്നിച്ചു
പ്രവൃത്തിക്കുന്നു.<br />
<b>ജീവിതശൈലി</b><br />
അനുദിനമുള്ള വ്യക്തിപരമായ പ്രാർഥനയിലൂടെ ആഴപ്പെടുന്ന യേശുവുമായുള്ള
വ്യക്തിപരമായ ബന്ധമാണ് ജീസസ്യൂത്ത് ജീവിത ശൈലിയുടെ അടിസ്ഥാനം. ഓരോ
ദിവസവുമുള്ള ബൈബിൾ വായനയും പഠനവും ധ്യാനവും ക്രൈസ്തവ ജീവിത ശൈലിയിൽ
ആഴപ്പെടാൻ ഓരോ ജീസസ് യൂത്തിനെയും സഹായിക്കുന്നു. ദൈവ കൃപയുടെ
സ്രോതസ്സുകളായ കൂദാശകൾ ജീസസ്യൂത്തിന് അനുഷ്ഠാനമല്ല, അനുഭവവും
ചൈതന്യവുമാണ്.<br />
ഓരോ ജീസസ്യൂത്തിന്റെയും വളർച്ച ഉറപ്പാക്കുന്ന ഇടങ്ങളാണ് പ്രർഥനാ
ഗ്രൂപ്പുകൾ, സെല്ലുകൾ, ഹൗസ്ഹോൾഡുകൾ എന്ന് വിളിക്കപ്പെടുന്ന ജീസസ്യൂത്ത്
കൂട്ടായ്മകൾ എന്നിവയൊക്കെ. ദരിദ്രരോടും പാവപ്പെട്ടവരോടുമുള്ള
ഐക്യദാർഡ്യവും, ലോകം മുഴുവൻ സുവിശേഷമേകുക എന്ന യേശുവിന്റെ കല്പനയും
ജീസസ്യൂത്തിന്റെ ജീവിതത്തെ വഴി നടത്തുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ
കാലഘട്ടത്തിൽ മേൽപറഞ്ഞ ജീവിതശൈലി പിന്തുടർന്നുകൊണ്ട് മുന്നേറുന്ന
ആയിരക്കണക്കിനു മാതൃകകളാണ് ജീസസ്യൂത്തിന്റെ സമ്പത്ത്.<br />
<b>യൂത്ത് മാത്രമല്ല</b><br />
ജീസസ്യൂത്ത് എന്നത് വത്തിക്കാൻ അംഗീകരിച്ച മുന്നേറ്റത്തിന്റെയും
അതിന്റെ കാരിസത്തിന്റെയും പേരാണ്. മുഴുവൻ ജീസസ്യൂത്ത് പ്രവർത്തനങ്ങളുടെയും
ആത്യന്തിക ലക്ഷ്യം യുവജന നവീകരണമാണ്.<br />
എന്നാൽ അതോടൊപ്പം ടീനേജേഴ്സിന്റെയും യുവകുടുംബങ്ങളുടെയും സ്ട്രീമുകളും ഏറെ
സജീവമാണ്. മുന്നേറ്റത്തിന്റെ സ്വാഭാവിക വളർച്ചയിൽ രൂപം പ്രാപിച്ചവയാണീ
മേഖലകളൊക്കെ.<br />
യുവജനപ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ ഇന്ന് ഏറെ വെല്ലുവിളികൾ നേരിടുന്ന
ദാമ്പത്യത്തിലേയ്ക്ക് പ്രവേശിച്ചപ്പോൾ അവരെ പിന്തുണയ്ക്കുകയും അവരുടെ ജീവിത
സാഹചര്യങ്ങൾക്ക് അനുസൃതമായ ആധ്യാത്മികതയും പ്രവർത്തന രീതികളും
രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യേണ്ടി വന്നു. അവരുടെ കുട്ടികളുടെ
വിശ്വാസ പരിശീലനവും മറ്റൊരു പ്രവർത്തന മേഖലയായി. അങ്ങനെ യൂത്ത് കാരിസത്തെ
അടിസ്ഥാനമാക്കി കുടുംബാംഗങ്ങളുടെയും കൗമാരക്കാരുടെയും പരിശീലന രംഗത്ത്
ജീസസ്യൂത്ത് ശ്രദ്ധ പതിപ്പിക്കുന്നു.<br />
<b>യുവജനങ്ങളുടെ തീരുമാനം</b><br />
അനവധി വൈദികരും, സിസ്റ്റേഴ്സും മുതിർന്നവരും ജീസസ് യൂത്ത്
പ്രവർത്തനങ്ങളിൽ ആനിമേറ്റേഴ്സ് – എൽഡേഴ്സ് എന്നീ നിലകളിൽ സജീവമാണ്.
എന്നിരുന്നാലും ജീസസ്യൂത്ത് അടിസ്ഥാനപരമായി ചെറുപ്പക്കാരുടെ ശുശ്രൂഷയാണ്.
ആശയങ്ങൾ അവതരിപ്പിക്കുന്നതും, ചർച്ച ചെയ്യുന്നതും മുന്നോട്ട് കൊണ്ടു
പോകുന്നതും തീരുമാനങ്ങൾ എടുക്കുന്നതും നടപ്പിലാക്കുന്നതും അവർ തന്നെയാണ്.
മുതിർന്നവരുടെ റോൾ പ്രോത്സാഹനവും, പ്രാർഥനയും, തിരുത്തലും, പിന്തുണയുമായി
കൂടെ നടക്കുക എന്നതാണ്. മാറുന്ന കാലഘട്ടത്തിന്റെ ശൈലിയും രീതിയും
ചിലർക്കെങ്കിലും മനസ്സിലാക്കാനാവാതെ വരുന്നുണ്ട്. ഉത്തരവിടലും ശകാരിക്കലും
അവർ സ്വീകരിക്കില്ല. പക്ഷേ സ്നേഹപൂർണമായ നിർബന്ധവും നിയന്ത്രണവും
യുവജനങ്ങൾ ഒരിക്കലും നിഷേധിക്കാറുമില്ല. ക്ഷമയും ത്യാഗവും ഏറെ ആവശ്യമുള്ള
പ്രത്യേകമായൊരു ശുശ്രൂഷാമേഖലയാണ് ഈ യുവജനങ്ങളുടെ കൂടെ നടക്കുക എന്നത്.<br />
<b>മാതൃകകൾ</b><br />
ഇന്നത്തെ തലമുറക്കാവശ്യം മാതൃകകളെയാണ്. പ്രാസംഗികരെ അവർ ശ്രദ്ധിക്കാൻ
സാധ്യത കുറവാണ്. അനേകം ചെറുപ്പക്കാരെ ക്രൈസ്തവ ജീവിതത്തിലും, ജീസസ്യൂത്ത്
ജീവിത ശൈലിയിലും അടിയുറയ്ക്കാൻ സഹായിക്കുന്നത് അവരുടെ ചേട്ടന്മാരും
ചേച്ചിമാരുമാണ്. ഈ മാതൃക നൽകുന്ന ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഒരു
പിയർ മിനിസ്ട്രിയാണ് ജീസസ് യൂത്ത്. ഒന്നിച്ചു കളിക്കുകയും, പഠിക്കുകയും,
പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ നന്മയുടെ പാഠങ്ങൾ പലതും കണ്ടു
പഠിക്കുകയാണ്. പരസ്പരം അടുത്തിടപഴകുന്ന അവസരങ്ങളാണ് കൂടെ നടക്കുന്നവരെ
രൂപാന്തരപ്പെടുത്തുന്നത്, പ്രസംഗങ്ങളും പ്രോഗ്രാമുകളുമല്ല.<br />
<b>ക്രിയാത്മകതയുടെ സൗന്ദര്യം</b><br />
സഭയുടെ കലർപ്പില്ലാത്ത സത്യങ്ങളും സുവിശേഷ സന്ദേശവും എങ്ങനെ ആകർഷകമായി
അവതരിപ്പിക്കാനാവും. ഇന്നത്തെ യുവതയെ സ്വാധീനിക്കുന്ന രീതികളും
ശൈലികളുമെന്താണ്. ഒരിക്കലും അവസാനിക്കാത്ത ഈ അന്വേഷണമാണ് ജീസസ്യൂത്തിന്
നിത്യ യൗവനം പകരുന്നത്. ആകർഷകമായ പാട്ടുകളും, ആക്ഷൻ സോങ്ങുകളും
വർക്ക്ഷോപ്പുകൾ, സ്കിറ്റുകൾ എന്നിങ്ങനെ നൂറുകണക്കിന് രീതികൾ ജീസസ്യൂത്ത്
പ്രോഗ്രാമുകളിൽ ഉപയോഗിക്കപ്പെടുന്നു., മാറ്റത്തിന്റെ ചടുലതയും സാങ്കേതിക
വിദ്യയുടെ സാധ്യതകളും, കളികളും, ഔട്ട്റീച്ചുമെല്ലാം, ജീസസ്യൂത്ത,്
പരിശീലനത്തിനും ക്രൈസ്തവ രൂപീകരണത്തിനുമായി ഉപയോഗിക്കുന്നു.<br />
<b>ഇവിടെയുണ്ട് ദൈവവിളി</b><br />
ദൈവവിളി കുറയുന്നതിനെക്കുറിച്ച് സഭാസമൂഹം ആകുലപ്പെടുന്ന ഈ കാലത്ത്
തൃശൂരിൽ മാത്രം നാല് ജീസസ്യൂത്ത് വൈദികപട്ടം സ്വീകരിച്ചു. ഫാ.ഡോ.ദേവ്
അഗസ്റ്റിൻ അക്കര, ഫാ.മത്തായി അക്കര, ഫാ. ജിജോ തട്ടിൽ സി.എം.ഐ, ഫാ.
ജിന്റൊ'(ശശി ഇമ്മാനുവേൽ- മെയ് മാസത്തിൽ കെയ്റോസ് മാസികയിൽ എഴുതിയ
കുറിപ്പിൽ നിന്ന്) കുറിപ്പ് തുടരുന്നു. ”ഈയിടെ ഒരു പാസ്റ്ററൽ സെന്ററിൽ
വച്ചാണ് സി.വിനീതയെ പരിചയപ്പെട്ടത്. അവരെന്ന പഴയ ചില ഓർമകളിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോയി. പൊട്ടിപ്പൊളിഞ്ഞ ഒരു ക്ലാസ് മുറിയിൽ പുറത്തെ ചൂടിനെ
വക വയ്ക്കാതെ സ്തുതിച്ചു പ്രർഥിക്കുന്ന കുറച്ചു യുവജനങ്ങൾ. ദൈവവചനം പങ്കു
വയ്ക്കാൻ വിയർത്തു കുളിച്ചാണ് ഞാനവിടെ എത്തിയത്. ഫാനില്ല, മൈക്കില്ല,
സൗകര്യങ്ങളൊന്നുമില്ല. ഒരു സബ്സോൺ വൺഡേ പ്രോഗ്രാം. തീക്ഷ്ണതയ്ക്കു മാത്രം
കുറവില്ല. അന്നവിടെ ഓടി നടന്നിരുന്ന പെൺകുട്ടിയാണ് സി.വിനീതയായി
അച്ചടക്കമുള്ള സമർപ്പിതയായി എന്റെ മുമ്പിൽ നില്‍ക്കുന്നത്. സഭയ്ക്ക് അനേകം
സമർപ്പിതരെ സമ്മാനിക്കുന്നൊരു കൂട്ടായ്മയായി ജീസസ്യൂത്ത്
വളർന്നിരിക്കുന്നു”.<br />
<b>റെക്സ് ബാൻഡ്</b><br />
ജീസസ്യൂത്തിനൊപ്പമോ അതിനേക്കാളേറെയോ പ്രശസ്തമാണ് ജീസസ്യൂത്തിന്റെ
സംഗീത ശുശ്രൂഷയായ റെക്സ് ബാൻഡ്. 1985 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ
തുടങ്ങിവച്ച മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന ആഗോള യുവജന സമ്മേളനങ്ങളിൽ
കഴിഞ്ഞ ആറു തവണയായി സ്ഥിരമായി ക്ഷണിക്കപ്പെടുന്ന മ്യൂസിക് ഗ്രൂപ്പാണ്
റെക്സ് ബാൻഡ്. ഫാ. ആന്റണി ഉരുളിയാനിക്കൽ, സി.എം.ഐ യുടെ ആത്മീയ
നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റെക്സ് ബാൻഡിന്റെ കോ-ഓർഡിനേറ്റർ പരസ്യ
രംഗത്ത് പ്രവർത്തിക്കുന്ന ഷെൽട്ടൻ പിൻഹീറോയാണ്. സിനിമാ രംഗത്ത്
പ്രവർത്തിക്കുന്ന അൽഫോൻസ് ജോസഫ്, സ്ററീഫൻ ദേവസി, എന്നിവരൊക്കെ റെക്സ്
ബാൻഡിന്റെ ഭാഗമാണ്. ജൂലൈയിൽ പോളണ്ടിൽ നടക്കുന്ന ലോക യുവജനസമ്മേളനത്തിൽ
പങ്കെടുക്കാനുള്ള ഒരുക്കങ്ങളിലാണിപ്പോൾ ബാൻഡ്.<br />
<b>ഫുൾടൈം വോളന്റിയേഴ്സ്</b><br />
യുവലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന്
പഠനരംഗത്തും കരിയർ രംഗത്തുമുള്ള അതി ശക്തമായ സമ്മർദങ്ങളാണ്. എങ്കിലും
ജീസസ്യൂത്ത് ഫുൾടൈം വോളന്റിയേഴ്സ്, അനേകർക്ക് വെല്ലുവിളിയും ചൈതന്യവുമായി
തുടരുന്നു. ബിരുദ/ബിരുദാനന്തര പഠനത്തിനുശേഷം ഒരു വർഷം മുഴുവൻ അവർ സുവിശേഷ
പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുന്നു. 1992 ൽ ആരംഭിച്ച ഫുൾടൈമർഷിപ്പ്
പ്രവർത്തനങ്ങൾ 2016 ഡിസംബറിൽ ജൂബിലി ആഘോഷങ്ങൾക്കൊരുങ്ങുകയാണ്. കഴിഞ്ഞ 25
വർഷങ്ങളിലായി 1600 ചെറുപ്പക്കാർ തങ്ങളുടെ 1 വർഷം മുഴുവൻ ദൈവരാജ്യ
പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഹിന്ദി ബാച്ചുകൾ,
ഇന്റർനാഷണൽ ബാച്ച്, ആഫ്രിക്കൻ ബാച്ച് എന്നിങ്ങനെ പലതുണ്ട്. ഒരു
മാസത്തിലധികമുള്ള പരിശീലനത്തിനു ശേഷം അവരെ രാജ്യത്തിനകത്തും പുറത്തുമുള്ള
വിവിധ പ്രദേശങ്ങളിലേയ്ക്ക് അയ്ക്കുന്നു.<br />
<b>കാമ്പസുകളിൽ സജീവ സാന്നിധ്യം</b><br />
കാമ്പസുകളിൽ ഇടതുപക്ഷ സ്വാധീനവും നക്സലിസവുമൊക്കെ അതി ശക്തമായിരുന്ന
1980 കളിലാണ് ജീസസ്യൂത്തും അവിടെ ചുവടുറപ്പിക്കുന്നത്. സാധാരണ സഭാ
പ്രവർത്തനങ്ങൾക്ക് അപ്രാപ്യമായിരുന്ന ഗവൺമെന്റിന്റെ ഉൾപ്പെടെയുള്ള
സ്ഥാപനങ്ങളിലൊക്കെ ദൈവവിശ്വാസത്തിന്റെയും, സഹജീവി സ്നേഹത്തിന്റെയും,
മൂല്യങ്ങളിൽ അടിയുറച്ച തെളിമയാർന്ന ജീവിതത്തിന്റെ ചൈതന്യമാർന്ന
സാക്ഷ്യങ്ങളായി ജീസസ്യൂത്ത് മാറി. പ്രതികൂലമായ സാഹചര്യങ്ങളും അവഹേളനങ്ങളും
അധികാരികൾ ഉൾപ്പെടെയുള്ളവരുടെ കുറ്റപ്പെടുത്തലുകളും അവരുടെ ആവേശത്തെ
വളർത്തിയതേയുള്ളൂ. ഇന്നിപ്പോൾ അനേകായിരം മിഷനറിമാരെ രൂപപ്പെടുത്തുന്ന
ഇടങ്ങളായി കാമ്പസ് / പ്രഫഷണൽ സ്റ്റുഡന്റ്സ് പ്രവർത്തനങ്ങൾ മാറിയിട്ടുണ്ട്.<br />
<b>കാമ്പസ് മിനിസ്റ്ററി</b><br />
1984 മുതലാണ് കോളജുകളിൽ യൂത്ത് എൻകൗണ്ടർ ജീസസ് (ഥഋഖ) പ്രോഗ്രാമുകൾ
നടന്നു തുടങ്ങിയത്. അന്ന് പാലാ അൽഫോൻസാ കോളജിൽ പഠിപ്പിച്ചിരുന്ന ഫാ.ജോർജ്
തെക്കേമുറിയായിരുന്നു അതിന് നേതൃത്വം നൽകിയത്. 1986 ലാണ് വിദ്യാർഥി
പ്രതിനിധികളുടെ ആദ്യ ഒത്തുചേരൽ നടക്കുന്നത്. 1988 ൽ ആദ്യത്തെ ക്യാമ്പസ്
മീറ്റ് (1500 ലധികം പേർ പങ്കെടുത്ത കലാലയ വിദ്യാർഥികളുടെ ഒത്തുചേരൽ).
പിന്നീട് പ്രൊഫഷണൽ വിദ്യാർഥികളുടെയും നഴ്സുമാരുടെയും വിഭാഗങ്ങൾ
രൂപപ്പെട്ടു. ഇന്നിപ്പോൾ ഈ പ്രവർത്തനങ്ങളെല്ലാം ദേശീയ തലത്തിൽ തന്നെ
നടക്കുന്നു.<br />
<b>പ്രധാനപ്പെട്ട ദിവസം</b><br />
ജീസസ്യൂത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസം
കമ്മിറ്റ്മെന്റ് ഡേയാണ്. എല്ലാവർഷവും പന്തക്കൂസ്താ തിരുനാൾ ദിവസമാണ്
പ്രതിബദ്ധത പുതുക്കുന്നതിനുള്ള ദിവസമായി തീരുമാനിച്ചിരിക്കുന്നത്. പുതുതായി
വരുന്നവർ പ്രതിബദ്ധരാകുന്നു. മുൻപുളളവർ പ്രതിബദ്ധത പുതുക്കുന്നു. ഇതുമായി
ബന്ധപ്പെട്ട പ്രത്യേക പ്രർഥനാ ശുശ്രൂഷകളുമുണ്ട്.<br />
<b>ജീസസ്യൂത്ത് ഫോർമേഷൻ<br />
</b><br />
Contact Phase (സമ്പർക്ക ഘട്ടം ), Companion Phase (സഹചാരി ഘട്ടം),
Commitment Phase (സമർപ്പിത ഘട്ടം ), Confirmed Phase (സ്ഥിരീകൃത
ഘട്ടം), Covenant Phase (ഉടമ്പടി ഘട്ടം )<br />
എന്നിങ്ങനെയുള്ള അഞ്ച് ഘട്ടങ്ങളിലൂടെയാണ് ജീസസ്യൂത്ത് ഫോർമേഷൻ
പുരോഗമിക്കുന്നത്. ആത്യന്തികമായി ഓരോ വ്യക്തിയും ഒരു മിഷനറി ശിഷ്യനാകുക
എന്നതാണ് ലക്ഷ്യം. സഭയോടും, സമൂഹത്തോടും ദൈവരാജ്യത്തോടും
പ്രതിബദ്ധതയുള്ളവരായി ഓരോരുത്തരും മാറണം. സെൽ / പ്രാർഥനാ ഗ്രൂപ്പുകളിലുള്ള
തുടർച്ചയുള്ള പങ്കാളിത്തമാണ് എല്ലാത്തിന്റെയും തുടക്കം.
ഭാര്യാഭർത്താക്കന്മാർ ഒന്നിച്ചല്ല, വ്യക്തികൾ എന്ന നിലയിലാണ് ഈ രൂപീകരണ
പ്രക്രിയയിലൂടെ കടന്നു പോകേണ്ടത്.<br />
<b>ദശാംശം.</b><br />
”യുവജന സമ്മേളനങ്ങൾ, പരിശീലന പരിപാടികൾ, മാസികയുടെ പ്രസിദ്ധീകരണം-
നിങ്ങൾ എങ്ങനെയാണ് പ്രവർത്തനങ്ങൾക്കാവശ്യമായ പണം കണ്ടെത്തുന്നത്”.
ജീസസ്യൂത്ത് നേതൃത്വ നിരയിലുള്ളവർ ആവർത്തിച്ച് കേൾക്കുന്ന ഒരു
ചോദ്യമാണിത്. ചെറുതെങ്കിലും തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം
യുവജനപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്ന യുവജനങ്ങളും മുതിർന്നവരും
ഉൾപ്പെടുന്ന അനേകരാണീ മുന്നേറ്റത്തിന്റെ പിൻബലം.<br />
<b>ആറ് ഭൂഖണ്ഡങ്ങളിലും സാന്നിധ്യം.</b><br />
തൊഴിലിനും ജീവിതത്തിനുമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്ന
മലയാളികളുടെ ചുവടുപിടിച്ചായിരുന്നു ആദ്യ നാളുകളിൽ ജീസസ്യൂത്ത് പടർന്നത്.
ഇന്നിപ്പോൾ പുതുതായി പല സ്ഥലങ്ങളിലും മുന്നേറ്റത്തിന്റെ പ്രവർത്തനങ്ങൾ
ആരംഭിക്കുന്നത് ജീസസ് യൂത്ത് മിഷനറിമാരിലൂടെയാണ്. അടുത്ത കാലങ്ങളിൽ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രൂപതകളിൽ നിന്ന് അവിടെ പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിനുള്ള ക്ഷണം ലഭിക്കുന്നുണ്ട്. ഒരു സംഘടനയോ സംഘടനാപ്രവർത്തനമോ
അല്ലാത്തതുകൊണ്ട്, കത്തോലിക്കാ കാഴ്ചപ്പാടിൽ അടിത്തറയിട്ട ഒരു ജീവിതശൈലി
രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നതുകൊണ്ട് പുതിയ സ്ഥലങ്ങളിൽ
പ്രവർത്തനമാരംഭിക്കുക എന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്.<br />
<b>ജീസസ്യൂത്ത സാന്നിധ്യമുള്ള സ്ഥലങ്ങൾ/രാജ്യങ്ങൾ</b><br />
യുറോപ്പ് – യു.കെ, ജെർമനി, അയർലൻഡ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ,
നെതർലാൻഡ്സ്, ഇറ്റലി ആഫ്രിക്ക – ഉഗാൻഡ, സുഡാൻ, കെനിയ, സൗത്ത് ആഫ്രിക്ക.
ഓഷ്യാനിയ – ഓസ്ട്രേലിയ, ന്യൂസിലാൻഡ്.<br />
നോർത്ത് അമേരിക്ക – യു.എസ്.എ, കാനഡ.<br />
മിഡിൽ ഈസ്റ്റ് – യു.എ.ഇ., കുവൈറ്റ്, ഖത്തർ, ബഹറിൻ, സൗദി, ഒമാൻ.<br />
സൗത്ത് ഈസ്റ്റ് ഏഷ്യ – സിംഗപ്പൂർ, തായ്ലാൻഡ്, മലേഷ്യ, കംബോഡിയ.<br />
സൗത്ത് ഏഷ്യ – ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്ഥാൻ, നേപ്പാൾ.<br />
<b>അഖിലേന്ത്യാ സാന്നിധ്യം</b><br />
ജീസസ്യൂത്തിന്റെ അഖിലേന്ത്യാ പ്രവർത്തനങ്ങൾക്ക് ഒരു ക്രമീകൃത
രൂപമുണ്ടായത് 1998-ലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ
പ്രദേശങ്ങളിലും ജീസസ് യൂത്ത് സാന്നിധ്യമുണ്ട്. പഠനത്തിനും തൊഴിലിനുമായുള്ള
യുവജനങ്ങളുടെ യാത്രകൾ, ഫുൾടൈം വോളന്റിയേഴ്സിന്റെ പ്രവർത്തനങ്ങൾ, യൂത്ത്
കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, ബിഷപ്പുമാർ, വൈദികർ, സന്യസ്തർ
എന്നിവരുടെയൊക്കെ പ്രോത്സാഹനം എന്നിവയൊക്കെയാണ് ഇന്ത്യയുടെ വിവിധ
പ്രദേശങ്ങളിൽ വേരുറപ്പിക്കാൻ ജീസസ്യൂത്തിനെ സഹായിച്ചത്.<br />
<b>അംഗമാകുന്നതെങ്ങനെ ?</b><br />
കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി
സ്വന്തമാക്കുന്നവരുടെ കൂട്ടായ്മയാണ് ജീസസ്യൂത്ത് എന്നറിയപ്പെടുന്നത്.
അതിനാൽ അംഗത്വഫീസ്, ഫോം പൂരിപ്പിക്കുക എന്നൊക്കെയുള്ള സംഘടനാ രീതികൾ ജീസസ്
യൂത്തിനില്ല. ഇതൊരു സംഘടനയല്ലല്ലോ. ഇടവകകൾ, സ്കൂളുകൾ,
മെഡിക്കൽ/എഞ്ചിനിയറിംഗ് എന്നിവയുൾപ്പെടെയുള്ള കോളജുകൾ, ടെക്നോപാർക്ക്,
ഇൻഫോ പാർക്ക് എന്നിങ്ങനെയുള്ള തൊഴിലിടങ്ങൾ എന്നിവിടങ്ങളിലൊക്കെ
ജീസസ്യൂത്ത് പ്രാർഥനാ ഗ്രൂപ്പുകളോ, സെല്ലുകളോ ഉണ്ട്. ഈ
കൂട്ടായ്മകളുമായിച്ചേർന്ന് യാത്ര തുടങ്ങുക എന്നതാണ് ജീസസ്യൂത്ത്
അംഗമാകാനുള്ള വഴി. പതിനെട്ട് വയസ്സ് തികഞ്ഞവർക്ക് മുതൽ ജീസസ്യൂത്തിന്റെ
പടിപടിയായുള്ള പരിശീലന പരിപാടിയിൽ പങ്കുചേരാം. ഇപ്പോൾ ജീസസ്യൂത്ത്
ഗ്രൂപ്പുകളും സെല്ലുകളും ഇല്ലാത്ത സ്ഥലങ്ങളിൽ അവ തുടങ്ങുന്നതിന് സഹായം
ലഭ്യമാണ്.<br />
<b>ആർക്കൊക്കെ അംഗങ്ങളാവാം.</b><br />
ജീസസ്യൂത്ത് യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റമായി
തുടരുമെങ്കിലും വൈദികർ, സന്യസ്തർ, സെമിനാരി വിദ്യാർഥികൾ എന്നിവർക്കൊക്കെ
അംഗത്വത്തിനുള്ള സാധ്യതകളുണ്ട്. സന്യാസസഭകളിലെ അംഗങ്ങൾക്ക് അതാത്
സ്ഥാപനങ്ങളുടെ നിയമമനുസരിച്ച് മേലധികാരികളുടെ അനുവാദത്തോടെ
ജീസസ്യുത്തിന്റെ ഭാഗമാകാവുന്നതാണ്. അവർക്ക് റഗുലർ മെമ്പറായോ, അസോസിയേറ്റ്
മെമ്പറായോ പ്രവർത്തിക്കാം. വത്തിക്കാൻ അംഗീകരിച്ച സ്റ്റാറ്റിയൂട്ട്
അനുസരിച്ച് 45 വയസ്സുവരെയുള്ളവർക്കാണ് ജീസസ് യൂത്തിൽ പുതുതായി
അംഗമാകാനാവുക. അംഗമായവർക്ക് അതിനുശേഷവും അംഗത്വം തുടരാവുന്നതാണ്.<br />
<b>ജീസസ്യൂത്ത് പ്രയർബൂക്ക്</b><br />
ഓരോ ജീസസ്യൂത്ത് സമ്മേളനവും ആരംഭിക്കുന്നത് ജീസസ്യൂത്ത് പ്രാർഥന
യോടുകൂടിയാണ്. വിശുദ്ധരോട് പ്രാർഥനാസഹായം ആവശ്യപ്പെടുക എന്നതിലുപരി
വിശുദ്ധരോടൊപ്പം പ്രാർഥിക്കുക എന്ന സമീപനമാണി പുസ്തകത്തിലുള്ളത്. കൃതജ്ഞത,
സ്തുതിഗീതങ്ങൾ, സങ്കീർത്തനങ്ങൾ, സുവിശേഷ വായന, മധ്യസ്ഥ പ്രാർഥന, ബൈബിൾ
വിചിന്തനം എന്നിവയോടൊപ്പം വിശുദ്ധരുടെ പ്രാർഥനകളും ഈ
പ്രാർഥനാക്രമത്തിലുണ്ട്. ഓരോ ദിവസവും ഓരോ വിശുദ്ധരോടൊത്താണ്
പ്രാർഥിക്കുന്നത്.<br />
<b>സിങ് ഹാലേലുയ്യ</b><br />
പ്രാർഥനാ സമ്മേളനങ്ങൾക്കും, യുവജന ഒത്തുചേരലുകൾക്കും ഉപയോഗിക്കാൻ
ഉദേശിച്ചിട്ടുള്ള സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കായുള്ള നൊട്ടേഷൻസ്
ഉൾപ്പെടുത്തിയിട്ടുള്ള ‘ സിങ് ഹാലേലുയ്യ ‘ എന്ന ഗാന സമാഹാരം ഏറെ
പ്രശസ്തമാണ്.<br />
<b>കെയ്റോസ്</b><br />
1997 മുതൽ ജീസസ്യൂത്ത് പ്രസിദ്ധീകരിക്കുന്ന സമാനതകളില്ലാത്ത മലയാള
മാസികയാണ് കെയ്റോസ്. മുതിർന്നവരായ അനേകം വായനക്കാരുണ്ടെങ്കിലും
കൗമാരക്കാരെയും, യുവജനങ്ങളെയും ലക്ഷ്യമാക്കുന്ന ഒരേയൊരു പ്രസിദ്ധീകരണം
കെയ്റോസ് ആണ്. യുവജനങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ കത്തോലിക്കാ
വിശ്വാസത്തിന്റെ ചൈതന്യം പങ്കുവയ്ക്കുന്ന മാസികയുടെ ശൈലി ഏറെ ശ്രദ്ധേയവും
ആകർഷകവുമാണ്. ലളിതമായ ഭാഷയും മനോഹരമായ അവതരണവും മാസികയെ ഏറെ
വ്യത്യസ്തമാക്കുന്നു. www.kairos.jesusyuth.org എന്ന വെബ്സൈറ്റിൽ പഴയ
ലക്കങ്ങൾ ഉൾപ്പെടെ ലഭ്യമാണ്. എറണാകുളത്ത്, കളമശ്ശേരിയിലാണ് കെയ്റോസ് ഓഫീസ്
പ്രവർത്തിക്കുന്നത്.<br />
ഗർഭസ്ഥ ശിശുക്കൾ മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെയും മാതാപിതാക്കളെയും
കേന്ദ്രമാക്കിയുള്ള ജീസസ്യൂത്ത് ശുശ്രൂഷയാണ് എയ്ഞ്ചൽസ് ആർമി. അതേ
പേരിലുള്ള മാസികകൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നുണ്ട്.<br />
<b>കേരള ചാപ്ലയിൻമാർ</b><br />
ജീസസ്യൂത്തിന്റെ വളർച്ചയുടെ വഴികളിൽ ഏറെ ത്യാഗത്തോടെ സമർപ്പണം നടത്തിയ
അനേകം വൈദികരുണ്ട്. അന്നും ഇന്നും മുന്നേറ്റത്തിന്റെ വഴികളിൽ ഏറെ പ്രകാശം
ചൊരിഞ്ഞു നിൽക്കുന്ന ഒരാൾ ഈശോസഭാ വൈദികനായ അബ്രഹാം പള്ളിവാതുക്കലച്ചനാണ്.
അച്ചനു പുറമെ കേരളത്തിലെ ചാപ്ലയിൻ എന്ന നിലയിൽ നേതൃത്വം നല്കിയവരിവരാണ്.
ഫാ.സെബാസ്റ്റ്യൻ അരിക്കാട്ട് ഇരിങ്ങലക്കുട, ഫാ.തോമസ് കല്ലുകുളം സി.എം.ഐ,<br />
ഫാ. ജോസ് തൈപറമ്പിൽ സി.എം.ഐ<br />
അങ്കമാലി, ഫാ.ഷിബു ഒ.സി.ഡി<br />
എറണാകുളം, ഫാ.കുര്യൻ മറ്റം പാല<br />
<b>കേരള കോ-ഓർഡിനേറ്റർമാർ.</b><br />
വത്തിക്കാൻ അംഗീകാരമെന്ന അനുഗ്രഹത്തിന്റെ നാളുകളിൽ ഇന്നലെകളിൽ ഈ മുന്നേറ്റത്തെ കൈപിടിച്ച് നടത്തിയവരെ ഓർമിക്കേണ്ടതുണ്ട്.<br />
1987 വരെയുള്ള നാളുകളിൽ ഡോ.എഡ്വേർഡ് എടേഴത്ത് ആയിരുന്നു കൺവീനർ എന്ന പേരിൽ കേരളത്തിൽ മാത്രമുണ്ടായിരുന്ന പ്രവർത്തനങ്ങൾ നയിച്ചത്.<br />
തുടർന്ന ടി.സി.ജോസഫ് (1988-90), ജോജിബാബു ജോസഫ് (1990-92), ഡോ.
ചാക്കോച്ചൻ ഞാവള്ളിൽ (1992-96), മനോജ് സണ്ണി (1996-98),ബേർളി ഏണസ്റ്റ്
(1998-2000), ഷിന്റോ ജോസ്(2000-2002), ബിജോ ജോയി(2002-04), ജോമോൻ
വർഗീസ്(2004-06), ജോഷി. പി. എഫ്.(2006-08), റജി കാരോട്ട് (2008-10), ജോബി
തോമസ് (2010-12), സിൻജോ (2012-14), മിഥുൻ പോൾ (2014-16) കേരള
കോ-ഓർഡിനേറ്റർമാർരായി ഇവരൊക്കെയിന്നും മുന്നേറ്റത്തിന്റെ വിവിധ തലങ്ങളിൽ
തങ്ങളുടെ ശുശ്രൂഷ തുടരുകയാണ്.<br />
<b>ഡോ. ചാക്കോച്ചൻ ഞാവളളിൽ</b></div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com1tag:blogger.com,1999:blog-3284533815827147829.post-73613573041798933042014-12-07T23:47:00.000-08:002014-12-07T23:48:09.908-08:00ആത്മാവിന്റെ ഇരുണ്ട രാത്രികൾ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuVkR5c2juw3PsKWWQD0U970HX28kem63WMGVBnZBZk71hJyh-oTeTnHA0fJpNQS9cWfZgymPKiqB8CSFOUrHbyHr4BuLqNtOmxf9I2KiycOcROeYzkuvwi9u9cl_-qdwtD4oSYyiMH04/s1600/31118_000_011_08.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuVkR5c2juw3PsKWWQD0U970HX28kem63WMGVBnZBZk71hJyh-oTeTnHA0fJpNQS9cWfZgymPKiqB8CSFOUrHbyHr4BuLqNtOmxf9I2KiycOcROeYzkuvwi9u9cl_-qdwtD4oSYyiMH04/s1600/31118_000_011_08.jpg" /></a></div>
<span style="color: magenta;"><br /></span>
<span style="color: magenta;"><br /></span>
<span style="color: magenta;">''അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു'' (റോമാ 4:3).</span> ഈ വചനം കേൾക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ഒരു ചോദ്യമുണ്ട്; അതെന്താ മറ്റാരും ദൈ വത്തിൽ വിശ്വസിച്ചിട്ടില്ലേ എന്ന്! സത്യമായും ദൈവത്തിൽ വിശ്വസിച്ചവർ അനേകരുണ്ട്. എന്നാൽ, വിശ്വാസത്തിന്റെ കാര്യത്തിൽ അബ്രാഹത്തിനു തുല്യനായി മറ്റാരുമില്ല. കഠിനമായ പരീക്ഷകളിലൂടെ കടന്നുപോയിട്ടും ഒട്ടും ചഞ്ചലപ്പെടാതെ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് ദൈവത്തിന് മഹത്വം നല്കി യ അബ്രാഹത്തിന് തുല്യനായി പഴയനിയമത്തിൽ വേറൊരു വ്യക്തിയെ കാണുക അസാധ്യംതന്നെ.<br />
<br />
എല്ലാം അനുകൂലമായി ഭവിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവത്തിൽ വിശ്വസിക്കാനും അവിടുത്തെ മഹത്വപ്പെടുത്താനും എളുപ്പമാണ്. എന്നാൽ, പ്രതികൂലങ്ങൾ നിറഞ്ഞ പാതയിലൂടെ ഒറ്റയ്ക്ക് മുൻപോട്ടു നയിക്കപ്പെടുമ്പോൾ അതത്ര എളുപ്പമല്ല. അബ്രാഹത്തെ സംബന്ധിച്ചിടത്തോളം കഠിനമായ വിശ്വാസപോരാട്ടത്തിന്റെ വഴികളിലൂടെയാണ് അദ്ദേഹം നടത്തപ്പെട്ടത്. അപ്പോഴൊക്കെയും ഇടംവലം തിരിയാൻ തയാറാകാതെ തന്നെ വിളിച്ചവനിൽ വിശ്വസിച്ചുകൊണ്ട് തീവ്രശോധനകളെ അതിജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയതുകൊണ്ടാണ് അബ്രാഹം വിശ്വാസികളുടെ പിതാവായിത്തീ ർന്നത്. ഇപ്രകാരം ദൈവത്തിൽ മാത്രം വിശ്വസിച്ചുകൊണ്ട് കഠിനശോധനകളെ ധീരതയോടെ നേരിട്ട് ദൈവത്തിനു മഹത്വം കരേറ്റുന്നവരെക്കുറിച്ച് തിരുവചനത്തിലുള്ള സ്ഥിരീകരണം ഇതാണ്. '<span style="color: magenta;">'നിങ്ങളിലാരാണ് ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ ദാസ ന്റെ വാക്ക് അനുസരിക്കുകയും ചെയ്യുന്നത്? പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവൻ തന്നെ'' (ഏശയ്യാ 50:10).</span><br />
<br />
യേശു പറഞ്ഞു: <span style="color: magenta;">''ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല'' (യോഹ.8:12). </span>എന്നാൽ പ്രകാശം തന്നെയായ യേശുവിൽ വിശ്വസിച്ച്, അവന്റെ കാലടികളെ അനുഗമിക്കാൻ തുടങ്ങുമ്പോഴാണ് നാം അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകാൻ ചിലപ്പോൾ ഇടവരുന്നത്. ആരുടെ കാല്പാദങ്ങളെ നോക്കി നാം യാത്ര തിരിച്ചുവോ ആ പാദങ്ങൾ അപ്രത്യക്ഷമാകുമ്പോഴും ഏതു പ്രകാശത്തിൽ നമ്മുടെ കണ്ണുകളെ നാം കേന്ദ്രീകരിച്ചിരുന്നുവോ ആ പ്രകാശം വഴിമാറി മുൻപിൽ അന്ധകാരം നിറയുമ്പോഴും നാം ഏറ്റുപറഞ്ഞ വിശ്വാസത്തിൽനിന്നും വ്യതിചലിക്കാതെ അവന്റെ നാമത്തെ ഏറ്റുപറഞ്ഞുകൊണ്ട് മുന്നോട്ടുപോവുക എന്നത് നിസാരമായ കാര്യമല്ല. ഇത്തരത്തിലുള്ള ഒരു വിശ്വാസയാത്രയെയാണ് ഒരു സീയോൻ സഞ്ചാരിയിൽനിന്നും ദൈവം പ്രതീക്ഷിക്കുന്നത്. നമ്മുടെ അഭീഷ്ടങ്ങളെല്ലാം സാധിതമാകുന്ന, കൈനീട്ടിയാൽ തൊടാൻ പാകത്തിന് ദൈവം നമ്മുടെ മുൻപേ നടക്കുന്ന, നമ്മുടെ പ്രാർത്ഥനകൾക്കെല്ലാം പ്രാർത്ഥിച്ചു തീരുംമുൻപേ ഉത്തരം ലഭിക്കുന്ന, എല്ലാവിധത്തിലും സൗഭാഗ്യപൂർണമായ ഒരു യാത്രയാണ് യേശുവിന്റെ പിന്നാലെ നാം നടത്താൻ ആഗ്രഹിക്കുന്നതെങ്കിൽ നമ്മൾ എല്ലാവരെയുംകാൾ ബുദ്ധിഹീനരത്രേ.<span style="color: magenta;"> ''ഈലോക ജീവിതത്തിനായി മാത്രം കർത്താവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നിങ്ങൾ എല്ലാവരെയുംകാൾ ഭാഗ്യഹീനരത്രേ!'' (1 കോറി.15:9 )</span>. കാരണം, കർത്താവ് തന്നെ പിൻഗമിക്കാൻ ആഗ്രഹിക്കുന്നവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, <span style="color: magenta;">''ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (ലൂക്കാ 9:23)</span> എന്ന്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdwEl1uO2NKAfwpqnUuadbux-xzkMuJjj8NjdVLbvLfil6KAG4YB9GUPzx_CboFWqG_aB149PDJ1_LJ3gKPZEbjwZu98AQZFgk4MEfooTjdYeimJzNfNmU7XLIQ0jnt_G6yM7d4yJSZes/s1600/Abraham.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdwEl1uO2NKAfwpqnUuadbux-xzkMuJjj8NjdVLbvLfil6KAG4YB9GUPzx_CboFWqG_aB149PDJ1_LJ3gKPZEbjwZu98AQZFgk4MEfooTjdYeimJzNfNmU7XLIQ0jnt_G6yM7d4yJSZes/s1600/Abraham.jpg" height="640" width="530" /></a></div>
<br />
പൂർവപിതാവായ അബ്രാഹമിന്റെ യാത്ര ഇത്തരത്തിലുള്ളതായിരുന്നു. 75 വയസുള്ളപ്പോഴാണ് ദൈവം അബ്രാഹത്തെ വിളിച്ചത്.<span style="color: magenta;"> ''കർത്താവ് അബ്രാഹമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക'' ( ഉൽ.12:1). </span>വാർധക്യത്തിൽ സ്വസ്ഥമായി കഴിയേണ്ട സമയത്താണ് വിദൂരദേശത്തേക്ക് സ്വന്തമായിരുന്നവരെയും നിലവിലുള്ള എല്ലാ സുരക്ഷിതത്വങ്ങളെയും ഉപേക്ഷിച്ച് പോകാനുള്ള കർത്താവിന്റെ ആഹ്വാനം അബ്രാഹം കേട്ടത്. ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം പുറപ്പെട്ടു. യാത്ര തുടങ്ങുമ്പോൾ അബ്രാഹത്തിന് അറിഞ്ഞുകൂടായിരുന്നു എങ്ങോട്ടാണ് പോകുന്നതെന്ന്.<br />
<br />
<b><u><span style="color: red;">കാത്തിരിപ്പിന്റെ കാലം</span></u></b><br />
<br />
ദൈവം അബ്രാഹമിനോട് വാഗ്ദാനം ചെയ്തു, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അബ്രാഹമിന് സന്താനങ്ങളെ നല്‍കുമെന്ന്. താൻ വൃദ്ധനായിരിക്കുന്നുവെന്നും സാറായുടെ ഗർഭധാരണത്തിനുള്ള കാലഘട്ടങ്ങൾ കഴിഞ്ഞുപോയി എന്നു മനസിലാക്കിയിട്ടും അബ്രാഹം ദൈവം പറഞ്ഞതു വിശ്വസിച്ചു. ഇതേക്കുറിച്ച് തിരുവചനങ്ങളിലൂടെ ദൈവം നല്കുന്ന സാക്ഷ്യം ഇതാണ്. <span style="color: magenta;">''നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്ന് പറയപ്പെട്ടതനുസരിച്ച് താൻ അനേക ജനതകളുടെ പിതാവാകും എന്ന് പ്രതീക്ഷയ്ക്ക് സാധ്യതയില്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവൻ വിശ്വസിച്ചു. നൂറുവയസായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നുവെന്നും സാറായുടെ ഉദരം വന്ധ്യമാണെന്ന് അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുർബലമായില്ല. വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവൻ ചിന്തിച്ചില്ല. മറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിക്കൊ ണ്ട് അവൻ വിശ്വാസത്താൽ ശക്തി പ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിന് കഴിയുമെന്ന് അവന് പൂർണബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്'' (റോമാ 4:18-23).</span><br />
<br />
പക്ഷേ, ദൈവം വാഗ്ദാനം ചെയ്ത ആ കുഞ്ഞിനുവേണ്ടി ഒന്നോ രണ്ടോ വർഷങ്ങളല്ല, 25 വർഷങ്ങൾ അബ്രാഹത്തിന് കാത്തിരിക്കേണ്ടതായിവന്നു. ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പിന്റെ നൊമ്പരം എന്താണെന്ന് അല്പമെങ്കി ലും അതനുഭവിച്ചിട്ടുള്ളവർക്കേ നന്നായി മനസിലാക്കാൻ കഴിയൂ. അത്രത്തോളം ഒരു കുഞ്ഞിനുവേണ്ടിയുള്ള കാ ത്തിരിപ്പിൽ അവൻ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നവനെപ്പോലെയായി. എങ്കിലും അവൻ ദൈവത്തിൽ വിശ്വസിച്ചു. വേദനാപൂർണമായ നീണ്ട കാത്തിരിപ്പിന് അ ബ്രാഹത്തിന്റെ ദൈവത്തിലുള്ള വിശ്വാസത്തെയോ ദൈവാശ്രയത്വത്തെയോ മാറ്റിക്കളയാനായില്ല. അതുകൊണ്ടാണ് അബ്രാഹത്തിന്റെ വിശ്വാസം അവനു നീതിയായി പരിണമിച്ചത്.<br />
<br />
കുഞ്ഞു ജനിച്ചതിനുശേഷവും വിശ്വാസ പരീക്ഷണങ്ങൾ മാറിപ്പോയില്ല. സാറായുടെ അപേക്ഷയനുസരിച്ച് സാറായുടെ ദാസിയിൽ ജനിച്ച കുഞ്ഞിനെ അനാഥനായി വഴിയിലിറക്കിവിടേണ്ടിവന്നപ്പോൾ അബ്രാഹത്തിന്റെ പിതൃഹൃദയം എത്രയേറെ വേദനിച്ചിരിക്കും... സ്നേഹവാനായ ആ പിതാവിന്റെ ഹൃദയവേദനയെക്കുറിച്ച് നമ്മളാരും അധി കം ചിന്തിച്ചിട്ടില്ല. ദൈവം കല്പിച്ചു, അബ്രാഹം അനുസരിച്ചു, അത്രമാത്രം!<br />
<br />
സാറായിൽ പിറന്ന തന്റെ സ്വന്തം മകനായ ഇസഹാക്കിനെപ്രതിയും ദൈവം കഠിനമായ പരീക്ഷണത്തിന് വിട്ടുകൊടുത്തു. ദൈവം പറഞ്ഞു <span style="color: magenta;">''നീ സ്നേഹിക്കുന്ന നിന്റെ ഏകമകൻ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് നീ മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ ഒരു ദഹനബലിയായി അർപ്പിക്കണം'' (ഉൽപത്തി 22:2).</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhu3qiUoxD6lunpvdVEQpznFTFf8djRH0aP7_T9hFHrNOu6YnSUAPC0wNY77xsjD5Tnsgu-JlEFH6qyHxuOSpVPiJrW0UQl2sKQa_0CDIyeLb8-cqaskai77f7yIWFNFFPIz98fwvVpswk/s1600/abraham-isaac.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhu3qiUoxD6lunpvdVEQpznFTFf8djRH0aP7_T9hFHrNOu6YnSUAPC0wNY77xsjD5Tnsgu-JlEFH6qyHxuOSpVPiJrW0UQl2sKQa_0CDIyeLb8-cqaskai77f7yIWFNFFPIz98fwvVpswk/s1600/abraham-isaac.jpg" /></a></div>
<br />
ദൈവം പറഞ്ഞതുപോലെ അബ്രാഹം അനുസരിച്ചു. തകർന്ന ഹൃദയത്തോടെ മകനെയുംകൂട്ടി ബലിക്കുള്ള വിറകുമായി അദ്ദേഹം ദൈവം കാണിച്ചുകൊടുത്ത മലയിലേക്കു കയറിച്ചെന്നു. വിറകുകൊള്ളികൾകൊണ്ട് കിടക്കയുണ്ടാക്കി. താൻ സ്നേഹിച്ച മകന്റെ കൈകാലുകൾ ബ ന്ധിച്ച് വിറകിന്മേൽ അവനെ കിടത്തി. കഠാര കൈയിലെടുത്ത് കുഞ്ഞിന്റെ ചങ്കിനു നേരെ ആഞ്ഞതും ദൈവം അബ്രാഹമിന്റെ കൈ തടഞ്ഞു. ദൈവം തന്റെ ദൂതനിലൂടെ സംസാരിച്ചു.<span style="color: magenta;"> ''കുട്ടിയുടെമേൽ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്ക് ഉറപ്പായി. കാരണം നിന്റെ ഏകപുത്രനെ എനിക്കു തരാൻ നീ മടി കാണിച്ചില്ല'' (ഉൽപ. 22:12-13).</span><br />
<br />
ആത്മാവിന്റെ ഇരുണ്ട രാത്രികൾ<br />
<br />
കേൾക്കാൻ ഭംഗിയുള്ള ഒരു സംഭവകഥയാണ്. പക്ഷേ, അബ്രാഹം കടന്നുപോയ കഠിന നൊമ്പരങ്ങളൊന്നും ബൈബിളിലോ മറ്റെവിടെയെങ്കിലുമോ രേഖപ്പെടുത്തിയിട്ടില്ല. ഈ കഠിന വേദനകളിലും അബ്രാഹം ദൈവത്തിൽ വിശ്വസിക്കുകയും അവിടുത്തെ അനുസരിക്കുകയും ചെയ്തു. ഇതാണ് പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവന്റെ വിശ്വാസം!<br />
<br />
ഇതുപോലെതന്നെ കൂരിരുട്ടിൽ സഞ്ചരിക്കാനിടവന്നിട്ടും കർത്താവിൽ പ്രത്യാശവയ്ക്കുകയും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം കഠിന ശോധനകളുടെ ഇടയിൽ കൈവിടാതെ കാക്കുകയും ചെയ്തവനാണ് യാക്കോബിന്റെ ഇളയ മകനായ ജോസഫ്. ജയിലിൽനിന്നും ഫറവോയുടെ സ്വപ്നം വ്യാഖ്യാനിക്കാൻ വിളിക്കപ്പെട്ടതുവരെ അവന്റെ യാത്ര കൂരിരുളിന്റെ പാതയിലൂടെയായിരുന്നു. ആദ്യം സഹോദരങ്ങളുടെ അസൂയയും പരിഹാസവും. പിന്നീട് കൂടെപ്പിറപ്പുകളിലൂടെയുള്ള വധശ്രമം, അതിനുശേഷം പൊട്ടക്കിണറ്റിൽ എറിയപ്പെട്ട അവസ്ഥ. അവിടെനിന്നും മിദിയാൻ കച്ചവടക്കാരുടെ കൈയിൽ അടിമയായി വില്ക്കപ്പെടുന്നു. പൊത്തിഫറിന്റെ ഭവനത്തിൽനിന്നും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തടവറയിലേക്ക്. ഇങ്ങനെ നീണ്ട ഒരു കാലഘട്ടം ജോസഫിന്റെ യാത്ര പ്രകാശമില്ലാത്ത അന്ധകാരത്തിന്റെ വഴികളിലൂടെയായിരുന്നു. എന്നിട്ടും ജോസഫ് വിശ്വാസം കൈവിട്ടില്ല. തന്നോടുള്ള വിശ്വസ്തത കാത്തുസൂക്ഷിച്ച ജോസഫിനെ ദൈവം ഇരുൾമൂടിയ വഴികളിൽനിന്നും പൊക്കിയെടുത്ത് ഈജിപ്തിന്റെ അധിപനാക്കി മാറ്റി.<br />
<br />
പുതിയ നിയമ കാലഘട്ടത്തിലേക്കു കടന്നുവരുമ്പോൾ വിശുദ്ധരായി പേരു വിളിക്കപ്പെട്ട് അൾത്താരയിൽ വണങ്ങുന്ന വിശുദ്ധന്മാരിൽ മിക്കവരുംതന്നെ 'ആത്മാവിന്റെ ഇരുണ്ട രാത്രികൾ' എന്ന തീവ്രതയേറിയ സഹനാനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ്. തീവ്രതയേറിയ സഹനത്തിനൊപ്പം ഇവർക്ക് ദൈവസാന്നിധ്യബോധംപോലും നഷ്ടപ്പെടുന്നു. ദൈവം ഉണ്ടോയെന്നുപോലും സംശയിച്ചുപോയ വിശുദ്ധന്മാരും അക്കൂട്ടത്തിലുണ്ട്. അത്രയേറെ കഠോരമായിരുന്നു ഇരുണ്ട രാവുകളിലൂടെ കടന്നുപോകേണ്ടിവന്നപ്പോഴത്തെ അവസ്ഥ.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXKhLdmlNS3o6RF2oo72HHqskNS4rsV4GJnV03HddAOccJR1CuFTInD4-pAvpnpLzVNjvXDo5lId5vFs3GGm8MspMDPdjNeEmhNu2ra8SOlsWPP8dd9KebK0mTcfjZP5W7JvQc6XrBbqM/s1600/Jesus+on+the+cross+for+us.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXKhLdmlNS3o6RF2oo72HHqskNS4rsV4GJnV03HddAOccJR1CuFTInD4-pAvpnpLzVNjvXDo5lId5vFs3GGm8MspMDPdjNeEmhNu2ra8SOlsWPP8dd9KebK0mTcfjZP5W7JvQc6XrBbqM/s1600/Jesus+on+the+cross+for+us.jpg" height="240" width="320" /></a></div>
<br />
യേശുപോലും കുരിശിലെ അന്ധകാരപൂർണമായ മണിക്കൂറുകളുടെ അന്ത്യത്തിൽ<span style="color: magenta;"> 'എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് അവിടുന്ന് എന്നെ ഉപേക്ഷിച്ചു'</span>വെന്ന് നിലവിളിച്ചുപോയി. പക്ഷേ അടുത്ത നിമിഷങ്ങളിൽ ഏതൊരു ദൈവം തന്നെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞുവോ ആ ദൈവത്തിന്റെ കരങ്ങളിലേക്ക് തന്റെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് യേശു ഇപ്രകാരം പ്രാർത്ഥിച്ചു; പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. ഇതാണ് സഹനത്തിന്റെ തീവ്രത നിറഞ്ഞ കൂരിരുട്ടിൽ തപ്പിത്തടഞ്ഞിട്ടും ദൈവത്തിലുള്ള പ്രത്യാശയും അവിടുന്നിലുള്ള വിശ്വാസവും കൈവിടാത്ത ഒരുവന്റെ സഹനയാത്രയുടെ പര്യവസാനം.<br />
<br />
ജോബ് തന്റെ വിശ്വാസപരീക്ഷണത്തിന്റെ തീവ്രമായ അവസ്ഥയിൽ പറഞ്ഞതുപോലെ നമുക്കും പറയാം:<br />
<br />
<span style="color: magenta;">''എനിക്കു ന്യായം നടത്തിത്തരുന്നവൻ ജീവിക്കുന്നുവെന്നും അവസാനം എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാനറിയുന്നു.</span><br />
<span style="color: magenta;"><br /></span>
