അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label വിശുദ്ധ. Show all posts
Showing posts with label വിശുദ്ധ. Show all posts

Tuesday, 6 November 2012

വിശുദ്ധ മേരി മസാറെല്ലോ


ഇറ്റലിയിലെ മൊണേസിലെ ഒരു വയലില്‍ തദ്ദേശീയരായ കുറച്ചുപേര്‍ ജോലി ചെയ്യുകയാണ്. കഠിനമായ വെയിലില്‍ എല്ലാവരും തളര്‍ന്നു. കുറെനേരം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി തണല്‍തേടി നീങ്ങാന്‍ തുടങ്ങി, ഒടുവില്‍ ഒരു പെണ്‍കുട്ടി മാത്രം ബാക്കിയായി, മേരിയായിരുന്നു അത്. പ്രഥമദിവ്യകാരുണ്യസ്വീകരണത്തിനുശേഷം അവള്‍ക്ക് ആത്മീയനിയന്താവായി ലഭിച്ച വൈദികന്‍ പെസ്താറിനോയു ടെ വാക്കുകളാണ് ആ ത്യാഗത്തിന് അവളെ പ്രേരിപ്പിച്ചത്. അവളുടെ പ്രായത്തിലുള്ള അനേകം പെണ്‍ കുട്ടികള്‍ തെറ്റായ സന്തോഷങ്ങളില്‍ മുഴുകി ജീവിക്കുന്നുണ്ട്, അവരുടെ ആത്മരക്ഷക്കുവേണ്ടി മേരി യുടെ ത്യാഗങ്ങള്‍ കര്‍ത്താവിന് വേണം എന്ന് ഫാദര്‍ പെസ്താറിനോ ഒരിക്കല്‍ പറഞ്ഞിരുന്നു. ആത്മാര്‍ത്ഥമായ അധ്വാനവും ഒപ്പം ആത്മാക്കളുടെ രക്ഷയ്ക്കാ യുള്ള ഒരു ത്യാഗവും, രണ്ടും ആ പെണ്‍കുട്ടി ഭംഗിയായി ചെയ്തു. പ്രാര്‍ത്ഥനയും ധ്യാനവും വഴി ലഭിക്കുന്ന വെളിപാടുകള്‍ക്കനുസരിച്ച് അവളെക്കുറിച്ചുള്ള ദൈവഹിതം ഫാ. പെസ്താറിനോ അവളെ അറിയിക്കുമായിരുന്നു. അവളാകട്ടെ അതനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അപ്പന്റെയും അമ്മയുടെയും പ്രിയമകളായിരുന്നു അവള്‍. ഒരു വീട്ടമ്മയാവുക എന്നതിനെക്കാള്‍ കൂടുതലായി മറ്റൊരു വിളി മേരിക്കുണ്ടെന്ന് ആ അമ്മ മനസിലാക്കിയിരുന്നെന്ന് തോന്നുന്നു. കാരണം, മറ്റുള്ള വരോട് ഇടപെടാനും അവരില്‍നിന്ന് പഠിക്കാനും അമ്മ അവളെ അനുവദിച്ചിരുന്നു. പക്ഷേ, വലിയ വിദ്യാഭ്യാസമൊന്നും നേടാന്‍ മേരിക്കായില്ല. പതിനെട്ടാം വയസിലെത്തിയിട്ടും മേരി വിവാഹത്തോട് താത്പര്യം പ്രകടിപ്പിച്ചില്ല. ദൈവത്തിന് അവളെക്കുറിച്ചുളള പദ്ധതി മറ്റൊന്നാണെന്നതായിരുന്നിരിക്കാം അതിനു കാരണം. വേറൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു മേരിക്ക്. അവള്‍ എവിടെപ്പോയാലും കഥകള്‍ കേള്‍ക്കാനും സംശയങ്ങള്‍ ചോദിക്കാനും കുട്ടികള്‍ ചുറ്റും കൂടുമായിരുന്നു. അവള്‍ക്ക് 23 വയസുള്ളപ്പോള്‍ ഗ്രാമത്തില്‍ ടൈഫോയ്ഡ് പടര്‍ന്നുപിടിച്ചു. ആ സമയത്ത്, കഴിയാവുന്നവരെയെല്ലാം സഹായിക്കാന്‍ അവള്‍ ശ്രമിച്ചു. പ്രത്യേകിച്ച്, രോഗം പിടിപെട്ട അമ്മാവനെയും അമ്മായിയെയും അവരുടെ മക്കളെയും ശുശ്രൂഷിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചു. കുറച്ചു ദിവസങ്ങള്‍ക്കകം അവര്‍ സുഖം പ്രാപിച്ചെങ്കിലും അപ്പോഴേക്കും മേരിക്ക് ടൈഫോയ്ഡ് പക ര്‍ന്നിരുന്നു. രോഗം കലശലായി. അന്ത്യകൂദാശകളൊക്കെ സ്വീകരിച്ച് അവള്‍ മരണത്തിനായി ഒരുങ്ങിയെങ്കിലും പിന്നീട് സുഖം പ്രാപിക്കുകയാണുണ്ടായത്. പക്ഷേ, ആ രോഗം അവളെ ശാരീരികമായി ദുര്‍ബലയാക്കിത്തീര്‍ത്തു.

അതിനുശേഷമുള്ള ഒരു ഒക്‌ടോബര്‍മാസം. മേരി ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു, തന്റെ മുന്നില്‍ ഒരു മുറ്റവും അവിടെ കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളും ദൃശ്യമായി. ഒരു സ്വരം ഇങ്ങനെ പറയുന്നതായും അവള്‍ കേട്ടു, ''ഞാനവരെ നിന്റെ കരങ്ങളില്‍ ഭരമേല്പിക്കുന്നു'' ആദ്യം അവള്‍ക്കൊന്നും മനസിലായില്ല. ആശ്ചര്യകരമായൊരു സംഭവം കൂടിയുണ്ടായി, ഏതാണ്ട് ഇതേ സമയത്തുതന്നെ ഒരു മുറ്റത്ത് അവഗണിക്കപ്പെട്ടതായി തോ ന്നുന്ന പെണ്‍കുട്ടികളുടെ ഒരു സമൂഹത്തിന്റെ ദര്‍ശനം വിശുദ്ധ ജോണ്‍ ബോസ്‌കോക്ക് ലഭിച്ചു. ഒരു സ്വരം അദ്ദേഹത്തോട് ഇങ്ങനെ സംസാരിച്ചു, ''ഇവരെന്റെ പെണ്‍മക്കളാണ്, ഇവരെ സംരക്ഷിക്കുക.''

എന്തായാലും മേരി സന്യാസിനികളെപ്പോലെ ജീ വിക്കുന്ന, 15 പേരടങ്ങുന്ന ഒരു സമൂഹത്തിന് രൂപം കൊടുത്തു. ഫാ. പെസ്താറിനോ അവര്‍ക്ക് ആവശ്യമായ പരിശീലനം നല്കി. പിന്നീട് വിശുദ്ധ ജോണ്‍ ബോസ്‌കോയില്‍നിന്ന് ഒരു സലേഷ്യനാകാനുള്ള പരിശീലനം നേടിക്കൊണ്ടിരുന്ന ഫാ. പെസ്താറിനോ വഴി മേരിയുടെ ഈ സമൂഹത്തെക്കുറിച്ചറിഞ്ഞ വിശുദ്ധന്‍ അവരെ കാണാന്‍ തീരുമാനിച്ചു. അതൊരു നിര്‍ണായകമായ കണ്ടുമുട്ടലായിരുന്നു. സലേഷ്യന്‍ സന്യാസിനി സമൂഹത്തിന്റെ രൂപംകൊള്ളലിന് അത് കാരണമായി. ആ സമൂഹത്തിന്റെ സുപ്പീരിയറാകാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തി മേരി മസാറെല്ലോ ആണെന്നുകണ്ട വിശുദ്ധ ജോണ്‍ ബോസ്‌കോ ആ സ്ഥാനം ഏറ്റെടുക്കാന്‍ മേരിയെ ക്ഷണിച്ചെങ്കിലും അവള്‍ക്ക് അതിനു താല്പര്യമില്ലായിരുന്നു. ഒടുവില്‍ അനുസരണത്തിന്റെ പേരില്‍മാത്രം അവള്‍ സ്ഥാനം ഏറ്റെടുത്തു. പിന്നീട് നാളുകള്‍ കഴിഞ്ഞ് 1872 ഏപ്രിലില്‍ ഡോ ട്ടേഴ്‌സ് ഓഫ് അവര്‍ ലേഡി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് എന്ന പേരില്‍ സലേഷ്യന്‍ സന്യാസിനികളുടെ സമൂഹം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. അങ്ങനെ മേരി സിസ്റ്റര്‍ മേരി മസാറെല്ലോ ആയി അറിയപ്പെടാന്‍ തുടങ്ങി.
മദര്‍ സുപ്പീരിയര്‍ എന്ന സ്ഥാനത്തിനുമപ്പുറം എല്ലാവര്‍ ക്കും അവള്‍ ഒരു അമ്മയായി. ആയിടയ്ക്ക് മേരിക്ക് കടുത്ത പനി തുടങ്ങി. രോഗം വകവയ്ക്കാതെ മറ്റ് സന്യാസിനികള്‍ക്കൊപ്പം സെയ്ന്റ് സിറിലുള്ള അനാഥമന്ദിരത്തിലേക്കു പോയി. അവിടെവച്ച് വീണ്ടും അവള്‍ രോഗബാധിതയായി. കടുത്ത ശ്വാസകോശരോഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. തന്റെ സമൂഹത്തിന്റെകൂടെയായിരിക്കുമ്പോള്‍ മരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതനുസരിച്ച് സ്വന്തം സ്ഥലത്തേക്ക് യത്രയായി. യാത്ര ക്കിടയ്ക്ക് അവസാനമായി അവള്‍ക്ക് വിശുദ്ധ ജോണ്‍ ബോസ്‌കോയെ കാണാന്‍ സാധിച്ചു.

തിരികെ മൊണേസിലെത്തിയ അവള്‍ക്ക് ആരോഗ്യം വീണ്ടുകിട്ടി. സമൂഹത്തിന്റെ സമയനിഷ്ഠകള്‍ക്കനുസരിച്ച് ജീവിക്കാനും തന്റെ പതിവുജോലികള്‍ ചെയ്യാനും തുടങ്ങി. എന്നാല്‍, അതുതന്നെ അവള്‍ക്ക് അധികമായിരുന്നു. ആരോഗ്യം തീര്‍ത്തും ക്ഷയിച്ചുവന്നു. അന്ത്യകൂദാശകള്‍ സ്വീകരിച്ച് ഒരുക്കത്തോടെ അവള്‍ കാത്തിരുന്നു. 1881 ഏപ്രില്‍ മെയ് 14 ന് സന്ധ്യാസമയത്ത് മരണം അടുത്തെ ത്തിയപ്പോള്‍, ''ഗുഡ് ബൈ, ഞാനിപ്പോള്‍ പോവുകയാണ്. നിങ്ങളെ ഞാന്‍ വീണ്ടും സ്വര്‍ഗത്തില്‍വച്ച് കാണും'' ഇങ്ങനെ പറഞ്ഞുകൊണ്ട് നിത്യസൗഭാഗ്യത്തിലേക്ക് പോ കാനായി അവള്‍ കണ്ണുകളടച്ചു. 44 വര്‍ഷംകൊണ്ട് നേടാവുന്ന പുണ്യങ്ങളെല്ലാം സ്വന്തമാക്കിക്കൊണ്ടായിരുന്നു ആ യാത്ര എന്ന് പിന്നീട് കാലം തെളിയിച്ചു. അവളുടെ മാധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് സഭ 1951-ല്‍ അവളെ പുണ്യവതിയായി അംഗീകരിച്ചു. ഇറ്റലിയിലെ ടൂറിനിലുള്ള, ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ ബസിലിക്കയില്‍ അഴുകാത്ത ആ ശരീരം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

Wednesday, 31 October 2012

നവംബര്‍ 1 : സകല വിശുദ്ധരുടെയും തിരുനാള്‍

November 1: A Blessed Feast of All Saints to everyone! 


