അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Sunday 20 January 2013

വിശ്വാസ ദീപം 1


വിശ്വാസ വര്‍ഷം

വിശ്വാസമെന്നത് മനുഷ്യ ജീവിതത്തെ നയിക്കാനും, നിയന്ത്രിക്കുവാനും, മാറ്റിമറിക്കുവാനും കരുത്തുള്ള ഒന്നാണ് . 'വിശ്വാസ' മെന്ന ദൃഡനിശ്ചയത്തെ ജീവിത യാത്രയില്‍ കൈമോശം വന്ന് ഇരുളിന്റെ അഗാധതയിലേയ്ക്ക് ഇറങ്ങിപ്പോകുവാന്‍ ബഹുഭൂരിഭാഗവും പലപ്പോഴും നിര്‍ബന്ധിതരാകുന്നു.ആഗോള കാത്തോലിക്ക സഭയില്‍ 11 ഒക്ടോബര്‍ 2012 മുതല്‍ ഒരു വര്‍ഷം (2013 നവംബര്‍ 24 വരെ) നീണ്ടുനില്‍ക്കുന്ന വിശ്വാസവര്‍ഷാചരണം നടത്തുകയാണ് .

എന്ത് കൊണ്ട് 11 ഒക്ടോബര്‍ 2012 ?

അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് 11 ഒക്ടോബര്‍ 2012 ദിനത്തിലാണ് കത്തോലിക്കാസഭയില്‍ ഒട്ടേറെ നവീകരണങ്ങള്‍ക്ക് തുടക്കമിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു തുടക്കമായതെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്,തീര്‍ന്നില്ല ; വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, വിശ്വാസ വഴികളില്‍ വെളിച്ചം വിതറാനായി പ്രസിദ്ധീകരിച്ച കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം എന്ന പ്രമാണ രേഖയുടെ പ്രസിദ്ധീകരണത്തിന്റെ ഇരുപതാം വാര്‍ഷിക ദിനം കൂടിയാണ് 11 ഒക്ടോബര്‍ 2012. വിശ്വാസവര്‍ഷം അവസാനിക്കുന്ന 2012 നവംബര്‍ 24 എന്ന ദിവസമാകട്ടെ; യേശു ക്രിസ്തുവിന്റെ രാജത്വതിരുന്നാളാണെന്ന പ്രത്യേകതയുമുണ്ട്. വാസ്തവത്തില്‍ 2011 ഒക്ടോബര്‍ 11 ന് ആഗോള കത്തോലിക്കാസഭയുടെ പരമാചാര്യന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ' വിശ്വാസത്തിന്റെ വാതില്‍' എന്ന അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചതുമുതല്‍ 'വിശ്വാസവര്‍ഷ'ത്തിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ അനേകം കടന്നെങ്കിലും തിരുസഭയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അലയടികള്‍ ഇന്നും അതെ ചൈതന്യത്തില്‍ തുടരുന്നു. എല്ലാ മനുഷ്യരും യേശുക്രിസ്തുവിനെ അറിയണമെന്നും ഓരോ ക്രിസ്ത്യാനിയും യേശുക്രിസ്തുവിനെ പ്രഘോഷിക്കണമെന്നും തിരുസഭ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ മരുഭൂമിയില്‍ നിന്നും ക്രിസ്തുവിന്റെ സമൃദ്ധിയിലേക്ക് ഓരോ വ്യക്തിയും പ്രത്യേക ചെയതന്യത്തിടെ കടന്നുവരണമെന്ന് ബനടിക്റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നു. മാര്‍പാപ്പ ആഗ്രഹിക്കുന്നത് ഒരു പുതിയ സുവുശേഷവല്‍ക്കരണമാണ്. ന്ഷ്ടപെട്ടുപോയ വിശ്വാസത്തെ തിരിച്ചു കൊണ്ടുവരാനും, ഒപ്പം വിശ്വാസം ഇതുവരെ എത്തിപ്പെടാത്ത മേഖലകളില്‍ വിശ്വാസം എത്തിക്കുകയും ചെയ്യുന്ന ഒരു സുവിശേഷവല്‍ക്കരണം.

ചുരുക്കത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, നഷ്ട്പ്പെട്ട വിശ്വാസത്തെ വീണ്ടെടുത്തുകൊണ്ട് , മങ്ങിയ വിശ്വാസത്തെ തെളിയിച്ചുകൊണ്ട്‌, വിശ്വാസാനുഭവം ആചരിച്ചുകൊണ്ടുള്ള ഒരു നീണ്ട സംവത്സരത്തിനൊടുവില്‍ ക്രിസ്തുവിനെ രാജാധിരാജനായി പ്രഖ്യാപിച്ചു കൊണ്ട് വിശ്വാസ വര്‍ഷത്തിന്റെ ആചരണങ്ങള്‍ സമാപിക്കും, ഒപ്പം ഒരു പുതിയ വിശ്വാസ ജീവിതത്തിനു തുടക്കവുമാകും. ഇതാണ് ; ഇതായിരിക്കണം വിശ്വാസ വര്‍ഷം 2012 - 2013 ന്റെ ലക്‌ഷ്യം.


ഈ അവസരത്തില്‍ സ്വയം വിശ്വാസത്തില്‍ വളരുക അതോടൊപ്പം കര്‍ത്താവു നല്‍കിയ സഹോദരങ്ങളെ വിശ്വാസത്തില്‍ അഴപെടുത്തുക എന്നാ ലക്ഷ്യത്തിനു വേണ്ടി ബ്ലോഗില്‍ ഇന്നുമുതല്‍ വിശ്വാസത്തിന്റെ ഒരു പരമ്പര ഈ വിശ്വാസ വര്‍ഷത്തില്‍ വായനക്കാരില്‍ എത്തും. കുടുംബം, സഭ, സമൂഹം എന്നിവയിലൂന്നിയുള്ള ഒരു വിശ്വാസയാത്രയായിരിക്കും ഈ പരമ്പര. "വിശ്വാസ ദീപം ' എന്നായിരിക്കും ഈ പരമ്പരയുടെ പൊതു തലക്കെട്ട്‌. .ഇതില്‍ ആദ്യ ബ്ലോഗാണിത്. തുടര്‍ന്നെഴുതുന്നതിനായുള്ള കൃപാവരത്തിനായി പ്രാര്‍ത്ഥിക്കുമല്ലോ ?

സ്നേഹത്തോടെ 
ഉല്ലാസ് 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22