<span style="color: magenta;">എന്റെ ചർമം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽനിന്നും ഞാൻ ദൈവത്തെ കാണും. അവിടുത്തെ ഞാൻ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്റെ കണ്ണുകൾ ദർശിക്കും'' (ജോബ് 19:25-27).</span><br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-59924628496406842772014-11-25T10:01:00.001-08:002014-11-25T10:02:39.328-08:00സഭാപ്രശ്നങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">''സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍മാത്രം ജ്ഞാനിയായ ഒരുവന്‍പോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നുവരുമോ? സഹോദരന് സഹോദരനെതിരെ പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു; അതും വിജാതീയരുടെ ന്യായാസനത്തെ. നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് ദ്രോഹം നിങ്ങള്‍ക്കു ക്ഷമിച്ചുകൂടാ? നിങ്ങള്‍തന്നെ സഹോദരരെപ്പോലും ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ?'' (1 കോറി.6:5-9).</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">പൗലോസ് ശ്ലീഹാ കേരള സഭയിലെ കക്ഷിവഴക്കുകാരോട് നേരിട്ടു മുന്നറിയിപ്പു നല്കുന്ന വാക്യങ്ങള്പോലെ ഇത് തോന്നുന്നു. ഇന്ത്യയുടെ പരമോന്നത കോടതിപോലും വിധിച്ചിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. പല കോടതികളുടെയും വിധിന്യായത്തില്‍ സുവിശേഷാധിഷ്ഠിത മാര്‍ഗത്തില്‍ കൂടെ പ്രശ്നം പരിഹരിക്കപ്പെടണം എന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുവിശേഷാത്മകമായ ചില നിര്‍ദ്ദേശങ്ങള്‍.</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="line-height: 28px;"><span style="color: magenta; font-family: inherit;"><b><u>സ്നേഹം</u></b></span></span><br />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;"><span style="color: blue;">''ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍ അവന് കള്ളം പറയുന്നു. കാരണം കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കുകയില്ല'' (1 യോഹ.4:20).</span> സഭാവഴക്കുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ദൈവവചനങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്നു തോന്നുന്നു. സ്നേഹത്തിന്റെ മാര്‍ഗം ദൈവ മക്കള്‍ വെടിയുന്നുവെന്നത് വേദനാജനകമാണ്.</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;"><span style="color: blue;">''നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യപ്പെടുക. പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക'' (മത്താ.5:23-24)</span><span style="color: magenta;">.</span> സഭ ബലിയര്‍പ്പകരുടെ സമൂഹമാണ്. ബലിയര്‍പ്പിക്കാനുള്ള യോഗ്യത സഹോദരങ്ങളോടു രമ്യപ്പെടുക എന്നതാണ്. സഹോദരങ്ങളോടു രമ്യപ്പെടാതെ അര്‍പ്പിക്കുന്ന ബലി ദൈവതിരുമുമ്പില്‍ സ്വീകാര്യമാകില്ലല്ലോ. സഭയിലെ വഴക്കുകളും അനൈക്യങ്ങളും ഒരന്തവുമില്ലാതെ നീണ്ടുപോകുമ്പോള്‍ മുകളില്‍ പറഞ്ഞ ദൈവവചനങ്ങളുടെ പ്രസക്തിയെന്താണ്? പിതാക്കന്മാരും വൈദികരുമടങ്ങുന്ന ഇടയന്മാര് ദൈവജനത്തോട് എന്താണ് സുവിശേഷം പ്രസംഗിക്കുന്നത്? അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എങ്ങനെയാണ് ഉത്തരം പറയുക. </span><br />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">എതിര്‍പക്ഷത്തുള്ളവരെ ശത്രുക്കളായി കരുതാനല്ലേ സഭാനേതാക്കന്മാര് പഠിപ്പിക്കുന്നതും ആഹ്വാനം ചെയ്യുന്നതും.<span style="color: blue;"> ''മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പാകെ പ്രകാശിക്കട്ടെ'' (മത്താ. 5:16) </span>എന്നാണല്ലോ ദൈവവചനം പറയുന്നത്. </span><br />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ നിന്നും അവിടുത്തെ അനുയായികള്‍ വളരെയേറെ മാറിപ്പോകുന്നു എന്നതാണ് വാസ്തവം.</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;"><span style="color: blue;"><b><u>ക്ഷമയും സഹനവും</u></b></span></span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">സുവിശേഷാധിഷ്ഠിതമാര്‍ഗങ്ങളാണ് ക്ഷമയുടെയും സഹനവും. പത്രോശ്ലീഹാ യേശുക്രിസ്തുവിനോടു ചോദിച്ചു, തെറ്റു ചെയ്യുന്ന സഹോദരനോട് ഏഴുപ്രാവശ്യം ക്ഷമിച്ചാല്‍ മതിയോ എന്ന്. ക്രിസ്തുവിന്റെ വചനങ്ങള്‍ എല്ലാ നിയമങ്ങളെയും മറികടക്കുന്നതായിരുന്നു; <span style="color: blue;">ഏഴ് എഴുപതു പ്രാവശ്യമെന്നാല്‍ എപ്പോഴും ക്ഷമിക്കണമെന്നര്‍ത്ഥം. </span>സഭാവഴക്കുകളുടെ ചരിത്രം പരിശോധിച്ചാല്‍ ക്ഷമയും സഹനവും ഇല്ലാത്തതാണ് പ്രധാന കാരണങ്ങളിലൊന്ന് എന്നതു മനസിലാക്കാം. </span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">വട്ടിപ്പണക്കേസും സമുദായക്കേസും പള്ളിത്തര്‍ക്കങ്ങളും സ്വത്തുതര്‍ക്കങ്ങളും തെരുവുയുദ്ധങ്ങളുമൊക്കെ ദൈവഹിതത്തിനെതിരായിരുന്നുവെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒരേ കുടുംബത്തില്‍ തന്നെയുള്ളവര്‍ രണ്ടും അതില്‍ കൂടുതലും ചേരികളിലായി.</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">സഭാമക്കള്‍ <span style="color: blue;">ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകേണ്ടവരാണ് (മത്താ.5:13-15)</span>. പക്ഷേ, അവര്‍ ഉറകെട്ട ഉപ്പായും കരിന്തിരി കത്തുന്ന വിളക്കായും മാറിക്കൊണ്ടിരിക്കുന്നു. തിന്മയെ തിന്മകൊണ്ട് നേരിടുകയാണ് കക്ഷിവഴക്കുകള്‍ നടത്തുന്നവര്‍ ചെയ്യുന്നത്.</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">'<span style="color: blue;">'ശത്രുക്കളെ സ്നേഹിക്കുവിന്‍. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍'' (മത്താ.5:44).</span> ശത്രുക്കളെപ്പോയിട്ട് സ്വന്തം സഹോദരങ്ങളെപ്പോലും സ്നേഹിക്കാനാവുന്നില്ല. സഹോദരങ്ങളുടെ കുറവുകള്‍ ക്ഷമിക്കാനാവുന്നില്ല. ഒരേ പൈതൃകവും ഒരേ ചരിത്രവും ഒരേ ആരാധനക്രമവും ഒരേ ദൈവശാസ്ത്രവുമൊക്കെ ഉള്ളവരാണ് കക്ഷിവഴക്കുകാര്‍. പിന്നെന്തിന്റെ പേരിലാണ് വഴക്കടിക്കുന്നത്?</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;"><span style="color: magenta;"><b><u>സത്യം</u></b></span></span><br />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;"><span style="color: blue;">''യേശു പറഞ്ഞു; വഴിയും സത്യവും ജീവനും ഞാനാണ്'' (യോഹ.14:6). </span>ദൈവമാണ് സത്യം. ''സത്യമേവ ജയതേ'' എന്നാണല്ലോ ഭാരതസംസ്കാരം പഠിപ്പിക്കുന്നത്. സത്യം തന്നെയായ ദൈവത്തിനു മാത്രമേ അന്തിമ വിജയമുണ്ടാകൂ. കോടതികളില്‍ ഒരുപക്ഷേ താല്‍ക്കാലിക നേട്ടമുണ്ടാകാം. രാഷ്ട്രീയക്കാരുടെയും ഗവണ്മെന്റിന്റെയും ഇടപെടലുകള്‍വഴി ഒരു ഭാഗത്തിന് അനുകൂലമായ നിലപാടുകളുണ്ടാകാം. പക്ഷേ ദൈവത്തിന്റെ പക്ഷം അഥവാ സത്യത്തിന്റെ പക്ഷത്തിനു മാത്രമേ അന്തിമ ജയമുണ്ടാകൂ.</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">സത്യത്തിന്റെ മാര്‍ഗത്തെക്കുറിച്ചു പറയുമ്പോള്‍ സഭകളുടെ ചരിത്രവും പഠനവിഷയമാക്കേണ്ടതാണ്. സഭാചരിത്രത്തെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും പഠിക്കാനോ മനസിലാക്കാനോ പലരും ശ്രമിക്കുന്നില്ല. ഒരു കള്ളം പല പ്രാവശ്യം ആവര്‍ത്തിച്ചു പറയുമ്പോള്‍ ഒരുപക്ഷേ അതാണ് സത്യമെന്ന ചിന്തയുണ്ടാകാം. </span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">പലപ്പോഴും രാഷ്ട്രീയക്കാരും മാധ്യമങ്ങളുമൊക്കെ പയറ്റുന്ന തന്ത്രമാണിത്. ക്രൈസ്തവ സഭകള്‍ കോടതികളില്‍ വിജയിക്കുന്നതിനുവേണ്ടിയും സ്വന്തം ഭാഗത്തെ ന്യായീകരിക്കുന്നതിനുവേണ്ടിയുമൊക്കെ ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ അത് തലമുറകളോടു ചെയ്യുന്ന കടുത്ത അപരാധമാണ്. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും അത് വെളിച്ചത്തു വരും. കാരണം ദൈവവും ദൈവത്തില്‍ നിന്നുള്ളതും മാത്രമേ നിലനില്ക്കുകയുള്ളൂ.</span><br />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">സത്യമറിയാമായിരുന്നിട്ടും ചിലര്‍ സത്യത്തെ തമസ്കരിക്കുകയാണ്. സാഹചര്യമനുസരിച്ച് സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടി കക്ഷികള്‍ മാറി മാറി ചാടുകയാണ്. ഉറങ്ങിയവരെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പ്രയാസമാണ്. സ്വന്തം സ്ഥാനം ഉറപ്പിക്കുക എന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് സത്യത്തോടൊപ്പം നില്‍ക്കുന്നത്. സത്യം ജയിക്കുന്നതിനുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്ത്, വേണ്ടിവന്നാല്‍ സ്ഥാനമാനങ്ങള്‍പോലും ത്യജിക്കുവാനുള്ള മനസുണ്ടാകണം.</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;"><span style="color: magenta;"><b><u>ദൈവവചനാധിഷ്ഠിതം</u></b></span></span><br />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">യേശുക്രിസ്തു പറഞ്ഞു: "<span style="color: blue;">അന്തഃഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തഃഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്ക്കുകയില്ല'' (മത്താ.12:25).</span> യേശുക്രിസ്തു ഒരു സഭയേ സ്ഥാപിച്ചിട്ടുള്ളൂ; കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ സത്യസഭ. പത്രോസ് തലവനായുള്ള അപ്പസ്തോലസംഘത്തെയാണ് യേശുക്രിസ്തു തന്റെ സഭയെ ഭരമേല്പിച്ചത്. <span style="color: blue;">''ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്. ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും'' (മത്താ.16:18-19). </span>അപ്പസ്തോലസംഘത്തില്‍ പത്രോസിനുള്ള സ്ഥാനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിശുദ്ധ ഗ്രന്ഥത്തിലും സഭയുടെ പാരമ്പര്യങ്ങളിലും ഇക്കാര്യം പലയാവര്‍ത്തി എടുത്തുപറയുന്നുണ്ട്.</span><br />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">സുവിശേഷാധിഷ്ഠിതമായ മാര്‍ഗത്തെ കണ്ണുണ്ടായിട്ടും കാണുന്നില്ല, കാതുണ്ടായിട്ടും കേള്‍ക്കുന്നില്ല എന്നതാണ് വാസ്തവം. ദൈവവചനം തിരിച്ചറിയാതിരുന്ന, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരെപ്പോലെ കണ്ണുകള്‍ അടയ്ക്കപ്പെട്ടവരുടെയും ഹൃദയം മന്ദീഭവിക്കപ്പെട്ടവരുടെയും അനുഭവമാണ് പലര്‍ക്കും. ഇനിയും കണ്ണുകളും ഹൃദയവും തുറക്കപ്പെടണമെങ്കില്‍ ദൈവത്തിന്റെ ശക്തമായ ഇടപെടലുകള്‍ അത്യാവശ്യമാണ്.</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;"><span style="color: magenta;"><u><b>പ്രാര്‍ത്ഥന</b></u></span></span><br />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">പ്രാര്‍ത്ഥനയുടെ മാര്‍ഗം സുവിശേഷാധിഷ്ഠിത മാര്‍ഗങ്ങളിലൊന്നാണ്. യേശുക്രിസ്തുവിന്റെ ഹൃദയപൂരിതമായ പ്രാര്‍ത്ഥനയില്‍ തന്നില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയെക്കുറിച്ച് പരാമര്‍ശമുണ്ട്. <span style="color: blue;">''പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങു കാത്തുകൊള്ളണമേ'' (യോഹ.17:11). ''അവരെല്ലാവരും ഒന്നായിരിക്കുവാന്‍വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (യോഹ.17:21). </span>കേരളസഭയില്‍, അനൈക്യത്തിന്റെ ദുരാത്മാവ് ശക്തമാണ്.<span style="color: blue;"> ''ഉപവാസവും പ്രാര്‍ത്ഥനയുംകൊണ്ടല്ലാതെ ഈ ജാതി പുറത്തു പോകുകയില്ല''</span> എന്നതാണല്ലോ ദൈവവചനം. <span style="color: blue;">''അന്തഃഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തഃഛിദ്രമുള്ള ഭവനം വീണുപോകും'' (ലൂക്കാ 11:17). ''എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു'' (ലൂക്കാ 11:23).</span></span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">സഭയില്‍ ശക്തമായ പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ട്. അനൈക്യം ശിഷ്യന്മാരുടെ കാലത്തുതന്നെ ആരംഭിച്ചിരുന്നല്ലോ. ഭാവിയില്‍ അവയൊക്കെ സംഭവിക്കുമെന്നു മുന്‍കൂട്ടി കണ്ടാണ് യേശുക്രിസ്തു പ്രാര്‍ത്ഥിച്ചത്. സഭയിലെ ഭിന്നത അവസാനിക്കണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ ശക്തമായ പ്രാര്‍ത്ഥനായജ്ഞത്തിന് മുന്നിട്ടിറങ്ങട്ടെ.</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;"><span style="color: magenta;"><u><b>സംഭാഷണം</b></u></span></span><br />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">പ്രാര്‍ത്ഥന ദൈവത്തോടുള്ള സംഭാഷണമാണ്. ദൈവത്തിന്റെ മനസറിയാനുള്ള വഴിയാണത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സംഭാഷണം പരസ്പരം മനസിലാക്കാനും വിട്ടുവീഴ്ചകള്‍ ചെയ്യാനും ഇടയാക്കും. ശത്രുതയിലുള്ള ലോകരാജ്യങ്ങള്‍ തമ്മില്‍പ്പോലും മധ്യസ്ഥര്‍വഴിയും അല്ലാതെയും സംഭാഷണം നടക്കുന്നു. എന്നിട്ടും യേശുക്രിസ്തുവിന്റെ സ്നേഹവും ക്ഷമയും കരുണയും പ്രസംഗിക്കുന്ന സഭകള്‍ തമ്മില്‍ എന്തുകൊണ്ട് സംഭാഷണങ്ങള്‍ നടക്കുന്നില്ല? ഒരേ വിശ്വാസവും പാരമ്പര്യവും സംസ്കാരവും ആരാധനക്രമപൈതൃകവും ദൈവശാസ്ത്ര ചിന്താഗതികളുമുള്ള, യേശുക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും പങ്കുപറ്റുന്ന സഭകള്‍ക്ക് എന്തുകൊണ്ട് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് തങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തുകൂടാ? </span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">അണ്ഡകടാഹത്തെ സൃഷ്ടിച്ചവനായ ദൈവംതമ്പുരാന് ഭൂമിയില്‍ വെറും പൂഴിയായ മനുഷ്യരിലൊരുവനായി അവതരിക്കുവാനും അവനുവേണ്ടി പാടുപീഡകള്‍ സഹിക്കാനും ഒരു അപ്പക്കഷണത്തോളം, ഒരിറ്റ് വീഞ്ഞിനോളം ചെറുതാകാനും സാധിക്കുമെങ്കില്‍ മനുഷ്യര്‍ക്ക്, എല്ലാവരുടെയും ശുശ്രൂഷകരായി ജീവിക്കുന്ന പിതാക്കന്മാര്ക്കും വൈദികര്‍ക്കുമൊക്കെ അല്പം താഴുവാനും ചെറുതാകുവാനും എന്തുകൊണ്ട് സാധിക്കുന്നില്ല?</span><br />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">സംഭാഷണങ്ങള്‍ക്ക് നല്കേണ്ടതായ ഒരു പ്രാധാന്യം കക്ഷിവഴക്കുകളിലേര്‍പ്പെടുന്ന സഭകള്‍ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എതിര്‍ഭാഗത്തുള്ളവരുടെ ആവശ്യങ്ങളോട് യാതൊരുവിധ അനുഭാവവുമില്ല, വിട്ടുവീഴ്ചകള്‍ ഒരു തരത്തിലുമില്ല, ഞങ്ങള്‍ പറയുന്നതുമാത്രമാണ് ന്യായം തുടങ്ങിയ ശൈലി എത്രത്തോളം ന്യായമാണ്?</span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">ചുരുക്കത്തില്‍, സുവിശേഷാധിഷ്ഠിത മാര്‍ഗങ്ങളിലൂടെയല്ലാതെ സഭാപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകില്ല. നീതിന്യായ കോടതികള്‍ക്കോ ജനകീയ സമരങ്ങള്‍ക്കോ രാഷ്ട്രീയ നേതാക്കന്മാര്ക്കോ സമുദായ നേതാക്കന്മാര്ക്കോ പോലിസ് ഉദ്യോഗസ്ഥര്‍ക്കോ ഒന്നും അത് പരിഹരിക്കാനാവില്ല. </span><br />
<br style="font-family: Arial, Helvetica, sans-serif; line-height: 28px;" />
<span style="font-family: Arial, Helvetica, sans-serif; line-height: 28px;">പരിശുദ്ധാത്മശക്തിയില്‍ ആശ്രയിച്ച്, ദൈവവചനത്തെ മുറുകെ പിടിച്ച് സഭാമക്കള്‍ പ്രാര്‍ത്ഥനയോടും ഉപവാസത്തോടും സാഹോദര്യഭാവത്തിലും പ്രശ്നങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കട്ടെ. അപ്പോള്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.</span></div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-86793409167615797342014-11-08T01:38:00.003-08:002014-11-08T01:41:19.374-08:00വിശുദ്ധി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheCdRy7KMgKTggUXWIvfPswllgRA9dVwphbwbrqcqO5_BkB2o_lmSNnbIwNn76EXWrNbYztoSYoOolRk7PHwSbmf7phrwJzlYGtwblRJkH9nhoe66FrKi4GIhrxPilMXCfUhH8V24r8ko/s1600/exodus3-5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheCdRy7KMgKTggUXWIvfPswllgRA9dVwphbwbrqcqO5_BkB2o_lmSNnbIwNn76EXWrNbYztoSYoOolRk7PHwSbmf7phrwJzlYGtwblRJkH9nhoe66FrKi4GIhrxPilMXCfUhH8V24r8ko/s1600/exodus3-5.jpg" height="360" width="640" /></a></div>
<br />
<br />
<span style="color: #38761d;">''നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്'' (പുറ.3:5). </span><br />
<br />
ദൈവിക അനുഭവങ്ങളും വരദാനങ്ങളും അഭിലഷിക്കുന്നവര്‍ ആത്മാവില്‍നിന്ന് അശുദ്ധിയുടെ ആവരണങ്ങള്‍ മാറ്റിക്കളയുവാന്‍ അതീവ ശ്രദ്ധയുള്ളവരാകണം. കാരണം,<span style="color: #38761d;"> ''വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല'' (ഹെബ്രാ.12:14).</span><br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgp2639rnUIeyQVYpzliYeyLrxfGhE9OflK1B8_aMz8dY9tTK_XuGbD-vFHz6oUDho0WCjN-ObVbEhRYOZ7kMuVDUDYUiRNmBReHXbKy5B0o796ATlevHiXmY9HkQh1aCv7MDtlXeVyjIM/s1600/hebrews-12-14.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgp2639rnUIeyQVYpzliYeyLrxfGhE9OflK1B8_aMz8dY9tTK_XuGbD-vFHz6oUDho0WCjN-ObVbEhRYOZ7kMuVDUDYUiRNmBReHXbKy5B0o796ATlevHiXmY9HkQh1aCv7MDtlXeVyjIM/s1600/hebrews-12-14.jpg" height="278" width="640" /></a>വിശ്വാസജീവിതത്തിന്റെ പ്രായോഗികതലത്തിലെ വിജയപരാജയങ്ങളുടെയും സാക്ഷ്യ ആധികാരികതയുടെയും മാനദണ്ഡമാണ് വിശുദ്ധി. ദൈവൈക്യത്തിന്റെ അടിസ്ഥാനം വിശുദ്ധിയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദൈവസ്നേഹം നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയുടെ ജീവിതശൈലിയുടെ അന്തഃസത്തയാണ് വിശുദ്ധി.<br />
<br />
ഉള്ള് അശുദ്ധമായാലും പുറമേ മാന്യതയുടെ മുഖംമൂടി അണിയുന്നത് നമ്മുടെ ശീലമാണ്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഈ മുഖംമൂടി അണിയലിന് സഹായകഘടകങ്ങളാക്കി നാം കൂടെ കൊണ്ടുനടക്കുന്നു. കാലിലെ മന്ത് മറച്ചുവയ്ക്കാന്‍ വീതിയില്‍ കസവുകര തുന്നിച്ചേര്‍ത്ത ഡബിള്‍മുണ്ട് ഉടുക്കുന്നതുപോലെയാണിത്. എന്നാല്‍ ഹൃദയങ്ങള്‍ പരിശോധിക്കുന്ന കര്‍ത്താവ്, ഹൃദയരഹസ്യങ്ങള്‍ അറിയുന്ന കര്‍ത്താവ്, നമ്മുടെ പ്രവൃത്തികളെ വിവേചിച്ചറിയുന്നു. പ്രവൃത്തികള്‍ക്കനുസരിച്ചായിരിക്കും അവിടുന്ന് പ്രതിഫലം നല്‍കുന്നത്.<br />
<br />
വൈകുന്നേരങ്ങളില്‍ ഗ്രാമവാസികള്‍ ഒരുമിച്ചുകൂടി വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന വടവൃക്ഷത്തിന്റെ കീഴില്‍ ഒരു സ്വര്‍ണത്തളിക കിടക്കുന്നു! വാര്‍ത്ത കേട്ടവര്‍ ഓടിവന്ന് ആ അമൂല്യവസ്തുവിനെ അത്ഭുതത്തോടെ നോക്കി. തിളക്കമുള്ള പൊന്‍തളിക! അതു സ്വന്തമാക്കുവാന്‍ എല്ലാവരും ആഗ്രഹിച്ചു. പക്ഷേ, ഒരു പ്രശ്നം ആര് സ്വര്‍ണത്തളിക കൈയിലെടുത്താലും നിറം മങ്ങി കാരിരുമ്പുപോലെയാകുന്നു. ഒപ്പം, ഒരു തിരിച്ചറിവും. സ്വര്‍ണത്തളികമേല്‍ സ്പര്‍ശിച്ചവരാരും അത്ര നല്ലവരായിരുന്നില്ല. അതുകൊണ്ട് അധികംപേര്‍ സ്വര്‍ണത്തളിക സ്വന്തമാക്കുവാന്‍ മുന്നോട്ടു വരാതെയായി. അവസാനം ഗ്രാമത്തിലെ പാവപ്പെട്ട വിധവയെക്കൊണ്ട് ഗ്രാമമുഖ്യന് തളിക എടുപ്പിച്ചു. അത്ഭുതം എന്നു പറയട്ടെ, തളികയ്ക്ക് ഒരു മാറ്റവുമുണ്ടായില്ല. അതിന്റെ മാറ്റ് വര്‍ധിക്കുകയാണുണ്ടായത്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnHIGPGC_y69HL3ZytC1tPiX3yxMmeBnrFxM87Nk4EHVg4e7J00z0VTdApnHPXsmUpmndfehJ1GPkJgXFbNaTqD3Tf6mqEVWIdl0Nd0WfBP7REABRAlHsjM7qNMxevsQQ9wijKjhdm5dE/s1600/therese3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnHIGPGC_y69HL3ZytC1tPiX3yxMmeBnrFxM87Nk4EHVg4e7J00z0VTdApnHPXsmUpmndfehJ1GPkJgXFbNaTqD3Tf6mqEVWIdl0Nd0WfBP7REABRAlHsjM7qNMxevsQQ9wijKjhdm5dE/s1600/therese3.jpg" height="640" width="500" /></a></div>
<br />
വേദപാരംഗതയായ അമ്മത്രേസ്യ പുണ്യവതി പറയുന്നു:<span style="color: #38761d;"> ''മനുഷ്യന്റെ ആത്മാവ് ഒരു സ്ഫടികക്കല്ലില്‍ തീര്‍ത്ത മനോഹരമായ ദേവാലയമാണ്. അതില്‍ രാജാധിരാജനായി വാഴുവാന്‍ ഈശോ ആഗ്രഹിക്കുന്നു.''</span> നമ്മുടെ ഉള്ള് ശുദ്ധമായാല്‍ മാത്രമാണ് നമ്മില്‍ ദൈവികസാന്നിധ്യം ഉണ്ടാകുക. നമ്മില്‍ പരിശുദ്ധി ഉണ്ടെങ്കില്‍ മാത്രമാണ് ദൈവാനുഗ്രഹങ്ങളാകുന്ന അമൂല്യനിധികള്‍ സ്വന്തമാക്കുവാന്‍ സാധിക്കുക. ദൈവിക സാന്നിധ്യമില്ലാതെ ജീവിക്കുന്നവര്‍ ദൈവത്തിന് ഇഷ്ടമില്ലാത്ത അശുദ്ധിയുടെ അടിമത്തത്തില്‍ കഴിയുന്നവരാണ്. ദൈവത്തിന് ഇഷ്ടമില്ലാത്തത് കാത്തുസൂക്ഷിക്കുന്നത് വൈക്കോലിനകത്ത് തീക്കട്ട സൂക്ഷിക്കുന്നതിനോട് സമാനമാണെന്ന് വാഴ്ത്തപ്പെട്ട ചാവറയച്ചന് പറയുന്നു. നമ്മിലുള്ള എല്ലാ അശുദ്ധികളും നമ്മെ നശിപ്പിക്കുവാന്‍ ശക്തിയുള്ള നരകാഗ്നിയുടെ തീജ്വാലകളാണ്.<br />
<br />
കുടുംബങ്ങളിലും സമൂഹങ്ങളിലും അസാന്മാര്ഗികതയും അക്രമണസ്വഭാവങ്ങളും വര്‍ധിച്ചുവരുന്നത് മനുഷ്യനില്‍ കുമിഞ്ഞു കൂടുന്ന അശുദ്ധിയില്‍ നിന്നാണ്. ദൈവാരൂപിയെ ഉള്ളില്‍നിന്ന് നഷ്ടപ്പെടുത്തിക്കളഞ്ഞവര്‍ അധമസ്വഭാവങ്ങളുടെ അടിമകളായിത്തീരുന്നു. മാതാപിതാക്കളില്‍ ഹൃദയപരിശുദ്ധി ഇല്ലെങ്കില്‍, അവര്‍ക്ക് മാതൃകാപരമായ ജീവിതം മക്കള്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ സാധിക്കുകയില്ല. മക്കള്‍ക്കായി മാതാപിതാക്കള്‍ എന്തൊക്കെ നല്കിയാലും എത്രയൊക്കെ സമ്പാദിച്ചാലും ഉത്തമമായ വിശ്വാസജീവിതത്തില്‍ അനുകരണീയരാകുവാന്‍ പരാജയപ്പെട്ടാല്‍ മക്കള്‍ക്കും വഴിതെറ്റും. അതുകൊണ്ട് സ്വഭാവശുദ്ധിയില്‍ അടിസ്ഥാനമിട്ട വിശ്വാസജീവിതത്തില്‍ മാതാപിതാക്കള്‍ എന്നും ശ്രദ്ധാലുക്കളായിരിക്കണം.<br />
<br />
<span style="color: #38761d;">''ദൈവം ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നിട്ടുള്ള പരിധി ഞങ്ങള്‍ പാലിക്കും'' (2 കോറി.10:13)</span>. നമുക്കൊക്കെ ദൈവിക പരിധികളും അതിരുകളും ഉണ്ട്. ദൈവം നിശ്ചയിച്ചു നല്കിയ പരിധി ലംഘിച്ചപ്പോഴാണ് ഹവ്വാ സാത്താന്റെ സ്വാധീനത്തിലകപ്പെട്ടത്. ദൈവിക സീമയ്ക്കപ്പുറത്തേക്ക് പുറപ്പെടുന്നത് മൂഢതയാണ്. സ്വമഹത്വാന്വേഷണം, അഹങ്കാരം, സ്വാര്‍ത്ഥത എന്നിവയൊക്കെയാണ് ദൈവിക അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പോകുവാന്‍ ഒരുമ്പെടുന്നവര്‍ക്ക് പ്രചോദനമായിത്തീരുന്ന പ്രേരണകള്‍. നാം ദൈവത്തിന്റെ അരൂപിയുടെ അധികാരമണ്ഡലത്തില്‍ അധിവസിക്കുന്നവര്‍ ആയിത്തീര്ന്നാല് അശുദ്ധികള്‍ നമ്മെ അടിമപ്പെടുത്തുകയില്ല.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh15KZX78lCzwParn75LNhDLtInOu2EiJkuekJrb4dcGhtn4gPdm7u6QjJ_2ncl_PpE9Ts1YCpCoiNlCf0k4LGxy5u-U4mgVAApu1FE5tfpjPVL2l5g3rm4rttIDFbKrKLpqgj3dui_U9A/s1600/17850.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh15KZX78lCzwParn75LNhDLtInOu2EiJkuekJrb4dcGhtn4gPdm7u6QjJ_2ncl_PpE9Ts1YCpCoiNlCf0k4LGxy5u-U4mgVAApu1FE5tfpjPVL2l5g3rm4rttIDFbKrKLpqgj3dui_U9A/s1600/17850.jpg" height="640" width="640" /></a></div>
<br />
<span style="color: #38761d;"><br /></span>
<span style="color: #38761d;"><br /></span>
<span style="color: #38761d;"><br /></span>
<span style="color: #38761d;"><br /></span>
<span style="color: #38761d;"><br /></span>
<span style="color: #38761d;">''ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല. ഒരുവന് വലതുവശത്തുനിന്ന് </span><br />
<span style="color: #38761d;">കവര്‍ന്നുതിന്നുന്നു. എന്നാല്‍ വിശപ്പ് ശമിക്കുന്നില്ല. ഇടതുവശത്തുനിന്ന് പിടിച്ചു വിഴുങ്ങുന്നു. എന്നാല്‍, തൃപ്തിയാകുന്നില്ല. ഓരോരുത്തനും അപരന്റെ മാംസം ഭക്ഷിക്കുന്നു'' (ഏശയ്യാ 9:20)</span>. മനസില്‍ അശുദ്ധി കാത്തുസൂക്ഷിക്കുന്നവന് അപരനെ ഇല്ലായ്മ ചെയ്യുവാന്‍ തക്കം നോക്കുന്നവനായിരിക്കും. ഇത്തരം പ്രവണതകളില്‍ തങ്ങളെത്തന്നെ തളച്ചിട്ടവര്‍ പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെട്ടവരും മറ്റുള്ളവരെ മുതലെടുത്ത് ഇരകളാക്കുന്നവരും ആയിരിക്കും. <span style="color: #38761d;">''സൈന്യങ്ങളുടെ കര്‍ത്താവിന്റെ ക്രോധത്താല്‍ ദേശം കത്തിയെരിയുന്നു'' (ഏശയ്യാ 9:19).</span> അശുദ്ധികള്‍ക്കും ആസക്തികള്‍ക്കും അസുരസ്വഭാവങ്ങള്‍ക്കും അടിമപ്പെട്ടവര്‍ ദൈവകൃപയില്‍നിന്ന് അകന്നവരും കര്‍ത്താവിന്റെ കോപത്തിന് പാത്രീഭൂതരും ആയിത്തീരുന്നു. കാരണം, അശുദ്ധിയില്‍ ജീവിക്കുന്നവര്‍ ദൈവാത്മാവ് വസിക്കുന്ന ദൈവത്തിന്റെ ആലയമായ സ്വശരീരത്തെയും അപരന്റെ ശരീരത്തെയും നശിപ്പിക്കുന്നവരാണ്. <span style="color: #38761d;">''ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും...'' (1 കോറി.3:1617).</span><br />
<span style="color: #38761d;"><br /></span>
<span style="color: #38761d;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKROPSgwxNtc9eoWySn_JzLzB2x3T_YmmeOyO2aPS0mjr2ETEnCE1gyol4vvU48Wfp9iPcTbXnqK0058XtEL6X7OpJcjQ7VuX42fXX-wJRygQtbbams1B77IfhUQ1B_w6MHJVehozEzDE/s1600/1+cor+13+d.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKROPSgwxNtc9eoWySn_JzLzB2x3T_YmmeOyO2aPS0mjr2ETEnCE1gyol4vvU48Wfp9iPcTbXnqK0058XtEL6X7OpJcjQ7VuX42fXX-wJRygQtbbams1B77IfhUQ1B_w6MHJVehozEzDE/s1600/1+cor+13+d.jpg" height="324" width="640" /></a></div>
<br />
നമ്മുടെ ഉള്ളും ഉള്ളതും പരിശുദ്ധമാക്കി തീര്‍ക്കാം. ജഡികാസക്തികള്‍ ഉള്ളില്‍ സൂക്ഷിക്കുകയും പുറമെ മാന്യതയുടെ മുഖംമൂടി അണിയുകയും ചെയ്യുന്ന കപടതയില്‍നിന്ന് നമ്മെ മോചിതരാക്കാം. പരിശുദ്ധ അമ്മയെപോലെ 'ഇതാ കര്‍ത്താവിന്റെ ദാസി' എന്നുള്ള മനോഭാവത്തില്‍ ജീവിച്ച് ആന്തരികശുദ്ധിയുള്ളവരാകാം. ചിത്തശുദ്ധി, മനഃശുദ്ധി, ദേഹശുദ്ധി പാലിച്ചുകൊണ്ട് നമുക്ക് ദൈവാരൂപിയാല്‍ നയിക്കപ്പെടുന്നവരും ദൈവികകൃപകള്‍ സ്വീകരിക്കുവാന്‍ അര്‍ഹതയുള്ളവരും<br />
ആയിത്തീരാം.<br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-37830403313646576012014-09-14T01:52:00.000-07:002014-09-14T09:34:26.245-07:00ഒരേ ഛായ; ഒരേ ഭാവം<div dir="ltr" style="text-align: left;" trbidi="on">
<br />
ജീവിതത്തിലെ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവാണ് ഇത് .30 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .. നഷ്ടപ്പെട്ടുപോയ അവസരങ്ങള്‍, കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയ ദിനരാത്രങ്ങള്‍. സമയം കടന്നുപോകുന്നല്ലോ, ഒന്നും ചെയ്തുതീര്‍ക്കാനാവുന്നില്ലല്ലോ എന്ന ആകുലതയാണ് മനംനിറയെ.<br />
<br />
വെളിപാടു പുസ്തകത്തില്‍ 'ലവൊദീക്യാ'യിലെ സഭയ്ക്കു നല്കുന്ന മുന്നറിയിപ്പ് എന്നെ ചുട്ടുപൊള്ളിക്കുന്നു: ''നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല് നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും...''<br />
(വെളിപാട് 3:1516).<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3oKzeGmTu5XkXCm0-mhdA00PEZIEVqW1x8xXyK5-fVlyxkgoOjL_LH43AhhyphenhyphenDeEDJ_tMm4dD9Lw78S7sDKMHpdLrhhQD1Qw4CsyWT4sxsWfmU7VxOWiIO83Vi-Jgj4Wep5xq46lbiqAc/s1600/praise_clouds_gpw_pdc.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3oKzeGmTu5XkXCm0-mhdA00PEZIEVqW1x8xXyK5-fVlyxkgoOjL_LH43AhhyphenhyphenDeEDJ_tMm4dD9Lw78S7sDKMHpdLrhhQD1Qw4CsyWT4sxsWfmU7VxOWiIO83Vi-Jgj4Wep5xq46lbiqAc/s1600/praise_clouds_gpw_pdc.jpg" /></a></div>
<br />
എനിക്ക് ജാള്യത തോന്നുന്നുണ്ട്. നിനക്കുവേണ്ടി ഇതുവരെ ഒന്നും ചെയ്യാന്‍ കഴിയാതെ പോയതിന്റെ ജാള്യം. ചില 'ചെറിയ' മനുഷ്യരുടെ വലിയ സാക്ഷ്യങ്ങള്‍ എന്നെ ഭൂമിയോളം ചെറുതാക്കുന്നതങ്ങനെയാണ്.<br />
ഇറാഖില്‍ നിന്നുള്ളതായിരുന്നു ആ വീഡിയോ. അതു കാണേണ്ടിയിരുന്നില്ല എന്നു തോന്നി പിന്നീട് പലപ്പോഴും. കാണാതിരുന്നുവെങ്കില്‍ എന്റെ ഉറക്കം നഷ്ടപ്പെടുമായിരുന്നില്ല; എന്റെ നെഞ്ചിന്‍കൂട്ടിനുള്ളിലൊരു നിലവിളി സദാ ഉയര്‍ന്നുവരുമായിരുന്നില്ല! കണ്ണില്‍നിന്നു മറയുന്നില്ല, ആ ദൃശ്യങ്ങള്‍.<br />
<br />
നാട്ടിന്‍പുറത്തെ ഒരു ജംഗ്ഷന്. അവിടെ വന്യമായ രൂപഭാവങ്ങളുള്ള ഒരാള്‍ക്കൂട്ടം. അവര്‍ക്കിടയില്‍ നിരാലംബരായ ഏതാനും 'ചെറിയ' മനുഷ്യര്‍. ആള്‍ക്കൂട്ടത്തില്‍ നിന്നൊരു പാദം ഉയര്‍ന്നുതാണു. 'ഇര' മുഖംകുത്തി നിലത്തേക്ക്. ആരോ കാര്‍ക്കിച്ചു തുപ്പുന്നു. മീശ മുളക്കാത്ത ഒരു പയ്യന് ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നുവന്ന് ആഞ്ഞുചവിട്ടുകയാണ്. മറ്റൊരുവന് ഇരുമ്പുവടികൊണ്ട് ഇരയുടെ കൈകാലുകള്‍ തച്ചുടയ്ക്കുന്നു.<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
എന്നെ കരയിക്കുന്നത് അതൊന്നുമല്ല. ഇത്രയൊക്കെ പീഡിപ്പിക്കപ്പെട്ടിട്ടും നിലത്തുവീണു പിടയുന്നതല്ലാതെ തിരിച്ചാക്രമിക്കാനോ കുതറിയോടാനോ അസഭ്യവാക്കു പറയാനോ മുതിരുന്നില്ല ഇരകള്‍! ജീവന് രക്ഷിക്കാന്‍ ഏതു മനുഷ്യനും സ്വയം പ്രതിരോധിക്കും. ഈ മനുഷ്യര്‍ അതുപോലും ചെയ്യുന്നില്ലല്ലോ, ദൈവമേ!<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigDTyGOMeAcK0Q2uy0D9u7cswpcQRy4OoNi1q963M80wLhfGCU_fIWfdx07OZdEkUVT2CGFo_NqKp6PRNiiPGRwHX07XwKaKdExmwIbos901mrJVo-mbUJDRpwVEHWbO680KIkKu0cDVU/s1600/images+(3).jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigDTyGOMeAcK0Q2uy0D9u7cswpcQRy4OoNi1q963M80wLhfGCU_fIWfdx07OZdEkUVT2CGFo_NqKp6PRNiiPGRwHX07XwKaKdExmwIbos901mrJVo-mbUJDRpwVEHWbO680KIkKu0cDVU/s1600/images+(3).jpg" height="242" width="400" /></a></div>
<br />
ഇറാഖിലെ മുഖങ്ങള്‍ക്കും കാല്‍വരിയിലെ മുഖത്തിനും ഒരേ ഛായ; ഒരേ ഭാവം. ഇവര്‍ക്കു മുന്പില് ഞാന്‍, ഈശോയെ ഒന്നു ശിരസു നമിക്കട്ടെ; നിശബ്ദമായൊന്നു കരയട്ടെ. എന്റെ മന്ദോഷ്ണതയോര്‍ത്ത് ഹൃദയം നുറുങ്ങിയൊന്നു നിലവിളിക്കട്ടെ.<br />
<br />
നിനക്കുവേണ്ടി ഒരുപാടു സഹിച്ചവനായിരുന്നു പൗലോസ്; നീ വഴിയില്‍ വച്ചു പിടിച്ചെടുത്ത സാവൂള്‍. അവന് പറഞ്ഞതാണു സത്യം: ''ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു'' (ഫിലിപ്പി 1:29).<br />
<br />
ക്രിസ്തുവിനുവേണ്ടി സഹിക്കുകയെന്നതും അനുഗ്രഹമാണ്; മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, അനുഗ്രഹിക്കപ്പെട്ടവര്‍ക്കു മാത്രമേ ക്രിസ്തുവിനെപ്രതി സഹിക്കാന്‍ ആവുകയുള്ളൂ. ഇപ്പോള്‍ എനിക്ക് സകലതും വ്യക്തമാവുന്നുണ്ട്; നീ എന്നെയും അനുഗ്രഹിക്കുന്നതിനെയോര്‍ത്ത്. നന്ദി, ഇനി എനിക്ക് സഹനങ്ങളെപ്രതി പരാതികളില്ല...<br />
<br />
''എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്; നിങ്ങള്‍ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍. സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും'' (മത്തായി 5:1112).<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUdBvlE6boYk2Z8wjDO7qAeR-8qlQEQPsGmAUKMgy0wmIy0fy_OKsayt9HHkf4My2eZN0BlwLoKN7-jXmDXzuAohtWE7fYlEVDk4Yh_wU2OK5WeoxmTMAJGD63VXYgJU_uwq07X3uXvrI/s1600/2014085425chrisiraq-p.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUdBvlE6boYk2Z8wjDO7qAeR-8qlQEQPsGmAUKMgy0wmIy0fy_OKsayt9HHkf4My2eZN0BlwLoKN7-jXmDXzuAohtWE7fYlEVDk4Yh_wU2OK5WeoxmTMAJGD63VXYgJU_uwq07X3uXvrI/s1600/2014085425chrisiraq-p.jpg" /></a></div>
<br />
ഇറാഖിലെ ആ നിരാലംബരായ രക്തസാക്ഷികള്‍, അവര്‍ നിന്നോടൊത്തു പറുദീസയിലാണെന്ന് എനിക്കുറപ്പുണ്ട് . അതായിരുന്നു പീഡനമേല്ക്കുമ്പോഴും അവരുടെ മുഖത്തുണ്ടായിരുന്ന ഭാവം.<br />
ഇവര്‍ക്കു മുന്‍പിലാണ് ''ഞാന്‍ പിഴയാളി'' എന്നു നാനൂറുവട്ടം ആവര്‍ത്തിക്കാന്‍ എന്റെ ഹൃദയം മന്ത്രിക്കുന്നത്. കാരണമുണ്ട്; മഹാനഗരങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്രകളില്‍, എയര്‍പോര്‍ട്ടുകളിലെ വിരസമായ കാത്തിരിപ്പു മുറികളില്‍; ഒരിടത്തും ജപമാല കീശയ്ക്കുള്ളില്‍നിന്നു പുറത്തെടുക്കാന്‍ അനുവദിക്കുന്നില്ല എന്റെയുള്ളിലെ നാഗരിക മനുഷ്യന്.<br />
<br />
എനിക്ക് നിന്റെ നാമധേയം വെറുതെ ലഭിച്ച ഒരു മേല്‍വിലാസം; സല്പേരിനു ലഭിച്ച 'വിലയില്ലാത്ത' പതക്കം. ശരിയാണ്, ഞാന്‍ തണുപ്പും ചൂടുമില്ലാത്ത 'മന്ദോഷ്ണന്‍.' എന്നെക്കുറിച്ചാണ് നീ ആ ഉപമ പറഞ്ഞത്; തോട്ടത്തിനു നടുവില്‍ നില്ക്കുന്ന ഫലം കായ്ക്കാത്ത അത്തിമരം!<br />
<br />
ആരെങ്കിലും എന്റെ സ്വഭാവത്തെപ്പറ്റി അല്പമെന്തെങ്കിലുമൊന്നു കനപ്പിച്ചു പറഞ്ഞാല്‍ മതി, വാടുകയായി എന്റെ മുഖം. നീ പറഞ്ഞ ആ 'കപടനാട്യക്കാരന്' ഞാനാണ് കര്‍ത്താവേ... മാപ്പ്! ''എന്റെ നാമം നിമിത്തം നിങ്ങള്‍ സര്‍വരാലും ദ്വേ ഷിക്കപ്പെടും. അവസാനംവരെ സഹി ച്ചുനില്ക്കുന്നവന്‍ രക്ഷപ്പെടും'' (മത്തായി 10:22).<br />
<br />
എനിക്ക് സര്‍വരുടെയും പ്രീതി നേടാനാണ് താല്പര്യം. അതിനുവേണ്ടി എത്രയെത്ര കീഴ്വഴങ്ങലുകള്‍, വിട്ടുവീഴ്ചകള്‍, ചതഞ്ഞ നയതന്ത്രജ്ഞതയുടെ പുഞ്ചിരികള്‍. അതെ, ഞാന്‍ തന്നെയാണ് കപടനാട്യക്കാരന്. ക്രിസ്തുസാക്ഷിയാകാന്‍ ആവാത്ത ഞാനെങ്ങനെയാണ് രക്തസാക്ഷിയാവുക?<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtwJkVTeVXlvB61FWTDMjgrQZsr6r_RtMurjbJPmCfiRaqGgtAtnoLOOitic9bFhbiiDZaepHqDEVr9d41Kmy-Px1DleZmXw85mXFFi06ySlgphkXhM4PeIc_bT1w7P6u9LyzgtEQuzyY/s1600/images.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtwJkVTeVXlvB61FWTDMjgrQZsr6r_RtMurjbJPmCfiRaqGgtAtnoLOOitic9bFhbiiDZaepHqDEVr9d41Kmy-Px1DleZmXw85mXFFi06ySlgphkXhM4PeIc_bT1w7P6u9LyzgtEQuzyY/s1600/images.jpg" /></a></div>
<br />
<br />
മനുഷ്യരുടെ മുന്പില് നിന്നെ ഏറ്റുപറയാന്‍ മടിക്കുന്നവരെ ദൈവപിതാവിന്റെ മുന്പില് സാക്ഷിക്കുവാന്‍ നീ മടിക്കുമോ, കര്‍ത്താവേ? അങ്ങനെയെങ്കില്‍ ഇനിയും എത്രയാവര്‍ത്തി ഞാന്‍ 'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ' എന്നു നെഞ്ചിലിടിച്ചു കരയേണ്ടിവരും.<br />
<br />
ലോകം എന്നെ വെറുത്തുകൊള്ളട്ടെ, പുച്ഛിച്ചു തരംതാഴ്ത്തിക്കൊള്ളട്ടെ. അപവാദങ്ങളുടെ അരക്കില്ലങ്ങളില്‍ എന്നെ എരിയിച്ചുകളയട്ടെ. എന്നാലും നിന്റെ നാമത്തെപ്രതി ഇനി ഒരിക്കലും ലജ്ജിക്കുകയില്ല ഞാന്‍.<br />
<br />
ഞാന്‍ ലോകത്തിന്റേതല്ല; വാസ്തവം. എന്നാലും എന്റെ താല്പര്യങ്ങളത്രയും ലോകത്തോടാണ്. അതിന്റെ ഭ്രമിപ്പിക്കുന്ന കാഴ്ചകളില്‍, ത്രസിപ്പിക്കുന്ന രസങ്ങളില്‍, ലഹരി പതയുന്ന ആസക്തികളില്‍, ചുട്ടുപൊള്ളിക്കുന്ന അഴകളവുകളില്‍!<br />
എനിക്കു മതിയായി. നീ കാണിച്ചു തരുന്ന ആ ഇടുങ്ങിയ വാതില്‍ മതിയെനിക്ക്. നടന്നു നീങ്ങുന്തോറും ചുരുങ്ങിച്ചുരുങ്ങി വരികയാണ് ആ വഴി.<br />
<br />
വിശുദ്ധ പൗലോസ് പറഞ്ഞതാണ് സ ത്യം. ''എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു'' (1 തെസ. 3:7).<br />
അതൊരു വലിയ ദര്‍ശനമാണ്. ഞെരുക്കപ്പെടുന്നെങ്കിലും തകര്‍ക്കപ്പെടാത്തവന്റെ കരുത്ത്.<br />
<br />
''ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവന് ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്പ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു'' (2 കോറി. 4:810).<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilJ6qzwBeM0fsV-fRyDbv1Bxbhzqn7wZ5l6sZ2ZzCqIVUrHDolHTb3fIixlgfW3D-AT4AIurG0tsDQeDJ5OMbgm_OTKFOkwDRWspGqPHmdnh86SVpN4DsFwY17pgy3qQfw5L8fIdYoAD0/s1600/images.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilJ6qzwBeM0fsV-fRyDbv1Bxbhzqn7wZ5l6sZ2ZzCqIVUrHDolHTb3fIixlgfW3D-AT4AIurG0tsDQeDJ5OMbgm_OTKFOkwDRWspGqPHmdnh86SVpN4DsFwY17pgy3qQfw5L8fIdYoAD0/s1600/images.jpg" /></a></div>
<br />
അപ്പോള്‍ അതാണു കാര്യം. ക്രിസ്തുവിനെപ്രതി ഞാന്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ ഉറപ്പാണ്. അവന് എന്നില്‍ ജീവിക്കുന്നുണ്ട്. ഉള്ളിലുള്ള പക്ഷിക്കുനേരെയാണ് വേടന്റെ അമ്പുകളത്രയും. പക്ഷേ, കൊള്ളുന്നതാവട്ടെ കൂട്ടിലാണെന്നുമാത്രം. ഇനിയും നമ്മുടെ ചുവടുകള്‍ ഒരു ചാട്ടവാറടിയുടെ മുഴക്കം പ്രതീക്ഷിച്ചുവേണം. ഒരു കുരിശിന്റെ നിഴല്‍ നിന്റെ വഴികളില്‍ എന്നുമുണ്ടാകുമെന്നു സാരം.<br />
<br />
രക്തസാക്ഷിത്വത്തിന്റെ ചുവന്ന പട്ടികയില്‍ ഇടംപിടിച്ചു, അപ്പസ്തോലന്മാരില് പതിനൊന്നുപേരും. ആദ്യ മാര്‍പാപ്പമാരില്‍ 13 പേര്‍ക്കാണ് അതിനു ഭാഗ്യമുണ്ടായത്. സ്തേഫാനോസിന്റെ ചോരച്ചാലുകള്‍ മുതല്‍ ഇറാഖിലെ നിണമണിഞ്ഞ വഴിത്താരകള്‍വരെ എത്രയെത്ര രക്തപുഷ്പങ്ങള്‍! എനിക്കെന്നാണാവോ അത്തരത്തിലൊരു നിയോഗം. അതിനു തക്കവണ്ണമൊരു പുണ്യയോഗ്യത ഉണ്ടായിട്ടു വേണ്ടേ?<br />
<br />
അവന്റെ വഴികള്‍ ഋജുവായൊരു രേഖയല്ല; സഹനപ്പെരുങ്കടല്‍ നീന്തിവേണം അവിടെയെത്താന്‍. എണ്ണമറ്റവിധമുള്ള പ്രഹരങ്ങള്‍. തൊട്ടുമുന്പില് കാണുന്ന മരണവക്ത്രങ്ങള്‍. ജാഗരണത്തിലും വിശപ്പിലും നിലവിളിയിലും നിണച്ചാലുകളിലും കടന്നുപോകേണ്ടവനാണ് നീ.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZPzI-64WyHYsnWs9mYp1HV9ZUuB0GsuYds8gqkgBppfIs8LXMBPDGXbmEScw0VLL8fEetwhzKKzvKdg_AOkKCjzKyapORUNvVqREWOfdeI3Jh0aDKPlcI14Ko8Voj88p83iFux-HpXno/s1600/praise_clouds_gpw_pdc.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZPzI-64WyHYsnWs9mYp1HV9ZUuB0GsuYds8gqkgBppfIs8LXMBPDGXbmEScw0VLL8fEetwhzKKzvKdg_AOkKCjzKyapORUNvVqREWOfdeI3Jh0aDKPlcI14Ko8Voj88p83iFux-HpXno/s1600/praise_clouds_gpw_pdc.jpg" /></a></div>
<br />
കുരിശിന്റെ വഴിയിലെ പതിനാലു സ്ഥ ലങ്ങള്‍ ഞാനും കടന്നുപോകേണ്ടതുണ്ട്. അല്ലെങ്കില്‍ ക്രിസ്തു എന്നില്‍ ജീവിക്കുന്നില്ലെന്നുവേണം കരുതാന്‍. ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും ഉപവാസത്തിലും നഗ്നതയിലും തണുപ്പിലും നിനക്കായി സാക്ഷ്യം നല്കാന് ഇതാ എന്റെ ജീവിതം; നിനക്ക്, പൂര്‍ണമായി ഉപയോഗിക്കാന്‍...<br />
<br /></div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-636048886304520782014-09-03T00:27:00.000-07:002014-09-03T00:34:36.924-07:00ദൈവവിളി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZQpbZLN3-nabHwelJtkbguTV6F3ypvEmxlqNd66D5PCjweH4p28wayrV-zKR4lTkUPi8MwUVTrIr-Ap31y5XxlRTZjmR_cu1UrO8ybkeFygvaR4mPMRWWm9CdhOgbjpRZyaP0m86e8JU/s1600/samuel_in_the_bible.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZQpbZLN3-nabHwelJtkbguTV6F3ypvEmxlqNd66D5PCjweH4p28wayrV-zKR4lTkUPi8MwUVTrIr-Ap31y5XxlRTZjmR_cu1UrO8ybkeFygvaR4mPMRWWm9CdhOgbjpRZyaP0m86e8JU/s1600/samuel_in_the_bible.jpg" /></a></div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmNfFXXwggJtTXWQ1r976T06cNhXcTPUEmZXVvMOdFmCqlh7e0HPA0-71KJnKV0OaNejiLp8JoXF1Pbb4AbW400-kJbD5l5_SfE0fnHv4nfw-RgigGjI94npv0BHtmiT4e4SpI-mcJySk/s1600/New+Toronto+priest+blesses+child+May+2012.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><br /></a>
<div class="separator" style="clear: both; text-align: center;">
<br /></div>
നാടകീയമായി ദൈവം സാമുവലിനെ വിളിക്കുന്നത് വിശുദ്ധ ലിഖിതത്തില്‍ നാം വായിക്കുന്നുണ്ട് (1 സാമു.3). ദൈവം സാമുവലിനോട് സംസാരിക്കുന്നു. പക്ഷേ, ആ ബാലന് അത് മനസിലാക്കാന്‍ സാധിക്കുന്നില്ല. അതുവരെ കര്‍ത്താവിന്റെ സ്വരം അവന് വെളിവാക്കപ്പെട്ടിരുന്നില്ല എന്നാണ് വിശുദ്ധ ലിഖിതം പറയുന്നത്. രണ്ട് പ്രാവശ്യം കര്‍ത്താവ് അവനെ വിളിച്ചപ്പോഴും ഏലിയാണെന്ന് കരുതി അദ്ദേഹത്തിനടുത്തേക്ക് സാമുവല്‍ ചെല്ലുന്നു. അപ്പോള്‍ ഏലിക്ക് മനസിലായി സാമുവലിനെ വിളിക്കുന്നത് കര്‍ത്താവാണെന്ന്. അതിനാല്‍ ഇനി ആ സ്വരം കേള്‍ക്കുമ്പോള്‍, ''കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന് ഇതാ ശ്രവിക്കുന്നു'' (1 സാമു.3:9) എന്നു പറയാന്‍ ഏലി അവനോട് നിര്‍ദേശിക്കുന്നു. കര്‍ത്താവിന്റെ സ്വരം മനസിലാക്കാനും അതിന് ക്രിയാത്മകമായ ഉത്തരം കൊടുക്കാനും അങ്ങനെ ഏലി സാമുവലിന് പരിശീലനം നല്കുന്നു.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjY5UXuMnR35UJy5hOIY3mRpXCzLQCRG63An5hKL12VbTejzNcHYo5tMSlF2My3VDKW8FySBdEGQ1VKnTgasNwv_fSPACck1XDjVqopKFvRkG7BKY7RG9BZB1QfPoVZve9q6bl_D30vSzE/s1600/scan0065.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjY5UXuMnR35UJy5hOIY3mRpXCzLQCRG63An5hKL12VbTejzNcHYo5tMSlF2My3VDKW8FySBdEGQ1VKnTgasNwv_fSPACck1XDjVqopKFvRkG7BKY7RG9BZB1QfPoVZve9q6bl_D30vSzE/s1600/scan0065.jpg" height="400" width="327" /></a><br />
<br />
ദൈവവിളികള്‍ കുറഞ്ഞുവരുന്ന കാലമാണിത്. എന്നാല്‍, ദൈവം വിളിക്കാത്തതല്ല, വിളിക്കപ്പെടുന്നവര്‍ക്ക് അതിന് ഉത്തരം കൊടുക്കാനോ അഥവാ ഉത്തരം കൊടുക്കാന്‍ തക്കവിധം തുറവിയുള്ളവരാകാനോ സാധിക്കാത്തതാണ് ഈ പ്രതിസന്ധിയുടെ കാരണം. കൂദാശകള്‍ പരികര്‍മം ചെയ്യാന്‍ ആവശ്യത്തിന് വൈദികരും ശുശ്രൂഷകള്‍ ഏറ്റെടുക്കാന്‍ സമര്‍പ്പിതരുമൊന്നുമില്ലാത്ത അവസ്ഥ ഉണ്ടയേക്കാം എന്ന ചിന്ത പലരെയും അസ്വസ്ഥരാക്കുമ്പോള്‍ നാമെല്ലാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ പൂര്‍വികരുടെ ഉദാരമനസ്കതയാണ് ഇന്ന് നാം കാണുന്ന ദേവാലയങ്ങളും പള്ളിക്കൂടങ്ങളുമൊക്കെ. കാരണം, സഭാശുശ്രൂഷക്കായി വിട്ടുകൊടുത്ത അവരുടെ മക്കളാണ് അതെല്ലാം രൂപപ്പെടുത്തിയത്. മകനോ മകളോ വൈദികാന്തസിലേക്കോ സന്യാസാന്തസിലേക്കോ വിളിക്കപ്പെടുന്നത് അഭിമാനമായി കണ്ടിരുന്ന അവരുടെ സന്മനസിന് നാം അവരോട് നന്ദിയുള്ളവരായിരിക്കണം. നമ്മുടെ തലമുറയിലും അതുപോലെ സന്യാസ പൗരോഹിത്യവിളികളുണ്ടാകാന്‍ തക്ക തുറവിയുള്ളവരുമാകണം. ദൈവവിളികളുടെ കുറവില്‍ നമുക്കും ഉത്തരവാദിത്വമുണ്ട്, അത് ആരുടെയെങ്കിലുംമേല്‍ കെട്ടിവയ്ക്കാന്‍ കഴിയില്ല.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCWeGoosYhm_PdPPPVxWnKt97FPECTOH72pmDR7KpNC4oKQrpGV1Py0ElsG9mkb8p0vLTi9wp-qokVeiBRZp3-s6n4x5rE-5lQUndpdge3thwIOnMUGthfO8DlNe1rieqNx0GYLbE4xBY/s1600/images.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCWeGoosYhm_PdPPPVxWnKt97FPECTOH72pmDR7KpNC4oKQrpGV1Py0ElsG9mkb8p0vLTi9wp-qokVeiBRZp3-s6n4x5rE-5lQUndpdge3thwIOnMUGthfO8DlNe1rieqNx0GYLbE4xBY/s1600/images.jpg" height="387" width="400" /></a><br />
<br />
<b><u><span style="color: red;">പുണ്യത്തിന്റെ ഭവനം</span></u></b><br />
<br />