നവംബര്‍ 1 : സകല വിശുദ്ധരുടെയും തിരുനാള്‍ 

അവന്‍ അത് സ്വീകരിച്ചപ്പോള്‍ നാല് ജീവികളും ഇരുപത്തിനാല് ശേഷ്ട്ടന്മാരും കുഞ്ഞാടിന്റെ മുന്‍പില്‍ സാഷ്ട്ടംഗം പ്രണമിച്ചു ഓരോരുത്തരും വീണയും വിശുദ്ധന്‍മാരുടെ പ്രാര്‍ത്ഥനകള്‍ ആകുന്ന പരിമള ദ്രവ്യം നിറഞ്ഞ സ്വര്‍ണ്ണകശ ലങ്ങളും കയ്യിലേന്തിയിരുന്നു: വെളിപാട് 5 :8





കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണത്തില്‍ പുണ്യവാന്മാരുടെ ഐക്യത്തെ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. സഭ എന്ന് പറഞ്ഞാല്‍ ക്രിസ്തുവിന്റെ മൌതിക ശരീരമാണ്. ആ ശരീരത്തിലെ അവയവങ്ങളാണ് ഓരോ സഭാംഗവും. അതിനാല്‍ പുണ്യത്തിനും പാപത്തിനും കത്തോലിക്കാ സഭയില്‍ സാമൂഹികമാനമുണ്ട്. ഒരു വിശ്വാസിയുടെ പുണ്യപ്രവര്‍ത്തികളുടെ ഫലം ആ വ്യക്തി മാത്രമല്ല അനുഭവിക്കുന്നത്. സഭയുടെ കൂട്ടായ്മയില്‍ എല്ലാവരും ഒരാളുടെ നന്മയില്‍ പങ്കുപറ്റുന്നു. ഒരേ ശരീരത്തില്‍ നിന്നും ഭക്ഷിക്കുകയും ഒരേ കാസയില്‍ നിന്നും പാനം ചെയ്യുകയും ചെയ്യുന്ന സഭാതനയര്‍ ജീവിതംതന്നെ പരസ്പരം പങ്കുവയ്ക്കുന്നവരാണ്. അത്തരത്തില്‍ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിനു ഉദാത്തമായ മാതൃകകാട്ടി കടന്നുപോയ ധീരരായ സഭാംഗങ്ങളോടുള്ള ആദരവാണ് വിശുദ്ധരോടുള്ള ഭക്തിയും വണക്കവും.

ക്രിസ്തുവിനു ശേഷം നൂറാമാണ്ടോടുകൂടിതന്നെ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷികളായവരെ ഓര്‍ക്കുകയും അവരുടെ മാധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്ന പതിവ് നിലവില്‍വന്നു. ഈ ലോകത്തില്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു ജീവിക്കുന്നവരെല്ലാം മരണശേഷം സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നു എന്ന അടിസ്ഥാന വിശ്വാസത്തിലാണ് പുണ്യ ചരിതരായി ജീവിച്ചവരെല്ലാവരോടും മാധ്യസ്ഥ്യം യാചിക്കുവാന്‍ തുടങ്ങിയത്. കത്തോലിക്കാസഭ സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നത് സുകൃത സമ്പന്നമായി ജീവിതം നയിച്ച്‌ കടന്നുപോയ നമ്മുടെ എല്ലാ കുടുംബാംഗങ്ങളും വിശുദ്ധരാണെന്നും അവര്‍ ദൈവസന്നിധിയില്‍ നമുക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നുമുള്ള സത്യം വെളിപ്പെടുത്താനാണ്.

വിശുദ്ധരോടുള്ള വണക്കത്തിനായി അവരുടെ പ്രതിമകളും ചിത്രങ്ങളും ഉപയോഗിക്കുന്നതിനാല്‍ കത്തോലിക്കരെ നവസഭാവിഭാഗങ്ങള്‍ വിഗ്രഹാരാധകാരായി കാണാറുണ്ട്‌. പക്ഷെ കത്തോലിക്കാ സഭ ഒരിക്കലും പ്രതിമകളെ പൂജിക്കുന്നില്ല. അവയൊക്കെയും വിശുദ്ധരെ സ്മരിക്കുവാന്‍ സഹായിക്കുന്നവ മാത്രമാണ്. പ്രതിമകള്‍ പൂജയ്ക്കുള്ള വസ്തുക്കളായി മാറുന്ന അവസ്ഥ ഉണ്ടാവുന്നെങ്കില്‍ സഭ അതിനെ നിരുപാധികം തള്ളികളയുകയും അവ നമുക്ക് മുന്‍പേ കടന്നുപോയവരെ അനുസ്മരിക്കുന്നതിനുള്ള ഉപാധി മാത്രമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. വിഗ്രഹാരാധ തെറ്റാണ് എന്നു പഠിപ്പിക്കുന്ന പഴയനിയമത്തില്‍ തന്നെയാണ് ഇസ്രായേല്‍ക്കാര്‍ സര്‍പ്പദംശനം ഏറ്റുമരിക്കുന്നത് തടയുവാന്‍ വേണ്ടി പിച്ചളസര്‍പ്പത്തെ ഉയര്‍ത്തുവാന്‍ ആവശ്യപ്പെടുന്ന ദൈവവചനവും ഉള്‍പ്പെട്ടിട്ടുള്ളത്.

കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു. (സംഖ്യ 21 : 8-9)


സഭ ഔദ്യോഗികമായി വിശുദ്ധരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നവരെക്കുറിച്ച് അഞ്ചു കാര്യങ്ങളാണ് പറയുന്നത്: 


  1. അവരുടെ മാതൃകാപരമായ വിശ്വാസ ജീവിതം,
  2.  മറ്റുള്ളവരെ വാക്കുകളിലൂടെയും ജീവിതത്തിലൂടെയും നന്മ പഠിപ്പിച്ചവര്‍, 
  3. അവരിലൂടെ മറ്റുള്ളവര്‍ക്ക് ലഭിച്ച അത്ഭുതകരമായ ദൈവീക കൃപ,
  4.  അവരുടെ മാധ്യസ്ഥ്യത്തില്‍ ദൈവത്തോട് പ്രാര്‍ഥിച്ചതിന്റെ ഫലങ്ങള്‍,
  5.  പ്രത്യേകമാംവിധം വിശുദ്ധിയുടെ ശക്തി തെളിയിച്ചവര്‍. 


ഈ പറഞ്ഞ കാര്യങ്ങളില്‍ അടിസ്ഥാനമുണ്ടെങ്കില്‍ വിശുദ്ധരെ വണങ്ങുന്നതില്‍ യാതൊരു തെറ്റുമില്ല എന്നു സഭ പഠിപ്പിക്കുന്നു.


അപോസ്തോലന്‍ ആയ പൗലോസ്‌ മറ്റുള്ളവരോട് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നുമുണ്ട് ...


"ദൈവവചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം ": കൊളോസോസ് 4:3 .
(At the same time, pray for us, too, that God may open a door to us for the word, to speak of the mystery of Christ, for which I am in prisonCol 4:3)

നിങ്ങളില്‍ ആരെങ്കിലും രോഗി ആണെങ്കില്‍ അവര്‍ സഭയിലെ ശ്രേഷ്ടന്മാരെ വിളിക്കട്ടെ അവര്‍ അവനെ കര്‍ത്താവിന്റെ നാമത്തില്‍ തൈലാഭിഷേകം ചെയ്തു അവനു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ :യാകോബ് 5 :14.
Is anyone among you sick? He should summon the presbyters of the church, and they should pray over him and anoint (him) with oil in the name of the Lord :Jam 5:൧൪

രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിന്‍റെ നാലാം അദ്യായത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. പ്രവാചകനായ എലീഷാ, ഷൂനേംകാരിയായ ഒരുവളുടെ കുട്ടിയെ ഉയിര്‍പ്പിക്കുന്നതാണു സംഭവം. പ്രവാചകന്‍റെ ശരീരത്തില്‍ നിന്നും ശക്തി പുറപ്പെട്ട് മരിച്ചവനെ ഉയിര്‍പ്പിച്ചതായി കാണാം. വിശുദ്ധരുടെ കല്ലറകളില്‍നിന്നും അത്ഭുതങ്ങള്‍ സംഭവിച്ചതായി പഴയനിയമ പുസ്തകങ്ങളില്‍ വായിക്കുന്നുണ്ട്.

രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ പതിമൂന്നാം അദ്ധ്യായത്തില്‍ ഇരുപത്തിഒന്നാം വാക്യം വയിക്കുമ്പോള്‍ ഇതു മനസ്സിലാകും . ഏലീഷാ പ്രവാചകന്റെ കല്ലറയിലേക്ക് എറിഞ്ഞ ഒരു ജഡം, പ്രവാചകന്റെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജീവന്‍ പ്രാപിച്ച് എഴുന്നേറ്റു നിന്നു. വചനം വെളിപ്പെടുത്തുന്ന സത്യങ്ങളാണിവ..!

"മോശയും സാമുവലും എന്റെ മുമ്പില്‍ നിന്ന് യാചിച്ചാല്‍ പ്പോലും ഈ ജനത്തിന്റെ നേര്‍ക്ക് ഞാന്‍ കരുണ കാണിക്കില്ല"(ജറെമിയാ:15;1). അതായത് മദ്ധ്യസ്ഥം പറഞ്ഞാല്‍ സ്വീകരിക്കാന്‍ കഴിയാത്തവിധം ക്രൂരമായ പാപമാണ്, ഇസ്രായേല്‍ ചെയ്തത് എന്നാണിവിടെ മനസ്സിലാക്കേണ്ടത്. ഈ പ്രവാചകന്മാര്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന കാലത്തല്ല ജറെമിയായിലൂടെ ഈ കാര്യങ്ങള്‍ ദൈവം അറിയിക്കുന്നത്. നീതിമാന്മാര്‍ മദ്ധ്യസ്ഥം വഹിച്ചാല്‍ സ്വീകാര്യമാകുന്ന വിഷയങ്ങള്‍ ഉണ്ടായതുകൊണ്ടാണ്, ഇത്തരം ഒരു പ്രയോഗം നടത്തുന്നതെന്ന് ഭാഷാജ്ഞാനമുള്ള ആര്‍ക്കും മനസ്സിലാകും !

