അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Sunday 10 June 2012

എഴുതപെട്ട നിയമം മൃതിപ്പെടുത്തുന്നു .ആത്മാവ് ജീവിപ്പിക്കുന്നു . 2 കൊറി 3 : 6















എഴുതപെട്ട നിയമം മൃതിപ്പെടുത്തുന്നു .ആത്മാവ് ജീവിപ്പിക്കുന്നു . 2 കൊറി 3 : 6

യാഹൂവില്‍ കണ്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഇത് എഴുതുവാനായി കാരണം ..ആ വാര്‍ത്ത പാമ്പ് സ്‌നേഹിയായ ഒരു അമേരിക്കന്‍ പെന്തകോസ്ത് പാസ്റ്റര്‍ പാമ്പുകടിയേറ്റു മരിച്ച സംഭവമായിരുന്നു.എന്ന് കരുതി ഈ എഴുത്ത് പെന്തോകൊസ്ത്കാര്‍ക്ക് എതിരെ ഒന്നും അല്ല ..എനിക്ക് അവരോടു എതിര്‍പ്പുണ്ടെങ്കിലും വെറുപ്പില്ല.മാത്രവും അല്ല എനിക്ക് വളരെ പ്രിയപ്പെട്ട ഒത്തിരി സഹോദരങ്ങള്‍ പെന്തോകൊസ്ത് ആണ് താനും ..


എഴുതപെട്ട നിയമം മൃതിപ്പെടുത്തുന്നു .ആത്മാവ് ജീവിപ്പിക്കുന്നു . 2 കൊറി 3 : 6 അല്ലെങ്കില്‍ അക്ഷരം കൊല്ലുന്നു, ആത്മാവ് ജീവിപ്പിക്കുന്നു എന്ന വാക്യത്തിന്റെ വാക്യം ആണ് ഈ വാര്‍ത്ത‍ വായിച്ചപ്പോള്‍ എന്റെ ഉള്ളില്‍ വന്നത് ..ആദ്യം വായിച്ചപ്പോള്‍ ഒരു അപകടം എന്ന് കരുതിയെങ്കിലും പിന്നെ ബാക്കി വായിച്ചപ്പോള്‍ കൌതുകം നിറഞ്ഞു .. അമേരിക്കയില്‍ ആണ് ഇത് സംഭവിച്ചത്. മാര്‍ക്ക് വോള്‍ഫോര്‍ഡ് എന്ന ഒരു പെന്തകോസ്ത് പാസ്റ്റര്‍ ആണ് മരിച്ചത് .. പാസ്റ്ററും സഭാ വിശ്വാസികളും സഭായോഗത്തിനു വരുമ്പോള്‍ അവരുടെ കൈയില്‍ ഏതാനും ജീവനുള്ള വിഷപ്പാമ്പുകളും ഉണ്‍ടാകും. വിശ്വാസികള്‍ എല്ലാവരും പാമ്പുകളുമായി സഭായോഗത്തിന് എത്തിച്ചേര്‍ന്നു കഴിയുമ്പോള്‍ സഭാഹാള്‍ ‘‘വേലായുധന്റെ പാമ്പിന്‍കൂടു’’പോലെ കാണപ്പെടും എന്നതില്‍ സംശയമില്ല. മുഖ്യ പാസ്റ്റര്‍ മേശമേലും മൈക്ക് സ്റ്റാന്‍ഡിന്മേലും പ്രസംഗപീഠത്തിന്മേലും എല്ലാം പാമ്പുകളെ നിരത്തിവച്ചാണ് ശുശ്രൂഷകള്‍ ചെയ്യുന്നത്. ആരെങ്കിലും ഇവരേ വിമര്‍ശിച്ചാല്‍, വിമര്‍ശകന്‍ അവിശ്വാസിയായി മുദ്രകുത്തപ്പെടും. മാര്‍ക്കോസ് 16:17 ല്‍ ‘‘വിശ്വസിക്കുന്നവര്‍ സര്‍പ്പങ്ങളെ കൈയിലുടെക്കു’’മെന്ന് യേശുക്രിസ്തു പറയുന്നുണ്‍ടല്ലോ എന്നായിരിക്കും മറുചോദ്യം. മര്‍ക്കോസ് 16:17 ആക്ഷരികമായി സ്വീകരിച്ചവരാണ് പാസ്റ്റര്‍ മാര്‍ക്കിന്റെ സഭ.


