അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday 21 November 2012

ബൈബിള്‍ സത്യമോ അതോ മിഥ്യയോ


1. ഇസ്രായേലിന്‍റെ തകര്‍ച്ചയും അവരുടെ പുനരുദ്ധാരണവും സൂചിപ്പിക്കുന്ന പ്രവചനങ്ങള്‍ മുഴുവന്‍ എഴുതുവാന്‍ ഈ ഒരു ലേഖനം മതിയാവില്ല. ഏശയ്യായുടെയും ജറെമിയായുടെയും അടക്ക
മുള്ള വലുതും ചെറുതുമായ എല്ലാ പ്രവചനഗ്രന്ഥങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതാണ് ഇവ! എങ്കിലും ഒരു പ്രവചനം അനുസ്മരിക്കേണ്ടത് അനിവാര്യമാണ്. ആ പ്രവചനം ഇങ്ങനെ: "ഞാന്‍ അവരെ പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും തകിടംമറിക്കാനും ശ്രദ്ധിച്ചതുപോലെ അവരെ പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും ശ്രദ്ധിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു"(ജറെ:31;28). ഇസ്രായേലിനെ പുനരുദ്ധരിക്കാന്‍ ആരംഭിച്ചാല്‍ പിന്നീട് അവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു കര്‍ത്താവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതു സ്ഥിരീകരിക്കുന്ന അനേകം വചനങ്ങളിലൊന്ന് നോക്കുക: "പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ കര്‍ത്താവ് എന്ന നാമം ധരിക്കുന്ന, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ നിശ്ചിതസംവീധാനത്തിന് എന്‍റെ മുമ്പില്‍ ഇളക്കം വന്നാല്‍ മാത്രമേ ഇസ്രായേല്‍സന്തതി ഒരു ജനതയെന്നനിലയില്‍ എന്‍റെ മുമ്പില്‍നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു"(ജറെ:31;35,36).

2.ഉപ്പുനിലങ്ങളിലെ ഉപ്പുവെള്ളം ഊറ്റിക്കളയുകയും മരുഭൂമിയില്‍ വെള്ളമൊഴിക്കുകയും ചെയ്ത് യഹൂദര്‍ അവിടെ കൃഷിയാരംഭിച്ചു. മരുഭൂമിയും ചതുപ്പുനിലങ്ങളും യഹൂദര്‍ വാങ്ങിക്കൂട്ടി. 130 വര്‍ഷംമുമ്പ് 20 മില്യന്‍ അമേരിക്കന്‍ ഡോളറിന് എന്തു മൂല്യമുണ്ടായിരുന്നെന്ന് ചിന്തിച്ചാല്‍, അവര്‍ നല്‍കിയത് 'പൊന്നുവില' ആണെന്നു മനസ്സിലാകും! 850 ലക്ഷം മരങ്ങളാണ് അക്കാലത്ത് യഹൂദര്‍ അവിടെ വച്ചുപിടിപ്പിച്ചത്. യഹൂദര്‍ അവിടെനിന്ന് പുറത്താക്കപ്പെടുമ്പോള്‍ ആ നാട് എത്ര സമൃദ്ധമായിരുന്നുവെന്ന് ബൈബിളില്‍ തെളിവുകളുണ്ട്. കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ അയച്ച ചാരന്മാര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: "നീ പറഞ്ഞയച്ച ദേശത്തു ഞങ്ങള്‍ ചെന്നു. പാലും തേനും ഒഴുകുന്നതാണ് അത്. ഇതാ അവിടുത്തെ പഴങ്ങള്‍ "(സംഖ്യ:13;27). ഒരു മുന്തിരിക്കുല രണ്ടുപേര്‍ ചേര്‍ന്ന് ചുമന്നുകൊണ്ടാണ് അവര്‍ മടങ്ങിവന്നത്. ഇത്രമാത്രം ഫലപുഷ്ടിയുള്ള മണ്ണായിരുന്നു യാക്കോബിന്‍റെ സന്തതികള്‍ക്ക് കര്‍ത്താവു നല്‍കിയത്. എന്നാല്‍, ഈ ജനത പുറന്തള്ളപ്പെട്ടതിനുശേഷം ആ ഭൂമി ഇരുമ്പുപോലെയായത് എങ്ങനെയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു!