ക്രിസ്തുവിന്റെ സഭയെ സേവിക്കാനുള്ള വിളിയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇന്നത്തെ യുവജനങ്ങളെ എങ്ങനെയാണ് നാം സഹായിക്കുക? 'പുണ്യത്തിന്റെ ഭവന'മായ കു ടുംബ സാഹചര്യം നാം ആദ്യം നല്‍കണം. കൂദാശകളെ കേന്ദ്രമാക്കിക്കൊണ്ടുള്ള പുണ്യജീവിതം നയിക്കാന്‍ ഭാവിയിലെ സഭാ നേതാക്കള്‍ പഠിക്കുന്നത് വീടുകളില്‍നിന്നാണ്. നമ്മുടെ ജ്ഞാനസ്നാന പ്രതിജ്ഞക്കനുസരിച്ച് സധൈര്യം ജീവിക്കുന്നതില്‍നിന്നാണ് യഥാര്‍ത്ഥ സമാധാനവും സന്തോഷവും വരുന്നതെന്ന് ജീവിതത്തിലൂടെ പുതിയ തലമുറയെ പഠിപ്പിക്കണം. സ്നാപകയോഹന്നാന് പറഞ്ഞതുപോലെ 'ഇതാ, ദൈവത്തിന്റെ കുഞ്ഞാട്' എന്ന് യേശുവിനെ ചൂണ്ടിക്കാണിക്കാന്‍ വിളിക്കപ്പെട്ടവരാണ് മാതാപിതാക്കള്‍. സമൂഹത്തിനും ഇതേ ഉത്തരവാദിത്വമുണ്ട്. ജീവിതാന്തസ് തെരഞ്ഞെടുക്കാന്‍ സമയമായവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് മുതിര്‍ന്നവരായിരിക്കുമല്ലോ, പ്രധാനമായും മാതാപിതാക്കള്‍. അതിനാല്‍ അവരുടെ ജീവിതം അതിനുതകുന്നതായിരിക്കണം. അവര്‍ സ്വയമായി ദൈവത്തിന്റെ പ്രേരണകളെ മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിക്കുമ്പോഴാണ് യുവജനങ്ങളെ അങ്ങനെ ചെയ്യാന്‍ സഹായിക്കാന്‍ കഴിയുക. അതിനാല്‍ സാമുവലിനെ ദൈവസ്വരം മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിപ്പിച്ച ഏലിയെപ്പോലെ ആയിത്തീരാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjY5UXuMnR35UJy5hOIY3mRpXCzLQCRG63An5hKL12VbTejzNcHYo5tMSlF2My3VDKW8FySBdEGQ1VKnTgasNwv_fSPACck1XDjVqopKFvRkG7BKY7RG9BZB1QfPoVZve9q6bl_D30vSzE/s1600/scan0065.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjY5UXuMnR35UJy5hOIY3mRpXCzLQCRG63An5hKL12VbTejzNcHYo5tMSlF2My3VDKW8FySBdEGQ1VKnTgasNwv_fSPACck1XDjVqopKFvRkG7BKY7RG9BZB1QfPoVZve9q6bl_D30vSzE/s1600/scan0065.jpg" height="400" width="327" /></a><br />
<br />
മഹത്തായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. വിവാഹജീവിതമായാലും ദൈവത്തിന്റെ സഭയിലെ സേവനമായാലും ഉദാരരായിരിക്കാനുള്ള ഒരു വിളി ദൈവം നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നു. ഏറ്റവും അത്യാവശ്യമുള്ളതിനപ്പുറം പോയി ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കാന്‍ ഒരു അതിസ്വാഭാവികമായ വിളി ചിലര്‍ക്ക് നല്കപ്പെടുന്നു; മാളത്തില്‍ വസിക്കുന്നവനെപ്പോലെയാകാനും മറ്റുള്ളവരുടെ പാപത്തിന്റെ ഭാരം വഹിക്കാനും. യേശുവിന്റെ മരണത്തിന്റെ ബലി വൈദികന് ലോകത്തിനു മുഴുവനും നല്കുന്നു. സമര്‍പ്പിതയായ ഒരു സ്ത്രീ തന്റെ ത്യാഗത്തിലൂടെ പ്രായം കുറഞ്ഞവരും കൂടിയവരുമായ ആയിരക്കണക്കിന് വ്യക്തികള്‍ക്ക് അമ്മയാകുന്നു. അവരുടെ സേവനത്തിന് എന്തു പകരം വയ്ക്കാന്‍ കഴിയും? നാം വൈദികരുടെ ത്യാഗത്തിന്റെ സദ്ഫലങ്ങള്‍ ഭക്ഷിച്ച് വളരുന്നവരും വളര്‍ന്നവരല്ലേ? അതിനാല്‍ പഴയകാലത്തെ മാതാപിതാക്കളുടെ മാതൃക ഇന്നത്തെ മാതാപിതാക്കളും പിന്‍ചെല്ലണം.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmNfFXXwggJtTXWQ1r976T06cNhXcTPUEmZXVvMOdFmCqlh7e0HPA0-71KJnKV0OaNejiLp8JoXF1Pbb4AbW400-kJbD5l5_SfE0fnHv4nfw-RgigGjI94npv0BHtmiT4e4SpI-mcJySk/s1600/New+Toronto+priest+blesses+child+May+2012.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmNfFXXwggJtTXWQ1r976T06cNhXcTPUEmZXVvMOdFmCqlh7e0HPA0-71KJnKV0OaNejiLp8JoXF1Pbb4AbW400-kJbD5l5_SfE0fnHv4nfw-RgigGjI94npv0BHtmiT4e4SpI-mcJySk/s1600/New+Toronto+priest+blesses+child+May+2012.jpg" height="266" width="400" /></a><br />
<br />
<b><u><span style="color: red;">ഒരു പുതിയ വസന്തം</span></u></b><br />
<br />
നിര്‍ഭാഗ്യവശാല്‍, യുവജനങ്ങള്‍ ദൈവവിളിയെ ''വന്ന് കാണുക'' എന്ന ക്ഷണമായിട്ട് കാണുമ്പോള്‍ സ്വന്തം ഭവനത്തില്‍നിന്ന് പലപ്പോഴും നിരുത്സാഹപ്പെടുത്തല്‍ ഉണ്ടാകുന്നു. ''അത് ഒരു ഏകാന്തജീവിതമാണ്, നിനക്ക് അവിടെ സന്തോഷമായിരിക്കില്ല,'' അതുമല്ലെങ്കില്‍ ''എനിക്ക് പേരക്കുട്ടികളെ വേണം'' എന്നിങ്ങനെ. എന്നാല്‍, പൂര്‍വ്വികര്‍ മക്കളെ സമര്‍പ്പിതജീവിതത്തിലേക്ക് വിടുന്നതില്‍ ഉദാരരായിരുന്നു. ദൈവത്തിനായി സ്വയം സമര്‍പ്പിക്കുന്ന കുടുംബാംഗത്തെ വലിയ അനുഗ്രഹമായി അവര്‍ കണ്ടു. തിരിച്ച് എന്താണ് നമുക്ക് ലഭിച്ചത്. അനേകം ദേവാലയങ്ങളും അവിടെ ആത്മീയാവശ്യങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളും ലഭിച്ചില്ലേ? നമുക്കും ഉദാരതയുടെ ആ മാതൃക പിന്തുടരാന് ശ്രമിക്കാം. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ പ്രവചിച്ച ഒരു 'പുതിയ വസന്തകാല'ത്തിന്റെ ഭാഗമാകാം. ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിച്ചും പ്രോത്സാഹിപ്പിച്ചും അടുത്ത തലമുറക്കായി നമുക്ക് കരുതിവയ്ക്കാം. നാം ദൈവത്തിന്റെ വിളിയോട് ക്രിയാത്മകമായി പ്രതികരിക്കുമെങ്കില്‍ നമ്മുടെ മക്കളെയും വരും തലമുറകളെയും സേവിക്കാന്‍ അനേകം വൈദികരും സന്യസ്തരും ഉണ്ടാകും. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ സ്വപ്നം കണ്ട ഒരു പുതുവസന്തകാലം അതുവഴി യാഥാര്‍ത്ഥ്യമാകട്ടെ.<br />
<br /></div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-41789321040647111022014-06-02T08:04:00.001-07:002014-06-02T08:07:42.803-07:00കുരിശടയാളം പൈശാചികശക്തികൾക്കെതിരായ ആയുധം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5pwzqySltkLfCqAVnK7VIaB3gdBwtiaYO2N1KLlpwAWnQuBv-ThH-WNFsGXl5dSq_JxITlwo4PzsVhVzu5NjypHR2k3KKEeWcpoHAZxLKK-jWFLlgmYfVBQXffllEJE9QUwFdaIwvg_c/s1600/signcross.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5pwzqySltkLfCqAVnK7VIaB3gdBwtiaYO2N1KLlpwAWnQuBv-ThH-WNFsGXl5dSq_JxITlwo4PzsVhVzu5NjypHR2k3KKEeWcpoHAZxLKK-jWFLlgmYfVBQXffllEJE9QUwFdaIwvg_c/s1600/signcross.jpg" height="249" width="320" /></a></div>
<br />
വിശുദ്ധ ഗ്രിഗറി നസ്സിയാന്‍സെന്‍ വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാന്‍ ആഗ്രഹിച്ച ചക്രവര്‍ത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ, തന്റെ ആകാംക്ഷയെ ശമിപ്പിക്കാന്‍ തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രിക ശക്തിയെക്കുറിച്ചും പ്രേതാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന്‍ സന്തോഷമായി. അദ്ദേഹം മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു.<br />
<br />
രാത്രി ഒരു ക്ഷേത്രാങ്കണത്തില്‍ അവര്‍ എത്തിയപ്പോള്‍ ദുഷ്ടാരൂപികളെ വിളിച്ചുവരുത്തുന്ന മന്ത്രങ്ങളും ആഭിചാരകര്‍മങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിരവധി പൈശാചികാരൂപികള്‍ അവിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഭയംകൊണ്ട് ജൂലിയന്‍ അറിയാതെ കുരിശുവരച്ചുപോയി. കുരിശു വരച്ചയുടനെ പ്രേതാത്മാക്കളെല്ലാം അപ്രത്യക്ഷരായി. മന്ത്രവാദി ജൂലിയനെ ശാസിച്ചു. നസ്രായന്റെ അടയാളം വരച്ചാല്‍ പ്രേതാത്മാക്കള്ക്ക് അവിടെ നില് ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇനി അങ്ങനെ ചെയ്യരുതെന്നും പറഞ്ഞു. വീണ്ടും അയാള്‍ പൂജകള്‍ ചെയ്ത് പ്രേതാത്മാക്കളെ വിളിച്ചു വരുത്താന്‍ തുടങ്ങി. എന്നാല്‍ ഭയം നിറഞ്ഞപ്പോള്‍ ജൂലിയന്‍ വീണ്ടും അറിയാതെ കുരിശുവരച്ചു. പ്രേതാരൂപികളെല്ലാം പിന്നെയും അപ്രത്യക്ഷരായി.<br />
<br />
ഈ സംഭവത്തില്‍നിന്ന് കുരിശടയാളത്തിന്റെ ശക്തി മനസിലാകുമല്ലോ. ഇനി, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക:<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSm-MbNUfQ8c31EgjDsMnHXX8LT7fQ89ZzIPDgoRDY6qI79HpXFP-iswqH3j0QAmolOwi9hCzdhh4hIKrJqzwVKcWPuw5pABhWvnDheMv2UV_pYNDoy5lU1DveZ8sBr8qvesPk7KvVsjM/s1600/holy-cross-8-wallpaper-download-page-a-l-ibackgroundz.com.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSm-MbNUfQ8c31EgjDsMnHXX8LT7fQ89ZzIPDgoRDY6qI79HpXFP-iswqH3j0QAmolOwi9hCzdhh4hIKrJqzwVKcWPuw5pABhWvnDheMv2UV_pYNDoy5lU1DveZ8sBr8qvesPk7KvVsjM/s1600/holy-cross-8-wallpaper-download-page-a-l-ibackgroundz.com.jpg" height="256" width="320" /></a></div>
<br />
''കുരിശടയാളം നിങ്ങളുടെ വിമോചനത്തിന്റെ അടയാളമാണ്. അത് വരയ്ക്കുമ്പോള്‍ നിങ്ങളുടെ മോചനദ്രവ്യമായി എന്താണ് നല്‍കിയതെന്ന് ഓര്‍മിക്കുക. അപ്പോള്‍ നിങ്ങള്‍ മറ്റാരുടെയും അടിമയാകില്ല. അതിനാല്‍ നിങ്ങളുടെ വിരലുകൊണ്ടു മാത്രമല്ല, വിശ്വാസംകൊണ്ടും കുരിശുവരയ്ക്കുക. നിങ്ങളുടെ നെറ്റിയില്‍ ഈ അടയാളം പതിച്ചാല്‍ അശുദ്ധമായ അരൂപികള്‍ക്ക് നിങ്ങളുടെ മുന്പില് നില്ക്കാന് ധൈര്യമുണ്ടാവുകയില്ല. തന്നെ മുറിവേല്‍പ്പിച്ച ആയുധവും തനിക്കു മരണശിക്ഷ വിധിച്ച വാളും പിശാച് ആ കുരിശില്‍ കാണുന്നുണ്ട്.''<br />
<br />
<b><u><span style="color: magenta;">യഥാര്‍ത്ഥ ശത്രു</span></u></b><br />
നിരന്തരമായ ഒരു പോരാട്ടത്തിന്റെ ജീവിതമാണ് ആത്മീയജീവിതം. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വ്യവസ്ഥിതികളെയും എതിരാളികളായി കാണാന്‍ കഴിയുന്ന നമുക്ക് പലപ്പോഴും അവയുടെ പിന്നിലുള്ള ദുഷ്ടാരൂപികളെ തിരിച്ചറിയാന്‍ സാധിക്കാറില്ല. പൗലോസ് ശ്ലീഹാ പറയുന്നു:<br />
<br />
''കര്‍ത്താവിലും അവിടുത്തെ ശക്തി യുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്ത്തുനില്ക്കാന് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. അതിനാല്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും'' (എഫേ. 6:1013).<br />
<br />
നമ്മുടെ പോരാട്ടത്തില്‍ പക്ഷേ, നാം കുരിശെന്ന ആയുധം ഉപയോഗിക്കാറില്ല. പലര്‍ക്കും പിശാചുണ്ടെന്ന ബോധ്യമില്ല എന്നതാണ് അതിന്റെ ഒന്നാമത്തെ കാരണം.<br />
<br />
1 യോഹന്നാന് 3:8 ല്‍ ഇങ്ങനെ പറയുന്നു: പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ് മനുഷ്യപുത്രന് വന്നിരിക്കുന്നത്.<br />
ചിലര്‍ക്ക് പിശാചുണ്ടെന്നറിയാം. പക്ഷേ, നിത്യജീവിതത്തില്‍ അവന്റെ സാന്നിധ്യമുണ്ടെന്ന ബോധ്യമില്ല. വേറെ ചിലര്‍ക്കാകട്ടെ തങ്ങള്‍ യുദ്ധമുഖത്തിലാണെന്ന ബോധ്യം ഇല്ല. അതിനാല്‍ ആയുധമുണ്ടെങ്കിലും അതിന്റെ ശക്തി അറിയാമെങ്കിലും ഉപയോഗിക്കാറില്ല.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCeSkYZKrgrjM30IgnC0bftNp3ilLzI053Tcq2TZOxMOQU2i7g_6E6gBVZvh4f8203N8wbcZ4meeM2rH_FqDY86DSQ3mihKmw3io6cVvEzl72JcNUV8OjZUY_-Yeyyjl0xyEzSvsHJnEg/s1600/url.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCeSkYZKrgrjM30IgnC0bftNp3ilLzI053Tcq2TZOxMOQU2i7g_6E6gBVZvh4f8203N8wbcZ4meeM2rH_FqDY86DSQ3mihKmw3io6cVvEzl72JcNUV8OjZUY_-Yeyyjl0xyEzSvsHJnEg/s1600/url.jpg" /></a></div>
<br />
<span style="color: magenta;"><b><u>ആരാണ് സാത്താന്?</u></b></span><br />
'ഡയബോളോസ്' എന്ന ഗ്രീക്കു പദത്തില്‍ നിന്നും രൂപംകൊണ്ടതാണ് പിശാ ച് എന്നര്‍ത്ഥമുള്ള 'ഡെവിള്‍'. 'മാര്‍ഗതടസം ഉണ്ടാക്കുക' എന്നാണ് ഈ മൂലപദത്തിന്റെ ശരിയായ അര്‍ത്ഥം. ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ തടസം നില്ക്കുന്നവന്. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളെ തകിടം മറിക്കുന്നവന്. യേശു പറഞ്ഞു: ''അവന് ആദിമുതലേ കൊലപാതകിയും നുണയനും നുണയരുടെ പിതാവുമാണ്'' (യോഹ. 8:44).<br />
സാത്താന്റെ അടിമത്തത്തില്‍നിന്നും മനുഷ്യന് രക്ഷ നല്‍കാനാണ് ക്രിസ്തു കുരിശില്‍ മരിച്ചത്.<br />
<br />
ദൈവപുത്രന്റെ ജീവനെടുത്താല്‍ താന്‍ എന്നേക്കുമായി വിജയിക്കുമെന്ന് സാത്താന് കരുതി. എന്നാല്‍, പാപമില്ലാത്തവനായ ക്രിസ്തുവിന്റെമേല്‍ തനിക്കവകാശമില്ല എന്ന സത്യം പിശാച് മറന്നു. യേശുവിന്റെ കുരിശുമരണം വഴി തന്റെ കീഴിലുള്ള പാപികളായ മനുഷ്യരുടെ കടം വീട്ടപ്പെടുമെന്നും താന്‍ പരാജിതനായിത്തീരുമെന്നും അറിയാതിരുന്നതിനാ ലാണ് സാത്താന് യഹൂദ അധികാരികളെയും റോമന്‍ പടയാളികളെയും കൂടുതല്‍ പ്രകോപിപ്പിച്ച് യേശുവിന്റെ അതിദാരുണമായ മരണത്തിന് പശ്ചാത്തലമൊരുക്കിയത്.<br />
<br />
അങ്ങനെ 2000 ത്തില്പരം വര്‍ഷങ്ങള്‍ക്കുമുന്‍പ് കുരിശ് സാത്താന്റെ തകര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നു. അന്നുമുതല്‍ കുരിശും ക്രൂശിതരൂപവും അവനെ തളര് ത്തിക്കളയുകയാണ്.<br />
''ക്രൂശില്‍ യേശു സാത്താനെ കീഴടക്കുകയും അവന്റെ പരാജയത്തെ വിളംബരം ചെയ്യുകയും ചെയ്തു. അതിനാല്‍ കുരിശ് വിശ്വാസികളുടെ അടയാളവും പിശാചുക്കളുടെ ഭീതികാരണവുമാണ്'' (ജറുസലേമിലെ വിശുദ്ധ സിറിള്‍).<br />
കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം (എ.ഡി. 347407) പഠിപ്പിക്കുന്നതിങ്ങനെയാണ്:<br />
<br />
''കുരിശടയാളം വരയ്ക്കാതെ ഒരിക്കലും നിങ്ങളുടെ ഭവനം വിട്ടിറങ്ങരുത്. അത് നിങ്ങള്‍ക്കൊരു വടിയും ആയുധവും ആര്‍ക്കും കീഴടക്കാനാകാത്ത കോട്ടയും ആയിരിക്കും. ഈ വിധം ശക്തമായ ആയുധം ധരിച്ചിരിക്കുന്നത് കാണുമ്പോള്‍ മനുഷ്യരോ പിശാചുക്കളോ നി ങ്ങളെ ആക്രമിക്കാന്‍ ധൈര്യപ്പെടുകയില്ല. പൈശാചികശക്തികള്‍ക്കെതിരെ പോരാടാനും നീതിയുടെ കിരീടത്തിനായി യുദ്ധം ചെയ്യാനും തയാറായി നില്ക്കുന്ന ഒരു പോരാളിയാണ് നിങ്ങളെന്ന് ഈ അടയാളം നിങ്ങളെ പഠിപ്പിക്കട്ടെ.''<br />
<br />
''കുരിശ് എന്താണ് ചെയ്തതെന്ന കാര്യത്തില്‍ നിങ്ങള്‍ അജ്ഞരാണോ? കുരിശ് മരണത്തെ പൂര്‍ണമായും കീഴടക്കുകയും പാപത്തെ തകര്‍ക്കുകയും നരകത്തെ ശൂന്യമാക്കുകയും സാത്താനെ ബഹിഷ്ക്കരിക്കുകയും പ്രപഞ്ചത്തെ വീണ്ടെടുക്കുകയും ചെയ്തു. അതിന്റെ ശക്തിയെ ഇനിയും നിങ്ങള്‍ സംശയിക്കേണ്ടതുണ്ടോ?''<br />
<br />
സഭാപിതാക്കന്മാരും ആദിമ െ്രെകസ്തവരും കണ്ടെത്തിയ കുരിശിന്റെ ശക്തിയെ നാമെത്രയോ നിസ്സാരമായിട്ടാണ് കാണുക! യൂറോപ്പിലെയും അമേരിക്കയിലെയും കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ക്ലാസ് മുറികളില്‍നിന്നും ക്രൂശിതരൂപങ്ങള്‍ നീക്കംചെയ്യാന്‍ ശക്തമായ പ്ര ക്ഷോഭണങ്ങള്‍ നടന്നുവരികയാണ്. സെമിത്തേരിയുടെ മധ്യത്തില്‍ ഉയര്ന്നുനില് ക്കുന്ന ക്രൂശിതരൂപങ്ങള്‍ മറ്റു മതസ്ഥര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നാരോപിച്ച് നീക്കം ചെയ്യാന്‍ കേസുകള്‍ കൊടുക്കുന്നതും നാം വായിച്ചറിയുന്നു. ചില രാജ്യങ്ങളില്‍ ക്രൂശിതരൂപം പരസ്യമായി പ്രകടിപ്പിക്കുവാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് മറ്റു മതങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ ചിഹ്നങ്ങളോട് തോന്നാത്ത അസഹിഷ്ണത കുരിശിനോടുമാത്രം തോന്നുന്നു? സാത്താന്റെ പരാജയചിഹ്നവും ക്രിസ്തുവിന്റെ വിജയചിഹ്നവുമായ കുരിശിനെ സാത്താന് ഭയപ്പെടുന്നു എന്നതാണ് കാരണം. കുരിശിനെ മറയ്ക്കാനുള്ള സാത്താന്യ പ്രേര ണ കുരിശുവിരോധികളില്‍ ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDiWrRLd0ergOy43rYNQ6OsG7xqTNXv94G397h64_9pFyzcQkRxYrFq0AqbUJijxVeP1bTvKGqv0JiYEob36vsv407McowKgGfaac2k_Akul-5fPWQGvPSn0c9w2CsNmvCF5zr8nk-QM8/s1600/FFT711_1s.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDiWrRLd0ergOy43rYNQ6OsG7xqTNXv94G397h64_9pFyzcQkRxYrFq0AqbUJijxVeP1bTvKGqv0JiYEob36vsv407McowKgGfaac2k_Akul-5fPWQGvPSn0c9w2CsNmvCF5zr8nk-QM8/s1600/FFT711_1s.jpg" height="213" width="320" /></a></div>
<br />
<b><u><span style="color: magenta;">ഭവനങ്ങളുടെ വെഞ്ചരിപ്പ്</span></u></b><br />
തിന്മയുടെ സ്വാധീനങ്ങളും സാന്നിധ്യവും പലവിധത്തില്‍ ഭവനങ്ങളിലേ ക്കും സ്ഥലങ്ങളിലേക്കും കടന്നുവരാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പാ പങ്ങളും പാപത്താല്‍ ബന്ധിക്കപ്പെട്ടവരുടെ സമ്പര്‍ക്കങ്ങളും ദുഷ്ടാരൂപികള്‍ക്ക് കടന്നുവരാന്‍ വാതിലുകള്‍ തുറന്നു കൊടുക്കും. ദൈവകല്പനയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരു സ്ഥലത്തു നടക്കുമ്പോള്‍ അവിടെ ദൈവികസാന്നിധ്യവും ദൈവത്തിന്റെ സംരക്ഷണവും നഷ്ടമാകാം. അങ്ങനെയുള്ള ഇടങ്ങളില്‍ തിന്മയുടെ സാന്നിധ്യം സ്വാഭാവികമായും വര്‍ധിക്കും. അതുപോലെതന്നെ അന്ധകാരശക്തികളുടെ നേരിട്ടുള്ള ആക്രമണങ്ങളും ദുഷ്ടമനുഷ്യരിലൂടെയുള്ള പ്രവര് ത്തനങ്ങളും എവിടെയും എപ്പോഴും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഭയിലൂടെ വിശ്വാസികള്‍ക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്.<br />
<br />
വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തി യുംകൊണ്ട് നിറയപ്പെടുകയും ചെയ്യും. ഒരു പുരോഹിതന്റെ വെഞ്ചരിപ്പുവഴി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ വിവരണാതീതമാണ്. ഭവനങ്ങള്‍ വെഞ്ചരിക്കുമ്പോള്‍ രോഗപീഡകള്‍ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാകുന്നതും അനേകരുടെ ജീവിതാനുഭവമാണ്. കൃഷിനാശം, ബിസിനസിലെ തകര്ച്ചകള് ഇവയൊക്കെ പൗരോഹിത്യത്തിന്റെ അധികാരശക്തിയാല്‍ വെഞ്ചരിപ്പിലൂടെ മാറിപ്പോകുന്നുണ്ട്. പലപ്പോഴും വീട് വെഞ്ചരിപ്പ് വെറുമൊരു ചടങ്ങായിട്ടാണ് അറിവില്ലാത്ത വിശ്വാസികള്‍ കാണുന്നത്. സഭയുടെ അധികാരവും ശക്തിയും മുഖേന ദൈവത്തിന്റെ അഭിക്ഷിക്തനിലൂടെ ലഭിക്കുന്ന ഈ വലിയ അവസരം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ തിന്മയുടെ എത്രയോ പ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കപ്പെടുമായിരുന്നു!<br />
<br />
എല്ലാ വെഞ്ചരിപ്പു കര്‍മങ്ങളും അനുഷ്ഠിക്കപ്പെടുന്നത് വിശുദ്ധ കുരിശിന്റെ അടയാളം ഉപയോഗിച്ചുകൊണ്ടാണ്. കുരിശടയാളത്തിലൂടെ ക്രിസ്തുവിന്റെ മുദ്രകുത്തപ്പെടുന്ന ഭവനങ്ങളും സ്ഥലങ്ങളും തികച്ചും സുരക്ഷിതമാണ്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtGaCJ9A-IKjNswzirZB3Q1rMbdaChBPhgDGKcand9qhVg0HvgYZZVDDqhvnShalOpSC6qTBOYnPJeFR3I-X6C9b7W3y45riZNtQATIDXtDbmyLJVaXJ0QsiZbA27xecjn7tdjapZ7XcU/s1600/the_exaltation_of_the_holy_cross_of_our_lord_jesus.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtGaCJ9A-IKjNswzirZB3Q1rMbdaChBPhgDGKcand9qhVg0HvgYZZVDDqhvnShalOpSC6qTBOYnPJeFR3I-X6C9b7W3y45riZNtQATIDXtDbmyLJVaXJ0QsiZbA27xecjn7tdjapZ7XcU/s1600/the_exaltation_of_the_holy_cross_of_our_lord_jesus.jpg" /></a></div>
<b><u><span style="color: magenta;"><br />കുരിശെന്ന കോട്ട</span></u></b><br />
<br />
എന്റെ സുഹൃത്തായ ഒരു വൈദികന്റെ അനുഭവമാണിത്: പലപ്പോഴായി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയുടെ ഭവനം അദ്ദേഹം സന്ദര്‍ശിക്കാനിടയായി. അച്ചന് ആ പെണ്‍കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവള് പറഞ്ഞതിങ്ങനെയാണ്: രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. 'വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം' എന്ന ശബ്ദം നിരന്തരം ചെവിയില്‍ മുഴങ്ങും. അപ്പോള്‍ അതിനെ എതിരിടാന്‍ കഴിയാതെ അവള് യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും. അച്ചന് അവളുടെമേല്‍ വിശുദ്ധജലം തളിച്ച് വിശുദ്ധ കുരിശിനാല്‍ മുദ്രകുത്തി പ്രാ ര്‍ത്ഥിച്ചു. പോരാന്നേരം ഭവനത്തിന്റെ പ്രധാനവാതിലില്‍ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. അത് ആ പെണ്‍കുട്ടി കാണുകയോ അറിയുകയോ ചെ യ്തിട്ടുമില്ലായിരുന്നു. ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷം ആ വൈദികന് വീണ്ടും ആ ഭവനത്തിലെത്തി. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ അവള് പറഞ്ഞതിപ്രകാരമാണ്:<br />
<br />
''ഇപ്പോള്‍ എനിക്ക് സുഖമായി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. ബെഡ്റൂമില്‍ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. അത് എന്നോട് വീടിന്റെ പുറത്തേക്കിറങ്ങി വരാനാണ് പറയുന്നത്. ഇന്നാള് വന്ന അച്ചന് വീടിന്റെ വാതിലില്‍ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല. നീ പുറത്തേക്കു വാ'', എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു. നോക്കുക, ഒരു വൈദികന്റെ കരങ്ങള്‍കൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളില്‍ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി!<br />
<br />
പക്ഷേ, എന്തുകൊണ്ട് നമ്മുടെ വെഞ്ചരിപ്പുകള്‍ പലപ്പോഴും ഫലദായകമാകുന്നില്ല? ഒന്നാമത്തെ കാരണം വിശ്വാസത്തിന്റെ കുറവാണ്. രണ്ടാമത്തെ പ്രശ്നം ശരിയായ ഒരുക്കം കൂടാതെയുള്ള വെഞ്ചരിപ്പാണ്. വെഞ്ചരിപ്പിന്റെ ഒരു തലം വിശുദ്ധീകരണമാണ്. വീട്ടിലെ മുറികളൊക്കെ വെഞ്ചരിച്ചാലും വീട്ടില്‍ താമസിക്കുന്നവരുടെ ഹൃദയം വെഞ്ചരിക്കപ്പെടുന്നില്ലെങ്കില്‍ എന്തു പ്രയോജനം? വീടും സ്ഥാപനങ്ങളും വെഞ്ചരിക്കുമ്പോള്‍ അതിനുമുമ്പായി കുടുംബങ്ങളും സ്ഥാപനത്തിലെ അംഗങ്ങളും അനുതപിച്ച് പാപങ്ങളുപേക്ഷിക്കണം. അനുരഞ്ജനമില്ലാതെയും പാപങ്ങളുപേക്ഷിക്കാതെയും വെഞ്ചരിപ്പ് നടത്തുമ്പോള്‍ അതിന്റെ ഫലദായകത്വം അപൂര്‍ണമാകും.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLCEhuYhgQoPkEwOHHS5gTRE9qASo3mlj9004LCT2PEUYTtw4oDxzl7nwOc826TU06iUW9lf2l93L4cSD5wSinaI6OBDiGw7l3NxstdKWq5mYarp8VIyMbGAgisnUFHPSQ1iyOwtFiaUA/s1600/THE_HOLY_CROSS_24_m.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLCEhuYhgQoPkEwOHHS5gTRE9qASo3mlj9004LCT2PEUYTtw4oDxzl7nwOc826TU06iUW9lf2l93L4cSD5wSinaI6OBDiGw7l3NxstdKWq5mYarp8VIyMbGAgisnUFHPSQ1iyOwtFiaUA/s1600/THE_HOLY_CROSS_24_m.jpg" height="320" width="164" /></a></div>
<br />
വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയില്‍ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കില്‍ അടയാളം പതിപ്പിക്കാറുള്ളത്. അതിനാല്‍ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതുപോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല.<br />
<br />
മോഷ്ടിക്കാന്‍ പോകുന്നവന് പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി കുരിശുവരച്ച് സംരക്ഷണം തേടുന്നതുപോലെ പരിഹാസ്യമാണ് ദൈവഹിതത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം പുരോഹിതനെ വിളിച്ചു വെഞ്ചരിപ്പിക്കുന്നത്. ജപമാലയും ക്രൂശിതരൂപങ്ങളുമെല്ലാം വെഞ്ചരിച്ച് ഉപയോഗിക്കുമ്പോഴും സ്വന്തം ജീവിതത്തെ വിശുദ്ധീകരിക്കപ്പെടാന്‍ ക്രിസ്തുവിനു വിട്ടുകൊടുക്കാതിരുന്നാല്‍ അര്‍ത്ഥശൂന്യമാകും എല്ലാം.<br />
<br />
<span style="color: magenta;"><b><u>പ്രാര്‍ത്ഥന</u></b></span><br />
രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുന്പില് സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്ക്കും വിജയം കൊടുക്കണമേ.<br />
പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ.<br />
''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വര്‍ഗ. 1 നന്മ.<br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-26902701755124546432014-06-02T07:49:00.002-07:002014-06-02T07:51:15.462-07:00ആത്മാവിന്റെ രോഗത്തിനുള്ള മരുന്ന്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEif-CUosNqhNRMKu1BGQAS_7Tuyb4v1c5SshVf58BmtJQTCfFIhuLi30FQUUzESbVwh0OgaGW7Gh_iHvtJGUxz7WAJTQ_a8H1etyu3SR22y-0JfZEzZCDPWHPPbjQ9RnnDt2cZeKyzUhqY/s1600/confess-all-jesus.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEif-CUosNqhNRMKu1BGQAS_7Tuyb4v1c5SshVf58BmtJQTCfFIhuLi30FQUUzESbVwh0OgaGW7Gh_iHvtJGUxz7WAJTQ_a8H1etyu3SR22y-0JfZEzZCDPWHPPbjQ9RnnDt2cZeKyzUhqY/s1600/confess-all-jesus.jpg" height="188" width="320" /></a></div>
<br />
ഒരു രോഗം വന്നാല്‍ ഏറ്റവും ആദ്യം മനുഷ്യര്‍ ചിന്തിക്കുന്നത് ആശുപത്രിയെക്കുറിച്ചും, ഡോക്ടറെക്കുറിച്ചുമല്ലേ? പെട്ടന്നുതന്നെ രോഗവിമുക്തരാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണത്. ഗുരുതരമായ രോഗമാണെങ്കില്‍ അതിവേഗം എല്ലാവരും ആശുപത്രിയിലേക്കോടും. ഇതുപോലൊരു ജാഗ്രത ആത്മീയ ജീവിതത്തില്‍ പാപത്തെക്കുറിച്ചും ഉണ്ടാകണം. <br />
<br />
ആത്മാവില്‍ ചെറിയൊരു കളങ്കം കണ്ടെത്തുമ്പോള്‍തന്നെ അതീവ ജാഗ്രതയോടെ അതിനെ തുടച്ചുമാറ്റണം. കണ്ണട ഉപയോഗിക്കുന്ന വ്യക്തിക്ക് തന്റെ കണ്ണടയിലുള്ള ചെറിയ പാടുകള്‍പോലും അസ്വസ്ഥത സൃഷ്ടിക്കും. അത് കാഴ്ചയ്ക്ക് തടസമാണല്ലോ. ആത്മാവിലെ കളങ്കവും ഇങ്ങനെതന്നെ. പാപങ്ങള്‍ സുഗമമായ ആത്മീയ യാത്രയെ തടസപ്പെടുത്തും. മാരകപാപമാണെങ്കില്‍ അതിവേഗം കുമ്പസാരക്കൂടിനെ സമീപിക്കണം. ലഘുപാപങ്ങളാണെങ്കില്‍ പശ്ചാത്തപിച്ച് തത്തുല്യമായ സുകൃതങ്ങള്‍ പരിഹാരമായി ചെയ്യുകയും പിന്നീട് അവസരം കിട്ടുമ്പോള്‍ ഏറ്റുപറയുകയും വേണം. ചെറിയ രോഗമാണെങ്കില്‍ മിക്കവരും ഡോക്ടറെ കാണാറില്ല. പക്ഷേ, അതു ഗുരുതരമാകാതെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സ്വയം ചികിത്സകള്‍ ചെറിയ രോഗങ്ങള്‍ക്കുമാത്രമേ ഫലപ്രദമാകുകയുള്ളൂ. ഗൗരവമുള്ള മുറിവാണെങ്കില്‍ ഡോക്ടറെ കാണാതിരിക്കുന്നത് ജീവനുതന്നെ ഹാനികരമായിരിക്കുന്നതുപോലെ മാരകപാപം കുമ്പസാരിക്കാതെ വച്ചുകൊണ്ടിരിക്കുന്നത് ആത്മാവിനെ അപകടത്തിലാക്കും. പാപം നമ്മുടെ ജീവന് അപഹരിക്കുമെന്ന് വചനം പറയുന്നു, ''സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന് അപഹരിക്കും'' (പ്രഭാ. 21:2). ഭൗതികജീവിതത്തില്‍ ഒരു ഡോക്ടര്‍ക്കുള്ള സ്ഥാനമാണ് ആത്മീയ ജീവിതത്തില്‍ വൈദികര്‍ക്കുള്ളത്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAtr1Pro9GQwK5VP3hTYgklbJd_E0LaGgHOSBBmjaywXuL8EjmA3CYCCokaf9iLSeoR1Sl4M-81IjAEoKO3eYMitDPp6F26RoT102GFBHdLEhWVxW7yIutQ3HK7LglZDeY8_36uQQDuaI/s1600/repentance.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAtr1Pro9GQwK5VP3hTYgklbJd_E0LaGgHOSBBmjaywXuL8EjmA3CYCCokaf9iLSeoR1Sl4M-81IjAEoKO3eYMitDPp6F26RoT102GFBHdLEhWVxW7yIutQ3HK7LglZDeY8_36uQQDuaI/s1600/repentance.jpg" height="230" width="320" /></a></div>
<br />
ആരും ആവശ്യപ്പെടാതെ ദൈവം സ്ഥാപിച്ച് നല്‍കിയിട്ടുള്ള കൂദാശയാണ് കുമ്പസാരം. അത് അവിടുത്തെ കരുണയുടെയും സ്നേഹത്തിന്റെ യും പ്രകടനമാണ്. മനുഷ്യര്‍ ബലഹീനരായതുകൊണ്ട് വീണുപോകുമെന്നും എന്നിരുന്നാല്‍ത്തന്നെയും ആരും വിഷമിക്കരുതെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. നരകത്തില്‍ കഴിയുന്ന ആത്മാക്കളോട് പുറത്തൊരു വൈദികന് കാത്തുനില്‍ക്കുന്നുണ്ട്, ആര്‍ക്കെങ്കിലും കുമ്പസാരിക്കണമെങ്കില്‍ കുമ്പസാരിക്കാം എന്നു പറഞ്ഞാല്‍, ആരെങ്കിലും പിന്നെ നരകത്തില്‍ കാണുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോള്‍ അവരില്‍ ഏറ്റവും കഠിനമായ പാപം ചെയ്ത വ്യക്തിപോലും തന്റെ പാപം ഏറ്റുപറയുമെന്ന് തീര്‍ച്ച. ലോകം മുഴുവനോടും അത് വിളിച്ചുപറയാനും അവര്‍ തയാറായേക്കാം. നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോള്‍ പാപം ഏറ്റുപറയുന്നതിന്റെ വേദന തുലോം നിസ്സാരമാണ്. ''പാപിയുടെ പാത കല്ലുപാകി മിനുസപ്പെടുത്തിയിരിക്കുന്നു; അത് അവസാനിക്കുന്നത് പാതാളത്തിലാണ്'' (പ്രഭാ. 21:10). <br />
<br />
നഷ്ടപ്പെട്ടുപോയ ആത്മാക്കള്‍ക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ അവസരമുണ്ട്. നരകത്തിലുള്ളവര്‍ വിലപിക്കുന്നതിങ്ങനെയാകാം, 'ഓ വൈദികരേ നിങ്ങളെ ഞങ്ങള്‍ ജീവിതകാലത്ത് അറിയാതെയും കാണാതെയും പോയിരുന്നെങ്കില്‍! എങ്കില്‍ ഞങ്ങളുടെ പാപം ഇത്രമേല്‍ കഠിനമാകുമായിരുന്നില്ല. അവസരമുണ്ടായിട്ടും നിങ്ങളോട് അവ ഏറ്റുപറയാതിരുന്നതിനാലാണല്ലോ ഞങ്ങള്‍ക്ക് ഇത്രയും സഹിക്കേണ്ടി വരുന്നത്.'<br />
ആത്മാവിന്റെ മുറിവുണക്കുന്ന കുമ്പസാരമെന്ന കൂദാശ നമുക്കുണ്ട്. മുറിവുകളുമായി നടന്ന് അവയെ നാം വഷളാക്കരുത്. പാപം കുമ്പസാരത്തില്‍ ഏറ്റുപറയുന്നതിനു പകരം വീണ്ടും അതില്‍ തുടരുന്നത് മുറിവില്‍ കത്തികൊണ്ട് വീണ്ടും മുറിവുണ്ടാക്കുന്നതുപോലെയാണ്. വ്രണം വലുതാകുകയും ഒന്നും ചെയ്യാന്‍ വയ്യാതാവുകയും ചെയ്യും. കുമ്പസാരത്തിനുശേഷം വീണ്ടും വീണ്ടും പാപം ചെയ്യുന്നത് മുറിവു വച്ചുകെട്ടിത്തന്നതിനുശേഷം അതിനെ അഴിച്ച് മുറിവ് വലുതാക്കുന്നതുപോലെയാണ്. നമ്മുടെ ആത്മാവിന്റെ മുറിവുകള്‍ സുഖപ്പെടുവാന്‍ നാം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ ഫലപ്രദമാകണമെങ്കില്‍ രോഗി പഥ്യം നോക്കുകയും ജാഗ്രതയോടെ പെരുമാറുകയും വേണം.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSpK8QbE8olOs0sOvszeweMPHwmhFHB09YBmG2_qbVuyhG9IsgjJGj1WTL2N8uNFiL1Y5RNI0D8DINFxgn7Rsw9zotPm-Fg1EcqpPwELqFTeGBfqN8o_U1C8bkJ6ypivg47slPKdZVe_o/s1600/home-last2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSpK8QbE8olOs0sOvszeweMPHwmhFHB09YBmG2_qbVuyhG9IsgjJGj1WTL2N8uNFiL1Y5RNI0D8DINFxgn7Rsw9zotPm-Fg1EcqpPwELqFTeGBfqN8o_U1C8bkJ6ypivg47slPKdZVe_o/s1600/home-last2.jpg" height="320" width="257" /></a></div>
<br />
ചിലര്‍ക്കെങ്കിലും തങ്ങള്‍ പാപികളാണെന്ന ബോധ്യമില്ല. ദാവീദിന് പാപത്തെക്കുറിച്ചുള്ള ബോധ്യം ലഭിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് രക്ഷപ്പെടാനായത്. ദാവീദ് പറയുന്നു, ''എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കണ്മുന്പിലുണ്ട്'' (സങ്കീ. 51:3). രോഗം വന്നിട്ട് അത് തിരിച്ചറിയാതെ ജീവിക്കുന്ന അവരുടെ അവസ്ഥ എത്ര അപകടകരമാണ്. ചിലരെങ്കിലും പാപാവസ്ഥയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ തയാറാകുന്നു. ആരോഗ്യമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണം രോഗികളായവര്‍ കഴിക്കുന്നു. മരുന്നുമാറി കഴിക്കുന്നതുപോലെ അത് അവരെ അസ്വസ്ഥതപ്പെടുത്തും.<br />
<br />
മാരകപാപം മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്ന വ്യക്തി ആ കൂദാശയെ അവഹേളിക്കുകയാണ്. പാപം ചെയ്യുന്നതിനെക്കാള്‍ ഭയാനകമാണ് അതു മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്നത്. എന്തിനുവേണ്ടിയാണോ കുമ്പസാരമെന്ന കൂദാശ നല്കപ്പെട്ടിരിക്കുന്നത് അതിനെ തിരസ്കരിച്ചുകൊണ്ട് ഒരാള്‍ക്ക് എങ്ങനെയാണ് ഈ കൂദാശയെ സമീപിക്കാനാകുക? പാപം ഏറ്റുപറയുന്നതില്‍ ഒരു കബളിപ്പിക്കലും പാടില്ല. നമ്മുടെ പാപം അതിന്റെ എല്ലാ ഗൗരവത്തോടും കൂടി വൈദികനെ അറിയിക്കുന്നതും ന്യായീകരിക്കാതിരിക്കുന്നതും യഥാര്‍ത്ഥ പശ്ചാത്താപത്തിന്റെ അടയാളമാണ്. ഒരു പാപം വരുത്തിവയ്ക്കുന്ന ആത്മാവിന്റെ നാശത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ കുമ്പസാരിക്കുവാന്‍ നാം മടിക്കില്ല എന്നു മാത്രമല്ല, കുമ്പസാരക്കൂട്ടിലേക്ക് ഓടിയെത്തും.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGDxQjjNSPRXPwdyEiVVM_KbflgMncCWm09ZaQDCzZd4rvZviEEgYUid7aIhkjhdIHY72LtCUEwXQEAguRpTc2lPmpJASugjQzIXFKSvTHDnDXjY68knrf-fja19TnAW8CiRqP4cTn5N8/s1600/home-last2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGDxQjjNSPRXPwdyEiVVM_KbflgMncCWm09ZaQDCzZd4rvZviEEgYUid7aIhkjhdIHY72LtCUEwXQEAguRpTc2lPmpJASugjQzIXFKSvTHDnDXjY68knrf-fja19TnAW8CiRqP4cTn5N8/s1600/home-last2.jpg" height="320" width="257" /></a></div>
<br />
വളരെ നാളുകളായി വൃത്തിഹീനമായിക്കിടന്ന ഭവനം അടിച്ചുവാരി വൃത്തിയാക്കിയെന്നിരിക്കട്ടെ. എങ്കിലും അവിടെ ചെറിയ ദുര്‍ഗന്ധം അവശേഷിക്കും. ഇതുപോലെ നാം നല്ലൊരു കുമ്പസാരം നടത്തിയാലും പുണ്യാഭ്യസനം വഴി ആത്മാവിനെ സുഗന്ധപൂരിതമാക്കേണ്ടിയിരിക്കുന്നു. എങ്കില്‍മാത്രമേ അഭിമാനിക്കാന്‍ വകയുണ്ടാകൂ. പാപം ചെയ്യുമ്പോള്‍ ഹൃദയത്തില്‍ മുള്ളുകൊള്ളുന്നതുപോലെ അനുഭവപ്പെടണം. ഈ മുള്ളില്ലാത്തതിനാല്‍ പാപം സുഖം തരുന്ന പ്രവൃത്തിയായി മാറിയിരിക്കുന്നു. വിശുദ്ധരുടെ ഹൃദയത്തില്‍ ഈ മുള്ളുണ്ടായിരുന്നു. പാപത്തെക്കുറിച്ചുള്ള ചിന്തപോലും അവരെ അസ്വസ്ഥതപ്പെടുത്തുമായിരുന്നു. പാപത്തെ ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ആത്മവിശ്വാസവും ധൈര്യവും കൈവരും. മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക അസ്വസ്ഥതകളുടെയും കാരണം പാപത്തെ ഉപേക്ഷിക്കാന്‍ മനസുകാണിക്കുന്നില്ല എന്നതാണ്. ''ആരും പിന്തുടരാത്തപ്പോഴും ദുഷ്ടന് പേടിച്ചോടുന്നു; നീതിമാന്മാരാകട്ടെ സിംഹത്തെപ്പോലെ ധീരരാണ്.'' (സുഭാ.28:1). <br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-47428725839564060392014-01-26T09:19:00.001-08:002014-01-26T09:27:47.593-08:00പ്രശ്നമൊഴിഞ്ഞ ജീവിതം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMgS5gymKWfiqvmqVGCmVXN72ePw8LZ543AZD5oYiUVJYKVRjaG7YJp_OX1RizuZSU8rtvWxYCjPMlWfve_5E1ZlQiI7mwBJ4G5efC5MLrU9slQzbhooTWMcguRdeKyO8SJP5-gPzBbCk/s1600/Christ_in_Storm_on_Sea_of_Galilee_Ludolf_Backhuysen.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMgS5gymKWfiqvmqVGCmVXN72ePw8LZ543AZD5oYiUVJYKVRjaG7YJp_OX1RizuZSU8rtvWxYCjPMlWfve_5E1ZlQiI7mwBJ4G5efC5MLrU9slQzbhooTWMcguRdeKyO8SJP5-gPzBbCk/s1600/Christ_in_Storm_on_Sea_of_Galilee_Ludolf_Backhuysen.jpg" height="261" width="320" /></a></div>
<br />
മുക്കുവന് ഒരു ദിവസം വല്ലാത്ത ക്ഷീണം തോന്നി. കടലില്‍ പോകാനോ മത്സ്യം പിടിക്കാനോ ഒട്ടും പറ്റാത്തതുപോലെ. അയാള്‍ മകനോട് പറഞ്ഞു: ''മോനേ, ഇന്ന് നീ കടലില്‍ പോയി വല്ലതും പിടിച്ചുകൊണ്ടുവാ. എനിക്കൊട്ടും വയ്യ.'' വലയുമെടുത്ത് മകന് പോകുന്നതു കണ്ടപ്പോള്‍ പിതാവിന് സന്തോഷം തോന്നി. മോന് വളര്‍ന്നു വലുതായിരിക്കുന്നു! താന്‍ പലപ്പോഴും മകനെ കൂട്ടത്തില്‍ കൊണ്ടുപോയി മത്സ്യം പിടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെയും ഒറ്റയ്ക്ക് വിട്ടിട്ടില്ല. ഇതാ, ഒറ്റയ്ക്ക് കടലില്‍ പോയി അധ്വാനിക്കാനും കുടുംബം നോക്കാനും ഒരാള്‍ കൂടി. ആശ്വാസത്തോടെ മുക്കുവന് തന്റെ കുടിലിനുള്ളില്‍ കയറിക്കിടന്നു. പക്ഷേ, കിടന്നിട്ടൊരു സ്വസ്ഥത വന്നില്ല. ഒറ്റയ്ക്ക് കടലില്‍ പോയ മകനെക്കുറിച്ചൊരു ആകുലതയും ആകാംക്ഷയും... പിതാവ് കടല്‍ത്തീരത്തേക്ക് നടന്നു. അവിടെയെത്തിയപ്പോള്‍ അതാ വെറുതെ കടലിലേക്ക് നോക്കിനില്ക്കുന്ന മകന്!<br />
<br />
''മോനേ, നീ ഇതുവരെയും തോണിയിറക്കിയില്ലേ? എന്താ ഇങ്ങനെ നോക്കിനില്ക്കുന്നത്?''<br />
<br />
''അപ്പാ, ഞാന്‍ കടലിലെ തിരമാലയൊന്ന് അടങ്ങാന്‍ കാത്തുനില്ക്കുകയായിരുന്നു.''<br />
<br />
മറുപടി കേട്ട പിതാവ് വേദനയോടെ പറഞ്ഞു: ''മോനേ, ഇങ്ങനെയാണെങ്കില്‍ നീയൊരിക്കലും നല്ല മുക്കുവനാവുകയില്ല. തിരയൊഴിഞ്ഞ കടലു നോക്കിയിരിക്കുന്നവന് ഒരിക്കലും തോണിയിറക്കാന്‍ കഴിയില്ല. തിരമാലകളെ കീഴടക്കുന്നവനാണ് നല്ല മുക്കുവന്.''<br />
<br />
ചെറുപ്പക്കാരന്റെ മണ്ടത്തരമോര്‍ത്ത് നമുക്ക് ചിരി വരുന്നുണ്ടാകും. പക്ഷേ, നമ്മളിലും ആ ചെറുപ്പക്കാരന് ജീവിക്കുന്നില്ലേ? അനുകൂലമായ സാഹചര്യമുണ്ടായിട്ട് സുവിശേഷം പ്രസംഗിക്കാന്‍ നോക്കിയിരിക്കുന്നവര്‍...<br />
<br />
കടബാധ്യതയെല്ലാം തീര്‍ന്നതിനുശേഷം കര്‍ത്താവിനും അവിടുത്തെ ശുശ്രൂഷകള്‍ക്കും എന്തെങ്കിലും നല്‍കാമെന്ന് തീരുമാനിച്ചിട്ടുള്ളവര്‍...<br />
<br />
എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും പേടിച്ച് ഒതുങ്ങിക്കൂടുന്നവര്‍...<br />
<br />
പ്രാര്‍ത്ഥിക്കുവാനും ആത്മീയമായി വളരുവാനും അനുകൂലമായ സാഹചര്യമില്ലാത്തതോര്‍ത്ത് വിഷമിക്കുന്നവരും പ്രലോഭനങ്ങള്‍ ഉള്ളതിനാല്‍ വിശുദ്ധിയില്‍ വളരാനാകില്ലെന്ന് ധരിച്ചിരിക്കുന്നവരും, തിരമാലകള്‍ അടങ്ങിയതിനുശേഷം കടലില്‍ വഞ്ചിയിറക്കാന്‍ കാത്തിരിക്കുന്ന യുവാവിനെപ്പോലെയാണ്.<br />
<br />
പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഈലോക ജീവിതത്തില്‍ എപ്പോഴും ഉണ്ടാകാം. സാഹചര്യങ്ങള്‍ നമുക്ക് അനുകൂലമല്ലാതെ വരികയും സ്വാഭാവികമാണ്. ഒരു വിശ്വാസി സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും ഭയപ്പെടരുത്. തിരമാലകള്‍ക്കു മുകളിലൂടെ നടന്നവന് കൂടെയുണ്ടെങ്കില്‍ തിരകളെ നോക്കി നാമെന്തിന് ഭയപ്പെടണം? ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും'' (ഏശയ്യാ 41:10) എന്നരുളിയ തമ്പുരാനില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നാമെന്തിന് പ്രശ്നങ്ങളോര്‍ത്ത് ദുര്‍ബലചിത്തരാകണം?<br />
<br />
''ഞാന്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ഇല്ല'' (ഹെബ്രാ.13:5) എന്ന് വാക്കുതന്നവന്‍ വിശ്വസ്തനാകയാല് നാമെന്തിന് സംഭ്രാന്തരാകണം? ഭാവിയെ ഓര്‍ത്ത് പേടിക്കരുത്; പ്രതിബന്ധങ്ങളുടെ മുന്നില്‍ പതറുകയും ചെയ്യരുത്. എല്ലാം ശരിയാകാന്‍വേണ്ടി കാത്തിരിക്കരുത്. കാരണം, കാലം ആര്‍ക്കുവേണ്ടിയും കാത്തിരിക്കാറില്ല. നന്മ ചെയ്യാനും പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങള്‍ പാഴാക്കുന്നത് ഭോഷത്തമാണ്. ഇതാണ് സുപ്രധാനകാലം. ''ഉണര്‍ന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു'' (ഏശയ്യാ 60:1).<br />
<br />
പ്രാര്‍ത്ഥന <br />
കര്‍ത്താവേ, ആയുസ് കടന്നുപോകുന്നത് ഞങ്ങള്‍ അറിയുന്നില്ല. ക്ഷമിക്കാനും സ്നേഹിക്കാനും നന്മ ചെയ്യാനും അധ്വാനിക്കാനും ഇപ്പോള്‍ ഞങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ നാളെ അവസരം കിട്ടണമെന്നില്ല എന്ന ബോധ്യം ഞങ്ങള്‍ക്കു നല്കണമേ. ജീവിതം ഉയര്‍ത്തുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും മുകളിലൂടെ ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, ആമ്മേന്‍.<br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com2tag:blogger.com,1999:blog-3284533815827147829.post-81861112758620605342013-12-24T08:37:00.000-08:002013-12-24T08:37:26.296-08:00ക്രിസ്മസ് - അവര്‍ണനീയമായ ഒരനുഭവം.<div dir="ltr" style="text-align: left;" trbidi="on">
<br />