ചെറിയ ഒരു ഉദാഹരണം ഞാന്‍ പറയാം : എന്റെ ഭാര്യ പറഞ്ഞാല്‍ പ്പോലും ഞാന്‍ നിനക്ക് അതു ചെയ്തുതരില്ല എന്നുപറഞ്ഞാല്‍ , ഭാര്യയുടെ ആവശ്യപ്രകാരം പലതും ഞാന്‍ ചെയ്തിട്ടുണ്ടെന്നും ചെയ്യും എന്നുമാണ്. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ കാര്യമായതിനാല്‍ അവള്‍ പറഞ്ഞാല്‍ പ്പോലും ഇതു ചെയ്യാന്‍ കഴിയില്ല എന്നാണ്, സാമാന്യബോധമുള്ളവര്‍ മനസ്സിലാക്കുന്നത്! ഭാര്യ പറഞ്ഞാല്‍ ഒരു കാര്യവും ചെയ്യില്ല എന്നല്ല, അവളുടെ ആവശ്യപ്രകാരം ഞാന്‍ പലതും ചെയ്യും എന്നതിലൂടെ ഭാര്യയെ ഞാന്‍ ഉയര്‍ത്തുകയാണു ചെയ്തത്!

മോശയും സാമുവേലും കര്‍ത്താവിന്റെമുമ്പില്‍ പല കാര്യങ്ങളും ആവശ്യപ്പെടുകയും അതു ചെയ്തുകൊടുക്കുകയും ഉണ്ടായിട്ടുള്ളതുകൊണ്ടല്ലേ ഈ അപരാധത്തിന്, അവരുടെ മാദ്ധ്യസ്ഥംപോലും ഞാന്‍ കേള്‍ക്കില്ല എന്നു പറയുന്നത്? ഇതിലൂടെ വ്യക്തമാകുന്നത്, നീതിമാന്മാരുടെ മാദ്ധ്യസ്ഥം സ്വീകരിച്ച് പല കാര്യങ്ങളും കര്‍ത്താവ് ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. എന്നാല്‍ , അവരുടെ മാദ്ധ്യസ്ഥം സ്വീകരിക്കാന്‍ കഴിയാത്തവിധം ക്രൂരമായ പാപങ്ങള്‍ ക്ക് ശിക്ഷലഭിക്കും എന്നു മനസ്സിലാക്കാം ...

യാക്കോബ്, അഞ്ചാം അദ്ധ്യായം"17 : ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്തില്ല.
18 : വീണ്ടും അവന്‍ പ്രാര്‍ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‍കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു"
മധ്യസ്ഥ പ്രാര്‍ത്ഥന വേദ പുസ്തകത്തില്‍ തുടരുന്നു .....
നീയും നിന്റെ മരുമകള്‍ സാറയും പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥന പരിശുദ്ധന്‍ ആയവനെ ഞാന്‍ അനുസ്മരിപ്പിച്ചു -തോബിത് 12 :12

കൂടാതെ ഒന്ന് സാമുവല്‍ 28 ആം അധ്യായത്തില്‍ ഇപ്രകാരം കാണുന്നു,സാമുവല്‍ മരിച്ചിട്ട് അവന്റെ നഗരം ആയ രാമയില്‍ സംസ്ക്കരിക്കപെടുകയും ഇശ്രെല്യരെല്ലാം അവനെ ഓര്‍ത്തു വിലപിക്കുകയും ചെയ്തു(സാമുവല്‍ 28 :1 ) അതെ അധ്യായത്തില്‍ (മരിച്ചു അടക്കം ചെയ്യപ്പെട്ട സാമുവല്‍ )മരണശേഷം സാമുവല്‍((( ഇപ്രകാരം ജീവീച്ചീരീക്കുന്ന സാവൂള്‍നോട് ചോദിക്കുന്നു "നീ എന്നെ വിളിച്ചു വരുത്തി ശല്യപെടുതിയത് എന്തിനു ?" (ശമുവേല്‍ 28 :5) അതിനു ശേഷം കര്‍ത്താവായ ദൈവം രാജ്യം സാവൂളില്‍ നിന്നും എടുത്തു ദാവീദിന് നല്‍കിയ കാര്യം അവനെ അറിയിക്കുന്നു ...
ദൈവമായ കര്‍ത്താവ്‌ എടുത്ത ഒരു സുപ്രധാന തീരുമാനം മരണശേഷം സാമുവേലിനു സൌളിനെ അറിയിക്കാന്‍ കഴിഞ്ഞു ....


(വെളിപാട് 5 :8 

"അവന്‍ അത് സ്വീകരിച്ചപ്പോള്‍ നാല് ജീവികളും ഇരുപത്തിനാല് ശേഷ്ട്ടന്മാരും കുഞ്ഞാടിന്റെ മുന്‍പില്‍ സാഷ്ട്ടംഗം പ്രണമിച്ചു ഓരോരുത്തരും വീണയും വിശുദ്ധന്‍ മാരുടെ പ്രാര്‍ത്ഥനകള്‍ ആകുന്ന പരിമള ദ്രവ്യം നിറഞ്ഞ സ്വര്‍ണ്ണകശ ലങ്ങളും കയ്യിലേന്തിയിരുന്നു: "വെളിപാട് 5 :8 )

ദൂതന്റെ കയ്യില്‍ നിന്നും പരിമള ദ്രവ്യങ്ങളുടെ ധൂപം വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോട് ഒപ്പം ദൈവ സന്നിധിയിലേക്ക് ഉയര്‍ന്നു .വെളിപാട് 8 :4
വെളിപാട് പുസ്തകം പരിമള ദ്രവ്യങ്ങളുടെ ധൂപം വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോട് ഒപ്പം ദൈവ സന്നിധിയിലേക്ക് ഉയര്‍ന്നു എന്നു പറയുമ്പോള്‍ വിശുദ്ധന്മാര്‍ ഉറക്കത്തില്‍ ആണ് എന്നു വിശ്വസിക്കുന്ന ജനതയുടെ കണ്ണിലെ ഇരുട്ട് നീങ്ങാന്‍ പ്രാര്‍ഥിക്കാം .
ഫ്ളോറന്സിലെ കത്തിഡ്രല് ദേവാലയത്തിലെ ഘടികാരത്തെക്കുറിച്ച് വായിച്ചതോര്ക്കുന്നു. 1443ല് പൗലോ ഉച്ചലോ രൂപകല്പന ചെയ്ത ഈ ഘടികാരത്തിന്റെ സമയസൂചി ഇടത്തോട്ടാണ് നടക്കുന്നത്. എന്നാല് അത് സമയം കൃത്യമായി കാണിക്കുകയും ചെയ്യുന്നു. സമയം കാണിക്കാന് സൂചി ഏതു വശത്തേക്ക് കറങ്ങണമെന്ന് നിര്ബന്ധമുണ്ടോ
സാധാരണത്വത്തില് നിന്ന് മറിച്ച് ചിന്തിച്ച് ജീവിച്ച ചില അട്ടിമറിക്കാരെക്കുറിച്ച് ഓര്ക്കുകയും അവരുടെ ജീവിത മാതൃക നമ്മുടെ ജീവിതത്തിലേയ്ക്ക് പകര്ത്താന് പരിശ്രമിക്കുകുയം ചെയ്യുന്ന ദിവസമാണ് നവംബര് 1. അന്നാണ് തിരുസഭയില് സകല വിശുദ്ധരുടേയും തിരുനാള് ആചരിക്കുന്നത്. ആത്മനാ ദരിദ്രരും ഹൃദയശാന്തതയുള്ളവരും തങ്ങളുടെ പാപത്തെപ്രതി കരഞ്ഞവരും നീതിയെ ദാഹിച്ചിരുന്നവരും കരുണാശീലരും ഹൃദയശുദ്ധിയുള്ളവരും സമാധാന പാലകരും നീതിയെ പ്രതി പീഡകള് സഹിച്ചിച്ചവരുമാണ് വിശുദ്ധര്. വ്യത്യസ്ഥമായ ജീവിതം നയിച്ചവരുമാണ് അവര്. വ്യത്യസ്ഥമായ ജീവിതം നയിച്ച അവരെ അനുകരിക്കാന് ഈ തിരുനാള് നമ്മോട് ആവശ്യപ്പെടുന്നു. 

ആരെയാണ് സഭ ഈ ദിവസം അനുസ്മരിക്കുന്നത്.?

വിശുദ്ധരുടെ പട്ടികയില് തിരുസഭ ഔദ്യോഗികമായി പേര് ചേര്ത്തിട്ടുള്ളവരെ പ്രത്യേക ദിവസങ്ങളില് (മരണദിവസം അല്ലെങ്കില് ജനനദിവസം) നാം അനുസ്മരിക്കുകയും ആ ദിവസം അവരുടെ തിരുനാളായി ആചരിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നാല് നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരായ കോടാനുകോടി ആത്മാക്കള് സ്വര്ഗ്ഗത്തിലുണ്ട് എന്ന് നാം വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള സര്വ്വ സ്വര്ഗ്ഗവാസികളുടേയും തിരുനാളാണ് നവംബര് 1ന് ആചരിക്കുക.

ഇന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ തിരുസ്സഭ ആചരിക്കുന്നു. അഷ്ടസൌഭാഗ്യങ്ങള്‍ക്കനുസൃതം ജീവിതത്തെ ക്രമീകരിച്ചവരെയല്ലാം ഓര്‍ക്കാനും അവരോട്‌ പ്രാര്‍ത്ഥിക്കാനും അവരെ ഓര്‍ത്ത്‌ തമ്പുരാന് നന്ദി പറയാനും ഒരു ദിവസം. ഒപ്പം നമ്മുടെ ജീവിതത്തെ അപ്രകാരം ക്രമീകരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു ദിനം. അനുദിന വ്യാപാരങ്ങള്‍ തമ്പുരാന്‍റെ മുന്‍പിലാണെന്ന ബോധ്യത്തോടെ ചെയ്താലേ ഫലമുള്ളൂവെന്നു ഗുരു ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യന്‍റെ പ്രശംസയും അംഗീകാരവും മാത്രം തേടിപ്പോകുന്നത് അവസാനിപ്പിച്ച് അര്‍ത്ഥവത്തായി ഈ തിരുനാള്‍ നമുക്ക് ആചരിക്കാം. നമുക്ക് മുന്പേ വിശുദ്ധ ജീവിതം നയിച്ച് ദൈവ സന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട ‘വിജയസഭ’യുടെ തിരുനാള് വിശുദ്ധ ജീവിതം നയിക്കുവാന് പ്രചോദനമരുളട്ടെ. ഒഴുക്കിനൊത്ത് ഒഴുകാതെ ഈ ലോകത്തിലെ മായാവലയത്തില്പ്പെടാതെ ഒഴുക്കിനെതിരേ നീന്താന്, വിശുദ്ധരായി ജീവിക്കുവാന് നമുക്ക് പഠിക്കാം.ദൈവം അനുഗ്രഹിക്കട്ടെ.

