അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 15 May 2012

“നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിനെന്ന്” (ഫിലിപ്പി 4:4)

 “നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിനെന്ന്” (ഫിലിപ്പി 4:4)
വിശുദ്ധ പൗലോസപ്പസ്തോലന്‍ രേഖപ്പെടുത്തിയിരിക്കുന്നു. വെറും സുഖാസ്വാദനത്തിന്‍റെ ഫലമല്ല യഥാര്‍ത്ഥ ആനന്ദം. ജീവിതത്തിലെ കടമകളും ഉത്തരവാദിത്വങ്ങളും മറന്നുകൊണ്ടുള്ള ആനന്ദവുമല്ലത്. തിരക്കേറിയ ജീവിതക്രമത്തിനിടയില്‍ വിശ്രമവും ഉല്ലാസവും ആവശ്യമാണെന്നതു വാസ്തവമാണ്. എന്നാല്‍ നമുക്കു ദൈവത്തോടുള്ള ബന്ധമാണ് യഥാര്‍ത്ഥ ആനന്ദത്തിന്‍റെ ഉറവിടം. സ്വജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുന്നവര്‍ ഹൃദയത്തില്‍ അനുഭവിക്കുന്ന സമാധാനവും ആനന്ദവും ഇല്ലാതാക്കാന്‍ ആര്‍ക്കും ഒന്നിനും സാധിക്കുകയില്ല, വിശുദ്ധ അഗസ്റ്റിന്‍ ഇക്കാര്യം വളരെ വ്യക്തമായി മനസിലാക്കിയിരുന്നു. സത്യവും സമാധാനവും ആനന്ദവും തേടിയലഞ്ഞ വിശുദ്ധ അഗസ്റ്റിന്‍, മാനവഹൃദയം ദൈവത്തില്‍ വിശ്രമിക്കുന്നതുവരെ അസ്വസ്തമായിരിക്കുമെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞു. 
സ്വന്തം പരിശ്രമത്താല്‍ നേടിയെടുക്കാവുന്ന ഒന്നല്ല യഥാര്‍ത്ഥമായ ആനന്ദം, മനസിന്‍റെ ക്ഷണികമായ അവസ്ഥയുമല്ല അത്. അതൊരു ദാനമാണ്. ക്രിസ്തുവുമായുള്ള നമ്മുടെ സമാഗമത്തില്‍ നിന്നാണ് യഥാര്‍ത്ഥ ആനന്ദം ഉത്ഭവിക്കുന്നത്. നമ്മുടെ ജീവിതത്തെ നയിക്കുന്ന പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട് ജീവിതത്തില്‍ ക്രിസ്തുവിനായി ഇടമൊരുക്കുമ്പോഴാണ് യഥാര്‍ത്ഥ ആനന്ദം നമ്മില്‍ ജനിക്കുന്നത്. വിശുദ്ധ പൗലോസപ്പസ്തോലനും ഇതേ ക്ഷണമാണ് നമുക്കു നല്‍കുന്നത്. “സമാധാനത്തിന്‍റെ ദൈവം നിങ്ങളെ പൂര്‍ണ്ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണ്ണവുമായിരിക്കാന്‍ ഇടയാക്കട്ടെ!” (1 തെസ 5,23) നമ്മുടെ മധ്യേ ആഗതനായ ക്രിസ്തു തന്‍റെ സ്നേഹത്തിന്‍റേയും സാന്ത്വനത്തിന്‍റേയും ആനന്ദത്തിന്‍റേയും സാന്നിദ്ധ്യത്തില്‍ നമ്മെ നിരന്തരം നവീകരിക്കുമെന്ന ഉറച്ചബോധ്യം ആഗമനകാലത്തില്‍ നമ്മില്‍ ശക്തിപ്പെടട്ടെ! 

ഒരുക്കത്തിന്‍റെ ഈയാത്ര രക്ഷകനായ ദൈവത്തില്‍ ആനന്ദിച്ച പരിശുദ്ധ കന്യകാമറിയത്തിന്‍റെ മധ്യസ്ഥതയില്‍ നമുക്കു സമര്‍പ്പിക്കാം. പ്രാര്‍ത്ഥനയാലും സത്പ്രവര്‍ത്തികളാലും സമ്പന്നമായ പ്രതീക്ഷയുടെ ഈ കാലത്തില്‍ പരിശുദ്ധ മറിയം നമ്മെ നയിക്കട്ടെ!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22