ദൈവം മനുഷ്യനെ സൃഷ്ടിച്ചു - വെളിച്ചത്തെയും.. മനുഷ്യന് വെളിച്ചത്തില്‍ വസിക്കണം എന്ന് ദൈവം ആഗ്രഹിച്ചു. അതിനായി അവിടുന്ന് അവന്റെ ഹൃദയത്തില്‍ തന്നെക്കുറിച്ചുള്ള പരിജ്ഞാനം നല്കി. അനശ്വര സത്യവും വെളിച്ചവുമായ ദൈവത്തെ ആത്മാവില്‍ അറിയാനും അനുഭവിക്കുവാനും അനുസരിക്കാനും ഭാഗ്യം ലഭിച്ച മനുഷ്യനില്‍ ഇരുള് നിറയുവാന്‍ താമസമുണ്ടായില്ല.. സ്വന്തം ഇഛാശക്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗം അവനെ ദൈവത്തില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി.. അങ്ങനെ എന്നേക്കും പ്രകാശിക്കേണ്ട ദൈവിക വെളിച്ചം അവനില്‍ അണഞ്ഞു പോയി!<br />
<br />
എന്നാല്‍ , ദൈവം എന്ന ശാശ്വത പ്രകാശത്തിലേക്ക് അവനെ തിരികെ അടുപ്പിക്കാന്‍ അവിടുന്ന് തന്നെ തിരുമനസ് കാണിച്ചു.. ദൈവത്തിനു നഷ്ടമായ മനുഷ്യ സമൂഹത്തെ തിരികെ ദൈവത്തോട് ചേര്‍ക്കുന്നതിനുള്ള ദൈത്യം ഏറ്റെടുത്തത് ത്രീയേകനായ മഹോന്നത ദൈവത്തിന്റെ സാരാംശത്തില്‍ ഒരുവനായ "പുത്രന്" ആയിരുന്നു... ദൈവിക വെളിപ്പാടുകള്‍ പടിപടിയായി നല്‍കിക്കൊണ്ട് അവന് തന്നെത്താന്‍ മനുഷ്യര്‍ക്ക് വെളിപ്പെടുത്തിക്കൊണ്ടിരുന്നു... തന്നിലേക്ക് മനുഷ്യരെ തിരിച്ചു വിളിച്ചുകൊണ്ടിരുന്നു.. അഥവാ, ദൈവിക വെളിച്ചം മനുഷ്യ മനസുകളില്‍ തെളിഞ്ഞു കൊണ്ടിരുന്നു.... അത് കൂടുതല്‍ പ്രകാശിച്ചുകൊണ്ടേയിരുന്നു ...!!!<br />
<br />
ഒടുവില്‍ ആ വെളിപ്പാടുകള്‍ക്ക് പൂര്‍ണത വന്നു. 'ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം' - വചനം - പൂര്‍ണ്ണമായും ഒരുവനില്‍ തെളിഞ്ഞു!!! ആതായത് ദൈവം തന്നെ ഒരു മനുഷ്യനായി ജന്മമെടുത്തു! പുരുഷബന്ധമില്ലാതെ ഒരു കന്യകയിലൂടെ - മറിയയിലൂടെ - അവിടുന്ന് ലോകാവതാരം ചെയ്തു! ഇത് ക്രിസ്തുമസ് എന്നറിയപ്പെടുന്ന ആഘോഷത്തിന്റെ പൊരുള്‍ !<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicZbl869g3uispDSCmHIICKGGaagZoKhBm9vYPP7pPhltc0981iFkIBoit0rIoE-UZJ5e10lsb3cQ7dBARCtCcR5dmwSt8lyOWAJwM0w-2IjaHceL2OXlvRJ9vgvz7jkdi5QKfOCKsI50/s1600/525022_398072343608938_239294353_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicZbl869g3uispDSCmHIICKGGaagZoKhBm9vYPP7pPhltc0981iFkIBoit0rIoE-UZJ5e10lsb3cQ7dBARCtCcR5dmwSt8lyOWAJwM0w-2IjaHceL2OXlvRJ9vgvz7jkdi5QKfOCKsI50/s320/525022_398072343608938_239294353_n.jpg" width="320" /></a></div>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="color: magenta;"><span style="line-height: 28px;"><u><b>ക്രിസ്മസ് - അവര്‍ണനീയമായ ഒരനുഭവം</b></u></span></span></span><br />
<br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ധ്രുവപ്രദേശങ്ങളില്‍ ആകാശങ്ങളുടെ അന്തഃപുരങ്ങളില്‍ (സുമാര്‍ നൂറു കിലോമീറ്ററിനു മുകളില്‍) സാധാരണ രാത്രികാലങ്ങളില്‍ കാണപ്പെടുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഓറോറ.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ആകാശത്തിനു വിലങ്ങനെ കിഴക്കു പടിഞ്ഞാറന്‍ ചക്രവാളം മുതല്‍ ചക്രവാളം വരെ അണ്ഡാകൃതിയില്‍ പച്ചയും ചുവപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന രശ്മികള്‍ നൃത്തം വയ്ക്കുന്ന രംഗം ചിലപ്പോള്‍ വര്‍ണാഭയേറിയ മേഘശകലങ്ങളായും കാണപ്പെടും.</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXcQRa0-nlsJFFaPfI2dsxsCm8wPl126PPMXiJ3V-r5yysQCwSGvp51uEm8xZoqUHXnZ-bgO9OOsBLNTjhpPhMgPt9VzkGc3v4EMGn3pA5CSqs3_1zaXETy1DbzCLu2VNfEphX8hsyomQ/s1600/orora_a051.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="284" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXcQRa0-nlsJFFaPfI2dsxsCm8wPl126PPMXiJ3V-r5yysQCwSGvp51uEm8xZoqUHXnZ-bgO9OOsBLNTjhpPhMgPt9VzkGc3v4EMGn3pA5CSqs3_1zaXETy1DbzCLu2VNfEphX8hsyomQ/s320/orora_a051.jpg" width="320" /></a></div>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ഓറോറയ്ക്ക് ഒട്ടേറെ വ്യത്യസ്തങ്ങളായ നിറങ്ങളും സവിശേഷതകളുമുണ്ട്. ഏതാണ്ട് പത്തുമണി രാത്രി കഴിയുമ്പോഴേക്കും അവയ്ക്കു തിളക്കമേറിത്തുടങ്ങും. കതിരുകള്‍ കുത്തനെ താഴേക്കു പൊഴിഞ്ഞു വീഴുന്നതുപോലെയും! ഈ അപൂര്‍വദൃശ്യം മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കും. പ്രഭാതമാകുമ്പോള്‍ അവ കൂട്ടംകൂടുന്നതുപോലെയും മങ്ങുന്നതുപോലെയുമൊക്കെത്തോന്നും.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">വടക്കന്‍ ധ്രുവപ്രദേശത്തുള്ളതിനെ ഓറോറാ ബേറിയേയ്ലിസ് എന്നും തെക്കന്‍ ധ്രുവപ്രദേശത്തുള്ളതിനെ ഓറോറാ ഒസ്ത്രേയ്ലിസ് എന്നും വിളിക്കുന്നു. രണ്ടും ഏതാണ്ട് ഒന്നുപോലെതന്നെ.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">നോര്‍വേക്കാരനായ റൊവാള്‍ഡ് അമ്യൂഡ്സെന്‍ (18721928) ആണ് ആദ്യമായി ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തിയത്1910 ഡിസംബറില്‍. തിരിച്ചെത്തിയ അമ്യൂഡ്സെന്നിനോട് ആളുകള്‍ ചോദിച്ചു:</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">"അവിടെ പ്രത്യേകമായി എന്തു കണ്ടു?''</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjK3RHSomY5Kg4Rne3bbljqwZ9_cGxcoXLfHD84Cf0p4NbrQ9ocsoYFw3Wxb_mQNGyxF63BB8YPQ8RQWlMdEH0MUAPxV3btCaJv5uwKjG8pw8wsA9iu1toRviwFt33rg_rvJ3WcI4MIHWc/s1600/orora.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="155" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjK3RHSomY5Kg4Rne3bbljqwZ9_cGxcoXLfHD84Cf0p4NbrQ9ocsoYFw3Wxb_mQNGyxF63BB8YPQ8RQWlMdEH0MUAPxV3btCaJv5uwKjG8pw8wsA9iu1toRviwFt33rg_rvJ3WcI4MIHWc/s320/orora.jpg" width="320" /></a></div>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ഓറോറ ഒസ്ത്രേയ്ലിസ്.''</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">"അത് എങ്ങനെയുണ്ടായിരുന്നു?''</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><span style="color: magenta;">"അവര്‍ണനീയമായ ഒരനുഭവം!''</span> അതായിരുന്നു മറുപടി.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">നമുക്ക് ഒത്തിരിയൊത്തിരി അനുഭവങ്ങളുണ്ടാവാം അപൂര്‍വം ചിലതൊക്കെ അവര്‍ണനീയങ്ങളും. അത്തരത്തിലൊന്നാണു ക്രിസ്മസ്. ക്രിസ്മസ് ശരിക്കും അവര്‍ണനീയമായ ഒരനുഭവമാണ്. അതിലുപരി അഭൗമികവും. പരിശുദ്ധ അമ്മയ്ക്ക് അതൊരു അനുഭവമായിരുന്നു. അതാണ് പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞ് അവള് ഇങ്ങനെ പറഞ്ഞത്. <span style="color: magenta;">"എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു'' (ലൂക്കാ 1:47). </span>അതു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിര്‍വൃതിയാണ്. ആത്മവിസ്മൃതിയിലാണ്ട നിമിഷങ്ങളിലുണ്ടായ നിര്‍വൃതി.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">സ്വാഭാവികമായും അവിവാഹിതയായ ഒരു കന്യക ഗര്‍ഭിണിയായാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ മറിയത്തിനു നല്ലവണ്ണം നിശ്ചയമുണ്ടായിരുന്നു. <span style="color: magenta;">"ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ''</span> എന്നു പറഞ്ഞവള്‍ ഉദ്ദേശിച്ചതും അതുകൂടെയാണ്. പക്ഷേ, ഇവിടെ അവള് അതെല്ലാം മറക്കുകയാണ് പരിസരംപോലും.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span><span style="color: blue;"><span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">"എന്റെ ചിത്തം, (</span></span><span style="font-family: Arial, Helvetica, sans-serif; line-height: 28px;">My spirit എന്നു തനിതര്‍ജ്ജമ</span></span><span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><span style="color: blue;">) എന്റെ രക്ഷകനായ ദൈവത്തില്‍ നിര്‍വൃതി കൊള്ളുന്നു.''</span> അതൊരു അനുഭൂതിയാണ്. പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ കഴിയാത്ത അനുഭവം. സൂര്യന്റെ സാന്നിധ്യത്തില്‍ ഭൂമിയുടെ കാന്തികപ്രവര്‍ത്തനത്തിലുണ്ടാകുന്ന ഓറോറാ പോലുള്ള ഒരു അനുഭവം.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">അതിന്റെ ഒരംശമാണ് ഉണ്ണിയേശുവിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന മറിയത്തിന്റെ സാന്നിധ്യത്തില്‍ എലിസബത്തിനും കൈവരുന്നത്. തന്നെത്തന്നെ മറന്ന് അവളും എന്തൊക്കെയോ പറഞ്ഞുപോകുന്നു (ലൂക്കാ 1:4145).</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ആ അനുഭവം പിന്നീട് ആട്ടിടയന്മാര്‍ക്കുമുണ്ടായി:<span style="color: magenta;"> "അതിവേഗം അവര്‍ പോയി പുല്ത്തൊട്ടിയില് കിടക്കുന്ന യേശുവിനെ കണ്ടു'' </span>എന്നാണ് വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നത്. അതവര്‍ക്ക് വലിയൊരു ആനന്ദാനുഭവമായിരുന്നു. എന്തെന്നില്ലാത്ത സന്തോഷത്തികവിലാണ് അവര്‍ മടങ്ങിയെത്തിയതും കണ്ടവരോടെല്ലാം തങ്ങളുടെ അനുഭവം വര്‍ണിക്കുന്നതും (ലൂക്കാ 2:17).</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><span style="color: blue;">"ദി ഡയ്സിസ് ഓഫ് നസറത്ത്"</span> എന്ന പ്രസിദ്ധീകരണത്തില്‍ ഹഫ് മാക്ക്മില്ലന്‍ ഒരു ആട്ടിടയന്റെ കഥ പറയുന്നുണ്ട്. പത്തുകൊല്ലമായി തളര്‍ന്നു ചലനമറ്റു കിടക്കുന്ന അന്ധനായ ആട്ടിടയന്റെ കഥ. ഒരിക്കല്‍ ഒരു സന്ദര്ശകന് ആശ്ചര്യപൂര്‍വം അയാളോടു ചോദിച്ചു:</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">"ഇതേ കിടപ്പില്‍ത്തന്നെ കിടക്കുന്നതില്‍ നിനക്കു വിഷമമില്ലേ?''</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">"ഇല്ല, ഒരിക്കലുമില്ല; ഞാന്‍ അവാച്യമായ ആനന്ദത്തിലാണ്. യേശു എന്റെ ഹൃദയത്തില്‍ ആവാസമുറപ്പിച്ചുകഴിഞ്ഞുപത്തുകൊല്ലമായിട്ട്.'' കാടും മേടും താണ്ടി, കല്ലും മുള്ളും ചവിട്ടി, വിശപ്പും ദാഹവും സഹിച്ച്, വഴിയില്ലാ വഴികളിലൂടെയും മാസങ്ങളോളം യാത്ര ചെയ്തെത്തിയ പൂജരാജാക്കള്‍ക്കുണ്ടായ ആനന്ദാനുഭൂതിയും വ്യത്യസ്തമല്ല.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">പിന്നീടൊരിക്കല്‍ പത്രോസും ആ ദിവ്യാനുഭൂതിയിലെത്തുന്നുണ്ട് താബോര്‍ മലമുകളില്‍വച്ച്. എല്ലാം മറന്ന് അവനും വിളിച്ചു പറഞ്ഞു: <span style="color: magenta;">"എന്തൊരു മനോഹാരിത. നമുക്ക് ഇവിടെത്തന്നെ കഴിയാം...'' (ലൂക്കാ 9:33).</span></span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ഉത്ഥിതനായ കര്‍ത്താവിനോടൊപ്പം എമ്മാവൂസിലേക്കു പോയവരുടെ അനുഭവവും അതുതന്നെ. അവരുടെ ഹൃദയം സന്തോഷംകൊണ്ടു ത്രസിക്കുകയായിരുന്നു: <span style="color: magenta;">"നാഥാ പോവരുതേ. ഞങ്ങളോടൊപ്പം വസിക്കണമേ'' </span>അവരും അപേക്ഷിച്ചു.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ഇതുപോലൊരു നിര്‍വൃതിയാണ് പിന്നീടു യോഹന്നാനും കൈവരുന്നത്. <span style="color: magenta;">"പെട്ടെന്ന് ഞാന്‍ ഒരു ആനന്ദാനുഭൂതിയില് ലയിച്ചു'' (വെളി.4:1) </span>എന്ന് അനുഭവസ്ഥന് തന്നെയാണ് പറയുന്നത്. അതേ അവാച്യമായ നിറവ് ഒരുനാള്‍ വിശുദ്ധ പൗലോസിനും കൈവരുന്നുണ്ട് (2 കോറി. 12:4).</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ഓറോറ കണ്ട് ആസ്വദിക്കാനുള്ള അപൂര്‍വഭാഗ്യം അമ്യൂഡ്സെന്നിന് കൈവരുന്നത് 38ാമത്തെ വയസിലാണ്. സമാനമായൊരു ഭാഗ്യം ഇതാ, വിശുദ്ധ അഗസ്റ്റിനും കൈവരുന്നു, 33ാമത്തെ വയസില്‍. ലോകത്തിന്റെ എല്ലാ വശ്യതകളിലും കുടുങ്ങിക്കഴിഞ്ഞവന്, ആനന്ദത്തിന്റെ അത്യുന്നതി എവിടെയാണെന്നു പിടുത്തം കിട്ടുന്നു. അത് യഥാര്‍ത്ഥ ആഗ്രഹങ്ങളുടെ സാക്ഷാത്ക്കരണത്തിലാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനു സിദ്ധിക്കുന്നു.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">കവി ആല്‍ഫ്രെഡ് ടെന്നിസണ്‍ ഇത്തിരികൂടെ കൂട്ടിച്ചേര്‍ക്കാനുണ്ട്: ഒരിക്കലും ഒരു കാലത്തും നമുക്കുണ്ടാകാത്ത അഭൗമിക മോഹങ്ങളാണ് യേശു നമ്മില്‍ ഉണര്‍ത്തുക. അവന് കാണിച്ചുതരുന്ന തരത്തിലുള്ള ഓറോറ ഒരാളും ഒരു കാലത്തും കണ്ടിട്ടുണ്ടാകയില്ല. <span style="color: magenta;">"കണ്ണു കണ്ടിട്ടില്ലാത്തത്, കാത് </span></span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="color: magenta; line-height: 28px;">കേട്ടിട്ടില്ലാത്തത്, ഹൃദയം ആസ്വദിച്ചിട്ടില്ലാത്തത്.''</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLWhwH_vFs7vSVxZUYm1UzSKZUTMqOJ3HnhdrfwvA2Ocx55mJKgNUgGUAjXUP8s5lDX0yJsHa4PF5XhmlJCnOijCDS23Oyi3bGN4iWoX37GiAvANTl5jrBsKHPBX9N4rBLFEjk0ZIRK_E/s1600/598387_136620419825454_968976540_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="226" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLWhwH_vFs7vSVxZUYm1UzSKZUTMqOJ3HnhdrfwvA2Ocx55mJKgNUgGUAjXUP8s5lDX0yJsHa4PF5XhmlJCnOijCDS23Oyi3bGN4iWoX37GiAvANTl5jrBsKHPBX9N4rBLFEjk0ZIRK_E/s320/598387_136620419825454_968976540_n.jpg" width="320" /></a></div>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">കിസ്മസ് നമ്മെ പഠിപ്പിക്കുന്ന രണ്ട് വലിയ കാര്യങ്ങളുണ്ട്; താഴ്മയും ആനന്ദവും. മനുഷ്യജീവിതത്തിന്റെ ഭംഗിയും ദൈവത്തിന്റെ പക്കലുള്ള സ്വീകാര്യതയും തുറന്നുവക്കുന്ന ദിനമാണ് ക്രിസ്മസ്. നന്മയുടെ ആസ്വാദനമാണ് ജീവിതത്തിലെ ഏറ്റവും ഉന്നതമായ അവസ്ഥ എന്ന് ഓര്‍മിപ്പിക്കുന്ന ദൃശ്യം ക്രിസ്മസിലൂടെ നമുക്കു മുന്നില്‍ തെളിയുന്നു. ആത്യന്തികമായ നന്മ കണ്ടെത്തപ്പെട്ടിരിക്കുന്നു, അത് നമുക്കരികില്‍ കൊണ്ടുവരപ്പെട്ടിരിക്കുന്നു, തന്റെ പിതാവിന്റെ മാറില്‍നിന്ന് ഈ ലോകത്തേക്ക് വന്ന ദൈവപുത്രന്റെ രൂപത്തില്‍. എന്തെന്നാല്‍ എല്ലാവരോടുമായി വചനം പറയുന്നു <span style="color: magenta;">''ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു''</span> (ലൂക്കാ 2:11). നശ്വരമായ ഈ ലോകം മഹത്തായതെന്നും മാന്യമായതെന്നും വിളിക്കുന്നവയെത്തേടി ഇനി നാം യാത്ര ചെയ്യേണ്ടതില്ല. ലോകം തിരസ്കരിക്കുന്ന ഒരു സ്ഥാനവും സ്ഥലവും ക്രിസ്തു സ്വീകരിച്ചപ്പോള്‍ അവിടുന്ന് ലോകം ബഹുമാനിക്കുന്നതിനെ ബഹുമാനിക്കാതിരിക്കുകയായിരുന്നു. ഉള്ളതിനെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്കും ഇല്ലാത്തതിനെക്കുറിച്ചുള്ള നിരാശയ്ക്കും വലിയ കാര്യങ്ങളുടെ പിന്നാലെയുള്ള ഓട്ടത്തിനും പകരംസന്തോഷവും ആനന്ദവും നിറഞ്ഞവരാകാനുള്ള പാഠമാണത്.</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3uRTfn8Od1CsVkVxo8MCS0e6pQ8OkiNvPKVD4dfW7pWO68YLYNQq_6ffK8uW87SfmxY6v_FsxysFr8D_2Z1m1uRSqSFQmxft5mrh_3cdpCPKWJAv1Igcyncjzc0AOW9jAcv5xocuWd58/s1600/003.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="125" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3uRTfn8Od1CsVkVxo8MCS0e6pQ8OkiNvPKVD4dfW7pWO68YLYNQq_6ffK8uW87SfmxY6v_FsxysFr8D_2Z1m1uRSqSFQmxft5mrh_3cdpCPKWJAv1Igcyncjzc0AOW9jAcv5xocuWd58/s320/003.jpg" width="320" /></a></div>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="color: #274e13; line-height: 28px;"><b><u>എന്തുകൊണ്ട് ആട്ടിടയര്‍? </u></b></span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><span style="color: magenta;">''ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാര് ഉണ്ടായി രുന്നു. കര്‍ത്താവിന്റെ ദൂതന് അവരുടെ അടുത്തെ ത്തി'' (ലൂക്കാ 2:89). </span>സ്വര്‍ഗീയദൂതര്‍ എന്തിന് ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെട്ടു? അവരിലുള്ള എന്താണ് മാലാഖമാരെയും മാലാഖമാരുടെ നാഥനെയും ആകര്‍ഷിച്ചത്? നമുക്ക് പറയാം, അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന്. ഇസ്രായേലിന്റെ രക്ഷ കാത്തിരുന്ന അക്കാലത്തെ മറ്റെല്ലാ നല്ല മനുഷ്യരെക്കാള്‍ വിശുദ്ധരും കൂടുതല്‍ പ്രകാശം ലഭിച്ചവരുമായിരുന്നു അവര്‍ എന്നു കരുതാന്‍ മറ്റൊന്നുമില്ല. അവരുടെ സാഹചര്യങ്ങളില്‍ അവര്‍ സാധാരണക്കാരായിരുന്നു, പക്ഷേ ദൈവഭയമുള്ളവര്‍. സര്‍വശക്തനായ ദൈവം പ്രത്യേകമായ സ്നേഹത്തോടെ താഴ്മയുള്ളവരെ നോക്കുന്നു. തങ്ങളുടെ നിസാരതകൊണ്ട് ഈ ലോകത്തിലെ രാജകുമാരന്മാരൊന്നും അറിയാതിരുന്ന കര്‍ത്താവിന്റെ ജനനം ആദ്യമായി അറിയാന്‍ ആട്ടിടയന്മാര് തെരഞ്ഞെടുക്കപ്പെട്ടു. <b><u><i><span style="color: magenta;">അതിശയിക്കുന്ന ശക്തിയുള്ള മാലാഖമാരാണ് ആട്ടിടയരെ ആ സന്ദേശം അറിയിച്ചത്. ഇവിടെ ദൈവത്തിന്റെ സൃഷ്ടികളിലെ ഏറ്റവും ഉന്നതരും നിസാരരും ഒരുമിച്ചു വരുന്നു. </span></i></u></b></span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="color: blue; line-height: 28px;"><b><u>ബലഹീനതകളില്‍ സഹതപിക്കുന്ന ദൈവം</u></b></span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">വിശപ്പും കഷ്ടപ്പാടുകളുമുള്ള സാഹചര്യത്തില്‍ കഴിയുന്നവര്‍ക്കാണ് മാലാഖ പ്രത്യക്ഷപ്പെട്ടത്. അവരുടെ മനസ് തുറക്കാനും നിസാരരായതു കൊണ്ട് അവര്‍ അടിമത്തത്തിലും താഴേക്കിടയിലും കഴിയേണ്ടവരല്ല എന്ന് അവരെ പഠിപ്പിക്കാനുമായിരുന്നിത്. ആദ്യം തന്നെ പറയുന്നതാകട്ടെ: ''ഭയപ്പെ ടേണ്ടാ'' എന്നാണ്. ഇത് വിശുദ്ധ ലിഖിതത്തില്‍ സാധാരണയായി കാണുന്ന ഒരു അഭിസംബോധന യാണ്. മനുഷ്യന് ഒരു ഉറപ്പും താങ്ങും ആവശ്യമെന്നപോലെയാണ് അത് പറയപ്പെടുന്നത്. അതിനെക്കാളും ചെറിയൊരു അത്ഭുതംപോലും ഇടയന്മാരെ ഭയപ്പെടുത്തുമായിരുന്നു. നമ്മുടെ മനഃസാക്ഷിയില്‍ അല്പം പ്രകാശം ചൊരിയപ്പെട്ടാല്‍ അന്ധകാരം കാണാനാവും, ഭീതിയുടെയും ഭയത്തിന്റെയും കാഴ്ചകളും. ദൈവമഹത്വം ചുറ്റും പ്രകാശിക്കുമ്പോള്‍ അത് നമ്മെ ഭയപ്പെടുത്തുന്നു, അവിടുത്തെ കല്പനക ളുടെ വ്യാപ്തിയും ബുദ്ധിമുട്ടുകളും അവിടുത്തെ ശക്തിയുടെ പ്രാഭവവും വചനത്തിന്റെ വിശ്വസ്തത യും പാപിയെ ഭയപ്പെടുത്തുന്നു. എന്നാല്‍, െ്രെകസ്തവികത പഠിപ്പിക്കുന്നത് ഭയപ്പെടേണ്ടാ എന്നാണ്. കാരണം, അത്ര വലുതാണ് ദൈവത്തിന്റെ കാരുണ്യം. </span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEio9N_0js__vaIqzDkqt6qW9ckvkr1-F1TNCzoE4ZApNJ_jasU-N2Y4HYH7YH9tedRgQASaZQ7R-uT4UY5IWmVT1UVoZ9SSPzEuisMIxmp6o7_pzKluuVnDIVjpldNhamUr-BXYN57GbZg/s1600/425523_10151329928753738_1706459219_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="251" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEio9N_0js__vaIqzDkqt6qW9ckvkr1-F1TNCzoE4ZApNJ_jasU-N2Y4HYH7YH9tedRgQASaZQ7R-uT4UY5IWmVT1UVoZ9SSPzEuisMIxmp6o7_pzKluuVnDIVjpldNhamUr-BXYN57GbZg/s320/425523_10151329928753738_1706459219_n.jpg" width="320" /></a></div>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ദൂതന് ആ സദ്വാര്ത്ത പ്രഖ്യാപിച്ചുതീര്‍ന്നപ്പോള്‍ത്തന്നെ സ്വര്‍ഗവാസികളുടെ വൃന്ദം ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തിക്കൊണ്ട് പാടി, <span style="color: magenta;">''അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം!''</span>ക്രിസ്തുവിനെയും അവിടുത്തെ വിശുദ്ധരെയും ശുശ്രൂഷിക്കുന്നവരുടെ വാക്കുകള്‍ അതായിരുന്നു. ആട്ടിടയന്മാരുടെ തണുത്ത് ജീവനില്ലാത്ത മാനസികാവസ്ഥ മാറ്റി ആഹ്ലാദമണിയാന്‍ അവര്‍ സഹായിച്ചു. ആ രാത്രി സംഭവിച്ച മഹത്തായ കാര്യം അറിയാന്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടവരെന്ന നിലയില്‍ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യരെന്നവണ്ണം ദൈവത്തിന്റെ സ്നേഹത്തിന് പാത്രമായവരാണവര്‍ എന്ന കാര്യം അവരെ അനുസ്മരിപ്പിച്ചുകൊണ്ടാണങ്ങനെ ചെയ്തത്. അത്തരം കാര്യങ്ങള്‍ നാം ഏറ്റവുമധികം അടുപ്പമുള്ളവരോടും സ്നേഹിക്കുന്നവരോടു മാണല്ലോ ആദ്യം പറയുക. വലിയവരായ മനുഷ്യരില്‍നിന്ന് മറച്ചുവച്ച് രാത്രിയില്‍ ആടുകളെ കാത്തുകഴിയുന്ന ഇടയന്മാരായ ഈ നിസാരമനുഷ്യരോട് തന്റെ കാരുണ്യം കാണിക്കാന്‍മാത്രം അത്ര കൃപാലുവാകാന്‍ അവിടുന്ന് തീരുമാനിക്കുന്നതെന്തുകൊണ്ടാവാം? സന്തോഷവും വിനയവും ഉള്‍ക്കൊള്ളുന്ന ആദ്യപാഠം മാലാഖ ഈ വാക്കുകളില്‍ അറിയിച്ചു:<span style="color: magenta;"> ''പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.''</span> അല്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ അവനെ രാജകൊട്ടാരങ്ങളില്‍ അന്വേഷിക്കു മായിരുന്നു. തങ്ങളിലൊരുവനായി വന്നുവെന്ന് അവര്‍ക്ക് ചിന്തിക്കാനാവില്ലായിരുന്നു; അതി നാല്‍ത്തന്നെ അവനെ സമീപിക്കാനും കഴിയില്ലായിരുന്നു. ആ കാരണത്താല്‍ ഒരടയാളമായിട്ടുമാത്രമല്ല, താഴ്മയുടെ ഒരു പാഠമായിട്ടുകൂടിയാണ് അങ്ങനെ സംഭവിച്ചത്.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="color: purple; line-height: 28px;"><b><u>ഇത്ര ചെറുതാകാന്‍ എത്ര വളരേണം! </u></b></span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ദൂതര്‍ അവരെ വിട്ട് സ്വര്‍ഗത്തിലേക്ക് പോയപ്പോള്‍ അവര്‍ ശിശുവിനെ കാണാന്‍ യാത്രയായി. നമുക്കും അവരോടൊപ്പം പോയി ആ രണ്ടാമത്തെ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കാം. വിശുദ്ധ ലൂക്കാ പറയുന്നു: <span style="color: magenta;">''അവള് തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തി'' (ലൂക്കാ 2:7). </span>സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ദൈവമായവന് പാപം നിറഞ്ഞ ഈ ലോകത്തില്‍ ഒരു ശിശുവായി ജനിച്ചിരിക്കുന്നു. ഇപ്പോള്‍ അവന് അമ്മയുടെ കൈകളില്‍ നിസഹായനും അശക്തനുമായ ഒരു ശിശുവായി കാണപ്പെടുന്നു. മനുഷ്യന്റെ പുത്രി ദൈവത്തിന്റെ മാതാവായി അവള്‍ക്ക് അത് അവര്‍ണനീയമായ ഒരു സമ്മാനമാണ്. ദൈവപുത്രന് മനുഷ്യനായിത്തീരുന്നതില്‍ ആദ്യം മുതല്‍ അവസാനം വരെ എന്തുമാത്രം രഹസ്യങ്ങളാണ്? ആ രഹസ്യങ്ങള്‍ക്ക് ആനുപാതികമായി അവിടുത്തെ കൃപയും കാരുണ്യവും. കൃപ ആയിരിക്കുന്നതുപോലെ മഹത്തരമാണ് കൃപയുടെ ഫലങ്ങളും. </span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJOJQLGPzMHziAEh23a9QVC9dIYkfBspoRZVuQRiRSNr2ipGOCUbQLKRyenYk4clJ3UnmT3GP-FdgYHTs5YALL1lmeHWnfOvyLOdq_FITe2Xb0fl7Ee63Ole0evI0n7OBKRxQJV4wZh8U/s1600/150686_451608344887467_566680649_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJOJQLGPzMHziAEh23a9QVC9dIYkfBspoRZVuQRiRSNr2ipGOCUbQLKRyenYk4clJ3UnmT3GP-FdgYHTs5YALL1lmeHWnfOvyLOdq_FITe2Xb0fl7Ee63Ole0evI0n7OBKRxQJV4wZh8U/s320/150686_451608344887467_566680649_n.jpg" width="320" /></a></div>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">നാമിപ്പോഴും മനുഷ്യരായി തുടരുന്നു, പക്ഷേ വെറും മനുഷ്യരല്ല. എന്തെന്നാല്‍ അവിടുത്തെ ദൈവിക സ്വഭാവ ത്തില്‍ പങ്കാളികളാകുന്നവരാണ് നാം. അതിനാലാണ് ക്രിസ്തുവില്‍ നാമെല്ലാവരും ദൈവങ്ങളായി എന്നെഴുത പ്പെട്ടിരിക്കുന്നുത്. ആരാധ്യനായ ദൈവത്തിന് അനന്തമായി താഴെയാണ് നമ്മുടെ സ്ഥാനമെങ്കിലും ഈ ലോകത്തെ മറ്റേത് സൃഷ്ടികളെക്കാളും ഉയര്‍ന്നവരാണ് നാം. കാരണം, നമ്മുടെ വംശത്തിന്റെ ആദ്യഫലമായി ക്രിസ്തു എല്ലാ സൃഷ്ടികള്‍ക്കും മീതെ സ്വര്‍ഗത്തിലേക്ക് കരേറി. അവിടുത്തെ കൃപയാല്‍ അതേ അനുഗൃഹീത പദവിയി ലേക്ക് ഉയരുവാനുള്ള നാമും മഹത്വം ഉള്ളവരാണ്. നാം വിശ്വസ്തരായി കാണപ്പെട്ടാല്‍ പിന്നീട് അതിന്റെ പൂര്‍ണതയില്‍ ലഭിക്കും. ഇതാണ് മനുഷ്യാവതാരത്തിലെ എളിമ എന്ന പാഠത്തോടൊപ്പമുള്ള ആനന്ദം എന്ന പാഠം. </span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgO5_b6XE55-1jKxpCCTiEuIty_2EidVhgYLxmcvogCr3oMZQ3Pvs4h6s_D-LXqchkaLlTKuByiW7Pj7xQuRAItcE-29w36_rm_zK6BD7FaW4SMaVgVoPNaVjDiumtFF-W22yRyMpqwfs/s1600/148672_179473878866033_1444569336_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="205" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgO5_b6XE55-1jKxpCCTiEuIty_2EidVhgYLxmcvogCr3oMZQ3Pvs4h6s_D-LXqchkaLlTKuByiW7Pj7xQuRAItcE-29w36_rm_zK6BD7FaW4SMaVgVoPNaVjDiumtFF-W22yRyMpqwfs/s320/148672_179473878866033_1444569336_n.jpg" width="320" /></a></div>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ വിശുദ്ധ പൗലോസ് പറയുന്നു, ''യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നുവെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു'' (ഫിലിപ്പി 2:57). ജീവിതക്ലേശങ്ങളെ അതിജീവിക്കാനുള്ള ശക്തി നല്‍കുകയും കഷ്ടതകളെ അകറ്റുകയും ചെയ്യുന്ന നിത്യസമൃദ്ധിയും നിത്യസ്നേഹവും നല്‍കണേ എന്ന് നമുക്ക് അവിടുത്തോട് പ്രാര്‍ത്ഥിക്കാം.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">സൂര്യനില്‍നിന്നു പുറപ്പെടുന്ന വൈദ്യുത സംവാഹിയായ അണുശകലങ്ങള്‍ (ഇലക്ട്രോണ്‍സ്, പ്രോട്ടോണ്‍സ്) ഭൂമിയുടെ ഉത്തര ദക്ഷിണ കാന്തവലയങ്ങളില്‍ കടന്നാണ് ഓറോറ സൃഷ്ടിക്കുക തികച്ചും വിവിധ രൂപങ്ങളില്‍. അര്‍ദ്ധരാത്രികളിലാണ് അവ മിന്നിത്തെളിഞ്ഞുനില്‍ക്കുന്നതും.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ആദ്യമായി ഉത്തര ദക്ഷിണ ധ്രുവങ്ങളിലെത്തിയ അമ്യൂഡ്സെന്‍, റോബര്‍ട്ടു പീയറി തുടങ്ങിയവരാണ് ആ അപൂര്‍വദൃശ്യം ഏറ്റവും അടുത്തുപോയി കണ്ടത്. അത് ഭഅവര്‍ണനീയ'മെന്ന് അവര്‍ ഉദ്ഘോഷിച്ചെങ്കിലും പിന്നീടുപോയ പലരുമാണ് ആ മനോഹരദൃശ്യം നിശയുടെ നീണ്ട നിശബ്ദതയില്‍ മണിക്കൂറുകളോളം കണ്ടുനിന്നാസ്വദിച്ചത്!</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ഇതാ, സൂര്യാധിസൂര്യന്റെ പ്രകാശകിരണങ്ങള്‍ ഭൂമിയുടെ കാന്തവലയത്തില്‍ പ്രവേശിച്ച് അത്യത്ഭുതകരമായ ഒരു ഓറോറയ്ക്കു രൂപംകൊടുത്ത രംഗം ഒരിക്കല്‍ക്കൂടി തെളിഞ്ഞുവരുന്നു ക്രിസ്മസ് അര്‍ദ്ധരാത്രിയില്‍.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">മടിച്ചുനില്ക്കരുത്, മാറിനില്‍ക്കരുത്, തിരിഞ്ഞുനോക്കുകയുമരുത്. ആട്ടിടയരെപ്പോലെ തിടുക്കത്തില്‍ നമുക്ക് ആ ദിവ്യാനുഭവത്തില്‍ പങ്കുചേരാം.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ബെത്ലഹേം നഗരം മുഴുവന്‍ ആഹ്ലാദത്തിലായിരുന്നു ആ ദിവസങ്ങളില്‍... അഗസ്റ്റസ് സീസറിന്റെ കല്പന പ്രകാരം സെന്‍സസ് പട്ടികയില്‍ പേരെഴുതിക്കാന്‍ നാനാദിക്കുകളില്‍ നിന്നും എത്തിച്ചേര്ന്നവര്... സത്രങ്ങളിലെല്ലാം മേല്‍ത്തരം വീഞ്ഞുകുപ്പികള്‍ തുറക്കപ്പെട്ടു. പാട്ടും നൃത്തവും നഗരവീഥികളെ ഉണര്‍ത്തി. കച്ചവടക്കാര്‍ക്കെല്ലാം നല്ല കൊയ്ത്തുകാലം...</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ഇതിനിടയില്‍ നഗരത്തിനു പുറത്തൊരു സം ഭവം നടന്നു. പേരെഴുതിക്കാന്‍ എത്തിച്ചേര്‍ന്ന രണ്ട് ദരിദ്ര ദമ്പതികള്‍ അന്തിയുറങ്ങിയത് പശുത്തൊഴുത്തിലായിരുന്നു. ഗര്‍ഭിണിയായിരുന്ന ഭാ ര്യ രാത്രിയില്‍ പ്രസവിച്ചു, ഒരു ആണ്‍കുഞ്ഞിനെ.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">മനുഷ്യവംശത്തെ രക്ഷിക്കുവാന്‍ മനുഷ്യനായിത്തീര്‍ന്ന ദൈവമായിരുന്നു ആ കുഞ്ഞ്. പക്ഷേ, തളര്‍ന്നുറങ്ങിയ പട്ടണം അതറിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിലും മനുഷ്യചരിത്രത്തിലെ ആ മഹാസംഭവം ബെത്ലഹേം നിവാസികള്‍ തിരിച്ചറിയാതെപോയി. കാരണം, മിശിഹായെക്കുറിച്ച് സ്വര്‍ഗം നല്കിയ അടയാളം വിചിത്രമായിരുന്നു. ലൂക്കാ 2:12 ല്‍ മാലാഖമാര്‍ ആട്ടിടയന്മാരോടു പറയുന്നതിങ്ങനെയാണ്: ''ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാ ണും.'' ദേശാധിപതിയുടെ കൊട്ടാരത്തിലെ സ്വര് ണത്തൊട്ടിലില്‍, പരിചാരകവൃന്ദങ്ങളുടെ നടുവിലായി കൈകാലിട്ടടിക്കുന്ന കുഞ്ഞായിരുന്നുവെങ്കില്‍ വിശ്വസിക്കുവാന്‍ എളുപ്പമായിരുന്നു.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">എന്നാല്‍, ഇതാ സര്‍വശക്തനായ ദൈവം നിസഹായനായ ശിശുവായി പുല്ത്തൊട്ടിയില്! ചുറ്റും കന്നുകാലികള്‍... ചാണകത്തിന്റെ മണം. സിനിമയിലെയും ടി.വി സീരിയലുകളിലെയും ദൈവങ്ങള്‍ സുന്ദരരും ശക്തരും ആണ്. ഗ്രീക്കു പുരാണങ്ങളിലെയും റോമന്‍ പുരാണങ്ങളിലെ യും ഭാരതീയ പുരാണങ്ങളിലെയും ദൈവങ്ങ ള്‍ക്ക് പട്ടുവസ്ത്രങ്ങളും സ്വര്‍ണ കിരീടങ്ങളും ആയുധങ്ങളുമുണ്ട്. പക്ഷേ, ചരിത്രത്തിലെ ദൈ വത്തിന് കീറത്തുണികളും വൈക്കോലും മാത്രം.</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLXeGbgLImISbY3QDXay0byP0ja8weAOIvk_xO_8CFFP2AxtMNlO9J4gXBSMJsD_AmSKXDZPHqitKlpJ6Mvz5ZvjVL2sbcjCC9tlRVmty4xszuy4x-eg9pwj9LYkSvdJzEhgNW8xjWcE4/s1600/382031_460130864024705_1483987757_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLXeGbgLImISbY3QDXay0byP0ja8weAOIvk_xO_8CFFP2AxtMNlO9J4gXBSMJsD_AmSKXDZPHqitKlpJ6Mvz5ZvjVL2sbcjCC9tlRVmty4xszuy4x-eg9pwj9LYkSvdJzEhgNW8xjWcE4/s320/382031_460130864024705_1483987757_n.jpg" width="213" /></a></div>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">അവനെന്നും ഇടര്‍ച്ചയുടെ അടയാളമായിരുന്നു. രത്ന കിരീടത്തിനു പകരം മുള്‍ക്കിരീടം. ചെങ്കോലിനു പകരം മരക്കുരിശ്. അതിനാല്‍ അവനെന്നും തിരിച്ചറിയപ്പെടാതെ പോകുന്നു. മറിയത്തിന്റെ ഉദരത്തില്‍ മിശിഹാ ആണെന്നറിഞ്ഞിരുന്നെങ്കില്‍, സത്രം ഉടമസ്ഥന് തീര്‍ച്ചയായും തിരുക്കുടുംബത്തിനായി വാതില്‍ തുറക്കുമായിരുന്നു. പക്ഷേ, അവനതു തിരിച്ചറിഞ്ഞില്ല. എങ്കിലും ആട്ടിടയന്മാരും ജ്ഞാനികളും അവനെ തിരിച്ചറിഞ്ഞു. എല്ലാ കുഞ്ഞുങ്ങളെക്കാളും പരിതാപകരമായ അവസ്ഥയില്‍ പിറന്ന ഉണ്ണിയേശുവില്‍ ദൈവത്തെ കാണാന്‍, അവന്റെ മുന്പില് കുമ്പിടാന്‍ അവര്‍ പ്രകടിപ്പിച്ച വിശ്വാ സം ഈ ക്രിസ്മസ് വേളയില്‍ നമുക്കും കിട്ടിയിരുന്നെങ്കില്‍... ക്രിസ്മസ് ആഘോഷത്തിന്റെ ബഹളത്തില്‍ സ്വന്തം കുഞ്ഞുങ്ങളില്‍പ്പോലും ഉണ്ണിയേശുവിനെ കണ്ട് പരിചരിക്കാന്‍ മടിക്കുന്നവര്‍. വാര്‍ധക്യത്തിന്റെ അവശതയില്‍ കട്ടിലില്‍ കിടക്കുന്ന 'ദൈവങ്ങളെയും' അടുക്കളയിലും വീടിന്റെയും നാടിന്റെയും പിന്നാമ്പുറങ്ങളിലും നിസഹായതയില്‍ വസിക്കുന്ന 'രക്ഷകരെയും' വിസ്മൃതിയില്‍ ഉപേക്ഷിക്കാന്‍ നമുക്ക് മടിയില്ല.</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">രക്ഷകനെ കാണാന്‍ ഹൃദയവിശുദ്ധി വേ ണം. കാരണം, യേശു പറഞ്ഞു: ''ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാ ണും'' (മത്തായി 5:8). ഈ ക്രിസ്മസിനെങ്കിലും ദൈവത്തെ കാണാന്‍ തക്കവിധം ഹൃദയങ്ങളെ നമുക്ക് പവിത്രമാക്കാം.</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOW33kLKgC9W3e9PIxXRFFpgclKkW5klyF4oazGc2SWa7_nFV0XNCRubAVxDiO4MHfdfMph0t5irJ1k6fxdmCQ9RkcayTuK34BeqOB73B7cVxQXpR21DswQCYOJKs70yclv9neg4T0DRg/s1600/12090_475616332491183_1097046842_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="223" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOW33kLKgC9W3e9PIxXRFFpgclKkW5klyF4oazGc2SWa7_nFV0XNCRubAVxDiO4MHfdfMph0t5irJ1k6fxdmCQ9RkcayTuK34BeqOB73B7cVxQXpR21DswQCYOJKs70yclv9neg4T0DRg/s320/12090_475616332491183_1097046842_n.jpg" width="320" /></a></div>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">പ്രാര്‍ത്ഥന</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="line-height: 28px;">ദൈവമേ, ആട്ടിടയന്മാരുടെ ഹൃദയവിശുദ്ധിയും ജ്ഞാനികളുടെ വിശ്വാസവും ഈ ക്രിസ്മസ് നാളുകളില്‍ ഞങ്ങളിലുണ്ടാകട്ടെ. അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും വീണ്ടും പിറക്കണമേ. സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്തയായ ക്രിസ്തുവിനെ ലോകത്തിന് നല്കാന് ഞങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ സഹായകമായിത്തീരട്ടെ, ആമ്മേന്‍.</span></span><br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-45065241555279727962013-12-15T08:59:00.002-08:002014-01-23T07:48:56.716-08:00പരിശുദ്ധാത്മാവിന് വിധേയപ്പെടുക; ജീവിതം അനുഗ്രഹിക്കപ്പെടും <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGI8q1MyyEPcJ71m5FTn5hupWmO0qyXjAT9pvXByux6vBPwS9X73Rj7g5X2ycFGhLv-gbtg-bSv47JlVLBgwUsAEO6ovTKk2M6e3v3xU1dTSXpAP8V4NqHYB8_cTVrb3svVdDKdMp5Ph4/s1600/images+(1).jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGI8q1MyyEPcJ71m5FTn5hupWmO0qyXjAT9pvXByux6vBPwS9X73Rj7g5X2ycFGhLv-gbtg-bSv47JlVLBgwUsAEO6ovTKk2M6e3v3xU1dTSXpAP8V4NqHYB8_cTVrb3svVdDKdMp5Ph4/s400/images+(1).jpg" height="299" width="400" /></a></div>
<span style="color: #274e13;"><br /></span>
<span style="color: #274e13;"> </span><b><span style="color: magenta;">പരിശുദ്ധാത്മാവ് ഒരു വക്തിയോ ശക്തിയോ ?</span></b><br />
പരിശുദ്ധാത്മാവിനെ ദൈവശക്തിയായിട്ടാണ് ബൈബിള്‍ അവതരിപ്പിക്കുന്നത്. സുവിശേഷങ്ങളിലും പരിശുദ്ധാത്മ ശക്തിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. പരിശുദ്ധാത്മാവ് ശിഷ്യരുടെമേല്‍ വന്ന് നിറഞ്ഞപ്പോള്‍ അവര്‍ ശക്തിപ്രാപിച്ചതായി ദൈവവചനത്തില്‍ നാം വായിക്കുന്നു. പരിശുദ്ധാത്മാവ് ശക്തിയാണ്, ധൈര്യമാണ്. അതുകൊണ്ടാണ് അവിടുന്ന് വന്ന് നിറയുമ്പോള്‍ നാം ശക്തരും ധീരരുമായി മാറുന്നതെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു.<br />
കാറ്റ് പോലെയുള്ള ശക്തിയല്ല പരിശുദ്ധാത്മാവ്. വ്യക്തിത്വമില്ലാത്ത ശക്തിയുമല്ല.ഒരു വികാരവുമല്ല. യേശു പറയുന്നു, ഞാന്‍ നിങ്ങള്‍ക്കായി ഒരു സഹായകനെ അയക്കും. നിങ്ങളെ ഞാന്‍ അനാഥരായി വിടുകയില്ലെന്ന്. സഹായകന് വെറുമൊരു ശക്തിയല്ല, വ്യക്തിത്വമുള്ള, ആലോചിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവനാണ്. ഈ പരിശുദ്ധാത്മാവിനെ ത്രീത്വത്തിലെ മൂന്നാം ആളായി നാം വിശ്വസിക്കുന്നത് അതുകൊണ്ടാണ്. എന്നും കൂടെയായിരിക്കുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. എന്റെ കൂടെ നിന്ന്, എനിക്ക് തുണയായി, എന്നെ പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. എന്നില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനാല്‍ എല്ലാം എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു.<br />
<br />
<b><span style="color: magenta;">എന്താണ് പരിശുദ്ധാത്മാവിന്റെ ഇന്നത്തെ ദൗത്യം?</span></b><br />
പ്രധാനമായും രണ്ട് ദൗത്യങ്ങളാണ് പരിശുദ്ധാത്മാവിന് ഉള്ളത്. ഒന്ന് ശക്തിപ്പെടുത്തുക, രണ്ട് വചനപ്രഘോഷണത്തിന് വ്യക്തികളെ ഒരുക്കുക. ഇന്നും അതു തന്നെയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്. എന്റെ ഉള്ളില്‍ വസിച്ച് എന്നെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിനെയാണ് ആദ്യമായി ഞാന്‍ കാണേണ്ടത്. വ്യക്തിപരമായ രൂപാന്തരീകരണമാണ് പരിശുദ്ധാത്മ ആവാസത്തിലൂടെ നടക്കുന്നത്. യഥാര്‍ത്ഥ ശിഷ്യത്വത്തിലേക്ക് നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഇതാണ് നമ്മില്‍ വരങ്ങളും ദാനങ്ങളുമായി പ്രവര്‍ത്തിക്കുന്നത്.<br />
<br />
ആത്മാവിനാല്‍ നിറയുമ്പോഴാണ് ഓരോ വ്യക്തിയുടെയും ജീവിതം ഫലവത്താകുന്നത്. വ്യക്തിതലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനെ നാമിവിടെ കണ്ടുമുട്ടുന്നു. അതേ സമയം സുവിശേഷ പ്രഘോഷണത്തിന് നമ്മെ ഒരുക്കുന്ന ശക്തിയായിട്ടാണ് സുവിശേഷങ്ങള്‍ പരിശുദ്ധാത്മാവിനെ ചിത്രീകരിക്കുന്നത്. പ്രധാനമായും ലൂക്കാ സുവിശേഷകനാണ് സുവിശേഷ പ്രഘോഷണത്തില്‍ പരിശുദ്ധാത്മാവിനുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നത്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5oXw2P-o2xxG0vJdM6TJdsEOo99UnLBy2Zbp3L4gSSLQZFPkDVjamCv-CLUuJ7srF-wiqLdFULPnRbllXqXC17qyNZOF6QRWJlpH2DrnhmdinuWf-K8CaZZT89hISmtmo0xPheAFNlZ0/s1600/images+(2).jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5oXw2P-o2xxG0vJdM6TJdsEOo99UnLBy2Zbp3L4gSSLQZFPkDVjamCv-CLUuJ7srF-wiqLdFULPnRbllXqXC17qyNZOF6QRWJlpH2DrnhmdinuWf-K8CaZZT89hISmtmo0xPheAFNlZ0/s1600/images+(2).jpg" /></a></div>
<br />
<span style="color: magenta;"> <b>പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാന്‍ ഇന്നത്തെ ലോകത്തിന് എങ്ങനെ കഴിയും?</b></span><br />
പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ കഴിയണമെങ്കില്‍ പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്ന് ഹൃദയത്തില്‍ വിശ്വസിക്കണം. യേശുവിന്റെ വാക്കുകളില്‍ വിശ്വസിക്കുക. ബൈബിളിലൂടെയും സഭാ പ്രബോധനങ്ങളിലൂടെയുമാണ് യേശുവിന്റെ വാക്കുകള്‍ നമുക്ക് കേള്‍ക്കാനാകുന്നത്. ഇതിന് കണ്ണും കാതും തുറന്ന് വയ്ക്കണം. പരിശുദ്ധാത്മാവ് എന്നോട് സംസാരിക്കുന്നു, എന്നെ നയിക്കുന്നു എന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.<br />
പരിശുദ്ധാത്മാവിനോട് വിധേയപ്പെടാനുള്ള ആഗ്രഹം നമ്മുടെ മനസില്‍ ഉണ്ടാകണം. 'ദാഹിക്കുന്നവന് എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ, എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഞാനൊഴുക്കും'' തുടങ്ങിയ വചനങ്ങളിലൂടെ വിശുദ്ധ യോഹന്നാന് സുവിശേഷകനും വിശുദ്ധ ലൂക്കാ സുവിശേഷകനും നമ്മെ പരിശുദ്ധാത്മാവിന്റെ നയിക്കപ്പെടലിന് ഒരുങ്ങണമെന്ന് ഉദ്ബോധിപ്പിക്കുന്നു.<br />
<br />
വിശ്വാസവും ആഗ്രഹവും പ്രാര്‍ത്ഥനയും ഇതിന് അത്യാവശ്യമാണ്. പരിശുദ്ധാത്മാവിനായി കാത്തിരിക്കാന്‍ നാം തയ്യാറാകണം. അതോടൊപ്പം സമൂഹത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകണം. കൂദാശകളിലൂടെയാണ് ഓരോ വ്യക്തികളിലേക്കും പരിശുദ്ധാത്മാവി ന്റെ അഭിഷേകം ഉണ്ടാകുന്നത്. 'സ്ഥൈര്യലേപനം' എന്ന കൂദാശയില്‍ വൈദികന്റെ കൈവയ്പ് വഴി ദൈവം പരിശുദ്ധാത്മാവിനെ നമുക്ക് നല്കുന്നു. പക്ഷേ ഈ പരിശുദ്ധാത്മാവിനെക്കുറിച്ച് നാം പലപ്പോഴും വേണ്ടത്ര ബോധവാന്മാരല്ല. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളില്‍ കനല്‍മൂടി കിടക്കുന്നു. അതിനെ ഉണര്‍ത്തണം. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്ക് നാം എപ്പോഴും കാതോര്‍ക്കണം.<br />
നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്റെ തഴക്കദോഷങ്ങളും കടുംപിടുത്തങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളുമാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകാതെ പോകുന്നതിന്റെ കാരണമെന്ന് അറിയണം. ഏകാഗ്രതയോടെ പരിശുദ്ധാത്മ സ്വരത്തിനുവേണ്ടി ശ്രദ്ധിക്കണം. നിശബ്ദതയില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഒരു മൗന സംസ്കാരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് എനിക്ക് തോന്നാറുണ്ട്. ആന്തരികമായി നമ്മുടെ ഹൃദയത്തില്‍ മന്ത്രിക്കുന്ന പരിശുദ്ധാത്മ ശബ്ദം അപ്പോള്‍ നമുക്ക് ശ്രവിക്കാന്‍ കഴിയും. ഏകാഗ്രതയില്ലാതെ ദൈവം പറയുന്നത് കേള്‍ക്കാനാവില്ലല്ലോ. എനിക്ക് കിട്ടുന്ന പ്രചോദനമനുസരിച്ച് ഞാന്‍ മുന്നോട്ട് പോകണം. പരിശുദ്ധ അമ്മയില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചത് ഇതാ കര്‍ത്താവിന്റെ ദാസി എന്ന മനോഭാവത്തോടെ അമ്മ ശ്രവിച്ചു.<br />
<br />
സാധാരണയായി ദൈവാത്മാവ് ശാന്തമായിട്ടും സൗമ്യമായിട്ടുമാണ് നമ്മില്‍ പ്രവര്‍ത്തിക്കുന്നത്. ആത്മാവിന് വഴങ്ങുന്നതിന് അനുസരിച്ച് അവിടുത്തെ പ്രവര്‍ത്തനം നമ്മില്‍ ശക്തിപ്പെടും. പശ്ചാത്താപവും പാപബോധവും ദൈവത്തോട് രമ്യപ്പെടാനുള്ള ആഗ്രഹവും ഇതിന് ആവശ്യമാണ്. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് വയലുകള്‍ കര്ഷകന് ഒരുക്കുന്നതുപോലെ നമ്മുടെ ഹൃദയത്തെയും ഇതിന് ഒരുക്കണം. പറയുന്നത് കേള്‍ക്കാനുള്ള സന്നദ്ധത ഉണ്ടാകണം. വിനയം, വിധേയത്വം ഇവയും ആവശ്യമാണ്. ഞാന്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കാള്‍ കൂടുതലായി പരിശുദ്ധാത്മാവ് എന്നെയാണ് എടുത്ത് ഉപയോഗിക്കേണ്ടതെന്ന് അപ്പോള്‍ നമുക്ക് വ്യക്തമാകും.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmSiczwhaLpQa0XBeQNEGZ3yslEXM_TKncHo60uZZd3Bz94zd0qUM176BUqMwvBHe53fjDf8lvfrwaJ_ErMamwh78pgCrFBalab2odnqStGptAp6F477lmQqfshYzxAgqvLmdHwn2U888/s1600/images+(3).jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmSiczwhaLpQa0XBeQNEGZ3yslEXM_TKncHo60uZZd3Bz94zd0qUM176BUqMwvBHe53fjDf8lvfrwaJ_ErMamwh78pgCrFBalab2odnqStGptAp6F477lmQqfshYzxAgqvLmdHwn2U888/s1600/images+(3).jpg" /></a></div>
<br />
<b><span style="color: magenta;"> സഭയ്ക്ക് പുറത്ത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ?</span></b><br />
'പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എല്ലായിടത്തുമുണ്ട്. 'കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു' (യോഹ. 3:8) സൃഷ്ടികര്‍മ്മത്തിന്റെ ആരംഭം മുതലേ പരിശുദ്ധാത്മാവിന്റെ ഈ പ്രവര്‍ത്തനം ലോകത്തില്‍ ഉണ്ടായിട്ടുണ്ട്. യേശുവിലും ശിഷ്യന്മാരിലും പ്രവര്‍ത്തിച്ചത് ഇതേ പരിശുദ്ധാത്മാവാണ്. ഇന്ന് മറ്റ് മതങ്ങളിലും നേതാക്കളിലും ഇതേ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ നമ്മോട് പറയുന്നതും അത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊട്ടിത്തെറിച്ച് പുതിയ രൂപങ്ങള്‍ ഉണ്ടാകുന്നത്.<br />
<br />
തിന്മയുടെ ശക്തി മരണത്തിലേക്കും നന്മയുടെ ശക്തി ജീവനിലേക്കും നയിക്കുമെന്ന് നമുക്കറിയാം. നന്മതിന്മയുടെ യുദ്ധഭൂമിയായിട്ടാണ് ബൈബിള്‍ ഭൂതലത്തെ എടുത്തുകാട്ടുന്നത്. അനേകം വ്യക്തികള്‍ക്ക് നന്മയ്ക്ക് വേണ്ടിയും നീതിക്കു വേണ്ടിയും പോരാടാന്‍ പ്രചോദനം നല്‍കുന്നത് പരിശുദ്ധാത്മാവാണ്. അനേകരെ മൂല്യങ്ങള്‍ക്കായി നിലനില്ക്കാന് പ്രേരിപ്പിക്കുന്നതും പരിശുദ്ധാത്മാവാണ്. ദൈവഹിതം നിറവേറ്റാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. സത്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നിലയുറപ്പിക്കാന്‍ അനേകരെ ശക്തരാക്കുന്നതും പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളാണ്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തില്‍ പരിമിതികളുണ്ട്. പക്ഷേ സഭയ്ക്ക് പുറത്തും ദൈവരാജ്യമുണ്ടെന്ന് ഈ ആത്മാവ് നമ്മെ ഓര്‍മ്മിപ്പക്കുന്നു. അദൃശ്യമായ സഭയെന്നും അറിയപ്പെടാത്ത വിശ്വാസികളെന്നും നാം പറയുന്നത് അതുകൊണ്ടാണ്.<br />
<br />
<span style="color: magenta;"><b>പരിശുദ്ധാത്മാവ് ഒരേസമയം വ്യക്തിയും ശക്തിയുമാണെന്ന് പറയുന്നതെന്തുകൊണ്ട്.?</b></span><br />
= യേശുവിന്റെ സ്വര്‍ഗാരോഹണത്തിന് മുമ്പ് ഒലിവുമലയില്‍ വച്ച് അവിടുന്ന് ശ്ലീഹന്മാരെ അനുഗ്രഹിച്ച് നല്കിയ സാര്‍വത്രിക നിര്‍ദേശത്തില്‍ നാം ഇങ്ങനെ കാണുന്നു. ''നിങ്ങള്‍ പോയി സര്‍വജനപദങ്ങളെയും ശിഷ്യപ്പെടുത്തി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ ജ്ഞാനസ്നാനപ്പെടുത്തുവിന്‍'' (മത്താ.28:19). ജ്ഞാനസ്നാനവാക്യത്തില്‍ നിന്ന്, പരിശുദ്ധാരൂപി പിതാവിനും പുത്രനും സമാനമായ വ്യക്തിയാണെന്ന് വ്യക്തമാണ്. ഏതൊരുവന്റെയും ക്രിസ്തീയതയിലേക്കുള്ള പ്രവേശം ത്രിതൈ്വക ദൈവത്തിലുള്ള മുദ്രിതാനുഭവമാണ്. നിഖ്യാ സൂനഹദോസ് പ്രഖ്യാപിക്കുന്നു. ''...കര്‍ത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. അവിടുന്ന് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നു. പിതാവിനോടും പുത്രനോടും സമാനനായി ആരാധിതനും മഹത്വീകൃതനുമാകുന്നു.''അവിടുന്ന് പ്രവാചകന്മാരിലൂടെ സംസാരിച്ചു. എഡി 381 ലെ കോണ്‍സ്റ്റന്റിനോപ്പിള്‍ കൗണ്‍സില്‍ നിഖ്യാ സൂനഹദോസിന്റെ ഈ പ്രഖ്യാപനം സ്ഥിരീകരിച്ചു. 1943 സെപ്തംബര്‍ 30 ല്‍ പ്രസിദ്ധീകൃതമായ, 12ാം പിയൂസ് മാര്‍പാപ്പയുടെ 'ദിവിനോ അഫല്‍ത്തെ സ്പിരിത്തു' എന്ന ചാക്രികലേഖനം മുഖ്യമായും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പഠനമാണ്.<br />
<br />
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (19621965) 16 പ്രമാണരേഖകളിലും നിറഞ്ഞുനില്ക്കുന്ന പഠനങ്ങളാണ് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ളത്. 1973 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞത് 'പരിശുദ്ധാരൂപിയോടുള്ള സവിശേഷമായ ഭക്തിയും പുതിയ പഠനങ്ങളും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു' എന്നാണ്. പരിശുദ്ധാത്മാവിന്റെ ആഗമനത്തെക്കുറിച്ച് യേശു പറഞ്ഞു. ''എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും.'' (യോഹ. 14:26).<br />
<br />
വേദപുസ്തകത്തില്‍ ആദ്യന്തം പരിശുദ്ധാത്മാവിനെ പരാമര്‍ശിക്കുമ്പോഴൊക്കെ 'ദൈവത്തിന്റെ ശക്തി', 'കര്‍ത്താവിന്റെ ബലം' എന്നീ പ്രയോഗങ്ങള്‍ ധാരാളം കാണാന്‍ കഴിയും. അത് പ്രവര്‍ത്തനനിരതവും ചലനാത്മകവുമാണെന്നും വിശുദ്ധ ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സര്‍വവും ഉണ്ടായത് ദൈവത്തിന്റെ അരൂപിയായ വചനത്താലാണല്ലോ. ആദിയില്‍ ദൈവത്തിന്റെ അരൂപി ജലവിതാനങ്ങളില്‍ ചലനാത്മകനായിരുന്നു. മാലാഖാ പരിശുദ്ധ കന്യാമറിയത്തോട് സംസാരിക്കുമ്പോള്‍ പറയുന്നതും, ദൈവാത്മാവിന്റെ ശക്തിയെക്കുറിച്ചാണ്.''പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.'' (ലൂക്കാ. 1:35).<br />
ജോയേല്‍ പ്രവാചകന്റെ പ്രവചനം പരിശുദ്ധാത്മാവിന്റെ ആഗമനത്തിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നു. ''എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.'' (അപ്പ: 2:18). ഇത് വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ആനന്ദത്തിന്റെയും അരൂപിയാണ്.<br />
<br />
അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ ആദ്യന്തം കാണുന്ന പരിശുദ്ധാത്മശക്തി ശിഷ്യ സമൂഹത്തിന് പ്രസംഗിക്കാനും രോഗശാന്തി നല്‍കാനും തിന്മകളകറ്റാനും യേശുവിന് സാക്ഷ്യം നല്‍കാനും കൂട്ടായ്മ വളര്‍ത്താനുമൊക്കെ ഉപയോഗിക്കുന്നു. വ്യക്തിയും ശക്തിയുമായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന് വേണ്ടിയാണ് നാം ദിനവും പ്രാര്‍ത്ഥിക്കേണ്ടത്.<br />
<br />
<span style="color: magenta;"><b>എന്താണ് പരിശുദ്ധാത്മാവിന്റെ ഇന്നത്തെ ദൗത്യം ?</b></span><br />
<br />
= പരിശുദ്ധാരൂപിക്ക് ഇന്ന് സഭയിലും സമൂഹത്തിലും വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാ മനുഷ്യഹൃദയങ്ങളിലും ദൈവ ചൈതന്യം നിവേശിപ്പിക്കാന്‍ പരിശുദ്ധാത്മാവിന് മാത്രമേ കഴിയൂ. യേശു ശിഷ്യരോട് പറഞ്ഞു. ''മനുഷ്യര്‍ക്ക് പാപബോധവും നീതിബോധവും ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ വേണ്ടി ഞാന്‍ എന്റെ സഹായകനെ നിങ്ങളുടെ അടുക്കലേക്കയയ്ക്കും'' (യോഹ. 16:711). പരിശുദ്ധാത്മാവിന്റെ ഈ സഹായമില്ലെങ്കില് നമുക്ക് വഴിതെറ്റുമെന്ന് തീര്‍ച്ചയാണ്. ദൈവവചനം പറയുന്നു. ''യേശു കര്‍ത്താവാണെന്ന് പറയാന്‍ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയുമില്ല.''(1 കോറി 12:3). ഓരോരുത്തര്‍ക്കും ആത്മീയവരദാനങ്ങള്‍ നല്കപ്പെടുന്നത് ക്രിസ്തുവിന്റെ ഭൗതികശരീരം പണിതുയര്‍ത്താന്‍ ആണെന്ന് കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തിലും നാം വായിക്കുന്നു.<br />
<br />
പരിശുദ്ധാത്മാവ് വന്നു നിറയുമ്പോഴാണ് സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, നന്മ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങളാല്‍ നാം നിറയുന്നത്. സഹായകനായ പരിശുദ്ധാത്മാവ് ഒരിക്കലും നമ്മെ മറന്നുകളയുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. രൂപരഹിതവും ശൂന്യവുമായിരുന്ന ഭൂമിക്ക് രൂപവും ഭാവവും നല്കിയതും ദൈവസാന്നിധ്യം ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തതും ഈ പരിശുദ്ധാത്മാവാണെന്ന് തിരുവചനത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. സഭയുടെ നിരന്തര സാന്നിധ്യത്തിന്റെ അടയാളം കൂടിയാണ് ഈ പരിശുദ്ധാരൂപി. പുതുജീവന്‍ നല്‍കുകയും ശക്തിപ്പെടുത്തുകയും നവീകരിക്കുകയും അമ്മയെപ്പോലെ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് ഈ സഹായകനാണ്. എവിടെ സമൂഹമുണ്ടോ അവിടെ ദൈവത്തിലേക്ക് ചേര്‍ന്ന് നില്ക്കാന് നമ്മെ സഹായിക്കുന്നത് ഈ അരൂപിയുടെ സാന്നിധ്യമാണ്. അതാണിന്ന് പരിശുദ്ധാത്മാവിന്റെ പ്രധാന ദൗത്യവും.<br />
<br />
<br />
<span style="color: magenta;"><b>പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാന്‍ ഇന്നത്തെ ലോകത്തിന് എങ്ങനെയാണ് കഴിയുന്നത്?</b></span><br />
<br />
= പരിശുദ്ധാത്മാവ് സ്നേഹത്തിന്റെ അരൂപിയാണ്. സെന്റ് പോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''ദൈവസ്നേഹമാകുന്ന പരിശുദ്ധാത്മാവ് നമ്മില്‍ ചൊരിയപ്പെട്ടിരിക്കുന്നു.'' (റോമ 5:5). ഈ പ്രസ്താവനയ്ക്ക് മുമ്പ് നമ്മുടെ മാനസികാവസ്ഥയുടെ ഒരു വിശകലനം അദ്ദേഹം നടത്തുന്നുണ്ട്. നമ്മുടെ കഷ്ടതകളില്‍ നമുക്ക് അഭിമാനിക്കാം. കാരണം, കഷ്ടത സഹനശീലം ഉളവാക്കുന്നു. സഹനശീലത്തില്‍ നിന്ന് സ്വഭാവഗുണം ഉളവാക്കുന്നു. സ്വഭാവഗുണത്തില്‍ നിന്ന് പ്രത്യാശ ജനിക്കുന്നു. ഈ പ്രത്യാശയില്‍ നിരാശയ്ക്കിടമില്ല. കാരണം നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ യാണ് ദൈവസ്നേഹം ചൊരിയപ്പെടുന്നത്.<br />
<br />
<span style="color: magenta;"><b>സഭയ്ക്ക് പുറമെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമുണ്ടെന്ന് വിശ്വസിക്കാമോ.?</b></span><br />
<br />
= തീര്‍ച്ചയായും. ദൈവത്തോട് മനുഷ്യനെ അടുപ്പിക്കാനുള്ള ദൈവികപദ്ധതിയാണ് പരിശുദ്ധാത്മാവ്. ഇന്ന് സഭയിലും സമൂഹത്തിലുമെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നമുക്ക് വ്യക്തമായി കാണാം. എന്നാല്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തില്‍ പരിമിതികളുണ്ട്. പക്ഷേ നന്മയുടെ വഴികളിലൂടെ സഭയ്ക്ക് പുറത്തും ആത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.<br />
<div>
<br /></div>
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-80061381095015799332013-10-19T02:30:00.000-07:002013-10-19T02:33:23.696-07:00തോറ്റുപോയവര്‍ക്കുള്ള സുവിശേഷം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrX98CW1GMDNzswRvZUSHnus_WQyXrqe9IcZUe2um6Bj1Die4dqgX44k-rLPoxaA53nR9YvvD7j7acUwYnqi4AsAhTAQAn6FUQQ_L0CfJ8IbGE_pIH0AZh7AAL3CLbZboxCYmp7Y1pA-U/s1600/steve-jobs-ipad.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="259" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrX98CW1GMDNzswRvZUSHnus_WQyXrqe9IcZUe2um6Bj1Die4dqgX44k-rLPoxaA53nR9YvvD7j7acUwYnqi4AsAhTAQAn6FUQQ_L0CfJ8IbGE_pIH0AZh7AAL3CLbZboxCYmp7Y1pA-U/s320/steve-jobs-ipad.jpg" width="320" /></a></div>
<br />
വെന്തുതീര്‍ന്ന ചോറിനു കീഴെ കത്തിയമര്‍ന്ന കനലുകളുണ്ട്.<br />
വര്‍ത്തമാനകാലത്തെ പ്രകാശമാക്കിയവര്‍ക്കൊക്കെ ഒരു ഭൂതകാലത്തിന്റെ ഇരുള്‍ബാധിച്ച കഥ<br />
പറയാനുണ്ടാകും. കമ്പ്യൂട്ടര്‍ ലോകത്തെ ആചാര്യന്മാരിലൊരുവനായ സ്റ്റീവ് പോള്‍ ജോബ്സിന്റെ<br />
കഥയും ഇതുതന്നെ. ആപ്പിള്‍ കമ്പ്യൂട്ടറിന്റെ സഹസ്ഥാപകന്‍, ബിസിനസ് രാജാവ്, തിരഞ്ഞെടുക്കപ്പെട്ട യുവ<br />
ബിസിനസുകാരില്‍ ഒന്നാമന്, അമേരിക്കയിലെ കോടിപതി. ഈ<br />
അലങ്കാരങ്ങള്‍ക്കൊക്കെമുമ്പ് അലഞ്ഞു നടന്നൊരു കാലമുണ്ടായിരുന്നു ഇദ്ദേഹത്തിന്.<br />
ആരാലും അറിയപ്പെടാത്ത, സ്വപ്നങ്ങള്‍ നെഞ്ചിലേറ്റി കലാലയ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍<br />
കഴിയാത്ത ഒരു ഭൂതകാലം. ഇരുള്‍നിറഞ്ഞ ആ കാലത്തെക്കുറിച്ച് പ്രസിദ്ധമായ കാലിഫോര്‍ണിയയിലെ<br />
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അദ്ദേഹം ഒരു പ്രഭാഷണം നടത്തി, ബിരുദദാന ചടങ്ങിലെ പ്രധാന അതിഥി എന്ന നിലയില്‍.<br />
<br />
<br />
ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്സര്‍<br />
ആനിമേഷന്‍ സ്റ്റുഡിയോയുടെയും ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ എന്ന നിലയില്‍, വാര്‍ത്താവിനിമയലോകത്തെ മാസ്മരികകഥകള്‍ പങ്കുവയ്ക്കുമെന്നു കരുതിയവര്‍ക്കു തെറ്റി.<br />
ജീവിതത്തിലെ തോറ്റുപോയ കഥകള്‍ വിജയം മാത്രം ലക്ഷ്യമിട്ടിരിക്കുന്ന സദസിനായി അയാള്‍<br />
വിളമ്പി: 'സത്യത്തില്‍ ഒരു കോളജില്‍നിന്നും ബിരുദമെടുത്ത ആളല്ല<br />
ഞാന്‍. ആദ്യമായാണ് ഒരു ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നത്. എന്റെ ജീവിതത്തിലെ<br />
മൂന്നു കഥകള്‍ എനിക്കു പങ്കുവയ്ക്കാനുണ്ട്. വലിയ കാര്യങ്ങളൊന്നുംതന്നെയില്ല.<br />
വെറും മൂന്നു കഥകള്‍!<br />
<br />
<br />
ഞാന്‍ പഠിച്ച റീഡ് കോളജിലെ<br />
വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍നിന്നും ആദ്യകഥ തുടങ്ങുന്നു. എന്തുകൊണ്ട്<br />
ഉപേക്ഷിക്കേണ്ടിവന്നു എന്ന ചോദ്യത്തിന് ഞാന്‍ ജനിക്കുംമുമ്പുള്ള കാലമാണ് മറുപടി<br />
തരിക. അവിവാഹിതയും ബിരുദ വിദ്യാര്‍ത്ഥിനിയുമായിരുന്നു എന്റെ അമ്മ. ആരെങ്കിലും<br />
എന്നെ ദത്തെടുക്കുമോയെന്ന് എന്റെ അമ്മ അന്വേഷിച്ചു. ഒരൊറ്റ നിര്ബന്ധമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ<br />
കലാലയ വിദ്യാഭ്യാസം നടത്തിയിട്ടുള്ള ആരെങ്കിലുമാകണം കുഞ്ഞിനെ ദത്തെടുക്കുന്നത്.<br />
അന്വേഷണം സഫലമായി. ഒരു വക്കീലും അയാളുടെ ഭാര്യയും അരുതാത്തൊരു ഗര്‍ഭത്തില്‍ പിറന്ന<br />
എന്നെ സ്വീകരിക്കാന്‍ തയാറായി. പക്ഷേ, ഞാനൊരു ആണ്‍കുട്ടിയെന്നറിഞ്ഞപ്പോള്‍<br />
അവര്‍ പിന്മാറി. അവര്‍ക്കാവശ്യം പെണ്‍കുട്ടിയെ ആയിരുന്നു. അങ്ങനെ വെയ്റ്റിങ്<br />
ലിസ്റ്റില്‍ അടുത്ത സ്ഥാനത്തുള്ള ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ<br />
സ്വീകരിക്കാന്‍ തയാറായി. സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ്<br />
എന്നെ ദത്തെടുത്തിരിക്കുന്നതെന്ന് പിന്നീടാണ് എന്റെ അമ്മ അറിയുന്നത്.<br />
എന്തായാലും, എന്നെ കോളജില്‍ വിടുമെന്ന ഉറപ്പുകിട്ടിയ ശേഷമേ അവര്‍ എന്നെ<br />
കൈമാറിയുള്ളൂ.<br />
<br />
ഈ വിധം ജീവിതം തുടങ്ങിയ ഞാ ന്, പതിനേഴു വര്‍ഷം കഴിഞ്ഞ് കോളജില്‍ പോവുകതന്നെ ചെയ്തു. ചെലവേറിയ റീഡ് കോളജിലെ<br />
വിദ്യാഭ്യാസത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ എന്റെ വളര്‍ത്തു മാതാപിതാക്കള്‍ക്കാവില്ലെന്നു<br />
ഞാനറിഞ്ഞു. മാതാപിതാക്കള്‍ അവരുടെ വേതനം മുഴുവന്‍ എന്റെ പഠിപ്പിനുവേണ്ടി<br />
ചെലവിടുന്നത് ശരിയാകില്ലെന്നു തോന്നിയപ്പോള്‍, ആറുമാസത്തിനകം കോളജിന്റെ പടിയിറങ്ങി. എന്തായാലും, തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്നു<br />
മനസിലായി. ഉറങ്ങാന്‍ സ്വന്തമായൊരു മുറിയില്ലാതിരുന്നതിനാല്‍ സുഹൃത്തുക്കളുടെ<br />
മുറിയില്‍ തറയില്‍ രാത്രിയില്‍ കിടന്നുറങ്ങി. കൊക്കൊ കോളയുടെ കാലിക്കുപ്പികള്‍<br />
ശേഖരിച്ചു കൊടുത്താല്‍ കിട്ടുന്ന അഞ്ചു സെന്റുകൊണ്ട് ആഹാരം വാങ്ങിക്കഴിച്ചു.<br />
ഞായറാഴ്ച രാത്രികളില്‍ ദൈവാലയങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന<br />
അന്നദാനത്തിന് മണിക്കൂറുകള്‍ കാല്‍നടയായി യാത്ര ചെയ്തു. ആ അലച്ചിലുകള്‍<br />
എനിക്കിഷ്ടമായിരുന്നു. യാത്രയ്ക്കിടയില്‍ മനസിലുദിച്ച ജിജ്ഞാസയും ഉള്‍ക്കാഴ്ചയും<br />
എനിക്കു കൂട്ടായി. ഒരുദാഹരണം, അക്കാലത്ത് റീഡ് കോളജില്‍ അക്ഷരമെഴുത്ത്<br />
അഥവാ കാലിഗ്രാഫി പരിശീലിപ്പിക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നു. കോളജിലെ ക്ലാസില്‍<br />
പങ്കെടുക്കാന്‍ പറ്റാത്തതുകൊണ്ട്, ആര്‍ക്കും പങ്കെടുക്കാവുന്ന കാലിഗ്രാഫിക്ലാസില്‍<br />
ഞാന്‍ ചേര്‍ന്നു. അക്ഷരങ്ങളുടെ കൂട്ടില്‍ വിരിയുന്ന മാറ്റങ്ങള്‍, അതിന്റെ ലാവണ്യം അതൊക്കെ എനിക്കേറെ ഇഷ്ടപ്പെട്ടു. ഇതുകൊണ്ട് ജീവിതത്തിന്റെ<br />
ലാവണ്യം വര്‍ധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കമ്പ്യൂട്ടര്‍ രൂപകല്പന ചെയ്യുമ്പോള്‍<br />
എനിക്കവയെല്ലാം പ്രയോജനകരമായി. മനോഹരമായി ടൈപ്പോഗ്രഫി ഉപയോഗിച്ച ആദ്യ കമ്പ്യൂട്ടറാണ്<br />
ആപ്പിള്‍. കോളജിന്റെ പടിയിറങ്ങാന്‍ അന്നെനിക്കായില്ലായിരുന്നെങ്കില്‍, ആപ്പിളിന്റെ സ്ക്രീനില്‍ വര്‍ണങ്ങള്‍ വിരിയില്ലായിരുന്നു.<br />
<br />
ഇന്നലെയുടെ നഷ്ടങ്ങള്‍ നാളെയുടെ<br />
ലാഭങ്ങളാകാം. ഭൂതകാലത്തിലെ വിപരീത അനുഭവങ്ങള്‍ ഭാവിയുടെ അനുഗ്രഹവഴികളില്‍ നമുക്കു<br />
പ്രത്യാശ പകരും.<br />
<br />
ഇനി രണ്ടാമത്തെ കഥ:<br />
<br />
അതൊരു നഷ്ടപ്പെടലിന്റെ<br />
കഥയാണ്. 'ഇരുപതു വയസുള്ളപ്പോഴാണ് ഞാനും വോസും കൂടി ഞങ്ങളുടെ<br />
ഗാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. കഠിന പരിശ്രമംകൊണ്ട് പത്തുവര്‍ഷത്തിനകം ഇരുപതു<br />
ദശലക്ഷം ഡോളറിന്റെ ആസ്തിയുള്ള നാലായിരത്തോളം ജോലിക്കാരുള്ള ഒരു വമ്പന്‍<br />
കമ്പനിയായി ആപ്പിള്‍ വളര്‍ന്നപ്പോള്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരാളെക്കൂടി<br />
നിയമിച്ചു. ആദ്യനാളുകളില്‍ പ്രത്യേക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും, സാവധാനം ഞങ്ങള്‍ തെറ്റിപ്പിരിഞ്ഞു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ<br />
പക്ഷംചേര്‍ന്നു. അങ്ങനെ എന്റെ ഇരുപത്തിയൊന്‍പതാം വയസില്‍ അവരെന്നെ ജോലിയില്‍<br />
നിന്നും പിരിച്ചുവിട്ടു. നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്ഥാപനത്തില്‍നിന്നും<br />
നിങ്ങളെ പിരിച്ചുവിടുക! മുപ്പതാം വയസില്‍ ഞാന്‍ എല്ലാം നഷ്ടപ്പെട്ടവനായി.<br />
ജീവിതത്തില്‍നിന്നും ഓടിയൊളിക്കണം എന്നെനിക്കു തോന്നി. വ്യവസായ സംരംഭകര്‍ക്ക്, പ്രത്യേകിച്ചും മുന്‍തലമുറക്കാര്‍ക്ക് ഞാനൊരു അപമാനമായല്ലോ എന്ന തോന്നലില്‍, അപകര്‍ഷതകൊണ്ട് ഞാന്‍ തല താഴ്ത്തി. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ നീറി<br />
നടന്നു.<br />
<br />
വീണ്ടും ഒരങ്കത്തിന് എന്നെത്തന്നെ<br />
സജ്ജമാക്കി. ജീവിതത്തില്‍ സംഭവിച്ചതെല്ലാം നല്ലതിനെന്നു ചിന്തിക്കാന്‍ തുടങ്ങി.<br />
ഒരു വിജയിയുടെ ഗര്‍വിന്റെ സ്ഥാനത്ത്, തോല്‍വിയുടെ വിനയം എന്നെ<br />
പുതുവഴികളിലേക്കു നയിച്ചു. പിന്നെയുള്ള അഞ്ചുവര്‍ഷത്തിനുള്ളില്‍ നെക്സറ്റ് എന്ന<br />
കമ്പനിയും പിക്സര്‍ എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ലോകത്തിലെ ഇദംപ്രഥമമായ<br />
കമ്പ്യൂട്ടര്‍ ആനിമേഷന്‍സ് ഉള്ള ഫിലിം 'ടോയ് സ്റ്റോറി' പിക്സര്‍ നിര്‍മിച്ചു. ഇന്ന് ഏറ്റം വിജയപ്രദമായി മുന്നോട്ടുപോകുന്ന ആനിമേഷന്‍<br />
സ്റ്റുഡിയോ ആണ് പിക്സര്‍. സംഭവങ്ങള്‍ കീഴ്മേല്‍ മറിയാന്‍ അധികകാലം<br />
വേണ്ടിവന്നില്ല. 'നെക്സ്റ്റ്' എന്ന കമ്പനി ആപ്പിള്‍ വാങ്ങുന്നു.<br />
നഷ്ടമായതെല്ലാം തിരിച്ചെത്തുന്നു. അന്നു ആപ്പിളില്‍ നിന്നും പുറത്താക്കിയില്ലായിരുന്നെങ്കില്‍, നൂതനമായ കമ്പനികള്‍ക്കു രൂപം നല്കാന് എനിക്കാവില്ലായിരുന്നു. ഒരിക്കലും<br />
വിശ്വാസം നഷ്ടമാക്കരുത്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കും. ആഘാതം ഏറെ<br />
ആഴമുള്ളതുമാകാം. എങ്കിലും തകരരുത്. നാം ചെയ്യുന്ന പ്രവൃത്തിയെ ആഴമായി സ്നേഹിക്കുക.<br />
ജീവിതസഖിയെപ്പോലെ കരുതുക. നാം തേടുന്നതിനെ കണ്ടെത്തുവോളം അന്വേഷിക്കുക.<br />
കണ്ടെത്തുംവരെ അടങ്ങിയിരിക്കരുത്.<br />
<br />
<br />
ഇനി മൂന്നാമത്തെ കഥ:<br />
<br />
ഇതൊരു മരണചിന്തയാണ്. 'പതിനേഴു വയസുള്ളപ്പോള്‍ ഒരു ദൈവവചനം ഞാന്‍ വായിച്ചു. അത്<br />
ഏതാണ്ടിങ്ങനെയാണ്: ''ഓരോ ദിവസവും നിങ്ങളുടെ അവസാന ദിനമെന്നു കരുതി ജീവിക്കുക; ഒരുനാള്‍ നിങ്ങളുടെ ധാരണ ശരിയാകും.'' കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷമായി<br />
ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യമിതാണ്: 'ഇന്ന് എന്റെ അന്ത്യദിനമാണെങ്കില്‍ ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളാണോ<br />
ഞാനിന്ന് ചെയ്തത്? ഏറെ ദിവസങ്ങള്‍ തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്കൊരു മാറ്റം<br />
ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ചിന്ത പല നല്ല തിരഞ്ഞെടുപ്പുകള്‍ക്കും<br />
കാരണമായിട്ടുണ്ട്. കാരണം, മരണത്തിനു മുമ്പില്‍ നിങ്ങളുടെ<br />
ജയപരാജയങ്ങളും ഭയങ്ങളും സ്വപ്നങ്ങളും അഭിമാനവുമൊക്കെ അഴിഞ്ഞുവീഴുന്നു. മരണബോധമാണ്<br />
നഷ്ടബോധത്തിന്റെ വഴിയില്‍നിന്നും എന്നെ രക്ഷപ്പെടുത്തുന്നത്. അവിടെ നിങ്ങള്‍<br />
നഗ്നരാണ്. ഇനി ഹൃദയത്തിന്റെ വഴികളെ പിന്തുടരാതെ നിങ്ങള്‍ക്കു വഴിയില്ല.<br />
<br />
<br />
ഒരുകൊല്ലം മുമ്പാണ് എനിക്ക് കാന്‍സറുണ്ടെന്ന്<br />
കണ്ടെത്തുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍. ചികിത്സിച്ച് ഭേദമാക്കാനാവില്ലെന്നു<br />
ഡോക്ടര്‍മാര്‍ പറഞ്ഞു. ആറുമാസത്തെ ആയുസേയുള്ളൂ. വീട്ടില്‍പോയി കാര്യങ്ങളെല്ലാം<br />
ശരിപ്പെടുത്താന്‍ അവരുപദേശിച്ചു. മരിക്കാന്‍ തയാറായിക്കൊള്ളൂ എന്നതിന്റെ<br />
വൈദ്യഭാഷ്യമാണിത്. ഭാവിയുടെ വഴിയില്‍ ജീവിതസഖിയോടും നാലുമക്കളോടും<br />
പറയാനുള്ളതെല്ലാം പറയുക എന്നര്‍ത്ഥം? വിടവാങ്ങല്‍ തന്നെ. ഒരു ദിവസം മുഴുവന്‍<br />
രോഗവുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ശ്രമിച്ചു. വൈകുന്നേരം എന്നെ ബയോപ്സിക്<br />
കൊണ്ടുപോയി. റിസല്റ്റു പറഞ്ഞപ്പോള്‍ ഡോക്ടര്‍ കരയുന്നുണ്ടായിരുന്നു. ഭേദമാക്കാവുന്ന<br />
കാന്‍സറെന്ന സന്തോഷവാര്‍ത്ത. ഞാന്‍ രോഗവിമുക്തനായി. മരണത്തെ ഇത്രയധികം അടുത്തറിഞ്ഞ<br />
മറ്റൊരു സമയമില്ലെനിക്ക്. മരണചിന്ത ഏറെ ഉപയോഗപ്രദമെന്നു ഞാന്‍ കരുതുന്നു.<br />
<br />
ആരും മരിക്കാന്‍ മോഹിക്കാറില്ല.<br />
സ്വര്‍ഗത്തില്‍ പോകാന്‍ കൊതിക്കുന്നവര്‍പോലും പെട്ടെന്നു മരിക്കാന്‍ ഇഷ്ടപ്പെടില്ല.<br />
എങ്കിലും നാം മരണത്തെ അഭിമുഖീകരിച്ചേ മതിയാവൂ. അതില്‍നിന്നാരും<br />
രക്ഷപ്പെട്ടിട്ടില്ല, രക്ഷപെടുകയുമില്ല. ജീവിതത്തിന്റെ ഏറ്റവും വലിയ<br />
കണ്ടുപിടുത്തമാണ് മരണം. പഴയതിനെ മാറ്റി പുതുജീവനിലേക്കു പ്രവേശിക്കുന്ന<br />
ജീവിതത്തിലെ മാറ്റമാണിത്. സമയം കുറച്ചേയുള്ളൂ എന്നു കരുതി ജീവിക്കുക.<br />
മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം വിശുദ്ധമായി ജീവിക്കുക. അന്യരുടെ<br />
ചിന്തയുടെ ഫലങ്ങള്‍ ഭക്ഷിക്കരുത്. ആ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍നിന്നും<br />
ഉയരുന്ന ആന്തരികശബ്ദം കേള്‍ക്കാതെ പോകരുത്. ദി ഹോള്‍ എര്‍ത്ത് കാറ്റലോഗ്' എന്നൊരു<br />
പ്രസിദ്ധീകരണമുണ്ടായിരുന്നു. 1979 ല്‍ അവസാനലക്കം പുറത്തിറങ്ങി.<br />
അതിന്റെ പുറംചട്ടയില്‍ ഇങ്ങനെയൊരു വാക്യം കൊടുത്തിരുന്നു: വിശന്നിരിക്കുക; വിഡ്ഢിയായിരിക്കുക.<br />
<br />
<br />
ജീവിതത്തിന്റെ വഴിയില്‍ പുതിയ കാര്യങ്ങള്‍ക്കായി<br />
ഇച്ഛിക്കുന്ന ഏവര്‍ക്കും സൂക്ഷിക്കാനുള്ള മന്ത്രമായിരിക്കുമിത്: നന്മയുടെ വഴികള്‍ക്കായി<br />
വിശക്കാനും ജയത്തിന്റെ വഴികളില്‍ വിഡ്ഢിയായിരിക്കാനും കഴിയുക. തകര്‍ക്കപ്പെട്ടാലും<br />
നശിക്കപ്പെടില്ലെന്നു തിരിച്ചറിയുക. തിരിച്ചെടുക്കാന്‍ കഴിയാത്തതായി നമുക്കൊന്നും<br />
നഷ്ടമായിട്ടില്ല. അതെ, തോറ്റുപോയവര്‍ക്കുള്ള സുവിശേഷമാണിത്!<br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com1tag:blogger.com,1999:blog-3284533815827147829.post-81922183141534435102013-10-05T01:45:00.001-07:002013-10-05T01:50:48.739-07:00ആ വിരല്‍ തുമ്പില്‍ പിടയുമായിരുന്ന ജീവന്<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilJ6qzwBeM0fsV-fRyDbv1Bxbhzqn7wZ5l6sZ2ZzCqIVUrHDolHTb3fIixlgfW3D-AT4AIurG0tsDQeDJ5OMbgm_OTKFOkwDRWspGqPHmdnh86SVpN4DsFwY17pgy3qQfw5L8fIdYoAD0/s1600/images.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilJ6qzwBeM0fsV-fRyDbv1Bxbhzqn7wZ5l6sZ2ZzCqIVUrHDolHTb3fIixlgfW3D-AT4AIurG0tsDQeDJ5OMbgm_OTKFOkwDRWspGqPHmdnh86SVpN4DsFwY17pgy3qQfw5L8fIdYoAD0/s400/images.jpg" width="330" /></a></div>
<br />
<br />
ദൈവപരിപാലന അനുഭവിച്ചറിഞ്ഞവര്‍ ക്ക്, അതിന്റെ ആഴം വര്‍ണ്ണിക്കാന്‍ വാക്കുകളുണ്ടാവില്ല. കാരണം, അത്ര അഗാധമാ ണത്. മനുഷ്യന് അസാധ്യമായ കാര്യങ്ങളില്‍ ദൈവത്തിന്റെ വിരല്‍ നീളു ന്നു എന്നതിന്റെ അടയാളമാണത്. രണ്ടു വര്‍ഷം മുന്‍പ് ന്യൂസിലന്ഡിംല്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ അനുഭവിച്ചറിഞ്ഞതും ഈ ദൈവപരിപാലന തന്നെയെന്ന് ഒരുനാട് മുഴുവന്‍ വിളിച്ചോതുന്നു.<br />
<br />
ന്യൂസിലന്ഡി ലെ ടോക്കിയോവില്‍ നി ന്നുള്ള 15 വയസുകാരായ എഡ്വേനി നസാബു, സാമു പെലേസ്, ഫിലി ഫിലി എന്നിവര്‍ ചെറിയൊരു അലുമിനിയം ബോട്ടില്‍ വീട്ടില്‍ നിന്നും അടുത്തൊരു പ്രദേശത്തേ ക്ക് പോകുമ്പോള്‍ എങ്ങനെയോ അപകടത്തില്പ്പെകടുകയായിരുന്നു. വഴിതെറ്റി നീ ങ്ങിയ അവരുടെ ബോട്ട് തീരപ്രദേശത്തുനിന്നും ദക്ഷിണ ശാന്ത സമുദ്രതീരത്തിലെ വിദൂരതയിലാണ് എത്തിയത്. അപ്പോള്‍ മു തല്‍ കുട്ടികളെക്കുറിച്ച് വീട്ടുകാരും നാട്ടുകാരും സാധ്യമായ എല്ലാ അന്വേഷണങ്ങളും നടത്തിയെങ്കിലും കണ്ടെത്താനായില്ല. പക്ഷേ, സമുദ്രത്തിലെ ഓളപ്പരപ്പില്‍ നിയന്ത്രണംവിട്ട ബോട്ടില്‍ അവര്‍ നടുക്കടലില്‍ അലയുകയാണെന്നുള്ള യാഥാര്‍ത്ഥ്യം അപ്പോഴാരും തിരിച്ചറിഞ്ഞില്ല.<br />
രണ്ടാഴ്ച കഴിഞ്ഞിട്ടും കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. സാധ്യമായ എല്ലാ അന്വേഷണവും പോലീസും തിരച്ചില്‍ സേനയും നാട്ടുകാരും ചേര്ന്ന്വ നടത്തി. എന്നിട്ടും ആശാവഹമായ യാതൊരു പുരോഗതിയും ഉണ്ടാകാതായപ്പോള്‍ അവര്‍ മരണമടഞ്ഞുവെന്ന് നാട്ടില്‍ വാര്ത്തതപരന്നു. അതോടെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ മരണാനന്തര ചടങ്ങുകളും നടത്തി.<br />
<br />
കരകാണാക്കടലിന്റെ ഓളവും അതിശക്തമായ കാറ്റിന്റെ മര്മ്മകരവും മാത്രം കേട്ട് കുട്ടികള്‍ അപ്പോള്‍ നടുക്കടലില്‍ ഉണ്ടായിരുന്നു. കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ അവര്‍ ക്ലേശിക്കുകയായിരുന്നു. രക്ഷയ്ക്കുവേണ്ടി ഉറക്കെ അവര്‍ നിലവിളിച്ചെങ്കിലും കുട്ടികളുടെ രക്ഷയ്ക്കെത്താന്‍ ആരും ഉണ്ടായിരുന്നില്ല. പക്ഷേ, പ്രത്യാശ കൈവിടാതെ, ദൈവം തങ്ങളെ രക്ഷിക്കുമെന്ന് അവര്‍ ഹൃദയത്തില്‍ ഉറച്ചു വിശ്വസിച്ചു. വെള്ളത്തിലൂടെ ഇടയ്ക്ക് ഒഴുകിവരുന്ന തേങ്ങകളും ബോട്ടിലുണ്ടായിരുന്ന അല്പം കുടിവെള്ളവുമാണ് അവരുടെ ജീവന് നിലനിര്ത്തിഉയത്.<br />
<br />
ദിനരാത്രങ്ങള്‍ കടന്നു പോയി. ഒടുവില്‍ അമ്പതാം ദിനമാണ് ഒരു മത്സ്യബന്ധന ബോട്ട് അവര്‍ക്ക് തുണയായി എത്തുന്നത്. '<span style="background-color: white; color: #083c85; font-family: Verdana, Geneva, Tahoma, sans-serif; font-size: 16px; line-height: 20px;">സാന്സിബ കാനു</span>' എന്ന ആ മത്സ്യബന്ധന ബോട്ടിന്റെ ക്യാപ്റ്റന്‍ ടാലി ഫ്രെഡി തീര്‍ത്തും യാദൃച്ഛികമായി ആഴക്കടലില്‍ ആ ചെറുവള്ളം കണ്ടെത്തുകയായിരുന്നു. ഫ്രെഡി അത്ഭുതത്തോടെ ബോട്ട് അവരു ടെ അടുത്തേക്ക് കൊണ്ടുവന്നു. ജീവനുവേണ്ടിയുള്ള ആ യുവാക്കളുടെ പാരവ ശ്യം അദ്ദേഹം കണ്ടു.<br />
എന്നാല്‍ ഈ അമ്പതുദിനങ്ങള്‍ ആഴക്കടലില്‍ ഈ കുട്ടികള്‍ എങ്ങനെ ജീവന് നിലനിര്‍ത്തി എന്നുള്ളത് അദ്ദേഹത്തിനും സഹജീവനക്കാര്ക്കും അത്ഭുതമായിരുന്നു. ദൈവമാണ് ആ തീരം വഴി തങ്ങളുടെ ബോട്ടിനെ നയിച്ചതെന്ന് ഫ്രെഡി ഉറച്ച് വിശ്വസിക്കുന്നു. കാരണം, അമേരിക്കയില്‍ ച രക്കിറക്കേണ്ട ബോട്ട് ന്യൂസിലന്ഡ്യ തീരത്തുകൂടി പോകാന്‍ ഹൃദയത്തിലാരോ മന്ത്രിക്കുന്നതുപോലെ ക്യാപ്റ്റനു തോന്നിയത്രേ. അത് ദൈവപരിപാലനയെന്ന് കുട്ടികളും ബോട്ടുജീവനക്കാരും, ന്യൂസിലന്റി ലെ തീരപ്രദേശത്തുള്ളവരും ഉറച്ചു വിശ്വസിക്കുന്നു. ഒക്ടോബര്‍ ആറു മുതല്‍ ഇ ക്കഴിഞ്ഞ നവംബര്‍ 25 വരെയുള്ള ഓരോ ദിനങ്ങളും ദൈവപരിപാലന തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ദിനങ്ങളാണെന്ന് കുട്ടികള്‍ പറയുന്നു.<br />
<span style="background-color: white; color: #083c85; font-family: Verdana, Geneva, Tahoma, sans-serif; font-size: 16px; line-height: 20px;">``ഞങ്ങളെ രക്ഷിച്ചത് ദൈവമാണ്. കടലാഴങ്ങളില്‍ ദൈവപരിപാലനയാണ് ഞങ്ങ ള്‍ അനുഭവിച്ചറിഞ്ഞത്. ഓളപ്പരപ്പില്‍ ഞങ്ങള്‍ കേട്ടത് ദൈവത്തിന്റെ സം ഗീത വും. `മൃതരായ' ഞങ്ങളെ അവിടുന്ന് ജീവനിലേക്ക് നയിച്ചിരിക്കുന്നു.''</span><span style="background-color: white; color: #083c85; font-family: Verdana, Geneva, Tahoma, sans-serif; font-size: 16px; line-height: 20px;"> </span>' യുവാക്കളുടെ പ്രത്യാശ കലര്‍ന്ന വാക്കുകള്‍ ലോകത്തിനും വിശ്വാസവെളിച്ചമായിത്തീരുകയാണ്.<br />
<br />
ജീവിതവ്യഗ്രതകള്ക്കി്ടയില്‍ പ്രതികൂലങ്ങളുണ്ടാകുമ്പോള്‍ ദൈവപരിപാലന നമു ക്കു വ്യക്തമാകണമെന്നില്ല. എന്നാല്‍ വി ശുദ്ധ ജോസഫ് കൊത്തലൊംഗോ പറയു ന്നു: "ദൈവപരിപാലന ഇന്നത്തെപ്പോലെതന്നെയാണ് നാളെയും അടുത്ത ആഴ്ചയിലും ഭാവിയിലും. ആകയാല്‍, യാതൊരു കാരണവശാലും ഭയപ്പെടേണ്ടതില്ല. ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോവുക.'' സ്വാശ്രയം ഉപേക്ഷിച്ച് ദൈവാശ്രയത്തിലേക്ക് നോക്കുന്നവര്‍ക്ക് പരാജയം രുചിക്കേണ്ടി വരികയില്ല. ഇനി തോല്‍വിയെ അഭിമുഖീകരിക്കേണ്ടിവന്നാലും അത് ദൈവം നല്കുന്നു എന്ന ബോധ്യമാണ് അവരിലുണ്ടായിരിക്കുക.<br />
ദൈവപരിപാലനയിലുള്ള നിരന്തര ആ ശ്രയത്തെ വിശ്വാസത്തിന്റെ അടിസ്ഥാന ശിലയായി വിശേഷിപ്പിക്കാം. ദൈവം കരുതുകയും സംരക്ഷിക്കുകയും ചെയ്യുമെന്നുള്ള തിരിച്ചറിവാണത്. എന്നാല്‍ സ്വന്തം ശക്തിയിലും കഴിവിലും അമിതാശ്രയം തേടുന്നവര്‍ക്ക് ദൈവപരിപാലനയെന്തെ ന്ന് വ്യക്തമാകണമെന്നില്ല...<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhP1_6U_h8Uyqfz-t5VQO4g8-_sgV6nkDXTOXbHoC87a5R2yCJe-UvBVh_IuIVV5bTmktt-JQoKt9q_bZgR4k7NcZX_G9P4i95Hx-7RgQBrC1iWlDQA8kCqGytoutkZHvUYnUVvT3FGP1U/s1600/jesus_cares_for_u.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhP1_6U_h8Uyqfz-t5VQO4g8-_sgV6nkDXTOXbHoC87a5R2yCJe-UvBVh_IuIVV5bTmktt-JQoKt9q_bZgR4k7NcZX_G9P4i95Hx-7RgQBrC1iWlDQA8kCqGytoutkZHvUYnUVvT3FGP1U/s320/jesus_cares_for_u.jpg" width="320" /></a></div>
<br />
വിശുദ്ധ ഗ്രന്ഥത്തില്‍ ദൈവപരിപാലന വ്യക്തമാകുന്ന ധാരാളം സംഭവങ്ങളുണ്ട്. ദാരിയൂസ് രാജാവിനെ തെറ്റിദ്ധരിപ്പിച്ച് ദേശാധിപതികള്‍ ദാനിയേലിനെ സിംഹക്കുഴിയില്‍ തള്ളിയിടുന്നത് ഒരുദാഹരണം. തന്റെ മുമ്പില്‍ ഞാന്‍ കുറ്റമറ്റവനാണെന്ന് കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ ഉപദ്രവിച്ചില്ല'' (ദാനി. 6:22). ദാനിയേല്‍ തനിക്ക് ലഭിച്ച ദൈവപരിപാലന ഏറ്റ് പറയുന്നു. കാക്കയില്നിന്നും അപ്പം സ്വീകരിച്ച് ജീവന് നിലനിര്‍ത്തിയ ഏലിയാ, ദൈവത്തി ല്‍ ആശ്രയിച്ച് ജീവിച്ച ജോബ്, ശത്രുക്കള്‍ ക്കുമുമ്പില്‍ കരമുയര്‍ത്തി പ്രാര്‍ത്ഥിച്ച മോശ.. ഈ നിര ഇങ്ങനെ നീളുന്നു.<br />
ദൈവാശ്രയത്തെ വിശ്വാസാനുഭവമാക്കി ജീവിക്കുന്ന എത്രയോ വ്യക്തികളും സമൂഹങ്ങളും നമുക്കിടയിലുണ്ട്. ലിറ്റില്‍ സെര്‍വന്റ്സ് ഓഫ് ദ ഡിവൈന്‍ പ്രോവിഡന്‍സ്' എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാ പകയായ സിസ്റ്റര്‍ മേരി ലിറ്റി തന്റെ ജീവി തം പണിതുയര്‍ത്തി യിരിക്കുന്നതുതന്നെ ദൈവപരിപാലനയിലാണെന്ന് ഓര്‍മിപ്പിക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ ചെറിയ കാര്യങ്ങളും ദൈവത്തിന്റെ പരിപാലനയാണെന്ന് സിസ്റ്റര്‍ പറയുന്നു.<br />
ഇതുപോലെ കേരളത്തിലുടനീളം ആയിരക്കണക്കിന് നിരാംലബരെ സംരക്ഷിക്കു ന്ന സ്ഥാപനങ്ങളില്ലേ? ഓരോദിവസവും ചിലവഴിക്കേണ്ട തുക ഇവരാരും സംഭരിച്ചിട്ടില്ല. എന്നാല്‍ അത്ഭുതകരമായി ഈ സ്ഥാപനങ്ങളെല്ലാം ഒരു കുറവുമില്ലാതെ നയിക്കപ്പെടുന്നത് ദൈവപരിപാലനയുടെ പ്രത്യക്ഷഅടയാളമായി കാണരുതോ?<br />
<br />
ആകുലരും നിരാശരും ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠയോടെ നീങ്ങുന്നവരും ദൈവാശ്രയബോധ്യമില്ലാത്തവരാണ്. ദൈവകരങ്ങളില്‍ പൂര്ണോമായി സമര്പ്പിപക്കുന്നവരെ ദൈവംതന്നെ വഴി നടത്തും.<br />
പ്രശസ്ത കവിയും ഗായകനുമായിരുന്ന ഐറാ ഡി. സാങ്കേയുടെ ജീവിതത്തില്‍ ഒരു അനുഭവം വിവരിക്കുന്നുണ്ട്. ഒരിക്കല്‍ അദ്ദേഹം കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. പ്രശസ്തനായിരുന്നതുകൊണ്ട് യാത്രക്കാരില്‍ ചിലര്‍ അദ്ദേഹത്തോട് ഒരു ഗാനം ആലപിക്കുവാന്‍ ആവശ്യപ്പെട്ടു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം 'ഇടയന്റെ സംരക്ഷണയില്‍ അടിയനെ വഴി നടത്തൂ...'' എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം ആലപിച്ചു. പാടിക്കഴിഞ്ഞപ്പോള്‍ ശ്രോതാക്കളില്‍ ഒരാള്‍ വികാരഭരിതനായി മുന്നോട്ടു വന്ന് സാങ്കേയോടു ചോദിച്ചു: സുഹൃത്തേ, താങ്കള്‍ ഒരു പട്ടാളക്കാരനായിരുന്നോ?<br />
<br />
"അതെ,'' സാങ്കേ പറഞ്ഞു.<br />
"മേരിലാന്റില്‍ ശത്രുസൈന്യത്തിനെതി രെ താങ്കള്‍ ഒരിക്കല്‍ കാവല്‍ നിന്നത് ഓര് മിക്കുന്നുവോ?''<br />
സാങ്കേയുടെ ഓര്മതകള്‍ ആ കാലത്തിലേ ക്ക് പോയി. "ശരിയാണ്, ഞാന്‍ ഓര്‍ക്കുന്നു. എന്താണ് താങ്കള്‍ ഇതേപ്പറ്റി ചോദിക്കാന്‍ കാരണം?''<br />
<br />
അപരിചിതനായ ആ വ്യക്തി പറഞ്ഞു: "പട്ടാളവേഷത്തില്‍ അന്ന് രാത്രിയില്‍ കാവല്‍ നിന്നിരുന്ന താങ്കളെ ഞാന്‍ കണ്ടു. ശത്രുസൈന്യത്തെ തുരത്താന്‍ നിയോഗിക്കപ്പെട്ട ഒരു സൈന്യാധിപനായിരുന്നു ഞാനും. നമ്മള് പരസ്പരം ശത്രുക്കള്‍. എന്റെ തോക്ക് നിങ്ങളുടെ നേരെ ഉയര്ന്നു്. കാഞ്ചി വലിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു ഗാനത്തിന്റെ ഈരടികള്‍ ഞാന്‍ ശ്രദ്ധിച്ചത്. അത് താങ്കളിപ്പോള്‍ പാടിയ ഗാനം തന്നെയായിരുന്നു. ആ പാട്ട് എന്റെ ഹൃദയത്തെ ആര്ദ്ര്മാക്കി. എന്നെ മടിയില്‍ ഇ രുത്തി അമ്മ പാടാറുള്ള പാട്ടാണിത്. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നിശബ്ദനായി ഞാന്‍ എന്റെ കൂടാരത്തിലേക്ക് തിരിച്ചുപോയി. അന്ന് രാത്രി മുഴുവന്‍ എന്റെ ദൈവത്തെക്കുറിച്ചുള്ള ചിന്തയില്‍ ഞാന്‍ മുഴുകി.<br />
സാങ്കേ ദൈവപരിപാലനയുടെ ആഴം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. കണ്ണീരോടെ അദ്ദേഹം ആ മനുഷ്യനെ കെട്ടിപ്പുണര്‍ന്നു .<br />
<br />
ദൈവത്തിന്റെ സംരക്ഷണത്തിന് ഒരിക്കലും കുറവുണ്ടാകുന്നില്ല. അവിടുന്ന് തക്കസമയത്ത് ഇടപെടുകതന്നെ ചെയ്യും. തീര്‍ത്തും അപ്രതീക്ഷിതമായ സമയങ്ങളിലും അപരിചിതരിലൂടെയും അവിടുന്ന് പ്രവര് ത്തിക്കും. പ്രാര്‍ത്ഥനയില്‍ കര്‍ത്താവിനോട് ചേര്‍ന്നിരിക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളു. സഹനങ്ങളും പ്രതികൂലങ്ങളും തുടര്ച്ചളയായി നേരിടേണ്ടിവന്നാലും പതറിപ്പോകരുതെന്ന് മാത്രം. ദൈവം നമ്മെ കരുതുന്നുണ്ടെന്ന് നാം തിരിച്ചറിയണം.<br />
തുടര്‍ച്ചയായി പ്രതികൂലങ്ങളെ നേരിടേണ്ടിവന്നപ്പോഴും ദൈവപരിപാലനയില്‍ ആശ്രയിച്ച റോസ് കെന്നഡിയെക്കുറിച്ച് 'പരേഡ് മാഗസിന്' ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അവരിങ്ങനെ പറഞ്ഞു.<br />
'എന്റെ മൂത്ത മകന് ജോസഫ് കെന്നഡി രണ്ടാം ലോകമഹായുദ്ധത്തില്‍ മരണമടഞ്ഞു. മൂത്തമകള്‍ റോസ് മേരി മാനസിക രോഗിയായി. മറ്റൊരു മകള്‍ കാതറിന് വി മാനാപകടത്തില്‍ മരിച്ചു. അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് മകന് ജോണ്‍ കെന്നഡിയും തുടര്‍ന്ന് റോബര്‍ട്ട് കെന്നഡിയും വധിക്കപ്പെടുന്നത്. അധികം വൈ കാതെ ഭര്ത്താ്വ് ജോസഫ് കെന്നഡിയും മരണമടഞ്ഞു. ഈ ദുരന്തങ്ങളെല്ലാം ഏറ്റുവാങ്ങിയിട്ടും ഞാന്‍ തളരാതിരുന്നത് ദൈ വപരിപാലനയിലുള്ള ഉത്തമബോധ്യം ഒന്നുകൊണ്ടുമാത്രമാണ്. ദൈവം കാത്തു പരിപാലിക്കുന്നവര്‍ക്ക് ദുരന്തങ്ങളുണ്ടാവും; എങ്കിലും അവര്‍ തളരുന്നില്ല. കാരണം ദൈവം അവരെ ഉറ്റു നോക്കിയിരിക്കുന്നു.'' ഈ വാക്കുകള്‍ ദൈവാശ്രയബോധത്തിലേക്ക് ആയിരക്കണക്കിന് വ്യക്തികളെ ആനയിച്ചുവെന്ന് മാഗസിന്റെ ഓഫീസില്‍ ലഭിച്ച പ്രതികരണങ്ങളില്നികന്ന് വ്യ ക്തമാകുമായിരുന്നു.<br />
<br />
അതെ, ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന ബോധ്യത്തിലേക്കും ദൈവപരിപാലനയുടെ ആഴങ്ങളിലേക്കും നമുക്ക് കടന്നുവരാം. അപ്പോള്‍ പ്രതികൂലങ്ങള്‍ അനുകൂലങ്ങളാകുന്നതും വൈതരണികള്‍ അനുഗ്രഹങ്ങളാകുന്നതും നമുക്ക് ബോധ്യപ്പെടും.<br />