Tuesday, 23 October 2012

വിശുദ്ധ സീത്താ വീട്ടുജോലിക്കാരുടെ മധ്യസ്ഥ


ഇറ്റലിയില്‍ ഉദിച്ച ഒരു നക്ഷത്രമാണ് വിശുദ്ധ സീത്താ. 1212 ലാണ് അവള്‍ ഈ ഭൂമിയിലേക്ക് പിറന്നുവീണത്. ഇറ്റലിയിലെ ടസ്‌കനിയായിരുന്നു ജന്മസ്ഥലം. അവളുടെ വലിയ സമ്പത്ത് നല്ലവരായ മാതാപിതാക്കളായിരുന്നു. ഭൗതികസമ്പത്തിന്റെ കാര്യത്തില്‍ ദരിദ്രമെങ്കിലും പുണ്യസമ്പന്നമായിരുന്നു അവരുടെ ജീവിതം. 12-ാമത്തെ വയസില്‍ സീത്താ ഫാത്തിനെല്ലി കുടുംബത്തിലെ ജോലിക്കാരിയായി.

യഥാര്‍ത്ഥ ദൈവഭക്ത
മുഴുവന്‍സമയവും അവള്‍ എന്തെങ്കിലും ജോലികളില്‍ വ്യാപൃതയായിരുന്നു. തന്റെ ഭക്തകൃത്യങ്ങളില്‍ അവളൊരു മുടക്കവും വരുത്തിയതുമില്ല. തന്റെ കൈയില്‍ ലഭിക്കുന്നതില്‍നിന്ന് പാവപ്പെട്ടവര്‍ക്കായി നല്കാന്‍ എപ്പോഴും അവള്‍ താത്പര്യം കാണിച്ചു. നിസ്വാര്‍ത്ഥമായ സേവനവും അളവറ്റ കാരുണ്യപ്രവൃത്തികളും പലപ്പോഴും സഹസേവകര്‍ക്ക് ഇഷ്ടപ്പെടാതെ വന്നു. അതുനിമിത്തം സീത്തായില്‍ കുറ്റം കണ്ടുപിടിക്കാന്‍ അവര്‍ അവസരം പാര്‍ത്തിരുന്നു. പലപ്പോഴും അവളുടെ പ്രവൃത്തികള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും യജമാനന്റെയടുക്കല്‍ കുറ്റങ്ങളായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. അതിനാല്‍ സീത്താ ശകാരവും ശിക്ഷകളും സഹിക്കേണ്ടിവന്നു. ജോലിയില്‍ അധികഭാരം ചുമത്തി, നിന്ദിക്കപ്പെട്ടു. പക്ഷേ, അതിന് കാരണമാകുന്നവരോടുള്ള സീത്തായുടെ പ്രതികരണം അവളെ കര്‍ത്താവിന് കൂടുതല്‍ പ്രിയങ്കരിയാക്കിത്തീര്‍ക്കുകയാണുണ്ടായത്. കാരണം, തന്നെ വേദനിപ്പിച്ചവരോട്, തന്റെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുപോ ലും നന്ദിഹീനത കാണിച്ചവരോട്, എ ല്ലാം അവള്‍ അല്പംപോലും പകവച്ചുപുലര്‍ത്തിയില്ലെന്നുമാത്രമല്ല അവരെ കൂടുതല്‍ സ്‌നേഹിക്കാനും അവസരം ലഭിക്കുമ്പോഴെല്ലാം സഹായിക്കാനും ശ്രമിക്കുകയും ചെയ്തു. ശ്രദ്ധാര്‍ഹമായ വേറൊരു കാര്യം അവള്‍ക്കുണ്ടായിരുന്ന ശാന്തതയാണ്, ശകാരവും ശിക്ഷയും ഏറ്റുവാങ്ങുമ്പോഴും അവളുടെ ആന്തരികശാന്തി നഷ്ടപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

മാലാഖമാര്‍ അടുക്കളയിലെത്തിയപ്പോള്‍
സീത്തായെക്കുറിച്ച് പറയപ്പെടുന്ന ഒരു സംഭവമിങ്ങനെയാണ്, ഒരിക്കല്‍ അവള്‍ ഭവനത്തിലുണ്ടായിരുന്ന റൊട്ടി പാവപ്പെട്ട ആര്‍ക്കോ ദാനം ചെയ്തു. ഈ വിവരമറിഞ്ഞ സഹസേവകര്‍ 'അതിരുകവിയുന്ന ഈ ദാനധര്‍മ'ത്തിന്റെ കഥ യജമാനനെ അറിയിച്ചു. കാര്യത്തിന്റെ നിജസ്ഥിതി അറിയാനായി വന്ന യജമാനന്‍ കണ്ടത് ഒരു മനോഹരദൃശ്യമാണ്. സീത്തായെ സഹായിക്കാനായി തന്റെ ഭവനത്തിന്റെ അടുക്കളയില്‍ ജോലി ചെയ്യുന്ന മാലാഖമാര്‍! സീത്താ ദൈവത്തിന് പ്രിയങ്കരിയാണെന്ന് ഈ സംഭവം സ്പഷ്ടമാക്കി. അത് യജമാനനെയും ആ കുടുംബത്തെയും സഹസേവകരെയുമെല്ലാം ചിന്തിപ്പിച്ചു.
നാളുകള്‍ കഴിഞ്ഞപ്പോള്‍ സഹസേവകരുടെ വെറുപ്പ് അപ്രത്യക്ഷമായി. യജമാനന്‍ അവളുടെ വിശ്വസ്തതയും സേവനസന്നദ്ധതയും മനസിലാക്കിയതിനാല്‍ ആ ഭവനത്തിലെ എല്ലാക്കാര്യങ്ങളുടെയും മേല്‍വിചാരിപ്പുകാരിയായി അവളെ നിയമിച്ചു. മാത്രവുമല്ല അവളുടെ ഭക്തി ഫാത്തിനെല്ലി കുടുംബത്തെ മുഴുവന്‍ വിശ്വാസത്തിന്റെ ഉണര്‍വിലേക്ക് നയിക്കുകയും ചെയ്തു. അലസരായിരുന്നുകൊണ്ടുള്ള ഭക്തി യഥാര്‍ത്ഥമല്ല എന്നവള്‍ കൂടെക്കൂടെ പറയുമായിരുന്നു. തന്റെ ജോലി ദൈവം തന്നതായിട്ടാണ് അവള്‍ കരുതിയിരുന്നത്. അതിനാല്‍ത്തന്നെ അത് ചെയ്തിരുന്നത് ദൈവത്തോടുള്ള സ്‌നേഹത്തെപ്രതിയായിരുന്നു. എല്ലാക്കാര്യങ്ങളിലും അവള്‍ യജമാനനെയും യജമാനത്തിയെയും അനുസരിച്ചു. അതൊരു പരിഹാരപ്രവൃത്തികൂടിയായി കരുതി. യജമാനന്റെ പ്രീതി സമ്പാദിക്കുന്നതിനുമുന്‍പും അതിനുശേഷവും അവളുടെ പ്രവൃത്തികള്‍ ഒരുപോലെയായിരുന്നു.

അങ്ങനെ അവള്‍ ഫാത്തിനെല്ലി കുടുംബത്തിന്റെ വിശ്വസ്ത സേവികയായി. സീത്താക്ക് വയസ് അറുപതായി. തന്നെ വിശുദ്ധീകരിക്കാന്‍ ദൈവകൃപ തേടിക്കൊണ്ട് അവള്‍ ദിനങ്ങള്‍ ചെലവഴിച്ചു. 1272 ഏപ്രില്‍ 27ന് ഒരുക്കത്തോടെ സ്വര്‍ഗീയപിതാവിന്റെയടുക്കലേക്ക് യാത്രയായപ്പോള്‍ ഫാത്തിനെല്ലി കുടുംബത്തില്‍ നീണ്ട 48 വര്‍ഷത്തെ സേവനം അവള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. അവളുടെ മരണശേഷം ആദ്യം അവളുടെ മാധ്യസ്ഥ്യം തേടാന്‍ തുടങ്ങിയത് ഫാത്തിനെല്ലി കുടുംബംതന്നെയാണ്. 1580 ല്‍ അവളുടെ മൃതശരീരം കല്ലറക്ക് പുറത്തെടുത്തപ്പോള്‍ അത് അഴുകാതെയിരിക്കുന്നതായി കണ്ടെത്തി. പില്ക്കാലത്ത് അവളുടെ മാധ്യസ്ഥ്യംവഴി സംഭവിച്ച 150 അത്ഭുതങ്ങള്‍ക്കുശേഷം 1696 ല്‍ അവളെ തിരുസഭ വിശുദ്ധയായി പ്രഖ്യാപിച്ചു. വീട്ടുജോലിക്കാരുടെ പ്രത്യേക മധ്യസ്ഥയായി സീത്താ വിശേഷിപ്പിക്കപ്പെടുന്നു. ഏപ്രില്‍ 27 നാണ് സഭ ഈ പുണ്യവതിയെ ഓര്‍ക്കുന്നത്.

വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ


'യോര്‍ക്കിന്റെ മുത്ത്' എന്നാണ് വിശുദ്ധ മാര്‍ഗരറ്റ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ മിഡില്‍ടണ്‍ ആണ് വിശുദ്ധയുടെ ജന്മസ്ഥലം. 1555ല്‍ പ്രൊട്ടസ്റ്റന്റ് മാതാപിതാക്കളുടെ മകളായിട്ടാണ് മാര്‍ഗരറ്റ് ജനിച്ചത്. പിതാവ് മെഴുകുതിരി നിര്‍മാതാവായിരുന്നു. 15-ാമത്തെ വയസില്‍ അവള്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസിയായ ജോണ്‍ ക്ലിതെറോയുടെ ഭാര്യയായി. കശാപ്പുകാരനായിരുന്നു ജോണ്‍, അതിനായി കാലികളെ വളര്‍ത്തുന്ന ജോലിയും ചെയ്തിരുന്നു. അദ്ദേഹം സ്‌നേഹമുള്ള ഭര്‍ത്താവായിരുന്നു. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ റോമന്‍ കത്തോലിക്കാ സമര്‍പ്പിതനായിരുന്നെങ്കിലും ജോണ്‍ പ്രൊട്ടസ്റ്റന്റ് അനുയായിയായിത്തന്നെ തുടര്‍ന്നു. ജോണിന്റെയും മാര്‍ഗരറ്റിന്റെയും ദാമ്പത്യത്തെ മൂന്ന് മക്കളെ നല്കി ക്കൊണ്ട് ദൈവം അനുഗ്രഹിച്ചു.

പ്രൊട്ടസ്റ്റന്റ് വിശ്വാസസംഹിതകള്‍ എപ്പോഴൊക്കെയോ അവളുടെ മനസ് അസ്വസ്ഥമാക്കിയിരുന്നിരിക്കണം. അതുകൊണ്ടായിരിക്കാം അവളും കത്തോലിക്കാ വിശ്വാസത്തില്‍ ആകൃഷ്ടയാകുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തത്. അ ക്കാലത്ത് ഇംഗ്ലണ്ടിലെ വടക്കുഭാഗത്ത് റോമന്‍ കത്തോലിക്കര്‍ പീഡനമേറ്റുകൊണ്ടിരിക്കുകയായിരുന്നു. മാര്‍ഗരറ്റ് അവരുടെ സുഹൃത്തായി. അവളുടെ ഒരു മകന്‍, ഹെന്റി സെമിനാരിയില്‍ ചേര്‍ന്നു. യോര്‍ക്കിലെ ഷാംബിളിലുള്ള തന്റെ ഭവനത്തില്‍ നിരന്തരം മാര്‍ഗരറ്റ് വിശുദ്ധ ബലികള്‍ ക്രമീകരിച്ചു. തന്റെ ഭവനത്തിന്റെയും അയല്‍ഭവനത്തിന്റെയും അടുത്തടുത്തുള്ള ഭിത്തിയില്‍ വലിയ ദ്വാരമുണ്ടായിരുന്നു. ഈ ദ്വാരം വഴി തന്റെ ഭവനത്തിലുണ്ടായിരുന്ന പുരോഹിതനെ അവള്‍ അയല്‍വീട്ടിലേക്ക് മാറ്റി ഒരു റെയ്ഡില്‍നിന്ന് രക്ഷിച്ചു.

