അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Thursday 1 November 2012

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണോ രണ്ടാം ഭാഗം





കത്തോലിക്കാസഭ മരിച്ചവരെ അനുസ്‌മരിച്ച്‌ നവംബര്‍ മാസം പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ട്‌. ഈ അനുസ്‌മരണ പ്രാര്‍ത്ഥനയ്‌ക്കുള്ള പ്രസക്തിയെന്ത്‌? 

മരിച്ചവരെ ഓര്‍മ്മിക്കുന്നതിനും അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും സഭയില്‍ വളരെ പ്രസക്തിയുണ്ട്‌. അവര്‍ ജീവിച്ചിരുന്നപ്പോള്‍ നമുക്ക്‌ നല്‍കിയ നന്മകള്‍ക്ക്‌ പ്രതിസ്‌നേഹം കാണിക്കാന്‍ കടപ്പെട്ടവരാണ്‌ നാം. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ദൈവമക്കളാണ്‌. ഈ ലോകത്തിന്റെ കാഴ്‌ചപ്പാടില്‍ മരിച്ചവര്‍ എന്നന്നേക്കുമായി വേര്‍പിരിഞ്ഞവരാണല്ലോ. എന്നാല്‍ ദൈവത്തിന്റെ കാഴ്‌ചപ്പാടില്‍ അവരും നമ്മളും ജീവിച്ചിരിക്കുന്നവരാണ്‌. എന്നാലും വിശുദ്ധീകരണം കൂടാതെ ഈ ലോകത്തില്‍ നിന്നും വിടവാങ്ങിയവര്‍ ശുദ്ധീകരണ സ്ഥലത്താണെന്ന്‌ സഭ വ്യക്തമായി പഠിപ്പിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക്‌ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല. നാമും അവരുമായി ആത്മബന്ധമുള്ളതി നാല്‍ നമ്മുടെ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗപ്രവൃത്തിയിലൂടെയും ദാനധര്‍മത്തിലൂടെയും മാത്രമേ സ്വര്‍ഗപ്രാപ്‌തിക്കര്‍ഹരാകാന്‍ കഴിയൂ. മാതാപിതാക്കള്‍ കഠിനമായി അധ്വാനിച്ച്‌ രക്തം വിയര്‍പ്പാക്കിയാണ്‌ മക്കളുടെ നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ ഒരു തരത്തില്‍ സ്‌നേഹത്തിന്റെ പ്രകടനമാണെന്ന്‌ പറയാം. ഇതിന്‌ പ്രതിസ്‌നേഹം കാണിക്കേണ്ടത്‌ ദൈവമക്കളായ നമ്മുടെ കടമയാണ്‌. നമ്മുടെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥതയുള്ളതായിരിക്കണം. ഏശയ്യ 58:9-11 വരെയുള്ള വചനഭാഗത്തുനിന്ന്‌ നാം മനസ്സിലാക്കുന്നത്‌, സഹായം അര്‍ഹിക്കുന്നവര്‍ക്ക്‌ അതുചെയ്‌തുകൊണ്ടുള്ള പ്രാര്‍ത്ഥന ഫലവത്താണെന്നും അപ്പോള്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന സ്വീകരിക്കുമെന്നുമാണ്‌. അപ്പോള്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും ആ പ്രാ ര്‍ത്ഥന ദൈവം കേള്‍ക്കുമെന്ന്‌ നമുക്ക്‌ വിശ്വസിക്കാം.

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ദൈവം സഹായിക്കുമെന്നതിന്‌ എന്താണ്‌ തെളിവ്‌.? 