<br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-37589779679404397932013-09-12T00:53:00.001-07:002013-10-05T01:54:33.309-07:00അധ്യാപകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടോ ??<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibzchsioDDT4eHxK9wTfhSAasufaUHojCAKQL6WD8_0nFdMho3VhSvpjrluV0tgb0kxn7lad5XTIalho3hOdhuzD0ouuNyJ08NNmTGfpxjTbPVeKSDO-dKomZscVqV9bjzl7bJI8NiQYI/s1600/catechism-for-level-1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibzchsioDDT4eHxK9wTfhSAasufaUHojCAKQL6WD8_0nFdMho3VhSvpjrluV0tgb0kxn7lad5XTIalho3hOdhuzD0ouuNyJ08NNmTGfpxjTbPVeKSDO-dKomZscVqV9bjzl7bJI8NiQYI/s400/catechism-for-level-1.jpg" width="400" /></a></div>
<br />
അധ്യാപക ദിനം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് സ്കൂളുമായി ബന്ധപ്പെട്ട ചിന്തകളായിരിക്കും. നമ്മള് ഓരോ അധ്യയനവര്ഷാരംഭത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ കാര്യങ്ങളാണ്. എന്നാല്‍, ദിവസങ്ങള്‍ക്കു മുമ്പ് വ്യത്യസ്തമായ ഒരു ഇമെയില്‍ ലഭിച്ചു. അതിലുണ്ടായിരുന്നത് അധ്യാപകരുടെ പ്രാര്‍ത്ഥനയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വഴികാണിക്കുന്നതിന് കൃപ ലഭിക്കുന്നതിനായി ഒരധ്യാപകന് ദൈവത്തോട് നടത്തുന്ന പ്രാര്‍ത്ഥന. അതിന്റെ ചുരുക്കം ഇങ്ങനെയാണ്.<span style="color: purple;"> ''ഈ ഭൂമിയില്‍ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ എന്നെ സഹായിക്കണമേ. അതിലൂടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടുവാനും, ഏതവസ്ഥയിലും ശരിയായ വഴി തിരിച്ചറിയാനും അവര്‍ക്കു കഴിയട്ടെ. പാഠപുസ്തകങ്ങളില്‍ ഒതുങ്ങാതെ യഥാര്‍ത്ഥ സത്യം മനസിലാക്കുവാന്‍ കഴിയുംവിധം അവര്‍ക്കു വഴികാട്ടിയാകുവാന്‍ എന്നെ അനുഗ്രഹിച്ചാലും. ഭൂമിയുടെ മനോഹാരിത ആസ്വദിക്കുവാന്‍ കഴിയുംവിധം അവരിലെ സൗന്ദര്യബോധം വളര്‍ത്തുവാന്‍ എന്നെ പ്രാപ്തനാക്കണമേ. അവര്‍ കുറച്ചുകൂടി നല്ല മനുഷ്യരായിത്തീര്ന്ന് ലോകത്തിന് അനുഗ്രഹങ്ങളായി മാറട്ടെ.''</span><br />
<br />
അധ്യാപക സമൂഹം ഈ പ്രാര്‍ത്ഥന ഹൃദയപൂര്‍വം ഏറ്റെടുത്താല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിനുള്ള തുടക്കമാകുമത്. അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ കഴിയുന്നവരാണ് അധ്യാപകര്‍. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് വളര്‍ന്നുവരുന്ന തലമുറയാണെന്നത് സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്ന വാചകമാണ്. എങ്കില്‍ തലമുറകളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുന്നവരാണ് അധ്യാപകര്‍. ഒരു കുട്ടിയുടെ കഴിവും കഴിവുകേടുകളും സാധ്യതകളും ഒരുപക്ഷേ, മാതാപിതാക്കന്മാരെക്കാളും കൂടുതല്‍ മനസിലാക്കാന്‍ കഴിയുന്നത് അധ്യാപകര്‍ക്കായിരിക്കും. എത്ര കഴിവുള്ളവര്‍ക്കും എല്ലാ മേഖലയിലും ഒരുപോലെ ശോഭിക്കാന്‍ കഴിയില്ല. മികച്ച പത്രപ്രവര്‍ത്തകനെന്ന് പേരു സമ്പാദിച്ച ഒരാള്‍ അതിനു പകരം ഡോക്ടറാകുകയായിരുന്നെങ്കില് ആ മേഖലയില്‍ പേരെടുക്കണമെന്നില്ല. പത്രപ്രവര്ത്തകന് പ്രശസ്തനാകാന് കഴിഞ്ഞത് അഭിരുചിക്കനുസരിച്ചുള്ള മേഖലയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. അതുകൊണ്ടാണ് ജീവിതത്തിന്റെ ഗതിമാറ്റിമറിക്കാനും ലോകത്ത് പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനും ചില തിരഞ്ഞെടുപ്പുകള്‍ കാരണമാകുമെന്ന് പറയുന്നത്.<br />
<br />
പ്രശസ്തരും പ്രഗത്ഭരുമായ അനേകര്‍ തങ്ങള്‍ക്കു വഴികാട്ടികളായി മാറിയ അധ്യാപകരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവരുടെ തിരഞ്ഞെടുപ്പുകളുടെ പിന്നില്‍ അധ്യാപകരുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഭാഗമായ പല പേരുകളും നാം കേള്‍ക്കുമായിരുന്നില്ല. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രമല്ല അധ്യാപകര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നത്. മെഡിക്കല്‍ കോളജില്‍ പഠിപ്പിക്കുന്ന അധ്യാപകന് ആ പ്രൊഫഷനോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥത കുറച്ചു വിദ്യാര്‍ത്ഥികളെ എങ്കിലും സ്വാധീനിക്കും. അതിലൂടെ ഭാവിയില്‍ കുറച്ചുകൂടി നല്ല ഡോക്ടര്‍മാരെ ലോകത്തിന് ലഭിക്കും. പല പദവികളും വഹിക്കുന്നവരെ ബഹുമാനിക്കുന്നത് അവരുടെ അധികാരമുള്ള കാലത്ത് മാത്രമായിരിക്കും. പക്ഷേ റിട്ടയര്‍ ചെയ്താലും പഠിപ്പിച്ച അധ്യാപരോടുള്ള ബഹുമാനം ആരും കുറയ്ക്കാറില്ല. അധ്യാപകരുടെ സാധ്യതകളിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.<br />
<br />
ഗുരുക്കന്മാരെ ആദരവോടെ കാണുകയും അവരുടെ അനുഗ്രഹത്തിന് വലിയ ഗൗരവം കല്പിക്കുകയും ചെയ്യുന്ന സംസ്കാരമാണ് നമ്മുടേത്. നിര്‍ഭാഗ്യവശാല്‍ അതിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചകള്‍ ഒരുപരിധിവരെ കാരണമായിട്ടുണ്ട്. പലതും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കിലും മാതാപിതാ ഗുരു ദൈവമെന്ന് ചൊല്ലിപഠിച്ച സംസ്കാരത്തിന്റെ പിന്തുടര്ച്ചക്കാരായതുകൊണ്ടായിരിക്കാം ആ വീഴ്ചകള്‍ക്ക് കൂടുതല്‍ ഗൗരവം ഉണ്ടാകുന്നത്. എല്ലാവര്ക്കും മാതൃകകളാകേണ്ടവര്ക്ക് സംഭവിക്കുന്ന ചെറിയ ദിശാഭ്രംശങ്ങള്പ്പോലും സമൂഹത്തിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. അധ്യാപകസമൂഹത്തിനുണ്ടായ അപചയത്തിന് ചൂണ്ടിക്കാണിക്കാന്‍ പലവിധ കാരണങ്ങളുണ്ട്. യൂണിയന് പ്രവര്‍ത്തനം, ജോലിയില്‍ സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ, സ്വകാര്യ മേഖലയില്‍ നിലനില്‍ക്കുന്ന മതിയായ ശമ്പളം ഇല്ലാത്ത സാഹചര്യങ്ങള്‍, ജോലി ലഭിക്കുന്നതിനുള്ള അധികയോഗ്യതയായി സമ്പത്ത് മാറുന്നത് എന്നു തുടങ്ങീ അനേകം കാര്യങ്ങള്‍ പറയാന്‍ കഴിയും. സമര്‍പ്പണമനോഭാവം ഇല്ലാത്ത, അധ്യാപനത്തെ വെറും ജോലിയായി കരുതുന്ന ധാരാളം പേര് ആ മേഖലയില്‍ എത്തിയതും തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. എവിടെയാണ് വീഴ്ചകള്‍ സംഭവിച്ചതെന്ന് അധ്യാപകരും പരിശോധിക്കണം.<br />
<br />
അധ്യാപന രംഗം കൂടുതല്‍ വിശുദ്ധീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് ഗവണ്മെന്റിനും സഭയ്ക്കും സമൂഹത്തിനുമൊക്കെ അവരുടേതായ പങ്കുവഹിക്കാനുണ്ട്. സമൂഹത്തെ മൂല്യവല്ക്കരിക്കണമെങ്കില് പുതിയ തലമുറയെ ആ വഴിയിലൂടെ നടത്തണം. മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസക്കുറവ് കാണിക്കുന്ന കൊച്ചുകുട്ടികള്‍പ്പോലും അധ്യാപകരെ അവിശ്വസിക്കാറില്ല. വിശുദ്ധ മനസുള്ള അധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചാല്‍ തീര്‍ച്ചയായും അവരിലും ആ ഘടകങ്ങള്‍ സ്വാധീനം ചെലുത്തും. മക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ ഇനി അധ്യാപകര്‍ക്കുകൂടി ഇടംനല്കാം. മക്കളുടെ അധ്യാപകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ഓരോ കുടുംബവും തീരുമാനമെടുക്കണം. മക്കള്‍ പഠനം കഴിഞ്ഞവരാണെങ്കില്‍ പഠിപ്പിച്ച അധ്യാപകരെ ഓര്‍ത്ത് ദൈവത്തിന് നന്ദിപറയണം. സമൂഹം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയാല്‍ ദൈവം ഇടപെടും. എല്ലാ കുറവുകളും അതിലൂടെ പരിഹരിക്കപ്പെടും.<br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-71927892873805170402013-08-28T10:19:00.002-07:002013-08-28T10:21:17.822-07:00ദൈവത്തിന്റെ കരുതലില്ലായ്മകള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3oKzeGmTu5XkXCm0-mhdA00PEZIEVqW1x8xXyK5-fVlyxkgoOjL_LH43AhhyphenhyphenDeEDJ_tMm4dD9Lw78S7sDKMHpdLrhhQD1Qw4CsyWT4sxsWfmU7VxOWiIO83Vi-Jgj4Wep5xq46lbiqAc/s1600/praise_clouds_gpw_pdc.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3oKzeGmTu5XkXCm0-mhdA00PEZIEVqW1x8xXyK5-fVlyxkgoOjL_LH43AhhyphenhyphenDeEDJ_tMm4dD9Lw78S7sDKMHpdLrhhQD1Qw4CsyWT4sxsWfmU7VxOWiIO83Vi-Jgj4Wep5xq46lbiqAc/s1600/praise_clouds_gpw_pdc.jpg" /></a></div>
<br />
ജീവിത സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുമ്പോഴും പ്രാര്‍ത്ഥനയുടെ ഉത്തരം അനിശ്ചിതമായി വൈകുമ്പോഴും നാം നിരാശപ്പെട്ടുപോകാന്‍ സാധ്യതയുണ്ട്. കര്ത്താവിന് എന്നെക്കുറിച്ച് കരുതലില്ല, അവിടുന്ന് എന്നെ സ്നേഹിക്കുന്നില്ല എന്നെല്ലാം ചിന്തിക്കുകയും ചെയ്തേക്കാം. എന്നാല്‍ സങ്കീ.115:11 ല്‍ ഇങ്ങനെ പറയുന്നു: <span style="color: #4c1130;">"കര്ത്താവിന് നിന്നെക്കുറിച്ച് വിചാരമുണ്ട്. അവിടുന്ന് നിന്നെ അനുഗ്രഹിക്കും.''</span><br />
<br />
പഴയനിയമത്തിലെ ജോസഫ് സഹോദരന്മാരാല് പൊട്ടക്കിണറ്റില്‍ എറിയപ്പെട്ടപ്പോഴും അടിമയായി വില്ക്കപ്പെട്ടപ്പോഴും ദൈവം കൈവിട്ടവനായി കാണപ്പെടാം. ചെയ്യാത്ത തെറ്റിന് തടവറയില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അവനെ കരുതുന്ന ഒരു ദൈവമുണ്ടെന്ന് ആര്‍ക്കും ചിന്തിക്കാനാകില്ല. എന്നാല്‍, ദൈവത്തിന്റെ കരുതലില്ലായ്മകള്‍ അത്ഭുതകരമായ കരുതലില്‍നിന്നും രൂപപ്പെടുന്നതാണെന്ന് ഈജിപ്തിന്റെ ഭരണാധികാരിയായ ജോസഫിലൂടെ വെളിപ്പെടുന്നുണ്ട്. എങ്കിലും കൈവിടപ്പെടുന്നവന്റെ നൊമ്പരങ്ങള്‍ ജോസഫ് പൂര്‍ണമായും അനുഭവിച്ചറിഞ്ഞിട്ടുണ്ടാകണം. ക്രിസ്തുപോലും കുരിശില്‍ പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ടവനായി തീര്‍ന്നത് ഉപേക്ഷിക്കപ്പെട്ടവരുടെ വേദനകള്‍ ഏറ്റെടുക്കാനും കൂടിയായിരിക്കും.<br />
<br />
ദൈവം ഒരിക്കലും ആരെയും കൈവിടുന്നില്ല. പക്ഷേ, സാത്താന് നമ്മുടെ ജീവിതാനുഭവങ്ങളെ തെറ്റായി ചിത്രീകരിച്ച് ദൈവത്തിന്റെ സ്നേഹത്തെ സംശയിക്കാന്‍ ഇടയാക്കാം. അനുഭവങ്ങളും സാഹചര്യങ്ങളും പ്രതികൂലമായി തീരുമ്പോള്‍ നാം നമ്മോടുതന്നെ പറയുക: "കര്ത്താവിന് എന്നെക്കുറിച്ച് കരുതലുണ്ട്. അവിടുന്ന് എന്നെ അനുഗ്രഹിക്കും.''<br />
<br />
കൊലപാതകിയായ കായേനെപ്പോലും സംരക്ഷണമുദ്ര നല്കി കരുതിയ കര്‍ത്താവ് നമ്മെ കരുതാതിരിക്കുമോ? ദൈവത്തിന്റെ കരുതല്‍ വെളിപ്പെടണമെങ്കില്‍ മനുഷ്യന്റെ കരുതലില്ലായ്മയെക്കുറിച്ചുളള പരാതിയും ദേഷ്യവും ഉപേക്ഷിക്കണം. ദൈവം നമുക്ക് മതിയായവനാണെന്ന വിശ്വാസവും സ്വന്തമാകണം. അതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.<br />
<br />
കര്‍ത്താവേ... ശൂന്യതയും ഏകാന്തതയും നിസഹായതയും വഴി കൈവിടപ്പെടലിന്റെ വേദനയിലൂടെ കടന്നുപോകുമ്പോള്‍, വിശ്വാസത്തിന്റെ വരംതന്ന് ഞങ്ങളെ ബലപ്പെടുത്തണമേ... ഒരിക്കലും തള്ളിക്കളയാത്ത അങ്ങയുടെ സ്നേഹത്തെ സംശയിക്കുവാന്‍ എന്റെ ജീവിതപ്രശ്നങ്ങള്‍ കാരണമാകാതിരിക്കട്ടെ. ആമ്മേന്‍<br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com1tag:blogger.com,1999:blog-3284533815827147829.post-41243924653754533872013-07-12T06:00:00.000-07:002013-07-10T15:23:04.578-07:00ഓര്‍മകളുടെ ചിറകിന്‍കീഴില്‍ ഒളിച്ചു കഴിയുന്നവര്‍<div dir="ltr" style="text-align: left;" trbidi="on">
<div style="border: 0px; color: #083c85; font-family: Verdana, Geneva, Tahoma, sans-serif; font-size: 16px; line-height: 20px; margin-bottom: 0.5em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<span style="background-color: transparent; border: 0px; color: #ff6600; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><strong style="background-color: transparent; border: 0px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">കഴിഞ്ഞകാലത്തെ </span> <span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">പരാജയ ചിന്തകള്‍ മനസില്‍</span> <span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">നിറഞ്ഞുനില്ക്കുന്നതിനാലാണ് </span><span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">പലര്‍ക്കും വിജയിക്കാന്‍ സാധിക്കാത്തത്.</span></strong></span></div>
<div style="border: 0px; color: #083c85; font-family: Verdana, Geneva, Tahoma, sans-serif; font-size: 16px; line-height: 20px; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9PQoX5pwRBAkdosnWcK9IYql3QTBg85jlKJvrhOSsYzQSrUq3LVQ7pMxXQNXM4T63xkdnf3TfiAcwryFO7kiHvYIE1eTe0Hqhj78ARv8LpEe4J9infXJ9Qo-K1vLj2TQ2vSKtV0BYdEU/s1600/istock_hiding_behind_desk.70112828+(1).JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9PQoX5pwRBAkdosnWcK9IYql3QTBg85jlKJvrhOSsYzQSrUq3LVQ7pMxXQNXM4T63xkdnf3TfiAcwryFO7kiHvYIE1eTe0Hqhj78ARv8LpEe4J9infXJ9Qo-K1vLj2TQ2vSKtV0BYdEU/s320/istock_hiding_behind_desk.70112828+(1).JPG" width="320" /></a></div>
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">``ജീവിതത്തില്‍ വിജയം നിങ്ങള്‍ ആശിക്കുന്നുവെങ്കില്‍ സ്ഥിരപരിശ്രമത്തെ ആത്മമിത്രമായും അനുഭവത്തെ വിവേകിയായ ഉപദേശിയായും മുന്കരുതലിനെ ജ്യേഷ്ഠ സഹോദരനായും മഹത്വത്തെ രക്ഷിതാവായും കണക്കാക്കണം.'' - <strong style="background-color: transparent; border: 0px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">അഡിസണ്‍</strong></span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഭൂതകാലത്തെപ്പറ്റി അമിതമായി ശ്രദ്ധിക്കുന്നവരും ആകുലചിത്തരുമാണെങ്കില്‍ ജീവിതത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് സമയമായിരിക്കുന്നു എന്നുറപ്പിക്കാം. നമ്മുടെ വിളിയും ദൗത്യവും കഴിഞ്ഞ കാലങ്ങളെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടുവാനുള്ളതല്ല; മറിച്ച് നല്ലൊരു ഭാവിയെ സ്വപ്നം കണ്ട് മുന്നോട്ട് കുതിക്കുവാനുള്ളതാണ്. കഴിഞ്ഞ കാലത്തെപ്പറ്റി അനാവശ്യമായി ആകുലപ്പെടുകയോ അതിലേക്ക് അകാരണമായി പിന്തിരിഞ്ഞ് നോക്കുകയോ ഇല്ലെന്നുള്ള ഉറച്ച തീരുമാനമെടുക്കണം. കഴിഞ്ഞ കാലങ്ങളെക്കുറിച്ചുള്ള നിരാശ ചിന്തകള്‍ ശക്തി ചോര്‍ത്തിക്കളയും. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ നിന്നുകൊണ്ട് നമുക്കൊരിക്കലും വിജയിക്കുവാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജീവിതം ചലിക്കാത്ത ഒരു യന്ത്രമായിത്തീരും. ഇവിടെ വിശുദ്ധ പൗലോസ് നമ്മെ ഓര്‍മിപ്പിക്കുന്നു: ``സഹോദരരേ, ഞാന്‍തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരു കാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട് മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു'' <span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 10pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">(ഫിലിപ്പി 3:13-14).</span></span><br />
<br />
<span style="background-color: transparent; border: 0px; color: #ff6600; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><strong style="background-color: transparent; border: 0px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">നാളെയുടെ സന്തോഷം</span> <span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">കെടുത്തിക്കളയുന്നവര്‍</span></strong></span><br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">കഴിഞ്ഞകാല അനുഭവങ്ങളെമാത്രം പാഠമായി ഉള്‍ക്കൊണ്ടുകൊണ്ട് ഭാവിജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചാല്‍ തെറ്റുപറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ കറുത്ത ചിന്തകള്‍ മനസില്‍ നിറഞ്ഞു നില്ക്കുമ്പോള് ഭാവിജീവിതത്തെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങള്‍ക്ക് മനസില്‍ ഇടംകിട്ടില്ല. മുന്പോട്ട് ഓടുമ്പോഴും പിറകോട്ട് തിരിഞ്ഞുനോക്കുന്ന കോവര്‍കഴുതയെപ്പോലെയാണ് ഇന്ന് പലരും. എങ്കില്‍ നമ്മള് ഓര് ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്: ``ഇന്നലയെക്കുറിച്ചോര്‍ത്ത് വിലപിക്കുന്നവര്‍ ഇന്നിന്റെ സന്തോഷം നശിപ്പിക്കുകയാണ്. അതുപോലെ ഇന്നിന്റെ പ്രശ്നങ്ങളെപ്പറ്റി വിലപിക്കുന്നവര്‍ നാളെയുടെ സന്തോഷം നശിപ്പിക്കുകയാണ്.''</span><br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യന് ബലഹീനതകള്‍ ഏറെയുണ്ട്. പക്ഷിയെപ്പോലെ പറക്കുവാനോ പുള്ളിപ്പുലിയെക്കാള്‍ വേഗത്തില്‍ ഓടുവാനോ മുതലയെപ്പോലെ നീന്തുവാനോ കുരങ്ങിനെപ്പോലെ മരം കയറുവാനോ സാധ്യമല്ല. ഒരു പരുന്തിന്റെ കണ്ണുകളോ കാട്ടുപൂച്ചയുടെ നഖങ്ങളോ ഇല്ല. പ്രതിരോധശേഷി കുറഞ്ഞ മനുഷ്യനെ ഒരു ചെറുപ്രാണിക്കുപോലും കൊല്ലാന്‍ കഴിയും. എന്നാല്‍, ദൈവം മനുഷ്യന് നല്കിയ വരദാനമാണ് ചിന്തിക്കുവാനുള്ള കഴിവ്. ആ കഴിവുപയോഗിച്ച് മനുഷ്യന് സ്വന്തം ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍, ഈശ്വരന്റെ ഈ വരദാനം- ചിന്തിക്കുവാനുള്ള കഴിവ്- വളരെ കുറച്ചുപേര്‍ മാത്രമേ പൂര്‍ണമായും വിനിയോഗിക്കുന്നുള്ളൂ എന്നതാണ് സത്യം.</span><br />
<br />
<span style="background-color: transparent; border: 0px; color: #ff6600; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><strong style="background-color: transparent; border: 0px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">മാറ്റാന്‍ കഴിയാത്ത ഭൂതകാലം</span></strong></span><br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">നമ്മുടെ ഭൂതകാലം അതായിരിക്കുന്ന വഴിയില്‍ ഏറെ പോയ്ക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്തില്‍ മാറ്റം വരുത്താനുള്ള പരിശ്രമം ഉപേക്ഷിക്കണം. കഴിഞ്ഞ കാലം തന്നതിലധികം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഭാവികാലം കാത്തിരിപ്പുണ്ടെന്ന് ഉറച്ചു വിശ്വസിക്കുവാന്‍ കഴിയണം. നല്ലത് ഇനിയും സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയാവണം മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജ്ജം പകരേണ്ടത്. ലോകത്തില്‍ ഇന്നുവരെയാര്‍ക്കും കഴിഞ്ഞ കാലത്തിലേക്ക് മടങ്ങിപ്പോയി കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച് ജീവിതത്തെ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, നമുക്ക് ആയിരിക്കുന്ന അവസ്ഥയെ അവലോകനം ചെയ്ത് ജീവിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഭാവി കൂടുതല്‍ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കുവാനാകും.</span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">``തന്റെ കഴിഞ്ഞകാലത്തെ വില കൊടുത്ത് തിരിച്ചുവാങ്ങുവാന്‍ കഴിയത്തക്കവിധം ധനികനായ ഒരു മനുഷ്യനും ലോകത്തിലില്ല'' എന്ന് ഓസ്കര് വൈല്‍ഡ് പറയുന്നു. ``നമ്മള് എത്രമാത്രം പിന്നോട്ട് തിരിഞ്ഞുനോക്കുന്നുവോ, അത്രയും കുറച്ചു മാത്രമേ മുന്പോട്ടുള്ള പ്രയാണം സാധ്യമാകൂ'' എന്ന് തോമസ് ജെഫേഴ്സനും, ``ആരോഗ്യവും സന്തോഷവും വിജയവും ജീവിതത്തെ സധൈര്യം നേരിടാനുള്ള കഴിവിനനുസരിച്ചായിരിക്കും. ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നതല്ല സംഭവിക്കുന്നതിനെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം'' എന്ന് ജോര്‍ജ് എലനും നമ്മെ ഓര്‍മിപ്പിക്കുന്നു.</span><br />
<br />
<span style="background-color: transparent; border: 0px; color: #ff6600; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><strong style="background-color: transparent; border: 0px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">വളര്‍ച്ച മുരടിപ്പിക്കുന്ന മനോഭാവങ്ങള്‍</span></strong></span><br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ജീവിതത്തില്‍ നിരാശയും അസ്വസ്ഥതയും ഏറുമ്പോള്‍, നമ്മള് ജീവിക്കുന്നത് കഴിഞ്ഞ കാലങ്ങളിലാണെന്ന് ഉറപ്പിക്കാം. ജീവിതത്തിന്റെ വളര്‍ച്ച മുരടിച്ചതായിട്ട് തോന്നുമ്പോള്‍ ഓര്‍ക്കുക, നമ്മള് കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളുടെ ചിറകിന്‍കീഴില്‍ ഒളിച്ചു കഴിയുകയാണ്. അവിടെ നമ്മുടെ വളര്‍ച്ച നിലയ്ക്കുകയും നമ്മള് മരിച്ചു തുടങ്ങുകയും ചെയ്യുന്നു. സഭാപ്രസംഗകന്‍ പറയുന്നു: ``കഴിഞ്ഞ കാലം ഇന്നത്തെക്കാള്‍ മെച്ചമായത് എങ്ങനെയെന്നു ചോദിക്കരുത്. ജ്ഞാനത്തില്‍നിന്ന് വരുന്നതല്ല ഈ ചോദ്യം'' <span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 10pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">(സഭാപ്രസ. 7:10).</span></span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">വര്‍ഷങ്ങളോളം തുറങ്കിലടയ്ക്കപ്പെട്ട ഒരു തടവുകാരന്റെ കഥ ചാള്‍സ് ഡിക്കന്‍സ് വിവരിക്കുന്നുണ്ട്. ശിക്ഷയുടെ കാലാവധി ക ഴിഞ്ഞ് പുറത്തുവന്നപ്പോള്‍ അയാള്‍ക്ക് സ്വതന്ത്രലോകവുമായി പൊരുത്തപ്പെടാനാകുന്നില്ല. കാറ്റും വെളിച്ചവുമുള്ള അന്തരീക്ഷം ഇ ഷ്ടപ്പെടാതെ, കഴിയുന്നതും വേഗം തന്റെ ഇരുട്ടിലേക്ക് തിരിച്ചുപോകാനാണ് അയാള്‍ ആഗ്രഹിച്ചത്. പഴയ ജീവിതം കൂടുതല്‍ സുരക്ഷിതമായി അയാള്‍ക്ക് തോന്നിയതാണ് ഇതിന് കാരണം. മനുഷ്യപ്രകൃതി പൊതുവേ മാറ്റങ്ങളെ ചെറുക്കുന്ന പ്രവണത കാണിക്കുന്നുണ്ട്. പലപ്പോഴും മാറ്റങ്ങളില്‍ നാം അസ്വസ്ഥരാകാറുണ്ട്. നല്ലതിനുവേണ്ടിയാണെങ്കില്‍പ്പോലും അത് സ്വീകരിക്കാന്‍ നാം മടിക്കുന്നു. ഈ മനോഭാവം നമ്മുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു.</span><br />
<br />
<strong style="background-color: transparent; border: 0px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ശുഭകരമായ പ്രതീക്ഷകള്‍</span></strong><br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഇന്നലകളെ ഓര്‍ത്ത് വിലപിച്ച് ഇന്നിന്റെ സന്തോഷം നശിപ്പിക്കുന്നവരാകരുത്. ``നിങ്ങളുടെ കഴിഞ്ഞ കാലത്തില്‍ മാറ്റം വരുത്തുവാന്‍ നിങ്ങള്‍ക്കാവില്ല. എന്നാല്‍, ഇന്നത്തെ ബുദ്ധി പൂര്‍വമായ പ്രവൃത്തികള്‍കൊണ്ട് നാളയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുവാന്‍ കഴിയും'' എന്ന ഡേവിഡ് മാക്നെല്ലിയുടെ വാക്കുകള്‍ ചിന്തിക്കുവാന്‍ ഏറെ വക നല്‍കുന്നതാണ്.</span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്ത ഒഴിവാക്കുക എന്നതാണ് ജീവിതത്തില്‍ സന്തോഷം അനുഭവിക്കാനുള്ള ആദ്യത്തെ നിയമം. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഇന്നലെകളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവന് ആസ്വാദ്യകരമായ ഒരു നാളെ ഉണ്ടാകുവാന്‍ സാധ്യതയില്ല.</span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഏറ്റവും നല്ലത് ചിന്തിക്കുക, ഏറ്റവും നല്ല ത് പ്രവര്‍ത്തിക്കുക, ഏറ്റവും നല്ലത് പ്രതീക്ഷിക്കുക, സ്വന്തം വിജയത്തിലെന്നപോലെ മറ്റുള്ളവരുടെ വിജയത്തിലും ആവേശം കൊള്ളുക. കഴിഞ്ഞകാലങ്ങളിലെ തെറ്റുകള്‍ ഓര്‍ത്ത് വിഷമിക്കാതെ ഭാവിയിലെ മഹത്തായ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക. ജീവിതത്തെക്കുറിച്ചുള്ള ശുഭകരമായ പ്രതീക്ഷകള്‍ നമ്മു ടെ മുഖമുദ്രയാവണം.</span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">``സഹായമാവശ്യപ്പെടുന്ന നല്ല കാര്യങ്ങള്‍ ക്കുവേണ്ടി, അകലെ കിടക്കുന്ന ഭാവിക്കുവേണ്ടി, സാധ്യമായ നന്മയ്ക്കുവേണ്ടി ജീവിക്കുകയാണ് എന്റെ ആദര്‍ശം''- ജോര്‍ജ് എന്‍. ബാങ്ക്സ്.</span></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-73965985620739937152013-07-11T13:40:00.002-07:002013-10-05T02:13:41.515-07:00ദേവാലയത്തിലെ കാണികള്‍'<div dir="ltr" style="text-align: left;" trbidi="on">
<div style="border: 0px; margin: 0px; outline: 0px; padding: 0px; text-align: center; vertical-align: baseline;">
<div style="text-align: justify;">
<br />
<div class="separator" style="clear: both; text-align: center;">
<span style="color: #274e13; font-family: AnjaliOldLipi;"><span style="line-height: 20px;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2ZQ9p9i21hrSRCc89vFZe62Z-NlGnHvW3o55HUt-zhSlLrp2y1WnEgUxw5WU2lKRVwOboJDKH60_PAvspMlFwWVNSQFgTdWaO2DHUayqr77OfY7oSRatCFT4jGIWRBFotUpf8wkFQqR8/s1600/Pope-John-Paul-II-Holy-Mass-Westminster-Cathedral-1982_large.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2ZQ9p9i21hrSRCc89vFZe62Z-NlGnHvW3o55HUt-zhSlLrp2y1WnEgUxw5WU2lKRVwOboJDKH60_PAvspMlFwWVNSQFgTdWaO2DHUayqr77OfY7oSRatCFT4jGIWRBFotUpf8wkFQqR8/s320/Pope-John-Paul-II-Holy-Mass-Westminster-Cathedral-1982_large.jpg" width="320" /></a></span></span></div>
<br />
<span style="color: #274e13; font-family: AnjaliOldLipi;"><span style="line-height: 20px;"><br /></span></span>
<span style="color: #274e13; font-family: AnjaliOldLipi;"><span style="line-height: 20px;">പെങ്ങള് സ്വപ്നയുടെ പാലക്കാട്ട് ഉള്ള വീടിലേക്ക് പോകുന്നതിനിടെ ഉള്ള ഇടത്താവളം കേരളത്തി ന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരായിരുന്നു. ഓണവും പൂരവുമാണ് അവിടെ ഏറ്റവും ആഘോഷപ്രദമായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അത് രണ്ടും വരുന്ന ദിനങ്ങളില്‍ തേക്കിന്‍കാട് മൈതാനത്ത് ആള്‍ക്കൂട്ടത്തിലൊരാളായി കാഴ്ചകള്‍ കണ്ട് നടക്കാന്‍ ഇഷ്ടമായിരുന്നു. കാണുന്നവയില്‍ മനസിലുടക്കുന്നവയുടെ അരികുചേര്‍ന്ന് കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. അല്പനേരത്തേക്കാണെങ്കിലും ഈ കാഴ്ചകള്‍ ന ല്കുന്ന ബാഹ്യമായ ആനന്ദം രസകരമായിരുന്നു. ഇതുപോലെ കണ്ണുകള്‍ക്കാനന്ദം പകരുന്ന, കാതുകള്‍ക്കിമ്പം തരുന്ന ധാരാളം കാര്യങ്ങള്‍ ദിനംപ്രതി കാണുന്നവരും കേള്‍ക്കുന്നവരുമാണ് നാം. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വിവിധങ്ങളായ കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അവിടെ എന്റെ പങ്ക് വെറുമൊരു വഴിപോക്കന്റേതു മാത്രമാണ് എന്നറിയാന്‍ സാധിക്കും. അതായത് കാഴ്ചയിലും കേള്‍വിയിലും എന്റെ ഭാഗഭാഗിത്വം പൊതുവേ ഇല്ല എന്നുള്ള സത്യം. ഏതു കാര്യമാണെങ്കിലും കാണാന്‍ വരുന്നവന് ചില ആഗ്രഹങ്ങളുണ്ട്. എന്റെ മുന്പിലെ കാഴ്ച മറയുമ്പോള്‍ തന്നെ അതിലെ കൗതുകം തീരുകയും ചെയ്യാം. അതില്‍ അപൂര്‍വം ചിലതെങ്കിലും വ്യക്തിജീവിതത്തിന് ഉപകരിക്കും.</span></span></div>
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">ഇതുപോലെ ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിലും പള്ളികളില്‍ എത്തിച്ചേരുന്ന ഭൂരിപക്ഷം വിശ്വാസികളും ഭകുര്‍ബാന കാണാന്‍' വരുന്നരാണ്. നയനാനന്ദം പകരുന്ന, കാതിനു കുളിര്മയേകുന്ന ചില നിമിഷങ്ങളായി വിശുദ്ധ കുര് ബാന മാറുമ്പോള്‍ അത്തരം ബാഹ്യ സംതൃപ്തിക്കായി മാത്രം ദേവാലയത്തില്‍ ഭവിശ്വാസികള്‍' എത്തിച്ചേരുമ്പോള്‍ എന്തോ പന്തികേടുള്ളതായി ഞാന്‍ മനസിലാക്കുന്നു. വിശുദ്ധ കുര്‍ബാനയും ഞാന്‍ കാണുന്ന നിരവധി കാര്യങ്ങളില്‍ ഒന്നായി മാറിപ്പോകുന്നുണ്ടോ എന്ന ആത്മവിശകലനം നല്ലതാണെന്ന് തോന്നുന്നു. കാണുന്നവയെക്കുറിച്ച് പലപ്പോഴും അഭിപ്രായം പറയാറുണ്ട്. ചിലപ്പോള്‍ ചര്‍ച്ചകള്‍പോലും രൂപപ്പെടാറുണ്ട്. നീ ഇന്ന് കുര്‍ബാന കണ്ടോ എന്നുള്ള കുശലാന്വേഷണങ്ങളും ഇന്നത്തെ കുര്‍ബാന അടിപൊളിയായിരുന്നു, നന്നായിരുന്നു, ഇന്നത്തെ കുര്‍ബാന ഒരു രസവുമില്ലായിരുന്നു, എന്തുമാത്രം തെറ്റാ ഇന്ന് അച്ചന് വരുത്തിയത്, എത്ര സമയമാ ഇന്ന് കൂടുതലെടുത്തത്. ഇങ്ങനെ വൈദികനെ കുറ്റപ്പെടുത്തുന്ന കുറെ പ്രതികരണങ്ങളും ചേരുമ്പോള്‍ എല്ലാം പൂര്‍ത്തിയായി.</span></div>
<br />
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">മുടങ്ങാതെ ഭകുര്‍ബാന ചൊല്ലുന്ന' പുരോഹിതരും മുടങ്ങാതെ കുര്‍ബാന കാണുന്ന വിശ്വാസികളും ഇന്ന് കൂടിവരുന്നില്ലേ എന്നൊരു സംശയം എനിക്കുണ്ട്. അതിന്റെ പ്രതിഫലനം വ്യക്തമാകുന്നത് വിശ്വാസജീവിതത്തിലാണ്. എന്തോ ചെയ്തുകൂട്ടി എന്ന് കരുതി രണ്ടുകൂട്ടരും തൃപ്തി അടയുന്നു. യഥാര്‍ത്ഥ വിശ്വാസി ഒരിക്കലും കാഴ്ച കണ്ട് നില്ക്കുന്ന ഒരാളല്ല എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. വിശ്വാസിക്ക് കാഴ്ചയ്ക്ക് അതീതമായ ഒരു തലമുണ്ട്. കാണുന്നു എന്നത് ശരിയാണ്. എന്നാല്‍ അതിലുപരിയായി വിശ്വാസി കാര്മികന് തന്നെയാണ്. ഈശോ കാര്‍മികനായി ബലിയര്‍പ്പിച്ചപ്പോള്‍ അതവന്റെ ആത്മാവും ജീവനും പകുത്തേകിയ, തന്റെ പ്രിയസ്നേഹിതര്‍ക്കായി തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ച നിമിഷമായിരുന്നു. അതേ തലം തന്നെയാണ് വിശ്വാസികള്‍ക്കുമുള്ളത്. ഞാനും ചേര്‍ന്നാണീ ബലിയര്‍പ്പണം നടത്തിയതെന്ന അവബോധം ഉള്ളില്‍ ഉണ്ടെങ്കില്‍ കാഴ്ച കണ്ട രീതിയിലുള്ള കമന്റുകളും ചര്‍ച്ചകളും നമ്മുടെ കൂടപ്പിറപ്പായി മാറില്ലായിരുന്നു.</span></div>
<br />
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">ഏറ്റവും നല്ല ഉത്തരം</span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi;"><span style="line-height: 20px;">ഒരിടത്ത് ഒരു വിശുദ്ധനായ പുരോഹിതനുണ്ടായിരുന്നു. അദ്ദേ ഹം ബലിയര്‍പ്പിക്കുമ്പോള്‍ ജനം സംസാരിക്കുകയോ അസ്വസ്ഥരായി ഇറങ്ങിപ്പോകുകയോ ചെയ്താലും ആ പുരോഹിതന് ഒന്നും പറയാറില്ലായിരുന്നു. ഒരിക്കല്‍ ചില നല്ല വിശ്വാസികള്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങ് ഒന്ന് പറയുകയാണെങ്കില്‍ വിശുദ്ധ കുര്‍ബാനമധ്യേ ജനം മോശമായി പെരുമാറുകയില്ലല്ലോ. അവര്‍ക്കുള്ള പുരോഹിതന്റെ മറുപടി ഇതായിരുന്നു: ഭഭഞാന്‍ ബലിയര്‍പ്പിക്കുമ്പോള്‍ മറ്റുള്ളവരുടെ ബഹളങ്ങള്‍ അറിയാറില്ല. പിന്നെ ഈ ദേവാലയത്തില്‍ വരുന്നവര്‍ ബലിയര്‍പ്പിക്കാനാണ് വരുന്നതെങ്കില്‍ അവര്‍ സംസാരിക്കുകയോ മറ്റുള്ളവര്‍ക്ക് അസ്വസ്ഥത പകരുകയോ ചെയ്യില്ല. എന്തിനാണ് ദേവാലയത്തിനകത്ത് കയറിയത് എന്നറിയാത്തവരെ തിരുത്താനുള്ള അവസരമല്ല എനിക്ക് വിശുദ്ധ കുര്‍ബാന.'' എത്ര നല്ല ഉത്തരം.</span></span></div>
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">ഈശോയുടെ അന്ത്യ അത്താഴത്തില്‍ എല്ലാ ശിഷ്യന്മാരും ഉണ്ടായിരുന്നു. പക്ഷേ, യൂദാസിന് ആ അത്താഴം കഴിയുന്നതുവരെ ഈശോയോടൊപ്പം ഇരിക്കാന്‍പോലും കഴിഞ്ഞില്ല. അത്ര യും തിരക്കുള്ള ഒരാളായിരുന്നവന്‍. അവന് ചെയ്തുതീര്ക്കാന് ഒരു വലിയ കാര്യമുണ്ടായിരുന്നു. ആ തിരക്കുപിടിച്ച നിമിഷങ്ങള്‍ എവിടെവരെ യൂദാസിനെ കൊണ്ടെത്തിച്ചു എന്ന് നമുക്കറിയാം. ഇതുപോലെ തിരക്കുപിടിച്ച് വിശുദ്ധ കുര്‍ബാനയ്ക്ക് വന്നിട്ട് പലവിധ കാര്യങ്ങള്‍ ഓര്‍ത്ത്, ഇതെങ്ങനെയെങ്കിലും ഒന്ന് തീര്‍ന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരൊക്കെ ദേവാലയപടികള്‍ കയറാതിരിക്കുന്നതല്ലേ ഉചിതം! ഞായറാഴ്ചയെന്ന ദിനം ചെയ്തു തീര്‍ക്കേണ്ട പല കാര്യങ്ങളില്‍ ഒന്നായി വിശുദ്ധ കുര് ബാന നമുക്ക് മാറിപ്പോകാം. പലര്‍ക്കും ആഴ്ചയില്‍ ആകെയുള്ള അവധി ദിനമാണ് ഞായറാഴ്ച. തിരക്കുകളുടെ ഇടയില്‍ ജീവിതം ഹോമിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന അന്നെങ്ങനെയെങ്കിലും കണ്ട് ആശ്വാസമടയണം എന്നു മാത്രമേയുള്ളൂ.</span></div>
<br />
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">ചില പള്ളികളില്‍ വിഭാഗീയതയുടെ ചിന്തകളുണ്ട്. രണ്ടോ അതിലധികമോ ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്ന ദേവാലയങ്ങളുണ്ട്. എന്തുകൊണ്ട് ഇത്തരം മുറിവുകള്‍ ഉണ്ടാകുന്നു? പലയിടങ്ങളിലും ഇന്നും ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നു. അതുപോലെ ഉണ്ടായ മുറിവുകള്‍ ഉണങ്ങാതെ ഇന്നും നോവിച്ചുകൊണ്ടിരിക്കുന്നു. ആഴമായി പരിശോധിച്ചാല്‍ കിട്ടുന്ന ഉത്തരം അവിടെ അവരാരും ഇന്നുവരെ ഭബലിയര്‍പ്പിച്ചിട്ടില്ലാ' എന്നാണ്. ക്രിസ്തുവിനോടൊപ്പം ബലിയര്പ്പിക്കുന്നവന് എങ്ങനെ സ്നേഹമില്ലാത്ത ജീവിതം നയിക്കാനാകും. വിഭാഗീയതയും അതിനനുബന്ധ പ്രതിസന്ധികളും ഉടലെടുക്കുന്നത് സ്നേഹരാഹിത്യത്തി ല്‍ നിന്നാണെന്ന് ഏവര്‍ക്കും അറിയാം. നീ ബലിയര്‍പ്പിക്കാനായി ദേവാലയത്തില്‍ വരുമ്പോള്‍ നിന്റെ സഹോദരന് നിന്നോടെന്തെങ്കിലും നീരസമുണ്ടെന്ന് അറിഞ്ഞാല്‍ നിന്റെ ബലിവസ്തു താഴെവച്ചിട്ട് പോയി അവനുമായി രമ്യതപ്പെട്ടതിനുശേഷം വന്ന് ബലിയര്‍പ്പിക്കുക എന്ന ക്രിസ്തുമൊഴികള്‍ എന്നും നമ്മുടെ കര്ണപുടങ്ങളില് മുഴങ്ങിയിരുന്നെങ്കില്‍, ഒരു വിശ്വാസക്കൂട്ടായ്മയിലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാകില്ലായിരുന്നു.</span></div>
<br />
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">കുര്‍ബാന കാണുക എന്നതില്‍നിന്നും ബലിയര്‍പ്പിക്കുക എ ന്ന തലത്തിലേക്ക് ഒരു വളര്‍ച്ച വളരെ പ്രധാനമായതാണ്. അമ്മ കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ തന്റെ ജീവരക്തംതന്നെയാണ് നല്‍കുന്നത്. കുഞ്ഞിനായിട്ടവള്‍ തന്നെ സമര്‍പ്പിക്കുകയാണ്. അതുപോലെ ബലിയര്‍പ്പണത്തില്‍ ഞാനും ഈശോയും ഒന്നാക്കപ്പെടുകയാണ്. ഞാന്‍ ചെയ്യേണ്ടതായ കുറെ കാര്യങ്ങള്‍ ഒന്നുചേര്‍ന്നിട്ടുണ്ടിവിടെ. അത് വിസ്മരിച്ച് കാഴ്ച കണ്ട് മടങ്ങുമ്പോള്‍ കുര്‍ബാനയ്ക്ക് മുന്‍പും ശേഷവും ഞാനൊരുപോലെയായിരിക്കും. കുര്‍ബാന കാണുന്ന ആള്‍ക്ക് എപ്പോഴാണോ സൗകര്യം കിട്ടുന്നത് അപ്പോള്‍ എത്തിയാല്‍ മതി. പത്തുമണിക്ക് തുടങ്ങുന്ന കുര്‍ബാനയ്ക്ക് പത്തരയ്ക്ക് വന്നാലും മതി, എന്നാല്‍ ബലിയര്‍പ്പിക്കുന്ന ആള്‍ക്ക് പത്തുമണിക്കുള്ള കുര്‍ബാനയ്ക്ക് പത്തു മിനിറ്റെങ്കിലും മുന്‍പ് എത്തണം. അവിടെ തിരുമുന്‍പിലിരുന്ന് പ്രാര്‍ത്ഥിച്ചൊരുങ്ങണം. എന്റെ ജീവിതത്തെ മുഴുവനായി തമ്പുരാന്റെ സന്നിധിയില്‍ സമര്‍പ്പിക്കുന്ന പുണ്യനിമിഷമാണീ ബലിയര്‍പ്പണം. എനിക്ക് എന്നെ പൂര്‍ണമായി അര്‍പ്പിക്കണമെങ്കില്‍ എന്നില്‍ നിറയേണ്ട ആത്മാര്‍ത്ഥതയും എന്നിലുയരേണ്ട തീ ക്ഷ്ണതയും എത്രയോ ഉന്നതമായിരിക്കണം. ആ അറിവും അതിനുള്ള ഒരുക്കവും എന്റെ ആത്മീയജീവിതത്തെ പടിപടിയായി മുന്‍പോട്ടു നയിക്കുകയും ചെയ്യും. ശ്രദ്ധിച്ചാല്‍ നമുക്കറിയാം ദേവാലയങ്ങളില്‍ പൊതുവെ വൈകി എത്തുന്നവര്‍ രോഗികളായവരോ ഏറെ ദൂരെനിന്നും വരുന്നവരോ വാഹനസൗകര്യമില്ലാത്തവരോ ഒന്നുമല്ല. ദേവാലയത്തിനടുത്തായി വീടുള്ളവരും സ്വന്തമായി വാഹനമുള്ളവരുമൊക്കെയാണ്.</span></div>
<br />
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">ബാഹ്യസമ്മര്‍ദ്ദങ്ങള്‍</span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjL8wWOMX8PIB9E-AIlzGirtOT4VZEMjFM5aSwiPOX3GQzAk3pk_WrGRpuJVDiQpXyiRVNcRWH61mgy4rKt8RI50xCrV0Xrc0sQNmQ_ysKg1vxtDNbd8TALU2zjBoPwQgRnbixIkPSAC2E/s1600/blessed-sacrament.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjL8wWOMX8PIB9E-AIlzGirtOT4VZEMjFM5aSwiPOX3GQzAk3pk_WrGRpuJVDiQpXyiRVNcRWH61mgy4rKt8RI50xCrV0Xrc0sQNmQ_ysKg1vxtDNbd8TALU2zjBoPwQgRnbixIkPSAC2E/s320/blessed-sacrament.jpg" width="193" /></a></div>
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi;"><span style="line-height: 20px;">ഞാന്‍ എന്തിനാണ് പള്ളിയില്‍ പോകുന്നത്...? ആധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ...? ഞാന്‍ ഇന്ന് പള്ളിയില്‍ പോയത് കുര്‍ബാന കാണാന്‍ എന്ന ഉത്തരമാണോ പറയാനുള്ളത്...? ഞാ യറാഴ്ച പള്ളിയില്‍ പോകുക എന്നത് വിശ്വാസിക്ക് ഒരു കടമയായി മാറിയതുകൊണ്ട്, അല്ലെങ്കില്‍ പറഞ്ഞു കുമ്പസാരിക്കേണ്ട പാപമായതുകൊണ്ട്, അതുമല്ലെങ്കില്‍ മറ്റുള്ളവരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ, അവരെന്തു പറയുമെന്നുള്ള ആകുലതയാലൊക്കെയാണോ ഞാന്‍ പള്ളിയില്‍ പോകുന്നത്. അത്ത രം യാത്രകള്‍ എന്നെ കാഴ്ചക്കാരനാക്കിയില്ലെങ്കിലാണ് അതിശയം. പലരും പള്ളിയില്‍ വരുന്നത് ബാഹ്യമായ പലവിധ സമ്മര്‍ദ്ദങ്ങളാലാണ്. സാധാരണ ഇഷ്ടമല്ലാത്ത ഒരു കാര്യത്തിനാണ് നിര്‍ബന്ധിക്കേണ്ടത്. വിശുദ്ധ കുര്‍ബാന പതിവായി കാണുന്ന ഒരാള്‍ക്ക് അത് മടുപ്പു പകരാം, വിരസമായി ട്ടു മാറാം. മടുപ്പും വിരസതയും തോന്നിക്കുന്ന ഒരു കാര്യത്തിനായി വീണ്ടും വീണ്ടും ഒരാളെ നിര്ബന്ധിക്കുമ്പോള് അത് മറ്റു നിവൃത്തിയില്ലാത്തതുകൊണ്ട് ചെയ്യുന്നതായിട്ടു മാറും. എന്നാല്‍ ബലിയര്‍പ്പണത്തിനായി ദേവാലയത്തിലേക്ക് പോകുന്ന വ്യക്തിക്ക് അവിടെ മടുപ്പിന്റെയോ വിരസതയുടെയോ അനുഭവമായിരിക്കില്ല. ആത്മീയമായ ഉണര്‍വിന്റെയും സന്തോഷത്തിന്റെയും തലമായിരിക്കുമത്.</span></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi;"><span style="line-height: 20px;">പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്; ബലിയര്‍പ്പണം പുരോഹിതര്‍ക്ക് മാത്രം സാധിക്കുന്ന ഒരു കര്‍മ്മമാണെന്ന്. അതുകൊണ്ട് ഈ ബലിയര്‍പ്പണം കാണാന്‍ ജനങ്ങള്‍ എത്തിച്ചേരുന്നു. ഈ ധാരണ ശരിയായതല്ല എന്ന് ഇനിയെങ്കിലും നമുക്ക് മനസിലാക്കാം.</span></span></div>
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">കുര്‍ബാന കാണാനും കേള്‍ക്കാനും നമ്മുടെ മുന്പില് നിരവധി സാധ്യതകള്‍ ഇന്ന് തുറന്നു കിടപ്പുണ്ട്. ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നമുക്ക് ഇഷ്ടമുള്ള കുര്‍ബാന കാണാം, കേള്‍ക്കാം. എന്നാല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ഞാന്‍ ദേവാലയത്തില്‍ പോകണം. അവിടെ എന്നെ സ്നേഹിക്കുന്നവരും എന്നെ ദ്രോഹിക്കുന്നവരുമായ എല്ലാവരുമുണ്ടാകും. രമ്യതയുടെയും ഒരുമയുടെയും മനസിലേക്ക് വളരാന്‍ ബലിയര്‍പ്പണം തുണയ്ക്കും. എന്നാല്‍ കുര്‍ബാന കാണല്‍ ഒരിക്കലും സഹായിക്കില്ല.</span></div>
<br />