അസാധാരണമായ ധീരതയോടെ...


1586ല്‍ കത്തോലിക്കാ വൈദികര്‍ക്ക് അഭയം നല്കിയതിന് മാര്‍ഗരറ്റ് അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കപ്പെട്ടു. ആ കേസില്‍ തന്റെ ഭാഗത്തുനിന്നൊരു വാദം മാര്‍ഗരറ്റ് വേണ്ടെന്നു വച്ചു. സാ ക്ഷി പറയുന്നതിന്റെ പേരില്‍ തന്റെ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് ഒഴിവാക്കാനായിരുന്നു അവളങ്ങനെ ചെയ്തത്. മാര്‍ഗരറ്റ് മരണശിക്ഷക്ക് വിധിക്കപ്പെട്ടു. അധികം വൈകാതെ അവളുടെ മരണദിനം വന്നുചേര്‍ന്നു. അവളെ വിവസ്ത്രയാക്കി, ഒരു തൂവാല മുഖത്ത് കെട്ടി. ധീരതയോടെ മരണത്തെ നേരിടാന്‍ അവള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു മനുഷ്യന്റെ കൈപ്പത്തിയോളം വലിപ്പമുള്ള, കൂര്‍ത്ത ഒരു പാറയുടെ മുകളില്‍ അവളെ കിടത്തിയിട്ട് അതിനുമുകളില്‍ ഒരു വാതില്‍ വച്ചു. പിന്നീട് അതിനുമുകളില്‍ ഓരോന്നോരോന്നായി കല്ലുകളും പാറകളും വച്ച് താങ്ങാനാകാത്ത ഭാരം ചെലുത്തിയപ്പോള്‍ അടിയില്‍ വച്ച പാറക്കഷണം മാര്‍ഗരറ്റിന്റെ മുതുക് തകര്‍ത്തു. അങ്ങനെ 15 മിനിറ്റിനുള്ളില്‍ മാര്‍ഗരറ്റ് ധീരമായി മരണം വരിച്ചു. അവിസ്മരണീയമയ ആ ദിനം ഒരു ദുഃഖവെള്ളിയാഴ്ചയായിരുന്നു. ഉത്ഥിതനായ കര്‍ത്താവിന്റെ മരണത്തെ ഓര്‍ക്കുന്ന ആ ദിവസംതന്നെ അവിടുത്തൊടൊപ്പമുള്ള നിത്യസന്തോഷത്തിലേക്ക് അവള്‍ പ്രവേശിച്ചു. ആ മൃതശരീരം അതിനുമുകളില്‍നിന്ന് ഭാരം നീക്കുന്നതുവരെ 6 മണിക്കൂര്‍ അവിടെത്തന്നെ കിടന്നു. പിന്നീട് അവളുടെ കൈ അടര്‍ത്തിയെടുത്ത് സൂക്ഷിച്ചു. ഇന്നും ആ തിരുശേഷിപ്പ് യോര്‍ക്കിലെ ഭാര്‍ മഠത്തിന്റെ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുന്നു.

ദൈവസ്‌നേഹത്തെപ്രതി ജീവിതം ബലിയായി നല്കാന്‍ അവള്‍ തയാറായി. ഈ ധീരത തിരുസഭയില്‍ വിശുദ്ധയായി നാമകരണം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് നയിച്ചു. നടപടികളെല്ലാം വിജയകരമായി പൂര്‍ത്തിയായതോടെ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും മറ്റ് രക്തസാക്ഷികള്‍ക്കൊപ്പം 1970ല്‍ മാര്‍ഗരറ്റ് ക്ലിതെറോയെയും സഭ വിശുദ്ധയായി പ്രഖ്യാപിച്ചു. കാത്തലിക് വിമെന്‍സ് ലീഗിന്റെ പ്രത്യേക മധ്യസ്ഥയായ ഈ പുണ്യവതിയുടെ തിരുനാള്‍ദിനം മാര്‍ച്ച് 26 ആണ്. കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നുകൊണ്ട് തന്റെ ജീവന്‍വരെ കര്‍ത്താവിനോടുള്ള സ്‌നേഹത്തെപ്രതി ബലിയായി നല്കാന്‍ ധീരത പ്രകടിപ്പിച്ച ഈ പുണ്യവതിയുടെ മാതൃക നമ്മെ ആവേശം കൊള്ളിക്കട്ടെ.

Saturday, 25 August 2012

പാദുവായിലെ വിശുദ്ധ അന്തോണീസ്


ജനനം : 1195
മരണം ജൂണ്‍ 13 ,1231
വിശുദ്ധ പദവി :മെയ്‌  30 ,1232   ഒമ്പതാം പീയുസ് മാര്‍പ്പാപ്പ (ഗ്രിഗോറി) 


പ്രാരംഭ ഗാനം
( അദ്ധ്വാനിക്കുന്നവര്‍ക്കും... എ.മ.)
പാദുവാപ്പതിയെ, ദൈവ
സ്നേഹത്തിന്‍ കേദാരമെ
നേര്‍വഴി കാട്ടേണമെ
പരിശുദ്ധ അന്തോനീസെ.....


അമലോത്ഭവ കന്യകതന്റെ
മാനസ പുത്രനായ
പരിശുദ്ധ അന്തോനീസെ
ഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിക്കണെ

(പാദുവാപ്പതിയെ..)
പൈതലാം യേശുവിനെ
തൃകൈയില്‍ ഏന്തിയോനെ
തൃപ്പാത പിന്‍തുടരാന്‍
ത്രാണിയുണ്ടാകേണമെ .....

(പാദുവാപ്പതിയെ..)

ക്രൂശിന്റെ അടയാളത്താല്‍
ദുഷ്ടത നീക്കിയോനെ
ആലംബഹീനര്‍ക്കെന്നും
മദ്ധ്യസ്ഥനാകേണമെ

(പാദുവാപ്പതിയെ..)


പ്രാരംഭ പ്രാര്‍ത്ഥന

അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിനെ ഞങ്ങള്‍ക്കെന്നും സഹായമരുളുന്ന മദ്ധ്യസ്ഥനായി നല്‍കിയ ദൈവമെ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങു ഞങ്ങള്‍ക്കുനല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ നന്ദിപറയുന്നു. ഞങ്ങളുടെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള പാപങ്ങളെയോര്‍ത്തു കണ്ണിരോടെ പശ്ചാത്തപിച്ചു മാപ്പുചോദിക്കുന്നു. ഞങ്ങളുടെ അനുദിനജീവിതത്തെ അങ്ങ്‌ ആശീര്‍വദിച്ചനുഗ്രഹിക്കേണമെ. ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ, അങ്ങേ പൈതൃകമായ പരിപാലനയില്‍, എന്നും ജീവിക്കുന്നതിനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ. വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രൂഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്ന്, അങ്ങയുടെയും മനുഷ്യരുടെയും മുമ്പില്‍, കുറ്റമറ്റവരായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമെ.

കാരുണ്യവാനായ ദൈവമേ, വിശുദ്ധ അന്തോനീസു വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
മദ്ധ്യസ്ഥ പ്രാര്‍ത്ഥന

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയാണന്ന് ഞങ്ങള്‍ അറിയുന്നു. ഈശോയുടെ സന്നിധിയിലുള്ള അങ്ങയുടെ മദ്ധ്യസ്ഥ ശക്തിയില്‍ ദൃഢമായി ശരണപ്പെട്ടുകൊണ്ട് ഞങ്ങള്‍ അങ്ങേ മുമ്പില്‍ നില്ക്കുന്നു. ദിവ്യനാഥനോടുള്ള അഗാധമായ സ്നേഹവും സഹോദരങ്ങളോടുള്ള കാരുണ്യവും മൂലം ഏതൊരത്ഭുതവും പ്രവര്‍ത്തിക്കുന്നതിനുള്ള അമൂല്യമായ വരം ലഭിച്ചിരിക്കുന്ന വിശുദ്ധ അന്തോനീസേ, ആവശ്യനേരങ്ങളില്‍ ഞങ്ങളുടെ സഹായത്തിനെത്തണമെ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും പ്രത്യേകമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമായ അനുഗ്രഹം... ( ഇവിടെ ആവശ്യം പറയുക...) സാധിച്ചുകിട്ടുന്നതിന് പരമപിതാവിന്റെ സന്നിധിയില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് തകര്‍ന്ന ഹൃദയത്തോടെ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

സമൂഹ പ്രാര്‍ത്ഥന
പരമകാരുണ്യവാനായ ദൈവമേ, അങ്ങേ വിശ്വസ്ത ശുശ്രൂഷകനായ വിശുദ്ധ അന്തോനീസിന്റെ മദ്ധ്യസ്ഥം യാചിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍ക്ക് അദേഹത്തിന്റെ അപേക്ഷമൂലം ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നല്‍കണമെ. ഞങ്ങള്‍ അങ്ങുമായി ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിച്ച്‌ മറ്റുള്ളവരിലേക്കും വിശുദ്ധി പ്രസരിപ്പിക്കുവാനും നിത്യ സൗഭാഗ്യം അനുഭവിക്കുവാനും ഞങ്ങള്‍ക്കിടയാക്കണമേ. ആമ്മേന്‍
ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,


സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ (പ്രതിവചനം: "ഞങ്ങളെ അനുഗ്രഹിക്കേണമേ")
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ


പരിശുദ്ധ മറിയമേ, (പ്രതിവചനം: "ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ")
ഞങ്ങളുടെ പിതാവായ വിശുദ്ധ അന്തോനീസേ,
ദൈവജനനിയുടെ ഭക്തനായ വിശുദ്ധ അന്തോനീസേ,
അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വിശുദ്ധ അന്തോനീസേ,
സങ്കടപ്പെടുന്നവര്‍ക്ക് ആശ്വാസമായ വിശുദ്ധ അന്തോനീസേ,
അനേകം കഠിന പാപികളെ മാനസാന്തരപ്പെടുത്തിയ വിശുദ്ധ അന്തോനീസേ,
അനേകം അത്ഭുതങ്ങളാല്‍ ഈശോയുടെ സുവിശേഷം പ്രസംഗിച്ച വിശുദ്ധ അന്തോനീസേ,
ദാരിദ്ര്യത്തെ സന്തോഷത്തോടു കൂടി സ്വീകരിച്ച വിശുദ്ധ അന്തോനീസേ,
ക്ലേശിതരും ദു:ഖിതരുമായ അനേകരെ ആശ്വസിപ്പിക്കുന്ന വിശുദ്ധ അന്തോനീസേ,
ആത്മാക്കളെ രക്ഷിക്കണമെന്നുള്ള ആശയാല്‍ അപ്പസ്തോലനായ വിശുദ്ധ അന്തോനീസേ,
ഭക്തി നിറഞ്ഞ വചനങ്ങളാല്‍ അനേകം പേരുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം നിറച്ച വിശുദ്ധ അന്തോനീസേ,
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവികവരം ലഭിച്ച വിശുദ്ധ അന്തോനീസേ,
കാണാതെ പോയ വസ്തുക്കളെ തിരികെ നല്‍കുവാനുള്ള പ്രത്യേക വരം ലഭിച്ച വിശുദ്ധ അന്തോനീസേ,
ആത്മീയവും ശാരീരികവുമായ രോഗങ്ങളാല്‍ വലയുന്നവരെ സുഖപ്പെടുത്തുന്ന വിശുദ്ധ അന്തോനീസേ,
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ പിശാചുക്കളെ അകറ്റിയവനായ വിശുദ്ധ അന്തോനീസേ,

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ.
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍
പാദുവാപ്പതിയായിരിക്കുന്ന വിശുദ്ധ അന്തോനീസേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.