മേയ് 27 ഞായറാഴ്ചയാണ് പാസ്റ്റര്‍ മാര്‍ക്ക് സഭായോഗത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന് 41 വയസേ പ്രായമുണ്‍ടായിരുന്നുള്ളൂ. ഇതേ കാരണത്താല്‍ 1983ല്‍ പാമ്പു കടിയേറ്റ് മരിച്ച തന്റെ പിതാവില്‍നിന്നുമാണ് ‘‘പാമ്പ് മിനിസ്ട്രി’’ പാസ്റ്റര്‍ മാര്‍ക്ക് ഏറ്റെടുക്കുന്നത്. ഇപ്പോള്‍ പാസ്റ്റര്‍ മാര്‍ക്കിന്റെ ഭാര്യയും രണ്‍ടു മക്കളും അനാഥരായി എന്നേ പറയേണ്‍ടതുള്ളൂ. വചനത്തേ തെറ്റായി വ്യാഖ്യാനിച്ച് സംഭവിച്ച അത്യാഹിതം എന്നല്ലാതെ എന്തു പറയാന്‍?


മര്‍ക്കോസ് 16:17ല്‍ പറയുന്ന സര്‍പ്പം എന്താണ്? സാത്താന്‍ ആണ് ഈ സര്‍പ്പം. സര്‍പ്പത്തെ സാത്താന്റെ പ്രതീകമായി ഉല്‍പ്പത്തി മുതല്‍ വെളിപ്പാടുവരെ വെളിപ്പെടുത്തിയിരിക്കുന്ന വിഷയമാകയാല്‍ പാസ്റ്റര്‍ മാര്‍ക്കിന്റെ പാമ്പു മിനിസ്ട്രി വചനത്തെ തെറ്റുദ്ധരിച്ചു സംഭവിച്ചതാണെന്ന് സംശയത്തിനിടയില്ലാത്ത വിധം പറയട്ടെ. അക്ഷരത്തെ അക്ഷരംപ്രതിയെടുത്തപ്പോള്‍ സംഭവിച്ചത് മരണമായിരുന്നു. സാത്താന്റെ തന്ത്രങ്ങളെ കീഴ്‌പ്പെടുത്താനുള്ള ക്രിസ്തുശിഷ്യന്റെ ആത്മീയ അധികാരമാണ് ഈ വാക്യത്തിലെ ആത്മാവ്. ഇത് ഗ്രഹിക്കുന്നവര്‍ ജീവിക്കും.


ഇത് പോലെ ഉള്ള പല തെറ്റി ധാരണകളും വചനത്തെ കുറിച്ച് പുലര്തുന്നവരുണ്ട്, ലക്ഷോപലക്ഷം ക്രൈസ്തവര്‍ തെറ്റിദ്ധരിച്ച ഒരു വാക്യമാണ് അപ്പൊസ്‌തൊല പ്രവൃത്തികളിലെ ഒരു പരാമര്‍ശം. പരിശുദ്ധാത്മാവ് നിറഞ്ഞവരെ പുതുവീഞ്ഞ് കുടിച്ചവര്‍ എന്ന് പറഞ്ഞതായി അധ്യായം 2, വാക്യം 13ല്‍ കാണുന്നു. ഇതിനെ അടിസ്ഥാന ഉപദേശമായെടുത്ത് പരിശുദ്ധാത്മാവ് നിറഞ്ഞാല്‍ മദ്യപന്മാരെപ്പോലെ ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കണമെന്നും ചിരിച്ചും കാല്‍ തറയില്‍ ഉറയ്ക്കാതെ നടക്കണമെന്നും തെറ്റിദ്ധരിച്ചവര്‍ ഏറെയാണ്. വാസ്തവത്തില്‍ ഇത് അവിശ്വാസികളായ ഒരുപറ്റം ആളുകളുടെ പരിഹാസവചനമായിരുന്നു. ഈ പരിഹാസപദം ഉപദേശമാക്കിയെടുത്തവരും പാമ്പ് മിനിസ്റ്ററായ പാസ്റ്റര്‍ മാര്‍ക്കും ഒരുപോലെ ക്രിസ്തുവിന്റെ പഠിപ്പിക്കലുകളെ തെറ്റിദ്ധരിച്ചു. പരിശുദ്ധാത്മവ് നിറഞ്ഞപ്പോള്‍ അപ്പൊസ്‌തൊലന്മാര്‍ക്ക് ശക്തി ലഭിച്ചു. ഈ ശക്തിയാണ് വന്‍കരകളെ കീഴടക്കാന്‍ അവര്‍ ഉപയോഗിച്ചത്. പുതുവീഞ്ഞ് കുടിച്ചവരെപ്പോലെ ഉന്മാദാവസ്ഥയില്‍ അല്ലായിരുന്നു അപ്പൊസ്‌തൊലന്മാര്‍ സുവിശേഷസത്യങ്ങള്‍ പ്രചരിപ്പിച്ചത്.