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">ബലിയര്‍പ്പണം കഴിഞ്ഞ് ദേവാലയത്തിന് പുറത്തിറങ്ങുന്നത് ദേവാലയത്തിനകത്ത് കയറിയ വ്യക്തിയല്ല. നവീകരിക്കപ്പെട്ട, ദൈവം നല്കിയ വിശുദ്ധിയാല്‍ നിറഞ്ഞ വ്യക്തിയാണ്. ഞാന്‍ ആ ബലിപീഠത്തില്‍ അര്‍പ്പിച്ചത് എന്റെ ജീവിതം തന്നെയാണ്. എന്നിലെ പാപങ്ങള്‍, എന്നിലെ നീരസങ്ങള്‍, എന്നിലെ കുറവുകള്‍, അപരനെ സ്നേഹിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍... തുടങ്ങി നന്മയല്ലാത്ത അനേകം കാര്യങ്ങള്‍. എന്നാല്‍ അവന് എനിക്കേകുന്നതോ അനുസ്യൂതമൊഴുകുന്ന അവന്റെ സ്നേഹ വും വാത്സല്യവുമാണ്. അത് സ്വന്തമാക്കി കഴിയുമ്പോള്‍ ജീവിതത്തിന് രൂപാന്തരീകരണം സംഭവിക്കുന്നില്ലെങ്കില്‍ എനിക്കെന്തോ വലിയ ആധ്യാത്മിക അപചയം സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ ആരംഭിക്കേണ്ടിയിരിക്കുന്നു.</span></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ4BOYdwZs7YGQFUWQ3wSu1xX24etE70I4pQuLKUVj06otHAHjBtaObVfOvOkXj5jSZvJbgCoI7fSXyuOclEvGn9eOoZBxnjn7bFxnO_9JmVXYXikeuwlkO3gSl6W0MKwee0KIs_OsOaE/s1600/images+%25281%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ4BOYdwZs7YGQFUWQ3wSu1xX24etE70I4pQuLKUVj06otHAHjBtaObVfOvOkXj5jSZvJbgCoI7fSXyuOclEvGn9eOoZBxnjn7bFxnO_9JmVXYXikeuwlkO3gSl6W0MKwee0KIs_OsOaE/s1600/images+%25281%2529.jpg" /></a></div>
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">ചില തിരിച്ചറിവുകള്‍</span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi;"><span style="line-height: 20px;">ഇതുവരെ കുര്‍ബാന കണ്ട് തിരികെ ചെന്ന എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റമൊന്നും അനുഭവപ്പെട്ടു കാണില്ല. എന്നാല്‍, ബലിയര്‍പ്പണം കഴിഞ്ഞ് മടങ്ങി ചെല്ലുമ്പോള്‍ ജീവിതം ആകമാനം മാറിയ അനുഭവമായിരിക്കും. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കായി ദേവാലയത്തിലെത്തുന്ന ഒരു ചെറുപ്പക്കാരന് അവന്റെ അനുഭവം പറഞ്ഞു. ജോലി ചെയ്യാനായി എത്തിച്ചേര്‍ന്ന ഇടം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. പരസ്പരം ബഹുമാനിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്ത സഹപ്രവര്‍ത്തകര്‍. വിശുദ്ധ കുര്‍ബാനയിലൂടെ ലഭ്യമായ കൃപയിലൂടെ അവന് അവരോട് ഇടപെടാന്‍ തുടങ്ങി. ആദ്യമെല്ലാം അവന് അപഹാസ്യനായി മാറിയെങ്കിലും, സാവകാശം ആ സ്ഥാപനത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. അപവാദപ്രചാരണങ്ങളും കുറ്റം പറച്ചിലുകളും സ്നേഹാന്വേഷണത്തിലേക്ക് നീങ്ങി. അവിടെ ഒരാളുടെ ജോലി നേരത്തെ തീര്‍ന്നാല്‍ മറ്റേയാളെ സഹായിക്കാന്‍ മനസു കാണിക്കുന്ന അവസ്ഥയുണ്ടായി. ആരെങ്കിലും നല്ലതു ചെയ്താല്‍ അസൂയയോടെ കാണുന്നതിനു പകരം ആദരിക്കാന്‍ തുടങ്ങി. അതുവരെ ഉണ്ടായിരുന്നതിലും വളര്‍ച്ച ആ സ്ഥാപനത്തിന് നേടാനും കഴിഞ്ഞു. അവനിങ്ങനെ കൂട്ടിച്ചേര്‍ത്തു, ഞാന്‍ കുര്‍ബാന കണ്ടിരുന്ന നാളുകളില്‍ ഞാനും എന്റെ ജോലിയും എന്റെ ശമ്പളവും എന്റെ പ്രമോഷനുമായിരുന്നു ലക്ഷ്യം. എന്നാല്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ ഭാഗഭാഗിത്വം എന്താണെന്ന് ബോധ്യമായപ്പോള്‍ എനിക്ക് മാറാതിരിക്കാനായില്ല... ആ മാറ്റം ഞാന്‍ ചെന്നിടത്തും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഈ യാഥാര്‍ത്ഥ്യം ജോലിസ്ഥലത്തു മാത്രമല്ല, ജീവിതത്തിന്റെ ഏതു തലങ്ങളിലും സത്യമാക്കപ്പെടും എന്ന വിശ്വാസക്കാരനാണ് ഞാന്‍.</span></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8KihAGYpWzwkH2OS_vaKcVYbfyYs_V6hp3qJBOjYuFpsayBexrO8HBPGeMSCaFAzFg0HhnAtUY68pTvpsz833tsleKsqtzXxBv2Ide8_aEr9kxCrDKG2E4qxRNkPjM7HZs5dzKz1bdyE/s1600/294921_302821703138313_604220521_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8KihAGYpWzwkH2OS_vaKcVYbfyYs_V6hp3qJBOjYuFpsayBexrO8HBPGeMSCaFAzFg0HhnAtUY68pTvpsz833tsleKsqtzXxBv2Ide8_aEr9kxCrDKG2E4qxRNkPjM7HZs5dzKz1bdyE/s320/294921_302821703138313_604220521_n.jpg" width="320" /></a></div>
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">ഈശോ അപ്പം മുറിച്ച് വാഴ്ത്തി ഇതെന്റെ ശരീരമെന്നും വീഞ്ഞ് വാഴ്ത്തി ഇതെന്റെ രക്തമെന്നും പറഞ്ഞ് തന്റെ അരുമ ശിഷ്യര്‍ക്ക് നല്കുന്നതിനുമുന്പ് അവരാരും പ്രതീക്ഷിക്കാത്ത പാദംകഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. ഞാന്‍ വലിയവനല്ലെന്നും വലിയവനാകേണ്ടവന്‍ ഏറ്റവും ചെറുതാകണമെന്നും ഓര്‍മപ്പെടുത്തിയ പുണ്യകര്‍മം. സഭാജീവിതത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബത്തില്‍ സ്വയം ബലിയര്‍പ്പിച്ച ഈശോയുടെ മാതൃക പുലര്‍ത്താനായാല്‍ അവിടെ ആരും ചെറുതാകില്ല, വലിയവരാകുകയേ ചെയ്യൂ.</span></div>
<br />
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">കുര്‍ബാന കാണുക, കുര്‍ബാന ചൊല്ലുക എന്നീ പദങ്ങള്‍ ഞാനും ഏറെ ഉപയോഗിച്ചിട്ടുണ്ട്. അതിലെ പോരായ്മകള്‍ ഇന്ന് വ്യക്തമായി തിരിച്ചറിയുന്നു. നമ്മുടെ അധരങ്ങളില്‍ നിന്നും ആവര്‍ത്തിക്കപ്പെടുന്ന കുര്‍ബാന കാണുക, കുര്‍ബാന ചൊല്ലുക തുടങ്ങിയ പ്രയോഗങ്ങള്‍ ശരിയായ ഒരു ദിശാബോധമല്ല നല്‍കുക. അതിനു പകരമായി ബലിയര്‍പ്പണം എന്ന പദം അതിന്റെ ശരിയായ അര്‍ത്ഥം മനസിലാക്കി നമുക്ക് ഉപയോഗിച്ചു തുടങ്ങാം.</span></div>
<br />
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;">കൂട്ടിവായിക്കാന്‍</span></div>
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi; line-height: 20px;"><br /></span></div>
<br />
<div style="text-align: justify;">
<span style="color: #274e13; font-family: AnjaliOldLipi;"><span style="line-height: 20px;">കുര്‍ബാന ചൊല്ലിയ പുരോഹിതന്, കുര്‍ബാനയ്ക്കുശേഷം, പള്ളിയില്‍ വരാത്തതാരൊക്കെയാണെന്ന് പേരു വെളിപ്പെടുത്താതെ, എന്നാല്‍ ലക്ഷണസഹിതം വിളിച്ചു പറഞ്ഞു. കുര്‍ബാന കണ്ടവര്‍ അത് അവനാണെന്നും അവളാണെന്നും പരസ്പരം പറഞ്ഞു. എന്നാല്‍ ബലിയര്‍പ്പിച്ച പുരോഹിതനും ദൈവജനവും ഒരു ബലികൂടി ഒന്നുചേര്‍ന്ന് ഒരു മനസോടെ അര്‍പ്പിക്കാന്‍ കഴിഞ്ഞതിന് ദൈവത്തിന് നന്ദി പറഞ്ഞു.</span></span></div>
<div style="color: #083c85; font-family: Verdana, Geneva, Tahoma, sans-serif; font-size: 16px; line-height: 20px;">
<div style="text-align: justify;">
<br /></div>
</div>
</div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com1tag:blogger.com,1999:blog-3284533815827147829.post-18408660362291789732013-07-10T15:10:00.002-07:002013-07-10T15:26:22.929-07:00പ്രാര്‍ത്ഥിക്കണമെന്ന് എന്നോട് ആരും ആവശ്യപ്പെടുന്നില്ലല്ലോ എന്ന് എപ്പോഴെങ്കിലുംതോന്നിയിട്ടുണ്ടോ ?<div dir="ltr" style="text-align: left;" trbidi="on">
<div style="border: 0px; color: #083c85; font-family: Verdana, Geneva, Tahoma, sans-serif; font-size: 16px; line-height: 20px; margin-bottom: 0.5em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<br /></div>
<div style="border: 0px; color: #083c85; font-family: Verdana, Geneva, Tahoma, sans-serif; font-size: 16px; line-height: 20px; margin-bottom: 0.5em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<span style="background-color: transparent; border: 0px; color: green; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><strong style="background-color: transparent; border: 0px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><br /></span></strong></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvtLPm3cMdHfKeLBzU3F8qljptzQT8x-JJQjGqU5mfIq5FxQLR8IoYL3mEdNxGwvzYBy_7pluZ5C-igDA4OF6w-_RghNpmyaizsmaqRrBr6GQ1bk9qloEts6xI-_UnuH6ZzpvajtHq_zg/s1600/prayer_index.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="229" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvtLPm3cMdHfKeLBzU3F8qljptzQT8x-JJQjGqU5mfIq5FxQLR8IoYL3mEdNxGwvzYBy_7pluZ5C-igDA4OF6w-_RghNpmyaizsmaqRrBr6GQ1bk9qloEts6xI-_UnuH6ZzpvajtHq_zg/s320/prayer_index.jpg" width="320" /></a></div>
<div style="border: 0px; color: #083c85; font-family: Verdana, Geneva, Tahoma, sans-serif; font-size: 16px; line-height: 20px; margin-bottom: 0.5em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<span style="background-color: transparent; border: 0px; color: green; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><strong style="background-color: transparent; border: 0px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><br /></span></strong></span></div>
<div style="border: 0px; color: #083c85; font-family: Verdana, Geneva, Tahoma, sans-serif; font-size: 16px; line-height: 20px; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">പ്രാര്‍ത്ഥനയുടെ ശക്തി ദൈവത്തോളം വലുതാണ്. ഈ തിരിച്ചറിവ് ലഭിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലും പരാജിതരാകുകയില്ല. കുറച്ച് നാളുകള്‍ക്ക് മുന്‍പ് `ടൈം സ് ഓഫ് ഇന്ത്യ'യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. അമേരിക്കയിലുള്ള നിരീശ്വരവാദികളായ കുറച്ച് ബുദ്ധിജീവികള്‍ പ്രാര്‍ത്ഥനയ്ക്ക് എന്തെങ്കിലും ഫലമുണ്ടോയെന്നറിയാന്‍ പരീക്ഷണം നടത്തി. ഒരു ആശുപത്രിയിലെത്തി <span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 10pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">100</span>കിടപ്പുരോഗികളുടെ മേല്‍വിലാസവും രോഗവിവരങ്ങളും അവര്‍ ശേഖരിച്ചു. എന്നിട്ട് അവയില്‍ ഒന്നിടവിട്ടുള്ള മേല്‍വിലാസങ്ങള്‍ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുവാനായി നല്കി. ഈ പ്രാര് ത്ഥനാഗ്രൂപ്പിലെ അംഗങ്ങള്‍ ആശുപത്രിയുമായി യാ തൊരു ബന്ധവും സ്ഥാപിക്കാതിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഒരു മാസത്തെ പരീക്ഷണത്തിന് ശേഷം ആശുപത്രിയിലെത്തിയ നിരീശ്വരവാദികള്‍ അത്ഭുതപ്പെട്ടു. പ്രാര്‍ത്ഥിക്കാന്‍ മേല്‍വിലാസം നല്കിയ എല്ലാ രോഗികളും സുഖം പ്രാപിച്ച് ഭവനത്തിലേക്ക് മടങ്ങിയിരിക്കുന്നു! നിരീശ്വരവാദികളുടെ കൈവശമിരുന്ന മേല്‍വിലാസങ്ങളിലുള്ള രോഗികളില്‍ രണ്ടോ മൂന്നോ പേര് മാത്രമാണ് വീടുകളിലേക്ക് മടങ്ങിയത്. ഇത് അവര്‍ക്ക് ഒരു തിരിച്ചറിവ് നല്കി. ദൈവമുണ്ടോ എന്നറിയില്ല, പക്ഷേ, പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ട് എന്ന് അവര്‍ക്ക് മനസിലായി.</span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">അമേരിക്കയില്‍ വിജയകരമായ പ്രവചനങ്ങള്‍ നടത്തിയിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. ആദ്യമൊക്കെ അവര്‍ പ്രവചിക്കുന്ന ദുരന്തങ്ങള്‍ മുഴുവന്‍ സംഭവിക്കുമായിരുന്നു. എന്നാല്‍, പിന്നീട് പ്രവചനങ്ങള്‍ ഫലിക്കാതെയായി. കുറച്ച് നാളുകള്‍ കഴിഞ്ഞ് പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അവര്‍ നല്കിയ മറുപടിയിതാണ്. ``കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും ഞാന്‍ പ്രവചിക്കുന്നവ സത്യം തന്നെ. പക്ഷേ, എന്റെ പ്രവചനങ്ങള്‍ സത്യമാണെന്നറിഞ്ഞതോടുകൂടി അനേകര്‍ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അതുകൊണ്ട് പല ദുരിതങ്ങളും മാറിപ്പോയി. പ്രവചനങ്ങള്‍ നിറവേറാനുള്ളവയാണ്. അതിനെക്കാള്‍ ഉപരി പ്രാര്‍ത്ഥനയുടെ ശക്തിയിലാണ് ഞാനും വിശ്വസിക്കുന്നത്.''</span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">പ്രാര്‍ത്ഥനയ്ക്ക് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു, ``മുട്ടിന്മേല് നില്ക്കു ന്ന മിഷനറിയാണ്, പ്രാര്‍ത്ഥിക്കുന്ന വ്യക്തി.'' പല സുവിശേഷ മുന്നേറ്റങ്ങളുടെയും ശക്തി മുന്‍നിരയില്‍ നില്ക്കുന്ന പ്രഘോഷകരെക്കാള്‍ പിന്‍നിരയില്‍ നടക്കുന്ന ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ പ്രവൃത്തികളില്‍ സ്ഥായിയായ നല്ലഫലങ്ങള്‍ ദര്‍ശിക്കുവാന്‍ കൊതിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നാം പ്രാര്‍ത്ഥിക്കണം.</span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ജീവിതവിജയത്തിന് രണ്ടേ രണ്ടു നിയമങ്ങളെ ഉള്ളൂ. ആദ്യ ത്തെ നിയമം - പ്രാര്‍ത്ഥിക്കുക. രണ്ടാമത്തെ നിയമം - ആദ്യത്തെ നിയമം ഒരിക്കലും മറക്കാതിരിക്കുക. പ്രാര്‍ത്ഥിക്കേണ്ട ചില വ്യത്യസ്തമായ മേഖലകളെക്കുറിച്ച് കൂടി നമുക്ക് വിചിന്തനം നടത്താം. നമ്മുടെ സ്വഭാവത്തില്‍ ചില പോരായ്മകളൊക്കെയുണ്ടാകാം. മറ്റുള്ളവരില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന സ്വഭാവ സവിശേഷതകളില്‍നിന്ന് മോചനം നേടണമെന്നാഗ്രഹിക്കാത്തവരായി അധികമാരും ഉണ്ടാവില്ല. നമ്മുടെതന്നെ മാനസാന്തരത്തിനായി ദിവസവും ഓരോ `നന്മനിറഞ്ഞ മറിയമേ' എങ്കിലും ചൊല്ലുവാനായാല്‍ കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ നാം ഏറെ നന്മയുള്ളവരായി മാറുമെന്നതിന് സംശയമില്ല.</span><br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ ദൈവഹിതം മാത്രം നിറവേറുവാന്‍ നാം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ പാപം ഒഴിവാക്കുവാന്‍ നമുക്കെളുപ്പം സാധിക്കും. നമ്മോട് മറ്റുള്ളവര്‍ ചെ യ്യുന്ന അനീതിയും വഞ്ചനയും കുറയ്ക്കുവാനും കൂടുതല്‍ നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കും. നന്മചെയ്യുവാനുള്ള തീക്ഷ്ണത നമുക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണം. അങ്ങനെ പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആപത്തില്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി നമ്മില്‍ രൂപപ്പെടും. മാത്രമല്ല നമുക്ക് ഒരാവശ്യം വരുമ്പോള്‍ നന്മചെയ്യുന്നതില് തീക്ഷ്ണതയുള്ള അനേകരെ നമ്മുടെ ചുറ്റും കണ്ടെത്താന്‍ സാധിക്കും. നമ്മുടെ മക്കളോ മാതാപിതാക്കളോ സഹോദരങ്ങളോ ഒരു പ്രതിസന്ധിയില്‍ പെടുമ്പോള്‍ അവരെ സഹായിക്കുവാന്‍ സന്മനസുള്ള വ്യക്തികളെ ദൈവം ഒരുക്കുന്നതിനും ഇതിടയാക്കും. എളിമയുണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ നമുക്കും മറ്റുള്ളവര്‍ക്കും അഹങ്കാരമുള്ളതുകൊ ണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പം പരിഹരിക്കാന്‍ കഴിയും.</span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ചിലപ്പോള്‍ നാം പറഞ്ഞേക്കാം. `എനിക്ക് പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല. അതിനു ഞാനെന്തു ചെയ്യണം.' ഇതിന് ഒരു പ്രതിവിധിയേയുള്ളൂ. കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതിനുള്ള തീ ക്ഷ്ണതയും ശക്തിയും ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുക. സുവിശേഷപ്രഘോഷകരൊക്കെ രോഗശാന്തിപ്രാര്‍ത്ഥനയും മറ്റും നടത്തുമ്പോള്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുന്നത് നാം കാണാറില്ലേ? പക്ഷേ, ചെറിയ പ്രാര്‍ത്ഥനാസഹായംപോലും ആരും നമ്മോട് ചോദിക്കാത്തതില്‍ നാം ദുഃഖിതരാണോ? ഏതെങ്കിലും ഒരു വ്യക്തി നമ്മോട് പ്രാര്‍ത്ഥനാ സഹായം ചോദിച്ചാല്‍ ആത്മാര്‍ത്ഥമായി ആ വ്യക്തിയുടെ നിയോഗം സാധിച്ചുകിട്ടുവോളം പ്രാര്‍ത്ഥിക്കുക. ചെറിയ കാര്യങ്ങളോ വലിയ കാര്യങ്ങ ളോ എന്തുമാകട്ടെ അത്. വരും നാളുകളില്‍ അനേകര്‍ നമ്മുടെ പ്രാര്‍ത്ഥനയിലൂടെ അനുഗ്രഹിക്കപ്പെടുന്നത് കാണാന്‍ കഴിയും.</span><br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">``ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന് തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. ഫലമോ മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്തില്ല. വീണ്ടും അവന് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‍കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു'' <span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 10pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">(യാക്കോ. 4:17).</span> ജെസെബെല്‍ രാജ്ഞിയെ ഭയന്ന് ജീവനും കൊണ്ടോടിയപ്പോള്‍ ഏലിയാ നമ്മെപ്പോലെ കുറവുകളും പോരായ്മകളുമുള്ള ഒരു മനുഷ്യനായിരുന്നു. അതേസമയം ബാലിന്റെ നാനൂറ്റി അമ്പതോളം വരുന്ന പ്രവാചകര്‍ക്കെതിരെ ഒറ്റയ്ക്കുനിന്ന് തന്റെ ദൈ വത്തെ വിളിച്ചപ്പോഴും അദ്ദേഹം നമ്മെപ്പോലെ മനുഷ്യന് തന്നെയായിരുന്നു. ആഗ്നേയരഥങ്ങളും ആഗ്നേയാശ്വങ്ങളും അയച്ച് ദൈവം ഏലിയായെ സ്വര്‍ഗത്തിലേക്കെടുത്തപ്പോഴും ഏലിയാ നമ്മെപ്പോലെ ഒരു മനുഷ്യന് മാത്രമായിരുന്നു. സകലതി നുംവേണ്ടി അവന് പ്രാര്‍ത്ഥിച്ചു എന്നതാണ് ഏക വ്യത്യാസം. പ്രാര്‍ത്ഥിക്കുന്ന മനുഷ്യരായിത്തീരുന്നുവെങ്കില്‍ ഈ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. വിശുദ്ധ കുര്‍ബാനയോ ജപമാലയോ ഉച്ചത്തിലുള്ള സ്തുതിപ്പോ നിശബ്ദമായ ആരാധനയോ, എന്തുമാകട്ടെ പ്രാര്‍ത്ഥനയ്ക്ക് അതിന്റെ ശക്തിയുണ്ട്. ഏതുകാര്യത്തിലും അത് ഫലദായകവുമാണ്.</span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഒത്തിരി പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥനയ്ക്ക് അടിമകളായിപ്പോയ ആരെങ്കിലും നമ്മുടെ ഇടയിലുണ്ടോ? വര്‍ഷങ്ങളോളം ദിവസവും ജപമാല ചൊല്ലുന്ന വ്യക്തിയാണ് നാമെങ്കിലും അതു മുടങ്ങാതിരിക്കണമെങ്കില്‍ ബലപ്രയോഗം നടത്തണമെന്നല്ലാതെ, എളുപ്പത്തില്‍ അത് തുടര്‍ന്നുപോകുവാന്‍ നമുക്കാവില്ലല്ലോ? പ്രാര് ത്ഥനയും നന്മപ്രവൃത്തികളും സത്യസന്ധമാണെങ്കില്‍, അവ തുടര്‍ന്നുപോകുന്നതിനായി ബലപ്രയോഗം നടത്തേണ്ടിവരും എന്നകാര്യത്തില്‍ സംശയമില്ല. എന്തുകൊണ്ടാണ് സത്യസന്ധമായി പ്രാര്‍ത്ഥിക്കുന്നതിനും നന്മചെയ്യുന്നതിനും നാമൊരിക്കലും അടിമകളാകാത്തത് എന്നുള്ള ചിന്ത വളരെ പ്രസക്തമാണ്.</span><br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും കാര്യമെടുത്താല്‍, പ്രതിരോധിച്ച് നില്ക്കുവാനുള്ള ശക്തി നഷ്ടപ്പെടുമ്പോഴാണ് ഒരുവന് അടിമയാകുന്നത് എന്നു മനസിലാകും. പ്രാര്‍ത്ഥനയെ പ്രതിരോധിക്കുന്ന ശക്തി ഒരിക്കലും അവസാനിക്കുന്നില്ലാത്തതിനാല്‍ നാമാരും പ്രാര്‍ത്ഥനയ്ക്ക് അടിമകളാകാറില്ല. നന്മചെയ്ത് ചെയ്ത്, നന്മപ്രവൃത്തി ചെയ്യാതിരിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലെത്തിയവരെയും നാം കണ്ടുമുട്ടില്ല. പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ശത്രു പിശാചാണ്. അവ ന് ഒരിക്കലും ഉറങ്ങുന്നില്ല. പ്രാര്‍ത്ഥന എല്ലായ്പ്പോഴും ഒരു യുദ്ധമാണ്. ഈ ആത്മീയസത്യം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ പ്രാര്‍ത്ഥനാ ജീവിതത്തില്‍ പോരാടി വിജയം കണ്ടെത്താന്‍ സാ ധിക്കുകയുള്ളൂ.</span><br />
<br />
<span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">വിശുദ്ധ അമ്മത്രേസ്യ പ്രാര്‍ത്ഥനാജീവിതത്തിന്റെ അഭിവൃദ്ധിയെക്കുറിച്ച് പറയുന്നതിപ്രകാരമാണ്. ആദ്യമൊക്കെ കിണറ്റില്‍നിന്ന് വെള്ളം കോരി ചെടി നനച്ച് പൂക്കള്‍ക്കായി കാത്തിരിക്കുന്നതുപോലെ വിഷമകരമായിരിക്കും പ്രാര്‍ത്ഥന. അതില്‍ നിങ്ങള്‍ സ്ഥിരതയോടെ നില്ക്കുന്നുവെങ്കില് മോട്ടര്‍ ഉപയോഗിച്ച് ടാങ്കില്‍ വെള്ളം എത്തിച്ചതിനുശേഷം പൈപ്പ് ഉപയോഗിച്ച് ചെടി നനയ്ക്കുന്നതുപോലെ അത് എളുപ്പമുള്ളതായിത്തീരും. അതിലും നിങ്ങള്‍ സ്ഥിരതയോടെ നില്ക്കുന്നുവെങ്കില് അവസാന ഘട്ടത്തില്‍ മഴപെയ്ത് ചെടികള്‍ നനയുന്നതുപോലെ പ്രാര്‍ത്ഥന വളരെ സരളമായിത്തീരും. ഒത്തിരി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് പ്രാര്‍ത്ഥന എളുപ്പം വഴങ്ങുന്നതായിത്തീരുമെങ്കി ലും അതിനായി നാം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ടെന്ന വസ്തുതയില്‍ മാറ്റമില്ല.</span><br />
<br />
<span style="background-color: transparent; border: 0px; color: green; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><strong style="background-color: transparent; border: 0px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">പ്രാര്‍ത്ഥന</span></strong></span><br />
<em style="background-color: transparent; border: 0px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><span style="background-color: transparent; background-position: initial initial; background-repeat: initial initial; border: 0px; color: green; font-size: 14pt; margin: 0px; outline: 0px; padding: 0px; vertical-align: baseline;">കര്‍ത്താവേ, എന്നെ പ്രാര്‍ത്ഥനയുടെ മനുഷ്യനാക്കിത്തീര്‍ക്കണമേ. എന്റെ ജീവിതത്തിലെ സകല കാര്യങ്ങളെയും പ്രാര്‍ത്ഥനയോടെ സമീപിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കൂടുതല്‍ പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണ് കൂടുതല്‍ ശക്തിയിലേക്കും അഭിഷേകത്തിലേക്കും കടന്നുവരുന്നതിനുള്ള ഏകവഴി എന്ന് എന്നെ ബോധ്യപ്പെടുത്തണമേ. നാഥാ, പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളര്‍ന്നിരിക്കാതെ, പ്രാര്‍ത്ഥനയാകുന്ന ആയുധമെടുത്ത് അവയെ നേരിടുവാനുള്ള ജ്ഞാനം ഞങ്ങള്‍ക്ക് നല്കിയാലും. ആമ്മേന്‍</span></em></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com1tag:blogger.com,1999:blog-3284533815827147829.post-48398304680227954552013-06-09T08:49:00.000-07:002013-06-09T09:04:08.460-07:00അനുഗ്രഹമാകുന്നവര്‍<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<span style="color: magenta;">ആര്‍ക്കുവേണ്ടി ഒരു ജനമം മുഴുവന്‍ ജീവിച്ചോ അവരെക്കുറിച്ചുള്ള ഓര്‍മകളാണ് വൃദ്ധമാതാപിതാക്കളുടെ മസ്തിഷ്കം നിറയെ. അവശേഷിപ്പുകളായമക്കള്‍ മാതാപിതാക്കളെ അവരുടെ ജീവിതത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയുമ്പോള്‍ തിരുശേഷിപ്പുകളായ മക്കള്‍ മാതാപിതാക്കളെ ജീവിതത്തിന്റെ സൗഭാഗ്യത്തിലേക്ക് ആനയിക്കും.</span></blockquote>
<br />
<br />
'<span style="background-color: white; color: #222222; font-family: Meera; line-height: 22px;">'Empty Nest'</span>' എന്ന മനഃശാസ്ത്ര ചിന്താശകലം ഏറെ പ്രസിദ്ധമാണ്. ജീവജാലങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ കൊത്തിപ്പിരിക്കുന്നത് അവയ്ക്ക് ചിന്താശക്തി ഇല്ലാത്തതിനാലാണ്. എന്നാല്‍ മനുഷ്യന് വാര്‍ധക്യത്തിലും ചിന്താശക്തിയുള്ളവരാണ്. അതുകൊണ്ട് സ്വയം കൊത്തിപ്പിരിഞ്ഞ് പറന്നകലുന്ന മക്കളെക്കുറിച്ചുള്ള പൂര്‍വകാല ഓര്‍മകള്‍ അവരുടെ ചിന്താശക്തിയില്‍ ധാരാളമുണ്ട്. ആര്‍ക്കുവേണ്ടി ഒരു ജന്മം മുഴുവന്‍ ജീവിച്ചോ അവരെക്കുറിച്ചുള്ള ഓര്‍മകളാണ് വൃദ്ധമാതാപിതാക്കളുടെ മസ്തിഷ്കം നിറയെ.<br />
<br />
വാര്‍ധക്യം തഴയപ്പെടുന്ന, ഒരു നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. ''അമ്മേ അഭയം തന്ന നിങ്ങള്‍ അനുഗ്രീതര്. നിങ്ങള്‍ക്കും ഭാരമാകാതിരിക്കുവാന്‍ ഉടയവന് തന്ന ഈ ജീവന് എത്രയും വേഗം തിരിച്ചെടുത്താല്‍ മതിയായിരുന്നു.'' കണ്‍കോണുകളില്‍ ഊറിവന്ന കണ്ണുനീര് മുത്തുകള്‍ വിരല്‍ തുമ്പുകൊണ്ട് തുടച്ചുമാറ്റിയ ബാലകൃഷ്ണന് മാസ്റ്ററുടെ നെടുവീര്‍പ്പുകള്‍.<br />
ഏതാനും നാളുകള്‍ക്ക് മുമ്പ് വൃദ്ധമന്ദിരത്തില്‍ കാണാനിടയായ ഒരു വൃദ്ധപിതാവിന്റെ ദീനരോദനമാണത്. പേരുകേട്ട സ്കൂളിലെ ഹെഡ്മാസ്റ്റര്, ആറുമക്കളുടെ പിതാവ്, വര്‍ഷങ്ങള്‍ വിദ്യ പകര്‍ന്നു കൊടുത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഗുരുഭൂതന്, അരനൂറ്റാണ്ടുകാലം ഒരു കുടുംബത്തിന് ഐശ്വര്യം പകര്‍ന്നുകൊടുത്ത കുടുംബനാഥന്. തുണയും സഖിയും ആയിരുന്നവള്‍ പറന്നകന്നപ്പോള്‍ ഏകനായി. നിസഹായതയുടെ മുമ്പില്‍ ആ ഹതഭാഗ്യന് തുറന്നു കിട്ടിയത് സിസ്റ്റേഴ്സ് നടത്തുന്ന വൃദ്ധമന്ദിരം. ഇന്ന് ആര്‍ക്കും വേണ്ട, എല്ലാവര്ക്കും ഭാരം.<br />
ഇന്ന് പല വീടുകളിലും വല്യപ്പനും വല്യമ്മയ്ക്കും ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നു. മാതാപിതാക്കളോടുള്ള ബാധ്യത നിര്‍വഹിക്കാത്തവര്‍ക്ക് വന്നു ഭവിക്കുന്ന വിപത്ത് വിശുദ്ധ ഗ്രന്ഥത്തിന്റെ ഏടുകളില്‍ വ്യക്തമാക്കുന്നുണ്ട്. <span style="color: magenta;">''പിതാവിനെ ബഹുമാനിക്കുന്നവന് തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. ദാസന് എന്നപോലെ അവന് മാതാപിതാക്കന്മാരെ സേവിക്കും. പിതാവിനെ വാക്കിലും പ്രവൃത്തിയിലും ബഹുമാനിച്ച് അവന്റെ അനുഗ്രഹത്തിന് പാത്രമാവുക. പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനത്തെ ബലവത്താക്കും. അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും. മഹത്വം കാംക്ഷിച്ച് പിതാവിനെ അപമാനിക്കരുത്. പിതാവിന്റെ അപമാനം ആര്‍ക്കും ബഹുമതിയല്ല. പിതാവിനെ ബഹുമാനിക്കുന്നവന് മഹത്വം ആര്‍ജ്ജിക്കുന്നു. അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിയ്ക്കിരയാകും. മകനേ, പിതാവിനെ വാര്‍ധക്യത്തില്‍ സഹായിക്കുക. മരിക്കുന്നതുവരെ അവന് ദുഃഖമുണ്ടാക്കരുത്. അവന് അറിവ് കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുക. നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്. പിതാവിനോട് കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല. പാപങ്ങളുടെ കടം വീട്ടുന്നതിന് അത് ഉപകരിക്കും. കഷ്ടതയുടെ ദിനത്തില്‍ അത് നിനക്ക് കാരുണ്യത്തിനായി ഭവിക്കും'' (പ്രഭാഷകന്‍ 3:319).</span><br />
<br />
വാസ്തവത്തില്‍ വാര്‍ധക്യം അനുഗ്രഹദായകമാണ്. അവര്‍ക്കും അവര്‍ വസിക്കുന്ന ഭവനങ്ങള്‍ക്കും. പക്ഷേ ആ തിരിച്ചറിവ് കൈപ്പറ്റുമ്പോഴേക്കും അനുഗ്രഹം മനുഷ്യന് കൈമോശം വന്നിരിക്കും. വൃദ്ധമാതാപിതാക്കള്‍ ഭവനത്തിന്റെ അലങ്കാരമാണ്. അവര്‍ കിടക്കുന്ന കട്ടിലിനും ഇരിക്കുന്ന കസേരയ്ക്കും ധരിക്കുന്ന വസ്ത്രത്തിനും കുഴമ്പിന്റെ മണവും അധ്വാനത്തിന്റെ ചൂരും ഉണ്ടെങ്കിലും അവര്‍ ജീവിക്കുന്ന ഭവനം സ്നേഹത്തിന്റെ രൂപഭാവങ്ങള്‍ വിളിച്ചോതുന്നു. ഒരിക്കല്‍ ബലിഷ്ഠമായ അവരുടെ കരങ്ങള്‍ പ്രകൃതിയുടെ താളമേളങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനനിരതമായത് മക്കള്‍ക്ക് വേണ്ടിയായിരുന്നു. നാം അവരെക്കാള്‍ വലിയവരായി തീരണമെന്ന് സ്വാര്‍ത്ഥരഹിതരായ അവര്‍ മനസാ മോഹിച്ചിരുന്നു. ആ മോഹമാണ് ഇന്ന് നമുക്ക് ലഭിച്ച നേട്ടങ്ങള്‍.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFaoNHhVVZJYHbRspQVR96OOmlvtCmUupqK20VCX2VdOEaXjsMCkHhyphenhyphene2dCYLhXbInxFiGESWo8y8m2G5ySklt-zaJJrMHjqSNlyW5CRaTJe7kroKfbeGUl7qSHKX31sPJRR4hgOHLRAU/s1600/article-1077003-0216AEAE000005DC-479_233x423.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFaoNHhVVZJYHbRspQVR96OOmlvtCmUupqK20VCX2VdOEaXjsMCkHhyphenhyphene2dCYLhXbInxFiGESWo8y8m2G5ySklt-zaJJrMHjqSNlyW5CRaTJe7kroKfbeGUl7qSHKX31sPJRR4hgOHLRAU/s320/article-1077003-0216AEAE000005DC-479_233x423.jpg" width="176" /></a></div>
<br />
എന്നാല്‍ പ്രായം കൂടുന്തോറും മനുഷ്യരില്‍ ചില പരിണാമങ്ങള്‍ സംഭവിച്ചുതുടങ്ങും എന്ന് ഓര്‍ത്തിരിക്കേണ്ടതുണ്ട്. ജരാനരകള്‍ ബാധിക്കുംപോലെതന്നെ ജീവിതത്തില്‍ ഉണ്ടായിരുന്ന വര്‍ണങ്ങള്‍ക്ക് നിറം കുറയും. കണ്ണിന്റെയും കാതിന്റെയും പ്രവര്‍ത്തനം നിലച്ചുകൊണ്ടിരിക്കുന്നുവെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങും. താനാഗ്രഹിക്കുന്നിടത്ത് കാലുറയ്ക്കുന്നില്ല. താന്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നതെല്ലാം മറവിയുടെ മറവില്‍ പതിയിരിക്കുന്നു. കൈകാലുകളുടെ ചലനശേഷി കുറയുന്നു. ശരീരം മുഴുവന്‍ ബലമില്ലായ്മ. സന്ധിബന്ധങ്ങളില്‍ എന്തെന്നില്ലാത്ത വേദന. അവിടവിടെ പിരിമുറുക്കങ്ങള്‍. ഭക്ഷണം കഴിക്കാന്‍ താല്പര്യമോ വിശപ്പോ അനുഭവപ്പെടാറില്ല. ചിലപ്പോള്‍ കഴിച്ച കാര്യംതന്നെ മറക്കുന്നു. പരാതിയും പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്കനുഭവപ്പെടുന്ന നാണക്കേട് നാം സ്വയം മറക്കേണ്ടിയിരിക്കുന്നു. പറഞ്ഞതുതന്നെ വീണ്ടും പലയാവര്‍ത്തി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നാം അക്ഷമരാവരുത്. മറിച്ച് ആദ്യം കേള്ക്കുന്നവരെപോലെ ആകാംക്ഷയോടെ ശ്രദ്ധിക്കണം. ശാരീരികസ്ഥിതി ഇപ്രകാരം ശോചനീയമാവുമ്പോള് മാനസിക അവസ്ഥ ഇതില്‍നിന്നൊട്ടും വിഭിന്നമല്ല.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSUh5DUudV-Y9C5cQYckizPYodv8yXo1JOc2DxNCxu1SJPxYCIsA2EDVyEcopBtdRPB_dKTcStzPEKvgi23EDzYPK60-rtoANcDbTGr8og4IhMR_zqT93mZpPhMgPsT5uUOYHUPozertw/s1600/hqdefault.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSUh5DUudV-Y9C5cQYckizPYodv8yXo1JOc2DxNCxu1SJPxYCIsA2EDVyEcopBtdRPB_dKTcStzPEKvgi23EDzYPK60-rtoANcDbTGr8og4IhMR_zqT93mZpPhMgPsT5uUOYHUPozertw/s320/hqdefault.jpg" width="320" /></a></div>
<br />
ഒരുപാട് സംസാരിച്ചും വിശേഷങ്ങള്‍ കൈമാറിയും ജീവിച്ച പഴയ കാലങ്ങള്‍ കടന്നുപോകുന്നതോടെ മാനസികമായി സമനില കൈവരിക്കുന്നതില്‍ കോട്ടം ഭവിക്കുന്നു. ഉറ്റ സുഹൃത്തുക്കളുടെ എണ്ണം കുറയുന്നു. ശബ്ദമുഖരിതമായിരുന്ന അന്തരീക്ഷം ശബ്ദമില്ലായ്മയുടെ ലോകത്തേക്ക് വഴുതിവീഴുന്നു. സമകാലികരുടെ മരണ അറിയിപ്പുകള് തീരാദുഃഖവും ഭയവും ജനിപ്പിക്കുന്നു. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ അലട്ടി തുടങ്ങുമ്പോള്‍ ജീവിതത്തിന്റെ ഊര്‍ജ്ജസ്വലതയും പ്രസരിപ്പും നഷ്ടമാകുന്നു.<br />
<br />
ഏറെ പ്രതിസന്ധികളെ തന്മയത്വത്തോടും ഉന്മേഷത്തോടുംകൂടി അതിജീവിച്ച വ്യക്തിത്വങ്ങള്‍; ഉണര്‍വും ഉത്സാഹവുംകൊണ്ട് കരുത്താര്‍ജ്ജിച്ച കര്‍മമണ്ഡലങ്ങള്‍; സര്‍വതിനെയും കീഴടക്കി ഈ ഭൂമിയില്‍ നിറഞ്ഞുനിന്ന കാലഘട്ടം. കാലഋതുക്കള്‍ പ്രപഞ്ചത്തിന് മാറ്റം വരുത്തി കടന്നുപോകുമ്പോള്‍ മനുഷ്യന്റെ സ്വപ്നങ്ങളുടെ നിറവും മങ്ങിത്തുടങ്ങുന്നു.<br />
നല്ല പ്രായത്തില്‍ ജീവിതാനുഭവങ്ങള്‍ സമ്മാനിച്ച കെടുതികളോടും വിപത്തുകളോടും പടപൊരുതി ഒന്നിച്ചു നിന്നവര്‍, ദുഃഖവും ദുരിതവും പട്ടിണിയും അധ്വാനവും എല്ലാം ഒന്നിച്ച് പങ്കിട്ടനുഭവിച്ചവര്. പക്ഷേ വിധി ഇണയില്‍ ഒന്നിനെയും തട്ടിയെടുത്ത് പറന്നകന്നാല്‍ വന്നു ഭവിക്കുന്ന കടുത്ത ഏകാന്തത അവനെ നിരാശതയിലേക്ക് നയിക്കും. ഭര്‍ത്താവ് മരിച്ച ഭാര്യയെക്കാള്‍ ഭാര്യ മരിച്ച ഭര്‍ത്താവിന്റെ ഏകാന്തത മാനസികമായ ഒരു മരവിപ്പ് തന്നെ. ഒരു ഗ്ലാസ് വെള്ളം കിട്ടണമെങ്കില്‍ മരുമക്കളെ ആശ്രയിക്കേണ്ട അവസ്ഥ. ഏറെ ക്ലേശകരമായ ഈ ബുദ്ധിമുട്ടുകള്‍ മനസിലാക്കി അവരെ സഹായിക്കേണ്ടവര്‍ കുടുംബത്തിലുള്ള നാം ഓരോരുത്തരുമാണ്.<br />
<br />
പ്രായമായവരുമൊത്ത് ഒന്നിച്ച് ജീവിക്കുന്ന നമുക്ക് ജീവിതത്തില്‍ ചില നല്ല ചിന്തകളും അടിയുറച്ച വിശ്വാസങ്ങളും പാകത വന്ന അറിവുകളും ഉണ്ടായിരിക്കണം. പക്വതയാര്‍ന്ന അവരുടെ ഉപദേശങ്ങളും സത്ചിന്തകളും നമ്മുടെ ഭവനത്തിനൊരു അലങ്കാരം എന്നതില്‍ സംശയം വേണ്ട. ശരീരത്തിന്റെ വടിവും ആകാരഭംഗിയും നഷ്ടപ്പെട്ടെങ്കിലും ചുക്കിച്ചുളിഞ്ഞ മുഖവും വിറയ്ക്കുന്ന കൈകാലുകളും പുതിയ തലമുറയെ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് പഠിപ്പിക്കുന്നു. മനം മടുക്കാത്ത അവരുടെ പ്രാര്‍ത്ഥനയും നിരന്തര ദൈവസ്തുതിപ്പും പ്രത്യാശയുടെയും പരലോകജീവിതത്തിന്റെ മുന്നാസ്വാദനത്തെയുംകുറിച്ച് പഠിപ്പിച്ചുതരുന്നു. കര്‍ത്തവ്യനിര്‍വഹണത്തില്‍ പൂര്‍ണ വിശ്വസ്തത പുലര്‍ത്തിയ മനുഷ്യര്‍ ജീവിതസായാഹ്നത്തില്‍ സംതൃപ്തരാണെന്ന് അവര്‍ ജീവിതംകൊണ്ട് വ്യക്തമാക്കുന്നു. അനുഭവിച്ച് തീര്‍ത്ത യാതനകള്‍ക്കും ദുരിതങ്ങള്‍ക്കും പ്രതിഫലം നല്കുന്ന നല്ല ദൈവം വെറുംകൈയോടെ വിടുന്നവനല്ലെന്ന് അവരുടെ വിശ്വാസജീവിതം വിളിച്ചോതുന്നു. മെല്ലെ മിടിക്കുന്ന അവരുടെ ഹൃദയസ്പന്ദനങ്ങള്‍ക്ക് ഏറെ വിലയുണ്ട്. ആശുപത്രികളിലായാലും വീടുകളിലായാലും പ്രായമായവര്‍ക്ക് ശുശ്രൂഷ നിഷേധിക്കരുത്. ഒരു നിമിഷംകൂടി അവര്‍ ജീവിച്ചാല്‍ നമ്മുടെ ഭവനത്തിനൊരു അനുഗ്രഹമാണ്. നേരെമറിച്ച് നിസഹായരായ അവരെ നാം കൈവെടിയുവാന്‍ മുതിര്‍ന്നാലും അവര്‍ നമ്മെ ശപിക്കില്ല. പ്രത്യുത അവരുടെ ഹൃദയവ്യഥയുടെ ബഹിര്‍സ്പുരണമായ കണ്ണുനീര്തുള്ളികള് വന്നു പതിക്കുന്ന ഭവനം ശാപം സ്വന്തമാക്കും.പിച്ചവച്ച് നടക്കുന്ന കുഞ്ഞിപ്പൈതങ്ങളും മോണകാട്ടി ചിരിക്കുന്ന വയോജനങ്ങളും തമ്മില്‍ വലിപ്പവ്യത്യാസം മാത്രം. മാനസികമായി ഒരേ നിലയില്‍ വര്ത്തിക്കുന്നവര്. മറ്റുള്ളവരെ ആശ്രയിക്കാതെ മുന്നോട്ടു നീങ്ങാന്‍ കഴിയാത്തവര്‍.<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBO3b7m36daoERFzei-9e0MEx2akbGbvkauTxvHCZ9nD6pNVbLIH9QmC0D1NgTjZZfAd8r2kKNaPIZpi0B0O3OkxDJY5wfNyhaEnkYaDHSVVxfLY3jyI2-Z3-t0nRZ75Rj7MkYchTfRZM/s1600/How-When-Children-cared-for-my-grandfather-and-grandmother-300x178.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBO3b7m36daoERFzei-9e0MEx2akbGbvkauTxvHCZ9nD6pNVbLIH9QmC0D1NgTjZZfAd8r2kKNaPIZpi0B0O3OkxDJY5wfNyhaEnkYaDHSVVxfLY3jyI2-Z3-t0nRZ75Rj7MkYchTfRZM/s1600/How-When-Children-cared-for-my-grandfather-and-grandmother-300x178.jpg" /></a></div>
<br />
നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ മടിയില്‍ കളിച്ച് ചിരിച്ച് വളരണം. പഴങ്കഥകളും കൊച്ചുപുരാണങ്ങളും വിശുദ്ധാത്മാക്കളെക്കുറിച്ചുള്ള ചരിത്രസത്യങ്ങളും അവരുടെ അധരങ്ങളില്‍നിന്ന് കേട്ട് കേട്ടവര്‍ ഉറങ്ങണം.<br />
<br />
ചുരുക്കത്തില്‍ വേലിയേറ്റവും വേലിയിറക്കവും പോലെ യാഥാര്‍ത്ഥ്യമായ ഒരു പ്രതിഭാസമാണ് മാതൃത്വവും പിതൃത്വവും മക്കളിലേക്ക് പകരുന്ന ജീവന്റെ തുടിപ്പും സൗന്ദര്യവും. ഉദാത്തീകരിച്ച സൗന്ദര്യഭാവങ്ങള്‍ ശുഷ്ക്കീഭവിച്ച് തന്റെതന്നെ അസ്തിത്വം മക്കള്‍ക്ക് പകരുന്ന മാതാപിതാക്കളെ വാര്‍ധക്യത്തില്‍ സ്വീകരിക്കാന്‍ മക്കള്‍ക്ക് സാധിക്കാതെ വരുമ്പോള്‍ വൃദ്ധമന്ദിരങ്ങള്‍ ഉണ്ടാകുന്നു. അതുകൊണ്ട് പ്രായമായവരെ ശല്യമായി കരുതുകയോ അനാഥത്വത്തിലേക്ക് പറഞ്ഞയയ്ക്കുകയോ അരുത്. പ്രായമായ ഈ വന്ദ്യമാതാപിതാക്കളോട് കാണിക്കേണ്ട പരിഗണനകള്‍, സ്നേഹബഹുമാനങ്ങള്, കടമകള്‍ ഇവ അതിന്റെ പരിപൂര്‍ത്തിയില്‍ നിര്‍വഹിക്കാം. മാതാപിതാക്കള്‍ എന്ന വിലപിടിപ്പുള്ള തിരുശേഷിപ്പുകള്‍ പൂജ്യതയോടെ സൂക്ഷിക്കുന്ന ആ പുണ്യസ്ഥലത്തെ നമുക്ക് ഭവനം എന്ന് വിളിക്കാം. അവിടെ വൃദ്ധമാതാപിതാക്കന്മാരുടെ താരാട്ടുപാട്ടും നെടുനിശ്വാസങ്ങളും പിഞ്ചോമനകളുടെ ചിരിയും കരച്ചിലും കളിയും പിണക്കവും ഉത്തരവാദിത്വപ്പെട്ടവരുടെ ശാസനയും ശിക്ഷണവും കര്‍മനിരതരുടെ പരിഭവങ്ങളും യുവതീയുവാക്കളുടെ പരിദേവനങ്ങളും ഒന്നിച്ചുള്ള പ്രാര്‍ത്ഥനയും ഒക്കെ ഉണ്ടാവാം. സര്‍വതും സമന്വയിപ്പിച്ച ആ കൊച്ചു സ്വര്‍ഗത്തെ നമുക്ക് വിളിക്കാം എന്റെ ഭവനം .<br />
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com1tag:blogger.com,1999:blog-3284533815827147829.post-68838481424109885642013-03-14T00:34:00.000-07:002013-03-14T00:48:08.288-07:00ഹബേമൂസ് പാപ്പാം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxr2K4YNrdFJ-LRw0BlGFyo3EUp-woEwNoECfeqHceoW-7Mzi52jM6WO_rRXr7rw6CEYSwPxugd1vieURMp0fCXs5GzsB_UW8B5bySNzDIm1NYk2tTbrxudsaXuV49AImV2NAA4HJWIYk/s1600/67325_354400984666314_672948681_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="384" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxr2K4YNrdFJ-LRw0BlGFyo3EUp-woEwNoECfeqHceoW-7Mzi52jM6WO_rRXr7rw6CEYSwPxugd1vieURMp0fCXs5GzsB_UW8B5bySNzDIm1NYk2tTbrxudsaXuV49AImV2NAA4HJWIYk/s640/67325_354400984666314_672948681_n.jpg" width="640" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: left;">
</div>
<div class="separator" style="clear: both;">
ഹബേമൂസ് പാപ്പാം (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു). അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ ഹോര്‍ഗെ മാരിയോ ബെര്‍ഗോളിയോ ആണ് കത്തോലിക്കാ സഭയുടെ 266-ാമത്തെ മാര്‍പാപ്പ. അദ്ദേഹം ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചു. </div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായ ഇദ്ദേഹത്തിന്റെ കുടുംബം ഇറ്റലിയില്‍ നിന്നു അര്‍ജന്റീനയില്‍ കുടിയേറിയതാണ്. 76 വയസുള്ള ഇദ്ദേഹം ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയുമാണ്. സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയെ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം സായാഹ്നത്തിലാണു തെരഞ്ഞെടുത്തത്. രാത്രി റോമന്‍ സമയം 7.10നു തെരഞ്ഞെടുപ്പു വിവരമറിയിച്ച് സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക അന്തരീക്ഷത്തിലേക്കുയര്‍ന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കായ്ക്കു മുന്നിലെ ചത്വരത്തില്‍ തടിച്ചു കൂടിയ വിശ്വാസി സഹസ്രങ്ങള്‍ ആവേശപൂര്‍വം ആഹ്ലാദാരവം മുഴക്കി. അപ്പോഴേക്കും വത്തിക്കാനിലെയും റോമാനഗരത്തിലെയും ദേവാലയ മണികള്‍ മുഴങ്ങി.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhatSrb635RItjYeLK1MYVqtV7O3cfT3syhAotHJkkxI4IanSW74mP_fLAlfhFSpaIZKk1fX5EimR0AX_mvKt7pmUxQ9_IO2ocGmha5CJ0T4aalOldH-913aQZl5g21gkGFATVcVpAoNLA/s1600/487655_284357735028103_770857637_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="432" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhatSrb635RItjYeLK1MYVqtV7O3cfT3syhAotHJkkxI4IanSW74mP_fLAlfhFSpaIZKk1fX5EimR0AX_mvKt7pmUxQ9_IO2ocGmha5CJ0T4aalOldH-913aQZl5g21gkGFATVcVpAoNLA/s640/487655_284357735028103_770857637_n.jpg" width="640" /></a></div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