പ്രാര്‍ത്ഥിക്കാം

പിതാവായ ദൈവമേ, അങ്ങേ വിശ്വസ്തദാസനായ വിശുദ്ധ അന്തോനീസിന് വണക്കം ചെയ്യുന്ന അങ്ങേ മക്കളായ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമെന്നും, ആ വിശുദ്ധന്റെ മദ്ധ്യസ്ഥം വഴിയായി ഞങ്ങളപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്നും, നിത്യമായി ജീവിച്ചുവാഴുന്ന അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
സമാപന പ്രാര്‍ത്ഥന

അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, ഞങ്ങള്‍ അങ്ങയുടെ തിരുസ്വരൂപത്തിന്‍ മുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്ത്,ഞങ്ങളുടെ നിസ്സഹായാവസ്ഥയില്‍ അങ്ങയുടെ സഹായം തേടുന്നു. അസ്വസ്ഥമായിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് ദയാപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ. എല്ലാ ക്ലേശങ്ങളും നൈരാശ്യങ്ങളും പരീക്ഷകളും ഞങ്ങളില്‍ നിന്നും അകറ്റിക്കളയണമെ. ആവശ്യനേരങ്ങളില്‍ അങ്ങയോട് അപേക്ഷിക്കുന്നവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന് അങ്ങ് ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല എന്ന് ഓര്‍ക്കേണമേ. സജീവമായ വിശ്വാസത്തോടെ ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ അങ്ങേ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായിരിക്കുന്ന അനുഗ്രഹങ്ങള്‍ ........ കാരുണ്യവാനായ ദൈവത്തില്‍ നിന്നും ലഭിച്ചുതന്ന് ഞങ്ങള്‍ക്ക്‌ സഹായവും സമാധാനവും നല്‍കണമെന്ന് ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്റെ അഗാധ ഭക്തനായിരുന്ന വിശുദ്ധ അന്തോനീസേ, അങ്ങയുടെ അനുഗ്രഹങ്ങളെ ഞങ്ങള്‍ എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും അങ്ങയോടുള്ള ഭക്തിവഴിയായി ദിവ്യകാരുണ്യനാഥനായ ഈശോയെ കൂടുതല്‍ സ്നേഹിക്കുവാന്‍ പരിശ്രമിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

സമാപന ഗാനം
( സ്നേഹപിതാവിന്‍ ഭവനത്തില്‍ ... എ.മ.)
ലോകപിതാവിന്‍ തിരുമുമ്പില്‍
എത്രയുമെളിയൊരു പ്രേഷിതനായ്
സുവിശേഷത്തിന്‍ സന്ദേശം
പതിതര്‍ക്കേകിയ പുണ്യാത്മാ


സ്നേഹവുമതുപോല്‍ ഉപവിയിലും
സ്വര്‍ഗ്ഗീയാഗ്നി തെളിച്ചവനെ
ഇരുളുനിറഞ്ഞൊരു വീഥികളില്‍
കൈത്തിരികാട്ടി നയിക്കണമേ
ഈശോതന്‍പ്രിയ സ്നേഹിതരായ്
നിര്‍മ്മല ജീവിത പാതകളില്‍
ഇടറാതെന്നും ജീവിക്കാന്‍
മാദ്ധ്യസ്ഥം നീയരുളണമെ


നഷ്ടപ്പെട്ടവ കണ്ടെത്താന്‍
നന്മയും തിന്മയും കണ്ടെത്താന്‍
ഉള്‍ക്കണ്ണിന്‍ പ്രഭ ചോരിയണമേ
ജീവിതവിജയം നല്‍കണമേ...



ഫ്രാന്‍സിസ്കന്‍ സന്ന്യാസിയും വിശുദ്ധനും സഭയുടെ വേദ പരംഗതനും . 

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ ജീവിതത്തിലെ ഒരു സംഭവം നിങ്ങളുടെ ധ്യാനത്തിനായി സമര്‍പ്പിക്കട്ടെ. അന്തോനീസ് പുണ്യാളനെക്കുറിച്ചോര്‍ക്കുമ്പോള്‍ പെട്ടെന്ന് പാദുവാ ആണ് നമ്മുടെ മനസില്‍ ഓടിവരുന്നത്. എന്നാല്‍, അദ്ദേഹം ജനിച്ചത് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ഒരു പ്രഭുകുടുംബത്തിലാണ്. പോർട്ടുഗലിലെ ലിസ്ബൺ പട്ടണത്തിൽ മാർട്ടിൻ-ത്രേസ്യ ദമ്പതികളുടെ പുത്രനായിട്ട് 1195 ആഗസ്റ്റ് 15-ന് ജനിച്ചു .കുലീന കുടുംബത്തിലെ അംഗമായ അന്തോണിയുടെ പിതാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഫെർണാണ്ടോ എന്ന പേരിലാണ് അന്തോണി അറിയപ്പെട്ടിരുന്നത്. അമ്മ നന്നേ ചെറുപ്പത്തിൽത്തന്നെ പരിശുദ്ധാത്മാവിന് അന്തോണിയെ സമർപ്പിച്ചിരുന്നു .എന്തെങ്കിലും കാര്യത്തിന് ഫെർണാഡോ കരയുമ്പോൾ മാതാവിന്റെ സ്വരൂപം കാണിച്ചാൽ അവൻ കരച്ചിൽ നിർത്തുമായിരുന്നു .വിശ്വാസത്തിന്റെ ബാലപാഠങ്ങൾ ആ ബാലൻ വേഗം സ്വന്തമാക്കി .സ്കൂളിൽവച്ച് ചരിത്രവും ശാസ്ത്രവും കൂടാതെ മതവിഷയങ്ങളും ഫെർണാഡോ പഠിച്ചു .ബുദ്ധശാലിയായ അവന് നല്ല ഓർമ്മശക്തിയും ഉണ്ടായിരുന്നു. അൾത്താരബാലനായി ശുശ്രൂഷ ചെയ്തതിനാൽ വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടാൻ ഫെർണാണ്ടോയ്ക്ക് സാധിച്ചു .


ഏ­ക­ദേ­ശം 20 വ­യ­സു­ള്ള­പ്പോള്‍ അ­ദ്ദേ­ഹം വി. കുര്‍­ബാ­ന­മധ്യേ സു­വി­ശേ­ഷ­വാ­യ­നയില്‍ ഇ­പ്ര­കാ­രം കേട്ടു. ''നീ പ­രി­പൂര്‍­ണ്ണ­നാകാന്‍ ആ­ഗ്ര­ഹി­ക്കു­ന്നെങ്കില്‍ നി­ന­ക്കു­ള്ള സ­മ­സ്­തവും വി്്­റ്റ് ദ­രി­ദ്രര്‍­ക്ക് കൊ­ടു­ക്കു­ക. അ­തു­കേ­ട്ട ആന്റ­ണി­യു­ടെ ഹൃദ­യം ത­പിച്ചു. ത­നി­ക്കു­ള്ള വ­സ്­തു­ക്ക­ളെല്ലാം വി­റ്റ് ദ­രി­ദ്രര്‍­ക്ക് കൊ­ടുത്തു. യേശുവിനു വേണ്ടി വളരെ പാവപ്പെട്ടവനായി ആന്റണി ജീവിച്ചു.ദൈവവിളിയുടെഭാഗമായി ഫെർണാഡോ അഗസ്റ്റീനിയൻ സന്യാസസഭയിൽ ചേരാൻ ആഗ്രഹിച്ചു .മാതാപിതാക്കള്‍ക്ക് ഫെര്‍ണാണ്ടോയെക്കുറിച്ച് ലൗകികമായ അനവധി സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാല്‍, കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസസഭയില്‍ ചേര്‍ന്ന് വൈദികനായി.1210-ൽ സെന്റ് വിൻസെന്റ് ആശ്രമത്തിൽ ചേർന്നു .പിന്നീട് പോർട്ടുഗലിലെ കോയിംബ്ര എന്ന സ്ഥലത്തേക്ക് മാറ്റം കിട്ടി. 

സംതൃപ്തി നഷ്ടപ്പെടുത്തിയ സുരക്ഷിതത്വം

അഗസ്റ്റീനിയന്‍ ആശ്രമത്തിലെ താരതമ്യേന സുരക്ഷിതമായ ജീവിതം ഫെര്‍ണാണ്ടോ അച്ചന് തൃപ്തി നല്കിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് അഞ്ച് ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ അന്തിയുറങ്ങുവാന്‍ വന്നത്. ആഫ്രിക്കയിലെ മൊറോക്കോയില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ പോവുകയായിരുന്നു അവര്‍. അവിടെവച്ച് യേശുവിനുവേണ്ടി രക്തസാക്ഷികളാകുവാന്‍ അവര്‍ തീവ്രമായി ആഗ്രഹിച്ചു. അവരുടെ വാക്കുകളും ലക്ഷ്യവും ഫെര്‍ണാണ്ടോ അച്ചനെ ഹഠാദാകര്‍ഷിച്ചു. തനിക്കും ഒരു രക്തസാക്ഷിയാകുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. കുറെ നാളുകള്‍ കഴിഞ്ഞശേഷം രക്തസാക്ഷികളായ ഈ അഞ്ചു സഹോദരന്മാരുടെയും ഭൗതികശരീരങ്ങള്‍ ആശ്രമത്തില്‍ ആദരപൂര്‍വം എത്തിച്ചു. അവരുടെ രക്തസാക്ഷിത്വം ഫെര്‍ണാണ്ടോ അച്ചന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി.  രക്തസാക്ഷിയാകണമെന്ന ആഗ്രഹത്തോടുകൂടി ഇദ്ദേഹം 1220-ൽ ഫ്രാൻസിസ്കൻ സമൂഹത്തിൽ ചേർന്നു. 
മൊറോക്കോയില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ അയയ്ക്കണമെന്ന അപേക്ഷയോടെ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. എങ്കിലും വേദശാസ്ത്രപണ്ഡിതൻ എന്ന നിലയിൽ ബൊളോഞ്ഞാ മോണ്ട് വെല്ലിയർ, പാദുവ എന്നീ വിദ്യാപീഠങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയാണുണ്ടായത്. അപ്പോള്‍ ഒരു പുതിയ പേര് സ്വീകരിക്കുന്നത് നല്ലതാണെന്ന് അദ്ദേഹത്തിന് തോന്നി. ഈജിപ്തിലെ മരുഭൂമിയില്‍ സന്യാസിയായി ജീവിച്ച വിശുദ്ധ ആന്റണിയുടെ പേരുതന്നെ അദ്ദേഹം സ്വീകരിച്ചു. അങ്ങനെയാണ് ഫെര്‍ണാണ്ടോ അച്ചന്‍ ആന്റണി അച്ചനായി മാറിയത്.