ശുദ്ധീകരണാത്മാക്കളുടെ വണക്കമാസപുസ്‌തകത്തില്‍ നാം വായിക്കുന്നു- മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട്‌ അവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്ക്‌ അവരുടെ മാധ്യസ്ഥം വഴിയും സഹായം ലഭിക്കുമെന്ന്‌. സുഭാഷിതം 19:17 പറയുന്നു, `ദരിദ്രരോട്‌ ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ്‌ കടം കൊടുക്കുന്നത്‌. അവിടുന്ന്‌ ആ കടം വീട്ടും'. ദരിദ്രര്‍ നിസഹായവസ്ഥയിലുള്ളവരാണ്‌. അങ്ങനെയുള്ളവരെ പ്രാര്‍ത്ഥനകൊണ്ടും നന്മപ്രവൃത്തി കൊണ്ടും സഹായിച്ചാല്‍ ദൈവം ആ പ്രാര്‍ത്ഥനയ്‌ക്ക്‌ ഉത്തരം നല്‍കുമെന്ന്‌ വചനം ഓര്‍മ്മിപ്പിക്കുന്നു. യോഹന്നാന്റെ സുവിശേഷം 11-ാം അധ്യായത്തില്‍ 38 മുതലുള്ള വചനത്തില്‍ ലാസറിനെ ഈശോ ഉയിര്‍പ്പിക്കുന്നതായി നാം വായിക്കുന്നു. ആദ്യം ഈശോ പിതാവിന്റെ സന്നിധിയിലേക്ക്‌ കണ്ണുയര്‍ത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ്‌ `ലാസറേ, പുറത്തുവരിക' എന്ന്‌ പറയുന്നത്‌. `അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു'. (11:44). ഇതിന്‌ മുമ്പ്‌ ഈശോ ആത്മാവില്‍ നെടുവീര്‍പ്പെടുന്നുമുണ്ട്‌. ആത്മാവില്‍ കരഞ്ഞുകൊണ്ട്‌ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ തീര്‍ച്ചയായും ദൈവം ഉത്തരം നല്‍കും. അവരെ സ്വര്‍ഗപ്രാപ്‌തിയുള്ളവരാക്കുകയും ചെയ്യും. 


പെന്തക്കോസ്‌തു സമൂഹം മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറില്ലല്ലോ. അവരില്‍ പലരുടെയും വാക്കുകള്‍ കേട്ട്‌ ചിലര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും മടിക്കുന്നു. ?


ചില പ്രത്യേക ആശയങ്ങളുടെയും കാഴ്‌ചപ്പാടിന്റെയും പേരില്‍ സഭയില്‍ നിന്ന്‌ പിരിഞ്ഞുപോയവരാണ്‌ പെന്തക്കോസ്‌തു സഭാസമൂഹങ്ങളെന്ന്‌ നമ്മുക്കറിയാം. ബൈബിളും പരിശുദ്ധാത്മാഭിഷേകവും മാത്രം മതി അതിലൂടെ ദൈവത്തെ പ്രാപിക്കാമെന്നാണ്‌ അവരുടെ നിലപാട്‌. കത്തോലിക്കാ സഭയില്‍ നിന്നും വേര്‍പെട്ടു പോയ ഈ സമൂഹം പിന്നീട്‌ നൂറുകണക്കിന്‌ സഭകളായി പിരിഞ്ഞ്‌ പോയതായി നാം ചരിത്രത്തില്‍ വായിക്കുന്നു.
വിശുദ്ധ കുര്‍ബാനയോ കുമ്പസാരമോ മറ്റ്‌ കൂദാശകളോ ആവശ്യമില്ലെന്നാണ്‌ അവരുടെ കണ്ടെത്ത ല്‍. പരിശുദ്ധാത്മാവിനെ പ്രാപിച്ച വിശ്വാസികള്‍ രക്ഷിക്കപ്പെട്ടുവെന്ന്‌ അവര്‍ കരുതുകയും ചെയ്യുന്നു. അങ്ങനെയുള്ള ധാരണയുടെ വെളിച്ചത്തില്‍ മരിച്ചാലും അവര്‍ സ്വര്‍ഗപ്രാപ്‌തിക്ക്‌ അര്‍ഹരാണെന്ന്‌ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു, അവര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നില്ല.
കത്തോലിക്കാ സഭയുടെ പാരമ്പര്യവിശ്വാസമായ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചും തെറ്റാ യ പഠനവും ബോധ്യവുമാണ്‌ അവര്‍ക്കുള്ളത്‌. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ ദൈവനിഷേധമാണെന്ന രീതിയിലുള്ള പഠനത്തെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്‌. സഭ കാനോനികമായി അംഗീകരിച്ച പഴയനിയമപുസ്‌തകളില്‍ പല തും അവര്‍ അംഗീകരിക്കുന്നില്ലല്ലോ. സഭയുടെ പഠനമനുസരിച്ചല്ല, അവരുടെ കാഴ്‌ചപ്പാടിലാണ്‌ ബൈബി ള്‍ വ്യാഖ്യാനം. ഇതൊക്കെയാണ്‌ അവര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്തതിന്റെ കാരണമായി ഞാന്‍ കരുതുന്നത്‌.