3.1948 മെയ് 14 ന്, പതിമൂന്നിനെതിരെ മുപ്പത്തിമൂന്ന് വോട്ടുകളോടെ ഇസ്രായേലിനു രാജ്യം നല്‍കാന്‍ യു.എന്നില്‍ പ്രമേയം പാസ്സായി. ബൈബിളിലെ ഒരു പ്രവചനത്തെ പൂര്‍ത്തിയാക്കിക്കൊണ്ട് ഒരു രാജ്യം പിറന്നുവീണു! എന്തായിരുന്നു ആ പ്രവചനമെന്നു നോക്കുക: "ആരെങ്കിലും ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നല്‍ കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ?"(ഏശയ്യാ:66;8,9).

4.സ്വന്തഭാഷപോലും നശിച്ചുപോയ യഹൂദരെനോക്കി ഈ ഭാഷ ഇനി മടങ്ങിവരില്ലെന്ന് ലോകം വിധിയെഴുതിയെങ്കില്‍, ഇന്ന് ഇസ്രായേലില്‍ ഹെബ്രായഭാഷ അല്ലാതെ മറ്റൊരു ഭാഷയുമില്ല! സ്വന്തംഭാഷ ഇനി തിരിച്ചുവരില്ലെന്ന് 'ബ്രിട്ടാനിക്കാ എന്‍സൈക്ലോപീഡിയ' യും ലോകത്തിലെ പണ്ഡിതന്മാരും വിധിയെഴിതിയാലും കര്‍ത്താവിന്‍റെ വചനത്തിനു മാറ്റമുണ്ടാകില്ല. പ്രവചനം നോക്കുക: "അന്നു കാനാന്‍ഭാഷ സംസാരിക്കുന്നതും സൈന്യങ്ങളുടെ കര്‍ത്താവിനോടു കൂറു പ്രഖ്യാപിക്കുന്നതുമായ അഞ്ചു പട്ടണങ്ങള്‍ ഈജിപ്തിലുണ്ടായിരിക്കും"(ഏശ:19;18). പണ്ഡിതന്മാരുടെ പാണ്ഡിത്യത്തെ പരിഹസിക്കുന്നതാണ് പ്രവചനങ്ങളുടെ നിറവേറല്‍!

ചുറ്റുമുള്ള 22 ഇസ്ലാമികരാജ്യങ്ങള്‍ പലവിധത്തില്‍ ഇസ്രായേലിനെതിരെ പോരാടി. ഈ രാജ്യങ്ങളെല്ലാം ഇന്ന് പരസ്പരം കൊന്നൊടുക്കുന്നവിധം ആഭ്യന്തിര കലാപങ്ങളിലാണ്! ഇസ്രായേലിനെതിരെ പോരിനി ദൈവം നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിന്നെ പീഡിപ്പിച്ചവനും നിന്‍റെ വീഴ്ചയില്‍ സന്തോഷിച്ചവനും ദുരിതമനുഭവിക്കും. നിന്‍റെ മക്കളെ അടിമകളാക്കിയ പട്ടണങ്ങള്‍ ദുരിതമനുഭവിക്കും. നിന്‍റെ പുത്രന്മാരെ വാങ്ങിയ നഗരവും. നിന്‍റെ പതനത്തില്‍ സന്തോഷിക്കുകയും നിന്‍റെ നാശത്തില്‍ ആഹ്ലാദിക്കുകയും ചെയ്തതുപോലെ അവള്‍ സ്വന്തം നാശത്തില്‍ ദുഃഖിക്കും. ജനത്തിന്‍റെ ബാഹുല്യത്തില്‍ അവള്‍ക്കുള്ള അഹങ്കാരം ഞാന്‍ ഇല്ലാതാക്കും "(ബാറുക്ക്:4;31-34).


No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22