കൊടുങ്കാറ്റില്‍ തകര്‍ന്ന കപ്പല്‍

ഫ്രാന്‍സീഷ്യന്‍ സഭയിലെ ഒരു പുരോഹിതനായി മാറിയ ആന്റണി ആഫ്രിക്കയിലേക്കാണ് തന്റെ പ്രേഷിതദൗത്യവുമായി ആദ്യം പോയത്.  
മേലധികാരികളുടെ അനുവാദത്തോടെ ആന്റണിയച്ചന്‍ മൊറോക്കോയിലേക്ക് യാത്രയായി. ക്ലേശകരമായ കപ്പല്‍യാത്രയ്ക്കുശേഷം, മരുഭൂമിയിലൂടെയുള്ള ദീര്‍ഘയാത്ര അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ത്തു. കഠിനമായ പനിമൂലം കിടപ്പിലായി. അവിടെ ഒരു ദിവസം പോലും സുവിശേഷം പ്രസംഗിക്കുവാന്‍ സാധിക്കാതെ അദ്ദേഹം തിരിച്ച് പോര്‍ച്ചുഗലിലേക്ക് കപ്പല്‍ കയറി. ദൈവം എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്തത്? എന്തിനായിരുന്നു ഈ കഷ്ടപ്പാടുകളൊക്കെ? ഈ വിധ ചിന്തകളാല്‍ കലങ്ങിമറിഞ്ഞ മനസുമായി അദ്ദേഹം കപ്പല്‍ കയറി. പക്ഷേ, ദൈവത്തിന് അദ്ദേഹത്തെക്കുറിച്ചുള്ളത് വ്യത്യസ്തമായ പദ്ധതിയായിരുന്നു. അദ്ദേഹം കയറിയ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ട് തകര്‍ന്നു. പോര്‍ച്ചുഗലിലെത്തുവാന്‍ കപ്പല്‍ കയറിയ ആന്റണിയച്ചനെ ദൈവം എത്തിച്ചത് ഇറ്റലിയിലെ മെസ്സീന എന്ന തുറമുഖനഗരത്തിലാണ്. സാന്‍പവോളയിലെ ഒരു ഗുഹയിലുള്ള ആശ്രമത്തില്‍ ഒന്‍പതു മാസത്തോളം അദ്ദേഹം ജീവിച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്തു. വിറകുവെട്ടുക, മുറികള്‍ വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ അദ്ദേഹം തന്നെ ചെയ്തു. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം ആശ്രമം വിട്ടത്. ഒരു ദിവസം ദേവാലയത്തില്‍ സുവിശേഷപ്രസംഗം നടത്തേണ്ടിയിരുന്ന പുരോഹിതന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്തോണി പ്രസംഗിക്കാന്‍ തയാറായി. അതോടെ അദ്ദേഹത്തിന്റെ പ്രസംഗ ചാതുര്യം ഏവര്‍ക്കു ബോധ്യമായി. മറ്റു സ്ഥലങ്ങളില്‍ പോയി മതപ്രഭാഷണം നടത്തുന്ന ചുമതല അന്തോണിക്കു ലഭിച്ചു. അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം വന്‍ജനക്കൂട്ടം തടിച്ചുകൂടി. പല ഭാഷകളില്‍ ആന്റണി പ്രസംഗിക്കുമായിരുന്നു. ഇദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ കേട്ട ധാരാളം പേര്‍ക്ക് മാനസാന്തരം ഉണ്ടാവുകയും ഇദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനകള്‍ വഴി ഒട്ടേറെ അത്ഭുത സിദ്ധികള്‍ സംഭവിക്കുകയും ചെയ്തു. ആ നിലയിൽ ഇറ്റലിയിൽ ഇദ്ദേഹം പ്രസിദ്ധനായിത്തീർന്നു.വചനപ്രഘോഷണത്തിൽ വളരെ സാമർത്ഥ്യമുള്ള ആളായിരുന്നു അന്തോണീസ് .അവിടെവച്ച് അദ്ദേഹം ആറ് ഫ്രാന്‍സിസ്‌കന്‍ സഹോദരന്മാരെ കണ്ടുമുട്ടി. സഭാസ്ഥാപകനായ ഫ്രാന്‍സീസ് അസീസി വിളിച്ചുചേര്‍ത്ത വാര്‍ഷിക സഭാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോവുകയായിരുന്ന അവരോടൊപ്പം അദ്ദേഹവും ചേര്‍ന്നു. ദൈവം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നു ഈ കൂടിക്കാഴ്ച: ഫ്രാന്‍സീസ് അസീസിയും ആന്റണിയച്ചനും തമ്മിലുള്ള സമാഗമം. അദ്ദേഹം ഫ്രാന്‍സില്‍ വചനപ്രഘോഷണത്തിനായി നിയോഗിക്കപ്പെട്ടു. ആല്‍ബിജിനിയനിസം, മനിക്കേയിസം തുടങ്ങിയ പഷാണ്ഡതകള്‍ ജനങ്ങളെ വഴിതെറ്റിക്കുന്ന കാലമായിരുന്നു അത്. ആന്റണിയച്ചന്‍ അവയ്‌ക്കെതിരെ ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ വാഗ്‌ധോരണിയും പാണ്ഡിത്യവും സഭയിലുള്ളവരെ ഉറപ്പിച്ചു നിര്‍ത്തുകയും സഭവിട്ടുപോയവരെ തിരികെ കൊണ്ടുവരികയും ചെയ്തു. പക്ഷികളോടും മത്സ്യങ്ങളോടുപോലും വചനം പ്രഘോഷിച്ച അതുല്യനായ വചനപ്രഘോഷകനായിരുന്നു അദ്ദേഹം. ..വിശുദ്ധ ഫ്രാൻസിസ് അന്തോണിയെ ഇതിനാൽ അഭിനന്ദിച്ചിട്ടുണ്ട് .വിവിധ ഭാഷകളിൽ അന്തോണി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് .മൊറോക്കോയില്‍വച്ച് രക്തസാക്ഷിയാവുക എന്നതല്ലായിരുന്നു അദ്ദേഹത്തെപ്പറ്റിയുള്ള ദൈവഹിതം.





പാദുവാനഗരത്തിന്റെ നാമത്തോടു ചേർന്നാണ് അന്തോണീസ് അറിയപ്പെടുന്നത് .1230 കാലത്താണ് അന്തോണി പാദുവായിലെത്തുന്നത് .പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത് .കാരണം ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമർശിക്കുകയും ചെയ്യിരുന്നു .മാത്രവുമല്ല ഒത്തിരി അത്ഭുതങ്ങൾ അവിടെ പ്രവർത്തിക്കുകയും ചെയ്തു .ഫ്രാൻസിസ്കൻ സമൂഹത്തിന്റെ മേധാവിയായിരുന്ന എലിയാസ് അക്കാലത്ത് ആവിഷ്കരിച്ച വ്രതകാഠിന്യം കുറയ്ക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ തീവ്രവാദിയായി ഇദ്ദേഹം നിലകൊണ്ടു.നിരന്തരമായ അധ്വാനത്തിന്‍റെയും തന്മൂലമുണ്ടായ രോഗത്തിന്‍റെയും ഫലമായി 36-ാം വയസ്സില്‍ 1231 ജൂൺ 13-ന് പാദുവയ്ക്കടുത്തുള്ള അറസെല്ലാ എന്ന സന്ന്യാസിമഠത്തിൽവച്ച് ഇദ്ദേഹം നിര്യാതനായി. . ഇദ്ദേഹത്തിന്‍റെ തിരു ശരീരം പാദുവായിലെ വിശുദ്ധ കന്യകയുടെ ദേവാലയത്തിലാണ് അടക്കിയത്. അവിടെക്കൂടി സഹായം അപേക്ഷിച്ച അനേകം പേര്‍ക്ക് അദ്ദേഹം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു.
ഇത് സംഭവിച്ചത് ഒരു ചൊവ്വാഴ്ചയാണ്. അതുകൊണ്ടാണ് ഭക്തര്‍ ചൊവ്വാഴ്ച ഈ വിശുദ്ധന്‍റെ ദിനമായി കണക്കാക്കുന്നത്.

അതിനെ തുടർന്ന് പാദുവയിലെ വിശുദ്ധ അന്തോണിയോസ് എന്നിദ്ദേഹം അറിയപ്പെട്ടു. സെന്‍റ് ആന്‍റണി ഓഫ് ലിസ്ബണ്‍ എന്ന പേരില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. .അടുത്ത വർഷം ഗ്രിഗറി IX മാർപാപ്പാ ഇദ്ദേഹത്തെ പുണ്യവാളനായി അംഗീകരിച്ചു. മരിച്ച് ഒരു കൊല്ലം തികയുന്നതിന് മുമ്പ് വാഴ്ത്തപ്പെട്ട രണ്ടു പേരില്‍ ഒരാളാണ് സെന്‍റ് ആന്‍റണി.ജൂൺ 13 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആചരിച്ചു വരുന്നു. 1946 ജനുവരി 12-ന് പോപിയൂസ് VII അന്തോണിയോസിനെ ഡോക്ടർ ഒഫ് ദി ചർച്ച് ആയി പ്രഖ്യാപിച്ചു. ഇദ്ദേഹത്തോടു പ്രാർഥിച്ചാൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള പ്രാര്‍ഥനയില്‍ മധ്യസ്ഥനായി വി. ആന്റണിയെയാണ് കരുതപ്പെടുന്നത്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ യേശുവിനെ കുറിച്ചുപഠിപ്പിക്കാനായി ആന്റണി പ്രസംഗക്കുറിപ്പുകള്‍ തയാറാക്കി. എന്നാല്‍, പ്രസംഗിക്കേണ്ടതിന്റെ തലേദിവസം ആ കുറിപ്പുകള്‍ ആരോ മനഃപൂര്‍വം മോഷ്ടിച്ചുകൊണ്ടു പോയി. ആന്റണി ദുഃഖിതനായി. കുറിപ്പുകള്‍ മോഷ്ടിച്ച വ്യക്തി തന്റെ നേരെ ആരോ വാള്‍ ഉയര്‍ത്തിവരുന്നതായി സ്വപ്നത്തില്‍ കണ്ട് ആ കുറിപ്പുകള്‍ ആന്റണിയെ തിരികെ ഏല്‍പി­ച്ചു. രണ്ടും മൂന്നും ദിവ­സം കൂ­ടു­മ്പോള്‍ കു­റെ അ­പ്പവും വെ­ള്ള­വും മാ­ത്ര­മാ­ണ് ആന്റ­ണി ക­ഴി­ച്ചി­രു­ന്നത്. സ­ന്യാ­സ­ജീ­വി­തത്തില്‍ ആ­കൃ­ഷ്ടനാ­യ ആന്റ­ണി ഏ­കാ­ന്ത­ജീ­വി­തം ന­യിച്ചു. ആന്റ­ണി­യെ അ­നു­ക­രി­ച്ച് അ­നേ­കര്‍ ദെര്‍ എല്‍ മെമൂണ്‍ എ­ന്ന മ­ലയില്‍ ചെ­ന്നു. ആന്റ­ണി അ­വര്‍­ക്കാ­യി ഒ­രു സ­ന്യാ­സ മു­റ ക്ര­മ­പ്പെ­ടുത്തി. ത­ന്റെ ശി­ഷ്യ­ന്മാ­രെയും കൂ­ട്ടി ആന്റ­ണി  വ­നത്തില്‍ താ­മ­സിച്ചു. ദെര്‍ മാര്‍ അ­ന്തോ­ണി­യൂ­സ് എ­ന്ന ആ­ശ്ര­മം ഇന്നും അ­വി­ടെ സ്ഥി­തി­ചെ­യ്യുന്നു.പാവപ്പെട്ടവരുടെ പുണ്യവാളനായും ഇദ്ദേഹം അറിയപ്പെടുന്നു.