പരിശുദ്ധാത്മവ് വന്നുകഴിയുമ്പോള്‍ ശക്തി ലഭിക്കും എന്ന പദത്തെയും തെറ്റിദ്ധരിച്ച് സുവിശേഷ പ്രസംഗികള്‍ വേദികളില്‍ കിടിന്ന് അട്ടഹസിക്കുന്നത് ഇന്ന് പതിവാണ്. ഈ അട്ടഹാസമല്ല പരിശുദ്ധാത്മാവ് നല്‍കുന്ന ശക്തി. ക്രിസ്തുവിന്റെ സാക്ഷിയാകാനുള്ള ശക്തിയാണത്. സര്‍വ്വ ലോകവും പിശാചിന്റെ ശക്തിക്കു കീഴില്‍ കിടക്കുമ്പോള്‍ (1യോഹ 5:19) പരിശുദ്ധാത്മാവ് നല്‍കുന്ന ശക്തിയിലൂടെ പാപത്തെയും സാത്താന്റെ ശക്തിയെയും കീഴടക്കി ക്രിസ്തുവിന് സാക്ഷിയാകുവാനുള്ള ആഹ്വാനമാണ് യേശു നല്‍കിയത്. ഇത് തെറ്റിദ്ധരിച്ചതാണ് പരിശുദ്ധാത്മ ശക്തിയുടെ പേരില്‍ വേദികളില്‍ അട്ടഹാസം മുഴങ്ങാന്‍ കാരണമാകുന്നത്.



വേദികളില്‍ അട്ടഹസിക്കുന്നവരെ കാണുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് യേശുവിന്റെ മലയിലെ പ്രസംഗമാണ്. എത്രയോ ശാന്തമായിട്ടായിരുന്നു പരിശുദ്ധാവിന്റെ പൂര്‍ണതയില്‍ ജീവിച്ച യേശു പ്രസംഗിച്ചതും പഠിപ്പിച്ചതും. ആത്മാവില്‍ ദരിദ്രരര്‍ ഭാഗ്യവാന്മാര്‍ എന്ന് എത്രയോ ശാന്തതയോടെയാണ് യേശു പഠിപ്പിച്ചത്! സ്‌തെഫാനോസും പൗലോസും പ്രസംഗിച്ചതും എത്രയോ സുവ്യക്തമായിട്ടായിരുന്നു. പരിശുദ്ധാത്മാവ് നിറഞ്ഞ പത്രോസ് പ്രസംഗിച്ചത് എത്രയോ വ്യക്തതയോടെ ആയിരുന്നു. ഇവര്‍ ആരും പരിശുദ്ധാത്മാവിനെ തെറ്റിദ്ധരിച്ചില്ല. അതിനാല്‍ യേശുവിന്റെയും അപ്പൊസ്‌തൊലരുടെയും ശുശ്രൂഷകള്‍ ഏറെ ഫലപ്രദമായിത്തീര്‍ന്നു.


അക്ഷരത്തില്‍നിന്ന് ആത്മാവിനെ പ്രാപിക്കാന്‍ കഴിഞ്ഞാല്‍ അത് ഏറെ തേജസേറിയ ശുശ്രൂഷയായിരിക്കും. (2 കൊരി.3:8)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22