അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label മനുഷ്യന്‍. Show all posts
Showing posts with label മനുഷ്യന്‍. Show all posts

Tuesday, 10 July 2012

വിലയുള്ള മനുഷ്യന്‍





മനുഷ്യന്റെ വിലയെന്തെന്ന്‌ അറിയാതെ ജീവിതം പാഴാക്കുന്നവരുടെ ലോകത്തിലാണ്‌ നാമിന്നു കഴിയുന്നത്‌. യഥാര്‍ത്ഥ മനുഷ്യനെ അന്വേഷിച്ച്‌ അലഞ്ഞ ഡയോജിനസ്‌ എന്ന ഗ്രീക്കു ചിന്തകന്‍ മുതല്‍ ഇതാ മനുഷ്യന്‍ എന്നു പറഞ്ഞ പീലാത്തോസില്‍വരെ മനുഷ്യനെക്കുറിച്ചുള്ള അന്വേഷണം നീണ്ടുനില്‍ക്കുന്നതായി കാണാം.

 മനുഷ്യനെ വാലുമുറിഞ്ഞ കുരങ്ങായി ഡാര്‍വിന്‍ നിര്‍വചിച്ചു. ലൈംഗികതയുടെ ഭാ ണ്‌ഡക്കെട്ടായി ഫ്രോയിഡ്‌ വ്യാഖ്യാനിച്ചു. ഭൂമിയുടെ ആവരണത്തിലെ മാരകമായ രോഗമായി മനുഷ്യനെ നീഷെ കണ്ടെത്തി. അപരനെ ചെന്നായായും അഴുകിയ മാംസപിണ്‌ഡമായും കണ്ട ചിന്തകരുമുണ്ട്‌..
 മനുഷ്യനെ നിര്‍മിച്ചവനാണ്‌ മനുഷ്യന്‌ വിലയിടുവാനധികാരമുള്ളത്‌. മനുഷ്യനെ മെനഞ്ഞെടുത്ത്‌ ദൈവം മനുഷ്യനിട്ട വിലയാണ്‌ ഏശയ്യാ 43 ല്‍ 4:5 വചനങ്ങളില്‍ കൊ ടുത്തിരിക്കുന്നത്‌. ``നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമായതുകൊണ്ട്‌ നിനക്കു പകരമായ മനുഷ്യരെയും നിന്റെ ജീവനുപകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.'' വിലയില്ലാത്ത ജീവിതമെന്നു കരുതി വിലപിക്കുന്നവര്‍ക്കായുള്ള തമ്പുരാന്റെ സദ്വാര്‍ത്തയാണ്‌ ഈ തിരുവചനം. പറമ്പില്‍ പണിയെടു ത്തു വിയര്‍ത്തവരോടും അടുക്കളയില്‍ പാത്രം കഴുകി തളര്‍ന്നവരോടുമൊക്കെ ഈ വചനം കര്‍ത്താവ്‌ ആവര്‍ത്തിക്കുന്നു.



ഉല്‍പത്തി പുസ്‌തകം 1:26 ല്‍ നാം കാണുന്നു.
നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിക്കാം. ദൈവത്തിന്റെ ഛായയാണ്‌ നമ്മള്‍. ദൈവത്തിന്റെ സ്വഭാവമായ സ്‌നേഹത്തില്‍ നിര്‍മിക്കപ്പെട്ടവരാണ്‌ നമ്മള്‍. അതിനാല്‍ നമ്മള്‍ ദൈവമക്കളെന്ന്‌ വിളിക്കപ്പെടുന്നു. സ്വന്തം പിതാവ്‌ പ്രശസ്‌തനും സല്‍സ്വഭാവിയുമാണെങ്കില്‍ മക്കളെത്രമാത്രം സന്തോഷിക്കും. അങ്ങനെയങ്കില്‍ പിതാവായ ദൈവത്തിന്റെ മക്കളാണു നമ്മളെന്ന തിരിച്ചറിവ്‌ എത്രമാത്രം നമ്മെ സന്തോഷിപ്പിക്കണം. ഇതാ ഞാന്‍ നിന്നെ എന്റെ ഉള്ളം കൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു (ഏശയ്യ 49:16). വികൃതമെന്നു കരുതിയ, വൈരൂപ്യമെന്നു മുദ്രകുത്തപ്പെട്ട ഞാന്‍ തമ്പുരാന്റെ ഉള്ളംകൈയില്‍ പച്ച കുത്തപ്പെട്ട വ്യ ക്തിത്വമാണെന്ന തിരിച്ചറിവ്‌ എത്ര ആനന്ദദായകമാണ്‌. അമ്മ മറന്നാലും മറക്കാത്ത ദൈവത്തിന്റെ കരുതല്‍ എന്നെ ശക്തിപ്പെടുത്തണം. എട്ടാം സങ്കീര്‍ത്തനത്തിന്റെ അഞ്ചാം വാക്യത്തി ല്‍ പറയുന്നു, ദൈവദൂതന്മാരെക്കാള്‍ അല്‌പംമാത്രം താഴ്‌ത്തി മഹത്വവും ബഹുമാനവും കൊ ണ്ട്‌ മനുഷ്യനെ മകുടമണിയിച്ചു.

വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളില്‍ മുഴുവന്‍ വിശുദ്ധരേ എന്നാണ്‌ മനുഷ്യന്‍ അഭിസംബോധന ചെയ്യപ്പെടുന്നത്‌. എത്രമാത്രം വീഴ്‌ചകളും താഴ്‌ചകളുമുണ്ടായാലും വിശുദ്ധിയിലേക്ക്‌ വളരുവാനുള്ള സാധ്യത നമ്മിലുണ്ട്‌. ഇന്നലെകളിലെ വാക്കുകളെ മറന്ന്‌ ഇന്നത്തെ പ്രവൃത്തിയെ പരിഗണിക്കുന്ന കാലാതീതനായ കര്‍ത്താവിന്റെ മുമ്പിലാണ്‌ നാം നില്‍ക്കുന്നത്‌.

ദൈവത്തിന്റെ അത്ഭുതമാണ്‌ മനുഷ്യന്‍. നാം നമ്മുടെ ശരീരത്തെക്കുറിച്ചു ധ്യാനിച്ചാല്‍ തന്നെ ദൈവത്തിന്റെ അത്ഭുതങ്ങള്‍ കണ്ടെത്താം. ഈ പ്രപഞ്ചത്തിലുള്ള 12കോടി ജീവവര്‍ഗങ്ങളില്‍ സൃഷ്‌ടിയുടെ മകുടമാണ്‌ മനുഷ്യന്‍. ഹൃദയത്തിന്റെ ഒരു ചെറിയ വാല്‍വുപോലും മാറ്റിവയ്‌ക്കുവാന്‍ ഭീമമായ തുക ചെലവാക്കണമെങ്കില്‍ ഓരോ ജീവകോശവും എത്ര വിലപ്പെട്ടതായിരിക്കും. ജന്മം നല്‍കിയ സ്രഷ്‌ടാവിനു നന്ദി പറഞ്ഞ്‌ നല്‍കപ്പെട്ട ജീവിതത്തെ വിലപ്പെട്ടതായി കണ്ട്‌ നമുക്ക്‌ ജീവിക്കാം
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22