വിശുദ്ധ അന്തോണിസിന്‍റെ പക്കല്‍ അപ്പവും പുസ്തകവും ലില്ലിപ്പൂവും ഉണ്ണിയേശുവിനെയും കാണിച്ചിരിക്കുന്നു. ദൈവമാതാവ് ഉണ്ണീശോയെ ഈ വിശുദ്ധന്‍റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നതായി ഒരാള്‍ക്ക് അനുഭവപ്പെട്ടു. അതുകൊണ്ടാണ് വിശുദ്ധന്‍റെ കൈയ്യില്‍ ഉണ്ണീശോയെ പിടിച്ചിരിക്കുന്ന ചിത്രം വരയ്ക്കുന്നത്.

പാദുവയിലെ അന്തോണി പുണ്യവാളന്‍ നഷ്ടപ്പെട്ടതെന്തും - സാധനങ്ങളാകട്ടെ, മനസ്സമാധാനമാകട്ടെ, ധൈര്യമാകട്ടെ എന്തും വീണ്ടെടുക്കാനും തിരിച്ചു നല്‍കാനും ആ പുണ്യാത്മാവ് സഹായമേകുന്നു.

വിശുദ്ധ അന്തോനിസേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ




Friday, 6 July 2012

വാ.മറിയം ത്രേസ്യ


ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ ഭാരത സഭയിലെ ഏറ്റവും വലിയ 'മിസ്റ്റിക്ക്' ആണ്. മദറിന്റെ ജീവചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ ഏറെ സ്പർശിച്ചത് മദർ അഭിമുഖീകരിച്ച വിമർശനങ്ങളും തെറ്റിദ്ധാരണകളുമാണ്. എല്ലാ ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ആളുകളെ കാണിക്കാനാണ് എന്നു കരുതി രൂപതാധ്യക്ഷൻ അതിനു വിലക്കേർപ്പെടുത്തി. ആഴ്ചയിലൊരിക്കൽ മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ എന്ന് അദ്ദേഹം നിഷ്‌കർഷിച്ചു. ക്രിസ്തുവിന്റെ തിരുമുറിവുകൾ ശരീരത്തിലേറ്റുവാങ്ങി വേദനകൊണ്ടു പിടയുമ്പോഴും ആളുകൾ അത് തട്ടിപ്പായും മാനസിക വിഭ്രാന്തിയായും മുദ്രകുത്തി.

സ്വന്തം ആത്മീയപിതാവിനോടുള്ള ബന്ധംപോലും സംശയത്തിനും അപവാദത്തിനും കാരണമായി. തൃശൂരിൽ ഒരു മഠം സ്ഥാപിച്ചപ്പോൾ അവിടുത്തെ ആത്മീയ മക്കളെ കാണാൻ പോകാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടു. പുത്തൻവേലിക്കരയ്ക്ക് പുറത്ത് പോകരുതെന്നുള്ള കല്പന.

സ്വന്തം കുടുംബാംഗങ്ങൾക്കുപോലും അവളെ ഉൾക്കൊള്ളാനായില്ല.... എന്നിട്ടും മദർ മറിയം ത്രേസ്യാ തളർന്നില്ല. ഏഴു പതിറ്റാണ്ടുകൾക്കപ്പുറത്തെ കേരളീയ സാമൂഹ്യ പശ്ചാത്തലത്തിൽ ഒരു സ്ത്രീക്കും ചെയ്യാൻ കഴിയാത്തത് അവൾ ചെയ്തു. സംശയത്തിന്റെയും വിമർശനത്തിന്റെയും പരിഹാസത്തിന്റെയും തീക്കനലുകൾക്കു മുകളിലൂടെ നിർഭയം നടന്ന അവൾ മഠം സ്ഥാപിക്കുന്നതിനും കന്യാസ്ത്രീയാകുന്നതിനും മുൻപുതന്നെ വലിയൊരു മിഷനറിയായിരുന്നു. അക്കാലത്തെ അവിവാഹിതയായ ഒരു ഗ്രാമീണ പെൺകുട്ടിക്ക് ചിന്തിക്കുവാൻപോലും ആകാത്ത കാര്യങ്ങൾ അവൾ ചെയ്തു. ഭവനങ്ങളിൽ കടന്നുചെന്ന് രോഗികളെ ശുശ്രൂഷിച്ചു. മദ്യപാനികളെയും വഴിതെറ്റിയവരെയും ഉപദേശിച്ചു മാനസാന്തരപ്പെടുത്തി. ജനങ്ങളുടെ മാനസാന്തരത്തിനായി കഠിനമായ സഹനങ്ങൾ ഏറ്റെടുത്ത് തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു.

ആരും പോകാത്ത വഴിയിലൂടെ സഞ്ചരിക്കാനും ആക്ഷേപങ്ങൾ അവഗണിച്ച് മുന്നേറാനും മദറിനെ ശക്തിപ്പെടുത്തിയതെന്താണ്? 'തന്റെ ആത്മമണവാളനായ ക്രിസ്തുവിനോടുള്ള സ്‌നേഹം.'

വിമർശനങ്ങളിലും പ്രതിബന്ധങ്ങളിലും മടുത്തു പിന്മാറുന്നത് ക്രിസ്തുവിനോടുള്ള സ്‌നേഹം കുറച്ചും സ്വയംസ്‌നേഹം കൂടുതലും ആയതുകൊണ്ടാണ്. രാത്രിയുടെ അന്ധകാരത്തെയും കാവൽനില്ക്കുന്ന പട്ടാളക്കാരെയും ഭയപ്പെടാതെ അതിരാവിലെ യേശുവിന്റെ കല്ലറയിലേക്ക് മഗ്ദലനാമറിയം ഓടി. കാരണം, സ്‌നേഹം ഭയത്തെ അറിയുന്നില്ല. വിമർശനങ്ങളും അപമാനവും ഒറ്റപ്പെടലുകളും നാം ഭയപ്പെടുന്നു. എല്ലാവരുടെയും അംഗീകാരവും സ്‌നേഹവും നമ്മുടെ ലക്ഷ്യമായിത്തീരുകയും ചെയ്യുന്നു. ഇക്കാരണത്താൽ ക്രിസ്തുവിനായി നിലകൊള്ളാൻ നമുക്കു പറ്റുന്നില്ല. അന്യായമെന്ന് തോന്നാവുന്ന തീരുമാനങ്ങളെയും തന്നെ നിസഹായയാക്കി മാറ്റുന്ന നടപടികളെയും ചോദ്യം ചെയ്യാതെ അനുസരിക്കാൻ മദറിന് ശക്തി നല്കിയതെന്താണ്? ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന ബോധ്യവും സ്വന്തം ആഗ്രഹങ്ങളെക്കാളുപരിയായി ദൈവതിരുമനസ് നിറവേറണമെന്ന ചിന്തയുംതന്നെ. പരിശുദ്ധ ദൈവമാതാവ് യൗസേപ്പ് പിതാവിനാൽ തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ ശാന്തത വെടിഞ്ഞില്ല. മദർ മറിയം ത്രേസ്യായും പരിശുദ്ധ അമ്മയെ അനുകരിച്ച് ശാന്തതയോടെ തെറ്റിദ്ധാരണകളെ സ്വീകരിച്ചു. ''വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ ഞാൻ കർത്താവിൽ ആശ്രയിച്ചു'' എന്ന് സങ്കീർത്തകൻ പറയുന്നതുപോലെ തന്നെ. 

മദർ മറിയം ത്രേസ്യായ്ക്കുണ്ടായ അപമാനങ്ങളും തെറ്റിദ്ധാരണകളും അവളെ പുണ്യപൂർണതയിലേക്ക് വളർത്തി. അതുപോലെ നമുക്കുണ്ടായ തെറ്റിദ്ധാരണകളും ആക്ഷേപങ്ങളും നമ്മെ ആത്മീയമായി ഉയർത്തിയിട്ടുണ്ടോ? അതോ തളർത്തുകയാണോ ചെയ്തത്? പരാതിയും പിറുപിറുപ്പും സ്വയം നീതീകരിക്കാനുള്ള ബദ്ധപ്പാടും ധിക്കാരത്തോടെയുള്ള പ്രതികരണവും അനുസരിക്കാൻ സന്നദ്ധമാകാത്ത മനസും നമുക്ക് നഷ്ടപ്പെടുത്തിക്കളഞ്ഞ പുണ്യങ്ങൾ എത്രയധികമാണ്!


സര്‍വ്വ നന്മ സ്വരൂപിയായ ത്രിതൈക ദൈവമേ,
അങ്ങേ നേരെയുള്ള സ്നേഹത്താല്‍ കത്തി ജ്വലിക്കുകയും 
സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച് 
അഗതികള്‍ക്കും ആര്‍ത്തര്‍ക്കും അത്താണി യാകുകയും കുടുംബങ്ങളെ
 ക്രൈസ്തവ ചൈതന്യത്താല്‍ നിറക്കുവാന്‍ ജീവിതം സമര്‍പ്പിക്കുകയും
 ചെയ്ത അങ്ങേ വിശ്വസ്തദാസിയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ 
വിശുദ്ധയായി തിരുസഭയില്‍ വണങ്ങപ്പെടുവാന്‍ കൃപചെയ്യണമേ.വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെപോലെ ശാന്തതയോടും എളിമയോടുംകൂടി ആക്ഷേപങ്ങളും തെറ്റിദ്ധാരണകളും സ്വീകരിക്കാൻ ഞങ്ങളെയും പഠിപ്പിക്കേണമേ. 
പരിശുദ്ധ കന്യകമറിയമേ,വിശുദ്ധ യൌസേപ്പ് പിതാവേ ,
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ 
അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം ഈശോയില്‍ 
നിന്നും ഞങ്ങള്‍ക്ക് ലഭിച്ച് തരണമെ. ആമ്മേന്‍ .
1 സ്വര്‍ഗ, 1 നന്മ ,1 ത്രിത്വ

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22