എങ്ങും ആഹ്ലാദം നിറഞ്ഞു. പകല്‍ പലവട്ടം ചെയ്ത മഴ അപ്പോഴേക്കു തോര്‍ന്നു. അരമണിക്കൂര്‍ കൂടി കഴിഞ്ഞാണു കര്‍ദിനാള്‍ സംഘത്തിന്റെ ഡീക്കന്‍ ഷോണ്‍ ലൂയി തോറാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ വന്ന് പുതിയ പാപ്പായുടെ പേരു വെളിപ്പെടുത്തിയത്. മിനിറ്റുകള്‍ക്കകം പുതിയ പാപ്പാ ആ ബാല്‍ക്കണിയിലെത്തി നഗരത്തിനും ലോകത്തിനുമായുള്ള (ഉര്‍ബി എത്ത് ഓര്‍ബി) ആശീര്‍വാദം നല്കുമ്പോള് വിശുദ്ധ പത്രോസിന്റെ ചത്വരം വികാരാവേശത്തില്‍ നിറഞ്ഞു. വീവാ ഇല് പാപ്പ വിളികളാല്‍ അന്തരീക്ഷം നിറഞ്ഞു. പകല്‍ തന്നെ പതിനയ്യായിരത്തിലേറെപ്പേര്‍ ഉണ്ടായിരുന്ന ചത്വരം അപ്പോഴേക്കു ലക്ഷത്തിലേറെപ്പേരെത്തിയിരുന്നു. </div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ബെര്‍ഗോളിയോ ആദ്യം കണ്ണീരിന്റെ മുറിയില്‍ പ്രവേശിച്ചു വെളുത്ത സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞു ബസിലിക്കയില്‍ പോയി പ്രാര്‍ഥിച്ചു. തിരിച്ചു കര്‍ദിനാള്‍ സംഘത്തിന്റെ പകലെത്തിയിട്ടാണു വിശ്വാസികള്‍ക്കു ദര്‍ശനം നല്‍കിയത്.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
മാര്‍പാപ്പ ബാല്‍ക്കണിയില്‍ എത്തുന്നതിനു മുമ്പേ സ്വിസ്ഗാര്‍ഡുകള്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ അണിനിരന്നു. വര്ണശമ്പളമായ പതിവു യൂണിഫോമിനു പകരം നീല മേല്‍ക്കുപ്പായം ധരിച്ചാണ് അവര്‍ എത്തിയത്.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
<b><u><span style="color: blue;">പാവങ്ങളോടു പക്ഷം, വിശ്വാസത്തില്‍ കാര്‍ക്കശ്യം</span></u></b> </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjLy5rUpEYjb-lBQb-yGJftvtfVmuM-iqa121WTbZbARXvyGFH-v7jsaevFh7DIjA0Pw8IRWZpTQHSYbL2PLkaxfhGc4CEOm5PXf-P1L8yb0iDf8bqt8wvoB5bhSQVaSiVNlAHx_Y_MKI/s1600/71935_2933565673586_1394327509_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="420" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjLy5rUpEYjb-lBQb-yGJftvtfVmuM-iqa121WTbZbARXvyGFH-v7jsaevFh7DIjA0Pw8IRWZpTQHSYbL2PLkaxfhGc4CEOm5PXf-P1L8yb0iDf8bqt8wvoB5bhSQVaSiVNlAHx_Y_MKI/s640/71935_2933565673586_1394327509_n.jpg" width="640" /></a></div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
രണ്ടാം തവണ ബര്ഗോളിയോയിലേക്ക് സഭ എത്തി. 2005-ല്‍ മാര്‍പാപ്പായെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ ജോസഫ് റാറ്റ്സിംഗറുടെ പിന്നില്‍ പിന്തുണ ലഭിച്ച ആളായിരുന്നു ഈശോ സഭക്കാരനായ അര്‍ജന്റീനിയന്‍ കര്‍ദിനാള്‍ ബര്‍ഗോളിയോ. ഇത്തവണ ബനഡിക്ട് പതിനാറാമന്റെ സ്ഥാനത്യാഗത്തെത്തുടര്ന്നു കര്‍ദിനാള്‍ തിരുസംഘം സഭാനൗകയെ നയിക്കാന്‍ തെരഞ്ഞെടുത്തത് ബര്‍ഗോളിയോയെ.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
ഇറ്റലിയിലെ ടൂറിനിലാണ് ബര്‍ഗോളിയോയുടെ കുടുംബവേരുകള്‍. ഇറ്റലിയില്‍നിന്നു കുടിയേറിയ റെയില്‍വേ തൊഴിലാളിയുടെ മകനായി 1936-ല്‍ ബുവേനോസ് ആരീസിലാണ് ബര്‍ഗോളിയോയുടെ ജനനം. നാലു സഹോദരീ സഹോദരന്മാരുണ്ട്. രസതന്ത്രജ്ഞനാകണമെന്ന് ആഗ്രഹിച്ചെങ്കിലും 22-ാം വയസില്‍ ഈശോസഭയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു. വൈദികനായശേഷം സാഹിത്യം, മനശാസ്ത്രം, തത്വശാസ്ത്രം എന്നിവയുടെ അധ്യാപകനായിരുന്നു. 1973 മുതല്‍ 79 വരെ അര്‍ജന്റീനയിലെ ജെസ്വീറ്റ് പ്രൊവിന്‍ഷ്യളായിരുന്നു. 1980-ല്‍ സെമിനാരി റെക്ടറായി. </div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
പട്ടാളസര്വാധിപത്യത്തിന്റെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന അര്‍ജന്റീനയില്‍ വിമോചനദൈവശാസ്ത്രം അതിന്റെ തീവ്രവേഷം അണിയുന്ന അവസരമായിരുന്നു അത്. ഈശോസഭയിലെ വൈദികര്‍ ആ തീവ്രനിലപാടിലേക്കു നീങ്ങിയപ്പോള്‍ ഇഗ്നേഷ്യന്‍ ആത്മീയതയുടെ പരമ്പരാഗത മൂല്യങ്ങളിലേക്കു മടങ്ങാന്‍ ആഹ്വാനംചെയ്ത പ്രൊവിന്ഷ്യളാണ് അദ്ദേഹം. </div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
വിമോചനദൈവശാസ്ത്രത്തിന്റെ തീവ്രനിലപാടുകളോടുള്ള എതിര്‍പ്പ് സാമൂഹിക നിലപാടുകളില്‍ ബര്‍ഗോളിയോയെ യാഥാസ്ഥിതികനാക്കിയില്ല. സാമൂഹ്യനീതിക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവപങ്കാളിയായിരുന്നു. എന്നാല്‍ സജീവരാഷ്ട്രീയത്തിലേക്കും വിപ്ലവപാതയിലേക്കുമുള്ള തീവ്രനിലപാടുകളെ അദ്ദേഹം എതിര്‍ത്തു. </div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
1992-ലാണ് ബുവേനോസ് ആരീസിന്റെ സഹായമെത്രാനായി അദ്ദേഹം നിയമിതനായത്. മെത്രാപ്പോലീത്ത, കര്‍ദിനാള്‍, കറാച്ചിനോ 1998-ല്‍ അന്തരിച്ചപ്പോള്‍ ബര്‍ഗോളിയോ ആ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2001-ല്‍ കര്‍ദിനാള്‍സ്ഥാനം ലഭിച്ചു. ഇശോസഭയിലെ വിശുദ്ധനായ റോബര്‍ട്ട് ബെല്ലാര്‍മിനോയുടെ നാമത്തിലുള്ള ദേവാലയമാണ് അദ്ദേഹത്തിനു സ്ഥാനികദേവാലയമായി ലഭിച്ചത്. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDk-KSZq14dGWeY0xN7Inudd2NbHvXvxf3p8UYpXDqmu-Y6Hwk17AvxPAAQLrrFCQOXarcl_vdRREkFGLwCmQ3EnVyOZR2TtacPgBLSH0FteaJsXtuboykCGyYrVezq-mdX6xw1w6fRqI/s1600/581907_2933561793489_510494745_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDk-KSZq14dGWeY0xN7Inudd2NbHvXvxf3p8UYpXDqmu-Y6Hwk17AvxPAAQLrrFCQOXarcl_vdRREkFGLwCmQ3EnVyOZR2TtacPgBLSH0FteaJsXtuboykCGyYrVezq-mdX6xw1w6fRqI/s640/581907_2933561793489_510494745_n.jpg" width="640" /></a></div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
ആഗോളവത്കരണത്തിന്റെ വിപത്തുകളെയും സമ്പത്തിന്റെ അസന്തുലിതമായ വിഭജനത്തിലുള്ള അപായങ്ങളെയും സംബന്ധിച്ചു വളരെ ശക്തമായി പ്രതികരിച്ചുപോന്ന ആളാണ് കര്‍ദിനാള്‍ ബര്‍ഗോളിയോ. അതേസമയം ലൈംഗികധാര്മികതയുടെ വിഷയത്തില്‍ സഭയുടെ പ്രഖ്യാപിത നിലപാടുകളോട് നൂറു ശതമാനം വിധേയത്വം പുലര്‍ത്തുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്റേത്. </div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
1994-ല്‍ ബുവേനോ ആരീസില്‍ യഹൂദരുടെ ഒരു സംഘടനാ ആസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ അവരോടു സഹഭാവം പ്രകടിപ്പിക്കുകയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു യഹൂദരുടെ ആദരവ് അദ്ദേഹം നേടിയെടുത്തു. ജര്‍മനിയില്‍ ദൈവശാസ്ത്രവും തത്വശാസ്ത്രവും പഠിച്ച ബര്‍ഗോളിയോ കമ്യൂണിയോണെ ഇ ലിബറേസിയോണെ എന്ന ആഗോള കൂട്ടായ്മയുടെ സജീവാംഗവുമായിരുന്നു. 2001-ലെ ബിഷപ്സ് സിനഡിന്റെ രണ്ടാം പകുതിയില്‍ ചെയര്മാന് സ്ഥാനം വഹിച്ചത് ബര്‍ഗോളിയോയാണ്. </div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
റോമന്‍ കൂരിയായില്‍ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. വൈദികര്‍ക്കായുള്ള തിരുസംഘം, കൂദാശകള്‍ക്കും ദൈവാരാധനയ്ക്കുമായുള്ള തിരുസംഘം, സന്യസ്തര്‍ക്കായുള്ള തിരുസംഘം എന്നിവയില്‍ അംഗമായിരുന്നു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8YCE8FPGAv6Wp8JipCQMK8z8ZCfMDYKH10ZT58qO7McZovrEvzquFkRdSeHT0yDrn5BlsNofyT62tuPzAtEKoTFwZAMeFUuxqi_4z0UmBiwtgyJRD3TVvk1Dfq_HPhSS6YXo3k-uOKnQ/s1600/537475_2933561993494_794571568_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8YCE8FPGAv6Wp8JipCQMK8z8ZCfMDYKH10ZT58qO7McZovrEvzquFkRdSeHT0yDrn5BlsNofyT62tuPzAtEKoTFwZAMeFUuxqi_4z0UmBiwtgyJRD3TVvk1Dfq_HPhSS6YXo3k-uOKnQ/s320/537475_2933561993494_794571568_n.jpg" width="213" /></a></div>
<div class="separator" style="clear: both;">
ലളിതജീവിതവും വിശ്വാസപരമായ യാഥാസ്ഥിതികത്വവും സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയും ബര്‍ഗോളിയോയുടെ മുഖമുദ്രയാണ്. മെത്രാപ്പോലീത്ത എന്ന നിലയില്‍ ഡ്രൈവര്സഹിതം ലഭിച്ച ആഡംബര കാര്‍ ഉപേക്ഷിച്ച് ബസിലും ട്രെയിനിലും യാത്ര ചെയ്തിരുന്ന ആളാണ് അദ്ദേഹം. വിക്ടര്‍ യൂഗോയുടെ പാവങ്ങളിലെ മെത്രാനെപ്പോലെ മെത്രാസനമന്ദിരം ഉപേക്ഷിച്ച് ഒരു ചെറിയ ഫ്ളാറ്റില്‍ തങ്ങാനും അദ്ദേഹം മടിച്ചില്ല.കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തനിക്ക് അനുവദിക്കപ്പെട്ട ഔദ്യാഗിക മണിമേട ഒഴിവാക്കി ഒരു കൊച്ചു വീട്ടിലേക്ക് താമസംമാറ്റിയ ആ വൈദികന് അര്‍ജന്റീനക്കാര്‍ക്ക് ശരിക്കും അദ്ഭുതമായിരുന്നു. ബസില്‍ യാത്രചെയ്യുന്ന, കുശിനിക്കാരെ ഒഴിവാക്കി സ്വന്തമായി ഭക്ഷണം പാചകംചെയ്യുന്ന ഒരു സാധാരണക്കാരില്‍ സാധാരണക്കാരന്. പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് മരിയോ ബെര്‍ഗോലിയോ അക്ഷരാര്‍ഥത്തില്‍ പാവങ്ങളുടെ ഇടയനാണ്.</div>
<div class="separator" style="clear: both;">
2001ല്‍ കര്‍ദിനാളായി തന്നെ തെരഞ്ഞെടുക്കുന്നതുകാണാന്‍ അര്‍ജന്റീനയിലെ ബ്വേനസ് എയ്റിസില്‍നിന്ന് റോമിലേക്ക് വരാനിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം സ്നേഹപൂര്‍വം വിലക്കുകയായിരുന്നു. പണം അങ്ങനെ ദുര്‍വ്യയം ചെയ്യാനുള്ളതല്ലെന്നും ഈ പണം പാവങ്ങള്‍ക്കായി വിനിയോഗിക്കണമെന്നുമായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്.</div>
<div class="separator" style="clear: both;">
അര്‍ജന്റീനയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബെര്‍ഗോലിയോ എന്നും പാവങ്ങളുടെ പക്ഷത്തുള്ള വൈദികനായിരുന്നു. മുമ്പ് രാജ്യത്ത് ഭക്ഷ്യക്ഷാമവും കടുത്ത ദാരിദ്ര്യവും ഉണ്ടായപ്പോള്‍ അദ്ദേഹം ഭരണകര്‍ത്താക്കളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.</div>
<div class="separator" style="clear: both;">
കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലാറ്റിനമേരിക്കയില്‍നിന്ന് മാര്‍പാപ്പ വരുന്നത്. ബ്വേനസ് എയ്റിസില്‍ ഇറ്റാലിയന്‍ റെയില്‍വേ ജീവനക്കാരന്റെ അഞ്ചുമക്കളില്‍ ഒരാളായിട്ടാണ് 1936 ഡിസംബര്‍ 17ന്് ജോര്‍ജ് മരിയോ ബെര്‍ഗോലിയോ ജനിച്ചത്. ബാല്യം കഷ്ടതകളിലൂടെയാണ് കടന്നുപോയത്. ചെറുപ്പത്തിലുണ്ടായ അസുഖം ശ്വാസകോശത്തിന്റെ ഒരു ഭാഗംപോലും നഷ്ടമാക്കുന്നരീതിയില്‍ മാരകമായിരുന്നു. വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അധ്യാപകനായും അദ്ദേഹം ജോലിചെയ്തിരുന്നു.</div>
<div class="separator" style="clear: both;">
വില്ലാ ഡിവോട്ടോയിലെ സെമിനാരി പഠനത്തിനുശേഷം സൊസൈറ്റി ഓഫ് ജീസസ് സഭയില്‍ 1958 മാര്‍ച്ച് 11 ന് ചേര്‍ന്നു. ഇതിനിടയില്‍ തത്ത്വശാസ്ത്രത്തില്‍ ബിരുദം. സാഹിത്യം, മന$ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചു. 1969 ല്‍ വൈദികനായി. ഇദ്ദേഹത്തിന്റെ നേതൃപാടവം അംഗീകരിച്ച സഭ 197379 വരെ സഭയുടെ അര്‍ജന്റീനിയന്‍ പ്രൊവിന്‍ഷ്യാളായി നിയമിച്ചു. 1980 ല്‍ സാന്‍ മിഗേല്‍ റെക്ടറായി പ്രവര്‍ത്തിച്ചു. 1986 വരെ തുടര്‍ന്നു. പിന്നീട് ജര്‍മനിയില്‍ നിന്ന് ഡോക്ടറേറ്റ്. തിരിച്ചുവന്ന് കൊര്‍ദോവയില്‍ ആത്മീയ ഡയറക്ടറായി.</div>
<div class="separator" style="clear: both;">
1992 ജൂണ്‍ 27 മുതല്‍ സഹായ മെത്രാനായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് കര്‍ദിനാളായി ഇദ്ദേഹത്തെ ഉയര്‍ത്തിയത്. സാമൂഹിക സേവനത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഒരു വൈദികനെ തെരഞ്ഞെടുത്തതോടെ കത്തോലിക്കാ സഭയുടെ പുതിയ മുഖമാണ് പുറത്തുവരുന്നതെന്ന് വിമര്‍ശകര്‍ക്കുപോലും സമ്മതിക്കേണ്ടിവരുന്നു. വൈദിക വൃത്തിയില്‍ തുടര്‍ന്ന അന്നുമുതല്‍ പിന്തുടരുന്ന മൂല്യങ്ങളും, പാവങ്ങള്‍ക്കുവേണ്ടിയുള്ള നിലക്കാത്ത പോരാട്ടങ്ങളും മാര്‍പാപ്പാ പദവിയില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തിന് തുടരാന്‍ കഴിഞ്ഞാല്‍ ലോകത്തിന്റെ മുഖം കൂടുതല്‍ സുന്ദരമാവുമെന്നാണ് വിശ്വാസികള്‍ കരുതുന്നത്.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
<span style="color: blue;"><b><u>പോണ്ടിഫ്</u></b></span></div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
</div>
<div class="separator" style="clear: both;">
വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ ഉടമയായ മാര്‍പാപ്പയെ പോണ്ടിഫ് എന്നാണ് ഇംഗ്ലീഷില്‍ വിശേഷിപ്പിക്കുക. 'പോണ്ടിഫിക്സ്' എന്ന ലത്തീന്‍ പദത്തിനോടാണ് ഇതിനു അടുപ്പം. അക്ഷരാര്‍ഥത്തില്‍ പറഞ്ഞാല്‍ പാലം പണിയുന്നയാള്‍. ദൈവത്തിനും ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കുമിടയില്‍ പാലം പണിയാനുള്ള വിശുദ്ധ ദൗത്യമാണു ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പ ഏറ്റെടുത്തിരിക്കുന്നത്.</div>
<div class="separator" style="clear: both;">
ഫ്രാന്‍സിസ് എന്നു പേരു സ്വീകരിച്ചതു പോലും കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോയുടെ വിശ്വാസത്തിന്റെ ദിശാസൂചിക കൂടിയാണ്. നൂറ്റിയിരുപതു കോടി കത്തോലിക്കരുടെ പരമാചാര്യ പദത്തിലേക്കു ഉയര്ത്തപ്പെടുമ്പോള്, ക്രിസ്തുവിന്റെ രണ്ടാം ജീവിതം നയിച്ച ഫ്രാന്‍സിസ് പുണ്യവാളന്റെ നാമം സ്വീകരിക്കുന്നതു സഭയെ സഹനസമരത്തിലേക്കു പരിവര്‍ത്തിപ്പിക്കാനുള്ള ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നതെന്നു നിശ്ചയമായും പറയാം.</div>
<div class="separator" style="clear: both;">
രണ്ടായിരം വര്ഷത്തിനപ്പുറത്തേക്കു നീളുന്ന സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ അസീസിയിലെ ഫ്രാന്‍സിസിന്റെ നാമം സ്വീകരിക്കുന്നത്.</div>
<div class="separator" style="clear: both;">
മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന കര്‍ദിനാള്‍ പുതുതായി സ്വീകരിക്കുന്ന പേര് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ദാര്‍ഢ്യവും പാരമ്പര്യവും കൂടി കണക്കിലെടുത്തു കൊണ്ടാണ്.</div>
<div class="separator" style="clear: both;">
പട്ടിണിപ്പാവങ്ങളോടും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരോടുമുള്ള സഹാനുഭൂതി കൈമുതലാക്കിയ നിയുക്ത പാപ്പാ പൊതുവേ മിതവാദിയായാണു വാഴ്ത്തപ്പെടുന്നത്.</div>
<div class="separator" style="clear: both;">
എന്നാല്‍ സഭാ കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്ന കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ ലളിത ജീവിതത്തിന്റെ ഉടമ കൂടിയാണ്.</div>
<div class="separator" style="clear: both;">
സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ താല്പര്യപ്പെടാതെ ബ്യൂണസ് ഐറിസിലെ സാധാരണക്കാരനോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ബസില്‍ യാത്ര ചെയ്യുന്ന, കര്‍ദിനാളായി ഉയര്ത്തപ്പെട്ടപ്പോള് ആഘോഷത്തിനായി റോമിലേക്കു വരാതെ അതിനു ചെലവാകുന്ന പണം പാവങ്ങള്‍ക്കു നല്കാന് ഉദ്ബോധിപ്പിച്ച, കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ ഫ്രാന്‍സിസ് അസീസിയുടെ പേരു സ്വീകരിച്ചതില്‍ അത്ഭുതപ്പെടാനില്ല. സാമൂഹിക പ്രശ്നങ്ങളില്‍ ഉദാരനിലപാടു സ്വീകരിക്കുമ്പോഴും െ്രെകസ്തവ മൂല്യങ്ങളില്‍ യാഥാസ്ഥിതികനും സഭാ വിശ്വാസത്തില്‍ വിട്ടുവീഴ്ചയില്ലാത്തവനുമായാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്.</div>
<div class="separator" style="clear: both;">
പാവങ്ങളുടെ കര്‍ദിനാളെന്നു പൊതുവെ വാഴ്ത്തപ്പെടുമ്പോഴും അദ്ദേഹത്തിന്റെ സാമൂഹികരാഷ്ട്രീയ നിലപാടുകള്‍ക്കെതിരായ വിമര്‍ശനവും കുറവല്ല. അര്‍ജന്റീനയിലെ പട്ടാള ഭരണകൂടത്തോടു പുലര്‍ത്തിവന്ന മൃദുസമീപനം പരക്കെ വിമര്‍ശന വിധേയമായിരുന്നു.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-EH7zaPZLlkazA1zR9qcFfaWab9IK0nvnW1tBlEYcnpOIuN0OSsjVuqptHU3OuRwFWeRU4RWL7i8N-mkRfzUR18xJqnzI437qbdW1tTWIkushb_64npLotebQyNwqM92zGZixp3yGtkc/s1600/581907_2933561793489_510494745_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-EH7zaPZLlkazA1zR9qcFfaWab9IK0nvnW1tBlEYcnpOIuN0OSsjVuqptHU3OuRwFWeRU4RWL7i8N-mkRfzUR18xJqnzI437qbdW1tTWIkushb_64npLotebQyNwqM92zGZixp3yGtkc/s400/581907_2933561793489_510494745_n.jpg" width="400" /></a></div>
<div>
<br /></div>
<br />
<br />
<div>
<h1 style="background-color: white; font-family: Meera; margin: 0px; outline: 0px; padding: 0px;">
<span style="color: blue; font-size: small;"><u>എട്ടു വര്‍ഷത്തിനുശേഷം ഒന്നാമനായ രണ്ടാമന്</u></span></h1>
</div>
<div>
<br /></div>
<br />
<br />
പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോയെ ഇങ്ങനെ വിശേഷിപ്പിക്കാം: എട്ടു വര്‍ഷം മുമ്പത്തെ രണ്ടാമന് ഇക്കുറി ഒന്നാമന്.<br />
2005 ല്‍ ബെനഡിക്ട് രണ്ടാമന് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് റാറ്റ്സിങറിന് അന്നത്തെ കോണ്‍ക്ലേവില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയതു കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ ആയിരുന്നു. വോട്ടെടുപ്പില്‍ ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്കുവരെ ഉയര്‍ന്നുവന്നിട്ടും മാര്‍പാപ്പയാകാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം സൂചന നല്കിയതായിരുന്നു കര്‍ദിനാള്‍ റാറ്റ്സിങറിനു മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് പിന്നീടു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.<br />
ഒട്ടേറെ പ്രത്യേകതകളാണു പുതിയ മാര്‍പാപ്പയ്ക്കുള്ളത്. ഫ്രാന്‍സിസ് ഒന്നാമന് എന്ന പേരാണു പുതിയ മാര്‍പാപ്പ സ്വീകരി ച്ചിരിക്കുന്നത്. ഈ പേരും മുന്ഗാമികളുടേതില്നിന്നു വേറിട്ടു നില്ക്കുന്നു. കത്തോലിക്കാ സഭാ വിശ്വാസികള്‍ ഏറെയുള്ള ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം. ജസ്യൂട്ട് വിഭാഗത്തില്‍നിന്നു സഭയുടെ പരമോന്നത പദത്തിലെത്തുന്ന ആദ്യ പുരോഹിതനും അദ്ദേഹംതന്നെ.<br />
ലളിത ജീവിതമാണു ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പയുടെ ഏറ്റവും വലിയ സവിശേഷത. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ആര്‍ച് ബിഷപ് എന്ന നിലയില്‍ കൊട്ടാരസദൃശ്യമായ വാസസ്ഥലം ലഭിച്ചിട്ടും അവിടെ താമസിക്കാന്‍ കൂട്ടാക്കാത്ത മനസാണ് അദ്ദേഹത്തിന്റേത്. ഒരു ചെറിയ അപ്പാര്‍ട്മെന്റിലാണ് അദ്ദേഹത്തിന്റെ താമസം. സ്വന്തം ആഹാരം സ്വയം പാകംചെയ്തു കഴിക്കുന്നതാണ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോയുടെ രീതി.<br />
<br />
<br />
വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍നിന്നുയര്‍ന്ന വെളുത്ത പുക ലോകത്തിനു സമ്മാനിക്കുന്നത് പുത്തന്‍ പ്രത്യാശകളുടെ ശുഭ്രതയാണ്. 120 കോടി കത്തോലിക്കാ വിശ്വാസികളുടെ പരമാചാര്യനും വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിക്കപ്പെടുമ്പോള്‍ ധന്യമാകുന്നത് ആഗോള കത്തോലിക്കാ സഭ മാത്രമല്ല, ഈ ലോകത്തിന്റെയാകെ ധാര്‍മിക മനസ്സുകൂടിയാണ്.<br />
<br />
ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രത്തിന്റെ തലവനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്കു മുന്നില്‍ ലോകം മുഴുവന്‍ കണ്ണും കാതും തുറന്നുവച്ചതിന്റെ പൊരുള്‍ വ്യക്തമാണ്. വത്തിക്കാന്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ ഈ തലവന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വെളിച്ചമാവേണ്ട ധാര്‍മിക ദര്‍ശനങ്ങളുടെ പ്രതീകം കൂടിയാണ്. മാര്‍പാപ്പയുടെ ശബ്ദം പ്രത്യയശാസ്ത്രങ്ങളുടെ അതിരുകളില്ലാതെ ലോകം ശ്രദ്ധിക്കുമ്പോള്‍ അതിലൂടെ മാറ്റൊലിക്കൊള്ളുന്നതു ലോകമനഃസാക്ഷിയുടെ ശബ്ദം തന്നെയാവുന്നു. അതില്‍ മുഴങ്ങുന്നതാവട്ടെ, മാനവികതയുടെയും നീതിയുടെയും സമാധാനത്തിന്റെയും ശാശ്വത പാഠങ്ങളും.<br />
<br />
ധാര്‍മികതയുടെ കാവലാള്‍മാരായ മാര്‍പാപ്പമാരുടെ മഹനീയമായ അനുസ്യൂതിയിലാണു കാലത്തിലൂടെയുള്ള കത്തോലിക്കാ സഭയുടെ സഞ്ചാരം. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കുശേഷം കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ പുതിയ പാപ്പയാവുന്നതാവട്ടെ, ലോകസമൂഹം തന്നെ ഒട്ടേറെ വെല്ലുവിളികളും പ്രശ്നങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ദശാസന്ധിയിലും. അതുകൊണ്ടുതന്നെ പ്രശ്നവിഷയങ്ങളെക്കുറിച്ചുള്ള മാര്‍പാപ്പയുടെ പ്രതികരണമെന്തെന്ന് അറിയാന്‍ ലോകം കാതോര്‍ക്കുമെന്നു തീര്‍ച്ച. ആ ശബ്ദം ലോകഗതിയെത്തന്നെ നിര്‍ണായകമായി സ്വാധീനിക്കുമെന്നതു ചരിത്രം നല്കുന്ന പാഠമാണ്. <br />
<br />
പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ക്കു മുന്‍പിലും വിശ്വാസദീപം പ്രോജ്വലിപ്പിക്കാനുള്ള ഉത്തരവാദിത്തമാണു പുതിയ പാപ്പ ഏറ്റെടുക്കുന്നത്. വിശുദ്ധ പത്രോസിന്റെ പുതിയ പിന്‍ഗാമിക്കു സഭയുടെ പരമ്പരാഗത മൂല്യങ്ങളില്‍നിന്നു വ്യതിചലിക്കാനാവില്ല; അതേസമയം മാറിവരുന്ന ലോകസാഹചര്യങ്ങളോടു പ്രായോഗികമായി പ്രതികരിക്കാതിരിക്കാനുമാവില്ല. ക്രൈസ്തവ ജനസംഖ്യയുടെ വലിയൊരു ഭാഗം ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും അതിഭൗതികതയുടെയും ഉപഭോഗ സംസ്കാരത്തിന്റെയും ഭീഷണികള്‍ ഉയരുന്നതിനെതിരെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്നെ പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. വിശ്വാസ ജീവിതത്തിലും സനാതനമൂല്യങ്ങളിലും ചോര്‍ച്ചയുളവാക്കുന്ന പുതിയ പ്രവണതകളെ പുതിയ പാപ്പ അഭിസംബോധന ചെയ്യാതിരിക്കില്ല.<br />
<br />
ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമാണെങ്കിലും വത്തിക്കാനെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രസക്തമായ നയതന്ത്രസാന്നിധ്യമായി നിലനിര്‍ത്തുക എന്ന ദൗത്യം രാഷ്ട്രത്തലവനെന്ന നിലയില്‍ മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്. അനാരോഗ്യം വകവയ്ക്കാതെ ക്യൂബയടക്കമുള്ള രാജ്യങ്ങളില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തുകയും പുതിയ ബന്ധങ്ങള്‍ക്കു തുടക്കമിടുകയും ചെയ്തിരുന്നു. സാര്‍വത്രിക വിശ്വാസത്തിന്റെ പാറയില്‍ സ്ഥാപിതമായ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനാകുന്ന മാര്‍പാപ്പയ്ക്ക് ലോകമെമ്പാടുമുള്ള സ്വീകാര്യത നയതന്ത്രത്തിനുപരിയായ ധാര്‍മികശക്തി കൂടിയാണെന്നത് ഇത്തരം ദൗത്യങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.<br />
<br />
ആധുനിക കാലത്തിന്റെ ആവശ്യങ്ങളെയും അനിവാര്യതകളെയും പുതിയ പാപ്പ എങ്ങനെ വിലയിരുത്തുന്നുവെന്നും അവയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും ഇനിയുള്ള നാളുകളില്‍ ലോകം കാതോര്‍ക്കും. നന്മയില് വിശ്വസിക്കുന്ന സമസ്ത ജനവിഭാഗങ്ങളും അദ്ദേഹത്തിന്റെ ധാര്‍മിക ശബ്ദത്തില്‍ തങ്ങളുടെ മനഃസാക്ഷിയുടെ ശബ്ദം തിരിച്ചറിയാതിരിക്കില്ല.<br />
<br />
<br />
<span style="color: blue;"><u><b>ഫ്രാന്‍സിസ് അസീസിയുടെ ജീവിതമാതൃക</b></u></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwr8e2chlGysMfGbX5n7fL7aBW0-wBxIJwv71laedIJIqgVH6_CVYsM02-fibM_gOB-F4pKLHOBYNEMc5WSMr2u1VnJrcL3uWQWG_IX3yXUr_7NE1LcuHUriWhG5rp3IQz0zR4lQ9q1jM/s1600/542638_502554949779835_624323339_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwr8e2chlGysMfGbX5n7fL7aBW0-wBxIJwv71laedIJIqgVH6_CVYsM02-fibM_gOB-F4pKLHOBYNEMc5WSMr2u1VnJrcL3uWQWG_IX3yXUr_7NE1LcuHUriWhG5rp3IQz0zR4lQ9q1jM/s400/542638_502554949779835_624323339_n.jpg" width="400" /></a></div>
<br />
<div>
<div>
ആഗോള കത്തോലിക്കാ സഭയുടെ 266ാമത്തെ മാര്‍പാപ്പയായി ഫ്രാന്‍സിസ് ഒന്നാമന് എന്നപേരില്‍ സ്ഥാനമേല്‍ക്കുന്ന കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോ നിരവധി പ്രത്യേകതകളുള്ള വ്യക്തിത്വത്തിനുടമ. പാവപ്പെട്ടവരോടുള്ള സമീപനത്തിലുള്ള വ്യത്യസ്തത കൊണ്ടാണ് ഫ്രാന്‍സിസ് എന്ന പേരുതന്നെ അദ്ദേഹം മാര്‍പാപ്പയായപ്പോള്‍ സ്വീകരിച്ചത്. പാവപ്പെട്ടവരോട് ഏറ്റവും കരുണ കാണിച്ച 'രണ്ടാമത്തെ ക്രിസ്തു' എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതമാതൃകയാണ് അദ്ദേഹത്തെ സ്വാധീനിച്ച പ്രധാന ഘടകം. വ്രതങ്ങളായ ദാരിദ്ര്യം, അനുസരണം, കന്യാവ്രതം എന്നിവ കര്‍ശനമായി പാലിക്കുന്ന സന്യാസിയാണ് നിയുക്ത മാര്‍പാപ്പ.</div>
<div>
ലാളിത്യം, നിയമത്തോടുള്ള വിധേയത്വം, സാമൂഹികനീതിയോടുള്ള പ്രതിബദ്ധത എന്നിവ അദ്ദേഹത്തിന്റെ മുഖമുദ്രയാണ്.</div>
<div>
<br /></div>
<div>
കര്‍ദിനാളിന് അനുവദിക്കപ്പെട്ടിരുന്ന വസതിക്കു പകരം ചെറിയ ഭവനത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. സ്വയം പാചകംചെയ്തു ഭക്ഷണം കഴിക്കാന്‍ താല്പര്യപ്പെട്ടിരുന്ന അദ്ദേഹം സ്വകാര്യ വാഹനങ്ങള്‍ക്കു പകരം പൊതുഗതാഗത സൗകര്യമാണ് ഉപയോഗിച്ചത്. മാര്ക്സിസത്തോടടുത്തു നില്ക്കുന്ന കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിനുള്ളത്. കത്തോലിക്കാ സഭയില്‍ എന്നും വിവാദവിഷയങ്ങളായിരുന്ന ഗര്‍ഭഛിദ്രത്തേയും ദയാവധത്തേയും എതിര്‍ത്തിരുന്ന അദ്ദേഹം സ്വവര്‍ഗാനുരാഗികളോട് അനുഭാവപൂര്‍ണമായ സമീപനം പുലര്‍ത്തി. എങ്കിലും, സ്വവര്‍ഗവിവാഹത്തെ അംഗീകരിക്കുന്ന ഒരു ബില്‍ 2010ല്‍ അര്‍ജന്റീനിയന്‍ സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം അതിനെ ശക്തമായി എതിര്‍ത്തു.</div>
<div>
<br /></div>
<div>
'ഇത് ദൈവത്തിന്റെ പദ്ധതിക്ക് എതിരാണെന്നാ'യിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സ്വവര്‍ഗ അനുരാഗികള്‍ കുട്ടികളെ ദത്തെടുക്കുന്നതിനേയും ശക്തമായി എതിര്‍ത്തിരുന്നു. ഇത് കുട്ടികളുടെ വിവേചനശക്തിക്കെതിരാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അര്‍ജന്റീനിയന്‍ സര്‍ക്കാരിനെ ഇതിന്റെ പേരില്‍ വിമര്‍ശിച്ച കര്‍ദിനാല്‍ ജോര്‍ജ് മരിയോയെ അര്‍ജന്റീനിയന്‍ ഭരണകൂടം നിശിതമായി വിമര്‍ശിച്ചു.</div>
<div>
<br /></div>
<div>
എയ്ഡ്സ് രോഗികളോടു കരുണാപൂര്‍വമായ നിലപാടു പുലര്‍ത്തുന്ന ആളാണു പുതിയ മാര്‍പാപ്പ.<br />
ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ, ഈശോസഭാംഗമായ ആദ്യ മാര്‍പാപ്പ എന്നീ പ്രത്യേകതകളും പുതിയ മാര്‍പാപ്പയ്ക്കുണ്ട്.ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, ഗര്‍ഭനിരോധനം എന്നിവയില്‍ സഭയുടെ പരമ്പരാഗത നിലപാടുകളുടെ വക്താവായിരുന്നു. ഇവയ്ക്കെതിരെ ശക്തമായ പ്രചാരണം നടത്തി. 2010ല്‍ അര്‍ജന്റീനയിലെ സര്‍ക്കാര്‍ സ്വവര്‍ഗവിവാഹത്തിന് അനുകൂലമായി നിയമം പാസാക്കിയപ്പോള്‍ എതിര്‍പ്പിന്റെ ശക്തമായ സ്വരമുയര്‍ത്തി. ദൈവപദ്ധതിക്കെതിരായ നീക്കമാണ് ഇതെന്നു അദ്ദേഹം നിലപാടെടുത്തു.<br />
<br />
ദീനാനുകമ്പയുടെ സന്ദേശം ജീവിത്തിലുടനീളം പകര്‍ത്തിയ അദ്ദേഹം 2001ല്‍ ഒരു ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ 12 എയ്ഡ്സ് രോഗിയുടെ പാദങ്ങള്‍ കഴുകി ചുംബിച്ചത് ക്രൈസ്തവ സ്നേഹത്തിന്റെ സാക്ഷ്യമായി വിലയിരുത്തപ്പെടുന്നു. പാപ്പയായി തിരഞ്ഞടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യപ്രസംഗത്തില്‍ കത്തോലിക്കാ സഭയിലെ സാഹോദര്യത്തെകുറിച്ചാണ് അദ്ദേഹം പറഞ്ഞത്.<br />
<br />
വലിയൊരു മാറ്റത്തിന്റെ വഴിയിലാണു ലോകം. കത്തോലിക്കാ സഭ ലൈംഗിക വിവാദം ഉള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഇക്കാലത്ത് കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോയുടെ യാഥാസ്ഥിതിക നിലപാടുകള്‍ നിര്‍ണായകമാവും. കാലത്തിന് അനുസരിച്ച് ദര്‍ശനങ്ങള്‍ ക്രമീകരിക്കാന്‍, വിവാദത്തിന്റെ ചുഴികളും മലരികളും അനായാസം മറികടക്കാന്‍ കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോയുടെ നിലപാടുകള്‍ക്ക് കഴിഞ്ഞേക്കും. <br />
<br />
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ദര്‍ശനങ്ങള്‍ പിന്തുടരുന്ന അദ്ദേഹത്തിന്റെ ആത്മീയതേരമായ പൊതു നിലപാടുകളാണ് അതിനാല്‍ വരുംകാലത്ത് ലോകം കുടുതല്‍ ശ്രദ്ധിക്കുക.<br />
<br />
<br />
<br /></div>
</div>
<div>
<br /></div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0tag:blogger.com,1999:blog-3284533815827147829.post-5436346361352464682013-02-10T01:23:00.002-08:002013-03-14T00:35:27.684-07:00നോമ്പാചരണമോ? എന്തിനാണത് ?<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8u5DkTlSeIFozpqOOT2MCoxofZOCzbfye1XBM3Yv3NXLeuhvuX9I8lW4sM8GWuPMgPCasOrdMcuarhkQYHizuRTDPaXzsESMc1e0hQLlDGz2Ia9g2AKUCyhtnhJU2xTsXrTVhlHYEfjc/s1600/556240_441281102609759_745815901_n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8u5DkTlSeIFozpqOOT2MCoxofZOCzbfye1XBM3Yv3NXLeuhvuX9I8lW4sM8GWuPMgPCasOrdMcuarhkQYHizuRTDPaXzsESMc1e0hQLlDGz2Ia9g2AKUCyhtnhJU2xTsXrTVhlHYEfjc/s1600/556240_441281102609759_745815901_n.jpg" /></a></div>
<br />
<div style="border: 0px; color: #222222; font-family: Meera; font-size: 12px; line-height: 16px; margin-bottom: 15px; margin-top: 15px; padding: 0px;">
<span style="border: 0px; font-size: medium; margin: 0px; padding: 0px;">''ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു. എന്നാൽ, അവന്റെ സങ്കീർണപ്രശ്നങ്ങൾ അവന്റെതന്നെ സൃഷ്ടിയാണ്'' </span><span style="border: 0px; font-size: medium; margin: 0px; padding: 0px;">(സഭാ.7:29).</span><br />
<br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">മനുഷ്യമനസിൽ എക്കാലവും കുളിർമ നല്കുന്ന ചില വിസ്മയങ്ങളുണ്ട്- കുഞ്ഞിന്റെ നൈർമല്യം, മഞ്ഞുതുള്ളിയുടെ പരിശുദ്ധി, മുല്ലപ്പൂവിന്റെ സൗരഭ്യം, ലില്ലിപ്പൂവിന്റെ വെണ്മ എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരി ആരുടെ ഹൃദയത്തെയാണ് സ്വാധീനിക്കാത്തത്? കളങ്കമില്ലാത്ത ശൈശവവും ബാല്യവും ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിശുദ്ധമായ ഘട്ടങ്ങളാണെന്നതിൽ തർക്കമില്ല. സരളമായ ഹൃദയം നല്കി ദൈവം നമ്മെ ഈ ലോകത്തിലേക്ക് യാത്രയാക്കി. എന്നാ ൽ, വളർച്ചയുടെ ഘട്ടങ്ങളിൽ നാമതിനെ സങ്കീർണമാക്കി. ''നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല'' (മത്താ.18:3) എന്ന് ഈശോ ഓർമിപ്പിക്കുമ്പോൾ ശിശുവിന്റെ നൈർമല്യത്തിന് സ്വർഗരാജ്യം നേടിത്തരുവാൻ കഴിയുമെന്നാണ് അർത്ഥം. മത്സ്യമാംസാദികൾ ഉപേക്ഷിക്കുന്നതിലും ഉപവാസത്തിലും ഒതുങ്ങിനില്ക്കാതെ, കളഞ്ഞുപോയ</span><span style="border: 0px; font-size: medium; margin: 0px; padding: 0px;">സരളഹൃദയം സ്വന്തമാക്കാനുള്ള ഒരുവന്റെ സ്വന്തമായ </span><br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">തീരുമാനമായി വേണം നോമ്പാചരണത്തെ കാണാൻ.</span><br />
<br />
<span style="border: 0px; color: #ff6600; margin: 0px; padding: 0px;"><strong style="border: 0px; margin: 0px; padding: 0px;"><span style="border: 0px; font-size: medium; margin: 0px; padding: 0px;">അനുകരിക്കാൻ ഒരു മാതൃക </span><span style="border: 0px; font-size: medium; margin: 0px; padding: 0px;">ലാളിത്യത്തിന്റെ വഴികളിൽ </span></strong></span><br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">തെളിഞ്ഞുനിന്ന വജ്രശോഭയാണ് അസീസിയിലെ വിശുദ്ധ ഫ്രാൻസിസ്. ആധുനിക മനുഷ്യന്റെ എല്ലാ അഭിനിവേശങ്ങളും തളച്ചിട്ട ഒരു പച്ചമനുഷ്യൻ! ആർഭാടങ്ങളും ആഡംബരങ്ങളും ആഹ്ലാദങ്ങളും വിലകെട്ട സന്തോഷങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴും ഉള്ളിലുറങ്ങിക്കിടക്കുന്ന നന്മയുടെ ഉൾവിളിക്ക് ഹൃദയപരമാർത്ഥതയോടെ പ്രത്യുത്തരിച്ചവൻ. ഉടലിന്റെ മോഹങ്ങളും ഉടയവന്റെ പ്രതീക്ഷകളും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിൽ അദ്ദേഹത്തിന്റെ ആത്മാവ് വിജയം വരിച്ചു. 'യജമാനനൊ'ഴികെ മറ്റൊന്നും ജീവിതലക്ഷ്യമാക്കാതെ ആകാശത്തിലേക്ക് കൈകൾവിരിച്ച് തെരുവിലേക്കിറങ്ങി. അപ്പോൾ അദ്ദേഹത്തിന്റെ ആകാശം വിശാലമായി, ഹൃദയം ആകാശത്തോളം വിസ്തൃതവും. ഈ ഭൂമിയിലെ സകല ചരാചരങ്ങളും ശത്രുമിത്രഭേദമെന്യേ അതിൽ ഇടംനേടി.</span><br />
<br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">വിശുദ്ധിയുടെ പരിവേഷത്തിൽ അദ്ദേഹത്തെ നോക്കിക്കാണാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ, ഇഷ്ടങ്ങളോടുള്ള യുദ്ധത്തിൽ ഇത്രയേറെ ഞെരുക്കപ്പെട്ട മറ്റൊരു വിശുദ്ധനുണ്ടോ?</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGH_0VLcK8yI8TAj2GhoNNgdgCA6MexaKtsIKZjnOLbDWF5eImQgGP3-_LvxRkfqI-AS-yp4jKaqzsssJAvOfwutCdiGkBASzvyl3xKXVETZLMRDHLqZboAUgAbxnB_heWRjaYLV9aYlk/s1600/19798_164489967033658_799951094_n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="443" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGH_0VLcK8yI8TAj2GhoNNgdgCA6MexaKtsIKZjnOLbDWF5eImQgGP3-_LvxRkfqI-AS-yp4jKaqzsssJAvOfwutCdiGkBASzvyl3xKXVETZLMRDHLqZboAUgAbxnB_heWRjaYLV9aYlk/s640/19798_164489967033658_799951094_n.jpg" width="640" /></a></div>
<span style="border: 0px; font-size: medium; margin: 0px; padding: 0px;"><br /></span></div>
<div style="border: 0px; color: #222222; font-family: Meera; font-size: 12px; line-height: 16px; margin-bottom: 15px; margin-top: 15px; padding: 0px;">
<span style="border: 0px; color: #ff6600; margin: 0px; padding: 0px;"><strong style="border: 0px; margin: 0px; padding: 0px;"><span style="border: 0px; font-size: medium; margin: 0px; padding: 0px;">ഒരു മടക്കയാത്ര</span></strong></span><br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">സ്വർഗരാജ്യത്തിലേക്കുള്ള തീർത്ഥാടനത്തിൽ, ശാരീരികവും മാനസികവുമായ തപശ്ചര്യകൾ ഒരു ക്രിസ്തുശിഷ്യന് അനുപേക്ഷണീയമാണെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. തപസിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികൾ അദ്ദേഹം പരി ചയപ്പെടുത്തുന്നത് കാര്യകാരണസഹിതമാണ്.</span><br />
<br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">1. പാപജീവിതത്തിലൂടെ നഷ്ടപ്പെടുത്തിയ ദൈവപുത്രബന്ധം വീണ്ടെടുക്കാൻ പരിഹാരജീവിതമല്ലാതെ മറ്റു മാർഗമില്ല.</span><br />
<br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">2. ലൗകിക സുഖസന്തോഷങ്ങളിലേക്ക് ചാഞ്ഞിരിക്കുന്ന മനുഷ്യപ്രകൃതിയെ അതിന്റെ വശീകരണങ്ങളിൽനിന്ന് വിടർത്തി സ്വർഗോന്മുഖമാക്കി നയിക്കാൻ ആത്മനിയന്ത്രണം അത്യാവശ്യമാണ്.</span><br />
<br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">3. പൈശാചിക തന്ത്രങ്ങളെ ചെറുത്തുനില്ക്കാൻ പരിഹാരവും പ്രാർത്ഥനയുമാണ് വഴിയെന്ന് ഈശോ പഠിപ്പിക്കുന്നു.</span><br />
<br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">4. പാപവഴികളിൽനിന്ന് പിന്തിരിഞ്ഞവൻ വീണ്ടും പാപം ചെയ്യാതിരിക്കാൻ കരുത്തു നേടുന്നത് തപശ്ചര്യയിലൂടെയാണ്.</span><br />
<br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">5. ലൗകികവസ്തുക്കളുടെ ബന്ധനത്തിൽനിന്നും മനസിനെ സ്വതന്ത്രമാക്കാൻ.</span><br />
<br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">ഒരുപക്ഷേ, ഫ്രാൻസിസിനോളം പാപികളായിരിക്കില്ല നമ്മൾ. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തോളം വിശുദ്ധിയിലേക്ക് നമ്മൾ വളരുന്നില്ല? അഹന്തയെ ഹൃദയതാഴ്മകൊണ്ടും ധനമോഹത്തെ ദാരിദ്ര്യംകൊണ്ടും ജഡികതാല്പര്യങ്ങളെ തപശ്ചര്യകൊണ്ടും ഭോജനപ്രിയത്തെ ഉപവാസംകൊണ്ടും വെറുപ്പിനെ സ്നേഹംകൊണ്ടും കലഹപ്രിയത്തെ സമാധാനംകൊണ്ടും ജയിക്കാൻ നാം പോരാട്ടം നടത്തുന്നില്ലെന്നതാണ് അതിനു കാരണം. നമുക്ക് നഷ്ടപ്പെട്ട സരളഹൃദയം വീണ്ടെടുക്കാൻ ഒരു നോമ്പുകൂടി ലഭിച്ചിരിക്കുന്നു. സുഖസ്വച്ഛതയുടെ താഴ്വാരങ്ങളിൽനിന്ന് ഉണർന്നെഴുന്നേറ്റ്, ജീവൻ കൊടുത്ത് സ്നേഹിച്ചവന്റെ ഓർമകൾ നെഞ്ചിലേറ്റി, ഒരു കാൽവരികയറ്റം. അവന്റെ തിരുമുറിവുകളോട് ചേർന്നുനില്ക്കുംവരെയും തുടരണം നമ്മിലെ ശുദ്ധികലശം. വിശുദ്ധിയുടെ മകുടമണിഞ്ഞ ജീവിതങ്ങളുടെയൊക്കെ പിന്നാമ്പുറങ്ങളിൽ ഒരു അഗ്നിസ്നാനത്തിന്റെ കഥയുണ്ടെന്നത് സത്യം. മരിക്കുന്നവനാണ് ജീവനിലേക്ക് പ്രവേശിക്കുന്നതെന്ന ഗുരുമൊഴി വീണ്ടും മുഴങ്ങുന്നു.</span><br />
<br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;">ഈ നോമ്പുകാലവും ഒരു ഈസ്റ്റർദിനത്തിലേക്ക് വഴിതുറക്കുകയാണ്- ജീവന്റെ സമൃദ്ധിയുള്ള ഒരു പുതുജന്മത്തിലേക്ക്. പിരിമുറുക്കങ്ങളില്ലാത്ത, സങ്കീർണതകളില്ലാത്ത ഒരു സരളഹൃദയത്തിലേക്ക്, ആദ്യനൈർമല്യത്തിലേക്കുള്ള ഈ മടക്കയാത്രയുടെ ദൂരം ഓരോരുത്തർക്കും വ്യത്യസ്തമാണ്. എങ്കിലും അതിന്റെ പരിസമാപ്തിയിൽ വില നിർണയിക്കാനാവാത്ത വിടുതലിന്റെ സൗഭാഗ്യമുണ്ട്!</span><br />
<span style="border: 0px; font-size: medium; margin: 0px; padding: 0px;"><br /></span>
<span style="border: 0px; font-size: medium; margin: 0px; padding: 0px;"></span><br />
<div style="background-color: white; color: #606060; font-family: 'Trebuchet MS', Trebuchet, Verdana, sans-serif; font-size: 13px; line-height: 18px; text-align: justify;">
<span style="border: 0px; font-size: medium; margin: 0px; padding: 0px;">ദൈവമേ, ശക്തി തരേണമേ. അങ്ങയോടോത്തു എന്നിലെ മ്ലേച്ചതകളെ തുടച്ചു നീക്കാന്‍ ബലഹീനന് ആയ എനിക്ക് ശക്തി നല്കേണമേ. ഈ നോയമ്പ് കാലം, എന്നെ ഒരു പുതിയ മനുഷ്യന് ആക്കട്ടെ. എന്നെ ഞാന്‍ അങ്ങേക്ക് മുഴുവനായി സമര്‍പ്പിക്കുന്നു....അങ്ങ് എന്തിനാണോ എന്നെ ഭൂമിയിലേക്ക് അയച്ചത്, അതിലേക്കു പൂര്‍വാധികം ശക്തിയോടെ എന്നെ നയിക്കേണമേ. അതിനു വിഗ്നം ആയി നില്കുന്ന എല്ലാറ്റിനെയും അങ്ങയുടെ ശക്തിയാല്‍ തുടച്ചു മാറ്റട്ടെ. അഗാദത്തില്‍ നിന്നും നിന്നെ ഞാന്‍ വിളിക്കുന്നു, എന്നെ കൈവിടല്ലേ.....</span></div>
<div>
<span style="border: 0px; font-size: medium; margin: 0px; padding: 0px;"><br /></span></div>
</div>
</div>
Ullas Antonyhttp://www.blogger.com/profile/10236930471580974489noreply@blogger.com0