മരണമടഞ്ഞവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലൂടെ ഫലസിദ്ധിയുണ്ടായ അനുഭവം. ?

വ്യക്തിപരമായി ലഭിച്ച അനുഭവമോ സംഭവമോ പെട്ടെന്ന്‌ എനിക്ക്‌ ഉദാഹരിക്കാന്‍ കഴിയില്ല. പക്ഷേ, മരണമടഞ്ഞ്‌ വിശുദ്ധിയുടെ മാര്‍ഗങ്ങളില്‍ കഴിയുന്ന അനേകരുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കപ്പെട്ട ധാരാളം സംഭവങ്ങള്‍ വചനഭാഗങ്ങളില്‍ കാണാന്‍ കഴിയും. വിശുദ്ധ ബൈബിളില്‍ മക്കബായരുടെ രണ്ടാം പുസ്‌തകം 12-ാം അധ്യായം 38 മുതലുള്ള വചനഭാഗങ്ങളില്‍ പാപം ചെയ്‌ത്‌ മരിച്ച യഹൂദരുടെ പാപങ്ങള്‍ തുടച്ചുമാറ്റണമെ ന്ന്‌ പ്രാര്‍ത്ഥിക്കുന്ന യൂദാസിനെയും അനുയായികളെയും നാം കാണുന്നുണ്ട്‌.

കൂടാതെ രണ്ടായിരം ദ്രാക്‌മ വെള്ളി പിരിച്ചെടുത്ത്‌ പാപപരിഹാരബലിക്കായി ജറുസലേമിലേക്ക്‌ അയച്ചുകൊടുക്കുകയും ചെയ്യുന്നു. വചനം 44, 45 ഇങ്ങനെയാണ്‌. `മരിച്ചവര്‍ ഉയിര്‍ക്കുമെന്ന്‌ പ്രതീക്ഷയില്ലായിരുന്നുവെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവുമാകുമായിരുന്നു... അതിനാല്‍ മരിച്ചവര്‍ക്ക്‌ പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്‌ഠിച്ചു.'

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്ന വിശ്വാസമായിരുന്നു യൂദാസിന്റെ പ്രേരണ. നടപടിപുസ്‌തകം ഒമ്പതാം അധ്യായത്തില്‍ നാം വായിക്കുന്നു മരണമടഞ്ഞ തബീത്ത എന്ന പെണ്‍കുട്ടിക്കുവേണ്ടി പത്രോസ്‌ ശ്ലീഹ മുട്ടുകുത്തിനിന്ന്‌ പ്രാര്‍ത്ഥിക്കുന്ന സംഭവം.

പ്രാര്‍ത്ഥനയ്‌ക്കുശേഷം മൃതശരീരത്തിന്റെ നേരെ തിരിഞ്ഞു ശ്ലീഹ പറയുന്നു. `തബീത്ത എഴുന്നേല്‍ക്കുക'. അവള്‍ കണ്ണുതുറന്നു. ഇത്‌ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഫലം ലഭിക്കുമെന്നുള്ള വചനമല്ലേ?. അപ്പോള്‍, മരിച്ചുപോയവര്‍ക്കുവേണ്ടി ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും. നമ്മില്‍ നിന്നും വേര്‍പിരിയപ്പെട്ടവര്‍ക്ക്‌ വേണ്ടി നാം എന്നും പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്‌.

1 comment:

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22