അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 8 May 2012

പരിത്യക്തന്‍റെ രോദവും പ്രത്യാശയും സങ്കീര്‍ത്തനം 22

ദൈവം തന്നെ പരിത്യജിച്ചുവെന്നു കരുതുന്ന ഒരാളുടെ ഹൃദയസ്പര്‍ശിയായ രോദനവും പ്രാര്‍ത്ഥനയുമാണ് ഈ സങ്കീര്‍ത്തനം, തന്നെ പീഡിപ്പിക്കുന്ന ശത്രുക്കളാല്‍ വളയപ്പെട്ടിരിക്കുന്ന സങ്കീര്‍ത്തകന്‍ രാവും പകലും ഇടതടവില്ലാതെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. പക്ഷെ ദൈവം നിശബ്ദത പാലിക്കുകയാണെന്ന് അയാള്‍ക്കു തോന്നുന്നു, ഈ സങ്കീര്‍ത്തനത്തിലെ പ്രഥമ വാക്യമാണ് കുരിശില്‍ കിടന്നുകൊണ്ട് പിതാവിനെ വിളിച്ചപേക്ഷിക്കുന്ന യേശുവിന്‍റെ അധരത്തില്‍ നിന്നു പുറപ്പെടുന്നതെന്ന് വി.മത്തായിയുടേയും വി.മാര്‍ക്കോസിന്‍റേയും സുവിശേഷങ്ങളില്‍ വിവരിക്കുന്നു, ശത്രുക്കള്‍ യേശുവിനെ പരിഹസിക്കുകയും അവിടുത്തെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുകയും ചെയ്യുമ്പോള്‍ യേശുവും ക്രൂരമായ വിധിക്ക് വിട്ടുകൊടുക്കപ്പെട്ടിരിക്കുകയാണെന്ന് തോന്നും. 
ഇസ്രായേലിലെ പിതാക്കന്മാര്‍ പ്രതിസന്ധികളുടെ കാലത്ത് ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അവിടുത്തെ സഹായം വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവര്‍ക്കുത്തരം നല്‍കിയെന്ന് സങ്കീര്‍ത്തകന്‍ അനുസ്മരിക്കുന്നു. തന്‍റെ ജീവിതാരംഭത്തില്‍ കര്‍ത്താവ് വാല്‍സല്യപൂര്‍വ്വം തന്നെ കാത്തുസംരക്ഷിച്ചതെങ്ങനെയെന്നും സങ്കീര്‍ത്തകന്‍ ഓര്‍ക്കുന്നുണ്ട്. ആദ്യം മാതാവിന്‍റെ ഉദരത്തിലും പിന്നെ മാതാവിന്‍റെ കരങ്ങളിലും തന്നെ കാത്തു സംരക്ഷിച്ച ദൈവം പക്ഷെ ഇപ്പോള്‍ പതിവില്ലാത്തവിധം അകന്നു നില്‍ക്കുന്നതുപോലെ തോന്നുന്നു, ഇപ്രകാരമുള്ള പ്രതികൂല സാഹചര്യങ്ങളിലും സങ്കീര്‍ത്തകന് കര്‍ത്താവില്‍ വിശ്വാസവും പ്രത്യാശയുമുണ്ട്. എല്ലാ ജനതകളുടേയും മുമ്പില്‍ അവിടുത്തെ നാമം പ്രഘോഷിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിന്‍റെ ഒരു കുറിപ്പോടെയാണ് സങ്കീര്‍ത്തനം സമാപിക്കുന്നത്. കുരിശിന്‍റെ നിഴല്‍ ഉയര്‍പ്പിന്‍റെ മഹോന്നതമായ പ്രത്യാശയിലേക്കു വഴിനല്‍കുന്നു. മരണത്തിനുമേല്‍ വിജയം നേടി നിത്യജീവന്‍ ദാനമായി നല്‍കുന്ന രക്ഷകനായ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നാം അവിടുത്തെ വിളിച്ചപേക്ഷിക്കേണ്ടത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22